Connect with us

kerala

കരുവന്നൂര്‍ തട്ടിപ്പ്: പ്രതിരോധ വഴികള്‍ അടഞ്ഞു, സി.പി.എം പ്രതിസന്ധിയില്‍

കരുവന്നൂര്‍ ബാങ്ക് തട്ടിപ്പില്‍ സി.പി.എമ്മിന്റെ പ്രതിരോധ വഴികളെല്ലാം അടഞ്ഞതോടെ പാര്‍ട്ടി നേരിടുന്നത് വന്‍ പ്രതിസന്ധി.

Published

on

തിരുവനന്തപുരം: കരുവന്നൂര്‍ ബാങ്ക് തട്ടിപ്പില്‍ സി.പി.എമ്മിന്റെ പ്രതിരോധ വഴികളെല്ലാം അടഞ്ഞതോടെ പാര്‍ട്ടി നേരിടുന്നത് വന്‍ പ്രതിസന്ധി. മുതിര്‍ന്ന നേതാവും മുന്‍മന്ത്രിയുമായ എ.സി മൊയ്തീന്‍ അറസ്റ്റ് ചെയ്യപ്പെടുമെന്ന ഘട്ടത്തിലാണ് ഇ.ഡി അന്വേഷണം മുന്നോട്ടുപോകുന്നത്. ഇതിനിടെയാണ് കൂടുതല്‍ സി.പി.എം നേതാക്കളുടെ പങ്ക് വ്യക്തമാക്കി കേസിലെ മുഖ്യസാക്ഷി കെ.എ ജിജോര്‍ രംഗത്തെത്തിയത്.

നേരത്തെ മൊയ്തീനെ അനുകൂലിച്ച് പ്രസ്താവന നടത്തിയ സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദന്‍ അടക്കമുള്ള നേതാക്കള്‍ ഇപ്പോള്‍ നിശബ്ദരാണ്. മുന്‍പും സഹകരണ ബാങ്കുകളിലെ തട്ടിപ്പുകള്‍ പുറത്തുവന്നിട്ടുണ്ടെങ്കിലും സി.പി.എം സംസ്ഥാന സമിതി അംഗമായ നേതാവ് മുഖ്യപ്രതിയായി മാറിയതോടെ കരുവന്നൂര്‍ തട്ടിപ്പില്‍ പാര്‍ട്ടി നേരിടുന്നത് ഗുരുതരമായ പ്രതിസന്ധിയാണ്. ന്യായീകരിക്കാനുള്ള സാധ്യതകളെല്ലാം മങ്ങിയതോടെ ഇനി നിയമപരമായി നേരിടുകയല്ലാതെ മറ്റ് മാര്‍ഗമില്ലെന്ന സ്ഥിതിയിലെത്തിയിട്ടുണ്ട്.

തട്ടിപ്പിലെ സി.പി.എം ബന്ധം പുറത്തുവന്നതോടെ മൊയ്തീന്‍ മാത്രമല്ല, പാര്‍ട്ടിയൊന്നാകെ പ്രതിസ്ഥാനത്താണ്. കൊള്ളപ്പലിശക്കാരന്‍ പി.സതീഷ്‌കുമാറിനു വേണ്ടി സമ്മര്‍ദ്ദം ചെലുത്തിയത് എ.സി.മൊയ്തീനാണെന്ന് ജിജോര്‍ പറയുമ്പോഴും സി.പി.എം നേതാവ് സി.കെ.ചന്ദ്രനും സതീഷ്‌കുമാറും തമ്മിലുള്ള ബന്ധം കൂടി വ്യക്തമാക്കിയിട്ടുണ്ട്. സി.പി.എമ്മിന്റെ കൗണ്‍സിലര്‍ അനൂപ് ഡേവിസ് കാടയും വടക്കാഞ്ചേരി നഗരസഭാ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ പി.ആര്‍.അരവിന്ദാക്ഷനുമായി സതീഷ്‌കുമാര്‍ ഇടപാടുകള്‍ നടത്തിയിട്ടുണ്ടെന്നും ജിജോര്‍ വെളിപ്പെടുത്തിയിരിക്കുന്നു. ഇരുപതു കോടിയുടെ കള്ളപ്പണം സതീഷ്‌കുമാര്‍ വെളുപ്പിച്ചതായ വിവരവും പുറത്തുവന്നിട്ടുണ്ട്.

സമീപകാലത്തെ ഏറ്റവും ശക്തമായ രാഷ്ട്രീയ പ്രതിസന്ധി അനുഭവിക്കുന്നതിനിടെയാണ് മൊയ്തീന്‍ അടക്കമുള്ള നേതാക്കള്‍ സി.പി.എമ്മിനെ വെട്ടിലാക്കിയത്. മുഖ്യമന്ത്രിക്കും മകള്‍ക്കും എതിരായ ആരോപണങ്ങള്‍ മുതല്‍ പുതുപ്പള്ളിയിലുണ്ടായ ദയനീയ പരാജയം വരെ സി.പി.എമ്മിനെ അടിമുടി പതര്‍ച്ചയിലേക്ക് തള്ളിയിട്ട ഘട്ടത്തിലാണ് കരുവന്നൂര്‍ വിഷയത്തില്‍ പാര്‍ട്ടി തലയില്‍ മുണ്ടിടേണ്ടിവരുന്നത്. ജില്ലയിലെ സി.പി.എം നിയന്ത്രണത്തിലുള്ള ബാങ്കുകളിലെ നിര്‍ണായക ഇടപാടുകളെക്കുറിച്ച് മൊയ്തീന്‍ ഉള്‍പെടെയുള്ളവര്‍ക്ക് അറിയാമായിരുന്നെന്നും നിരവധി ബിനാമി ഇടപാടുകള്‍ നടന്നിട്ടുണ്ടെന്നുമുള്ള വിവരങ്ങള്‍ കൂടി പുറത്തുവരുന്നു.2014 മുതല്‍ കരുവന്നൂര്‍ സഹകരണബാങ്കുമായി ബന്ധപ്പെട്ട് തട്ടിപ്പുനടക്കുന്നുവെന്ന് എ.സി. മൊയ്തീന് അറിയാമായിരുന്നത്രേ. ഈ സാഹചര്യത്തില്‍ സി.പി.എമ്മിന് ഉത്തരംമുട്ടുന്ന നടപടികളിലേക്കാകും വരുംദിനങ്ങളില്‍ ഇ.ഡി കടക്കുക.

അതേസമയം കൊച്ചി കരുവന്നൂര്‍ സഹകരണ ബാങ്ക് തട്ടിപ്പ് കേസില്‍ ചൊവ്വാഴ്ച നടക്കുന്ന രണ്ടാം വട്ട ചോദ്യം ചെയ്യലില്‍ മുന്‍മന്ത്രി എ.സി മൊയ്തീന്‍ ഇ ഡിക്ക് മുമ്പില്‍ വെള്ളം കുടിക്കുമെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു. കൗണ്‍സിലര്‍മാരായ അനൂപ് ഡേവിഡ്, അരവിന്ദാക്ഷന്‍, മുഖ്യ സാക്ഷി ജിജോര്‍ അടക്കമുള്ളവരെ ദിവസങ്ങളായി ചോദ്യം ചെയ്തതില്‍ നിന്ന് ലഭിച്ച അധിക വിവരങ്ങളുടേയും നിര്‍ണായകമായ മറ്റ് തെളിവുകളുടേയും അടിസ്ഥാനത്തിലാണ് രണ്ടാം വട്ട ചോദ്യം ചെയ്യല്‍ നടക്കുന്നത്.

കരുവന്നൂര്‍ സഹകരണ ബാങ്ക് തട്ടിപ്പില്‍ എസി മൊയ്തീനെതിരെ മുഖ്യസാക്ഷി ജിജോര്‍ കെഎ.ഗുരുതര ആരോപണമാണ് ഇ.ഡിക്ക് മുമ്പില്‍ ഉന്നയിച്ചിരിക്കുന്നത്. സതീഷ് കുമാറിനായി പിപി കിരണില്‍ നിന്ന് എസി മൊയ്തീന്‍ മൂന്നു കോടി രൂപ വാങ്ങിയെന്നാണ് ജിജോറിന്റെ മൊഴി. കരുവന്നൂര്‍ ബാങ്കില്‍ സതീഷ് കുമാറിന് വേണ്ടി ഇടപെട്ടത് എസി മൊയ്തീനാണ്. കള്ളപ്പണം വെളുപ്പിക്കാനുള്ള ഇടമായിരുന്നു കരുവന്നൂര്‍ ബാങ്ക് എന്നും ജിജോര്‍ പറഞ്ഞു.നിര്‍ണായകമായ ഈ വെളിപ്പെടുത്തലിന്റെ ചുവടുപിടിച്ചായിരിക്കും ചോദ്യം ചെയ്യല്‍ നടക്കുന്നത്.2014 മുതല്‍ കരുവന്നൂര്‍ സഹകരണബാങ്കുമായി ബന്ധപ്പെട്ട് തട്ടിപ്പുനടക്കുന്നുവെന്ന് എ.സി. മൊയ്തീന് അറിയാമായിരുന്നെന്ന്് ജിജോര്‍ വ്യക്തമാക്കിയിട്ടുണ്ട്. തൃശൂര്‍ കോര്‍പ്പറേഷന്‍ കൗണ്‍സിലര്‍ അനൂപ് ഡേവിസ് കാട വഴിയാണ് സതീഷ് മൊയ്തീനുമായി ബന്ധം സ്ഥാപിക്കുന്നത്. പിന്നീടുള്ള ഇടപാടുകള്‍ മൊയ്തീനും സതീഷുമുള്‍പ്പെടെയുള്ളവര്‍ ചേര്‍ന്ന് നടത്തി. റിട്ട.ഡിവൈ.എസ്.പിമാര്‍ക്കും ഇടപാടില്‍ പങ്കുണ്ടെന്നും ജിജോര്‍ പറയുന്നുജിജോറിന്റെ ആരോപണത്തെ തുടര്‍ന്ന് ഇതുമായി ബന്ധപ്പെട്ട മറ്റു തെളിവുകളും ഇ.ഡി ശേഖരിച്ചിട്ടുണ്ട്.

ചോദ്യങ്ങളില്‍ നിന്ന് ഒഴിഞ്ഞുമാറാന്‍ എസി മൊയ്തീന് കഴിയില്ലെന്നിരിക്കെ കടുത്ത നടപടിയിലേക്ക് കടക്കാന്‍ ഇ ഡി ഉറപ്പിച്ചതായാണറിയുന്നത്.ബിനാമി സതീഷ് കുമാറും പി പി കിരണും ജിജോറും കൗണ്‍സിലര്‍മാര്‍ അടക്കം സംശയനിഴലിലുള്ളവര്‍ ചൊവ്വാഴ്ച ചോദ്യം ചെയ്യല്‍ സമയത്ത്് ഒപ്പമുണ്ടാകുമെന്നതിനാല്‍ എസി മൊയ്തീന് കുരുക്ക് മുറുകുമെന്നാണ് ഇ.ഡി വൃത്തങ്ങള്‍ നല്‍കുന്ന സൂചന.ഇത്തവണ ചോദ്യം ചെയ്യലിനെത്തുന്നതിന് മുമ്പ് എ സി മൊയ്തീന്‍ സ്വത്ത് വിശദാംശങ്ങള്‍, ബാങ്ക് നിക്ഷേപക രേഖകള്‍ എന്നിവ പൂര്‍ണ്ണമായി ഹാജരാക്കണം. നേരത്തെ ഹാജരായപ്പോള്‍ മുഴുവന്‍ രേഖകളും കൈമാറാന്‍ മൊയ്തീന് കഴിഞ്ഞിരുന്നില്ല.

 

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

Health

സംസ്ഥാനത്ത് പനി ബാധിതരുടെ എണ്ണം വര്‍ധിക്കുന്നു; രണ്ടാഴ്ചക്കിടെ മരിച്ചത് 31പേര്‍

രണ്ടാഴ്ചക്കിടെ 31 പേരാണ് പനി ബാധിച്ച് മരിച്ചത്. ദിവസവും 50ലേറെ പേര്‍ക്കാണ് ഡെങ്കിപ്പനി സ്ഥിരീകരിക്കുന്നത്.

Published

on

തിരുവനന്തപുരം: സംസ്ഥാനത്ത് പനി ബാധിതരുടെ എണ്ണം വര്‍ധിക്കുന്നു. രണ്ടാഴ്ചക്കിടെ 31 പേരാണ് പനി ബാധിച്ച് മരിച്ചത്. ദിവസവും 50ലേറെ പേര്‍ക്കാണ് ഡെങ്കിപ്പനി സ്ഥിരീകരിക്കുന്നത്. മഴ തുടങ്ങിയതോടെ മഴക്കാല രോഗങ്ങളിലും വന്‍ വര്‍ധനവാണ് ഉണ്ടായിരിക്കുന്നത്.

ദിവസവും 50ലേറെ പേര്‍ക്കാണ് ഡെങ്കിപ്പനി ബാധിക്കുന്നത്. രണ്ടാഴ്ചിക്കിടെ 380 പേര്‍ക്ക് രോഗം സ്ഥിരീകിച്ചു. നിലവില്‍ 1321 പേര്‍ രോഗലക്ഷണങ്ങളോടെ വിവിധ ആശുപത്രികളില്‍ ചികിത്സയിലാണ്. ആറുമാസത്തിനിടെ 47പേരാണ് ഡെങ്കിപ്പനി ബാധിച്ച് മരിച്ചത്. 14 ദിവസത്തിനിടെ 77പേര്‍ക്ക് എലിപ്പനി ബാധിച്ചു. 7മരണം സ്ഥിരീകരിച്ചു.

മഞ്ഞപ്പിത്തവും സംസ്ഥാനത്ത് പടര്‍ന്നുപിടിക്കുകയാണ്. രണ്ടാഴ്ചക്കിടെ 320 പേര്‍ക്ക് രോഗം കണ്ടെത്തിയപ്പോള്‍ 705 പേര്‍ രോഗലക്ഷണങ്ങളോടെ ചികിത്സയിലാണ്. 6 പേര്‍ മരിച്ചു. മഴക്കാല പൂര്‍വ ശുചീകരണമടക്കം പാളിയതാണ് ഡെങ്കിപ്പനി പടരാന്‍ പ്രധാന കാരണം.

 

Continue Reading

Health

കൊവാക്‌സിനും പാര്‍ശ്വഫലം; വാക്‌സിന്‍ സ്വീകരിച്ച 30 ശതമാനം പേര്‍ക്കും ഒരു വര്‍ഷത്തിനിടെ ആരോഗ്യപ്രശ്‌നമുണ്ടായെന്ന് പഠനം

ആസ്ട്രസെനേക്കയുടെ കൊവിഡ് പ്രതിരോധ വാക്‌സിനായ കൊവിഷീല്‍ഡിന് ഗുരുതര പാര്‍ശ്വഫലങ്ങളുണ്ടെന്ന വെളിപ്പെടുത്തലിന് പിന്നാലെ, ഇന്ത്യന്‍ നിര്‍മിത വാക്‌സിനായ കൊവാക്‌സിനും പാര്‍ശ്വഫലങ്ങളുണ്ടെന്ന് പഠന റിപ്പോര്‍ട്ട്

Published

on

ന്യൂഡല്‍ഹി: ആസ്ട്രസെനേക്കയുടെ കൊവിഡ് പ്രതിരോധ വാക്‌സിനായ കൊവിഷീല്‍ഡിന് ഗുരുതര പാര്‍ശ്വഫലങ്ങളുണ്ടെന്ന വെളിപ്പെടുത്തലിന് പിന്നാലെ, ഇന്ത്യന്‍ നിര്‍മിത വാക്‌സിനായ കൊവാക്‌സിനും പാര്‍ശ്വഫലങ്ങളുണ്ടെന്ന് പഠന റിപ്പോര്‍ട്ട്. ബനാറസ് ഹിന്ദു സര്‍വകലാശാലയിലെ ഗവേഷകര്‍ നടത്തിയ പഠനത്തിലാണ് കണ്ടെത്തല്‍.

കൊവാക്‌സിന്‍ സ്വീകരിച്ച 926 പേരിലാണ് ഗവേഷകര്‍ പഠനം. ഇതില്‍,635 കൗമാരക്കാരും 291 മുതിര്‍ന്നവരും ഉള്‍പ്പെട്ടിരുന്നു.50 ശതമാനത്തിനടുത്തോളം പേര്‍ക്ക് വാക്‌സിന്‍ സ്വീകരിച്ചതിന് ശേഷമുള്ള ഒരു വര്‍ഷത്തിനിടെ ആരോഗ്യപ്രശ്‌നങ്ങളുണ്ടായി.വാക്‌സിന്‍ സ്വീകരിച്ചവരില്‍ ഒരു ശതമാനം പേര്‍ക്കാണ് ഗുരുതാരമായ പാര്‍ശ്വഫലം കണ്ടെത്തിയത്.ശ്വാസകോശ രോഗങ്ങള്‍, ത്വക്ക് രോഗങ്ങള്‍, നാഡീസംബന്ധ അസുഖങ്ങല്‍ തുടങ്ങിയ പ്രശ്‌നങ്ങളാണ് കൗമാരക്കാരിലുണ്ടായത്.പാര്‍ശ്വഫലങ്ങള്‍ കണ്ടെത്തിയവരുടെ മുന്‍കാല അസുഖ വിവരങ്ങള്‍ ഉള്‍പ്പെടെ വിശകലനം ചെയ്യണം. കൊവാക്‌സിന്‍ സുരക്ഷിതമാണെന്നത് സംബന്ധിച്ച് നിരവധി പഠനങ്ങള്‍ ജേണലുകള്‍ പ്രസിദ്ധീകരിച്ചിട്ടുണ്ടെന്നും ഭാരത് ബയോടെക് പ്രതികരിച്ചു

Continue Reading

kerala

റേഷൻ കടയിൽ നിന്നും ലഭിക്കുന്ന ആട്ടപ്പൊടിയിൽ പുഴുക്കളെന്ന് വ്യാപക പരാതി

പരിശോധന നടത്തി ഗുണനിലവാരമുള്ളഭക്ഷ്യധാന്യ – വസ്തുക്കൾ വിതരണം ചെയ്യുന്നതിനും കുറ്റക്കാർക്കെതിരെ നടപടി സ്വീകരിക്കുന്നതിനും ബന്ധപ്പെട്ട അധികാരികളുടെ ഭാഗത്ത് നിന്ന് അടിയന്തിര നടപടി ഉണ്ടാകണമെന്നുമാണ് ഗുണഭോക്താക്കളുടെ ആവശ്യം.

Published

on

നഗരസഭയിലെ പലറേഷൻ കടയിൽ നിന്നും മുൻഗണനാ കാർഡുടമകൾക്ക് 9 രൂപ നിരക്കിൽ വിതരണം ചെയ്യുന്ന 950 ഗ്രാം ആട്ടപ്പൊടി പാക്കറ്റിൽ പുഴുക്കളെന്ന് വ്യാപക പരാതി. കഴിഞ്ഞമാസങ്ങളിലായി വിതരണം ചെയ്ത ഉപയോഗകാലാവധി തീരാത്ത ആട്ടപ്പൊടിയിലാണ് പുഴു നിറഞ്ഞ് ഭക്ഷ്യയോഗ്യമല്ലാതായിരിക്കുന്നത്.

പരിശോധന നടത്തി ഗുണനിലവാരമുള്ളഭക്ഷ്യധാന്യ – വസ്തുക്കൾ വിതരണം ചെയ്യുന്നതിനും കുറ്റക്കാർക്കെതിരെ നടപടി സ്വീകരിക്കുന്നതിനും ബന്ധപ്പെട്ട അധികാരികളുടെ ഭാഗത്ത് നിന്ന് അടിയന്തിര നടപടി ഉണ്ടാകണമെന്നുമാണ് ഗുണഭോക്താക്കളുടെ ആവശ്യം.

സിവിൽ സപ്ലൈസ് വകുപ്പ് അധികാരികൾക്ക് അടുത്ത ദിവസംപരാതി നൽകുമെന്നും ഗുണഭോക്താവായ ഷാജിമുങ്ങാത്തം തറ, എൻ എഫ്’ പി ആർ വൈസ് പ്രസിഡൻ്റ് മനാഫ് താനൂർ എന്നിവർ പറഞ്ഞു.

Continue Reading

Trending