Connect with us

More

ഇ.അഹമ്മദിനോട് അനാദരവ്; പാര്‍ലമെന്റില്‍ പ്രതിഷേധം

Published

on

ന്യൂഡല്‍ഹി: മുന്‍ കേന്ദ്രമന്ത്രിയും മുസ്്‌ലിംലീഗ് ദേശീയ അധ്യക്ഷനുമായ ഇ.അഹമ്മദിന്റെ മരണത്തെ കുറിച്ചുള്ള സത്യം സര്‍ക്കാര്‍ വെളിപ്പെടുത്തണമെന്ന് കോണ്‍ഗ്രസ്. സംഭവം പാര്‍ലമെന്ററി സമിതി അന്വേഷിക്കണമെന്നും കോണ്‍ഗ്രസ് കക്ഷി നേതാവ് മല്ലികാര്‍ജുന്‍ ഖാര്‍ഗെ ആവശ്യപ്പെട്ടു. അഹമ്മദിനെപ്പോലുള്ള മുതിര്‍ന്ന അംഗത്തെ ഇങ്ങനെ അപമാനിക്കേണ്ടിയിരുന്നില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. വിഷയത്തില്‍ പ്രതിപക്ഷം ഉയര്‍ത്തിയ പ്രതിഷേധത്തെ തുടര്‍ന്ന് സഭ പിരിഞ്ഞ ശേഷം മാധ്യമങ്ങളുമായി സംസാരിക്കുകയയായിരുന്നു ഖാര്‍ഗെ.

രാവിലെ പതിനൊന്നിന് ലോക്‌സഭ ചേര്‍ന്നയുടന്‍ തന്നെ മരണത്തില്‍ അന്വേഷണം ആവശ്യപ്പെട്ട് കോണ്‍ഗ്രസ് രംഗത്തുവന്നു. ആര്‍.എസ്.പി അംഗം എന്‍.കെ പ്രേമചന്ദ്രന്‍ വിഷയം ചര്‍ച്ച ചെയ്യാനായി അടിയന്തര പ്രമേയ നോട്ടീസ് അവതരിപ്പിച്ചിരുന്നു. എന്നാല്‍ സ്പീക്കര്‍ സുമിത്ര മഹാജന്‍ അനുകൂല നിലപാട് എടുത്തില്ല. ചോദ്യോത്തര വേള മാറ്റിവെച്ച് വിഷയം ചര്‍ച്ച ചെയ്യണമെന്ന് കോണ്‍ഗ്രസ് ഉപനേതാവ് കെ.സി വേണുഗോപാല്‍ എം.പിയും നോട്ടീസ് നല്‍കിയിരുന്നെങ്കിലും ഇതും പരിഗണിച്ചില്ല. ഇതോടെ പ്രതിപക്ഷം പ്രതിഷേധവുമായി നടുത്തളത്തിലിറങ്ങി.

കേരളത്തില്‍ നിന്നുള്ള എം.പിമാര്‍ പ്രതിഷേധത്തിന്റെ മുന്‍നിരയില്‍ തന്നെ നിലയുറപ്പിച്ചു. ബഹളം ഉച്ചസ്ഥായിലായതോടെ, ചെയറിലുണ്ടായിരുന്ന സ്പീക്കര്‍ സുമിത്ര മഹാജന്‍ 11.09ന് സഭ പന്ത്രണ്ടു മണിവരെ നിര്‍ത്തിവെച്ചു. വിഷയം ചര്‍ച്ച ചെയ്യണമെന്ന് രാജ്യസഭയിലും പ്രതിപക്ഷം ആവശ്യപ്പെട്ടു. സി.പി.എം നേതാവ് സീതാറാം യെച്ചൂരിയാണ് വിഷയം ഉന്നയിച്ചത്. മരണം മറച്ചുവെക്കാന്‍ പ്രധാനമന്ത്രിയുടെ ഓഫീസ് വിഷയത്തില്‍ ഇടപെട്ടു എന്നാണ് കേള്‍ക്കുന്നതെന്ന് അദ്ദേഹം ആരോപിച്ചു. ”ഇത് നാണക്കേടാണ്.

വിഷയത്തില്‍ സമ്പൂര്‍ണ അന്വേഷണം വേണമെന്ന് താന്‍ ആവശ്യപ്പെടുന്നു. കുറ്റക്കാര്‍ക്കെതിരെ കടുത്ത നടപടി കൈക്കൊള്ളുകയും വേണം”- അദ്ദേഹം ആവശ്യപ്പെട്ടു. യെച്ചൂരിയുടെ ആവശ്യത്തെ രാജ്യസഭാ പ്രതിപക്ഷ നേതാവ് ഗുലാം നബി ആസാദ് പിന്തുണച്ചു. വിഷയത്തില്‍ സമഗ്രമായ ചര്‍ച്ച ആവശ്യമുണ്ടെന്ന് രാജ്യസഭാ ഡെപ്യൂട്ടി ചെയര്‍മാന്‍ പി.ജെ കുര്യന്‍ പറഞ്ഞു. റാംമനോഹര്‍ ലോഹ്യ ആസ്പത്രി അധികൃതര്‍ മോശമായി പെരുമാറി, ബന്ധുക്കളെ അകറ്റി നിര്‍ത്താന്‍ ഗുണ്ടകളെ വിളിച്ചു, സോണിയാഗാന്ധിക്കും രാഹുല്‍ ഗാന്ധിക്കും വരെ ഇടപെടാന്‍ അവസരം നിഷേധിച്ചു, കുടുംബാംങ്ങള്‍ക്ക് അഹമ്മദിനെ കാണാന്‍ അനുമതി നിഷേധിച്ചു എന്നീ ആരോപണങ്ങളാണ് പ്രതിപക്ഷം ഉന്നയിച്ചത്.

ബജറ്റ് അവതരണം തടസ്സപ്പെടാതിരിക്കാന്‍ മരണ വിവരം കേന്ദ്രസര്‍ക്കാര്‍ മനപ്പൂര്‍വ്വം മറച്ചുവെക്കുകയായിരുന്നുവെന്നാണ് ആരോപണം. അഹമ്മദിനെ കാണാന്‍ കുടുംബാംഗങ്ങളെ പോലും അനുവദിച്ചിരുന്നില്ല. ചൊവ്വാഴ്ച രാഷ്ട്രപതിയുടെ നയപ്രഖ്യാപന പ്രസംഗം നടക്കുന്നതിനിടെയാണ് ഹൃദയാഘാതത്തെ തുടര്‍ന്ന് ഇ. അഹമ്മദ് പാര്‍മലമെന്റില്‍ കുഴഞ്ഞുവീണത്. ഉടന്‍ തന്നെ റാം മനോഹര്‍ ലോഹ്യ ആസ്പത്രിയിലെത്തിക്കുകയായിരുന്നു. നിരന്തര സമ്മര്‍ദ്ദങ്ങള്‍ക്കൊടുവില്‍ രാത്രി വൈകിയാണ് മക്കളെ അഹമ്മദിനെ കാണാന്‍ അനുവദിച്ചത്.

crime

ഒഡിഷ ട്രെയിന്‍ അപകടത്തിലെ നഷ്ടപരിഹാരം നേടാന്‍ ഭര്‍ത്താവ് മരിച്ചതായി വ്യാജരേഖയുണ്ടാക്കി; യുവതിക്കെതിരെ പരാതി നല്‍കി ഭര്‍ത്താവ്‌

Published

on

നഷ്ടപരിഹാരം തട്ടിയെടുക്കാൻ ഭർത്താവ് ഒഡിഷ ട്രെയിൻ അപകടത്തിൽ മരിച്ചെന്ന് വ്യാജ സർട്ടിഫിക്കറ്റ് സമർപ്പിച്ച യുവതിയ്ക്കെതിരെ കേസ്. കട്ടക്ക് സ്വദേശിനിയായ യുവതിയാണ് അപകടത്തിൽ മരണപ്പെട്ടവരുടെ കുടുംബാംഗങ്ങൾക്ക് ലഭിക്കുന്ന നഷ്ടപരിഹാരം തട്ടിയെടുക്കാൻ വ്യാജ മരണ സർട്ടിഫിക്കറ്റുണ്ടാക്കിയത്. യുവതിയുടെ ഭർത്താവ് പൊലീസ് സ്റ്റേഷനിൽ പരാതിനൽകി.

ഗീതാഞ്ജലി ഗുപ്ത എന്ന യുവതിയാണ് തട്ടിപ്പിനു ശ്രമിച്ചത്. ട്രെയിൻ അപകടത്തിൽ പരുക്കേറ്റവരുടെ മൃതദേഹങ്ങൾ സൂക്ഷിച്ചിരുന്ന ആശുപത്രിയിൽ എത്തിയ ഇവർ ആധാർ കാർഡ് സമർപ്പിച്ച് തൻ്റെ ഭർത്താവ് വിജയ് ദത്ത് മരണപ്പെട്ടെന്ന് അവകാശപ്പെട്ടു. എന്നാൽ, പൊലീസ് നടത്തിയ അന്വേഷണത്തിൽ ഇവർ പറഞ്ഞത് തെറ്റാണെന്ന് പൊലീസ് മനസിലാക്കി. പിന്നാലെ, ഇവർ സമർപ്പിച്ചത് വ്യാജ രേഖകളാണെന്നും പൊലീസ് കണ്ടെത്തി. പിന്നീടാണ് ഭർത്താവ് കേസ് നൽകിയത്.

 

Continue Reading

kerala

മക്കളെ ഉപേക്ഷിച്ച് ഉപേക്ഷിച്ച് ഒളിച്ചോട്ടം;  വീട്ടമ്മക്ക് പിന്നാലെ യുവാവും പിടിയില്‍

Published

on

സോഷ്യല്‍ മീഡിയ വഴി പരിചയപ്പെട്ട്, മക്കളെ ഉപേക്ഷിച്ച് ഒളിച്ചോടിയ
കേസില്‍ കോടതിയില്‍ കീഴടങ്ങി റിമാന്‍ഡിലായ വീട്ടമ്മക്ക് പിന്നാ?ലെ കാമുകനും പിടിയില്‍. തിരുവനന്തപുരം അണ്ടൂര്‍ക്കോണം ആമിന മന്‍സിലില്‍ മിഥുന്‍ ഷാ (29)യെയാണ് അഞ്ചല്‍ പൊലീസ് അറസ്റ്റ് ചെയ്തത്.

2മാസം മുമ്പ് അഞ്ചല്‍ സ്വദേശിയായ യുവതി അഞ്ച് വയസ്സുള്ള മകനെ ഡാന്‍സ് സ്‌കൂളില്‍ എത്തിച്ച ശേഷം മിഥുന്‍ഷായോടൊപ്പം ഒളിച്ചോടുകയായിരുന്നു.

യുവതിയുടെ ഭര്‍ത്താവിന്റെ പരാതിയില്‍ പൊലീസ് കേസെടുത്ത് അന്വേഷണം നടത്തുന്നതിനിടെ കഴിഞ്ഞ മാസം ആറിന് യുവതി അഞ്ചല്‍ പൊലീസില്‍ കീഴടങ്ങി. തുടര്‍ന്ന് യുവതിയെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു. കാമുകന്‍ മിഥുന്‍ ഷാ നെടുമങ്ങാട്ട് ഒളിവില്‍ താമസിക്കുന്നതായി വിവരം ലഭിച്ചതിനെ തുടര്‍ന്ന് അഞ്ചല്‍ പൊലീസെത്തി മിഥുന്‍ ഷായെ കസ്റ്റഡിയിലെടുക്കുകയായിരുന്നു. വിവാഹിതനും രണ്ട് കുട്ടികളുടെ പിതാവുമാണ് ഇയാള്‍. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.

Continue Reading

crime

ജെ.എന്‍.യു ക്യാംപസില്‍ വിദ്യാര്‍ത്ഥിനികള്‍ക്ക് നേരെ അതിക്രമം;മദ്യപിച്ച് കാറിലെത്തിയവര്‍ വിദ്യാര്‍ത്ഥിനികളെ തട്ടിക്കൊണ്ടുപോകാന്‍ ശ്രമം

Published

on

ജെ.എൻ.യു ക്യാംപസിൽ വിദ്യാര്‍ത്ഥിനികള്‍ക്ക് നേരെ അതിക്രമം. കാറിലെത്തിയവർ രണ്ട് വിദ്യാർത്ഥിനികളെ തട്ടിക്കൊണ്ടുപോകാൻ ശ്രമിച്ചു എന്നാണ് പരാതി. ഇവർ‌ മദ്യപിച്ചിരുന്നതായും വിദ്യാർത്ഥിനികൾ പറഞ്ഞു. ഇന്നലെ രാത്രി 12 മണിക്ക് ശേഷമാണ് സംഭവം നടന്നത്. സാധാരണ ജെ.എൻ.യു ക്യാംപസിൽ രാത്രി സമയങ്ങളില്‍ പെൺകുട്ടികളും ആൺകുട്ടികളും നടക്കാനിറങ്ങാറുണ്ട്. അതേസമയം പുറത്തു നിന്ന് ആളുകൾക്ക് വാഹനത്തിൽ ക്യാംപസിനകത്ത് പ്രവേശിക്കാനും തടസ്സങ്ങളില്ല.

ഈ സാഹചര്യത്തിലാണ് ഇന്നലെ രാത്രി വിദ്യാര്‍ത്ഥിനികള്‍ നടക്കുന്നതിനിടെ കാറിലെത്തിയവര്‍ പെൺകുട്ടികളുടെ മുന്നിൽ വാഹനം നിർത്തി ഇവരോട് സംസാരിച്ചതിന് ശേഷം ഇവരെ വാഹനത്തിലേക്ക് പിടിച്ചു കയറ്റാൻ ശ്രമിച്ചത്. പെൺകുട്ടികൾ ബഹളം വെച്ചതോടെ മറ്റ് സ്ഥലങ്ങളിൽ നിന്ന് വിദ്യാർത്ഥികൾ ഓടിക്കൂടി. ഓടിക്കൂടിയ മറ്റ് കുട്ടികളെ കാറിലെത്തിയവർ പിടിച്ചു തള്ളാനും മറ്റും ശ്രമിച്ചു. കൂടുതൽ വിദ്യാർത്ഥികളെത്തിയതോടെ ഇവർ കാർ എടുത്ത് പുറത്തേക്ക് പോകുകയായിരുന്നു. സംഭവത്തെ തുടർന്ന് ജെ.എൻ.യു ക്യാംപസ് ഞെട്ടലിലാണ്. പെൺകുട്ടികൾക്ക് മറ്റ് പ്രശ്നങ്ങളൊന്നുമില്ല. പൊലീസിൽ പരാതി നൽകിയിട്ടുണ്ട്.

Continue Reading

Trending