Connect with us

Culture

ലോ അക്കാദമി ഭൂമി തിരിച്ചുപിടിക്കണമെന്ന ഹര്‍ജി വിജിലന്‍സ് കോടതി തള്ളി

Published

on

തിരുവനന്തപുരം: ലോ അക്കാദമിക്ക് സര്‍ക്കാര്‍ പതിച്ചുനല്‍കിയ ഭൂമിയില്‍ വിദ്യാഭ്യാസ ആവശ്യത്തിനായി ഉപയോഗിക്കാതെ കിടക്കുന്ന ഭൂമി തിരിച്ചുപിടിക്കണമെന്ന് ആവശ്യപ്പെട്ടുള്ള ഹര്‍ജി വിജിലന്‍സ് പ്രത്യേക കോടതി തള്ളി. സര്‍ക്കാര്‍ ഭൂമി പതിച്ചുനല്‍കിയതിനെ ചോദ്യം ചെയ്തും സര്‍ക്കാറിന് നഷ്ടമായ കോടിക്കണക്കിന് രൂപ ഉത്തരവാദികളില്‍ നിന്നും തിരിച്ചുപിടിക്കണമെന്നും ആവശ്യപ്പെടുന്ന ഹര്‍ജിയാണ് വിജിലന്‍സ് പ്രത്യേക കോടതി തള്ളിയത്. ഹര്‍ജിയില്‍ പറയുന്ന കാര്യങ്ങള്‍ സത്യങ്ങളായിരിക്കാമെങ്കിലം അഴിമതി നിരോധനത്തിന്റെ പരിധിയില്‍ വരുന്നതല്ലെന്ന് ചൂണ്ടിക്കാട്ടിയാണ് പ്രത്യേക വിജിലന്‍സ് ജഡ്ജ് എ. ബദറുദ്ദീന്‍ ഹര്‍ജി തള്ളിയത്.

സര്‍ക്കാര്‍ പതിച്ചുനല്‍കിയ 12 ഏക്കര്‍ ഭൂമി നിയമവിരുദ്ധമായി മറ്റാവശ്യങ്ങള്‍ക്ക് ഉപയോഗിക്കുന്നുവെങ്കില്‍ അത് സംബന്ധിച്ച് അന്വേഷിക്കാന്‍ മറ്റ് അധികാര സ്ഥാനങ്ങളെ ബന്ധപ്പെടാവുന്നതാണെന്ന് എ. ബദറുദ്ദീന്‍ ചൂണ്ടിക്കാട്ടി. സുപ്രീംകോടതിവിധി പ്രകാരമുള്ള ലളിതകുമാരി കേസ് ഇതിനായി ഉത്തരവില്‍ ചൂണ്ടിക്കാട്ടുന്നുമുണ്ട്.
വിദ്യാഭ്യാസ ആവശ്യത്തിനായാണ് 1984ല്‍ അക്കാദമി ട്രസ്റ്റിന് സര്‍ക്കാര്‍ 12 ഏക്കര്‍ ഭൂമി പതിച്ചുനല്‍കിയത്. സെന്റിന് വെറും 250 രൂപ നിരക്കിലാണ് ഭൂമി നല്‍കിയത്. എന്നാല്‍ ഒരേക്കര്‍ മാത്രമാണിപ്പോള്‍ വിദ്യാഭ്യാസ സ്ഥാപനത്തിനായി ഉപയോഗിക്കുന്നത്. ബാക്കിവരുന്ന ആറ് ഏക്കറില്‍ സ്വകാര്യ ഫ്‌ളാറ്റുകളും ഹോട്ടലും ബാങ്കും പ്രവര്‍ത്തിക്കുന്നു. ശേഷിക്കുന്ന നാലേക്കര്‍ ഒന്നിനും ഉപയോഗിക്കാതെ ഇട്ടിരിക്കുന്നു. അക്കാദമി കോമ്പൗണ്ടില്‍ പ്രവര്‍ത്തിക്കുന്ന ഒരു കെട്ടിടത്തിനും കോര്‍പറേഷന്റെ ബില്‍ഡിംഗ് നമ്പറോ മറ്റ് ഔദ്യോഗിക രേഖകളോ ഇല്ല. എന്നാലും ഈ കെട്ടിടങ്ങളില്‍ വൈദ്യുതി, വാട്ടര്‍ കണക്ഷനുകള്‍ ലഭിച്ചിട്ടുണ്ട്. കൂടാതെ കോളജ് ക്യാന്റീന്‍ പ്രവര്‍ത്തിക്കുന്നത് മുന്തിയതരം ഹോട്ടലായാണ്. ഇവിടെ പുറത്തുനിന്നുള്ളവര്‍ക്കും ഭക്ഷണം കൊടുക്കുന്നുണ്ട്. അതുപോലെ അക്കാദമി കോമ്പൗണ്ടില്‍ ഒരു ബാങ്കും നാല് ഫ്‌ളാറ്റുകളും പ്രവര്‍ത്തിക്കുന്നുണ്ട്.
ഈ ഫ്‌ളാറ്റുകള്‍ സ്റ്റാഫ് ക്വാര്‍ട്ടേഴ്‌സ് എന്ന പേരിലാണ് നിര്‍മിച്ചിരിക്കുന്നത്. എന്നാല്‍ ഇവിടെ താമസിക്കുന്നത് അക്കാദമി ട്രസ്റ്റ് ഭാരവാഹികളാണ്. പൊതുപ്രവര്‍ത്തനായ പായ്ച്ചിറ നവാസാണ് ഹര്‍ജി നല്‍കിയത്. ഹൈക്കോടതിയെ സമീപിക്കുമെന്ന് ഹര്‍ജിക്കാരന്‍ അറിയിച്ചു.

Film

ധ്യാന്‍ ശ്രീനിവാസന്‍ സിനിമയുടെ ഷൂട്ടിങ് ലൊക്കേഷനില്‍ വാഹനാപകടം

അപകടത്തില്‍ ആരുടെയും പരിക്കുകള്‍ ഗുരുതരമല്ല

Published

on

മലയാള സിനിമാ താരം ധ്യാന്‍ ശ്രീനിവാസന്‍ നായകനായെത്തുന്ന സ്വര്‍ഗത്തിലെ കട്ടുറുമ്പ് എന്ന ചിത്രത്തിന്റെ ഷൂട്ടിങ്ങിനിടയില്‍ വാഹനാപകടം.

നടന്‍ ചെമ്പില്‍ അശോകന്‍, ഗൗരി നന്ദ, ചാലി പാലാ എന്നിവരാണ് വാഹനത്തിലുണ്ടായിരുന്നത്. ഷൂട്ടിങ്ങിനിടിയില്‍ ഇവര്‍ ഓടിച്ചിരുന്ന വാഹനം നിയന്ത്രണം നഷ്ടപ്പെട്ട് റോഡരികിലുള്ള വൈദ്യുതി പോസ്റ്റില്‍ ഇടിക്കുകയായിരുന്നു.

അപകടത്തില്‍ ആരുടെയും പരിക്കുകള്‍ ഗുരുതരമല്ല. വാഹനത്തിന്റെ വേഗത കുറവായതുകൊണ്ടാണ് വലിയ അപകടം ഒഴിവായത്.

Continue Reading

Culture

കാല്‍നടയായി മക്കയിലെത്തിയ മലപ്പുറം സ്വദേശി ശിബാഹ് ചോറ്റൂര്‍ ഉംറ നിര്‍വഹിച്ചു.

Published

on

എണ്ണായിരത്തിലധികം കി.മീ ദൂരം കാല്‍നടയായി  മക്കയിലെത്തിയ മലപ്പുറം സ്വദേശി ശിബാഹ് ചോറ്റൂര്‍ ഉംറ നിര്‍വഹിച്ചു. 372 ദിവസമെടുത്തായിരുന്നു യാത്ര. കഴിഞ്ഞവര്‍ഷം ജൂണ്‍ രണ്ടിനാണ് മലപ്പുറം എട
പ്പാളിനടുത്ത ചോറ്റൂരില്‍നിന്ന് ശിഹാബ് യാത്ര തിരിച്ചത്. നാലുമാസം ട്രാന്‍സിറ്റ് വിസ കിട്ടാതെ പാകിസ്താന്‍ അതിര്‍ത്തിയിലെ വാഗയില്‍ തങ്ങേണ്ടിവന്നതാണ് യാത്ര വൈകിച്ചത്. പാക് അധികാരികള്‍ നിര്‍ബന്ധിച്ചത് കാരണം ഏതാനും കിലോമീറ്റര്‍ പാക്കിസ്ഥാനില്‍നിന്ന് വിമാനത്തില്‍ യാത്ര ചെയ്യേണ്ടിവന്നു.
ഇറാന്‍, ഇറാഖ്, കുവൈത്ത് എന്നീ രാജ്യങ്ങളാണ് ശിഹാബ് പിന്നിട്ടത്. ഇറാനില്‍ കാട്ടിലൂടെ യാത്രയില്‍ നായ്ക്കളുടെ ആക്രമണത്തില്‍നിന്ന് കഷ്ടിച്ചാണ് രക്ഷപ്പെട്ടത്. സഊദി അതിര്‍ത്തിയില്‍ പട്ടാളക്കാര്‍ ചോദ്യംചെയ്ത് പിടിച്ചുനിര്‍ത്തിയത് ആശങ്ക സൃഷ്ടിച്ചെങ്കിലും പിന്നീട് യാത്ര തുടര്‍ന്നു. മദീനയില്‍നിന്ന് മക്കയിലേക്കുള്ള 440 കിലോമീറ്റര്‍ 9 ദിവസം കൊണ്ട് നടന്നാണെത്തിയത്. പലയിടത്തും വന്‍ജനക്കൂട്ടം ശിഹാബിനെ സ്വീകരിക്കാനും ആദരിക്കാനുമെത്തിയിരുന്നു.
ഇ.ടി മുഹമ്മദ് ബഷീര്‍ എം.പി, കുറുക്കോളി മൊയ്തീന്‍ എം.എല്‍.എ തുടങ്ങിയവരുടെ സഹായം ലഭിച്ചിരുന്നതായി ശിഹാബ് പറഞ്ഞു. മാതാവ് സൈനബയും ഹജ്ജിനായി എത്തിച്ചേരും. ഇത്തവണത്തെ ഹജ്ജിന് പങ്കെടുക്കാനാകുമോ എന്ന ആശങ്ക നീങ്ങിയതില്‍ ശിഹാബിനും അദ്ദേഹത്തിന്റെ ആരാധകര്‍ക്കും സന്തോഷമുണ്ട്. സോഷ്യല്‍മീഡിയയില്‍ വലിയ വിമര്‍ശനവും പരിഹാസവും നേരിട്ടതിനെ അതേ വേദിയിലൂടെ വിശദീകരിച്ചുകൊണ്ടാണ് ശിഹാബ് തന്റെ ലക്ഷ്യം പൂര്‍ത്തികരിച്ചിരിക്കുന്നത്.

Continue Reading

Film

ബിനു അടിമാലിയുടെ ആരോഗ്യനിലയിൽ പുരോഗതി; തീവ്രപരിചരണ വിഭാഗത്തിൽ നിരീക്ഷണത്തില്‍ തുടരുന്നു

എല്ലിന് പൊട്ടേറ്റ ഉല്ലാസിനും ചികിത്സ മെഡിക്കൽ ട്രസ്റ്റ് ആശുപത്രിയിലാണ് തുടരുന്നത്

Published

on

കൊച്ചി: മിമിക്രി കലാകാരന്‍ കൊല്ലം സുധിയുടെ മരണത്തിനിടയാക്കിയ വാഹനാപകടത്തിൽ പരിക്കേറ്റ് ചികിത്സയിൽ കഴിയുന്ന ബിനു അടിമാലിയുടെയും ഡ്രൈവർ ഉല്ലാസിന്‍റെയും ആരോഗ്യനിലയിൽ പുരോഗതി. ബിനു അടിമാലി തീവ്രപരിചരണ വിഭാഗത്തിൽ നിരീക്ഷണത്തിലാണ്. എന്നാൽ അപകടനില തരണം ചെയ്തു. എല്ലിന് പൊട്ടേറ്റ ഉല്ലാസിനും ചികിത്സ മെഡിക്കൽ ട്രസ്റ്റ് ആശുപത്രിയിലാണ് തുടരുന്നത്. അപകടത്തിൽപ്പെട്ട മഹേഷിനും കൊച്ചി അമൃത ആശുപത്രിയിലാണ് ചികിത്സ തുടരുന്നത്. ഇവരുടെ പരിക്ക് ഗുരുതരമല്ലാത്തതാണ് ആശ്വാസം.

തിങ്കളാഴ്ച പുലർച്ചെ തൃശൂർ കയ്പമംഗലത്ത് വെച്ച് ഉണ്ടായ അപകടത്തിൽ നടനും മിമിക്രി കലാകാരനുമായ കൊല്ലം സുധി മരിച്ചിരുന്നു. വടകരയിൽ നിന്നും പരിപാടി കഴിഞ്ഞ് മടങ്ങിയ സംഘം സഞ്ചരിച്ചിരുന്ന കാർ എതിരെ വന്ന പിക്കപ്പുമായി കൂട്ടിയിടിച്ചായിരുന്നു അപകടം ഉണ്ടായത്. സുധിയുടെ സംസ്കാരം കഴിഞ്ഞു.

 

Continue Reading

Trending