Connect with us

GULF

ലുലു എക്സ്ചേഞ്ചിന്റെ കുവൈറ്റിലെ 33 മത് ശാഖ എം.എ യൂസഫ് അലി ഉദ്ഘാടനം ചെയ്തു

രാജ്യാന്തര തലത്തിൽ 279 ശാഖയുമായി ലുലു ഫിനാൽഷ്യൽ ഹോൾഡിം​ഗ്സ്

Published

on

കുവൈത്ത് സിറ്റി: കുവൈത്തിലെ വിദേശ പണമിടപാട് രം​ഗത്തെ ഏറ്റവും വിശ്വസ്തനീയമായ ലുലു എക്സ്ചേഞ്ച് പ്രവാസികൾക്ക് കൂടുതൽ സൗകര്യം ഒരുക്കി കൊണ്ട് പ്രശസ്ത ടൂറിസ്റ്റ് കേന്ദ്രമായ അൽ ഖിറാനിൽ പ്രവർത്തനം ആരംഭിച്ചു. ലുലു എക്സ്ചേഞ്ചിന്റെ കുവൈത്തിലെ 33 മത്തേതും, ലുലു ഫിനാൽഷ്യൽ ഹോൾഡിം​ഗിസിന്റെ 279 മത്തേതുമായ ശാഖ അൽ ഖിറാൻ മാളിൽ, ലുലു ​ഗ്രൂപ്പ് ഇന്റർനാഷണൽ ചെയർമാൻ ആൻഡ് മാനേജിം​ഗ് ഡയറക്ടർ എം.എ യൂസഫ് അലി ഉദ്ഘാടനം ചെയ്തു.

ലുലു ഫിനാൽഷ്യൽ ഹോൾഡി​ഗ്സിന്റെ വളർച്ചയ്ക്ക് എന്നും സഹായകരമായിട്ടുള്ള കുവൈത്തിൽ പുതിയ ഒരു ശാഖ കൂടി ആരംഭിക്കാനായതിൽ വളരെയേറെ സന്തോഷമുണ്ടെന്ന് ഉദ്ഘാടനത്തിന് ശേഷം സംസാരിച്ച ലുലു ഫിനാൽഷ്യൽ ഹോൾഡിം​ഗ്സ് എംഡി അദീബ് അഹമ്മദ് പറഞ്ഞു. പുതിയ ശാഖകൾ കുവൈറ്റിൽ ആരംഭിക്കുന്നത് തന്നെ ലുലു എക്സ്ചേഞ്ചിന്റെ സേവനം കൂടുതൽ ജനങ്ങൾക്ക് ലഭിക്കുന്നതിന് വേണ്ടിയാണ്. ജനങ്ങളുടെ ആ​ഗ്രത്തിനൊത്ത് ഞങ്ങൾക്ക് വളരാനും, പ്രവർത്തിക്കാനും കഴിയുന്നതിൽ അതിയായ സംതൃപ്തിയും ഉണ്ട്. മികച്ച സാമ്പത്തിക സർവ്വീസുകൾ നൽകുന്ന സ്ഥാപനം എന്നനിലയിൽ ജനങ്ങൾക്ക് കൂടുതൽ ഡിജിറ്റൽ പേയ്മെന്റ് സംവിധാനം ഒരുക്കുന്നതിനായി ലുലു മണിലൂടെയുടെയുളള സൗകര്യവും വർദ്ധിപ്പിച്ച് വരുകയാണ്. അൽ ഖീറാൻ കുവൈത്തിൽ അതിവേ​ഗം വളരുന്ന വാണീജ്യ മേഖയാണ്. ഇവിടെയെത്തുന്ന വിദേശീയർക്കെന്ന പോലെ തദ്ദേശീയർക്കും അതിന്റെ ​ഗുണം ലഭിക്കുകയും ചെയ്യും, അതിനാൽ ഇവിടെ ശാഖ തുറക്കാനയതിൽ അതിയായ സന്തോഷമുണ്ടെന്നും അദീബ് അഹമ്മദ് പറഞ്ഞു.

ഫോട്ടോ കാപ്ഷൻ; ലുലു എക്സ്ചേഞ്ചിന്റെ കുവൈത്തിലെ 33 മത്തേതും, ലുലു ഫിനാൽഷ്യൽ ഹോൾഡിം​ഗിസിന്റെ 279 മത്തേതുമായ ശാഖ അൽ ഖിറാൻ മാളിൽ, ലുലു ​ഗ്രൂപ്പ് ഇന്റർനാഷണൽ ചെയർമാൻ ആൻഡ് മാനേജിം​ഗ് ഡയറക്ടർ എം.എ യൂസഫ് അലി ഉദ്ഘാടനം ചെയ്യുന്നു. കുവൈത്തിലെ യുഎഇ അംബാസഡർ മതർ ഹമദ് ഹ്ലൈസ് അൽമകസഫ അൽ നെയാദി, കുവൈത്തിലെ ദക്ഷിണാഫ്രിക്കൻ അംബാസഡർ മനേലിസി ഗെംഗെ, ലുലു എക്‌സ്‌ചേഞ്ച് ജനറൽ മാനേജർ ശ്രീനാഥ് ശ്രീകുമാർ; ഡെപ്യൂട്ടി ജനറൽ മാനേജർ, സുബഹീർ തയ്യിൽ, ഓപ്പറേഷൻസ് മേധാവി ഷഫാസ് അഹമ്മദ് എന്നിവർ സമീപം.

ലുലു എക്സ്ചേഞ്ചിനെക്കുറിച്ച്

അബുദാബി ആസ്ഥാനമായി പ്രവർത്തിക്കുന്ന ISO 9001:2015 അം​ഗീകാരമുള്ള ആഗോള സാമ്പത്തിക സേവന സംരംഭമായ ലുലു ഫിനാൻഷ്യൽ ഹോൾഡിംഗ്‌സിന്റെ ഭാഗമാണ് ലുലു എക്‌സ്‌ചേഞ്ച്. ഒമാൻ, യുഎഇ, കുവൈറ്റ്, ഖത്തർ, ബഹ്‌റൈൻ, ഇന്ത്യ, ബംഗ്ലാദേശ്, സിംഗപ്പൂർ, ഹോങ്കോംഗ്, മലേഷ്യ, ഫിലിപ്പീൻസ് തുടങ്ങിയ നിരവധി ജിസിസി രാജ്യങ്ങളിലായി 280 ഓളം ശാഖകളും, ഡിജിറ്റൽ പേയ്‌മെന്റ് സൊല്യൂഷനുകളും ഗ്രൂപ്പിന് കീഴിയിൽ പ്രവർത്തിക്കുന്നു. കൂടുതലറിയാൻ www.luluexchange.com സന്ദർശിക്കുക.

GULF

ദുബൈ-ഷൊര്‍ണൂര്‍ മണ്ഡലം കെഎംസിസി ഇഫ്താര്‍ സംഗമം

Published

on

ദുബൈ: ദുബൈ കെഎംസിസി ഷൊര്‍ണൂര്‍ മണ്ഡലം കമ്മിറ്റി ഇഫ്താര്‍ സംഗമം ഒരുക്കി. പുതിയ രാഷ്ട്രീയാന്തരീക്ഷത്തില്‍ ജനാധിപത്യ ഇന്ത്യ നേരിടുന്ന വെല്ലുവിളികളെ കുറിച്ചും ഓരോരുത്തരുടെയും ഉത്തരവാദിത്തം നിറവേറ്റേണ്ടതിന്റെ പ്രാധാന്യം സംബന്ധിച്ചും യുഎഇ കെഎംസിസി ജന.സെക്രട്ടറി പി.കെ അന്‍വര്‍ നഹ ഉദ്ഘാടന പ്രഭാഷണത്തില്‍ ഓര്‍മിപ്പിച്ചു.

അബ്ദുല്ലത്തീഫ് പനമണ്ണയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ ഷാഫി അന്‍വരി റമദാന്‍ പ്രഭാഷണം നിര്‍വഹിച്ചു. മുഹമ്മദ് പട്ടാമ്പി, ഫൈസല്‍ തുറക്കല്‍, ജംഷാദ് വടക്കേതില്‍, ഇബ്രാഹിം ചളവറ, നജീബ് തെയ്യാലിക്കല്‍, ബാസിത്, അന്‍വറുള്ള ഹുദവി, ജലീല്‍ ചെര്‍പ്പുളശ്ശേരി ആശംസ നേര്‍ന്നു. യൂസഫ് മൗലവി പ്രാര്‍ത്ഥന നിര്‍വഹിച്ചു. ഷഫീഖ് മഠത്തിപ്പറമ്പ് സ്വാഗതവും ജാബിര്‍ വാഫി നന്ദിയും പറഞ്ഞു.

Continue Reading

GULF

ജിമ്മി ജോർജ്ജ് വോളി ടൂർണമെന്റിന് അബുദാബിയിൽ തുടക്കമായി

Published

on

അബുദാബി: കേരള സോഷ്യൽ സെൻ്റർ അബുദാബി സംഘടിക്കപ്പിക്കുന്ന ഇരുപത്തിനാലാമത് കെ. എസ് സി. – എൽ. എൽ. എച്ച് ജിമ്മി ജോർജ്ജ് സ്മാരക അന്താരാഷ്ട്ര റമദാൻ വോളിബോൾ ടൂർണമെൻ്റിന് തുടക്കമായി.

ലിവ ഇൻ്റർനാഷണൽ സ്കൂൾ ഇൻഡോർ ഓഡിറ്റോറിയത്തിൽ ബുർജീൽ ഹോൾഡിങ്ങ്സ് ചെയർമാൻ ഡോ. ഷംസീൽ വയലിൽ ഉദ്ഘാടനം ചെയ്തു. കേരള സോഷ്യൽ സെൻറർ പ്രസിഡണ്ട് എ. കെ. ബീരാൻകുട്ടി, ജനൽ സെക്രട്ടറി കെ. സത്യൻ, കായിക വിഭാഗം സെക്രട്ടറി റഷീദ് അയിരൂർ, അസി. കായിക വിഭാഗം സെക്രട്ടറി സുഭാഷ് മാടിക്കടവ്, ടൂർണ്ണമെന്റ് കോർഡിനേറ്റർ ടി. എം. സലീം മറ്റ് മേനേജിംഗ് കമ്മറ്റി അംഗങ്ങൾ, വിവിധ പ്രവാസി സംഘടന പ്രതിനിധികൾ, സ്പോൺസർമാർ മറ്റു വിശിഷ്ട അതിഥികൾ ചടങ്ങിൽ സംബന്ധിച്ചു. ശക്തി തിയ്യറ്റേഴ്സ് അബുദാബിയുടെ വാദ്യ സംഘത്തിന്റെ ചെണ്ടമേളത്തോടെയാണ് ഉദ്ഘാടന പരിപാടികൾക്ക് തുടക്കമായത്.

തുടർന്ന് കെ.എസ്.സി കലാവിഭാഗത്തിൻ്റെ നേതൃത്വത്തിൽ ഇന്തോ-അറബ് ബന്ധം കലയിലൂടെ ഉറപ്പു വരുത്ത രീതിയിൽഗഫൂർ വടകര ചിട്ടപ്പെടുത്തിയ നൃത്ത വിരുന്ന് ശ്രദ്ധേയമായി.

ബുർജീൽ ഹോൾഡിങ്ങ്സ് എൽ.എൽ. എച്ച് ഹോസ്പിറ്റൽ ഗ്രൂപ്പുമായി സഹകരിച്ച് സംഘടിപ്പിക്കുന്ന ടൂർണമെന്റിലെ ആദ്യമൽസരം എൽ.എൽ.എച്ച് ഹോസ്പിറ്റൽ അബുദാബിയും, പാല സിക്സെസ് മദീനയും തമ്മിലായിരുന്നു. 25 – 22, 25 – 19 എന്നീ ക്രമത്തിൽ തുടർച്ചയായ രണ്ട് മത്സരത്തിലൂടെ എൽ എൽ എച്ച് ഹോസ്പിറ്റൽ പാല സിക്‌സസ് മദീനയെ പരാജയപ്പെടുത്തി.

രണ്ടാമത്തെ മത്സരത്തിൽ 25 – 23, 19 – 25, 15 – 13 എന്നീ ക്രമത്തിൽ നടന്ന മൂന്ന് സെറ്റ് മത്സരത്തിൽ ഓൺലി ഫ്രെഷ് ദുബായിയെ പരാജപ്പെടുത്തി ഒന്നിനെതിരെ രണ്ടു സെറ്റ് നേടികൊണ്ട് ലിറ്റിൽ സ്കൊളാർ ദുബായ് വെന്നിക്കൊടി നാട്ടി.

വിവിധ ടീമുകളെ പ്രതിനിധീകരിച്ച് വിവിധ രാജ്യങ്ങളിലെ ദേശീയ, അന്തർദേശീയ താരങ്ങൾ പങ്കെടുക്കുക്കുന്ന ടൂർണ്ണമെന്റിൽ വെള്ളിയാഴ്ച നടക്കുന്ന ആദ്യമത്സരം പാല സിക്സസ് മദീനയും ഖാൻ ഇന്റർനാഷലും, രണ്ടാമത്തെ മത്സരം ഒൺലി ഫ്രഷ് ദുബൈയും ശ്രീലങ്ക ഇന്റർ നാഷണലും തമ്മിലായിരിക്കും. ഫൈനൽ മത്സരം മാർച്ച് 31 ന് അബുദാബി അൽ ജസീറ സ്റേഡിയത്തിലായിരിക്കും അരങ്ങേറുക.

Continue Reading

FOREIGN

മകനെ തൂക്കുകയറിൽ നിന്ന് മോചിപ്പിക്കാൻ സഹായം തേടി വയോധികയായ ഒരുമ്മ

റഹീമിനെ മോചിപ്പിക്കണമെങ്കിൽ ഏപ്രിൽ 16ന് മുൻപ് 34 കോടി രൂപയാണ് ബ്ലഡ് മണിയായി നൽകേണ്ടത്.

Published

on

പ്രവാസിയായ മകനെ തൂക്കുകയറിൽ നിന്ന് മോചിപ്പിക്കാൻ സഹായം തേടുകയാണ് വയോധികയായ ഒരുമ്മ. വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട കോഴിക്കോട് ഫറോക്ക് സ്വദേശി അബ്ദു റഹിം കഴിഞ്ഞ 18 വർഷമായി റിയാദിലെ ജയിലിലാണ്. മോചനദ്രവ്യമായി ആവശ്യപ്പെട്ട 34 കോടി സമാഹരിക്കാൻ കോഴിക്കോട്ടെ കൂട്ടായ്മ അവസാന വട്ട ശ്രമത്തിലാണ്.

നിറകണ്ണുകളോടെ, നെഞ്ചു പൊട്ടും വേദനയോടെ ഈ ഉമ്മ ആവശ്യപ്പെടുന്നത് തന്റെ മകൻ്റെ ജീവൻ മാത്രമാണ്. തൂക്കുകയറിൽ നിന്നെങ്കിലും രക്ഷപ്പെടുത്തണം. അതിന് സുമനസുകളുടെ സഹായം വേണം. ഫറോക്ക് സ്വദേശിയായ മച്ചിലകത്ത് അബ്ദു റഹീമാണ് വധശിക്ഷയും കാത്ത് റിയാദ് ജയിലിൽ കഴിയുന്നത്. 2006ലാണ് റഹിം ജയിലിലാകുന്നത്. നാട്ടിൽ റഹീമിനെ സഹായിക്കാൻ ഒരു കൂട്ടായ്മ രൂപീകരിച്ച് നിയമ യുദ്ധം നടത്തിയെങ്കിലും കേസ് മേൽ കോടതികളിലും പരാജയപ്പെട്ടു. റഹീമിനെ മോചിപ്പിക്കണമെങ്കിൽ ഏപ്രിൽ 16ന് മുൻപ് 34 കോടി രൂപയാണ് ബ്ലഡ് മണിയായി നൽകേണ്ടത്.

ഓട്ടോ ഡ്രൈവറായിരുന്ന അബ്ദു റഹീം 2006 നവംബർ 28 നാണ് ഹൗസ് ഡ്രൈവർ വിസയിൽ റിയാദിൽ എത്തിയത്. സ്പോൺസർ അബ്ദുള്ള അബ്ദു റഹ്മാൻ ആൽ ശഹരിയുടെ ഭിന്ന ശേഷിയുള്ള മകൻ അനസ് ശഹ് രിയെ പരിചരിക്കുന്നതിനിടെ കഴുത്തിൽ ഘടിപ്പിച്ച ട്യൂബിൽ റഹീമിൻ്റെ കൈ അബദ്ധത്തിൽ തട്ടി. ബോധരഹിതനായ കുട്ടി പിന്നീട് മരണത്തിന് കിഴടങ്ങി. എന്നാൽ കോടതി നിരപരാധിത്വം അംഗീകരിച്ചില്ല.

അനുരഞ്ജന നീക്കങ്ങളോട് പ്രതികരിക്കാതിരുന്ന കുടുംബം അവസാനം പതിനഞ്ച് മില്യൺ റിയാൽ മോചനദ്രവ്യമെന്ന ഉപാധിയോടെ മാപ്പ് നൽകാൻ തയാറാവുകയായിരുന്നു. ഈ വലിയ തുക കണ്ടെത്താൻ കളക്ഷൻ ആപ്പ് നിർമ്മിച്ചും ക്രൗഡ് ഫണ്ടിങ് നടത്തിയും അവസാന വട്ട ശ്രമത്തിലാണ് നിയമ സഹായ കൂട്ടായ്മ. പക്ഷേ ഇതുവരെ സമാഹരിക്കാൻ കഴിഞ്ഞത് ഒന്നര കോടിയോളം രൂപ മാത്രം. ഇനി റഹീമിന് മുന്നിലുള്ളത് ദിവസങ്ങൾ മാത്രം. പ്രതീക്ഷ, നിർണായക സമയത്ത് കരുണ വറ്റാത്ത സുമനസുകളിലും.

Continue Reading

Trending