Connect with us

Video Stories

കരുണോ രഹാനെയോ: നിലപാട് വ്യക്തമാക്കി കോഹ് ലി

Published

on

ഹൈദരാബാദ്: ട്രിപ്പിള്‍ സെഞ്ച്വറിയടിച്ചത് കൊണ്ടൊന്നും കാര്യമില്ല, കരുണിന് ടെസ്റ്റില്‍ സ്ഥിരാംഗത്വത്തിന് ഇനിയും കാത്തിരിക്കണം. ബംഗ്ലാദേശിനെതിരെ നാളെ ആരംഭിക്കുന്ന ടെസ്റ്റില്‍ നാലാം സ്ഥാനത്ത് അജിങ്ക്യ രഹാനെ ആയിരിക്കുമെന്ന് ക്യാപ്റ്റന്‍ വിരാട് കോഹ്‌ലി വ്യക്തമാക്കി. കഴിഞ്ഞ രണ്ട് മൂന്ന് വര്‍ഷങ്ങളില്‍ ടീമിന് നന്നായി സേവനം ചെയ്യുന്ന കളിക്കാരനാണ് രാഹനെ, പ്രത്യേകിച്ച് ടെസ്റ്റ് ഫോര്‍മാറ്റില്‍. പരിക്കില്‍ നിന്ന് മോചിതനായ അദ്ദേഹം തന്നെയാണ് നാലാം സ്ഥാനത്ത് എന്ന് കോഹ്ലി പറഞ്ഞു.

പരിക്ക് മൂലം പുറത്തായ കളിക്കാരെ അതില്‍ നിന്ന് മുക്തമായതിന് ശേഷം പിന്തുണക്കല്‍ ടീം മാനേജ്‌മെന്റിന്റെ ഉത്തരവാദിത്വമാണെന്നും കോഹ്ലി വ്യക്തമാക്കി. വിരലിനേറ്റ പരിക്കിനെ തുടര്‍ന്നാണ് ഇംഗ്ലണ്ടിനെതിരായ പരമ്പരയില്‍ നിന്ന് രഹാനെ പുറത്തായത്. രഹാനെയുടെ അഭാവം ശരിക്കും മുതലെടുത്തത് കരുണ്‍ നായരാണ്. ഇംഗ്ലണ്ടിനെതിരായ മത്സരത്തില്‍ ട്രിപ്പിള്‍ സെഞ്ച്വറി നേടി ക്രിക്കറ്റ് പ്രേമികളുടെ മനം കവര്‍ന്നു.

അന്ന് മുതലെ കരുണിന്റെ സ്ഥാനം തുലാസിലായിരുന്നു. പരിക്ക് മൂലം പുറത്തായ കളിക്കാരന്‍ തിരിച്ചെത്തിയാല്‍ പുറത്തിരിക്കേണ്ടി വരും എന്നാണ് ഇപ്പോഴത്തെ ടീം ഇന്ത്യയിലെ രീതി. അതേസമയം ഇംഗ്ലണ്ടിനെതിരായ പരമ്പര രഹാനെക്ക് ഓര്‍ക്കാന്‍ അത്ര സുഖമുള്ളതല്ല. മോശം ഫോം തന്നെയാണ് കാരണം. ഹൈദരാബാദില്‍ നാളെ 9.30നാണ് മത്സരം ആരംഭിക്കുന്നത്. പരമ്പരയില്‍ ഒരൊറ്റ മത്സരമാണുള്ളത്. ശേഷം ഓസ്‌ട്രേലിയക്കെതിരെയാണ് ഇന്ത്യയുടെ പരമ്പര.

kerala

14കാരന് നിര്‍ബന്ധിച്ച് ലഹരി നല്‍കി; അമ്മൂമ്മയുടെ ആണ്‍ സുഹൃത്ത് പിടിയില്‍

കൊച്ചിയില്‍ പതിനാലുകാരന് നിര്‍ബന്ധിച്ച് ലഹരി നല്‍കിയെന്ന പരാതിയില്‍ അമ്മൂമ്മയുടെ ആണ്‍ സുഹൃത്ത് അറസ്റ്റില്‍.

Published

on

കൊച്ചിയില്‍ പതിനാലുകാരന് നിര്‍ബന്ധിച്ച് ലഹരി നല്‍കിയെന്ന പരാതിയില്‍ അമ്മൂമ്മയുടെ ആണ്‍ സുഹൃത്ത് അറസ്റ്റില്‍. തിരുവനന്തപുരം സ്വദേശി പ്രവീണ്‍ അലക്സാണ്ടര്‍ ആണ് അറസ്റ്റിലായത്. കൊച്ചി നോര്‍ത്ത് പോലീസാണ് പ്രതിയെ പിടികൂടിയത്.

കഴിഞ്ഞ മാസം ഡിസംബറിലാണ് കേസിന് ആസ്പദമായ സംഭവം നടന്നത്. ഭീഷണിപ്പെടുത്തി ലഹരി നല്‍കിയെന്ന കാര്യം കുട്ടി സുഹൃത്തിനോട് പറഞ്ഞപ്പോഴാണ് വിവരം വീട്ടുകാര്‍ അറിയുന്നത്.

വീട്ടില്‍ അറിയിക്കരുതെന്ന് കുട്ടിയെ പ്രതി ഭീഷണിപ്പെടുത്തിയിരുന്നു. പിന്നാലെ കുടുംബം പരാതി നല്‍കിയെങ്കിലും പ്രതി ഒളിവിലായിരുന്നു.

Continue Reading

kerala

ചേവായൂരില്‍ വയോധികരായ സഹോദരിമാരുടെ മരണം; കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തിയതെന്ന് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്

ചേവായൂരില്‍ വീട്ടിനുള്ളില്‍ വയോധികരായ സഹോദരിമാരെ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തിയതാണെന്ന് പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട്.

Published

on

കോഴിക്കോട്: ചേവായൂരില്‍ വീട്ടിനുള്ളില്‍ വയോധികരായ സഹോദരിമാരെ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തിയതാണെന്ന് പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട്.

തടമ്പാട്ടുത്താഴത്ത് വാടകക്ക് താമസിക്കുന്ന ശ്രീജയ, പുഷ്പലളിത എന്നിവരെയാണ് വീട്ടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. ഇളയസഹോദരന്‍ പ്രമോദിനോടൊപ്പമായിരുന്നു ഇരുവരും താമസിച്ചിരുന്നത്.

സഹോദരിമാരില്‍ ഒരാള്‍ മരിച്ചെന്ന് പ്രമോദ് ആണ് ബന്ധുക്കളെ ഫോണ്‍ വിളിച്ച് അറിയിച്ചത്. ബന്ധുക്കള്‍ എത്തി പരിശോധിച്ചപ്പോളാണ് രണ്ട് പേരെയും വീടിനകത്ത് രണ്ട് മുറികളില്‍ മരിച്ച നിലയിലായി കണ്ടെത്തിയത്. അതേസമയം പ്രമോദിനെ കണ്ടെത്താനായിട്ടില്ല.

Continue Reading

kerala

പൂജപ്പുര ജയിലില്‍ നിന്ന് കഞ്ചാവ് കണ്ടെടുത്ത സംഭവം: പൊലീസ് കേസെടുത്തു

ജയില്‍ സൂപ്രണ്ട് നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് പൂജപ്പുര പൊലീസ് കേസെടുത്തത്.

Published

on

തിരുവനന്തപുരം: പൂജപ്പുര ജയിലില്‍ നിന്ന് കഞ്ചാവ് കണ്ടെടുത്ത സംഭവത്തില്‍ പോലീസ് കേസെടുത്തു. ജയില്‍ സൂപ്രണ്ട് നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് പൂജപ്പുര പൊലീസ് കേസെടുത്തത്.

കഴിഞ്ഞ വെള്ളിയാഴ്ചയാണ് ജയിലില്‍ നിന്ന് മൂന്നു പാക്കറ്റ് കഞ്ചാവ് കണ്ടെത്തിയത്. അതേസമയം കേസില്‍ നിലവില്‍ ആരെയും പ്രതി ചേര്‍ത്തിട്ടില്ല. പ്രാരംഭ അന്വേഷണം നടത്തിവരികയാണ്.

ആരെങ്കിലും പുറത്തുനിന്നും ജയിലിലേക്ക് കഞ്ചാവ് എറിഞ്ഞുകൊടുത്തതാണോയെന്ന സംശയവും പൊലീസിനുണ്ട്. സിസിടിവി ദൃശ്യങ്ങളടക്കം പരിശോധിച്ചാണ് അന്വേഷണം. ജയില്‍ സൂപ്രണ്ട് നല്‍കിയ പരാതിയിലാണ് സംഭവത്തില്‍ കേസെടുത്തത്. ജയില്‍ അടുക്കളയ്ക്ക് സമീപത്ത് വെച്ചാണ് കഞ്ചാവ് കണ്ടെത്തിയത്.

Continue Reading

Trending