Connect with us

Culture

വിദ്യാര്‍ഥികളും ഇരകള്‍; എഴുത്ത് ലോട്ടറി മാഫിയ തഴച്ചുവളരുന്നു, അംഗീകൃത ഏജന്‍സികളുടെ മറവിലും വില്‍പ്പന സജീവം

Published

on

കണ്ണൂര്‍: ഉത്തര മലബാറില്‍ തഴച്ചുവളരുന്നു എഴുത്ത് ലോട്ടറി മാഫിയ. കണ്ണൂര്‍ കാസര്‍കോട് മേഖലയില്‍ അനധികൃത ലോട്ടറിയുടെ മറവില്‍ സ്വകാര്യ വ്യക്തി കൊയ്യുന്നത് കോടികള്‍. കേരള ഭാഗ്യക്കുറിയുടെ വയറ്റത്തടിച്ചാണ് കണ്ണൂര്‍ കാസര്‍കോട് ജില്ലയില്‍ നഗര ഗ്രാമ പ്രദേശങ്ങള്‍ കേന്ദ്രീകരിച്ച് എഴുത്ത് ലോട്ടറി മാഫിയ തഴച്ചുവളരുന്നത്. വാട്‌സപ്പില്‍ നിന്നും മുന്നേറി മൊബൈല്‍ ആപ്ലിക്കേഷനുള്‍പ്പെടെ രൂപപ്പെടുത്തിയാണ് കേരള ഭാഗ്യക്കുറിക്ക് സമാന്തരമായി എഴുത്ത് ലോട്ടറി മാഫിയയുടെ പ്രവര്‍ത്തനം. അംഗീകൃത ലോട്ടറി ഏജന്‍സികളുടെ മറവിലും രഹസ്യ കേന്ദ്രങ്ങളിലുമാണ് എഴുത്ത് ലോട്ടറി വില്‍പ്പന തകര്‍ക്കുന്നത്. പൊലീസ് നടപടികള്‍ക്കിടയിലും അനധികൃത ലോട്ടറി ഇടപാട് സജീവമാണ്.

വിവിധ ദിവസങ്ങളില്‍ നറുക്കെടുക്കുന്ന കേരള ഭാഗ്യക്കുറിയുടെ സമ്മാനം ലഭിക്കുന്ന ടിക്കറ്റിന്റെ അവസാന മൂന്ന് നമ്പര്‍ മുന്‍കൂട്ടി എഴുതി പണം കൊയ്യുന്നതാണ് എഴുത്ത് ലോട്ടറിയുടെ രീതി. നമ്പറുകള്‍ ഒത്തു വന്നാല്‍ 5,000 രൂപ മുതല്‍ 12,000 രൂപ വരെ ലഭിക്കും. ഇത്തരത്തില്‍ ലക്ഷങ്ങള്‍ വരെ സമ്മാനം നേടുന്നവരുണ്ട്. വില്‍പ്പനയിലൂടെ ഇടനിലക്കാര്‍ തൊട്ട് മുഖ്യ നടത്തിപ്പുകാരനുള്‍പ്പെടെ ദിനംപ്രതി 10,000 രൂപ മുതല്‍ ലക്ഷങ്ങള്‍ വരെ സമ്പാദിക്കുന്നുണ്ടെന്നാണ് അന്വേഷണത്തില്‍ ലഭിച്ച വിവരം. ഒറ്റത്തവണ നമ്പര്‍ എഴുതുന്നതിന് 10 രൂപയാണ് ഇടപാടുകാരില്‍ നിന്ന് ഈടാക്കുന്നത്. ഇത്തരത്തില്‍ വന്‍തുക മുടക്കി നമ്പര്‍ എഴുതുന്നവരുമേറെ. ദിവസേന 10 നമ്പറുകളിലധികം എഴുതുന്നവരാണ് ഭൂരിപക്ഷവും. മുന്‍കൂര്‍ സാധ്യതാ നമ്പര്‍ കടലാസില്‍ എഴുതി നല്‍കും. ഇത്തരത്തില്‍ ആയിരക്കണക്കിന് എഴുത്ത് ലോട്ടറി ഇടപാടാണ് ദിനംപ്രതി നടക്കുന്നത്. കണ്ണൂരില്‍ പയ്യന്നൂര്‍ കേന്ദ്രീകരിച്ച് ഒരാളിലൂടെ വന്‍ ശൃംഖല തന്നെ രംഗത്തുണ്ട്. ഇയാളിലൂടെയാണ് എഴുത്ത് ലോട്ടറി സജീവമാകുന്നത്. 15 വര്‍ഷമായി ഇയാള്‍ ഈ മേഖലയിലുണ്ടെന്നാണ് രഹസ്യ കേന്ദ്രങ്ങളില്‍ നിന്ന് ലഭിക്കുന്ന വിവരം. അനധികൃത ലോട്ടറി ഇടപാടിലൂടെ ഇയാള്‍ കോടികള്‍ സമ്പാദിച്ചിട്ടുണ്ടെന്ന വിവരം നേരത്തെ പുറത്ത് വന്നിരുന്നു. ഉന്നതങ്ങളിലെ പിടിപാടാണ് എഴുത്ത് ലോട്ടറിയിലൂടെ തഴച്ച് വളരുന്നതിന് വഴിയൊരുക്കുന്നത്. പൊലീസ് ഇടക്കിടെ നടത്തുന്ന എഴുത്ത് ലോട്ടറി വേട്ടയിലൊന്നും ഇയാള്‍ കുടുങ്ങാറില്ലെന്നും പറയുന്നു. 25ലധികം പേര്‍ കണ്ണൂര്‍ കാസര്‍കോട് ജില്ലയിലെ വിവിധ മേഖലയില്‍ ഇടനിലക്കാരായുണ്ട്. പയ്യന്നൂരില്‍ പുതിയ ബസ്സ്റ്റാന്റ് പഴയ ബസ്സ്റ്റാന്റ് എന്നിവിടങ്ങള്‍ കേന്ദ്രീകരിച്ചും റെയില്‍വെ സ്‌റ്റേഷന്‍, എട്ടിക്കുളം, പാലക്കോട്, കവ്വായി, തൃക്കരിപ്പൂര്‍ കാരോളം, കണ്ടങ്കാളി, കണ്ടോത്ത്, സ്വാമി മുക്ക്, ഒളവറ മാടക്കാല്‍, മാട്ടൂല്‍, പുതിയങ്ങാടി തുടങ്ങിയ മേഖലകളിലുമായാണ് ഇവരുടെ രഹസ്യ ഇടപാട്. ഇവ കൂടാതെ വിവിധ കണ്ണികളായി തളിപ്പറമ്പ്, പിലാത്തറ, പഴയങ്ങാടി, ചെറുകുന്ന്, കണ്ണപുരം, പാപ്പിനിശ്ശേരി, പുതിയതെരു, കണ്ണൂര്‍ മേഖലകള്‍ കേന്ദ്രീകരിച്ചും എഴുത്ത് ലോട്ടറി ചൂതാട്ടം നടക്കുന്നുണ്ട്. പയ്യന്നൂര്‍ ഉള്‍പ്പെടുന്ന മേഖലയില്‍ പ്ലസ്ടു, ഡിഗ്രി തലങ്ങളില്‍ പഠിക്കുന്ന വിദ്യാര്‍ത്ഥികളും എഴുത്ത് ലോട്ടറിയുടെ ഇരകളാണ്. രക്ഷിതാക്കള്‍ അറിയാതെയാണ് വിദ്യാര്‍ത്ഥികള്‍ ലോട്ടറി ചൂതാട്ടത്തിലേര്‍പ്പെടുന്നത്. വിദ്യാലയങ്ങളിലേക്കും മറ്റുമെന്നും പറഞ്ഞാണ് വിദ്യാര്‍ത്ഥികള്‍ പലരും രക്ഷിതാക്കളില്‍ നിന്ന് പണം വാങ്ങുന്നത്. ദൈനംദിന ചെലവുകള്‍ക്കെന്ന പേരില്‍ വാങ്ങുന്ന തുക പോലും എഴുത്ത് ലോട്ടറിക്ക് വേണ്ടി ചെലവഴിക്കുന്ന വിദ്യാര്‍ത്ഥികളുണ്ട്.
കേര ഭാഗ്യക്കുറി ഏജന്റുമാരില്‍ പലരും എഴുത്ത് ലോട്ടറി മാഫിയയുടെ കണ്ണികളാണ്. മാടക്കാലില്‍ തയ്യല്‍കട നടത്തുന്ന ഒരു സ്ത്രീയും എഴുത്ത് ലോട്ടറിയുടെ ഇടനിലക്കാരിയായി പ്രവര്‍ത്തിക്കുന്നതായാണ് വിവരം. കേരള ഭാഗ്യക്കുറിയേക്കാള്‍ വേഗത്തില്‍ സമ്മാനങ്ങള്‍ ലഭിക്കുന്നതും തുച്ഛമായ തുകയുമായതിനാലാണ് വിദ്യാര്‍ത്ഥികളെയുള്‍പ്പെടെ എഴുത്ത് ലോട്ടറിയിലേക്ക് ആകര്‍ഷിക്കുന്നത്. സര്‍ക്കാര്‍ തലത്തില്‍ നിയമ നടപടികള്‍ സ്വീകരിച്ചില്ലെങ്കില്‍ സംസ്ഥാനത്തെ ആയിരത്തോളം ഏജന്‍സികള്‍ക്കും കച്ചവടക്കാര്‍ക്കും സര്‍ക്കാര്‍ ഖജനാവിനും വന്‍ നഷ്ടമാണ് ഉണ്ടാവുകയെന്ന പരാതി ഏജന്റുമാര്‍ക്കിടയിലുണ്ട്. എഴുത്ത് ലോട്ടറി നടക്കുന്നതായി വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തില്‍ പൊലീസ് നടപടി ശക്തമാക്കിയിട്ടുണ്ട്.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

Film

തിയറ്ററിലിരുന്ന് കരയുകയായിരുന്നു, എന്‍റെ ജീവിതമാണത്’: നജീബ്

നടൻ പൃഥ്വിരാജിനെ കണ്ടിരുന്നെങ്കിൽ കെട്ടിപ്പിടിച്ച് ഉമ്മ കൊടുക്കുമായിരുന്നു എന്നും അദ്ദേഹം പറഞ്ഞു

Published

on

കൊച്ചി: ‘ആടുജീവിതം’ സിനിമ കണ്ടപ്പോൾ ചില രംഗങ്ങൾ കണ്ട് തിയേറ്ററിനുള്ളിൽ ഇരുന്ന് കരയുകയായിരുന്നു താനെന്ന് നജീബ്. തന്റെ ജീവിതമാണ് സ്ക്രീനിലൂടെ കണ്ടതെന്നും നടൻ പൃഥ്വിരാജിനെ കണ്ടിരുന്നെങ്കിൽ കെട്ടിപ്പിടിച്ച് ഉമ്മ കൊടുക്കുമായിരുന്നു എന്നും അദ്ദേഹം പറഞ്ഞു. ‘ആടുജീവിതം’ ആദ്യ ഷോ കണ്ടിറങ്ങിയപ്പോഴായിരുന്നു നജീബിന്‍റെ പ്രതികരണം.

പൃഥ്വിരാജ് വളരെ നന്നായി അഭിനയിച്ചിട്ടുണ്ട്. സിനിമ തിയേറ്ററിൽ എത്തുന്നത് കുടുംബം കാത്തിരിക്കുകയായിരുന്നു. എന്നാൽ മകന്റെ കുഞ്ഞ് മരിച്ചതോടെ എല്ലാവരും ദുഃഖത്തിലാണ്. എല്ലാവരും നിർബന്ധിച്ചത് കൊണ്ടാണ് ഇന്ന് സിനിമ കാണാൻ എത്തിയത്. ഇന്ന് തന്നെ സിനിമ കാണുമെന്ന് പറഞ്ഞ് നിരവധി പേരാണ് തന്നെ വിളിക്കുന്നത് -നജീബ് പറഞ്ഞു.

അതേസമയം, ഇന്ന് തിയറ്ററുകളിലെത്തിയ ചിത്രത്തിന് മികച്ച അഭിപ്രായമാണ് ലഭിക്കുന്നത്. ലോകോത്തര നിലവാരത്തിലുള്ള സിനിമയെന്നും, ബ്ലെസ്സി എന്ന സംവിധായകന്‍റെ 16 വർഷത്തെ കഠിനാധ്വാനം ഫലം കണ്ടിരിക്കുന്നുവെന്നുമെല്ലാം പ്രേക്ഷകർ അഭിപ്രായപ്പെടുന്നു.

Continue Reading

Art

സ്റ്റാൻഡപ്പ് കോമഡി വേദികളിൽ നിന്നും ചലച്ചിത്ര അരങ്ങിലേക്ക്

ജോബി വയലുങ്കൽ സംവിധാനം ചെയ്ത് അരിസ്റ്റോ സുരേഷ് നായകനാകുന്ന ചിത്രത്തിലാണ് നാൽവർ സംഘം ഭാഗമാകുന്നത്.

Published

on

മലയാളത്തിലെ ആദ്യത്തെ സ്റ്റാൻഡപ്പ് കോമഡി റിയാലിറ്റി ഷോ ആയ ഫൺസ് അപ്പോൺ എ ടൈം സീസൺ 3 യുടെ മത്സരാർത്ഥികൾ ചലച്ചിത്ര അരങ്ങിലേക്ക്. ഷോയിലൂടെ ശ്രദ്ധേയരായ അൻസിൽ, ധരൻ, സംഗീത് റാം, സോബിൻ കുര്യൻ എന്നീ 4 കോമേഡിയന്മാരാണ് ആദ്യ സിനിമയിലേക്ക് ചുവട് വെച്ചത്. ജോബി വയലുങ്കൽ സംവിധാനം ചെയ്ത് അരിസ്റ്റോ സുരേഷ് നായകനാകുന്ന ചിത്രത്തിലാണ് നാൽവർ സംഘം ഭാഗമാകുന്നത്. വയലുങ്കൽ ഫിലംസ്ന്റെ ബാന്നറിൽ ഒരുങ്ങുന്ന ചിത്രത്തിന്റെ പേര് വൈകാതെ പ്രഖ്യാപിക്കും.

സംവിധായകനൊപ്പം ധരൻ ചിത്രത്തിന്റെ കഥ തിരക്കഥ കൈകാര്യം ചെയ്തിരിക്കുന്നു. മറ്റുള്ളവർ പ്രധാനപ്പെട്ട വേഷങ്ങളും കൈകാര്യം ചെയ്തിരിക്കുന്നു. വിഷ്ണു പ്രസാദ്, ബോബൻ ആലുമ്മൂടൻ, സജി വെഞ്ഞാറമൂട്, കൊല്ലം തുളസി, യവനിക ഗോപാലകൃഷ്ണൻ, ഹരിശ്രീ മാർട്ടിൻ, ഷാജി മാവേലിക്കര, വിനോദ്, ഭാസി, അരുൺ വെഞ്ഞാറമൂട് തുടങ്ങിയവർ അഭിനയിച്ചിരിക്കുന്നു.

ക്യാമറ: എ കെ ശ്രീകുമാർ, എഡിറ്റ്‌: ബിനോയ്‌ ടി വർഗീസ്, കൺട്രോളർ: രാജേഷ് നെയ്യാറ്റിൻകര. സംഗീതം: ജസീർ, ആലാപനം: അരവിന്ദ് വേണുഗോപാൽ, വൈക്കം വിജയലക്ഷ്മി, തൊടുപുഴയിൽ ചിത്രീകരണം പൂർത്തിയായ ചിത്രം വൈകാതെ തീയേറ്ററുകളിൽ എത്തും.

Continue Reading

Film

നടി നേഹ ശർമ്മ കോൺഗ്രസ് സ്ഥാനാർത്ഥിയായേക്കും; സൂചന നൽകി പിതാവ്

ബിഹാറിലെ ഭഗല്‍പൂരില്‍ നിന്നുള്ള കോണ്‍ഗ്രസ് എംഎല്‍എയാണ് നേഹയുടെ അച്ഛന്‍ അജയ് ശര്‍മ.

Published

on

ബോളിവുഡ് താരം നേഹ ശര്‍മ്മ വരാനിരിക്കുന്ന ലോക്സഭാ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിനായി മത്സരിച്ചേക്കുമെന്ന സൂചന നല്‍കി പിതാവ്. ബിഹാറിലെ ഭഗല്‍പൂരില്‍ നിന്നുള്ള കോണ്‍ഗ്രസ് എംഎല്‍എയാണ് നേഹയുടെ അച്ഛന്‍ അജയ് ശര്‍മ. സഖ്യകക്ഷികളുമായുള്ള ധാരണയ്‌ക്കൊടുവില്‍ ഭഗല്‍പൂര്‍ സീറ്റ് കോണ്‍ഗ്രസിന് ലഭിക്കുകയാണെങ്കില്‍ മകളെ നാമനിര്‍ദേശം ചെയ്യുമെന്ന് അജയ് അറിയിച്ചു.

‘കോണ്‍ഗ്രസിന് ഭഗല്‍പൂര്‍ ലഭിക്കണം, ഞങ്ങള്‍ മത്സരിച്ച് സീറ്റ് നേടും. കോണ്‍ഗ്രസിന് ഭഗല്‍പൂര്‍ ലഭിച്ചാല്‍, എന്റെ മകള്‍ നേഹ ശര്‍മ്മ മത്സരിക്കണമെന്ന് ഞാന്‍ ആഗ്രഹിക്കുന്നു. പക്ഷേ പാര്‍ട്ടിക്ക് ഞാന്‍ മത്സരിക്കണമെന്നാണ് ആഗ്രഹിമെങ്കില്‍ അത് ചെയ്യും’ അജയ് ശര്‍മ്മ പറഞ്ഞു.

Continue Reading

Trending