Connect with us

More

ചരിത്രശേഷിപ്പായിരുന്ന കോഴിക്കോട് കടല്‍പ്പാലം പൊളിച്ച് മാറ്റി

Published

on

നൂറ്റാണ്ടുകളുടെ പഴക്കമുണ്ടായിരുന്ന ചരിത്രശേഷിപ്പായിരുന്ന കോഴിക്കോട് കടല്‍പ്പാലം പൂര്‍ണമായും പൊളിച്ച് മാറ്റി. ഗതകാലപ്രൗഢിയോടെ തലയുയർത്തിനിന്ന പാലത്തെ കാലങ്ങളായി അധികൃതര്‍ തിരിഞ്ഞുനോക്കാതിരുന്നതോടെ, ഇന്നലെയുണ്ടായ അപകടമാണ് ചരിത്രശേഷിപ്പ് പൊടുന്നെ പൊളിച്ചു നീക്കുന്നതിലേക്ക് എത്തിച്ചത്. എന്നാല്‍ കോഴിക്കോടിന്റെ പൈതൃക പദ്ധതിയുടെ ഭാഗമാക്കി പുനര്‍നിര്‍മിക്കാന്‍ സാധ്യതകള്‍ നിലനില്‍ക്കുന്നതിനിടെയാണ് കടല്‍പ്പാലം പൂര്‍ണമായും നീക്കിയത്. കടല്‍പ്പാലം പുനര്‍നിര്‍മാണം സംബന്ധിച്ച് പരിശോധന നടത്തണമെന്നും പാലവുമായി ബന്ധപ്പെട്ട് കടലിനടിയില്‍ എന്തൊക്കെ അവശിഷ്ടങ്ങള്‍ ഉണ്ടെന്ന് കണ്ടെത്തണമെന്നുമുള്ള വിദഗ്ധരുടെ ആവശ്യം നിലനില്‍ക്കെയാണ് നടപടി.

അതേസമയം സിനിമാ ഷൂട്ടിങുകള്‍ പോലും നടക്കുന്ന പാലം സംരക്ഷിക്കാന്‍ സംരക്ഷിക്കാന്‍ ശ്രമിക്കാതെ പൂര്‍ണമായും പൊളിച്ച് മാറ്റിയതിനെതിരെ പ്രതിഷേധവും ഉയരുന്നുണ്ട്. ബീച്ച് ലൈഫ് ഗാര്‍ഡുകളുടെ നിയന്ത്രണം ഉണ്ടെങ്കിലും ഇത് ലംഘിച്ചാണ് കടല്‍പ്പാലത്തിന് മുകളില്‍ ആളുകള്‍ കയറാറുള്ളത്. ആഴ്ചകള്‍ക്ക് മുമ്പ് പാലത്തില്‍ വെച്ച് ടൊവിനോ തോമസിന്റെ സിനിമാ ചിത്രീകരണം നടന്നിരുന്നു. ഇതിനെതിരെ നാട്ടുകാര്‍ പ്രതികരിച്ചെങ്കിലും അധികൃതര്‍ നടപടിയെടുത്തിരുന്നില്ല.

എന്നാല്‍ ഇന്നലത്തെ അപകടം കടല്‍പ്പാലം പൂര്‍ണമായും പൊളിച്ചുനീക്കുന്നതിലേക്ക് എത്തിക്കുകയായിരുന്നു. ഇന്നലെ രാത്രിയാണ് പാലം തകര്‍ന്നു വീണ് അപകടമുണ്ടായത്. സംഭവത്തില്‍ 13 പേര്‍ക്ക് പരിക്കേറ്റിരുന്നു. ജില്ലാ കളക്ടറുടെ നിര്‍ദ്ദേശത്തെ തുടര്‍ന്നാണ് നടപടി.

കോഴിക്കോട്ടെ വ്യാപര മേഖലയില്‍ നിര്‍ണ്ണായകമായ സ്വാധീനം ചെലുത്തിയ പാതയായിരുന്നു സൗത്ത് ബീച്ചിലെയും നോര്‍ത്ത് ബീച്ചിലേയും കടല്‍പ്പാലങ്ങള്‍. 1840 ലാണ് ആദ്യമായി ഇവിടെ നിന്നും ചരക്ക് നീക്കം ആരംഭിക്കുന്നത്. തുടര്‍ന്ന് 1870ഓടെ കടല്‍പ്പാലത്തിന്റെ നിര്‍മ്മാണം പൂര്‍ത്തിയായി. 1989വരെ ഇതുവഴി ചരക്ക് നീക്കം നടന്നിരുന്നതായാണ് വിവരം. ബേപ്പൂര്‍ പോര്‍ട്ട് സജിവമായതോടെയാണ് ഈ വഴിയുള്ള വ്യാപര ബന്ധം നിലച്ചത്.

https://youtu.be/LJxeNOsh3pg

ചരക്കുനീക്കം നിലച്ചെങ്കിലും കോഴിക്കോട്ടെ വ്യാപര ബന്ധത്തിന്റെ ചരിത്ര സ്മാരകമായ സംരക്ഷിച്ചു വരികയായിരുന്നു. അന്‍വര്‍ റഷീദിന്റെ ചിത്രമായ ഉസ്താദ് ഹോട്ടലിലെ ചിത്രീകരണം നടന്നത് നോര്‍ത്ത് പാലത്തില്‍ വെച്ചായിരുന്നു. ഇരുപാലങ്ങളും പൊളിച്ച് മാറ്റിയതോടെ ഇനി അവശേഷിക്കുന്നത് ഇരുമ്പ് തുണുകള്‍ മാത്രമാണ്.

india

സി.എ.എ വിജ്ഞാപനം: മുസ്‌ലിംലീഗ് ഹര്‍ജി നാളെ പരിഗണിക്കും; മുസ്‌ലിംലീഗ് നേതാക്കള്‍ കപില്‍ സിബലുമായി ചര്‍ച്ച നടത്തി

ഇഫ്താർ വിരുന്നൊരുക്കിയാണ് അദ്ദേഹം മുസ്ലിംലീഗ് നേതാക്കളെ സ്വീകരിച്ചത്

Published

on

സി.എ.എ വിജ്ഞാപനം സ്റ്റേ ചെയ്യണമെന്ന് ആവശ്യപ്പെട്ട് മുസ്ലിംലീഗ് നൽകിയ ഹർജി നാളെ സുപ്രിംകോടതി പരിഗണിക്കുന്നതിന് മുന്നോടിയായി മുസ്ലിംലീഗിന് വേണ്ടി സുപ്രിംകോടതിയിൽ ഹാജരാകുന്ന കപിൽ സിബലുമായി ഡൽഹിയിൽ ചർച്ച നടത്തി. നാഷണൽ പൊളിറ്റിക്കൽ അഡൈ്വസറി കമ്മിറ്റി ചെയർമാൻ സയ്യിദ് സാദിഖലി ശിഹാബ് തങ്ങൾ, ദേശീയ ജനറൽ സെക്രട്ടറി പി.കെ കുഞ്ഞാലിക്കുട്ടി, ദേശീയ ട്രഷറർ പി.വി അബ്ദുൽ വഹാബ് എം.പി, അഡ്വ. ഹാരിസ് ബീരാൻ തുടങ്ങിയവരും കൂടെയുണ്ടായിരുന്നു. കേസുമായി ബന്ധപ്പെട്ട പ്രതീക്ഷകൾ കപിൽ സിബൽ പങ്കുവെച്ചു. ഇഫ്താർ വിരുന്നൊരുക്കിയാണ് അദ്ദേഹം മുസ്ലിംലീഗ് നേതാക്കളെ സ്വീകരിച്ചത്.

കപിൽ സിബലുമായി കേസിന്റെ വിശദാംശങ്ങൾ ചർച്ച ചെയ്തതായി പി.കെ കുഞ്ഞാലിക്കുട്ടി പറഞ്ഞു. ഇഫ്താറോട് കൂടിയ അദ്ദേഹത്തിന്റെ ആതിഥേയത്വം ഈ ആകുലതകൾക്കിടയിലും ഹൃദ്യമായൊരു അനുഭവമായി. ഒരു ജനതയുടെ അഭിമാനകരമായ നിലനിൽപിന് വേണ്ടിയുള്ള മുസ്ലിം ലീഗിന്റെ പോരാട്ടം തുടരുകയാണ്. നിയമപരമായും, രാഷ്ട്രീയപരമായും ഈ പോരാട്ടത്തിന്റെ മുന്നിൽ മുസ്ലിം ലീഗ് പാർട്ടി ഉണ്ടാകും.- പി.കെ കുഞ്ഞാലിക്കുട്ടി വ്യക്തമാക്കി.

Continue Reading

india

വിദ്യാഭ്യാസ സ്ഥാപനങ്ങളെ വിദ്വേഷ കേന്ദ്രങ്ങളാക്കി മാറ്റരുത്: എം.എസ്.എഫ്

മുസ്‌ലിംകൾക്കും മറ്റും ന്യൂനപക്ഷങ്ങൾക്കുമെതിരായ ആക്രമണങ്ങൾ അവസാനിപ്പിക്കണമെന്നും എം.എസ്.എഫ് ദേശീയ കമ്മിറ്റി ആവശ്യപ്പെട്ടു

Published

on

ന്യൂഡൽഹി: ഗുജറാത്ത് സർവകലാശാലയിലെ വിദേശ വിദ്യാർഥികൾക്ക് നേരെയുണ്ടായ ആക്രമണം ഹിന്ദുത്വം പ്രചരിപ്പിച്ച വിദ്വേഷത്തിന്റെ ഫലമാണെന്നും കുറ്റക്കാർക്കെതിരെ കർശന നടപടി ഉണ്ടാവണമെന്നും എം.എസ്.എഫ് ആവശ്യപ്പെട്ടു. വിദ്യാഭ്യാസ കേന്ദ്രങ്ങളുടെ വർഗീയവൽക്കരണത്തെ ശക്തമായി അപലപിക്കുന്നു. മുസ്‌ലിംകൾക്കും മറ്റും ന്യൂനപക്ഷങ്ങൾക്കുമെതിരായ ആക്രമണങ്ങൾ അവസാനിപ്പിക്കണമെന്നും എം.എസ്.എഫ് ദേശീയ കമ്മിറ്റി ആവശ്യപ്പെട്ടു.

വിദ്യാഭ്യാസ സ്ഥാപനങ്ങൾ ബൗദ്ധിക സംവാദങ്ങൾ സുഗമമാക്കുന്നതിനും ഊർജസ്വലമായ ജനാധിപത്യത്തെ പരിപോഷിപ്പിക്കുന്നതിനുപകരം അക്രമത്തിന്റെയും വിദ്വേഷത്തിയും കേന്ദ്രങ്ങളായി മാറ്റരുതെന്ന് എം.എസ്.എഫ് ദേശീയ പ്രസിഡന്റ്‌ പി.വി അഹമ്മദ് സാജു പറഞ്ഞു.

Continue Reading

kerala

വർക്കലയിൽ തിരയിൽപെട്ട് തമിഴ്നാട് സ്വദേശി മരിച്ചു

തമിഴ്‌നാട്ടില്‍നിന്ന് ഇന്ന് രാവിലെ 31 പേരടങ്ങുന്ന സംഘത്തിലാണ് വിശ്വ എത്തിയത്

Published

on

വര്‍ക്കലയില്‍ തിരയില്‍പെട്ട് തമിഴ്‌നാട് സ്വദേശി മരിച്ചു. തമിഴ്‌നാട് കരൂര്‍ സ്വദേശി വിശ്വ(21) ആണ് മരിച്ചത്. കടലില്‍ കുളിക്കുന്നതിനിടയില്‍ ശക്തമായ തിരയില്‍പെടുകയായിരുന്നു.

തമിഴ്‌നാട്ടില്‍നിന്ന് ഇന്ന് രാവിലെ 31 പേരടങ്ങുന്ന സംഘത്തിലാണ് വിശ്വ എത്തിയത്. കൂടെ ഉണ്ടായിരുന്നവരെ ലൈഫ് ഗാര്‍ഡ് സന്തോഷിന്റെ നേതൃത്വത്തിലുള്ള സംഘം രക്ഷിച്ചു. മൃതദേഹം വര്‍ക്കല താലൂക്ക് ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി.

Continue Reading

Trending