Connect with us

Video Stories

കാശ്മീരികളോട് വേണ്ടത് ഇങ്ങനെയോ ?

Published

on

നിങ്ങള്‍ ഞങ്ങളുടെ പട്ടാളക്കാരെ ആക്രമിക്കുമോ. വെറുതെ വിടില്ല’. കഴിഞ്ഞദിവസം രാജസ്ഥാനിലെ മേവാര്‍ സര്‍വകലാശാലാ വിദ്യാര്‍ഥികളായ കശ്മീരില്‍ നിന്നുള്ള പത്തോളം പേരെ ഒരുസംഘം അക്രമികള്‍ മര്‍ദിച്ചവശരാക്കിയത് ഇങ്ങനെ പറഞ്ഞായിരുന്നു. സംഭവത്തില്‍ ആറു യുവാക്കളെ പരിക്കുകളോടെ ചിറ്റോര്‍ഗഡ് ആസ്പത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. കേന്ദ്ര ഭരണ കക്ഷിയായ ബി.ജെ.പി ഭരിക്കുന്ന സംസ്ഥാനത്ത് ഇത്തരമൊരു സംഭവം അരങ്ങേറിയത് സംസ്ഥാന സര്‍ക്കാരിന്റെ ഒത്താശയോടെയാണെന്ന് പറയാനാവില്ലെങ്കിലും പ്രതികള്‍ക്കെതിരെ കര്‍ശന നടപടിയെടുക്കാന്‍ പൊലീസ് കൂട്ടാക്കുന്നില്ല എന്നത് വലിയ ആശങ്കയുളവാക്കുന്നു. സംഭവമറിഞ്ഞിട്ടും പൊലീസ് സ്ഥലത്തെത്തിയില്ല എന്നതും ഞെട്ടലുളവാക്കുന്നതാണ്. പൊലീസ് സ്റ്റേഷനില്‍വെച്ച് വാദികള്‍ക്കുനേരെ തട്ടിക്കയറാനാണ് പൊലീസ് ശ്രമിച്ചതെന്ന വിവരവുമുണ്ട്.

ജമ്മു-കശ്മീര്‍ സംസ്ഥാനം ഇന്ത്യയുടെ അവിഭാജ്യ ഘടകമാണ്. നാഴികക്ക് നാല്‍പതുവട്ടം അതാവര്‍ത്തിച്ചുകൊണ്ടിരിക്കുന്നവര്‍ തന്നെയാണ് കശ്മീരി വിദ്യാര്‍ഥികള്‍ക്കുനേരെ ആക്രമണം നടത്തുന്നതെന്നത് കൗതുകകരംതന്നെ. കശ്മീരികള്‍ എല്ലാപൗരന്മാരെ പോലെയാണെന്നും മുഖ്യമന്ത്രിമാര്‍ കശ്മീരി വിദ്യാര്‍ഥികള്‍ക്ക് സംരക്ഷണം ഉറപ്പുവരുത്തണമെന്നും കേന്ദ്രആഭ്യന്തര വകുപ്പു മന്ത്രി രാജ്‌നാഥ്‌സിങ് പറഞ്ഞത് ശുഭോദര്‍ക്കമാണെങ്കിലും ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കില്ലെന്ന് ഉറപ്പുവരുത്തേണ്ട ബാധ്യത കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ക്കെല്ലാമുണ്ടെന്നത് മറക്കരുത്. കശ്മീരിലെ ബഡ്ഗാം ഉപതെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് സി.ആര്‍.പി.എഫ് ജവാന്മാരും സിവിലിയന്മാരുമായുണ്ടായ ഏറ്റുമുട്ടല്‍ ഏറെ ചര്‍ച്ചാവിധേയമായിരുന്നു. അതിനിടെയാണ് ഏപ്രില്‍ ഒന്‍പതിന് പട്ടാള വാഹനത്തില്‍ ഒരു കശ്മീരി യുവാവിനെ പിടിച്ചുകെട്ടി മനുഷ്യ കവചമാക്കിയ ഹീന സംഭവവും നടന്നത്. ഇരുപത്താറുകാരനായ ഫാറൂഖ് ധറിനെയാണ് സൈന്യം ഇങ്ങനെ അക്രമികള്‍ക്കെതിരായ കവചമാക്കിയത്. മുന്‍മുഖ്യമന്ത്രി ഉമര്‍അബ്ദുല്ലയാണ് സംഭവത്തിന്റെ വീഡിയോ ദൃശ്യം ട്വിറ്ററിലൂടെ പരസ്യപ്പെടുത്തിയത്. കഴിഞ്ഞ വര്‍ഷം മധ്യപ്രദേശിലും തെലുങ്കാനയിലും കശ്മീരി യുവാക്കള്‍ക്ക് നേരെ ആക്രമണമുണ്ടായിരുന്നു. ഉത്തര്‍പ്രദേശില്‍ കശ്മീരികള്‍ക്ക് പ്രവേശനമില്ലെന്ന ബോര്‍ഡ് അടുത്തിടെയാണ് പ്രത്യക്ഷപ്പെട്ടത്.
ജമ്മു-കശ്മീര്‍ സംസ്ഥാനത്തിന് അതിന്റേതായ നിരവധി പ്രാദേശികമായ പ്രത്യേകതകളുണ്ടെങ്കിലും എല്ലാറ്റിനുമുപരി ആ സംസ്ഥാനം നിലകൊള്ളുന്നത് പാക്കിസ്താന്‍ അതിര്‍ത്തിയിലാണ് എന്നതാണ്. 1.25 കോടി ജനസംഖ്യയില്‍ 68.31 ശതമാനം മുസ്‌ലിംകളും (85.67 ലക്ഷം). പാക്കിസ്താനില്‍ നിന്നുള്ള വൈകാരികവും സായുധവുമായ പിന്തുണ പലപ്പോഴും ഈ കൊച്ചുസംസ്ഥാനത്തിന് ലഭിക്കുന്നുണ്ടെന്നത് തീര്‍ച്ചയാണ്. ഇന്ത്യയിലേക്കുള്ള ഭീകരരുടെ നുഴഞ്ഞുകയറ്റം എല്ലായ്‌പോഴും നമ്മുടെ പട്ടാളത്തിന്റെയും അതിര്‍ത്തി രക്ഷാസേനയുടെയും കേന്ദ്ര റിസര്‍വ് പൊലീസിന്റെയുമൊക്കെ സൈ്വര്യം കെടുത്തുന്നു. പാക് യുവാക്കളില്‍ പാക്കിസ്താനനുകൂലവും ഇന്ത്യക്കെതിരുമായ വികാരം കുത്തിവെപ്പിക്കാന്‍ ശ്രമങ്ങള്‍ നടക്കുന്നുണ്ടെന്നതും അവര്‍ക്ക് ആളും അര്‍ത്ഥവും നല്‍കി അക്രമത്തിന് പ്രോല്‍സാഹിപ്പിക്കുന്നുണ്ടെന്നതും സുവിദിതമാണ്. എന്നാല്‍ സ്വന്തം പൗരന്മാരെ സംരക്ഷിക്കുകയും അവര്‍ക്ക് വേണ്ട ജീവിത സൗകര്യങ്ങള്‍ ഒരുക്കിക്കൊടുക്കുകയും ചെയ്യുന്നതിന് പകരം അവരെ ശത്രുക്കളായി കരുതുന്നത് ഏത് ദേശ സ്‌നേഹത്തിന്റെ പേരിലാണ്. അവിടുത്തെ വളരെ ചെറിയ ശതമാനം പേര്‍ മാത്രമാണ് അക്രമികളെന്നത് മറക്കരുത്. മുസ്‌ലിംകള്‍ക്കെതിരെ പല സംസ്ഥാനങ്ങളിലും നടന്നുവരുന്ന കൊള്ളയും കൊലയും രാജ്യത്തെക്കുറിച്ചുള്ള ആശങ്കയുയര്‍ത്തുന്നു. ഇന്ത്യക്കകത്തുതന്നെ ഇന്ത്യക്കാര്‍ക്ക് രക്ഷയില്ലാതെ വരിക എന്നത് അതിശയകരമായകാര്യമാണ്. അടുത്തിടെയാണ് ഒരു ബി.ജെ.പി നേതാവ് തെക്കേ ഇന്ത്യക്കാര്‍ കറുത്തവരായിട്ടും ഞങ്ങള്‍ സഹിക്കുന്നുണ്ടല്ലോ എന്ന വംശീയ വിദ്വേഷ പ്രസ്താവന നടത്തിയത്. അമേരിക്കയില്‍ ഇന്ത്യക്കാര്‍ക്കെതിരെ നടന്നുകൊണ്ടിരിക്കുന്ന അക്രമങ്ങളും കൊലപാതകങ്ങളും നാം അതിശക്തമായി എതിര്‍ത്തുവരുന്ന സമയമാണിതെന്നോര്‍ക്കണം. കേരളത്തിലടക്കം പല സംസ്ഥാനങ്ങളിലേക്കും പഠിക്കാനായി കശ്മീരില്‍ നിന്നുള്ള യുവാക്കളെത്തുന്നത് അവിടെ അതിനുതക്ക സംവിധാനങ്ങളും സൗകര്യങ്ങളുമില്ലാത്തതിനാലാവുമല്ലോ. ആഫ്രിക്കന്‍, യൂറോപ്യന്‍ രാജ്യങ്ങളില്‍ നിന്നുള്ളവരും അധികമായി ഇന്ത്യയിലേക്ക് പഠനത്തിനായി എത്തുന്നുണ്ട്. ആഫ്രിക്കക്കാര്‍ക്കെതിരെ അവരുടെ നിറത്തിന്റെ പേരില്‍ വംശീയ വെറിയും അക്രമവും പ്രകടിപ്പിച്ച സംഭവങ്ങള്‍ നമ്മുടെ രാജ്യത്തുണ്ടായിട്ടുണ്ട്.
കശ്മീരില്‍ അടുത്തിടെയായി നടന്നുവരുന്ന സിവിലിയന്മാരുടെ നേര്‍ക്കുള്ള അര്‍ധ സൈനികരുടെ ആക്രമണവും തിരിച്ചുള്ള കല്ലേറും വലിയ ചര്‍ച്ചയായിക്കൊണ്ടിരിക്കുന്ന സമയമാണിത്. കഴിഞ്ഞ വര്‍ഷം ഫെബ്രുവരിയില്‍ ഹിസ്ബുല്‍ നേതാവായ 21കാരന്‍ ബുര്‍ഹാന്‍വാനി സൈനികരാല്‍ കൊല്ലപ്പെട്ടതിനെതുടര്‍ന്ന് ആരംഭിച്ച തെരുവു യുദ്ധമാണ് ഇപ്പോഴും തുടരുന്നത്. ജനങ്ങളുടെ നേര്‍ക്ക് ആയുധവുമായി ചെല്ലുന്ന പട്ടാളക്കാര്‍ക്കുനേരെ മരണ ഭയമില്ലാതെ കല്ലെറിയുന്ന കശ്മീരി യുവാക്കളുടെ കാഴ്ച ഭീതിപ്പെടുത്തുന്നതാണ്. സംസ്ഥാനം സന്ദര്‍ശിച്ച ബി.ജെ.പി നേതാവ് യശ്വന്ത്‌സിന്‍ഹയുടെ നേതൃത്വത്തിലുള്ള സംഘം വിഘടിത തീവ്രവാദ ഗ്രൂപ്പുകളുമായി കേന്ദ്രം ചര്‍ച്ച നടത്തണമെന്ന നിര്‍ദേശമാണ് മുന്നോട്ടുവെച്ചത്. ഇത് ഇതുവരെയും നടപ്പിലായിട്ടില്ലെന്നു മാത്രമല്ല, അക്രമം തുടരുകയും ചെയ്യുന്നു. അക്രമികള്‍ക്ക് പാക്കിസ്താന്‍ വഴി സാമ്പത്തിക സഹായം ലഭിക്കുന്നുണ്ടെന്ന വിവരവുമുണ്ട്. പട്ടാളക്കാരായാലും ജീവന്‍ ത്യജിച്ച് രാജ്യം കാക്കാന്‍ ചെല്ലുന്നവര്‍ക്കു നേരെയുണ്ടാകുന്ന അക്രമങ്ങള്‍ ദേശ സ്‌നേഹികളുടെ ഭാഗത്തുനിന്ന് ഒരിക്കലും ഉണ്ടാകാന്‍ പാടുള്ളതല്ല. എന്നാല്‍ പലപ്പോഴും പ്രശ്‌നങ്ങള്‍ കൈകാര്യം ചെയ്യാന്‍ രാഷ്ട്രീയ നേതൃത്വങ്ങള്‍ക്കു പകരം സൈന്യത്തെ ഉപയോഗിക്കുന്നതുകൊണ്ട് വെളുക്കാന്‍ തേച്ചത് പാണ്ടാകുന്ന അനുഭവങ്ങളാണ് കാണാറുള്ളത്. കശ്മീരിന്റെ കാര്യത്തില്‍ ചരിത്രം നല്‍കുന്ന പാഠവും അതുതന്നെ. കശ്മീരികളെ മുഖ്യധാരയിലേക്ക് കൊണ്ടുവരുമെന്ന് ആണയിടുന്ന മോദി സര്‍ക്കാരിന് ഇത്തരം സംഭവങ്ങള്‍ കയ്യുംകെട്ടി നോക്കിയിരിക്കാനാവില്ല. അന്താരാഷ്ട്ര തലത്തില്‍ ഇന്ത്യയെ പ്രതിക്കൂട്ടില്‍ നിര്‍ത്താന്‍ തക്കം പാര്‍ത്തിരിക്കുന്ന പാക്കിസ്താനു വടി നല്‍കുകയാവും ഇത്തരം ഹീനകൃത്യങ്ങളിലൂടെ നമുക്കുണ്ടാവുക. രാജ്യത്തിന്റെ ഐക്യത്തെയും അഖണ്ഡതയെയും കുറിച്ച് ആണയിടുന്നവര്‍ രാഷ്ട്ര ശരീരത്തില്‍ രക്തം പോലെ അലിഞ്ഞുകിടക്കുന്ന പതിനാലു ശതമാനത്തെ തള്ളിമാറ്റി അത് സാധിക്കുമെന്ന് കരുതുന്നുണ്ടെങ്കില്‍ തികഞ്ഞ മൗഢ്യമല്ലാതെന്താണ് ?

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

india

മണിപ്പൂര്‍ കലാപം; ബി.ബി.സി റെയ്ഡ് -കേന്ദ്ര സര്‍ക്കാറിനെതിരെ രൂക്ഷവിമര്‍ശനവുമായി അമേരിക്ക

ന്യൂനപക്ഷങ്ങൾ വലിയ പീഡനം മണിപ്പൂരിൽ നേരിട്ടുവെന്ന് യു.എസ് സ്റ്റേറ്റ് ഡിപാർട്മെന്‍റിന്‍റെ വാർഷിക മനുഷ്യാവകാശ വിശകലന റിപ്പോർട്ടിൽ പറയുന്നു.

Published

on

മണിപ്പൂരിലെ വംശീയ സംഘർഷത്തിലടക്കം കേന്ദ്ര സർക്കാറിനെതിരെ രൂക്ഷ വിമർശനവുമായി അമേരിക്കൻ വിദേശകാര്യ വകുപ്പ്. ന്യൂനപക്ഷങ്ങൾ വലിയ പീഡനം മണിപ്പൂരിൽ നേരിട്ടുവെന്ന് യു.എസ് സ്റ്റേറ്റ് ഡിപാർട്മെന്‍റിന്‍റെ വാർഷിക മനുഷ്യാവകാശ വിശകലന റിപ്പോർട്ടിൽ പറയുന്നു. കേന്ദ്ര സർക്കാരിനെ വിമർശിക്കുന്ന മാധ്യമങ്ങൾ ഭീഷണി രാജ്യത്ത് നേരിടുകയാണെന്നും റിപ്പോർട്ടിൽ വിമർശനമുണ്ട്.

യു.എസ് സ്റ്റേറ്റ് ഡിപ്പാർട്ട്‌മെന്‍റ് തിങ്കളാഴ്ചയാണ് വാർഷിക മനുഷ്യാവകാശ വിശകലന റിപ്പോർട്ട് പ്രസിദ്ധീകരിച്ചത്. 200 രാജ്യങ്ങളിലെ മനുഷ്യാവകാശ പ്രശ്നങ്ങൾ ഉൾകൊള്ളുന്നതാണ് റിപ്പോർട്ട്. മണിപ്പൂരിലെ വംശീയ സംഘർഷം അടിച്ചമർത്തുന്നതിലെ പരാജയം, ഇന്ത്യയിലെ പ്രതിപക്ഷ പാർട്ടികൾ നേരിടുന്ന പ്രതിബന്ധങ്ങൾ, ഹർദീപ് സിങ് നിജ്ജറിന്‍റെ കൊലപാതകത്തിലെ ആരോപണം എന്നിവ ഇന്ത്യയിലെ ഗുരുതരമായ മനുഷ്യാവകാശ പ്രശ്‌നങ്ങളിൽ പെടുന്നുവെന്ന് റിപ്പോർട്ട് പറയുന്നു.

വംശീയ സംഘർഷം പൊട്ടിപ്പുറപ്പെട്ടതിന് ശേഷം മണിപ്പൂരിൽ ഗുരുതരമായ മനുഷ്യാവകാശ ലംഘനങ്ങളാണ് അരങ്ങേറിയത്. സായുധ സംഘട്ടനം, ലൈംഗിക അതിക്രമങ്ങൾ എന്നിവ മണിപ്പൂരിൽ നിന്നും റിപ്പോർട്ട് ചെയ്യപ്പെട്ടു -സ്റ്റേറ്റ് ഡിപ്പാർട്ട്‌മെന്‍റ് ചൂണ്ടിക്കാട്ടുന്നു.

രാഹുൽ ഗാന്ധിയെ അയോഗ്യാനാക്കിയ സംഭവം റിപ്പോർട്ടിൽ പറയുന്നുണ്ട്. സർക്കാരിനെ വിമർശിക്കുന്ന വീക്ഷണങ്ങൾ പ്രകടിപ്പിക്കുന്ന മാധ്യമപ്രവർത്തകരും മാധ്യമസ്ഥാപനങ്ങലും അറസ്റ്റിനും ഭീഷണികൾക്കും വിധേയരായിട്ടുണ്ടെന്ന് റിപ്പോർട്ട് പറയുന്നു. ആദായനികുതി വകുപ്പ് ബി.ബി.സിയുടെ ഡൽഹി, മുംബൈ ഓഫീസുകളിൽ 60 മണിക്കൂർ റെയ്ഡ് നടത്തിയതും റിപ്പോർട്ടിൽ പരാമർശിക്കുന്നു.

Continue Reading

crime

യു.പിയിൽ ബി.ജെ.പി സ്ഥാനാർഥിയുടെ പ്രചാരണ റാലിക്കിടെ വ്യാപക പോക്കറ്റടി

റാലിയില്‍ പങ്കെടുത്ത പ്രവര്‍ത്തകരും റാലി കടന്നുപോയ സ്ഥലത്തെ കച്ചവടക്കാരും പണം നഷ്ടമായത് ചൂണ്ടിക്കാട്ടി പൊലീസില്‍ പരാതി നല്‍കിയിട്ടുണ്ട്.

Published

on

ഉത്തര്‍പ്രദേശിലെ മീററ്റില്‍ ബി.ജെ.പി സ്ഥാനാര്‍ഥി അരുണ്‍ ഗോവിലിന്റെ പ്രചാരണ റാലിക്കിടെ വ്യാപക പോക്കറ്റടി. റാലിയില്‍ പങ്കെടുത്ത പ്രവര്‍ത്തകരും റാലി കടന്നുപോയ സ്ഥലത്തെ കച്ചവടക്കാരും പണം നഷ്ടമായത് ചൂണ്ടിക്കാട്ടി പൊലീസില്‍ പരാതി നല്‍കിയിട്ടുണ്ട്. മാധ്യമപ്രവര്‍ത്തകരും പോക്കറ്റടിക്ക് ഇരയായിട്ടുണ്ട്.

‘രാമായണം’ സീരിയലില്‍ ശ്രീരാമനായി അഭിനയിച്ച നടനാണ് മീററ്റിലെ ബി.ജെ.പി സ്ഥാനാര്‍ഥി അരുണ്‍ ഗോവില്‍. സീരിയലിലെ മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിച്ച താരങ്ങളെ അണിനിരത്തിയായിരുന്നു മീററ്റില്‍ പ്രചാരണ റാലി നടത്തിയത്. സീതയായി അഭിനയിച്ച ദീപിക ചിഖ്‌ലിയ, ലക്ഷ്മണനായി അഭിനയിച്ച സുനില്‍ ലാഹ്രി എന്നിവര്‍ പങ്കെടുത്തിരുന്നു.

വ്യാപാരിയായ കുല്‍ഭൂഷണ്‍ എന്നയാള്‍ 36,000 രൂപ പോക്കറ്റടിച്ചതായി കാണിച്ച് പൊലീസില്‍ പരാതി നല്‍കി. റാലി കണ്ടപ്പോള്‍ കടയില്‍ നിന്നിറങ്ങി അടുത്തേക്ക് പോയതാണെന്ന് കുല്‍ഭൂഷണ്‍ പറഞ്ഞു. കടയിലെ പണം പോക്കറ്റില്‍ വെച്ചിരുന്നു. റാലി കണ്ട് തിരികെയെത്തിയപ്പോഴാണ് പോക്കറ്റിലെ പണം നഷ്ടമായത് അറിയുന്നത് -കുല്‍ഭൂഷണ്‍ പറഞ്ഞു.

https://twitter.com/i/status/1782609046484500905

ബി.ജെ.പി പ്രാദേശിക നേതാവായ അലോക് സിസോദിയയുടെ മൊബൈല്‍ ഫോണ്‍ റാലിക്കിടെ മോഷ്ടിക്കപ്പെട്ടു. റാലിയിലെ തിരക്ക് മുതലെടുത്ത് ചില മോഷ്ടാക്കള്‍ കടന്നുകയറിയെന്നാണ് ബി.ജെ.പി നേതാക്കള്‍ പറയുന്നത്.

അതേസമയം, മോഷണസംഭവങ്ങളില്‍ മൂന്ന് പേരെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. ഏപ്രില്‍ 26ന് നടക്കുന്ന രണ്ടാംഘട്ടത്തിലാണ് മീററ്റില്‍ തെരഞ്ഞെടുപ്പ്.

 

 

Continue Reading

Article

വിശ്രമമില്ലാതെ പാണക്കാട് കുടുംബം

വീട്ടില്‍ വരുന്ന നൂറുകണക്കിനു സാധാരണക്കാരുടെ വിഷയങ്ങളില്‍ സാന്ത്വനം പകര്‍ന്ന് അയച്ച ശേഷ യു.ഡി.എഫിനു വന്‍ വിജയമോ താന്‍ കിലോമിറ്ററുകള്‍ താണ്ടുകയാണിവര്‍.

Published

on

ഇഖ്ബാല്‍ കല്ലുങ്ങല്‍

മലപ്പുറം: കേരളീയ സമൂഹത്തിന്റെ സുകൃതമാണ് പാണക്കാട് സയ്യിദ് ശിഹാബ് തങ്ങള്‍ കുടുംബം. മുസ്‌ലിം ലീഗിന്റെ നേത്യരംഗത്ത് ശോഭ വിതറുന്ന ശിഹാബ് തങ്ങള്‍ കുടുംബത്തിനു തിരഞ്ഞെടുപ്പ് കാലത്ത് തിരക്കുകള്‍ കൂടുന്ന ദിനങ്ങളാണ്. വീട്ടില്‍ വരുന്ന നൂറുകണക്കിനു സാധാരണക്കാരുടെ വിഷയങ്ങളില്‍ സാന്ത്വനം പകര്‍ന്ന് അയച്ച ശേഷ യു.ഡി.എഫിനു വന്‍ വിജയമോ താന്‍ കിലോമിറ്ററുകള്‍ താണ്ടുകയാണിവര്‍. മുസ്ലിംലീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍, മുസ്ലിം ലീഗ് മലപ്പുറം ജില്ലാ പ്രസിഡന്റ് പാണക്കാട് സയ്യിദ് അബ്ബാസലി ശിഹാബ് തങ്ങള്‍, മുസ്ലിം യൂത്ത് ലീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങള്‍, സയ്യിദ് റഷീദലി ശിഹാബ് തങ്ങള്‍, സയ്യിദ ്ഹമീദലി ശിഹാബ് തങ്ങള്‍, സയ്യിദ് ബഷീറലി ശിഹാബ് തങ്ങള്‍, സയ്യിദ് മുഈനലി ശിഹാബ് തങ്ങള്‍. തുടങ്ങിയവര്‍ വോട്ട് അഭ്യാര്‍ത്ഥിച്ച് പൊതുസമ്മേളനങ്ങള്‍ മുതല്‍ കു ടുംബ സംഗമങ്ങള്‍ വരെ വിശ്രമമില്ലാതെ ഓടുകയാണ്.

പാണക്കാട് കുടുംബത്തില്‍ നിന്നും വോട്ട് അഭ്യാര്‍ത്ഥിച്ച് എത്തുന്നത് വോട്ടര്‍മാരില്‍ വലിയ സ്വാധീനമാണുളവാക്കുന്നത്. മതസാഹോദര്യത്തിനു ഊന്നല്‍ നല്‍കികൊണ്ട് രാജ്യത്തെ രക്ഷിക്കേണ്ട പോരാട്ടമാ ണിതെന്ന് പറഞ്ഞ് വോട്ട് അഭ്യര്‍ത്ഥിക്കുന്നത് വോട്ടര്‍മാര്‍ സ്‌നേഹപൂര്‍വമാണ് സ്വീകരിക്കുന്നത്. മുസ്ലിം ലീഗ് ദേശീയ രാഷ്ട്രീയകാര്യസമിതി ചെയര്‍മാന്‍ കൂടിയായ സാദിഖലി ശിഹാബ് തങ്ങള്‍ കേരളത്തിനകത്തും പുറത്തും പ്രചാരണത്തില്‍ ശ്രദ്ധകേന്ദ്രീകരിക്കുന്നു. രാഹുല്‍ ഗാന്ധിക്കൊപ്പം ഇന്ത്യമുന്നണിക്ക് സാദിഖലി ശിഹാബ് തങ്ങള്‍ പകരുന്ന ആവേശവും കരുത്തും ചെറുതല്ല. മുസ്ലിം ലീഗ് സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ച സാദിഖലി ശിഹാബ് തങ്ങള്‍ തന്നെയാണ് ഇ.ടി മുഹമ്മദ് ബഷീറിന്റെയും അബ്ദുസമദ് സമദാനിയുടെയും പ്രചാരണങ്ങള്‍ക്ക് തുടക്കം കുറിച്ചതും. യുഡിഎഫിന്റെ വിവിധ സ്ഥാനാര്‍ത്ഥികളുടെ പ്രചാരണങ്ങള്‍ക്ക് സാദിഖലി ശിഹാബ്ദ് തങ്ങളുടെ സാന്നിധ്യം എന്തൊന്നില്ലാ ആത്മവിശ്വാസമാണ് പകരുന്നത്. സംസ്ഥാനത്തിന്റെ ഒരറ്റം മുതല്‍ മറ്റേയറ്റം വരെ സാദിഖലി ശിഹാബ് തങ്ങള്‍ വിശ്രമമില്ലാതെ സഞ്ചരിക്കു കയാണ്. കേരളത്തില്‍ എല്ലാ സീറ്റിലും യു.ഡി.എഫ് വിജയം വരിക്കുന്നതിനു ആവശ്യമായ കര്‍മപഥമാണ് സാദിഖലി ശിഹാബ് തങ്ങള്‍ തുറക്കുന്നത്. എല്ലായിടത്തും കുടുംബ സംഗമങ്ങളിലും തീരദേശ മലയോര മേഖലകളിലും സാദിഖലി ശിഹാബ് തങ്ങളുടെ പര്യടനങ്ങള്‍ക്ക് ഗംഭീര സ്വീകാര്യതയാണ്.

മുസ്ലിംലീഗ് സ്ഥാനാര്‍ത്ഥികള്‍ക്ക് നാമനിര്‍ദേശ പത്രികയും കെട്ടിവെക്കാനുള്ള തുകയും കൈമാറിയ ശേഷം വയനാട്ടില്‍ രാഹുല്‍ഗാന്ധിയുടെ റോഡ്‌ഷോയിലും പത്രിക സമര്‍പ്പണത്തിലും പാണക്കാട് സയ്യിദ് അബ്ബാസലി ശിഹാബ്തങ്ങള്‍ നിറസാന്നിധ്യമായിരുന്നു. തിരഞ്ഞെടുപ്പ് കണ്‍വന്‍ഷനുകളിലും പ്രചാരണ ഉദ്ഘാടനങ്ങളും കുടുംബ സംഗമങ്ങളിലും പങ്കെടുത്ത് സയ്യിദ് അബ്ബാസലി ശിഹാബ്തങ്ങള്‍ യു.ഡി.എഫിന്റെ വിജയമോതുന്നു. വിവിധ സ്ഥലങ്ങളിലെ പര്യടനത്തിലുടനീളം ജനകീയ വരവേല്‍പ്പാണ് അബ്ബാസലി തങ്ങള്‍ക്ക് ലഭിക്കുന്നത്.

സയ്യിദ് അബ്ബാസലി ശിഹാബ് തങ്ങള്‍, സയ്യിദ് ബഷീറലി ശിഹാബ് തങ്ങള്‍, സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങള്‍,സയ്യിദ് റഷീദലി ശിഹാബ് തങ്ങള്‍, സയ്യിദ് ഹമീദലി ശിഹാബ് തങ്ങള്‍, സയ്യിദ് മുഈനലി ശിഹാബ് തങ്ങള്‍ മുസ്ലിംയൂത്തീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങള്‍ പൊന്നാനിയിലും മലപ്പുറത്തും മറ്റു ലോക്‌സഭാ മണ്ഡലങ്ങളിലും ആവേശം വിതറുന്നു. രാജ്യത്തെ ഭിന്നിപ്പിച്ച് ഭരിക്കുന്ന ഭരണകൂടത്തിനെതിരെയും ജനദ്രോഹനയങ്ങള്‍ തുടരുന്ന കേരളസര്‍ക്കാറിനെതിരെയും പ്രതികരിക്കാനുള്ള അവസരമാണിതെന്ന് ഓരോ കേന്ദ്രത്തിലും സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങള്‍ പറഞ്ഞു. യംഗ് ഇന്ത്യ പരിപാടികളിലും തങ്ങള്‍ ശ്രദ്ധേയമായി. തിരൂരിലും മറ്റുമായി വിവിധ കുടുംബസംഗമങ്ങളില്‍ പങ്കെടുത്ത് മലപ്പുറം മണ്ഡലും മുസ്ലിംലീഗ് പ്രസിഡന്റു കൂടിയായ സയ്യിദ് റഷീദലി ശിഹാബ് തങ്ങള്‍ അനുഗ്രഹ സാന്നിധ്യമായി കേന്ദ്ര-സംസ്ഥാന സര്‍ക്കാറുകളുടെ ജനദ്രോഹ ഭരണം സയ്യിദ് റഷീദലി ശിഹാബ് തങ്ങള്‍ വിശദീകരിക്കുമ്പോള്‍ വോട്ടര്‍മാര്‍ അതേറ്റുവാങ്ങുന്നു.

പ്രചാരണപ്രവര്‍ത്തനങ്ങളില്‍ സജീവമാണ് മലപ്പുറം മുനിസിപ്പല്‍ മുസ്ലിംലീഗ് പ്രസിഡന്റ് കൂടിയായ സയ്യിദ് ഹമീദലി ശിഹാബ് തങ്ങള്‍, മലപ്പുറത്തും പൊന്നാനിയിലും മറ്റിടങ്ങളിലും കുടുംബസംഗമങ്ങളിലും കണ്‍വന്‍ഷനുകളിലും പ്രചാരണ ഉദ്ഘാടനങ്ങളിലും ഹമിദലി ശിഹാബ് തങ്ങള്‍ യു.ഡി.എഫ് വിജയ ത്തിന്റെ അനിവാര്യത ബോധ്യപ്പെടുത്തി.

പാണക്കാട് സയ്യിദ് ബഷീറലി ശിഹാബ് തങ്ങളും കുടുംബസംഗമങ്ങളില്‍ പങ്കെടുത്തു. പാണക്കാട് സയ്യിദ് മുഈനലി ശിഹാബ് തങ്ങള്‍ എടപ്പാളിലുള്‍പ്പെടെ തിരഞ്ഞെടുപ്പ് കാമ്പയിന്‍ നയിച്ചതും ശ്രദ്ധേയമായി. പാണക്കാട് സയ്യിദ് കുടുംബം പങ്കെടുക്കുന്ന തീരദേശ റോഡ്‌ഷോകളും കുടുംബസംഗമങ്ങളും വിജയകരമായി മുന്നേറുകയാണ്. മണ്‍മറഞ്ഞ പിഎംഎസ്എ പൂക്കോയ തങ്ങള്‍, സയ്യിദ് മുഹമ്മദലി ശിഹാബ് തങ്ങള്‍, സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍, സയ്യിദ് ഉമറലി ശിഹാബ് തങ്ങള്‍ എന്നിവരും തിരഞ്ഞെടുപ്പ് കാലത്ത് നയിച്ച പര്യടനങ്ങള്‍ ജനങ്ങളുടെ ഓര്‍മകളില്‍ മങ്ങാതെ നില്‍ക്കുന്ന ഹൃദ്യമായ കാഴ്ച്ചകളാണ്.

 

Continue Reading

Trending