Connect with us

More

ലോ അക്കാദമി ഭൂമിയില്‍ അന്വേഷണം പ്രഖ്യാപിച്ചു

Published

on

തിരുവനന്തപുരം: ലോ അക്കാദമിയുടെ ഭൂമി പ്രശ്‌നത്തില്‍ സര്‍ക്കാര്‍ അന്വേഷണം പ്രഖ്യാപിച്ചു. റവന്യൂ മന്ത്രി ഇ. ചന്ദ്രശേഖരനാണ് അന്വേഷണത്തിന് ഉത്തരവിട്ടത്. റവന്യൂ സെക്രട്ടറിക്കാണ് അന്വേഷണ ചുമതല. അടിയന്തരമായി റിപ്പോര്‍ട്ട് നല്‍കാനാണ് മന്ത്രിയുടെ നിര്‍ദ്ദേശം. ലോ അക്കാദമി കൈവശം വച്ചിരിക്കുന്നത് സര്‍ക്കാര്‍ ഭൂമിയാണോ, ഭൂമി മറ്റു ആവശ്യങ്ങള്‍ക്ക് ഉപയോഗിച്ചോ, ചട്ടലംഘനം നടത്തി നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ നടന്നിട്ടുണ്ടോ എന്നീ കാര്യങ്ങളായിരിക്കും പ്രധാനമായും അന്വേഷിക്കുക.

വിദ്യാര്‍ത്ഥി സമരം മുറുകിയതോടെയാണ് ഭൂമി പ്രശ്‌നവും ഉയര്‍ന്നു വന്നത്. തുടക്കത്തില്‍ സമരം വിദ്യാര്‍ത്ഥികളുടെതാണെന്നും ഭൂമി പ്രശ്‌നമല്ലെന്നുമായിരുന്നു സിപിഎം സംസ്ഥാന സെക്രട്ടറി കൊടിയേരി ബാലകൃഷ്ണന്‍ പറഞ്ഞിരുന്നത്. എന്നാല്‍ വിവാദം മറ്റൊരു തലത്തിലെത്തിയതോടെ സിപിഎം മലക്കം മറിയുകയായിരുന്നു.

വി.എസ് മറിച്ച് നിലപാട് എടുത്തതോടെയാണ്‌ സിപിഎം വെട്ടിലായത്. വി.എസിന്റെ കൂടി കത്ത് പരിഗണിച്ചാണ് ഭൂമി പ്രശ്‌നത്തില്‍ അന്വേഷണം പ്രഖ്യാപിച്ചത്. അക്കാദമി അധികമായി സൂക്ഷിച്ച ഭൂമി തിരിച്ചുപിടിക്കണമെന്നായിരുന്നു സമരപ്പന്തല്‍ സന്ദര്‍ശിച്ച വി.എസ് ആവശ്യപ്പെട്ടിരുന്നത്.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

india

ഛത്തീസ്ഗഡില്‍ മാവോയിസ്റ്റ് ആക്രമണം: ജവാന് വീരമൃത്യു; മൂന്ന് പേര്‍ക്ക് പരിക്ക്

Published

on

ഛത്തീസ്ഗഡിലെ ബിജാപ്പൂര്‍ ജില്ലയില്‍ മാവോയിസ്റ്റ് ആക്രമണത്തില്‍ ഒരു ജവാന് വീരമൃത്യു, മൂന്ന് പേര്‍ക്ക് പരിക്ക്. ഐഇഡി (കുഴിബോംബ്) പൊട്ടിത്തെറിച്ചുണ്ടായ അപകടത്തിലാണ് ജവാന് ജീവന്‍ നഷ്ടമായത്. ജില്ലാ റിസര്‍വ് ഗാര്‍ഡ് (ഡിആര്‍ജി) നിഗേഷ് നാഗ് എന്ന ജവാനാണ് വീരമൃത്യു വരിച്ചത്.

ഇന്ന് രാവിലെ ഡിആര്‍ജി സംഘം ഇന്ദ്രാവതി ദേശീയോദ്യാനത്തിനുള്ളില്‍ നക്സല്‍ വിരുദ്ധ ഓപ്പറേഷന്‍ നടത്തുന്നതിനിടെയാണ് സ്ഫോടനമുണ്ടായത്. ഞായറാഴ്ച്ചയാണ് ഓപ്പറേഷന്‍ ആരംഭിച്ചത്. പരിക്കേറ്റ് മൂന്ന് സൈനികര്‍ക്ക് പ്രഥമശുശ്രൂഷകള്‍ നല്‍കി. ഇവരെ വനമേഖലയില്‍ നിന്ന് മാറ്റിക്കൊണ്ടിരിക്കുകയാണെന്നും അധികൃതര്‍ അറിയിച്ചു.

ഛത്തീസ്ഗഡ് പൊലീസിലെ ഒരു പ്രത്യേക നക്സല്‍ വിരുദ്ധ യൂണിറ്റാണ് ഡിആര്‍ജി. സംസ്ഥാനത്തെ സംഘര്‍ഷ മേഖലകളിലും അതീവ അപകട സാധ്യതയുള്ള ഇടങ്ങളിലുമാണ് ഇവരെ പലപ്പോഴും സ്ഥാപിക്കുക.

Continue Reading

crime

ഭര്‍ത്താവിന്റെ മൃതദേഹം വീപ്പയില്‍ കണ്ടെത്തി; ഭാര്യയും മൂന്ന് മക്കളെയും കാണാനില്ല

Published

on

ആള്‍വാറിലെ തിജാര ജില്ലയിലെ ആദര്‍ശ് കോളനിയില്‍ വാടകയ്ക്ക് താമസിച്ചിരുന്ന യുവാവിന്റെ മൃതദേഹം വീപ്പയ്ക്കുള്ളില്‍ നിന്ന് കണ്ടെത്തി. അഴുകിയ നിലയില്‍ കണ്ടെത്തിയ മൃതദേഹം ഉത്തര്‍പ്രദേശ് സ്വദേശിയായ ഹന്‍സ്രാജിന്റേതാണെന്ന് പൊലീസ് സ്ഥിരീകരിച്ചു. ഏകദേശം ഒന്നരമാസം മുന്‍പാണ് ഇഷ്ടികക്കല്ല് നിര്‍മാണ ജോലിക്കാരനായ ഇയാള്‍ ഇവിടെ താമസിക്കാനെത്തിയത്.

ഹന്‍സാജിനൊപ്പമുണ്ടായിരുന്ന ഭാര്യയും മൂന്ന് മക്കളെ കണാനില്ല. ഇവരെ കണ്ടെത്താന്‍ പൊലീസ് അന്വേഷണം ആരംഭിച്ചു. വീടിന്റെ ഉടമ ഒന്നാം നിലയിലേക്ക് എത്തിയപ്പോഴാണ് കടുത്ത ദുര്‍ഗന്ധം അനുഭവപ്പെട്ടത്. വിവരം ലഭിച്ചതിനെ തുടര്‍ന്ന് പൊലീസ് സ്ഥലത്തെത്തി തിരച്ചില്‍ നടത്തിയപ്പോള്‍ ടെറസിലുള്ള വീപ്പയ്ക്കുള്ളില്‍ മൃതദേഹം കണ്ടെത്തുകയായിരുന്നു.

വീപ്പയ്ക്ക് മുകളില്‍ വലിയ കല്ല് കയറ്റിവെച്ച നിലയിലാണ് മൃതദേഹം മറച്ചുവെച്ചിരുന്നത്. ദുര്‍ഗന്ധം പുറത്തേക്ക് വരാതിരിക്കാനായിരിക്കാമെന്ന് പൊലീസ് സംശയിക്കുന്നു.

Continue Reading

kerala

കാറിനെ മറികടന്നതിന്ന് സപ്ലൈകോ ഡ്രൈവർക്ക് മർദനം, ഡിവൈഎഫ്ഐ നേതാവിനെതിരെ കേസ്

മർദ്ദനമേറ്റ സുജിത് സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്

Published

on

കാറിനെ മറി കടന്നതിന്ന് സപ്ലൈകോ ഡ്രൈവർക്ക് മർദനം. ഡിവൈഎഫ്ഐ നേതാവിനും സഹോദരനും എതിരെ കേസ്. അത്തിക്കയം സ്വദേശി എസ് സുജിത്തിനാണ് മർദ്ദനമേറ്റത്. രണ്ടു ദിവസം മുമ്പാണ് സംഭവം നടന്നത്.

CPIM വെച്ചൂച്ചിറ ലോക്കൽ കമ്മിറ്റി അംഗവും, ഡിവൈഎഫ്ഐ മേഖലാ സെക്രട്ടറിയുമായ വൈശാഖും സഹോദരൻ വിവേകുമാണ് കേസിലെ പ്രതികൾ. മർദ്ദനമേറ്റ സുജിത് സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്.

താൻ ഓടിച്ചിരുന്ന വണ്ടി തടഞ്ഞു നിർത്തിയായിരുന്നു മർദനമെന്ന് സുജിത് പറഞ്ഞു. സുജിത്തിന്റെ പരാതിയിൽ പൊലീസ് കേസെടുത്തു. തുടർ നിയമനടപടികളുമായി മുന്നോട്ട് പോകുമെന്ന് സുജിത് അറിയിച്ചു.

Continue Reading

Trending