Connect with us

kerala

ദുരന്തമുഖത്ത് നിന്നെത്തിയവർക്ക് സാന്ത്വനമന്ത്രവുമായി കെഎംസിസി

Published

on

അഷ്‌റഫ് വേങ്ങാട്ട്

റിയാദ്: ഓപ്പറേഷൻ കാവേരിയുടെ ഭാഗമായി സുഡാനിൽ നിന്ന് ജിദ്ദയിലെത്തിയ 561 പേർക്ക് താങ്ങും തണലുമായി കെഎംസിസിയും. ഇന്ത്യൻ എംബസിയും കോൺസുലേറ്റും ഒഫീഷ്യലായ സൗകര്യങ്ങൾ എല്ലാം ഏർപെടുത്തിയപ്പോഴും ദുരന്തമുഖത്ത് നിന്ന് കടൽകടന്നെത്തിയവരുടെ ആശങ്ക മാറ്റാൻ ആശ്വാസത്തിന്റെയും സാന്ത്വനത്തിന്റെയും വാക്കുകളുമായി ജിദ്ദ കെഎംസിസിയുടെ വളണ്ടിയർമാർ സർവ സജ്ജരായി രംഗത്ത് . ഇന്ത്യൻ കോൺസുലേറ്റിൻ്റ നേതൃത്വത്തിലുള്ള ടീം ഇന്ത്യക്കൊപ്പമാണ് ജിദ്ദ കെ.എം.സി.സി സെൻട്രൽ കമ്മിറ്റിയുടെ വളണ്ടിയർ ടീം മുഴുസമയം ആശ്വാസ വാക്കുകൾ ചൊരിഞ്ഞും ആവശ്യമായ സഹായങ്ങൾ നൽകിയും രംഗത്തുളളത്. ദുരന്തമുഖത്ത് നിന്നെത്തിയവർക്ക് ജിദ്ദയിലെ ഇടത്താവളത്തിൽ പരിമിതിക്കുള്ളിൽ നിന്നുള്ള എല്ലാ സഹായങ്ങളും നൽകാനുള്ള സംസ്ഥാന മുസ്ലിംലീഗ് നേതാക്കളുടെ അടിയന്തര നിർദേശം കൃത്യമായി പാലിക്കാൻ കെഎംസിസിക്കായി.

ജിദ്ദ ഇൻറർനാഷണൽ ഇന്ത്യൻ സ്കൂൾ അങ്കണത്തിൽ പ്രവർത്തിക്കുന്ന ക്യാമ്പിൽ ഇന്നലെ ആരംഭിച്ച സേവനം ഓപ്പറേഷൻ കാവേരി സമാപിക്കുന്നത് വരെ തുടരും. 561 ഇന്ത്യക്കാരെയാണ് ഇത് വരെ ക്യാമ്പിലെത്തിച്ചത്. ഇവരിൽ 360 പേരെ ഇന്ന് ജിദ്ദയിൽ നിന്ന് വിമാന മാർഗ്ഗം നാട്ടിലേക്ക് അയച്ചപ്പോൾ സ്‌കൂളിൽ നിന്ന് വിമാനത്താവളം വരെ യാത്രക്കാർക്കാവശ്യമായ സഹായങ്ങൾ ചെയ്തു കൊടുക്കുന്നതിൽ കെഎംസിസി വളണ്ടിയർമാർ ജാഗ്രത പുലർത്തി. വളണ്ടിയർ ടീമിന് ജിദ്ദ കെ.എം.സി.സി പ്രസിഡൻ്റ് അഹമ്മദ് പാളയാട്ട് ജനറൽ സെക്രട്ടറി അബൂബക്കർ അരിമ്പ്ര, വളണ്ടിയർ ക്യാപ്റ്റൻ ശിഹാബ് താമരക്കുളം എന്നിവരാണ് നേതൃത്വം നൽകുന്നത്.

ക്യാമ്പിലെത്തുന്നവരുടെ നിയമ നടപടിക്രമങ്ങളുടെ ഭാഗമായ ഫോറങ്ങൾ പൂരിപ്പിച്ച് നൽകാനും, ലഗേജുകൾ ഇറക്കി കൊടുക്കാനും, ഭക്ഷണങ്ങൾ വിതരണം ചെയ്യാനും, നാട്ടിലേക്ക് പോവുന്നവർക്ക് വിമാനതാവളത്തിൽ ആവശ്യമായ സഹായങ്ങളുമൊക്കെയാണ്.കെ.എം.സി. ചെയ്യുന്നത്. എയർപോർട്ടിലും ജിദ്ദ തുറമുഖത്തും താമസസ്ഥലമായ ഇന്ത്യൻ എംബസ്സി സ്‌കൂളിലും ഇന്ത്യൻ കോണ്സുലേറ്റിനൊപ്പം നിന്ന് പരമാവധി ചെയ്യാൻ കഴിയുന്ന സഹായം ചെയ്യാൻ കെഎംസിസി രംഗത്തുണ്ടാകുമെന്ന് ജിദ്ദ കെ.എം.സി.സി പ്രസിഡൻ്റ് അഹമ്മദ് പാളയാട്ട് ജനറൽ സെക്രട്ടറി അബൂബക്കർ അരിമ്പ്ര, എന്നിവർ അറിയിച്ചു.

ലോകം ഉറ്റുനോക്കുന്ന സുഡാനിലെ സൈനിക അർദ്ധ സൈനിക വിഭാഗങ്ങൾ തമ്മിലുള്ള തമ്മിലുള്ള ആഭ്യന്തര യുദ്ധത്തിന്റെ ദുരന്ത മുഖത്ത് നിന്ന് ജീവനും കൊണ്ട് പാലായനം ചെയ്‌തവർക്ക് ആശ്വാസത്തിന്റെ കൈത്തിരിയുമായി മുന്നോട്ട് വന്ന ജിദ്ദ സെൻട്രൽ കമ്മിറ്റിയെ കെഎംസിസി സഊദി നാഷനൽ കമ്മിറ്റി അഭിനന്ദിച്ചു. മുസ്ലിംലീഗ് പാർട്ടിയുടെ നിർദേശം അക്ഷരം പ്രതി പാലിക്കാൻ കെഎംസിസിയുടെ വളണ്ടിയർമാർക്കായി.

എല്ലാം നഷ്ടപ്പെട്ടവർ, ഉള്ളതെല്ലാം ഉപേക്ഷിച്ച് പോന്നവർ, സ്വന്തം കുടുംബത്തോടൊപ്പം ചേരാൻ കൊതിക്കുന്നവരുമായ നമ്മുടെ സഹോദര സഹോദരിമാർക്ക് കൈത്താങ്ങാവുകയെന്നത് അഭിമാനകരമാണ് ..രാപകലില്ലാതെ ഈ ദിവസങ്ങളിൽ ദുരിതമുഖത്തുള്ളവരെ ചേർത്തുപിടിച്ച, തക്ക സമയത്ത് ഉണർന്നു പ്രവർത്തിച്ച നേതാക്കളെയും മുഴുവൻ വളണ്ടിയര്മാരെയും കെഎംസിസി നാഷണൽ കമ്മിറ്റി ഹൃദ്യമായ അഭിവാദ്യങ്ങൾ നേർന്നു. ,

kerala

‘വ്യക്തിഹത്യ നടത്തിയിട്ട് ജയിക്കണ്ട, ആരോപണങ്ങളില്‍ നിയമനടപടി സ്വീകരിക്കും’; ഷാഫി പറമ്പിൽ

എവിടെയാണ് താന്‍ മോശപ്പെട്ട വാക്കുകള്‍ ഉപയോഗിച്ചതെന്നും എവിടെയാണ് വ്യക്തിഹത്യ നടത്തി തെരഞ്ഞെടുപ്പില്‍ ജയിച്ചിട്ടുള്ളതെന്നും ഷാഫി പറമ്പില്‍

Published

on

തന്റെ പേരില്‍ വ്യാജ പ്രചാരണം നടത്തുന്നതിനെതിരെ നിയമ നടപടി സ്വീകരിക്കുമെന്ന് വടകര ലോക്സഭാ മണ്ഡലം യു.ഡി.എഫ് സ്ഥാനാര്‍ഥി ഷാഫി പറമ്പില്‍. വ്യക്തിഹത്യ നടത്തിയിട്ട് തനിക്ക് ജയിക്കണ്ടെന്നും ഉള്ളത് പറഞ്ഞിട്ട് ജയിച്ചാല്‍ മതിയെന്നും ഷാഫി പറമ്പില്‍ പ്രതികരിച്ചു.

എവിടെയാണ് താന്‍ മോശപ്പെട്ട വാക്കുകള്‍ ഉപയോഗിച്ചതെന്നും എവിടെയാണ് വ്യക്തിഹത്യ നടത്തി തെരഞ്ഞെടുപ്പില്‍ ജയിച്ചിട്ടുള്ളതെന്നും ഷാഫി പറമ്പില്‍ ചോദിച്ചു. വ്യക്തിഹത്യ നടത്തില്ലെന്നും അതിനെ പിന്തുണക്കില്ലെന്നും അദ്ദേഹം പറഞ്ഞു. വ്യക്തിഹത്യ നടത്തുന്നവര്‍ക്ക് സംരക്ഷണം കൊടുക്കില്ലെന്നും ഷാഫി പറമ്പില്‍ കൂട്ടിച്ചേര്‍ത്തു.

ആരെയെങ്കിലും ആക്ഷേപിച്ചുകൊണ്ട് വളര്‍ന്നുവന്ന ആളല്ല താന്‍. ആര്‍ക്കെതിരേയും ഇല്ലാക്കഥകള്‍ പ്രചരിപ്പിച്ചിട്ടില്ല. 22 വര്‍ഷത്തെ രാഷ്ട്രീയ പ്രവര്‍ത്തനത്തില്‍ മാന്യതയ്ക്ക് നിരക്കാത്ത ഒന്നും ചെയ്തിട്ടില്ല. ഇനി ചെയ്യുകയുമില്ല. ഇല്ലാക്കഥ പറഞ്ഞ് വിജയിക്കണമെന്ന് ആഗ്രഹമില്ല. ഉള്ളതുതന്നെ ഒരുപാട് പറയാനുണ്ട്.

15 വര്‍ഷമായി നവമാധ്യമങ്ങളില്‍ ഇടപെടുന്ന ആളാണ്. വ്യക്തിഹത്യ നടത്തുന്ന ശീലമില്ലെന്നും ഫേസ്ബുക് പേജ് ആര്‍ക്കും പരിശോധിക്കാമെന്നും ഷാഫി പറമ്പില്‍ പറഞ്ഞു.ഒരുതരത്തിലുള്ള വ്യാജ പ്രചരണങ്ങളിലും വടകര മണ്ഡലത്തിലെ ജനങ്ങള്‍ വീഴില്ലെന്നും ഷാഫി പറമ്പില്‍ പറഞ്ഞു.

 

Continue Reading

crime

വടകര മടപ്പള്ളിയില്‍നിന്ന് 3 കിലോ വെടിമരുന്ന് കണ്ടെടുത്തു

സംഭവവുമായി ബന്ധപ്പെട്ട് വടകര മടപ്പള്ളി സ്വദേശി ഉള്‍പ്പടെയുള്ള മൂന്നുപേരെ പാനൂര്‍ പോലീസ് ചോദ്യം ചെയ്ത് വരികയാണ്.

Published

on

പാനൂര്‍ ബോംബ് സ്‌ഫോടന കേസുമായി ബന്ധപ്പെട്ട് നടത്തിയ പരിശോധനയ്ക്കിടെ മടപ്പള്ളിയില്‍നിന്ന് മൂന്നു കിലോ വെടിമരുന്ന് കണ്ടെടുത്തു. സംഭവവുമായി ബന്ധപ്പെട്ട് വടകര മടപ്പള്ളി സ്വദേശി ഉള്‍പ്പടെയുള്ള മൂന്നുപേരെ പാനൂര്‍ പോലീസ് ചോദ്യം ചെയ്ത് വരികയാണ്.

പാനൂരിലെ ബോംബ് കേസിലെ പ്രതികള്‍ക്ക് എവിടെനിന്ന് സ്‌ഫോടക വസ്തുക്കള്‍ കിട്ടിയെന്നതുമായി ബന്ധപ്പെട്ട് നടത്തിയ അന്വേഷണത്തിലാണ് ചോദ്യം ചെയ്യല്‍. സ്‌ഫോടക വസ്തുക്കള്‍ എത്തിച്ചതില്‍ ഇവര്‍ക്ക് പങ്കുണ്ടെന്നാണ് സംശയം.

Continue Reading

kerala

പക്ഷിപ്പനി ആശങ്കയില്‍ കര്‍ഷകര്‍, താറാവുകള്‍ക്ക് ഭീക്ഷണി

പ്രദേശത്തെ താറാവുകളെ നാളെ കൊന്നൊടുക്കും

Published

on

ആലപ്പുഴ: താറാവുകള്‍ക്ക് ഭീക്ഷണിയായി ജില്ലയില്‍ പക്ഷിപ്പനി സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് ആശങ്കരായി കര്‍ഷകര്‍. എടത്വ പഞ്ചായത്തിലെ കൊടപ്പുയിലും ചെറുതന പഞ്ചായത്തിലെ മൂന്നാം വാര്‍ഡിലുമാണ് പക്ഷിപ്പനി സ്ഥിരീകരിച്ചത്.

പ്രദേശത്തെ താറാവുകളെ നാളെ കൊന്നൊടുക്കും. ഈ പ്രദേശത്ത് ഉല്‍പ്പാദിപ്പിക്കുന്ന മുട്ടയും മാംസവും വില്‍പ്പന നടത്തുന്നതിന് നിയന്ത്രണം ഏര്‍പ്പെടുത്തി. ആക്ഷന്‍ പ്ലാന്‍ പ്രകാരം ജില്ലാ കലക്ട്‌റുടെ യോഗത്തിലാണ് വളര്‍ത്തു പക്ഷികളെ കൊന്നു നശിപ്പിക്കാനുളള നടപടികള്‍ തുടങ്ങാന്‍ തീരുമാനിച്ചത്.

പ്രദേശത്ത് ഒരു കര്‍ഷകന് മാത്രം 7500 ഓളം താറാവുകളുണ്ട്. വളര്‍ത്തു പക്ഷികളെ കൊന്നൊടുക്കുതിന് നഷ്ടപരിഹാരമായി താറാവൊന്നിന് 200 രൂപ നല്‍കും. താറാവുകള്‍, അവയുടെ മുട്ട, മാംസം എിവയുടെ വില്‍പ്പന നിര്‍ത്തിവയ്ക്കാന്‍ ജില്ലാ ഭരണകൂടം തീരുമാനിച്ചു.

Continue Reading

Trending