Connect with us

kerala

കടലുണ്ടിപ്പുഴയില്‍ കുളിക്കാനിറങ്ങിയ ഉമ്മയും മകളും മുങ്ങിമരിച്ചു

മാസങ്ങള്‍ക്ക് മുമ്പ് നൂറാടി കടവില്‍ കുളിക്കാനിറങ്ങിയ നാലു കുട്ടികള്‍ വെള്ളത്തില്‍ മുങ്ങിയിരുന്നു.

Published

on

മലപ്പുറം: കടലുണ്ടിപ്പുഴയില്‍ കുളിക്കാനിറങ്ങിയ ഉമ്മയും മകളും മുങ്ങിമരിച്ചു. മലപ്പുറം കണ്ണത്തുപാറ വി.ഐ.പി കോളനിയിലെ ഒഴുക്കപ്പറമ്പില്‍ അബ്ദുല്‍ ഗഫൂറിന്റെ മകളും കണ്ണമംഗലം മുട്ടുംപുറം ഉള്ളാട്ടുപറമ്പില്‍ ഷമീറിന്റെ ഭാര്യയുമായ ഫാത്തിമ ഫായിസ (29), മകള്‍ ദിയ ഫാത്തിമ (ഏഴ്) എന്നിവരാണ് മരിച്ചത്. കൂടെയുണ്ടായിരുന്ന ഫായിസയുടെ സഹോദരി ഷംനയും മൂത്ത മകള്‍ ദില്‍നയും രക്ഷപ്പെട്ടു. അപകടസമയത്ത് സ്ഥലത്തെത്തിയ കിഴക്കേപറമ്പത്ത് ഖമറുദ്ദീനാണ് ഇവരെ രണ്ടുപേരെയും രക്ഷിച്ചത്. ഇന്നലെ രാവിലെ 11.45 -ഓടെ നൂറാടി പാലത്തിന് സമീപത്തെ സ്റ്റെപ്പ് കടവിലാണ് അപകടം. ഇവരുടെ വീട്ടില്‍ നിന്ന് 50 മീറ്റര്‍ അകലെയാണ് കടവ്. സഹോദരിയേയും മക്കളെയും കൊണ്ട് കുളിക്കാനിറങ്ങിയതാണെന്നാണ് ബന്ധുക്കള്‍ നല്‍കുന്ന വിവരം. ഈ സമയത്ത് ആരും തന്നെ കടവിലില്ലാത്തതിനാല്‍ അപകടം എങ്ങിനെയെന്നു വ്യക്തമല്ല.മൃതദേഹങ്ങള്‍ മലപ്പുറം താലൂക്ക് ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. അപകടത്തില്‍ നിന്നും രക്ഷപ്പെട്ട ഷംനയെയും ദില്‍നയെയും പ്രാഥമിക ചികിത്സ നല്‍കി വിട്ടയച്ചു. ഭര്‍ത്താവിന്റെ വീട്ടില്‍ നിന്ന് രണ്ടുദിവസം മുമ്പാണ് ഫായിസയും മക്കളും സ്വന്തം വീട്ടിലേക്ക് വിരുന്നെത്തിയത്. ഒരാഴ്ച മുമ്പാണ് ഭര്‍ത്താവ് ഷമീര്‍ ഗള്‍ഫിലേക്ക് പോയത്. സഊദിയിലുള്ള ഷമീര്‍ ഇന്നു രാവിലെ എത്തിയ ശേഷമായിരിക്കും മൃതദേഹ പരിശോധനയും ഖബറടക്കവും നടക്കുക. സുഹറയാണ് ഫാത്തിമ ഫായിസയുടെ മാതാവ്. മുഹമ്മദ് ഷഹീം, മുഹമ്മദ് ഫഹീം സഹോദരങ്ങളാണ്. ചേറൂര്‍ പൂക്കോയ തങ്ങള്‍ യതീംഖാന ഇംഗ്ലീഷ് മീഡിയം സ്‌കൂള്‍ ഒന്നാം ക്ലാസ് വിദ്യാര്‍ഥിനിയാണ് മരിച്ച ദിയ ഫാത്തിമ.
പതിവുപോലെ അങ്ങാടിയില്‍നിന്നും മടങ്ങുമ്പോഴാണ് കടലുണ്ടിപുഴയോരത്ത് നിന്ന് നേര്‍ത്ത കരച്ചില്‍ കേട്ടത്. എവിടെയും ആളെ കാണാതെ വന്നപ്പോള്‍ കടവിലേക്കിറങ്ങി ചെന്നു. അപ്പോഴാണ് ഒരുകുട്ടി വെള്ളത്തിലേക്ക് താഴ്ന്നു പോകുന്നതു ശ്രദ്ധയില്‍പെട്ടത്. താഴ്ന്ന് താഴ്ന്ന് അവസാനം അവളുടെ മുടിക്കെട്ടു മാത്രമായി. പിന്നെ ഒന്നും നോക്കാതെ പുഴയിലേക്കെടുത്തു ചാടി. അപകടത്തില്‍ നിന്നും തലനാരിഴക്ക് രക്ഷപ്പെട്ട ദില്‍നയായിരുന്നു അത്. അവളെ എടുത്തു പൊക്കുന്നതിനിടയില്‍ എന്തോ കാലില്‍ തട്ടി. ദില്‍നയെ കരക്കെത്തിച്ച് വീണ്ടും പുഴയിലേക്കൂളിയിട്ടു. ഒരു സ്ത്രീയാണ്. പറ്റാവുന്ന ശക്തിയുപയോഗിച്ച് അവരെയും വലിച്ച് കരക്കെത്തിച്ചു.
രക്ഷപ്പെട്ടവരില്‍ മറ്റൊരാള്‍ ഷംനയായിരുന്നു. വെള്ളം കുടിച്ച് മരണത്തോട് മല്ലിടുകയാണ്. പ്രഥമ ശുശ്രൂഷ നല്‍കുന്നതിനിടക്കാണ് ദില്‍ന പറഞ്ഞത് എന്റെ ഉമ്മയെ കൂടി രക്ഷപ്പെടുത്തൂവെന്ന്. അപ്പോഴേക്കും സമീപത്ത് പശുവിനു പുല്ലരിഞ്ഞിരുന്ന നാട്ടുകാരനായ സുഹൃത്തുമെത്തി. രണ്ടുപേരും വെള്ളത്തിലേക്കെടുത്തു ചാടി. ആദ്യം കിട്ടിയത് മരണപ്പെട്ട ദിയ ഫാത്തിമയെയാണ്. രണ്ടു പേരും ചേര്‍ന്ന് കരക്കെത്തിച്ചു അപ്പോഴേക്കും അയല്‍ക്കാര്‍ ഓടിയെത്തി കുട്ടിയെയും കൊണ്ട് ആശുപത്രിയിലേക്കോടി.
വീണ്ടും പുഴയിലേക്കെടുത്തു ചാടി. മിനുട്ടുകള്‍ നീണ്ട തിരച്ചിലില്‍ മാതാവ് ഫായിസയേയും കിട്ടി. ജീവന്റെ തുടിപ്പെവിടെയെങ്കിലും ഉണ്ടോയെന്നു പരിശോധിച്ചു. മരണമുറപ്പിച്ചെങ്കിലും വേഗം ആശുപത്രിയിലെത്തിക്കാന്‍ പറഞ്ഞു. രണ്ടു പേരെ ജീവിതത്തിന്റെ കരക്കടുപ്പിച്ചെങ്കിലും മറ്റു രണ്ടു പേര്‍ നഷ്ടപ്പെട്ടതിന്റെ വേദന പങ്കുവെക്കുമ്പോള്‍ ഖമറുദ്ദീന്റെ കണ്ണുകള്‍ നിറഞ്ഞു.
ഒരു നാടിനെ ഒന്നടങ്കം ദുഃഖത്തിലാഴ്ത്തിയ മരണവാര്‍ത്ത പരക്കുമ്പോഴും ഖമറുദ്ദീന്റെ ഇടപെടലില്‍ ആശ്വാസത്തിന്റെ തെളിനീര് പരക്കുന്നുണ്ട്. മരണപ്പെട്ട ഫായിസയുടെ അയല്‍വാസിയാണ് ഖമറുദ്ദീന്‍. കടലുണ്ടിപ്പുഴയുമായി വളരെ അടുത്തിടപഴകുന്ന ഖമറുദ്ദീന്‍ പലഘട്ടങ്ങളില്‍ രക്ഷകനായെത്തിയിട്ടുണ്ട്. മാസങ്ങള്‍ക്ക് മുമ്പ് നൂറാടി കടവില്‍ കുളിക്കാനിറങ്ങിയ നാലു കുട്ടികള്‍ വെള്ളത്തില്‍ മുങ്ങിയിരുന്നു.
ഈ നാലുപേരെയും രക്ഷപ്പെടുത്തിയത് ഖമറുദ്ദീന്‍ ആയിരുന്നു. ഇത്തരത്തില്‍ നിരവധി പേരെ രക്ഷപ്പെടുത്തിയതിന്റെ കഥ ഖമറുദ്ദീന്‍ പറയുമ്പോഴും ഫായിസയും ദിയയും ഉള്ളിലൊരു നീറ്റലായുണ്ടാവും. 24 മണിക്കൂറിനിടയില്‍ മൂന്നു മരണങ്ങളാണ് കടലുണ്ടിപ്പുഴയിലുണ്ടായത്. കോങ്കയം പള്ളിക്കടവില്‍ സുഹൃത്തുക്കളോടൊപ്പം കുളിക്കവേ ദര്‍സ് വിദ്യാര്‍ഥി ടി.എം മുഹമ്മദ് ഷമീം മരണപ്പെട്ടത് വ്യാഴാഴ്ചയാണ്. അടുപ്പിച്ച് പുഴയിലുണ്ടായ മൂന്ന് മരണങ്ങളുടെ ഞെട്ടലിലാണ് നാടും നഗരവും.

 

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

kerala

മേയർ ആര്യയും കെഎസ്ആർടിസി ഡ്രൈവറും തമ്മിൽ നടുറോഡിൽ തർക്കം; ഒടുവിൽ ഡ്രൈവർക്കെതിരെ കേസ്

മേയര്‍ മോശമായി പെരുമാറിയെന്ന് ഡ്രൈവര്‍

Published

on

തിരുവനന്തപുരം: മേയര്‍ ആര്യാ രാജേന്ദ്രന്റെ വാഹനത്തിന് സൈഡ് കൊടുത്തില്ലെന്ന് ചൂണ്ടിക്കാട്ടി കെഎസ്ആര്‍ടിസി ഡ്രൈവര്‍ക്കെതിരെ കേസ്. തമ്പാനൂര്‍ ഡിപ്പോയിലെ ഡ്രൈവര്‍ എല്‍.എച്ച് യദുവിനെതിരെയാണ് കന്റോണ്‍മെന്റ് പൊലീസ് കേസെടുത്തത്. െ്രെഡവര്‍ മോശമായി പെരുമാറിയെന്ന മേയറുടെ പരാതിയിലാണ് കന്റോണ്‍മെന്റ് പൊലീസ് നടപടി.

ശനിയാഴ്ച തിരുവനന്തപുരം പാളയത്തു വച്ചാണ് സംഭവം. മേയർ സഞ്ചരിച്ചിരുന്ന സ്വകാര്യ വാഹനത്തിനു സൈഡ് കൊടുക്കാതിരുന്നതിനെ ചൊല്ലിയുള്ള വാക്കുതർക്കമാണ് കേസിൽ അവസാനിച്ചത്. തൃശൂരിൽനിന്ന് തിരുവനന്തപുരത്തേക്കു വരികയായിരുന്ന സൂപ്പർ ഫാസ്റ്റ് ബസാണ് പാളയത്തുവച്ച് മേയറും സംഘവും തടഞ്ഞത്.

കെഎസ്ആര്‍ടിസി ബസിന് കുറുകെ കാര്‍ നിര്‍ത്തി മേയര്‍ ഡ്രൈവറുമായി നടുറോഡില്‍ തര്‍ക്കിക്കുന്ന വിഡിയോയും പുറത്തുവന്നിരുന്നു. ഭര്‍ത്താവ് സച്ചിന്‍ ദേവ് എംഎല്‍എയും മേയര്‍ക്ക് ഒപ്പമുണ്ടായിരുന്നു. സംഭവത്തിന് പിന്നാലെ ഡ്രൈവര്‍ യദുവിനെ കസ്റ്റഡിയിലെടുത്ത് സ്‌റ്റേഷനിലേക്ക് കൊണ്ടുപോയി. രാവിലെയാണ് യദുവിന് ജാമ്യം ലഭിച്ചത്.

Continue Reading

india

‘കേരളത്തിലെ ക്ഷേത്രങ്ങളിലെ വരുമാനം ഉപയോഗിക്കുന്നത് മുസ്‌ലിംകള്‍ക്കായി’; ചാനല്‍ ചര്‍ച്ചയില്‍ നുണ പ്രചരിപ്പിച്ച ബിജെപി വക്താവ്‌

പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ വിദ്വേഷ പ്രസംഗത്തെ ന്യായീകരിക്കാനാണ് സഞ്ജു വര്‍മ കേരളത്തെപ്പറ്റി ഇത്തരമൊരു കള്ളക്കഥ പറഞ്ഞത്

Published

on

കേരളത്തിലെ ദേവസ്വം ബോര്‍ഡുകള്‍ക്ക് കീഴിലുള്ള ക്ഷേത്രങ്ങളില്‍ നിന്നുള്ള വരുമാനത്തിന്റെ ഭൂരിഭാഗവും മുസ്‌ലിംകള്‍ക്ക് വേണ്ടിയാണ് ഉപയോഗിക്കുന്നതെന്ന തെറ്റായ പ്രചാരണം നടത്തി ബിജെപി വക്താവ് സഞ്ജു വര്‍മ. ഒരു പ്രമുഖ ചാനലില്‍ നടന്ന ചര്‍ച്ചയിലാണ് ബിജെപി നേതാവ് കേരളത്തിനെതിരെ നുണ തട്ടിവിട്ടത്. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ വിദ്വേഷ പ്രസംഗത്തെ ന്യായീകരിക്കാനാണ് സഞ്ജു വര്‍മ കേരളത്തെപ്പറ്റി ഇത്തരമൊരു കള്ളക്കഥ പറഞ്ഞത്.

അഞ്ച് ദേവസ്വം ബോര്‍ഡുകള്‍ നിയന്ത്രിക്കുന്ന 3500ലധികം വരുന്ന ക്ഷേത്രങ്ങളിലേക്ക് സ്ത്രീകള്‍ നേര്‍ച്ച നല്‍കുന്ന മംഗല്യസൂത്രമുള്‍പ്പെടെ 590 കോടിയോളം വരുന്ന വരുമാനത്തിന്റെ 98.2 ശതമാനവും മുസ്‌ലിം ജനവിഭാഗത്തിനു വേണ്ടിയാണ് ഉപയോഗിക്കുന്നത്, ഹിന്ദുക്കള്‍ക്ക് വേണ്ടിയല്ല എന്നായിരുന്നു സഞ്ജു വര്‍മയുടെ വാദം. മോദി പറഞ്ഞത് സത്യമാണെന്നും അവര്‍ അവകാശപ്പെട്ടു.

സഞ്ജു വര്‍മ ചാനല്‍ ചര്‍ച്ചയില്‍ പറഞ്ഞത് ‘ഗുരുവായൂര്‍, തിരുവിതാംകൂര്‍, മലബാര്‍, കൂടല്‍മാണിക്യം ദേവസ്വം ബോര്‍ഡ്, കൊച്ചി എന്നിങ്ങനെ കേരളത്തില്‍ അഞ്ച് ദേവസ്വം ബോര്‍ഡുകളാണുള്ളത്. കേരളത്തിലെ 3578 ക്ഷേത്രങ്ങളെ ഈ ദേവസ്വങ്ങളാണ് ഭരിക്കുന്നത്. അബ്ദുല്‍ റഹ്മാന്‍ എന്നാണ് കേരളത്തിലെ ന്യൂനപക്ഷ ക്ഷേമഹജ്ജ് വകുപ്പ് മന്ത്രിയുടെ പേര്. എല്ലാ വര്‍ഷവും ഈ ക്ഷേത്രങ്ങളില്‍ ലഭിക്കുന്ന 590 കോടി രൂപയോളം വരുന്ന വരുമാനത്തിന്റെ (അവയില്‍ ഭൂരിഭാഗവും നല്‍കുന്നത് ഹിന്ദു സ്ത്രീകളാണ്, അവര്‍ വളകളും മാലകളും മംഗല്‍സൂത്രമുള്‍പ്പെടെ നല്‍കുന്നു) 98.2 ശതമാനവും മുസ്‌ലിം ജനവിഭാഗത്തിനു വേണ്ടിയാണ് ഉപയോഗിക്കുന്നത്. ഹിന്ദുക്കള്‍ക്ക് വേണ്ടിയല്ല’.

നരേന്ദ്രമോദി പറഞ്ഞത് സത്യമാണ്. അത് ചെലപ്പോള്‍ നിങ്ങള്‍ക്ക് അംഗീകരിക്കാന്‍ പറ്റില്ല. ആ പറഞ്ഞതിലെന്താണ് പ്രശ്‌നം. എന്തുകൊണ്ടാണ് നമ്മള്‍ സത്യം മനസിലാക്കാത്തത്. ഹിന്ദുവിന്റെ വരുമാനം മുസ്‌ലിം സമുദായത്തിന്റെ പ്രയോജനത്തിനായി ഉപയോഗിക്കുന്നു’ സഞ്ജു വര്‍മ നുണ ആവര്‍ത്തിച്ചു.

Continue Reading

kerala

തിരുവമ്പാടിയില്‍ ബിജെപി പ്രവർത്തകന്‍റെ വീട്ടിൽ നിന്നും വന്‍ തോതിൽ തുണിത്തരങ്ങൾ കണ്ടെത്തിയ സംഭവത്തിൽ പൊലീസ് കേസെടുത്തു

ജനപ്രാധിനിധ്യ നിയമത്തിന്‍റെ അടിസ്ഥാനത്തിലാണ് കേസ്

Published

on

തിരുവമ്പാടി: തിരുവമ്പാടിയില്‍ ബിജെപി പ്രവർത്തകന്‍റെ വീട്ടിൽ നിന്നും വന്‍ തോതിൽ തുണിത്തരങ്ങൾ കണ്ടെത്തിയ സംഭവത്തിൽ പൊലീസ് കേസെടുത്തു. ബിജെപി പ്രവർത്തകൻ തിരുവമ്പാടി പൊന്നാങ്കയം സ്വദേശി കാനാട്ട് രഘുലാലിനെതിരെയാണ് കേസ്. തിരുവമ്പാടി പൊലീസാണ് കേസെടുത്തത്. തെരഞ്ഞെടുപ്പിന് തലേ ദിവസമാണ് ഇയാളുടെ വീട്ടിൽ നിന്നും വലിയ തോതിൽ തുണിത്തരങ്ങൾ കണ്ടെത്തിയത്.

വയനാട് ലോക്സഭ മണ്ഡലത്തിലാണ് തിരുവമ്പാടി ഉള്‍പ്പെടുന്നത്. നേരത്തെ വയനാട് മണ്ഡലത്തിലെ സുല്‍ത്താൻ ബത്തേരിയിൽ അവശ്യസാധനങ്ങളടങ്ങിയ കിറ്റുകള്‍ പിടികൂടിയിരുന്നു. ഇതിനുപിന്നാലെയാണ് തിരുവമ്പാടിയിൽ വസ്ത്രങ്ങള്‍ പിടിച്ചെടുത്തത്.

തെരെഞ്ഞുപ്പ് ഫ്ലയിങ് സ്‌കോഡിന്‍റെ പരിശോധനയിലാണ് വസ്ത്രങ്ങള്‍ പിടികൂടിയത്. തുണിത്തരങ്ങള്‍ പിടികൂടിയ ഫ്ലയിങ് സ്ക്വോഡ് ഉദ്യോഗസ്ഥൻ ഗിരീഷ് കുമാറിന്റെ പരാതിയിൽ കോടതി നിർദേശപ്രകാരമാണ് കേസെടുത്തത്. വോട്ടർമാരെ സ്വാധീനിക്കാൻ കൊണ്ടുവന്നതാണെന്നാണ് പരാതി. ജനപ്രാധിനിധ്യ നിയമത്തിന്‍റെ അടിസ്ഥാനത്തിലാണ് കേസ്.

Continue Reading

Trending