Connect with us

Culture

അഹമ്മദ് നമ്മ ആള്

Published

on

ഇന്ത്യന്‍ യൂനിയന്‍ മുസ്‌ലിംലീഗ് മുന്‍ പ്രസിഡന്റും മുന്‍ കേന്ദ്രമന്ത്രിയുമായ ഇ. അഹമ്മദുമായി കരുണാനിധിക്ക് അടുത്ത ബന്ധമാണുണ്ടായിരുന്നത്. ചെന്നൈയില്‍ ഇ. അഹമ്മദ് എത്തിയാല്‍ പലപ്പോഴും കരുണാനിധിയെ സന്ദര്‍ശിച്ചിരുന്നു. ഇ. അഹമ്മദ് കേന്ദ്ര വിദേശകാര്യ സഹ മന്ത്രിയായിരിക്കെ ഒരിക്കല്‍ കോയമ്പത്തൂരില്‍ പത്രസമ്മേളനം നടത്തുന്നതിനിടയില്‍ ശ്രീലങ്ക പ്രശ്‌നവും കോയമ്പത്തൂരില്‍ പാസ്‌പോര്‍ട്ട് ഓഫീസിന്റെ ആവശ്യകതയും പത്രലേഖകര്‍ ഉന്നയിച്ചു. തമിഴ്‌നാട് സര്‍ക്കാര്‍ സ്ഥലം അനുവദിക്കുകയാണെങ്കില്‍ 24 മണിക്കൂറിനകം പാസ്‌പോര്‍ട്ട് ഓഫീസ് അനുവദിച്ചുകൊണ്ടുള്ള ഉത്തരവ് ഇറക്കാമെന്നായി കേന്ദ്രമന്ത്രിയായിരുന്ന ഇ. അഹമ്മദ്. സണ്‍ ടി.വിയില്‍ ഈ വാര്‍ത്ത കേള്‍ക്കാനിടയായ മുഖ്യമന്ത്രി കരുണാനിധി അപ്പോള്‍ തന്നെ കോയമ്പത്തൂരില്‍ പാസ്‌പോര്‍ട്ട് ഓഫീസിന് ഉപ്പിലിപാളയത്തെ കോര്‍പ്പറേഷന്‍ കെട്ടിടം അനുവദിച്ചു കൊണ്ട് ഉത്തരവിറക്കി. ഒപ്പം കേന്ദ്രമന്ത്രി അഹമ്മദ് തൃശ്‌നാപള്ളി, മധുര എന്നിവിടങ്ങളിലും പാസ്‌പോര്‍ട്ട് ഓഫീസ് തുറക്കാന്‍ അനുമതി നല്‍കണമെന്ന് കരുണാനിധി ആവശ്യപ്പെടുകയും ചെയ്തു. ഈ വാര്‍ത്ത ടി.വിയില്‍ കേള്‍ക്കാനിടയായ അഹമ്മദ് ചെന്നൈയില്‍ കരുണാനിധിയുടെ ആവശ്യം അംഗീകരിച്ച് ഉടന്‍ പത്രസമ്മേളനവും നടത്തി. പൊതുവേദികളില്‍ ഇ. അഹമ്മദിനെ കണ്ടാല്‍ കരുണാനിധി പുഞ്ചിരി തൂകി പറഞ്ഞിരുന്നത് ‘ഇവര്‍ നമ്മ ആള്’ എന്നാണ്. ശ്രീലങ്ക തമിഴ് വംശീയ പ്രശ്‌നത്തില്‍ മുഖ്യമന്ത്രിയായ കരുണാനിധിയുടെ അഭിപ്രായം കൂടി പരിഗണിച്ചാണ് കേന്ദ്ര മന്ത്രിയായിരുന്ന അഹമ്മദ് അനുരഞ്ജന ചര്‍ച്ചകള്‍ നടത്തിയത്.

Film

ജോജു ജോര്‍ജിന്റെ ആരോപണങ്ങള്‍ തള്ളി ലിജോ ജോസ് പെല്ലിശ്ശേരി; ചുരുളിക്ക് കൊടുത്ത കാശിന്റെ കണക്കുമായി സംവിധായകന്‍

Published

on

കൊച്ചി: ചുരുളി സിനിമയുമായി ബന്ധപ്പെട്ട നടന്‍ ജോജു ജോര്‍ജിന്റെ ആരോപണങ്ങള്‍ തള്ളി സംവിധായകന്‍ ലിജോ ജോസ് പെല്ലിശ്ശേരി. സിനിമയില്‍ അഭിനയിച്ചതിന് ജോജുവിന് പണം നല്‍കിയിട്ടുണ്ടെന്നും സിനിമ തിയറ്ററില്‍ റിലീസ് ചെയ്തിട്ടില്ലെന്നും സംവിധായകന്‍ ഫേസ്ബുക്ക് പോസ്റ്റില്‍ പറയുന്നു.

ചുരുളി സിനിമയുമായി ബന്ധപ്പെട്ട് കഴിഞ്ഞ ദിവസം ഒരു അഭിമുഖത്തിലാണ് ജോജു വിമര്‍ശനവുമായി രംഗത്തെത്തിയത്. ചുരുളി സിനിമയിലെ തെറി പറയുന്ന ഭാഗം അവാര്‍ഡിന് അയക്കുക മാത്രമേയുള്ളൂവെന്ന് പറഞ്ഞതു കൊണ്ടാണ് തെറി പറഞ്ഞ് അഭിനയിച്ചത്. അതിപ്പോള്‍ ഞാനാണ് ചുമന്നു കൊണ്ടു നടക്കുന്നത്. ചുരുളിയുടെ തെറി ഇല്ലാത്തൊരു പതിപ്പുണ്ട്. തെറിയില്ലാത്തൊരു പതിപ്പ് ഞാന്‍ ഡബ്ബ് ചെയ്തിരുന്നു. അതാകും തിയറ്ററിലെത്തുകയെന്നാണ് കരുതിയത്. ഈ പതിപ്പ് റിലീസാകുമെന്ന് കരുതിയില്ല. തനിക്ക് ചുരുളിയില്‍ അഭിനയച്ചതിന്റെ പ്രതിഫലം കിട്ടിയിട്ടില്ല എന്നിങ്ങനെയായിരുന്നു ജോജുവിന്റെ ആരോപണങ്ങള്‍.

എന്നാല്‍, എ സര്‍ട്ടിഫിക്കറ്റ് ഉള്ള സിനിമ തീയേറ്ററുകളില്‍ ഇതുവരെ റിലീസ് ചെയ്തിട്ടില്ലെന്നും മൂന്ന് ദിവസത്തെ അതിഥി വേഷം ചെയ്ത ജോജുവിന് 5,90,000 രൂപ നല്‍കിയിട്ടുണ്ടെന്നും രേഖകള്‍ സഹിതം ലിജോ ജോസ് പറയുന്നു. സുഹൃത്തുക്കളായ നിര്‍മാതാക്കള്‍ക്കുണ്ടായ മനോവിഷമം കണക്കിലെടുത്താണ് ഈ വിശദീകരണം എന്ന് വ്യക്തമാക്കിയാണ് ലിജോയുടെ പ്രതികരണം.

 

Continue Reading

Film

മഞ്ഞുമ്മൽ ബോയ്സ് സാമ്പത്തിക തട്ടിപ്പ് കേസ്: സൗബിൻ ഷാഹിറിന് ഹാജരാകാനുള്ള തിയതി ഹൈക്കോടതി നീട്ടിനൽകി

Published

on

കൊച്ചി: മഞ്ഞുമ്മൽ ബോയ്സ് സാമ്പത്തിക തട്ടിപ്പ് കേസിൽ നടൻ സൗബിൻ ഷാഹിറിന് ആശ്വാസം. അന്വേഷണ സംഘത്തിന് മുന്നിൽ ഹാജരാകാനുള്ള തിയതി ഹൈക്കോടതി നീട്ടിനൽകി. മഞ്ഞുമ്മൽ ബോയ്സ് സിനിമയുമായി ബന്ധപ്പെട്ട സാമ്പത്തിക തട്ടിപ്പ് കേസിൽ, ഇന്നായിരുന്നു അന്വേഷണസംഘത്തിന് മുന്നിൽ ഹാജരാകാൻ അനുവദിച്ച അവസാന ദിവസം. സൗബിൻ, പിതാവ് ബാബു ഷാഹിർ, സഹ നിർമാതാവ് ഷോൺ ആന്‍റണി എന്നിവർ സമർപ്പിച്ച മുൻകൂർ ജാമ്യാപേക്ഷയിലാണ് ഹൈക്കോടതി നടപടി.

പൊലീസിന് മുന്നിൽ ഹജരാകാനുള്ള തിയതി ഈ മാസം 27 വരെയാണ് കോടതി നീട്ടി നൽകിയത്. സിനിമയ്‌ക്കായി താൻ മുടക്കിയ പണവും സിനിമയുടെ ലാഭവിഹിതവും നൽകിയില്ലെന്ന അരൂർ സ്വദേശി സിറാജ് വലിയതറയുടെ പരാതിയിലാണ് മൂന്ന് പേർക്കുമെതിരെ പൊലീസ് കേസെടുത്തത്. കേസ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് മൂവരും ഹൈക്കോടതിയെ സമീപിച്ചിരുന്നെങ്കിലും ആവശ്യം തള്ളിയിരുന്നു.

Continue Reading

Film

സിനിമാപ്രവർത്തകർ ലഹരി ഉപയോഗിക്കില്ലെന്ന സത്യവാങ്മൂലം നൽകണം

Published

on

കൊച്ചി: ലഹരി ഉപയോഗിക്കില്ലെന്ന സത്യവാങ്മൂലം സിനിമാപ്രവർത്തകരിൽ നിന്ന് എഴുതി വാങ്ങാൻ നിർമാതാക്കളുടെ സംഘടനയായ കേരള ഫിലിം പ്രൊഡ്യൂസേഴ്സ് അസോസിയേഷൻ. നടീനടന്മാർ അടക്കം എല്ലാവരും സത്യവാങ്മൂലം നൽകണം.

ലഹരി വിരുദ്ധ ദിനമായ ജൂൺ 26 മുതൽ നിബന്ധന നടപ്പിൽ വരുത്തും. അമ്മ, ഫെഫ്ക എന്നീ സംഘടനകളോടാണ് സത്യവാങ്മൂലം ആവശ്യപ്പെട്ടിരിക്കുന്നത്. വേതന കരാറിനൊപ്പം ഈ സത്യവാങ്മൂലം കൂടി നിര്‍ബന്ധമാക്കിയേക്കും.

 

Continue Reading

Trending