Connect with us

Video Stories

ജി.എസ്.ടി: ഭാഗ്യക്കുറി വില്‍പനക്കാര്‍ക്ക് ഭാഗ്യക്കേട് മാത്രം

Published

on

കണ്ണൂര്‍: ചരക്ക് സേവന നികുതി രാജ്യമൊട്ടാകെ നടപ്പാക്കിയിട്ട് ആഴ്ചകള്‍ പിന്നിട്ടിട്ടും ഭാഗ്യക്കുറി വില്‍പനക്കാര്‍ക്ക് ഭാഗ്യക്കേട് മാത്രം. ഏറെ പ്രതീക്ഷയോടെ നടപ്പാക്കിയ പുതിയ നികുതി സമ്പ്രദായം വില്‍പനക്കാരുടെ നേരത്തെയുണ്ടായിരുന്ന വരുമാനത്തിന്റെ നല്ലൊരു പങ്ക് കുറച്ചു. 25 ടിക്കറ്റ് അടങ്ങിയ ഒരു ബുക്ക് വില്‍ക്കുമ്പോള്‍ ഏതാണ്ട് 23 രൂപയാണ് വില്‍പനക്കാര്‍ക്ക് നഷ്ടമാകുന്നത്. 25 ടിക്കറ്റടങ്ങിയ ഒരു ബുക്കിന് 750 രൂപയാണ് വില.
നേരത്തെ 750 രൂപയുടെ ടിക്കറ്റ് വിറ്റാല്‍ 567 രൂപയായിരുന്നു വില്‍പനക്കാര്‍ ഭാഗ്യക്കുറി ഓഫീസില്‍ അടക്കേണ്ടിയിരുന്നത്. ജി.എസ്.ടി വന്നതോടെ അടക്കേണ്ട തുക 590 ആയി വര്‍ധിച്ചു. ഇതേസമയം വില്‍പനക്കാര്‍ക്കുള്ള കമ്മീഷന്‍ ഉയര്‍ത്തിയതുമില്ല. 24.5ശതമാനമാണ് നിലവിലുള്ള കമ്മീഷന്‍. ജില്ലയില്‍ ഏതാണ്ട് 5000 അംഗീകൃത ഏജന്‍സികളാണുള്ളത്. ഒരു ലക്ഷത്തോളം പേര്‍ ഭാഗ്യക്കുറിയുമായി ബന്ധപ്പെട്ട് ഉപജീവനം നയിക്കുന്നവരാണ്. 12 ശതമാനമാണ് ഭാഗ്യക്കുറിയുടെ ജി.എസ്.ടി നിരക്ക്. അന്യസംസ്ഥാന ഭാഗ്യക്കുറിക്ക് 28 ശതമാനവുമാണ് ജി.എസ്.ടി.
ജി.എസ്.ടി പ്രാബല്യത്തില്‍ വന്നതോടെ മറ്റെല്ലാ മേഖലകളിലും നികുതിഭാരം ഉപഭോക്താക്കള്‍ കൂടി പങ്കിടേണ്ട സ്ഥിതിയാണ്്. പ്രധാനമായും ഹോട്ടലുകളില്‍. എന്നാല്‍ ഭാഗ്യക്കുറിയുടെ വില സംസ്ഥാന സര്‍ക്കാര്‍ 30 രൂപയായി അടുത്തിടെ ഏകീകരിച്ചിട്ടുണ്ട്. ടിക്കറ്റിന് വില കൂട്ടി വില്‍പന നടത്താനും സാധ്യമല്ല. ഇതോടെയാണ് ഭാഗ്യക്കുറി വില്‍പനക്കാര്‍ വെട്ടിലായത്. നിലവിലെ സാഹചര്യത്തില്‍ ഓണം ബമ്പര്‍ പോലുള്ള ടിക്കറ്റിന്റെ നിരക്ക് വര്‍ധിപ്പിക്കാനും വകുപ്പ് ആലോചിക്കുന്നുണ്ട്. മുന്‍വര്‍ഷങ്ങളില്‍ 200 രൂപയ്ക്ക് വിറ്റിരുന്ന ബമ്പര്‍ ടിക്കറ്റിന്റെ വില 250 രൂപയായി വര്‍ധിപ്പിക്കാനാണ് നീക്കം. ഇതേസമയം ബമ്പര്‍ ടിക്കറ്റ് വില്‍പനയിലും വിതരണക്കാര്‍ക്ക് ലഭിച്ചുകൊണ്ടിരുന്ന വരുമാനം കുറഞ്ഞേക്കും. ജി.എസ്.ടി കാരണം വില്‍പനക്കാര്‍ ഏല്‍ക്കേണ്ടി വന്ന അധിക ബാധ്യത സര്‍ക്കാര്‍ ഏറ്റെടുക്കണമെന്നാണ് വില്‍പനക്കാരുടെ ആവശ്യം. സര്‍ക്കാര്‍ വിഷയത്തില്‍ നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് ലോട്ടറി ഏജന്റ്‌സ് ആന്റ് സെല്ലേഴ്‌സ് കോണ്‍ഗ്രസിന്റെ നേതൃത്വത്തില്‍ 21ന് കണ്ണൂര്‍ കലക്ടറേറ്റിലേക്ക് മാര്‍ച്ച് നടത്തും.

crime

നവകേരള യാത്ര; പ്രതിഷേധം ചിത്രീകരിച്ച മാധ്യമപ്രവര്‍ത്തകര്‍ക്ക് ഡിവൈഎഫ്‌ഐ മര്‍ദനം

ദി ഫോര്‍ത്ത് ടിവി കൊച്ചി റിപ്പോര്‍ട്ടര്‍ വിഷ്ണു പ്രകാശിനെയും ക്യാമറ മാന്‍ മാഹിന്‍ ജാഫറിനെയുമാണ് ക്രൂരമായി മര്‍ദിച്ചത്.

Published

on

എറണാകുളത്ത് നവകേരള യാത്രയ്‌ക്കെതിരെയുള്ള പ്രതിഷേധങ്ങള്‍ ചിത്രീകരിച്ച മാധ്യമപ്രവര്‍ത്തകരെ ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകര്‍ മര്‍ദ്ദിച്ചതായി പരാതി. ദി ഫോര്‍ത്ത് ടിവി കൊച്ചി റിപ്പോര്‍ട്ടര്‍ വിഷ്ണു പ്രകാശിനെയും ക്യാമറ മാന്‍ മാഹിന്‍ ജാഫറിനെയുമാണ് ക്രൂരമായി മര്‍ദിച്ചത്.

ബൈക്കില്‍ പോയ ചെറുപ്പക്കാരനെ തടഞ്ഞു നിര്‍ത്തി ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകര്‍ മര്‍ദിച്ചത് ഷൂട്ട് ചെയ്തതിനായിരുന്നു ആക്രമണം. മാധ്യമപ്രവര്‍ത്തകരുടെ ക്യാമറയും മൊബൈലും പിടിച്ചു വാങ്ങാന്‍ ശ്രമിച്ചു .

ഇത് നല്‍കാതെ വന്നതോടെ വളഞ്ഞിട്ട് തല്ലുകയായിരുന്നു. തലയ്ക്കും നെഞ്ചിലും പുറത്തും തുടര്‍ച്ചയായി ഇടിച്ചു. ദൃശ്യങ്ങള്‍ സംപ്രേഷണം ചെയ്താല്‍ കൊന്നുകളയുമെന്ന് ഭീഷണത്തിപ്പെടുത്തിയെന്നും മര്‍ദ്ദനമേറ്റവര്‍ പറയുന്നു.

പൊലീസ് നോക്കി നില്‍ക്കുമ്പോഴാണ് ഡി.വൈ.എഫ്ഐ. പ്രവര്‍ത്തകര്‍ മാധ്യമപ്രവര്‍ത്തകരെ മര്‍ദ്ദിച്ചത്. ആലുവ പറവൂര്‍ കവലയില്‍ വെച്ചാണ് സംഭവം ഉണ്ടായത്.

 

 

Continue Reading

kerala

നവകേരള സദസ്സ്: ബസ് എത്തിക്കാന്‍ സര്‍ക്കാര്‍ അതിഥി മന്ദിരത്തിന്റെ മതില്‍ പൊളിച്ചുനീക്കി

വൈക്കം കായലോരത്തെ സര്‍ക്കാര്‍ അതിഥി മന്ദിരത്തിന്റെ തെക്കുഭാഗത്തെ മതിലിന്റെ ഏതാനും മീറ്ററാണ് ബസിനു സുഗമമായി കടന്നുപോകാവുന്ന വിധത്തില്‍ നീക്കിയത്.

Published

on

വൈക്കത്ത് നവകേരള സദസിന്റെ വേദിയിലേക്ക് മുഖ്യമന്ത്രിയും മന്ത്രിമാരും സഞ്ചരിക്കുന്ന ബസ് എത്തിക്കാനായി സര്‍ക്കാര്‍ അതിഥിമന്ദിരത്തിന്റെ മതില്‍ പൊളിച്ചുനീക്കി. വൈക്കം കായലോരത്തെ സര്‍ക്കാര്‍ അതിഥി മന്ദിരത്തിന്റെ തെക്കുഭാഗത്തെ മതിലിന്റെ ഏതാനും മീറ്ററാണ് ബസിനു സുഗമമായി കടന്നുപോകാവുന്ന വിധത്തില്‍ നീക്കിയത്.

വ്യാഴാഴ്ച ഉച്ചയോടെയാണ് ജെ.സി.ബി. ഉപയോഗിച്ച് മതില്‍ പൊളിച്ചുനീക്കാനാരംഭിച്ചത്. മതിലിലോടു ചേര്‍ന്നുള്ള വൃക്ഷത്തിന്റെ ശിഖരവും പൊളിച്ചു നീക്കി. നിലവില്‍ സര്‍ക്കാര്‍ അതിഥി മന്ദിരത്തിന്റെ മുന്നിലൂടെ കായലോര ബീച്ചിലേയ്ക്കുള്ള വഴിയില്‍ കെ.ടി.ഡി.സിയുടെ മോട്ടലിനു മുന്നിലെ ഭാഗത്തുകൂടി ബസ് കടന്നുപോകാത്തതു മൂലമാണ് സര്‍ക്കാര്‍ അതിഥി മന്ദിരത്തിന്റെ മതില്‍ പൊളിക്കുന്നതിന് പൊതുമരാമത്ത് വകുപ്പ് അധികൃതര്‍ തീരുമാനിച്ചത്.

പിന്നീട് മതില്‍ പുനഃനിര്‍മ്മിക്കുമ്പോള്‍ ഈ ഭാഗത്ത് ഒരു കവാടം സ്ഥാപിച്ചാല്‍ ഭാവിയില്‍ ബീച്ചില്‍ നടക്കുന്ന വലിയ സമ്മേളനങ്ങളില്‍ വി.ഐ.പികള്‍ വരുമ്പോള്‍ ഗേറ്റുതുറന്ന് വാഹനങ്ങള്‍ കടത്തിവിടാനുമാകും.

നവകേരള സദസ്സിനായി ആദ്യം തീരുമാനിച്ചത് ആശ്രമം സ്‌കൂളായിരുന്നു. ജനങ്ങള്‍ കൂടുതലായി എത്തുന്നതും സുരക്ഷാ കാര്യങ്ങളും മുന്‍നിര്‍ത്തി ജില്ലാ ഭരണകൂടവും പോലീസും അനുമതി നല്‍കാതിരുന്നതോടെ കായലോര ബീച്ചില്‍ നവകേരള സദസ്സിനു വേദിയൊരുക്കാന്‍ അധികൃതര്‍ തീരുമാനിക്കുകയായിരുന്നു. ഡിസംബര്‍ 14-ന് ഉച്ചകഴിഞ്ഞ് മൂന്നിനാണ് വൈക്കം നിയോജക മണ്ഡലത്തിലെ നവകേരള സദസ്സ്.

 

Continue Reading

Health

സംസ്ഥാനത്ത് കൊവിഡ് കേസുകളില്‍ വര്‍ധന; 430 ആക്ടീവ് കേസുകള്‍

ഇന്ത്യയില്‍ മൊത്തം 587 ആക്ടീവ് കേസുകളാണ് നിലവില്‍ ഉള്ളത്.

Published

on

സംസ്ഥാനത്ത് കൊവിഡ് കേസുകളില്‍ വര്‍ധന. നാലാം തീയതി മാത്രം കേരളത്തില്‍ കൊവിഡ് സ്ഥിരീകരിച്ചത് 104 പേര്‍ക്കാണ്. സംസ്ഥാനത്തെ ആക്ടീവ് കൊവിഡ് കേസുകളുടെ എണ്ണം 430 ആയി. ഇന്ത്യയില്‍ മൊത്തം 587 ആക്ടീവ് കേസുകളാണ് നിലവില്‍ ഉള്ളത്. കൊവിഡ് ബാധിച്ച് ഒരു മരണവും രേഖപ്പെടുത്തിയിട്ടുണ്ട്.

ശ്വാസതടസം ഉള്‍പ്പെടെ ലക്ഷണങ്ങള്‍ ഉള്ളതും കിടത്തി ചികിത്സ വേണ്ടതുമായ ബി കാറ്റഗറി രോഗികളുടെ എണ്ണമാണ് കൂടുന്നത്. പ്രായമായവരിലും മറ്റ് അസുഖങ്ങളുള്ളവരിലുമാണ് ഒരു ഇടവേളക്കുശേഷം കൊവിഡ് കേസുകള്‍ കൂടുതലായി ഉണ്ടാവുന്നത്. ആര്‍ടിപിസി ആര്‍ പരിശോധനകളുടെ എണ്ണം കൂട്ടിയിട്ടുണ്ട്.

ഒരു കൊവിഡ് കേസ് പോലും ഇല്ലാത്തിടത്ത് നിന്നാണ് കൊവിഡ് രോഗികളുടെ എണ്ണം ഇപ്പോള്‍ മൂന്നക്ക സംഖ്യയിലേക്ക് എത്തിയത്. വാക്‌സിന്‍ അടക്കം എടുത്തതിനാല്‍ ആന്റി ബോഡി സംരക്ഷണം ഉള്ളതുകൊണ്ട് രോഗം ഗുരുതരമാകുന്നില്ലെന്നാണ് ആരോഗ്യ വിദഗ്ധര്‍ പറയുന്നത്.

 

Continue Reading

Trending