Connect with us

india

‘ഐക്യത്തിന് ആഹ്വാനം നടത്തിയാല്‍ സര്‍ക്കാരിനത് രാജ്യദ്രോഹം’; കഫീല്‍ ഖാന്‍ കേസില്‍ കോടതി പറഞ്ഞ വാക്കുകള്‍ കേന്ദ്രത്തിനെതിരെ ഉപയോഗിച്ച് ഭൂഷണ്‍

കഫീല്‍ ഖാന് ജാമ്യം അനുവദിച്ചുകൊണ്ട് ഉത്തരവിട്ട കോടതി കഫീല്‍ ഖാന്റെ പ്രസംഗം വിദ്വേഷമോ കലാപമോ പ്രചരപ്പിച്ചിട്ടില്ല മറിച്ച് അദ്ദേഹം നടത്തിയത് ദേശീയോദ്ഗ്രഥനത്തിനുള്ള ആഹ്വാനമായിരുന്നെന്നാണ് പറഞ്ഞത്

Published

on

 

ന്യൂഡല്‍ഹി: ഡോ. കഫീല്‍ ഖാന് ജാമ്യം അനുവദിച്ചുകൊണ്ട് കോടതി പറഞ്ഞ വാക്കുകള്‍ കേന്ദ്രസര്‍ക്കാരിനെതിരെ പ്രയോഗിച്ച് മുതിര്‍ന്ന അഭിഭാഷകന്‍ പ്രശാന്ത് ഭൂഷണ്‍. പൗരത്വ ഭേദഗതി നിയമത്തിനെതിരെ അലിഗഡ് സര്‍വ്വകലാശാലയില്‍ പ്രസംഗിച്ച ഡോ. കഫീല്‍ ഖാനെ ദേശീയ സുരക്ഷാ നിയമം ചുമത്തിയാണ് യു.പി പൊലീസ് അറസ്റ്റ് ചെയ്തത്. കഫീല്‍ ഖാന്‍ വിദ്വേഷ പ്രസംഗം നടത്തിയെന്നും പൊലീസ് ആരോപിച്ചിരുന്നു. എന്നാല്‍ കഫീല്‍ ഖാന് ജാമ്യം അനുവദിച്ചുകൊണ്ട് ഉത്തരവിട്ട കോടതി കഫീല്‍ ഖാന്റെ പ്രസംഗം വിദ്വേഷമോ കലാപമോ പ്രചരപ്പിച്ചിട്ടില്ല മറിച്ച് അദ്ദേഹം നടത്തിയത് ദേശീയോദ്ഗ്രഥനത്തിനുള്ള ആഹ്വാനമായിരുന്നെന്നാണ് പറഞ്ഞത്.

ഇക്കാര്യം ചൂണ്ടിക്കാട്ടിയാണ് പ്രശാന്ത് ഭൂഷണ്‍ കേന്ദ്രത്തിനെതിരെ വിമര്‍ശനം ഉന്നയിച്ചിരിക്കുന്നത്.’ദേശീയോദ്ഗ്രഥനത്തിനും ഐക്യത്തിനും ആഹ്വാനം നടത്തുമ്പോള്‍ സര്‍ക്കാര്‍ അതിനെ രാജ്യദ്രോഹമായാണ് കാണുന്നത്!’ എന്നായിരുന്നു ടൈംസ് ഓഫ് ഇന്ത്യയുടെ കാര്‍ട്ടൂണ്‍ പങ്കുവെച്ചുകൊണ്ട് അദ്ദേഹം ട്വീറ്റ് ചെയ്തത്.

‘ദേശീയോദ്ഗ്രഥനത്തിനും ഐക്യത്തിനും ആഹ്വാനം നടത്തുമ്പോള്‍ സര്‍ക്കാര്‍ അതിനെ രാജ്യദ്രോഹമായാണ് കാണുന്നത്!’ എന്നായിരുന്നു ടൈംസ് ഓഫ് ഇന്ത്യയുടെ കാര്‍ട്ടൂണ്‍ പങ്കുവെച്ചുകൊണ്ട് അദ്ദേഹം ട്വീറ്റ് ചെയ്തത്.

കഫീല്‍ ഖാന്റെ പ്രസംഗം ദേശീയോദ്ഗ്രഥനത്തിനും ഐക്യത്തിനുമുള്ള ആഹ്വാനമാണ് എന്ന കോടതി വിധി തലക്കെട്ടായുള്ള പത്രം ഉയര്‍ത്തിപ്പിടിച്ചു നില്‍ക്കുന്ന പൊലീസുകാരനോട് മറ്റൊരു പൊലീസുകാരന്‍ ചോദിക്കുകയാണ് ദേശീയ സുരക്ഷാ നിയമം ആര്‍ക്കെതിരെയാണ് ചുമത്തുക എന്ന്. ദേശ വിരോധം ഇളക്കിവിടുന്ന ആള്‍ക്കെതിരെയാണ് എന്ന് പത്രം ഉയര്‍ത്തിപ്പിടിച്ച പൊലീസുകാരന്‍ ഉത്തരം നല്‍കുന്നു. അപ്പോള്‍ ഇത് ദേശ വിരോധമല്ലേ എന്ന് അടുത്ത പൊലീസുകാരന്‍ പത്രവാര്‍ത്ത ചൂണ്ടി ചോദിക്കുന്നു.
ഈ കാര്‍ട്ടൂണ്‍ പങ്കുവെച്ചുകൊണ്ടാണ് പ്രശാന്ത് ഭൂഷന്റെ ട്വീറ്റ്.

 

Football

ഐഎസ്എല്‍: ബ്ലാസ്‌റ്റേഴ്‌സ് ഒഡീഷയോട് തോറ്റ് സെമി കാണാതെ പുറത്ത്‌

ഇന്നു നടന്ന പ്ലേ ഓഫ് മത്സരത്തില്‍ ഒഡീഷ എഫ്‌സിയോട് 1-2 എന്ന സ്‌കോറില്‍ തോറ്റാണ് ബ്ലാസ്‌റ്റേഴ്‌സ് പുറത്തുപോയത്

Published

on

ഇന്ത്യന്‍ സൂപ്പര്‍ ലീഗ് ഫുട്‌ബോള്‍ 2023-24 സീസണിനെ സെമിഫൈനല്‍ കാണാതെ കേരളാ ബ്ലാസ്‌റ്റേഴ്‌സ് പുറത്ത്. ഇന്നു നടന്ന പ്ലേ ഓഫ് മത്സരത്തില്‍ ഒഡീഷ എഫ്‌സിയോട് 1-2 എന്ന സ്‌കോറില്‍ തോറ്റാണ് ബ്ലാസ്‌റ്റേഴ്‌സ് പുറത്തുപോയത്. അധികസമയത്തേക്കു നീണ്ട പോരാട്ടത്തിനൊടുവിലാണ് ഒഡീഷ ബ്ലാസ്‌റ്റേഴ്‌സിനെ കീഴടക്കിയത്.

Continue Reading

india

ലോക്സഭാ തെരഞ്ഞെടുപ്പ്: ഒന്നാംഘട്ടത്തിൽ ബംഗാളിലും ത്രിപുരയിലും മികച്ച പോളിങ്; കുറവ് ബിഹാറിൽ

Published

on

ന്യൂഡല്‍ഹി: ലോക്‌സഭാ തെരഞ്ഞെടുപ്പിന്റെ അദ്യഘട്ട പോളിങ് അവസാനിച്ചു. 59.71 ശതമാനമാണ് പോളിങ്. ബംഗാളിലും ത്രിപുരയിലും മികച്ച് പോളിങ് രേഖപ്പെടുത്തി. കുറവ് പോളിങ് ബിഹാറിലാണ്. 21 സംസ്ഥാനങ്ങളിലും കേന്ദ്രഭരണ പ്രദേശങ്ങളിലുമായി 102 മണ്ഡലങ്ങളിലേക്കാണ് ഇന്ന് തെരഞ്ഞെടുപ്പ് നടന്നത്. അരുണാചല്‍പ്രദേശ്, സിക്കിം എന്നിവിടങ്ങളിലായി 92 നിയമസഭാ സീറ്റിലേക്കും ഇന്ന് വോട്ടെടുപ്പ് നടന്നു.

തമിഴ്‌നാട്ടിൽ ആകെയുള്ള 39 മണ്ഡലങ്ങളിലും ഒന്നാം ഘട്ടത്തിലാണ് പോളിങ് നടന്നത്. രണ്ടുലക്ഷത്തോളം പോളിങ് സ്റ്റേഷനുകളാണ് സജ്ജീകരിച്ചിരുന്നത്. രാജസ്ഥാനിൽ 12 മണ്ഡലങ്ങളിൽ നടന്ന വോട്ടെടുപ്പിൽ 50.3 ശതമാനം പോളിങ് രേഖപ്പെടുത്തിയപ്പോൾ ഉത്തർപ്രദേശിലെ എട്ട് മണ്ഡലങ്ങളിൽ 57.5 ശതമാനവും മധ്യപ്രദേശിലെ ആറ് മണ്ഡലങ്ങളിലേക്ക് നടന്ന തെരഞ്ഞെടുപ്പിൽ 63.3 ശതമാനവും പോളിങ് രേഖപ്പെടുത്തി.

തമിഴ്നാട് (39), ഉത്തരാഖണ്ഡ് (5), ബിഹാര്‍ (4), മധ്യപ്രദേശ് (6), മഹാരാഷ്ട്ര (5), രാജസ്ഥാന്‍ (12), ത്രിപുര (1), ഉത്തര്‍പ്രദേശ് (8), പശ്ചിമബംഗാള്‍ (3), ജമ്മു കശ്മീര്‍ (1), അരുണാചല്‍ പ്രദേശ് (2), മണിപ്പൂര്‍(2), മേഘാലയ(2), മിസോറാം (1), നാഗാലാന്‍ഡ് (1), സിക്കിം (1) എന്നീ സംസ്ഥാനങ്ങളിലും, ലക്ഷദ്വീപ്, പുതുച്ചേരി, ആന്‍ഡമാന്‍ നിക്കോബാര്‍ എന്നീ കേന്ദ്ര ഭരണപ്രദേശങ്ങളും അടക്കം 102 മണ്ഡലങ്ങളാണ് ആദ്യഘട്ടത്തില്‍ വിധിയെഴുതുന്നത്. 102 മണ്ഡലങ്ങളിലായി 1625 സ്ഥാനാര്‍ത്ഥികളാണ് മത്സര രംഗത്തുള്ളത്.

Continue Reading

india

ദുബൈയിലേക്കും തിരിച്ചുമുള്ള വിമാന സര്‍വീസുകള്‍ റദ്ദാക്കി എയര്‍ ഇന്ത്യ

തടസങ്ങള്‍ ഉടന്‍ നീക്കം ചെയ്യുമെന്നും അതിനുശേഷം സര്‍വീസ് പുനരാരംഭിക്കുമെന്നും എയര്‍ ഇന്ത്യ വ്യക്തമാക്കി.

Published

on

ദുബൈയിലേക്കും തിരിച്ചുമുള്ള വിമാന സര്‍വീസുകള്‍ റദ്ദാക്കിയതായി എയര്‍ ഇന്ത്യ. തുടര്‍ച്ചയായി വിമാനത്താവളത്തിന്റെ പ്രവര്‍ത്തനങ്ങള്‍ തടസപ്പെടുന്നതുമൂലമാണ് സര്‍വീസുകള്‍ റദ്ദാക്കുന്നത്. തടസങ്ങള്‍ ഉടന്‍ നീക്കം ചെയ്യുമെന്നും അതിനുശേഷം സര്‍വീസ് പുനരാരംഭിക്കുമെന്നും എയര്‍ ഇന്ത്യ വ്യക്തമാക്കി.

ഏപ്രില്‍ 21 വരെ എയര്‍ ഇന്ത്യയില്‍ ബുക്ക് ചെയ്ത മുഴുവന്‍ യാത്രക്കാര്‍ക്കും റീഫണ്ടും റീ ഷെഡ്യൂളിങില്‍ ഇളവും നല്‍കും. കൂടുതല്‍ വിവരങ്ങള്‍ക്ക് 011-69329333 / 011-69329999 എന്ന നമ്പറിലോ http:// airindia.com എന്ന എയര്‍ ഇന്ത്യയുടെ വെബ്‌സൈറ്റിലോ ബന്ധപ്പെടാം.

മിഡില്‍ ഈസ്റ്റിലെ പ്രത്യേക സാഹചര്യം കണക്കിലെടുത്ത് ടെല്‍ അവീവിലേക്കും തിരിച്ചുമുള്ള വിമാന സര്‍വീസുകളും എയര്‍ ഇന്ത്യ റദ്ദുചെയ്തു. യാത്രക്കാരുടെയും ജീവനക്കാരുടെയും സുരക്ഷയ്ക്കാണ് തങ്ങള്‍ മുന്‍ഗണന നല്‍കുന്നതെന്ന് എയര്‍ ഇന്ത്യ പ്രതികരിച്ചു.

Continue Reading

Trending