Connect with us

More

ചരിത്രശേഷിപ്പായിരുന്ന കോഴിക്കോട് കടല്‍പ്പാലം പൊളിച്ച് മാറ്റി

Published

on

നൂറ്റാണ്ടുകളുടെ പഴക്കമുണ്ടായിരുന്ന ചരിത്രശേഷിപ്പായിരുന്ന കോഴിക്കോട് കടല്‍പ്പാലം പൂര്‍ണമായും പൊളിച്ച് മാറ്റി. ഗതകാലപ്രൗഢിയോടെ തലയുയർത്തിനിന്ന പാലത്തെ കാലങ്ങളായി അധികൃതര്‍ തിരിഞ്ഞുനോക്കാതിരുന്നതോടെ, ഇന്നലെയുണ്ടായ അപകടമാണ് ചരിത്രശേഷിപ്പ് പൊടുന്നെ പൊളിച്ചു നീക്കുന്നതിലേക്ക് എത്തിച്ചത്. എന്നാല്‍ കോഴിക്കോടിന്റെ പൈതൃക പദ്ധതിയുടെ ഭാഗമാക്കി പുനര്‍നിര്‍മിക്കാന്‍ സാധ്യതകള്‍ നിലനില്‍ക്കുന്നതിനിടെയാണ് കടല്‍പ്പാലം പൂര്‍ണമായും നീക്കിയത്. കടല്‍പ്പാലം പുനര്‍നിര്‍മാണം സംബന്ധിച്ച് പരിശോധന നടത്തണമെന്നും പാലവുമായി ബന്ധപ്പെട്ട് കടലിനടിയില്‍ എന്തൊക്കെ അവശിഷ്ടങ്ങള്‍ ഉണ്ടെന്ന് കണ്ടെത്തണമെന്നുമുള്ള വിദഗ്ധരുടെ ആവശ്യം നിലനില്‍ക്കെയാണ് നടപടി.

അതേസമയം സിനിമാ ഷൂട്ടിങുകള്‍ പോലും നടക്കുന്ന പാലം സംരക്ഷിക്കാന്‍ സംരക്ഷിക്കാന്‍ ശ്രമിക്കാതെ പൂര്‍ണമായും പൊളിച്ച് മാറ്റിയതിനെതിരെ പ്രതിഷേധവും ഉയരുന്നുണ്ട്. ബീച്ച് ലൈഫ് ഗാര്‍ഡുകളുടെ നിയന്ത്രണം ഉണ്ടെങ്കിലും ഇത് ലംഘിച്ചാണ് കടല്‍പ്പാലത്തിന് മുകളില്‍ ആളുകള്‍ കയറാറുള്ളത്. ആഴ്ചകള്‍ക്ക് മുമ്പ് പാലത്തില്‍ വെച്ച് ടൊവിനോ തോമസിന്റെ സിനിമാ ചിത്രീകരണം നടന്നിരുന്നു. ഇതിനെതിരെ നാട്ടുകാര്‍ പ്രതികരിച്ചെങ്കിലും അധികൃതര്‍ നടപടിയെടുത്തിരുന്നില്ല.

എന്നാല്‍ ഇന്നലത്തെ അപകടം കടല്‍പ്പാലം പൂര്‍ണമായും പൊളിച്ചുനീക്കുന്നതിലേക്ക് എത്തിക്കുകയായിരുന്നു. ഇന്നലെ രാത്രിയാണ് പാലം തകര്‍ന്നു വീണ് അപകടമുണ്ടായത്. സംഭവത്തില്‍ 13 പേര്‍ക്ക് പരിക്കേറ്റിരുന്നു. ജില്ലാ കളക്ടറുടെ നിര്‍ദ്ദേശത്തെ തുടര്‍ന്നാണ് നടപടി.

കോഴിക്കോട്ടെ വ്യാപര മേഖലയില്‍ നിര്‍ണ്ണായകമായ സ്വാധീനം ചെലുത്തിയ പാതയായിരുന്നു സൗത്ത് ബീച്ചിലെയും നോര്‍ത്ത് ബീച്ചിലേയും കടല്‍പ്പാലങ്ങള്‍. 1840 ലാണ് ആദ്യമായി ഇവിടെ നിന്നും ചരക്ക് നീക്കം ആരംഭിക്കുന്നത്. തുടര്‍ന്ന് 1870ഓടെ കടല്‍പ്പാലത്തിന്റെ നിര്‍മ്മാണം പൂര്‍ത്തിയായി. 1989വരെ ഇതുവഴി ചരക്ക് നീക്കം നടന്നിരുന്നതായാണ് വിവരം. ബേപ്പൂര്‍ പോര്‍ട്ട് സജിവമായതോടെയാണ് ഈ വഴിയുള്ള വ്യാപര ബന്ധം നിലച്ചത്.

https://youtu.be/LJxeNOsh3pg

ചരക്കുനീക്കം നിലച്ചെങ്കിലും കോഴിക്കോട്ടെ വ്യാപര ബന്ധത്തിന്റെ ചരിത്ര സ്മാരകമായ സംരക്ഷിച്ചു വരികയായിരുന്നു. അന്‍വര്‍ റഷീദിന്റെ ചിത്രമായ ഉസ്താദ് ഹോട്ടലിലെ ചിത്രീകരണം നടന്നത് നോര്‍ത്ത് പാലത്തില്‍ വെച്ചായിരുന്നു. ഇരുപാലങ്ങളും പൊളിച്ച് മാറ്റിയതോടെ ഇനി അവശേഷിക്കുന്നത് ഇരുമ്പ് തുണുകള്‍ മാത്രമാണ്.

kerala

ഷാരോണ്‍ വധക്കേസ്: നിര്‍ണായക ആവശ്യവുമായി ഹൈക്കോടതിയെ സമീപിച്ച് പ്രതികള്‍; ഹൈക്കോടതി ഇന്ന് പരിഗണിക്കും

കുറ്റകൃത്യം നടന്നത് കേരളത്തിലെ കോടതിയുടെ പരിധിയിലല്ലെന്നും വിചാരണ നടത്താനുള്ള അധികാരം തമിഴ്‌നാട്ടിലെ കോടതിക്കാണെന്നും ചൂണ്ടിക്കാട്ടിയാണ് ഹര്‍ജി

Published

on

ഷാരോണ്‍ വധക്കേസില്‍ വിചാരണ തമിഴ്‌നാട്ടിലേക്ക് മാറ്റണമെന്നാവശ്യപ്പെട്ട് ഗ്രീഷ്മ അടക്കമുള്ള പ്രതികള്‍ നല്‍കിയ ഹരജി ഹൈകോടതി ഇന്ന് വീണ്ടും പരിഗണിക്കും. അപേക്ഷ കീഴ്‌ക്കോടതി തള്ളിയതിനെ തുടര്‍ന്നാണ് പ്രതികള്‍ ഹൈക്കോടതിയെ സമീപിച്ചത്. കുറ്റകൃത്യം നടന്നത് കേരളത്തിലെ കോടതിയുടെ പരിധിയിലല്ലെന്നും വിചാരണ നടത്താനുള്ള അധികാരം തമിഴ്‌നാട്ടിലെ കോടതിക്കാണെന്നും ചൂണ്ടിക്കാട്ടിയാണ് ഹര്‍ജി.

ഗ്രീഷ്മ, ഗ്രീഷ്മയുടെ അമ്മ സിന്ധു, അമ്മാവന്‍ നിര്‍മല്‍ കുമാരന്‍ എന്നിവരാണ് കേസിലെ പ്രതികള്‍. അപേക്ഷ കീഴ് കോടതി തള്ളിയതിനെ തുടര്‍ന്നാണ് പ്രതികള്‍ ഹൈകോടതിയെ സമീപിച്ചത്. ഒക്ടോബര്‍ 14നാണ് കേരളത്തെ ഞെട്ടിച്ച കൊലപാതകം നടന്നത്. തമിഴ്‌നാട് പളുകലിലുള്ള വീട്ടില്‍ വെച്ച് ഷാരോണിന് കഷായത്തില്‍ വിഷം കലക്കി നല്‍കുകയായിരുന്നു.

Continue Reading

india

സിഖ് തീവ്രവാദിയുടെ വധം: വിവരം നൽകിയത് അമേരിക്ക

ഇരുരാജ്യങ്ങളും ഓരോ നയതന്ത്രപ്രതിനിധികളെ പുറത്താക്കുകയും ഇന്ത്യ കാനഡക്കാർക്ക് വിസ നിഷേധിക്കുകയും ചെയ്തിരിക്കുകയാണ്. ഇതിനിടെയാണ് അമേരിക്കയിൽ നിന്ന് ന്യൂയോർക്ക് ടൈംസ് ദിനപത്രം ഈ വിവരം വെളിപ്പെടുത്തിയത്

Published

on

കാനഡയിൽ സിഖ് തീവ്രവാദി നിജ്ജാർ കൊല്ലപ്പെട്ടതിൽ ഇന്ത്യക്ക് പങ്കുണ്ടെന്ന് ആദ്യം വിവരം അറിയിച്ചത് അമേരിക്കൻ അന്വേഷണസംഘടന .കാനഡയാണ് ഇന്ത്യയ്ക്കെതിരെ പ്രസ്താവന നടത്തിയത്. ഇതിൽ ശക്തമായി ഇന്ത്യ പ്രതിഷേധിച്ചിരുന്നു .എന്നാൽ അമേരിക്കയാണ് വിവരം നൽകിയത് എന്ന് ഇതോടെ വ്യക്തമായി.

അമേരിക്ക ഇന്ത്യയുടെ നടപടിയെ ഗൗരവതരം എന്ന് വിശേഷിപ്പിച്ചിരുന്നു. ഇരുരാജ്യങ്ങളും ഓരോ നയതന്ത്രപ്രതിനിധികളെ പുറത്താക്കുകയും ഇന്ത്യ കാനഡക്കാർക്ക് വിസ നിഷേധിക്കുകയും ചെയ്തിരിക്കുകയാണ്. ഇതിനിടെയാണ് അമേരിക്കയിൽ നിന്ന് ന്യൂയോർക്ക് ടൈംസ് ദിനപത്രം ഈ വിവരം വെളിപ്പെടുത്തിയത്.

Continue Reading

kerala

നിപ: കോഴിക്കോട് ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ ഇന്ന് തുറക്കും

ജില്ലയിലെ കണ്ടെയ്ന്‍മെന്റ് സോണുകള്‍ ഒഴികെയുള്ള പ്രദേശങ്ങളിലെ വിദ്യാലയങ്ങള്‍ മാത്രമെ ഇന്ന് മുതല്‍ തുറന്നു പ്രവര്‍ത്തിക്കുകയുള്ളു

Published

on

കോഴിക്കോട് ജില്ലയില്‍ ഇന്ന് മുതല്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ തുറന്നു പ്രവര്‍ത്തിക്കും. ജില്ലയിലെ കണ്ടെയ്ന്‍മെന്റ് സോണുകള്‍ ഒഴികെയുള്ള പ്രദേശങ്ങളിലെ വിദ്യാലയങ്ങള്‍ മാത്രമെ ഇന്ന് മുതല്‍ തുറന്നു പ്രവര്‍ത്തിക്കുകയുള്ളു.

പത്തു ദിവസമായി പുതിയ നിപ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യാത്ത സാഹചര്യത്തിലാണ് കണ്ടെന്‍മെന്റ് സോണ്‍ ഒഴികെയുള്ള സ്ഥലങ്ങളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ തുറക്കുന്നത്.

അതേസമയം നിപ രോഗം റിപ്പോര്‍ട്ട് ചെയ്യപ്പെട്ടതിനെത്തുടര്‍ന്ന് രോഗം സ്ഥിരീകരിച്ചവരുടെ സമ്പര്‍ക്ക പട്ടികയില്‍ ഉണ്ടായിരുന്ന അഞ്ചുപേരുടെ സാമ്പിള്‍ പരിശോധന ഫലം കൂടി നെഗറ്റീവായതായി ആരോഗ്യ മന്ത്രി വീണ ജോര്‍ജ് ഇന്നലെ അറിയിച്ചിരുന്നു. പുതിയ പോസിറ്റിവ് കേസുകളില്ല. നിപ പോസിറ്റിവായി ആശുപത്രികളില്‍ ചികിത്സയിലുള്ളവരുടെ ആരോഗ്യനിലയും തൃപ്തികരമാണ്.

Continue Reading

Trending