Video Stories
അടിക്കാന്‍ ഡല്‍ഹി; തടുക്കാന്‍ ബ്ലാസ്റ്റേഴ്സ്

ഏറ്റവും കൂടുതല്‍ ഗോള്‍ അടിച്ച ടീമും കുറഞ്ഞ ഗോള്‍ വഴങ്ങിയ ടീമും തമ്മില്‍ അങ്കത്തിനിറങ്ങുമ്പോള്‍ എന്ത് സംഭവിക്കും, അതറിയാന്‍ ഇന്ന് വൈകിട്ട് ഏഴു മണി വരെ കാത്തിരിക്കണം. തോല്‍വിയറിയാതെ കഴിഞ്ഞ അഞ്ചു മത്സരങ്ങള്‍ പൂര്‍ത്തിയാക്കിയ കേരള ബ്ലാസ്റ്റേഴ്സിന് ഇന്ന് ഡല്‍ഹിയിലാണ് പരീക്ഷണം. എതിരാളികള്‍ സീസണില്‍ ഇതുവരെ ഏറ്റവും കൂടുതല്‍ ഗോള്‍ കണ്ടെത്തിയ (10) ടീമെന്ന ഖ്യാതിയുള്ള ഡല്‍ഹി ഡൈനാമോസ്. രണ്ടു വിജയങ്ങള്‍ അക്കൗണ്ടിലുണ്ടെങ്കിലും സീസണില്‍ ഇതുവരെ സ്വന്തം ഗ്രൗണ്ടില്‍ ജയിക്കാന്‍ അവര്‍ക്കായിട്ടില്ല. ആ ചരിത്രം മായ്ക്കാന്‍ ഡല്‍ഹിക്ക് ചെറിയ ശ്രമങ്ങളൊന്നും മതിയാവില്ല, ബ്ലാസ്റ്റേഴ്സിന്റെ കടുപ്പമേറിയ പ്രതിരോധ നിര തന്നെ കാരണം.
ലീഗില്‍ ഇതുവരെ ബ്ലാസ്റ്റേഴ്സ് വഴങ്ങിയത് നാലു ഗോളുകള്‍ മാത്രമാണ്. സീസണിലെ ആദ്യ പാദത്തില്‍ ഒക്ടോബര്‍ ഒമ്പതിന് കൊച്ചിയില്‍ ഏറ്റുമുട്ടിയപ്പോള്‍ ഗോളില്ല സമനിലയായിരുന്നു ഫലം. തുടര്‍ച്ചയായ നാലാം മത്സരത്തിനിറങ്ങുന്ന ബ്ലാസ്റ്റേഴ്സിന് ഇന്ന് മികച്ച ഗോള്‍ മാര്‍ജ്ജിനില്‍ ജയിക്കാനായാല്‍ പോയിന്റ് പട്ടികയില്‍ മുന്നിലെത്താം. ഡല്‍ഹിക്ക് മുന്നിലെത്താന്‍ ജയം മാത്രം മതി. ഏഴു മത്സരങ്ങള്‍ പൂര്‍ത്താക്കിയ ബ്ലാസ്റ്റേഴ്സിന് രണ്ടു വീതം ജയവും തോല്‍വിയും മൂന്ന് സമനിലയുമായി ഒമ്പത് പോയിന്റാണുള്ളത്. ഡൈനാമോസിന് ഇത്രയും മത്സരങ്ങളില്‍ നിന്ന് ഒരു തോല്‍വി മാത്രം പിണഞ്ഞ് പത്ത് പോയിന്റും. ആദ്യ രണ്ടു മത്സരങ്ങള്‍ തോറ്റ ബ്ലാസ്റ്റേഴ്സ് പിന്നീടുള്ള മത്സരങ്ങളില്‍ തുടര്‍ച്ചയായി സമനില, ജയം എന്ന രീതിയിലാണ് അഞ്ചു കളികള്‍ പൂര്‍ത്തിയാക്കിയത്.
തോല്‍വി അറിയാതെ അഞ്ചു മത്സരങ്ങള്‍ പിന്നിട്ട ആത്മവിശാസത്തിലാണ് ബ്ലാസ്റ്റേഴ്സ്. ഡല്‍ഹിക്കെതിരെ ജയിക്കാനായാല്‍ ലീഗ് ചരിത്രത്തില്‍ ഇതൊരു റെക്കോഡായി മാറും. ടീം ഗോള്‍ വഴങ്ങുന്നില്ലെന്നത് ഏറെ സന്തോഷം പകരുമ്പോള്‍ എതിര്‍വലയില്‍ ഗോളടിക്കാന്‍ താരങ്ങള്‍ക്ക് കഴിയാത്തതാണ് കോപ്പലിന് ആശങ്കയുണ്ടാക്കുന്നത്. ഗോവക്കെതിരെ ആദ്യ പകുതിയില്‍ മങ്ങിയ ടീം രണ്ടാം പകുതിയില്‍ രണ്ടു ഗോള്‍ നേടി വിജയം സ്വന്തമാക്കി, പക്ഷേ ഈ മികവ് ചെന്നൈയിനെതിരെ ആവര്‍ത്തിക്കാനായില്ല. എന്നാല്‍ ഗോളടിയില്‍ കാര്യമില്ലെന്ന് ബ്ലാസ്റ്റേഴ്സിന്റെ ചരിത്രം ചൂണ്ടിക്കാട്ടി കോപ്പല്‍ വാദിക്കുന്നു.
ആദ്യ സീസണില്‍ വെറും ഒമ്പത് ഗോളുകളുമായാണ് ബ്ലാസ്റ്റേഴ്സ് ഫൈനല്‍ വരെ എത്തിയത്. ഇതിനു വിപരീതമായി കഴിഞ്ഞ തവണ 22 ഗോളുകള്‍ നേടി. പക്ഷേ പോയിന്റ് പട്ടികയില്‍ അവസാന സ്ഥാനത്തായിരുന്നു. കഴിഞ്ഞ രണ്ടു മത്സരങ്ങളിലും മാറ്റങ്ങളില്ലാതെയാണ് ടീം ഇറങ്ങിയത്. ഇന്നും ലൈനപ്പില്‍ കാര്യമായ മാറ്റങ്ങള്‍ക്ക് സാധ്യതയില്ല, മാറ്റമുണ്ടെങ്കില്‍ അത് മുന്‍നിരയിലായിരിക്കാനാണ് സാധ്യതയേറെ. റാഫിയും ചോപ്രയുമാണ് കഴിഞ്ഞ രണ്ടു മത്സരങ്ങളിലും മുന്നേറ്റം നയിച്ചത്. ഇരുവര്‍ക്കും വേണ്ടത്ര ശോഭിക്കാനായില്ല. ഹ്യൂസ് നയിക്കുന്ന പ്രതിരോധത്തില്‍ ഇന്ന് മാറ്റമുണ്ടാകില്ല, പേശിവലിവ് കാരണം ഹ്യൂസ് ചെന്നൈയിനെതിരായ മത്സരത്തിനിടെ പിന്‍വാങ്ങിയിരുന്നു. ഇന്നത്തെ മത്സരത്തിന് ശേഷം ലോകകപ്പ് യോഗ്യത മത്സരത്തിനായി താരം വടക്കന്‍ അയര്‍ലാന്റിലേക്ക് മടങ്ങും. ഓരോ മത്സരത്തിലും മെച്ചപ്പെട്ടു വരുന്ന മധ്യനിരയിലും കാര്യമായ മാറ്റങ്ങള്‍ക്ക് സാധ്യതയില്ല.
മറുഭാഗത്ത് കഴിഞ്ഞ മത്സരത്തില്‍ ഗോവക്കെതിരെ നേടിയ ജയം ഡല്‍ഹിയുടെ ആത്മവിശ്വാസം ഇരട്ടിയാക്കിയിട്ടുണ്ട്. ഗോളടിവീരന്മാരായ മാഴ്സിലീഞ്ഞ്യോയും റിച്ചാര്‍ഡ് ഗാഡ്സെയും മികച്ച ഫോമിലാണെന്നതും ടീമിന് ആശ്വാസമാണ്. ബ്ലാസ്റ്റേഴ്സ് ഏറ്റവും കടുപ്പമേറിയ ടീമാണെന്ന് അറിയാമെന്നും മത്സരം എളുപ്പമാവില്ലെന്ന് ഉത്തമ ബോധ്യമുണ്ടെന്നും ഡല്‍ഹി കോച്ച് ജിയാന്‍ ലൂക്ക സാംബ്രോട്ടയുടെ തുറന്നു പറച്ചില്.
അഷ്റഫ് തൈവളപ്പ്
kerala
മഴ മുന്നറിയിപ്പില്‍ മാറ്റം; ഇന്ന് നാല് ജില്ലകളില്‍ റെഡ് അലര്‍ട്ട്
തെക്കുകിഴക്കന്‍ ഉത്തര്‍പ്രദേശിന് മുകളില്‍ തീവ്രന്യൂന മര്‍ദം സ്ഥിതി ചെയ്യുന്നതിനാല്‍ സംസ്ഥാനത്ത് 21 വരെ അതിശക്തമായ മഴക്ക് സാധ്യതയുണ്ടെന്നാണ് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്.

സംസ്ഥാനത്ത് മഴ തുടരും. തെക്കുകിഴക്കന്‍ ഉത്തര്‍പ്രദേശിന് മുകളില്‍ തീവ്രന്യൂന മര്‍ദം സ്ഥിതി ചെയ്യുന്നതിനാല്‍ സംസ്ഥാനത്ത് 21 വരെ അതിശക്തമായ മഴക്ക് സാധ്യതയുണ്ടെന്നാണ് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്.
21 വരെ കേരള-കര്‍ണാടക-ലക്ഷദ്വീപ് തീരങ്ങളില്‍ മത്സ്യബന്ധനത്തിന് വിലക്കേര്‍പ്പെടുത്തിയിട്ടുണ്ട്. മാത്രമല്ല, ഈ ദിവസങ്ങളില്‍ ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ മണിക്കൂറില്‍ 40 മുതല്‍ 50 കിലോമീറ്റര്‍ വരെ വേഗത്തില്‍ ശക്തമായ കാറ്റ് വീശാനും സാധ്യതയുണ്ട്. കന്യാകുമാരി തീരത്ത് ഇന്ന് രാത്രി 8.30 വരെ ഉയര്‍ന്ന തിരമാലക്കും കടലാക്രമണത്തിന് സാധ്യതയുണ്ട്.
ഇന്ന് ഉച്ചയോടെ മഴ മുന്നറിയിപ്പില്‍ വീണ്ടും മാറ്റം. രാവിലെ കണ്ണൂര്‍, കാസര്‍കോഡ്, വയനാട് ജില്ലകളിലായിരുന്നു റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചിരുന്നത്. ഉച്ചയോടെ കോഴിക്കോടും റെഡ് അലര്‍ട്ടിന്റെ പരിധിയില്‍ വന്നു. ഈ ജില്ലകളില്‍ അതിതീവ്ര മഴക്കുള്ള സാധ്യതയാണ് പ്രവചിച്ചിരിക്കുന്നത്. 24 മണിക്കൂറില്‍ 204.4 മില്ലീമീറ്ററില്‍ കൂടുതല്‍ മഴ ലഭിക്കുമെന്നാണ് അതിതീവ്രമഴ എന്നത് കൊണ്ട് കാലാവസ്ഥ വകുപ്പ് ഉദ്ദേശിക്കുന്നത്.
എറണാകുളം, ഇടുക്കി, തൃശൂര്‍, പാലക്കാട്, മലപ്പുറം ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ടും പത്തനംതിട്ട, ആലപ്പുഴ, കോട്ടയം ജില്ലകളില്‍ യെല്ലോ അലര്‍ട്ടുമാണുള്ളത്.
ശനിയാഴ്ച മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ റെഡ് അലര്‍ട്ടുണ്ട്. എറണാകുളം, ഇടുക്കി, തൃശൂര്‍, പാലക്കാട് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം ജില്ലകളില്‍ യെല്ലോ അലര്‍ട്ടാണ്.
Video Stories
കനത്ത മഴ; മൂന്ന് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നാളെ അവധി
കോഴിക്കോട്, മലപ്പുറം,ഇടുക്കി ജില്ലകളില്‍ നാളെ ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.

ശക്തമായ മഴയെത്തുടര്‍ന്ന് കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം റെഡ് അലര്‍ട്ട് പ്രഖ്യാപിച്ച സാഹചര്യത്തില്‍ സംസ്ഥാനത്തെ മൂന്ന് ജില്ലകളില്‍ നാളെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി പ്രഖ്യാപിച്ചു. കണ്ണൂര്‍, കാസര്‍കോട്, വയനാട് ജില്ലകളിലാണ് അവധി പ്രഖ്യാപിച്ചത്. മൂന്ന് ജില്ലകളിലും നാളെ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചു. കോഴിക്കോട്, മലപ്പുറം,ഇടുക്കി ജില്ലകളില്‍ നാളെ ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.
kerala
പാദപൂജ വിവാദം; സ്കൂളുകളില്‍ മതപരമായ പരിപാടികള്‍ക്ക് നിയന്ത്രണമേര്‍പ്പെടുത്താന്‍ വിദ്യാഭ്യാസ വകുപ്പ്
തപരമായ ഉള്ളടക്കമുള്ള ചടങ്ങുകള്‍ക്ക് പൊതു മാനദണ്ഡം രൂപീകരിക്കാനാണ് നീക്കം.

പാദപൂജ വിവാദത്തിന് പിന്നാലെ സംസ്ഥാനത്തെ സ്കൂളുകളില്‍ മതപരമായ പരിപാടികള്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്താനുള്ള നീക്കവുമായി വിദ്യാഭ്യാസ വകുപ്പ്. മതപരമായ ഉള്ളടക്കമുള്ള ചടങ്ങുകള്‍ക്ക് പൊതു മാനദണ്ഡം രൂപീകരിക്കാനാണ് നീക്കം. പ്രാര്‍ത്ഥനാ ഗാനം അടക്കം പരിഷ്കരിക്കാനും നീക്കമുണ്ട്.
പാദപൂജ വിവാദങ്ങളുടെ പശ്ചാത്തലത്തിലാണ് പൊതു വിദ്യാഭ്യാസ വകുപ്പിന്റെ ഇടപെടല്‍. അക്കാദമിക കാര്യങ്ങളില്‍ മത സംഘടനകളുടെ ഇടപെടല്‍ വര്‍ദ്ധിച്ചു വരുന്നതിനാല്‍ സമഗ്ര പരിഷ്കരണത്തിന് ഒരുങ്ങുകയാണ് വിദ്യാഭ്യാസ വകുപ്പ്.
ആദ്യഘട്ടത്തില്‍ പ്രാര്‍ത്ഥനാ ഗാനം പരിഷ്കരിക്കാനാണ് ആലോചന. വിശദമായ പഠനത്തിന് ശേഷമാകും അന്തിമ തീരുമാനം.
പാദപൂജയെ ന്യായീകരിച്ച ഗവര്‍ണര്‍ക്കെതിരെ വിദ്യാര്‍ഥി യുവജന സംഘടനകള്‍ രംഗത്ത് വന്നിരുന്നു. കുട്ടികളെക്കൊണ്ട് കാല് പിടിപ്പിക്കുന്നത് ഏത് സംസ്കാരത്തിന്റെ ഭാഗം ആണ് എന്നായിരുന്നു ഉയര്‍ന്ന ചോദ്യം.
-
kerala3 days ago
വോട്ടര്‍പട്ടിക ചോര്‍ച്ച; കമ്മിഷണറുമായി ചര്‍ച്ച നടത്തി എല്‍.ജി.എം.എല്‍ ജില്ലാ കലക്ടറോട് റിപ്പോര്‍ട്ട് തേടുമെന്ന് കമ്മീഷണര്‍
-
kerala3 days ago
ടി പി ചന്ദ്രശേഖരൻ വധക്കേസ്; പ്രതി കെ കെ കൃഷ്ണന് അന്തരിച്ചു
-
india3 days ago
അദിതി ചൗഹാന് പ്രൊഫഷണല്‍ ഫുട്ബോളില്‍ നിന്ന് വിരമിക്കല്‍ പ്രഖ്യാപിച്ചു
-
india3 days ago
ബിഹാറില്‍ ചികിത്സയിലായിരുന്ന കൊലപാതക കേസ് പ്രതിയെ വെടിവെച്ച് കൊന്നു
-
News3 days ago
കൃത്രിമ മധുരത്തിന് പകരം കൊക്കകോളയില്‍ ഇനി കരിമ്പ് പഞ്ചസാര ഉപയോഗിക്കും; ട്രംപ്
-
kerala3 days ago
വിദ്യാര്‍ഥി ഷോക്കേറ്റ് മരിച്ച സംഭവം; വൈദ്യൂതി ലൈന്‍ ഉള്ളപ്പോള്‍ സ്കൂളിന് ഫിറ്റ്നസ് സര്‍ട്ടിഫിക്കറ്റ് കൊടുക്കാന്‍ പാടില്ല: മന്ത്രി വി.ശിവന്‍കുട്ടി
-
india3 days ago
സ്വര്‍ണക്കടത്ത് കേസ്; കന്നഡ നടി രന്യ റാവുവിന് ഒരു വര്‍ഷം തടവ് ശിക്ഷ
-
Education3 days ago
യു.ജി.സി നെറ്റ് 2025 പരീക്ഷ ഫലം ഉടന്‍ പ്രസിദ്ധീകരിക്കും