Connect with us

Video Stories

കാശ്മീരികളോട് വേണ്ടത് ഇങ്ങനെയോ ?

Published

on

നിങ്ങള്‍ ഞങ്ങളുടെ പട്ടാളക്കാരെ ആക്രമിക്കുമോ. വെറുതെ വിടില്ല’. കഴിഞ്ഞദിവസം രാജസ്ഥാനിലെ മേവാര്‍ സര്‍വകലാശാലാ വിദ്യാര്‍ഥികളായ കശ്മീരില്‍ നിന്നുള്ള പത്തോളം പേരെ ഒരുസംഘം അക്രമികള്‍ മര്‍ദിച്ചവശരാക്കിയത് ഇങ്ങനെ പറഞ്ഞായിരുന്നു. സംഭവത്തില്‍ ആറു യുവാക്കളെ പരിക്കുകളോടെ ചിറ്റോര്‍ഗഡ് ആസ്പത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. കേന്ദ്ര ഭരണ കക്ഷിയായ ബി.ജെ.പി ഭരിക്കുന്ന സംസ്ഥാനത്ത് ഇത്തരമൊരു സംഭവം അരങ്ങേറിയത് സംസ്ഥാന സര്‍ക്കാരിന്റെ ഒത്താശയോടെയാണെന്ന് പറയാനാവില്ലെങ്കിലും പ്രതികള്‍ക്കെതിരെ കര്‍ശന നടപടിയെടുക്കാന്‍ പൊലീസ് കൂട്ടാക്കുന്നില്ല എന്നത് വലിയ ആശങ്കയുളവാക്കുന്നു. സംഭവമറിഞ്ഞിട്ടും പൊലീസ് സ്ഥലത്തെത്തിയില്ല എന്നതും ഞെട്ടലുളവാക്കുന്നതാണ്. പൊലീസ് സ്റ്റേഷനില്‍വെച്ച് വാദികള്‍ക്കുനേരെ തട്ടിക്കയറാനാണ് പൊലീസ് ശ്രമിച്ചതെന്ന വിവരവുമുണ്ട്.

ജമ്മു-കശ്മീര്‍ സംസ്ഥാനം ഇന്ത്യയുടെ അവിഭാജ്യ ഘടകമാണ്. നാഴികക്ക് നാല്‍പതുവട്ടം അതാവര്‍ത്തിച്ചുകൊണ്ടിരിക്കുന്നവര്‍ തന്നെയാണ് കശ്മീരി വിദ്യാര്‍ഥികള്‍ക്കുനേരെ ആക്രമണം നടത്തുന്നതെന്നത് കൗതുകകരംതന്നെ. കശ്മീരികള്‍ എല്ലാപൗരന്മാരെ പോലെയാണെന്നും മുഖ്യമന്ത്രിമാര്‍ കശ്മീരി വിദ്യാര്‍ഥികള്‍ക്ക് സംരക്ഷണം ഉറപ്പുവരുത്തണമെന്നും കേന്ദ്രആഭ്യന്തര വകുപ്പു മന്ത്രി രാജ്‌നാഥ്‌സിങ് പറഞ്ഞത് ശുഭോദര്‍ക്കമാണെങ്കിലും ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കില്ലെന്ന് ഉറപ്പുവരുത്തേണ്ട ബാധ്യത കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ക്കെല്ലാമുണ്ടെന്നത് മറക്കരുത്. കശ്മീരിലെ ബഡ്ഗാം ഉപതെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് സി.ആര്‍.പി.എഫ് ജവാന്മാരും സിവിലിയന്മാരുമായുണ്ടായ ഏറ്റുമുട്ടല്‍ ഏറെ ചര്‍ച്ചാവിധേയമായിരുന്നു. അതിനിടെയാണ് ഏപ്രില്‍ ഒന്‍പതിന് പട്ടാള വാഹനത്തില്‍ ഒരു കശ്മീരി യുവാവിനെ പിടിച്ചുകെട്ടി മനുഷ്യ കവചമാക്കിയ ഹീന സംഭവവും നടന്നത്. ഇരുപത്താറുകാരനായ ഫാറൂഖ് ധറിനെയാണ് സൈന്യം ഇങ്ങനെ അക്രമികള്‍ക്കെതിരായ കവചമാക്കിയത്. മുന്‍മുഖ്യമന്ത്രി ഉമര്‍അബ്ദുല്ലയാണ് സംഭവത്തിന്റെ വീഡിയോ ദൃശ്യം ട്വിറ്ററിലൂടെ പരസ്യപ്പെടുത്തിയത്. കഴിഞ്ഞ വര്‍ഷം മധ്യപ്രദേശിലും തെലുങ്കാനയിലും കശ്മീരി യുവാക്കള്‍ക്ക് നേരെ ആക്രമണമുണ്ടായിരുന്നു. ഉത്തര്‍പ്രദേശില്‍ കശ്മീരികള്‍ക്ക് പ്രവേശനമില്ലെന്ന ബോര്‍ഡ് അടുത്തിടെയാണ് പ്രത്യക്ഷപ്പെട്ടത്.
ജമ്മു-കശ്മീര്‍ സംസ്ഥാനത്തിന് അതിന്റേതായ നിരവധി പ്രാദേശികമായ പ്രത്യേകതകളുണ്ടെങ്കിലും എല്ലാറ്റിനുമുപരി ആ സംസ്ഥാനം നിലകൊള്ളുന്നത് പാക്കിസ്താന്‍ അതിര്‍ത്തിയിലാണ് എന്നതാണ്. 1.25 കോടി ജനസംഖ്യയില്‍ 68.31 ശതമാനം മുസ്‌ലിംകളും (85.67 ലക്ഷം). പാക്കിസ്താനില്‍ നിന്നുള്ള വൈകാരികവും സായുധവുമായ പിന്തുണ പലപ്പോഴും ഈ കൊച്ചുസംസ്ഥാനത്തിന് ലഭിക്കുന്നുണ്ടെന്നത് തീര്‍ച്ചയാണ്. ഇന്ത്യയിലേക്കുള്ള ഭീകരരുടെ നുഴഞ്ഞുകയറ്റം എല്ലായ്‌പോഴും നമ്മുടെ പട്ടാളത്തിന്റെയും അതിര്‍ത്തി രക്ഷാസേനയുടെയും കേന്ദ്ര റിസര്‍വ് പൊലീസിന്റെയുമൊക്കെ സൈ്വര്യം കെടുത്തുന്നു. പാക് യുവാക്കളില്‍ പാക്കിസ്താനനുകൂലവും ഇന്ത്യക്കെതിരുമായ വികാരം കുത്തിവെപ്പിക്കാന്‍ ശ്രമങ്ങള്‍ നടക്കുന്നുണ്ടെന്നതും അവര്‍ക്ക് ആളും അര്‍ത്ഥവും നല്‍കി അക്രമത്തിന് പ്രോല്‍സാഹിപ്പിക്കുന്നുണ്ടെന്നതും സുവിദിതമാണ്. എന്നാല്‍ സ്വന്തം പൗരന്മാരെ സംരക്ഷിക്കുകയും അവര്‍ക്ക് വേണ്ട ജീവിത സൗകര്യങ്ങള്‍ ഒരുക്കിക്കൊടുക്കുകയും ചെയ്യുന്നതിന് പകരം അവരെ ശത്രുക്കളായി കരുതുന്നത് ഏത് ദേശ സ്‌നേഹത്തിന്റെ പേരിലാണ്. അവിടുത്തെ വളരെ ചെറിയ ശതമാനം പേര്‍ മാത്രമാണ് അക്രമികളെന്നത് മറക്കരുത്. മുസ്‌ലിംകള്‍ക്കെതിരെ പല സംസ്ഥാനങ്ങളിലും നടന്നുവരുന്ന കൊള്ളയും കൊലയും രാജ്യത്തെക്കുറിച്ചുള്ള ആശങ്കയുയര്‍ത്തുന്നു. ഇന്ത്യക്കകത്തുതന്നെ ഇന്ത്യക്കാര്‍ക്ക് രക്ഷയില്ലാതെ വരിക എന്നത് അതിശയകരമായകാര്യമാണ്. അടുത്തിടെയാണ് ഒരു ബി.ജെ.പി നേതാവ് തെക്കേ ഇന്ത്യക്കാര്‍ കറുത്തവരായിട്ടും ഞങ്ങള്‍ സഹിക്കുന്നുണ്ടല്ലോ എന്ന വംശീയ വിദ്വേഷ പ്രസ്താവന നടത്തിയത്. അമേരിക്കയില്‍ ഇന്ത്യക്കാര്‍ക്കെതിരെ നടന്നുകൊണ്ടിരിക്കുന്ന അക്രമങ്ങളും കൊലപാതകങ്ങളും നാം അതിശക്തമായി എതിര്‍ത്തുവരുന്ന സമയമാണിതെന്നോര്‍ക്കണം. കേരളത്തിലടക്കം പല സംസ്ഥാനങ്ങളിലേക്കും പഠിക്കാനായി കശ്മീരില്‍ നിന്നുള്ള യുവാക്കളെത്തുന്നത് അവിടെ അതിനുതക്ക സംവിധാനങ്ങളും സൗകര്യങ്ങളുമില്ലാത്തതിനാലാവുമല്ലോ. ആഫ്രിക്കന്‍, യൂറോപ്യന്‍ രാജ്യങ്ങളില്‍ നിന്നുള്ളവരും അധികമായി ഇന്ത്യയിലേക്ക് പഠനത്തിനായി എത്തുന്നുണ്ട്. ആഫ്രിക്കക്കാര്‍ക്കെതിരെ അവരുടെ നിറത്തിന്റെ പേരില്‍ വംശീയ വെറിയും അക്രമവും പ്രകടിപ്പിച്ച സംഭവങ്ങള്‍ നമ്മുടെ രാജ്യത്തുണ്ടായിട്ടുണ്ട്.
കശ്മീരില്‍ അടുത്തിടെയായി നടന്നുവരുന്ന സിവിലിയന്മാരുടെ നേര്‍ക്കുള്ള അര്‍ധ സൈനികരുടെ ആക്രമണവും തിരിച്ചുള്ള കല്ലേറും വലിയ ചര്‍ച്ചയായിക്കൊണ്ടിരിക്കുന്ന സമയമാണിത്. കഴിഞ്ഞ വര്‍ഷം ഫെബ്രുവരിയില്‍ ഹിസ്ബുല്‍ നേതാവായ 21കാരന്‍ ബുര്‍ഹാന്‍വാനി സൈനികരാല്‍ കൊല്ലപ്പെട്ടതിനെതുടര്‍ന്ന് ആരംഭിച്ച തെരുവു യുദ്ധമാണ് ഇപ്പോഴും തുടരുന്നത്. ജനങ്ങളുടെ നേര്‍ക്ക് ആയുധവുമായി ചെല്ലുന്ന പട്ടാളക്കാര്‍ക്കുനേരെ മരണ ഭയമില്ലാതെ കല്ലെറിയുന്ന കശ്മീരി യുവാക്കളുടെ കാഴ്ച ഭീതിപ്പെടുത്തുന്നതാണ്. സംസ്ഥാനം സന്ദര്‍ശിച്ച ബി.ജെ.പി നേതാവ് യശ്വന്ത്‌സിന്‍ഹയുടെ നേതൃത്വത്തിലുള്ള സംഘം വിഘടിത തീവ്രവാദ ഗ്രൂപ്പുകളുമായി കേന്ദ്രം ചര്‍ച്ച നടത്തണമെന്ന നിര്‍ദേശമാണ് മുന്നോട്ടുവെച്ചത്. ഇത് ഇതുവരെയും നടപ്പിലായിട്ടില്ലെന്നു മാത്രമല്ല, അക്രമം തുടരുകയും ചെയ്യുന്നു. അക്രമികള്‍ക്ക് പാക്കിസ്താന്‍ വഴി സാമ്പത്തിക സഹായം ലഭിക്കുന്നുണ്ടെന്ന വിവരവുമുണ്ട്. പട്ടാളക്കാരായാലും ജീവന്‍ ത്യജിച്ച് രാജ്യം കാക്കാന്‍ ചെല്ലുന്നവര്‍ക്കു നേരെയുണ്ടാകുന്ന അക്രമങ്ങള്‍ ദേശ സ്‌നേഹികളുടെ ഭാഗത്തുനിന്ന് ഒരിക്കലും ഉണ്ടാകാന്‍ പാടുള്ളതല്ല. എന്നാല്‍ പലപ്പോഴും പ്രശ്‌നങ്ങള്‍ കൈകാര്യം ചെയ്യാന്‍ രാഷ്ട്രീയ നേതൃത്വങ്ങള്‍ക്കു പകരം സൈന്യത്തെ ഉപയോഗിക്കുന്നതുകൊണ്ട് വെളുക്കാന്‍ തേച്ചത് പാണ്ടാകുന്ന അനുഭവങ്ങളാണ് കാണാറുള്ളത്. കശ്മീരിന്റെ കാര്യത്തില്‍ ചരിത്രം നല്‍കുന്ന പാഠവും അതുതന്നെ. കശ്മീരികളെ മുഖ്യധാരയിലേക്ക് കൊണ്ടുവരുമെന്ന് ആണയിടുന്ന മോദി സര്‍ക്കാരിന് ഇത്തരം സംഭവങ്ങള്‍ കയ്യുംകെട്ടി നോക്കിയിരിക്കാനാവില്ല. അന്താരാഷ്ട്ര തലത്തില്‍ ഇന്ത്യയെ പ്രതിക്കൂട്ടില്‍ നിര്‍ത്താന്‍ തക്കം പാര്‍ത്തിരിക്കുന്ന പാക്കിസ്താനു വടി നല്‍കുകയാവും ഇത്തരം ഹീനകൃത്യങ്ങളിലൂടെ നമുക്കുണ്ടാവുക. രാജ്യത്തിന്റെ ഐക്യത്തെയും അഖണ്ഡതയെയും കുറിച്ച് ആണയിടുന്നവര്‍ രാഷ്ട്ര ശരീരത്തില്‍ രക്തം പോലെ അലിഞ്ഞുകിടക്കുന്ന പതിനാലു ശതമാനത്തെ തള്ളിമാറ്റി അത് സാധിക്കുമെന്ന് കരുതുന്നുണ്ടെങ്കില്‍ തികഞ്ഞ മൗഢ്യമല്ലാതെന്താണ് ?

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

Health

കണ്ണൂര്‍ സ്വദേശിയായ മൂന്നര വയസുകാരന് അമീബിക് മസ്തിഷ്‌ക ജ്വരം സ്ഥിരീകരിച്ചു

തളിപ്പറമ്പില്‍ വെള്ളച്ചാട്ടത്തില്‍ കുളിച്ച ശേഷമാണ് കുട്ടിക്ക് രോഗലക്ഷണങ്ങളുണ്ടായത്.

Published

on

സ്വകാര്യ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന മൂന്നര വയസ്സുകാരന് അമീബിക് മസ്തിഷ്‌കജ്വരം സ്ഥിരീകരിച്ചു. പോണ്ടിച്ചേരിയില്‍ നടന്ന പിസിആര്‍ പരിശോധനയിലാണ് രോഗം സ്ഥിരീകരിച്ചത്. രോഗലക്ഷണങ്ങളോടെ പരിയാരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ച കുട്ടിയെ കഴിഞ്ഞ ശനിയാഴ്ച്ചയാണ് കോഴിക്കോട് സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റിയത്. വെന്റിലേറ്ററില്‍ കഴിയുന്ന കുട്ടി മരുന്നുകളോട് പ്രതികരിക്കുന്നുണ്ടെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചു. തളിപ്പറമ്പില്‍ വെള്ളച്ചാട്ടത്തില്‍ കുളിച്ച ശേഷമാണ് കുട്ടിക്ക് രോഗലക്ഷണങ്ങളുണ്ടായത്.

അതേസമയം മറ്റൊരു കുട്ടി കൂടി അമീബിക് മസ്തിഷ്‌കജ്വര ലക്ഷണങ്ങളുമായി കോഴിക്കോട് ആശുപത്രിയില്‍ ചികിത്സയിലാണ്. കോഴിക്കോട് സ്വദേശിയായ നാലു വയസ്സുകാരന്‍ ആണ് ചികിത്സയിലുള്ളത്. ഈ കുട്ടിയുടെ പരിശോധനാഫലം ഇതുവരെ പുറത്തുവന്നിട്ടില്ല.

അമീബിക് മസ്തിഷ്‌കജ്വരം ബാധിച്ച് ചികിത്സയിലായിരുന്ന 14 വയസ്സുകാരന്‍ അഫ്നാന്‍ കഴിഞ്ഞദിവസം രോഗമുക്തി നേടിയിരുന്നു. രാജ്യത്ത് തന്നെ അപൂര്‍വമായാണ് അമീബിക് മസ്തിഷ്‌ക ജ്വരം സ്ഥിരീകരിച്ച ഒരാള്‍ രോഗമുക്തി നേടുന്നത്. ലോകത്ത് തന്നെ ഇത്തരത്തില്‍ രോഗമുക്തി കൈവരിച്ചിട്ടുള്ളത് 11 പേര്‍ മാത്രമാണ്. 97% മരണ നിരക്കുള്ള രോഗത്തില്‍ നിന്നാണ് കുട്ടിയെ ജീവിതത്തിലേക്ക് തിരികെയെത്തിക്കാന്‍ സാധിച്ചത്.

വളരെ വിരളമായി കണ്ടുവന്നിരുന്ന അമീബിക് മസ്തിഷ്‌കജ്വരം കേരളത്തില്‍ ആശങ്കയാവുകയാണ്. റിപ്പോര്‍ട്ട് ചെയ്തശേഷം ഏഴുവര്‍ഷത്തിനിടെ ആറുപേര്‍ക്കുമാത്രം ബാധിച്ച രോഗം മൂലം രണ്ടുമാസത്തിനിടെ മൂന്ന് പേരാണ് മരിച്ചത്.

മേയ് 21-ന് മലപ്പുറം മൂന്നിയൂര്‍ സ്വദേശിയായ അഞ്ചുവയസ്സുകാരിയും ജൂണ്‍ 16-ന് കണ്ണൂരില്‍ 13-കാരിയുമാണ് ജൂലായ് മൂന്നിന് കോഴിക്കോട് ഫാറൂഖ് കോളേജ് സ്വദേശിയായ പന്ത്രണ്ടു വയസ്സുകാരനുമാണ് അമീബിക് മസ്തിഷ്‌കജ്വരം ബാധിച്ച് മരിച്ചത്. ഇതില്‍ അഞ്ചുവയസ്സുകാരി കടലുണ്ടിപ്പുഴയിലും മറ്റുരണ്ടുപേരും കുളത്തിലും കുളിച്ചതിനെത്തുടര്‍ന്നാണ് രോഗം ബാധിച്ചത്.

Continue Reading

Health

നിപ, 8 പേരുടെ പരിശോധനാ ഫലങ്ങള്‍ കൂടി നെഗറ്റീവ്: വീണാ ജോര്‍ജ്

472 പേരാണ് നിലവില്‍ സമ്പര്‍ക്ക പട്ടികയിലുള്ളത്. അതില്‍ 220 പേരാണ് ഹൈറിസ്‌ക് വിഭാഗത്തിലുള്ളത്.

Published

on

എട്ടു  പേരുടെ നിപ പരിശോധനാ ഫലങ്ങള്‍ കൂടി നെഗറ്റീവ് ആയതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. ഇതുവരെ ആകെ 66 സാമ്പിളുകളാണ് നെഗറ്റീവായത്. പുതുതായി 2 പേരാണ് അഡ്മിറ്റായത്. ഇതോടെ ആകെ 8 പേരാണ് ഇപ്പോള്‍ മഞ്ചേരി, കോഴിക്കോട് മെഡിക്കല്‍ കോളേജുകളിലായി ചികിത്സയിലുള്ളത്. മലപ്പുറം കളക്ടറേറ്റില്‍ വൈകുന്നേരം ചേര്‍ന്ന നിപ അവലോകന യോഗത്തില്‍ മന്ത്രി വീണാ ജോര്‍ജ് ഓണ്‍ലൈനായി പങ്കെടുത്തു.

472 പേരാണ് നിലവില്‍ സമ്പര്‍ക്ക പട്ടികയിലുള്ളത്. അതില്‍ 220 പേരാണ് ഹൈറിസ്‌ക് വിഭാഗത്തിലുള്ളത്. നിപ പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി പാണ്ടിക്കാട്, ആനക്കയം പഞ്ചായത്തുകളിലെ ആരോഗ്യ പ്രവര്‍ത്തകരുടെ ഭവന സന്ദര്‍ശനം പൂര്‍ത്തിയാക്കി. ഇന്ന് 1477 വീടുകളില്‍ സന്ദര്‍ശനം നടത്തി. ആകെ 27,908 വീടുകളിലാണ് ഇതുവരെ സന്ദര്‍ശനം നടത്തിയത്. ഇന്ന് 227 പേര്‍ക്ക് മാനസിക ആരോഗ്യ സേവനങ്ങള്‍ നല്‍കി.

സമ്പര്‍ക്കപ്പട്ടികയിലുള്ള എല്ലാവരും ഐസോലേഷന്‍ മാര്‍ഗ നിര്‍ദേശങ്ങള്‍ കൃത്യമായി പാലിക്കണം. 21 ദിവസമാണ് ഐസോലേഷന്‍. ഡിസ്ചാര്‍ജ് ആയവരും ഐസോലേഷന്‍ മാര്‍ഗ നിര്‍ദേശങ്ങള്‍ പാലിക്കണം. അല്ലാത്തവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുന്നതാണ്.

Continue Reading

Video Stories

നിപ: 17 പേരുടെ ഫലം നെഗറ്റീവ്, സമ്പര്‍ക്ക പട്ടികയില്‍ 460 പേര്‍: മന്ത്രി വീണാ ജോര്‍ജ്

ഐസൊലേഷനിലുള്ളവര്‍ ക്വാറന്റയിന്‍ പൂര്‍ത്തിയാക്കണം

Published

on

നിപ രോഗബാധയുമായി ബന്ധപ്പെട്ട് ഇന്ന് (ജൂലൈ 23) പുറത്തു വന്ന 17 സ്രവ പരിശോധനാ ഫലങ്ങളും നെഗറ്റീവ് ആണെന്ന് സംസ്ഥാന ആരോഗ്യ കുടുംബക്ഷേമ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് അറിയിച്ചു. മലപ്പുറം കളക്ടറേറ്റ് കോണ്‍ഫ്രന്‍സ് ഹാളില്‍ വൈകീട്ട് ചേര്‍ന്ന നിപ അവലോകന യോഗത്തിനു ശേഷം സംസാരിക്കുകയായിരുന്നു മന്ത്രി. ഐസൊലേഷനില്‍ കഴിയുന്നവര്‍ 21 ദിവസത്തെ ക്വാറന്റയിനില്‍ തുടരണമെന്നും പ്രോട്ടോകോള്‍ ലംഘിക്കുന്നവര്‍ക്കെതിരെ പൊതുജനാരോഗ്യ നിയമപ്രകാരമുള്ള നിയമനടപടികള്‍ സ്വീകരിക്കുമെന്നും മന്ത്രി അറിയിച്ചു.

നിലവില്‍ 460 പേരാണ് സമ്പര്‍ക്ക പട്ടികയില്‍ ഉള്ളത്. ഇതില്‍ 220 പേര്‍ ഹൈറിസ്ക് വിഭാഗത്തില്‍ ഉള്‍പ്പെട്ടവരാണ്. ഹൈ റിസ്ക് വിഭാഗത്തില്‍ ഉള്‍പ്പെട്ടവരില്‍ 142 പേര്‍ ആരോഗ്യ പ്രവര്‍ത്തകരാണ്. സമ്പര്‍ക്ക പട്ടികയില്‍ ഉള്‍പ്പെട്ട 19 പേരാണ് വിവിധ ആശുപത്രികളില്‍ അഡ്മിറ്റായി ചികിത്സ തുടരുന്നത്. മഞ്ചേരി മെഡിക്കല്‍ കോളേജില്‍ 17 പേരും തിരുവനന്തപുരത്ത് രണ്ടു പേരും.

രോഗ പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി ഫീല്‍ഡ് തലത്തില്‍ ശക്തമായ പ്രതിരോധ പ്രവര്‍ത്തനങ്ങളാണ് നടന്നു വരുന്നത്. പാണ്ടിക്കാട്, ആനക്കയം ഗ്രാമപഞ്ചായത്തുകളിലായി ആരോഗ്യ വകുപ്പിന്റെ നേതൃത്വത്തില്‍ ഇതുവരെ 18055 വീടുകള്‍ സന്ദര്‍ശിച്ചു. പാണ്ടിക്കാട് 10248 വീടുകളും ആനക്കയത്ത് 7807 വീടുകളും സന്ദര്‍ശിച്ചു. പാണ്ടിക്കാട് 728 പനി കേസുകളും ആനക്കയത്ത് 286 പനിക്കേസുകളുമാണ് റിപ്പോര്‍ട്ട് ചെയ്തത്. രോഗ ബാധയുമായി ബന്ധപ്പെട്ട് യാതൊരു ആശങ്കയുടെയും ആവശ്യമില്ല. സി.സി.ടി.വി ദൃശ്യങ്ങള്‍ സഹിതം പരിശോധിച്ച് ഒരാളെ പോലും വിട്ടു പോവാത്ത വിധം കുറ്റമറ്റ രീതിയിലാണ് സമ്പര്‍ക്ക തയ്യാറാക്കുന്നത്.

നിപ സ്രവ പരിശോധയ്ക്കായി നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് വൈറോളജിയുടെ മൊബൈല്‍ ലബോറട്ടറി കോഴിക്കോട് പ്രവര്‍ത്തനം തുടങ്ങിയിട്ടുണ്ട്. കൂടുതല്‍ സാംപിളുകള്‍ ഇവിടെ നിന്ന് പരിശോധിക്കാനാവും.

സമ്പര്‍ക്ക പട്ടികയില്‍ ഉള്ളവര്‍ക്കായി ശക്തമായ മാനസിക പിന്തുണയാണ് നല്‍കി വരുന്നത്. നിപ സംശയനിവാരണത്തിനായും മാനസിക പിന്തുണയ്ക്കായും ആരംഭിച്ച കാള്‍ സെന്റര്‍ വഴി 329 പേര്‍ക്ക് പിന്തുണ നല്‍കാനായി. നിപ ബാധിത മേഖലയിലെ സ്കൂളുകളില്‍ ഓണ്‍ലൈന്‍ വഴി ക്ലാസ് നടക്കുന്നുണ്ട്. സമ്പര്‍ക്കപട്ടികയില്‍ ഉള്‍പ്പെട്ടതു മൂലം ക്ലാസുകളില്‍ ഹാജരാവാന്‍ സാധിക്കാത്ത, മറ്റു സ്കൂളുകളില്‍ പഠിക്കുന്നവര്‍ക്ക് ഓണ്‍ലൈനായി പഠനം നടത്താനുള്ള സംവിധാനം ഒരുക്കും. പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി ബോധവത്കരണ ക്ലാസുകളും പരിശീലനങ്ങളും നല്‍കി വരുന്നുണ്ട്.

വവ്വാലുകളില്‍ നിന്നും സാംപിള്‍ ശേഖരിക്കുന്നതിനായി പൂനെ എൻ.ഐ.വിയില്‍ നിന്നും ഡോ. ബാലസുബ്രഹ്‍മണ്യത്തിന്റെ നേതൃത്വത്തിലുള്ള വിദഗ്ധ സംഘം രോഗബാധിത മേഖലയിലെത്തി പ്രവര്‍ത്തനം തുടങ്ങിയിട്ടുണ്ട്. വവ്വാലുകളുടെ സ്രവ സാംപിള്‍ ശേഖരിച്ച് വൈറസിന്റെ സാന്നിദ്ധ്യം കണ്ടെത്തിയാല്‍ ഇവര്‍ ജനിതക പരിശോധന നടത്തും. വവ്വാലുകളുടെ സാന്നിദ്ധ്യം കണ്ടെത്താനായി രോഗ ബാധിത പ്രദേശങ്ങളില്‍ സി.സി.ടി.വി ക്യാമറകള്‍ സ്ഥാപിച്ചിട്ടുണ്ട്. വൈറസ് സാന്നിദ്ധ്യമുണ്ടെങ്കില്‍ കണ്ടെത്തുന്നതിനായി മൃഗസംരക്ഷണ വകുപ്പിന്റെ നേതൃത്വത്തില്‍ കന്നുകാലികളില്‍ നിന്നും വളര്‍ത്തുമൃഗങ്ങളില്‍ നിന്നുള്ള സാംപിള്‍ ശേഖരിച്ച് ഭോപ്പാലില്‍ നിന്നുള്ള വിദഗ്ധ സംഘത്തിന് കൈമാറുന്നുണ്ട്.

നിപരോഗ ബാധയുമായി ബന്ധപ്പെട്ട് സോഷ്യല്‍ മീഡിയയില്‍ വ്യാജവാര്‍ത്തകള്‍ പ്രചരിപ്പിച്ചതിനും വിദ്വേഷ പ്രചരണം നടത്തിയതിനും രണ്ടു കേസുകള്‍ പൊലീസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ടെന്നും അവര്‍ അറിയിച്ചു.

Continue Reading

Trending