business
തിരൂരങ്ങാടിക്ക് സമ്മാനിച്ചത് 255 കോടിയുടെ പദ്ധതികള്‍

തിരൂരങ്ങാടി: നിയോജക മണ്ഡലത്തിലെ ബ്രഹത് പദ്ധതികള്‍ക്കുള്‍പ്പെടെ അടിസ്ഥാന സൗകര്യ വികസനത്തിനായി കിഫ്ബിയില്‍ നിന്നും ഇതുവരെ അനുവദിച്ചത് 255 കോടി രൂപയുടെ പദ്ധതികളാണ്. ഇവയില്‍ 121.65 കോടിയുടെ നിര്‍മാണ പ്രവൃത്തികള്‍ ഇപ്പോള്‍ പുരോഗമിക്കുകയാണ്. ബാക്കിയുള്ളവ ഉടന്‍ ആരംഭിക്കുമെന്ന പ്രതീക്ഷയിലുമാണ്. പരപ്പനങ്ങാടിയില്‍ 115 കോടി രൂപയുടെ നിര്‍മാണം പുരോഗമിക്കുന്ന ഫിഷിങ് ഹാര്‍ബറിന് കിഫ്ബിയിലൂടെയാണ് തുക അനുവദിച്ചിട്ടുള്ളത്. 1.65 കോടി രൂപ ചെലവില്‍ പരപ്പനങ്ങാടിയില്‍ നിര്‍മിക്കുന്ന രജിസ്ട്രാര്‍ ഓഫീസിന് തറക്കല്ലിട്ടു.
വിദ്യാഭ്യാസ മേഖലക്കായി 22.71 കോടി രൂപ അനുവദിച്ചിട്ടുണ്ട്. അതില്‍ 5 കോടിയുടെ നവീകരണം നടക്കുന്ന നടുവ ഗവണ്‍മെന്റ് ഹൈസ്‌കൂള്‍ കെട്ടിട നിര്‍മാണം അവസാന ഘട്ടത്തിലാണ്. പരപ്പനങ്ങാടി ജി.എല്‍.പി സ്‌കൂളിന് കെട്ടിടത്തിന് 46 ലക്ഷം, കക്കാട് ഗവണ്‍മെന്റ് സ്‌കൂള്‍ കെട്ടിടത്തിന് 1 കോടി, ജി.എം.യു.പി സ്‌കൂള്‍ കൊടിഞ്ഞി- ഒരു കോടി, ചെറുമുക്ക് ജി.എല്‍. പി സ്‌കൂള്‍-ഒരു കോടി, ജി.യു.പി സ്‌കൂള്‍ ക്ലാരി -3 കോടി, വെന്നിയൂര്‍ ജി.എം.യു.പി സ്‌കൂള്‍-3 കോടി, തൃക്കുളം ഗവ സ്‌കൂള്‍-3.25 കോടി, ജി.എച്ച്.എസ്.എസ് തിരൂരങ്ങാടി ഗ്രൗണ്ട് നവീകരണം-3 കോടി എന്നിവ പ്രവൃത്തി ആരംഭിക്കാനിരിക്കുന്നവയാണ്. 100 കോടിയുടെ പൂക്കിപറമ്പ്-പതിനാറുങ്ങല്‍ ബൈപ്പാസിന് അനുമതി ലഭിച്ചത് കിഫ്ബിയില്‍ നിന്നാണ്. നന്നമ്പ്രയിലെ കൃഷിക്ക് ജലസേചനത്തിനും കുടിവെള്ള ക്ഷാമത്തിനും പരിഹാരം കാണുക എന്ന ലക്ഷ്യത്തോടെ നവീകരിക്കുന്ന കുണ്ടൂര്‍ തോടിന് അനുവദിച്ച 15 കോടി രൂപയും കിഫ്ബിയില്‍ നിന്നാണ്. 500 ഹെക്ടറോളം പാടശേഖരത്തിലെ പുഞ്ചകൃഷിക്ക് പുറമെ ആയിരക്കണക്കിന് കുടുംബങ്ങളുടെ കുടിവെള്ള ക്ഷാമത്തിനും പരിഹാരമാകുന്ന പദ്ധതി അടുത്ത വേനലില്‍ ആരംഭിക്കാനിരിക്കുകയാണ്. വെഞ്ചാലി മുതല്‍ കുണ്ടൂര്‍ മൂലക്കല്‍ വരെ അഞ്ച് കിലോമീറ്റര്‍ നീളത്തിലുള്ള തോട് നവീകരിച്ച് സൈഡ് ഭിത്തി കോണ്‍ഗ്രീറ്റ് ചെയ്ത് സംരക്ഷിക്കാനാണ് പദ്ധതി. നിര്‍വഹണത്തില്‍ പതിവില്‍ കവിഞ്ഞ കാലതാമസം നേരിടുന്നുണ്ടെങ്കിലും ജനങ്ങള്‍ വലിയ പ്രതീക്ഷയര്‍പ്പിക്കുന്ന പദ്ധതികള്‍ യഥാര്‍ത്ഥ്യമാക്കുന്ന തിരക്കിലാണ് എം.എല്‍.എ.

സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ നേരിയ ആശ്വാസം. ഇന്ന് ഗ്രാമിന് 90 രൂപ കുറഞ്ഞു. ഇതോടെ ഒരു ഗ്രാം 22 കാരറ്റ് സ്വര്‍ണം വാങ്ങാന്‍ 8,310 രൂപയാണ് നല്‍കേണ്ടത്. പവന് 720 രൂപയാണ് കുറഞ്ഞത്. 68,480 രൂപയായിരുന്ന പവന് 66,480 രൂപയായി കുറഞ്ഞു.
കഴിഞ്ഞ ദിവസങ്ങളിലായി സ്വര്‍ണ വിലയിലുണ്ടായ വര്‍ധനവിന് ഒരാശ്വാസമാണ് ഇന്നത്തെ വിപണി. സംസ്ഥാനത്ത് സ്വര്‍ണവില റെക്കോര്‍ഡുകള്‍ പുതുക്കി മുന്നേറിയ കാഴ്ചകളാണ് കഴിഞ്ഞ ദിവസങ്ങളില്‍ കാണാനായത്.
ഓഹരി വിപണിയിലെ ചലനങ്ങളും രാജ്യാന്തര വിപണിയിലെ മാറ്റങ്ങളുമാണ് വിപണിയില്‍ പ്രതിഫലിക്കുന്നത്. 18നാണ് സ്വര്‍ണവില ആദ്യമായി 66,000 തൊട്ടത്.
ലോകത്തെ ഏറ്റവും വലിയ സ്വർണ ഉപഭോക്താക്കളാണ് ഇന്ത്യ. ഓരോ വർഷവും ടൺ കണക്കിന് സ്വർണം രാജ്യത്ത് ഇറക്കുമതി ചെയ്യപ്പെടുന്നു. അതുകൊണ്ട് ആഗോള വിപണിയിൽ സംഭവിക്കുന്ന ചെറിയ ചലനങ്ങൾ പോലും അടിസ്ഥാനപരമായി ഇന്ത്യയിലെ സ്വർണവിലയിൽ പ്രതിഫലിക്കും.
അതേസമയം, രാജ്യാന്തര വിപണിയിൽ സ്വർണത്തിന് വില കുറഞ്ഞാൽ ഇന്ത്യയിൽ വില കുറയണമെന്ന് നിർബന്ധമില്ല. രൂപയുടെ മൂല്യം, പ്രാദേശികമായ ആവശ്യകത, ഇറക്കുമതി തീരുവ എന്നീ ഘടകങ്ങൾ ഇന്ത്യയിലെ സ്വർണവില നിശ്ചയിക്കുന്നതിൽ പ്രധാന പങ്കുവഹിക്കും.
business
സംസ്ഥാനത്ത് സ്വര്‍ണവില ഇന്നും കുറഞ്ഞു
7940 രൂപയാണ് ഇന്ന് ഒരു ഗ്രാം സ്വര്‍ണത്തിന് നല്‍കേണ്ടത്.

സംസ്ഥാനത്ത് തുടര്‍ച്ചയായ നാലാം ദിവസവും സ്വര്‍ണവില കുറഞ്ഞു. സ്വര്‍ണം ഗ്രാമിന് 10 രൂപയും പവന് 80 രൂപയുമാണ് ഇന്ന് കുറഞ്ഞത്. ഇന്നലെ പവന് 480 രൂപ കുറഞ്ഞിരുന്നു. ഇതോടെ ഇന്ന് 63520 രൂപയാണ് ഇന്ന് ഒരു പവന്‍ സ്വര്‍ണത്തിന് നല്‍കേണ്ടത്. 7940 രൂപയാണ് ഇന്ന് ഒരു ഗ്രാം സ്വര്‍ണത്തിന് നല്‍കേണ്ടത്.
ലോകത്തെ ഏറ്റവും വലിയ സ്വര്‍ണ ഉപഭോക്താക്കളാണ് ഇന്ത്യ. ഓരോ വര്‍ഷവും ടണ്‍ കണക്കിന് സ്വര്‍ണം രാജ്യത്ത് ഇറക്കുമതി ചെയ്യപ്പെടുന്നു. അതുകൊണ്ട് ആഗോള വിപണിയില്‍ സംഭവിക്കുന്ന ചെറിയ ചലനങ്ങള്‍ പോലും അടിസ്ഥാനപരമായി ഇന്ത്യയിലെ സ്വര്‍ണവിലയില്‍ പ്രതിഫലിക്കും.
അതേസമയം, രാജ്യാന്തര വിപണിയില്‍ സ്വര്‍ണത്തിന് വില കുറഞ്ഞാല്‍ ഇന്ത്യയില്‍ വില കുറയണമെന്ന് നിര്‍ബന്ധമില്ല. രൂപയുടെ മൂല്യം, പ്രാദേശികമായ ആവശ്യകത, ഇറക്കുമതി തീരുവ എന്നീ ഘടകങ്ങള്‍ ഇന്ത്യയിലെ സ്വര്‍ണവില നിശ്ചയിക്കുന്നതില്‍ പ്രധാന പങ്കുവഹിക്കും.
business
രൂപയുടെ റെക്കോഡ് കൂപ്പുകുത്തൽ: ഇടിഞ്ഞത് 45 പൈസ
87.95 ആണ് നിലവില്‍ ഡോളറിനെതിരെ രൂപയുടെ മൂല്യം.

ഡോളറിന് എതിരായ വിനിമയത്തില്‍ റെക്കോര്‍ഡ് വീഴ്ചയിലേക്ക് കൂപ്പു കുത്തി രൂപ. 45 പൈസയുടെ ഇടിവാണ് ഇന്നു വ്യാപാരത്തുടക്കത്തിലുണ്ടായത്. 87.95 ആണ് നിലവില്‍ ഡോളറിനെതിരെ രൂപയുടെ മൂല്യം.
ആഗോള വിപണിയില്‍ ഡോളര്‍ കരുത്താര്‍ജിച്ചതാണ് രൂപയ്ക്കു തിരിച്ചടിയായത്. ആഭ്യന്തര വിപണിയിലെ നെഗറ്റിവ് ട്രെന്‍ഡും മൂല്യത്തെ സ്വാധീനിച്ചു. വെള്ളിയാഴ്ച വിനിമയം അവസാനിപ്പിച്ചപ്പോള്‍ രൂപ 9 പൈസയുടെ നേട്ടമുണ്ടാക്കിയിരുന്നു. ഇന്നു വ്യാപാരം തുടങ്ങിയപ്പോള്‍ തന്നെ 45 പൈസയുടെ ഇടിവിലേക്കു വീണു.
ഓഹരി വിപണിയും നഷ്ടത്തിലാണ് വ്യാപാരം തുടങ്ങിയത്. സെന്‍സെക്‌സ് 343.83 പോയിന്റും നിഫ്റ്റി 105.55 പോയിന്റും താഴ്ന്നു. പുതിയ താരിഫ് ഭീഷണിയും വിദേശ നിക്ഷേപകര്‍ പിന്‍വാങ്ങുമെന്ന ആശങ്കയുമാണ് വിപണിക്കു വിനയായത്.
-
kerala16 hours ago
മാര്‍ഗദീപം സ്കോളര്‍ഷിപ്പില്‍ വിവേചനം; മുസ്ലിം അപേക്ഷകരില്‍ 1.56 ലക്ഷം പുറത്ത്
-
kerala3 days ago
നിലമ്പൂര്‍ ഉപതെരഞ്ഞെടുപ്പ്; വോട്ടെടുപ്പ് ഇന്ന്
-
india3 days ago
അഹമ്മദാബാദ് വിമാനാപകടം; മാപ്പ് പറഞ്ഞ് എയര്‍ ഇന്ത്യ ചെയര്മാന് എന്‍.ചന്ദ്രശേഖരന്
-
News3 days ago
അഹമ്മദാബാദ് വിമാനാപകടം: 210 മൃതദേഹങ്ങള്‍ തിരിച്ചറിഞ്ഞു
-
kerala2 days ago
കണ്ണൂരിലെ സദാചാര ഗുണ്ടായിസം: കാരണം ആൺസുഹൃത്തെന്ന് കുടുംബം, സദാചാര പൊലീസിങ് നടന്നിട്ടില്ലെന്ന് മാതാവ്
-
News3 days ago
ഇറാന് ഗസ്സയല്ല, ഇസ്രാഈല്‍ ആക്രമണം പുതിയ യുദ്ധത്തിനുള്ള വാതില്‍തുറക്കല്‍; ജസ്റ്റിസ് മാര്‍കണ്ഡേയ കട്ജു
-
kerala3 days ago
നിലമ്പൂരില്‍ പോളിങ് പുരോഗമിക്കുന്നു; നാല് മണിക്കൂര്‍ പിന്നിടുമ്പോള്‍ 30.15% പോളിങ്
-
News3 days ago
ടെല്‍ അവീവില്‍ ഇറാന്റെ ബാലിസ്റ്റിക് മിസൈല്‍ ആക്രമണം