Connect with us

business

തിരൂരങ്ങാടിക്ക് സമ്മാനിച്ചത് 255 കോടിയുടെ പദ്ധതികള്‍

Published

on

തിരൂരങ്ങാടി: നിയോജക മണ്ഡലത്തിലെ ബ്രഹത് പദ്ധതികള്‍ക്കുള്‍പ്പെടെ അടിസ്ഥാന സൗകര്യ വികസനത്തിനായി കിഫ്ബിയില്‍ നിന്നും ഇതുവരെ അനുവദിച്ചത് 255 കോടി രൂപയുടെ പദ്ധതികളാണ്. ഇവയില്‍ 121.65 കോടിയുടെ നിര്‍മാണ പ്രവൃത്തികള്‍ ഇപ്പോള്‍ പുരോഗമിക്കുകയാണ്. ബാക്കിയുള്ളവ ഉടന്‍ ആരംഭിക്കുമെന്ന പ്രതീക്ഷയിലുമാണ്. പരപ്പനങ്ങാടിയില്‍ 115 കോടി രൂപയുടെ നിര്‍മാണം പുരോഗമിക്കുന്ന ഫിഷിങ് ഹാര്‍ബറിന് കിഫ്ബിയിലൂടെയാണ് തുക അനുവദിച്ചിട്ടുള്ളത്. 1.65 കോടി രൂപ ചെലവില്‍ പരപ്പനങ്ങാടിയില്‍ നിര്‍മിക്കുന്ന രജിസ്ട്രാര്‍ ഓഫീസിന് തറക്കല്ലിട്ടു.
വിദ്യാഭ്യാസ മേഖലക്കായി 22.71 കോടി രൂപ അനുവദിച്ചിട്ടുണ്ട്. അതില്‍ 5 കോടിയുടെ നവീകരണം നടക്കുന്ന നടുവ ഗവണ്‍മെന്റ് ഹൈസ്‌കൂള്‍ കെട്ടിട നിര്‍മാണം അവസാന ഘട്ടത്തിലാണ്. പരപ്പനങ്ങാടി ജി.എല്‍.പി സ്‌കൂളിന് കെട്ടിടത്തിന് 46 ലക്ഷം, കക്കാട് ഗവണ്‍മെന്റ് സ്‌കൂള്‍ കെട്ടിടത്തിന് 1 കോടി, ജി.എം.യു.പി സ്‌കൂള്‍ കൊടിഞ്ഞി- ഒരു കോടി, ചെറുമുക്ക് ജി.എല്‍. പി സ്‌കൂള്‍-ഒരു കോടി, ജി.യു.പി സ്‌കൂള്‍ ക്ലാരി -3 കോടി, വെന്നിയൂര്‍ ജി.എം.യു.പി സ്‌കൂള്‍-3 കോടി, തൃക്കുളം ഗവ സ്‌കൂള്‍-3.25 കോടി, ജി.എച്ച്.എസ്.എസ് തിരൂരങ്ങാടി ഗ്രൗണ്ട് നവീകരണം-3 കോടി എന്നിവ പ്രവൃത്തി ആരംഭിക്കാനിരിക്കുന്നവയാണ്. 100 കോടിയുടെ പൂക്കിപറമ്പ്-പതിനാറുങ്ങല്‍ ബൈപ്പാസിന് അനുമതി ലഭിച്ചത് കിഫ്ബിയില്‍ നിന്നാണ്. നന്നമ്പ്രയിലെ കൃഷിക്ക് ജലസേചനത്തിനും കുടിവെള്ള ക്ഷാമത്തിനും പരിഹാരം കാണുക എന്ന ലക്ഷ്യത്തോടെ നവീകരിക്കുന്ന കുണ്ടൂര്‍ തോടിന് അനുവദിച്ച 15 കോടി രൂപയും കിഫ്ബിയില്‍ നിന്നാണ്. 500 ഹെക്ടറോളം പാടശേഖരത്തിലെ പുഞ്ചകൃഷിക്ക് പുറമെ ആയിരക്കണക്കിന് കുടുംബങ്ങളുടെ കുടിവെള്ള ക്ഷാമത്തിനും പരിഹാരമാകുന്ന പദ്ധതി അടുത്ത വേനലില്‍ ആരംഭിക്കാനിരിക്കുകയാണ്. വെഞ്ചാലി മുതല്‍ കുണ്ടൂര്‍ മൂലക്കല്‍ വരെ അഞ്ച് കിലോമീറ്റര്‍ നീളത്തിലുള്ള തോട് നവീകരിച്ച് സൈഡ് ഭിത്തി കോണ്‍ഗ്രീറ്റ് ചെയ്ത് സംരക്ഷിക്കാനാണ് പദ്ധതി. നിര്‍വഹണത്തില്‍ പതിവില്‍ കവിഞ്ഞ കാലതാമസം നേരിടുന്നുണ്ടെങ്കിലും ജനങ്ങള്‍ വലിയ പ്രതീക്ഷയര്‍പ്പിക്കുന്ന പദ്ധതികള്‍ യഥാര്‍ത്ഥ്യമാക്കുന്ന തിരക്കിലാണ് എം.എല്‍.എ.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

business

മുട്ടില്‍ മരം മുറി കേസ്: 8 കോടി പിഴ ഈടാക്കാന്‍ റവന്യൂ വകുപ്പ്; മരം മുറിച്ചവര്‍ക്കും സ്ഥലം ഉടമകള്‍ക്കും നോട്ടീസ്

മുറിച്ചു കടത്തിയ മരത്തിന്റെ മൂന്നിരട്ടി വരെയാണ് പിഴ അടക്കേണ്ടി വരിക

Published

on

മുട്ടില്‍ മരം മുറി കേസില്‍ പിഴ ഈടാക്കാന്‍ നടപടികള്‍ തുടങ്ങി റവന്യൂ വകുപ്പ്. മരം മുറിച്ചവര്‍ക്കും സ്ഥലം ഉടമകള്‍ക്കും വകുപ്പ് നോട്ടീസ് അയച്ചു. ഇവരില്‍ നിന്നു 8 കോടി രൂപ പിഴ ഈടാക്കാനുള്ള നടപടികളാണ് റവന്യൂ വകുപ്പ് ആരംഭിച്ചത്. 35 കേസുകളിലാണ് ഇത്രയും രൂപ പിഴയായി ഇടാക്കുക. പ്രതി റോജി അഗസ്റ്റിന്‍ ഉള്‍പ്പെടെയുള്ളവര്‍ പിഴയൊടുക്കണം. ഇവരെ കേസില്‍ നിന്നു ഒഴിവാക്കണമെങ്കില്‍ സര്‍ക്കാര്‍ പ്രത്യേക ഉത്തരവ് ഇറക്കേണ്ടി വരും.

മുറിച്ചു കടത്തിയ മരത്തിന്റെ മൂന്നിരട്ടി വരെയാണ് പിഴ അടക്കേണ്ടി വരിക. ഒരു മാസത്തിനകം തുക അടയ്ക്കണമെന്നാണ് നോട്ടീസിലെ നിര്‍ദ്ദേശം. അല്ലെങ്കില്‍ സ്വത്ത് കണ്ടുകെട്ടല്‍ നടപടി ആരംഭിക്കുമെന്നും നോട്ടീസില്‍ പറയുന്നു. 27 കേസുകളിലെ വില നിര്‍ണയം അവസാന ഘട്ടത്തിലാണ്. ആന്റോ അഗസ്റ്റിനും ജോസൂട്ടി അഗസ്റ്റിനും വൈകാതെ നോട്ടീസ് അയക്കുമെന്നു റവന്യൂ വകുപ്പ് വ്യക്തമാക്കി.

ഭൂപരിഷ്‌കരണ നിയമത്തിനു ശേഷം പട്ടയ ഭൂമിയില്‍ ഉടമകള്‍ നട്ടു വളര്‍ത്തിയ ചന്ദനമൊഴികെയുള്ള മരങ്ങള്‍ ഉടമകള്‍ക്ക് മുറിച്ചു മാറ്റാന്‍ അനുവാദം നല്‍കുന്ന റവന്യൂ പ്രിന്‍സിപ്പല്‍ സെക്രട്ടറിയുടെ 2020 ഒക്ടോബര്‍ 24ലെ സര്‍ക്കാര്‍ ഉത്തരവിന്റെ മറവിലായിരുന്നു മരങ്ങള്‍ മുറിച്ചുമാറ്റിയത്.

300 വര്‍ഷത്തില്‍ കൂടുതല്‍ പഴക്കമുള്ള സംരക്ഷിത മരങ്ങളടക്കമാണ് മുറിച്ച് മാറ്റിയത്. ഇക്കാര്യം വ്യക്തമാക്കുന്ന ഡിഎന്‍എ പരിശോധന ഫലവും അടുത്തിടെ പുറത്തു വന്നിരുന്നു.

Continue Reading

business

ലാഭത്തില്‍ കോഴിക്കോട് എയര്‍പോര്‍ട്ട് മൂന്നാമത്; തിരുവനന്തപുരവും, കണ്ണൂരും പിന്നില്‍

95.38 കോടി രൂപയാണ് കഴിഞ്ഞ സാമ്പത്തികവര്‍ഷം കരിപ്പൂര്‍ വിമാനത്താവളത്തിന്റെ ലാഭം.

Published

on

മലപ്പുറം: എയര്‍പോര്‍ട്ട് അതോറിറ്റിയുടെ കീഴിലുള്ള 125 വിമാനത്താവളങ്ങളില്‍ ലാഭത്തില്‍ കോഴിക്കോട് വിമാനത്താവളം മൂന്നാംസ്ഥാനത്ത്. 95.38 കോടി രൂപയാണ് കഴിഞ്ഞ സാമ്പത്തികവര്‍ഷം കരിപ്പൂര്‍ വിമാനത്താവളത്തിന്റെ ലാഭം. കൊല്‍ക്കത്ത 482.30 കോടി, ചെന്നൈ 169.56 കോടി എന്നിവയാണ് മുന്നിലുള്ളത്. ലോക്‌സഭയില്‍ എസ്.ആര്‍. പാര്‍ഥിപന്‍ എം.പി.യുടെ ചോദ്യത്തിന് വ്യോമയാന സഹമന്ത്രി വി.കെ. സിങ് നല്‍കിയ മറുപടിയിലാണ് വിമാനത്താവളങ്ങളുടെ ലാഭ നഷ്ടക്കണക്ക് വിശദമാക്കിയത്.

കഴിഞ്ഞ സാമ്പത്തികവര്‍ഷം 17 വിമാനത്താവളങ്ങള്‍ മാത്രമാണ് ലാഭം രേഖപ്പെടുത്തിയത്. 15 എണ്ണത്തില്‍ ലാഭവും നഷ്ടവുമില്ല. കഴിഞ്ഞ 5 വര്‍ഷത്തിനിടെ കൊവിഡ് പ്രതിസന്ധിമൂലം രണ്ടു വര്‍ഷം മാത്രമാണ് കോഴിക്കോട് വിമാനത്താവളം നഷ്ടത്തിലായത്. അഞ്ചുവര്‍ഷത്തിനിടെ മിക്ക വിമാനത്താവളങ്ങളും നഷ്ടത്തില്‍ മാത്രമാണ് പ്രവര്‍ത്തിക്കുന്നത്. കോഴിക്കോട് വിമാനത്താവളത്തില്‍ 201819 വര്‍ഷം 73.11 കോടി, 1920ല്‍ 69.14 കോടി എന്നിങ്ങനെയാണ് ലാഭം. കൊവിഡ് പ്രതിസന്ധി ബാധിച്ച 202021ല്‍ 59.57 കോടിയും 2122ല്‍ 22.63 കോടിയും നഷ്ടമുണ്ടായി. പുണെ 74.94 കോടി, ഗോവ 48.39 കോടി, തിരുച്ചിറപ്പള്ളി 31.51 കോടി എന്നിവയാണ് കാര്യമായി ലാഭമുണ്ടാക്കിയ മറ്റു വിമാനത്താവളങ്ങള്‍. 115.61 കോടി നഷ്ടം രേഖപ്പെടുത്തിയ അഗര്‍ത്തലയാണ് നഷ്ടക്കണക്കില്‍ മുന്നിലുള്ളത്.

ലാഭകരമായ വിമാനത്താവളങ്ങള്‍ സ്വകാര്യവത്കരിച്ചതോടെയാണ് എയര്‍പോര്‍ട്ട് അതോറിറ്റിക്ക് കീഴിലുള്ളവയുടെ നഷ്ടക്കണക്ക് കൂടിയത്. തിരുവനന്തപുരം വിമാനത്താവളം 110.15 കോടി രൂപയുടെ നഷ്ടമാണ് കഴിഞ്ഞവര്‍ഷം രേഖപ്പെടുത്തിയത്. സ്വകാര്യ പൊതു പങ്കാളിത്തത്തിലുള്ള കൊച്ചി 267.17 കോടി രൂപ ലാഭം നേടിയപ്പോള്‍ കണ്ണൂര്‍ 131.98 കോടി രൂപ നഷ്ടത്തിലാണ്. നാഷണല്‍ മോണിറ്റൈസേഷന്‍ പൈപ്പ്‌ലൈന്‍ (എന്‍.എം.പി.) പ്രകാരം കോഴിക്കോട് അടക്കം 25 വിമാനത്താവളങ്ങള്‍ 2025 വരെ പാട്ടത്തിനു െവച്ചിരിക്കുകയാണെന്നും മന്ത്രി ലോക്‌സഭയില്‍ അറിയിച്ചു.

Continue Reading

business

ട്വിറ്ററിന്റെ പേരും ലോഗോയും മാറ്റി ഇലോണ്‍ മസ്‌ക്; ഇനി ‘എക്‌സ്’

Published

on

സാന്‍ഫ്രാന്‍സിസ്‌കോന്മ സമൂഹമാധ്യമമായ ട്വിറ്ററിന്റെ പേരുമാറ്റി ഉടമ ഇലോണ്‍ മസ്‌ക്. ട്വിറ്റര്‍ ഇനി ‘എക്‌സ്’ എന്ന് അറിയപ്പെടും. ഇതുസംബന്ധിച്ച് ഔദ്യോഗിക പ്രഖ്യാപനമായി. ട്വിറ്ററിന്റെ ലോഗോയും മാറി. നിലവിലെ ലോഗോയായ ‘നീലക്കുരുവി’ ഇനി ഉണ്ടാകില്ല. ഇതിനുപുറമേ, ബാങ്കിങ് ഉള്‍പ്പെടെ മറ്റു സേവനങ്ങളും ലഭ്യമാകും.

ടിറ്ററിന്റെ ലോഗോ മാറ്റി പകരം ‘എക്‌സ്’ എന്ന ലോഗോ സ്വീകരിച്ചതായി കഴിഞ്ഞ ദിവസം മസ്‌ക് ട്വീറ്റിലൂടെ അറിയിച്ചിരുന്നു. ഇന്നലെ രാത്രി ഒരു എക്‌സ് ലോഗോയുടെ ചിത്രം മസ്‌ക് ട്വീറ്റ് ചെയ്‌തെങ്കിലും പിന്‍വലിച്ചു.

 

Continue Reading

Trending