Connect with us

Video Stories

കെ.എ.എസ്: ഭരണഘടനാ സ്ഥാപനങ്ങളിലെ ജീവനക്കാര്‍ പുറത്തേക്ക്

Published

on

രാജേഷ് വെമ്പായം
തിരുവനന്തപുരം: ഭരണനിര്‍വഹണത്തിന്റെ കാര്യക്ഷമത വര്‍ധിക്കാന്‍ ലക്ഷ്യമിട്ട് നടപ്പാക്കിയ കേരള അഡ്മിനിസട്രേറ്റീവ് സര്‍വീസില്‍ പ്രവേശിക്കുന്നതില്‍ നിന്ന് ഭരണഘടനാ സ്ഥാപനങ്ങളായ പി.എസ്.സി, നിയമസഭ എന്നിവിടങ്ങളിലെ ജീവനക്കാരെ തടയാന്‍ നീക്കം തുടങ്ങി. സെക്രട്ടറിയേറ്റിലെ ഉന്നത ഉദ്യോഗസ്ഥരില്‍ ചിലരാണ് ഈ നീക്കത്തിന് പിന്നില്‍. ഇതിനായി കെ.എ.എസ് സ്‌പെഷ്യല്‍ ചട്ടങ്ങളില്‍ മാറ്റം വരുത്തുന്നതിനുള്ള നടപടി ആരംഭിച്ചു. കെ.എ.എസിലേക്ക് ബൈ ട്രാന്‍സ്ഫര്‍ വഴിയുള്ള പ്രവേശനത്തിന് സെക്രട്ടറിയേറ്റിലെ ജീവനക്കാര്‍ക്കെന്ന പോലെ പി.എസ്.സി, നിയമസഭ തുടങ്ങിയ ഭരണഘടനാ സ്ഥാപനങ്ങളിലെ ജീവനക്കാര്‍ക്കും അര്‍ഹതയുണ്ടെന്ന് സ്‌പെഷ്യല്‍ ചട്ടങ്ങളിലെ 14 (ബി) രണ്ടില്‍ വ്യക്തമാക്കിയിരുന്നു. എന്നാല്‍ ഇത് അശ്രദ്ധമൂലം സംഭവിച്ചതാണെന്നും ഭരണഘടനാ സ്ഥാപനങ്ങളിലെ ജീവനക്കാര്‍ക്ക് ബൈ ട്രാന്‍സ്ഫര്‍ വഴി കെ.എ.എസില്‍ പ്രവേശിക്കാനാകില്ലെന്നുമാണ് ഇപ്പോള്‍ സെക്രട്ടറിയേറ്റിലെ ഉന്നത ഉദ്യേഗസ്ഥര്‍ വിശദീകരിക്കുന്നത്.
ഡിസംബറില്‍ പുറത്തിറങ്ങിയ കെ.എ.എസ് സ്‌പെഷ്യല്‍ ചട്ടങ്ങളില്‍ ഭരണഘടനാ സ്ഥാപനങ്ങളിലെ ജീവനക്കാരെയും ബൈ ട്രാന്‍സ്ഫറിനായി പരിഗണിക്കുമെന്ന് വ്യക്തമാക്കിയിരുന്നു. ഇതാണ് ഇപ്പോള്‍ അബദ്ധത്തില്‍ സംഭവിച്ചതെന്ന് വിശദീകരിക്കുന്നത്. ഫെബ്രുവരി 28ന് വിവരാവകാശ നിയമപ്രകാരം ലഭിച്ച മറുപടിയിലാണ് ഭരണാഘടനാ സ്ഥാപനങ്ങളിലെ ജീവനക്കാര്‍ക്ക് ബൈ ട്രാന്‍സ്ഫര്‍ വഴി കെ.എ.എസിലേക്കെത്താന്‍ കഴിയില്ലെന്ന് വ്യക്തമാക്കുന്നത്. അശ്രദ്ധമൂലം സ്‌പെഷ്യല്‍ ചട്ടം തയാറാക്കിയപ്പോള്‍ ഇക്കാര്യം കയറിക്കൂടിയതാണെന്നാണ് പൊതുഭരണവകുപ്പ് ജോയിന്റ്‌സെക്രട്ടറിയുടെ വിശദീകരണം. സ്‌പെഷ്യല്‍ ചട്ടങ്ങളില്‍ കടന്നുകൂടിയ ഈ പിശക് തിരുത്താന്‍ നടപടി തുടങ്ങിയെന്നും രേഖ വ്യക്തമാക്കുന്നു.
പി.എസ്.സി, നിയമസഭാ തുടങ്ങിയ ഭരണഘടനാ സ്ഥാപനങ്ങളിലെ ജീവനക്കാരെ എല്ലാ കാര്യങ്ങളിലും സെക്രട്ടറിയേറ്റ് ജീവനക്കാരുടെ പദവികള്‍ക്ക് തുല്യമായാണ് പരിഗണിക്കുന്നത്. ഫിനാന്‍ഷ്യല്‍ അസിസ്റ്റന്റ്, ഡിവിഷണല്‍ അക്കൗണ്ടന്റ്, ബ്ലോക്ക് പഞ്ചായത്ത് സെക്രട്ടറി, ലീഗല്‍ അസിസ്റ്റന്റ് തുടങ്ങിയ തസ്തികകളിലേക്ക് ബൈ ട്രാന്‍സ്ഫര്‍ വഴിയുള്ള നിയമനത്തിന് സെക്രട്ടറിയേറ്റ് ജീവനക്കാര്‍ക്കുള്ളതുപോലെ ഭരണഘടനാ സ്ഥാപനങ്ങളിലെ ജീവനക്കാര്‍ക്കും അര്‍ഹതയുണ്ട്. ഇതുപോലും കണക്കാക്കാതെയാണ് പുതിയ നീക്കം. കെ.എ.എസ് സ്‌പെഷ്യല്‍ ചട്ടങ്ങളില്‍ മാറ്റം വരുത്തുന്നതിനുള്ള നടപടിക്രമങ്ങള്‍ക്ക് ഇനി ഏറെ സമയമെടുക്കും. ഈ സാഹചര്യത്തില്‍ കെ.എ.എസ് നിയമനം വൈകിപ്പിക്കാനുള്ള നീക്കമാണോ ഇതിനുപിന്നിലെന്നും സംശയം ഉയര്‍ന്നിട്ടുണ്ട്. ഡിസംബറില്‍ സ്‌പെഷ്യല്‍ ചട്ടങ്ങള്‍ നിലവില്‍ വന്നെങ്കിലും ഇതുവരെ ഒഴിവുകള്‍ പി.എസ്.സിക്ക് റിപ്പോര്‍ട്ട് ചെയ്തിട്ടില്ല.
വിവിധ സര്‍ക്കാര്‍വകുപ്പുകളിലും സെക്രട്ടേറിയറ്റിലുമുള്ള രണ്ടാമത്തെ ഗസറ്റഡ് തസ്തികകളുടെ പത്തുശതമാനമാണ് കെ.എ.എസിലെ എന്‍ട്രി കേഡറിനായി മാറ്റിവെക്കുന്നത്. കെ.എ.എസില്‍ ജൂനിയര്‍ ടൈം സ്‌കെയില്‍, സീനിയര്‍ ടൈം സ്‌കെയില്‍, സെലക്ഷന്‍ ഗ്രേഡ് സ്‌കെയില്‍, സൂപ്പര്‍ ടൈം ഗ്രേഡ് സ്‌കെയില്‍ എന്നിങ്ങനെ നാല് കാറ്റഗറികളിലെ ഓഫീസര്‍മാരാണ് ഉള്‍പ്പെടുക.

Health

ജാഗ്രത വേണമെന്ന് ആരോഗ്യവകുപ്പ് വേനല്‍ കനത്തതോടെ ചിക്കന്‍ പോക്‌സ് പടരുന്നു

സ്വയം ചികിത്സ പാടില്ല. രോഗ ലക്ഷണങ്ങള്‍ ശ്രദ്ധയില്‍പ്പെട്ടാല്‍ എത്രയും വേഗം ചികിത്സ തേടണം.

Published

on

തിരുവനന്തപുരം: സംസ്ഥാനത്ത് ചൂട് തുടരുന്ന സാഹചര്യത്തില്‍ ചിക്കന്‍ പോക്സിനെതിരെ ജാഗ്രത പാലിക്കണമെന്ന് ആരോഗ്യ വകുപ്പ്. സ്വയം ചികിത്സ പാടില്ല. രോഗ ലക്ഷണങ്ങള്‍ ശ്രദ്ധയില്‍പ്പെട്ടാല്‍ എത്രയും വേഗം ചികിത്സ തേടണം. ശിശുക്കള്‍, കൗമാരപ്രായക്കാര്‍, മുതിര്‍ന്നവര്‍, ഗര്‍ഭിണികള്‍, പ്രതിരോധശേഷി കുറഞ്ഞവര്‍, കാന്‍സര്‍ ബാധിതര്‍, അവയവമാറ്റ ശസ്ത്രക്രിയ കഴിഞ്ഞവര്‍, കീമോതെറാപ്പി, സ്റ്റീറോയിഡ് മരുന്നുകള്‍ ഉപയോഗിക്കുന്നവര്‍, ദീര്‍ഘകാലമായി ശ്വാസകോശ/ ത്വക്ക് രോഗമുള്ളവര്‍ എന്നിവര്‍ക്ക് രോഗം ഗുരുതരമാകാന്‍ സാധ്യതയുള്ളതിനാല്‍ പ്രത്യേകം ശ്രദ്ധിക്കണം.

എന്താണ് ചിക്കന്‍ പോക്സ്

വേരിസെല്ലാ സോസ്റ്റര്‍ എന്ന വൈറസ് മൂലമുളള പകര്‍ച്ചവ്യാധിയാണ് ചിക്കന്‍ പോക്സ്. ഇതുവരെ ചിക്കന്‍ പോക്സ് വരാത്തവര്‍ക്കോ, വാക്സിന്‍ എടുക്കാത്തവര്‍ക്കോ ഈ രോഗം വരാന്‍ സാധ്യതയുണ്ട്.
രോഗപ്പകര്‍ച്ച

ചിക്കന്‍ പോക്സ്, ഹെര്‍പ്പിസ് സോസ്റ്റര്‍ രോഗമുളളവരുമായി അടുത്ത സമ്പര്‍ക്കത്തിലൂടെയും കുമിളകളിലെ സ്രവങ്ങളിലൂടെയും ചുമ, തുമ്മല്‍ എന്നിവയിലൂടെയുള്ള കണങ്ങള്‍ ശ്വസിക്കുന്നത് വഴിയും ചിക്കന്‍ പോക്സ് ബാധിക്കാം. ശരീരത്തില്‍ കുമിളകള്‍ പൊന്തി തുടങ്ങുന്നതിന് രണ്ട് ദിവസം മുന്‍പ് മുതല്‍ അവ ഉണങ്ങുന്നതു വരെ രോഗം പകരാം. 10 മുതല്‍ 21 ദിവസം വരെ രോഗലക്ഷണങ്ങള്‍ പ്രകടമാകും.

രോഗ ലക്ഷണങ്ങള്‍

പനി, ക്ഷീണം, ശരീരവേദന, വിശപ്പില്ലായ്മ, തലവേദന, ശരീരത്തില്‍ കുമിളകള്‍ എന്നിവയാണ് രോഗ ലക്ഷണങ്ങള്‍. മുഖം, ഉദരഭാഗം, നെഞ്ച്, പുറം, കൈകാലുകള്‍ എന്നിവിടങ്ങളില്‍ തടിപ്പുകളായി ആരംഭിച്ച് പിന്നീട് വെള്ളം കെട്ടിനില്‍ക്കുന്ന കുമിളകള്‍ വന്ന് നാലു മുതല്‍ ഏഴ് ദിവസത്തിനുള്ളില്‍ അവ പൊട്ടുകയോ ഉണങ്ങുകയോ ചെയ്യും.

കൂടുതല്‍ ശ്രദ്ധിക്കേണ്ടത്

4 ദിവസത്തില്‍ കൂടുതലുളള പനി, കഠിനമായ പനി, കുമിളകളില്‍ കഠിനമായ വേദന/ പഴുപ്പ്, അമിതമായ ഉറക്കം, ആശയകുഴപ്പം, സംഭ്രമാവസ്ഥ, നടക്കാനുള്ള ബുദ്ധിമുട്ട്, കഴുത്ത് വേദന, അടിക്കടിയുളള ഛര്‍ദ്ദില്‍, ശ്വാസംമുട്ട്, കഠിനമായ ചുമ, കഠിനമായ വയറുവേദന, രക്തസ്രാവം എന്നീ രോഗ ലക്ഷണങ്ങള്‍ കാണുന്നെങ്കില്‍ വളരെ ശ്രദ്ധിക്കണം. ഇവ ചിക്കന്‍ പോക്സിന്റെ സങ്കീര്‍ണതകളായ ന്യുമോണിയ, മസ്തിഷ്‌കജ്വരം, കരള്‍ വീക്കം, സെപ്സിസ് തുടങ്ങിയവയുടെ ലക്ഷണങ്ങളായതിനാല്‍ എത്രയും വേഗം ചികിത്സ തേടേണ്ടതാണ്.

രോഗം വന്നാല്‍ ശ്രദ്ധിക്കേണ്ടവ

വായു സഞ്ചാരമുളള മുറിയില്‍ പരിപൂര്‍ണമായി വിശ്രമിക്കുക. ധാരാളം വെളളം കുടിക്കുക. പഴവര്‍ഗങ്ങള്‍ കഴിക്കുക. മറ്റുളളവരുമായി നേരിട്ടുള്ള സമ്പര്‍ക്കം ഒഴിവാക്കുക. രോഗി ഉപയോഗിച്ച വസ്ത്രങ്ങളും മറ്റ് വസ്തുക്കളും മറ്റുളളവരുമായി പങ്കിടരുത്. അവ ബ്ലീച്ചിംഗ് ലായനി പോലുള്ള അണുനാശിനി ഉപയോഗിച്ച് അണുവിമുക്തമാക്കുക. ചൊറിച്ചിലുള്ള ഭാഗത്ത് കലാമിന്‍ ലോഷന്‍ പുരട്ടുക. ശരീരം മൃദുവായ നനഞ്ഞ തുണി കൊണ്ട് ഇടയ്ക്കിടെ ഒപ്പിയെടുക്കുക.ചിക്കന്‍ പോക്സ് ചികിത്സയിലാണെങ്കിലും സ്ഥിരമായി ഉപയോഗിച്ചു കൊണ്ടിരിക്കുന്ന മരുന്നുകള്‍ ഒന്നും തന്നെ നിര്‍ത്തരുത്.

Continue Reading

india

അരവിന്ദ് കെജ്രിവാളിന്റെ അറസ്റ്റ്: മാര്‍ച്ച് 31ന് ഇന്ത്യ മുന്നണിയുടെ മഹാറാലി

മാര്‍ച്ച് 31ന് രാംലീല മൈതാനിയിലാണ് പരിപാടിയെന്ന് ഡല്‍ഹി മന്ത്രിയും ആപ്പ് നേതാവുമായ ഗോപാല്‍ റായ് പറഞ്ഞു.

Published

on

ഡല്‍ഹി മുഖ്യമന്ത്രിയും ആം ആദ്മി പാര്‍ട്ടി നേതാവുമായ അരവിന്ദ് കെജ്രിവാളിനെ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് അറസ്റ്റ് ചെയ്തതില്‍ പ്രതിഷേധിച്ച് മഹാറാലിയുമായി ഇന്ത്യ മുന്നണി. മാര്‍ച്ച് 31ന് രാംലീല മൈതാനിയിലാണ് പരിപാടിയെന്ന് ഡല്‍ഹി മന്ത്രിയും ആപ്പ് നേതാവുമായ ഗോപാല്‍ റായ് പറഞ്ഞു.

രാജ്യത്ത് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഏകാധിപത്യമാണ്. പ്രതിപക്ഷ പാര്‍ട്ടികളെ തകര്‍ക്കാന്‍ പ്രധാനമന്ത്രി അന്വേഷണ ഏജന്‍സികളെ ഉപയോഗിക്കുന്നു. അറസ്റ്റ് മാത്രമല്ല ബി.ജെ.പി ചെയ്തത്. ആം ആദ്മി പാര്‍ട്ടിയുടെ ഓഫീസ് സീല്‍ ചെയ്യുകയുമുണ്ടായി. നേതാക്കള്‍ക്ക് പാര്‍ട്ടി ആസ്ഥാനത്ത് എത്താന്‍ പോലും സാധിച്ചില്ല.

രണ്ട് വര്‍ഷമായി ഡല്‍ഹി മദ്യനയ അഴിമതിയില്‍ അന്വേഷണം നടത്തിയിട്ടും ഒന്നും കണ്ടെത്തിയിട്ടില്ല. ഇലക്ടറല്‍ ബോണ്ട് വിവരങ്ങള്‍ പുറത്തുവന്നപ്പോള്‍ അഴിമതി പണം എവിടെപ്പോയെന്നു വ്യക്തമായതാണ്. ബി.ജെ.പിക്കാണ് എല്ലാ അഴിമതി പണവും ലഭിച്ചത്. ബി.ജെ.പി ഇലക്ടറല്‍ ബോണ്ടിലൂടെ അഴിമതി നടത്തുകയായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.

ജനാധിപത്യത്തെ സംരക്ഷിക്കാനുള്ള പോരാട്ടമാണിതെന്ന് കോണ്‍ഗ്രസ് നേതാവ് അരവിന്ദര്‍ സിങ് ലൗലി പറഞ്ഞു. പ്രതിപക്ഷ സഖ്യത്തിലെ എല്ലാ പാര്‍ട്ടികളും ഒറ്റക്കെട്ടാണ്. ഞായറാഴ്ച നടക്കുന്ന റാലിയില്‍ ഇന്ത്യ സഖ്യത്തിലെ മുതിര്‍ന്ന നേതാക്കള്‍ പങ്കെടുക്കും. രാജ്യത്തെ സംരക്ഷിക്കാനാണ് റാലി.

ജനാധിപത്യവും സ്വാതന്ത്ര്യവും അട്ടിമറിക്കപ്പെടുകയാണ്. കോണ്‍ഗ്രസിന്റെ ബാങ്ക് അക്കൗണ്ടുകള്‍ മരവിപ്പിച്ചു. മുഖ്യമന്ത്രിമാര്‍ അറസ്റ്റിലാകുന്നു. എല്ലാ വിഭാഗം ജനങ്ങളെയും റാലിയിലേക്ക് സ്വാഗതം ചെയ്യുകയാണെന്നും അരവിന്ദര്‍ സിങ് ലൗലി കൂട്ടിച്ചേര്‍ത്തു.

Continue Reading

kerala

സ്വർണവില 50,000ലേക്ക്; പവന് 800 രൂപയാണ് ഇന്ന് വർധിച്ചത്

ഇന്ന് 800 രൂപ വര്‍ധിച്ച് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 49,440 രൂപയായി.

Published

on

സംസ്ഥാനത്ത് സ്വര്‍ണവില 50,000ലേക്ക്. ഓരോ ദിവസം കഴിയുന്തോറും റെക്കോര്‍ഡുകള്‍ ഭേദിച്ച് മുന്നേറുന്ന സ്വര്‍ണവില ഇന്ന് 49,000 കടന്നു. ഇന്ന് 800 രൂപ വര്‍ധിച്ച് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 49,440 രൂപയായി. ഗ്രാമിന് 100 രൂപയാണ് വര്‍ധിച്ചത്. 6180 രൂപയാണ് ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില.

ഈ മാസത്തിന്റെ തുടക്കത്തില്‍ 46,320 രൂപയായിരുന്നു സ്വര്‍ണവില. മൂന്നാഴ്ചയ്ക്കിടെ 3000 രൂപയിലധികമാണ് വര്‍ധിച്ചത്. ഒന്‍പതിന് 48,600 രൂപയായി ഉയര്‍ന്നാണ് ആദ്യം സര്‍വകാല റെക്കോര്‍ഡിട്ടത്. ചൊവ്വാഴ്ച 48,640 രൂപയായി ഉയര്‍ന്ന് റെക്കോര്‍ഡ് തിരുത്തി. ഈ റെക്കോര്‍ഡ് മറികടന്നാണ് ഇന്ന് സ്വര്‍ണവില പുതിയ ഉയരം കുറിച്ചത്.

Continue Reading

Trending