Connect with us

kerala

സത്യപ്രതിജഞാ മാമാങ്കം: കനത്ത പ്രതിഷേധത്തിലും പിന്മാറാതെ പിണറായി

Published

on

ഫലം വന്ന് മൂന്നാഴ്ചക്കുശേഷം കോവിഡ് മാനദണ്ഡങ്ങള്‍ ലംഘിച്ച് സത്യപ്രതിജ്ഞാചടങ്ങ് നടത്തുന്ന പിണറായിസര്‍ക്കാരിനെതിരെ പ്രതിഷേധം കനത്തു. സ്വന്തം പാര്‍ട്ടിയില്‍നിന്നും മുന്നണിയില്‍നിന്നും സാംസ്‌കാരികനായകരില്‍നിന്നും ആരോഗ്യവിദഗ്ധരില്‍ നിന്നും പ്രതിഷേധം കനത്തതോടെ സര്‍ക്കാര്‍ പിന്മാറുമെന്ന സൂചനയുണ്ടെങ്കിലും മുഖ്യമന്ത്രി തീരുമാനത്തില്‍ ഉറച്ചുനിന്നതിന്‍രെ തെളിവായിരുന്നു വൈകുന്നേരം അദ്ദേഹം നടത്തിയ വാര്‍ത്താ സമ്മേളനം. 15 മിനുട്ട് എടുത്താണ് അദ്ദേഹം ന്യായീകരണം നടത്തിയത്. ജനമനസിലാണ് ചടങ്ങെന്നും ആഘോഷം ഇഷ്ടപ്പെടാത്തവരാണ് ചിലരെന്നുമായിരുന്നു വിശദീകരണം.

തിരുവനന്തപുരം സെന്‍ട്രല്‍ സ്റ്റേഡിയത്തില്‍ നടക്കുന്ന 20ലെ സത്യപ്രതിജ്ഞാചടങ്ങില്‍ 800 ഓളം പേരെയാണ് പങ്കെടുപ്പിക്കാന്‍ തീരുമാനിച്ചിരുന്നതെങ്കിലും പിന്നീട് അത് 500 ആക്കി. എങ്കിലും മൈതാനത്ത് മുഴുവന്‍ പന്തലും കസേരകളും തയ്യാറാക്കുന്ന ജോലി ഇന്നലെയും തുടര്‍ന്നു. രണ്ടുമീറ്റര്‍ അകലം വിട്ട് കസേരകള്‍ ഒരുക്കാമെന്നാണ് അറിയിപ്പെങ്കിലും ആളുകള്‍ വര്‍ധിച്ചാല്‍ ഇന്നത്തെ അവസ്ഥയില്‍ കോവിഡ് പകരാനുള്ള സാധ്യത ഏറെയാണ്. ഇത് ഐ.എം.എ അടക്കമുള്ളവരും ആരോഗ്യവിദഗ്ധരും ചൂണ്ടിക്കാട്ടുന്നുണ്ടെങ്കിലും മുഖ്യമന്ത്രി സ്വന്തം തീരുമാനത്തില്‍ ഉറച്ചുനില്‍ക്കുകതന്നെയാണ്.

സി.പി.എമ്മിനകത്തുനിന്നും സി.പി.ഐഅടക്കമുള്ള ഘടകക്ഷികളുടെ നേതാക്കളില്‍നിന്നും പ്രതിഷേധം ഉയരുന്നുണ്ടെങ്കിലും മന്ത്രിമാരുടെ പേരുകളെച്ചൊല്ലിയുള്ള തര്‍ക്കത്തില്‍ മനസ്സ് അര്‍പ്പിച്ചിരിക്കുകയാണ് നേതാക്കള്‍. മാത്രമല്ല,മുഖ്യമന്ത്രിയോട് ഇക്കാര്യത്തെക്കുറിച്ച് സംസാരിക്കാന്‍ പാര്‍ട്ടിയിലെയും മുന്നണിയിലെയും ആരും തയ്യാറായിട്ടുമില്ല. പന്തല്‍-വേദി നിര്‍മാണം കരാറുകാരാണ് നടത്തുന്നതെങ്കിലും പൊതു‘ഭരണവകുപ്പിനാണ് ചുമതല. ലക്ഷങ്ങള്‍ മുടക്കി ഈ കോവിഡ് കാലത്ത് ഇത്തരത്തില്‍ പണം ധൂര്‍ത്തടിക്കുന്നത് കേരളത്തിന്റെ യശസ്സിനെതന്നെ പിറകോട്ടടിപ്പിക്കുമെന്ന് പലരും ചൂണ്ടിക്കാട്ടുകയാണ്.

ഇടത് അനുഭാവികളും ഇന്നലെ സമൂഹമാധ്യമങ്ങളിലൂടെ പരിപാടി ഉപേക്ഷിക്കണമെന്ന് ആവശ്യപ്പെട്ട് രംഗത്തുവന്നു. ജനങ്ങള്‍ അവരുടെ അധ്വാനത്തിന്റെ മിച്ചം എടുത്ത് സര്‍ക്കാരിന്റെ കോവിഡ് പ്രതിരോധത്തിന് നല്‍കുന്ന തുക ഇത്തരത്തില്‍ മുഖ്യമന്ത്രിക്കും പാര്‍ട്ടിക്കും മേനിനടിക്കാനായി ഉപയോഗപ്പെടുത്തണമോ എന്നാണ് അവര്‍ ചോദിക്കുന്നത്. കോവിഡ് മാനദണ്ഡം പാലിക്കുന്നതിനെക്കുറിച്ച് നാഴികക്ക് നാല്‍പതുവട്ടം ആജ്ഞാപിക്കുന്ന പിണറായിക്ക് ഇതൊരു കളങ്കമാകുമെന്നത് തീര്‍ച്ചയാണെന്ന് അവര്‍ പറയുന്നു. അതേസമയം സത്യപ്രതിജ്ഞ ചൊല്ലിക്കൊടുക്കുന്ന ഗവര്‍ണര്‍ ഇക്കാര്യത്തില്‍ എന്ത് തീരുമാനമെടുക്കുമെന്ന് ഇനിയും അറിവായിട്ടില്ല. എല്ലാ കാര്യത്തിലും പിണറായി ഒന്നാമനായതിനാല്‍ ഗവര്‍ണറും ആ വഴിക്കായിരിക്കും.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

kerala

മോദി-പിണറായി ഭരണത്തിനെതിരെയുള്ള താക്കീതും തിരിച്ചടിയുമാവും ജനവിധിയെന്ന് രമേശ് ചെന്നിത്തല

ഇന്ത്യ എന്ന അഖണ്ഡ രാജ്യം നിലനിര്‍ത്തുന്നതിനും അതിന്റെ മതേതര ജനാധിപത്യ മൂല്യങ്ങള്‍ അതേപടി സംരക്ഷിക്കുന്നതിനും കേന്ദ്രത്തില്‍ പുതിയൊരു ഭരണകൂടം വരേണ്ടതുണ്ട് ചെന്നിത്തല പറഞ്ഞു

Published

on

തിരുവനന്തപുരം: പതിനെട്ടാം ലോക്‌സഭയിലേക്കുള്ള രണ്ടാംഘട്ട വോട്ടെടുപ്പ് ദിവസമായ നാളെ കേരളത്തിലെ വോട്ടര്‍മാര്‍ക്ക് ചരിത്രപരമായ കടമയാണു നിര്‍വഹിക്കാനുള്ളതെന്നു കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി അംഗം രമേശ് ചെന്നിത്തല. ഇന്ത്യ എന്ന അഖണ്ഡ രാജ്യം നിലനിര്‍ത്തുന്നതിനും അതിന്റെ മതേതര ജനാധിപത്യ മൂല്യങ്ങള്‍ അതേപടി സംരക്ഷിക്കുന്നതിനും കേന്ദ്രത്തില്‍ പുതിയൊരു ഭരണകൂടം വരേണ്ടതുണ്ട്.

മതേതര ജനാധിപത്യ കക്ഷികളുടെ കൂട്ടായ്മയായ ഇന്ത്യാ സഖ്യം ഈ ദൗത്യം ഏറ്റെടുക്കുമെന്ന ഉറപ്പാണ് ജനങ്ങള്‍ക്കു നല്‍കുന്നത്. അതിനു നേതൃത്വം നല്‍കാന്‍ കോണ്‍ഗ്രസിനു മാത്രമേ കഴിയൂ. ഈ യാഥാര്‍ഥ്യം തിരിച്ചറിഞ്ഞ് വോട്ടര്‍മാര്‍ വിവേകപൂര്‍വം തങ്ങളുടെ വോട്ടവകാശം വിനിയോഗിക്കണമെന്നും ചെന്നിത്തല പറഞ്ഞു.

നരേന്ദ്ര മോദി സര്‍ക്കാര്‍ ഒരിക്കല്‍ കൂടി അധികാരത്തില്‍ വന്നാല്‍ രാജ്യത്തിന്റെ ഭരണഘടന തന്നെ അസാധുവാക്കപ്പെടും. മതാധിഷ്ഠിതമായ പുതിയ ഭരണഘടനാണ് ബി.ജെ.പിയും സംഘപരിവാര സംഘങ്ങളും വിഭാവന ചെയ്യുന്നത്. കഴിഞ്ഞ ഏതാനും ദിവസങ്ങളായി പ്രധാനമന്ത്രി നരേന്ദ്ര മോദി നടത്തുന്ന മതവിദ്വേഷ പ്രസംഗങ്ങള്‍ ഗൗരവത്തോടെ കാണണമെന്നും ചെന്നിത്തല ഓര്‍മിപ്പിച്ചു.

കേരളത്തില്‍ വോട്ടെടുപ്പ് അട്ടിമറിക്കാനുള്ള പല നീക്കങ്ങളും നടക്കുന്നുണ്ട്. ജനഹിതം എതിരാവുമെന്ന ആശങ്കയില്‍ ജനങ്ങളെ ഭയപ്പെടുത്തി വോട്ടെടുപ്പില്‍ നിന്ന് മാറ്റി നിര്‍ത്താനുള്ള ശ്രമം നടക്കുന്നു. അതിന് ഏറ്റവും വലിയ ഉദാഹരണമാണ് കഴിഞ്ഞ ദിവസം കരുനാഗപ്പള്ളിയില്‍ സി.ആര്‍ മഹേഷ് എം.എല്‍.എ അടക്കമുള്ള യു.ഡി.എഫ് പ്രവര്‍ത്തകരെ ആക്രമിച്ചു പരുക്കേല്പിച്ച നടപടി. കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ക്കെതിരായ ഭരണ വിരുദ്ധ തരംഗമാണ് കേരളത്തില്‍ അലയടിക്കുന്നത്. അതില്‍ വിറളി പൂണ്ടാണ് ബി.ജെ.പിയും സി.പി.എമ്മും അക്രമം അഴിച്ചു വിടുന്നത്. പക്ഷേ, അതുകൊണ്ടൊന്നും വോട്ടര്‍മാര്‍ പിന്മാറില്ല. റെക്കോഡ് പോളിം?ഗ് ആവും ഇന്ന് കേരളത്തില്‍ നടക്കുക. സമസസ്ത മേഖലകളിലും വന്‍ പരാജയമായ മോദി-പിണറായി ഭരണ കൂടങ്ങള്‍ക്കെതിരേ നല്‍കുന്ന ശക്തമായ താക്കീതും തിരിച്ചടിയുമാവും ജനവിധി. സംസ്ഥാനത്തെ 20ല്‍ 20 സീറ്റും യുഡിഎഫ് നേടുമെന്നും അദ്ദേഹം ആത്മവിശ്വാസം പ്രകടിപ്പിച്ചു.

Continue Reading

crime

കുടുംബ കലഹം: ആലപുഴയില്‍ ഭര്യയെ വെട്ടിക്കൊന്ന് ഭര്‍ത്താവ് ജീവനൊടുക്കി

കുടുംബ വഴക്കിനെ തുടര്‍ന്നാണ് സംഭവ മെന്നാണ് പ്രാഥമിക വിവരം

Published

on

ആലപുഴ: വെണമണി പുന്തലയില്‍ ഭാര്യയെ വെട്ടികൊലപ്പെടുത്തിയ ശേഷം ഭര്‍ത്താവ് ജീവനെടുക്കി. സുധിലത്തില്‍ ദീപ്തിയാണ് കൊല്ലപ്പെട്ടത്. രാവിലെ ആറേ മുക്കാലോടെയാണ് ദാരുണ്യ സംഭവം. കുടുംബ വഴക്കിനെ തുടര്‍ന്നാണ് സംഭവ മെന്നാണ് പ്രാഥമിക വിവരം.

Continue Reading

kerala

പാലക്കാട് ജില്ലയില്‍ ഇനി ഉഷ്ണതരംഗം; മുന്നറിയിപ്പുമായി കേന്ദ്ര കാലാവസ്ഥ വകുപ്പ്

പാലക്കാട് കുത്തനൂരില്‍ കഴിഞ്ഞ ദിവസമായിരുന്നു സൂര്യാതാപമേറ്റ് ഒരാള്‍ മരിച്ചത്

Published

on

സംസ്ഥാനത്ത് ചൂട് കൂടുന്ന സാഹചര്യത്തില്‍ പാലക്കാട് ജില്ലയില്‍ ഉഷ്ണതരംഗ മുന്നറിയിപ്പ് പ്രഖ്യാപിച്ച് കേന്ദ്ര കാലാവസ്ഥ വകുപ്പ്.ജില്ലയിലെ പലയിടങ്ങളിലും 26 വെരെ ഉഷ്ണതരംഗ സാധ്യതയുണ്ടെന്നും കേന്ദ്രകാലവസ്ഥ വകുപ്പ് അറിയിച്ചു.
ജില്ലയിലെ മറ്റു പ്രദേശങ്ങളില്‍ മറ്റന്നാള്‍ വരെ 41 ഡിഗ്രി സെല്‍ഷ്യസ് താപനില ഉയര്‍ന്നേക്കാം എന്നും വ്യക്തമാക്കി.

പാലക്കാട് കുത്തനൂരില്‍ കഴിഞ്ഞ ദിവസമായിരുന്നു സൂര്യാതാപമേറ്റ് ഒരാള്‍ മരിച്ചത്. ഇതിനു പിന്നാലെയിണ് കാലവസ്ഥവകുപ്പ് ഉഷ്ണതരംഗ മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്.

Continue Reading

Trending