Connect with us

More

എവിടെ മഹി

Published

on

കല്യാണി (ബംഗാള്‍): വിജയ് ഹസാരെ ട്രോഫി ക്രിക്കറ്റ് ടൂര്‍ണമെന്റില്‍ സര്‍വീസസിനോട് ഏറ്റുമുട്ടിയ എംഎസ് ധോണിയുടെ ജാര്‍ഖണ്ഡിന് വീണ്ടും ജയം. എന്നാല്‍ എംഎസ് ധോണി ഇത്തവണ ബാറ്റ് ചെയ്യാതെയായിരുന്നു ഈ വിജയം ജാര്‍ഖണ്ഡ് ടീം സ്വന്തമാക്കിയത്. സൗരഭ് തിവാരിയും (102) ഇഷാങ്ക് ജക്ഷിയുയും (116) പുറത്താകാതെ നേടിയ സെഞ്ചുറികളുടെ കരുത്തില്‍ അവര്‍ സര്‍വീസസിനെ ഏഴു വിക്കറ്റിനാണ് പരാജയപ്പെടുത്തിയത്. ആദ്യം ബാറ്റ് ചെയ്ത സര്‍വീസസ് കുറിച്ച 277 എന്ന ലക്ഷ്യം 22 പന്തുകള്‍ ബാക്കി നില്‍ക്കെ ജാര്‍ഖണ്ഡ് മറികടന്നു.നാലം വിക്കറ്റില്‍ തിവാരി-ജക്ഷി സഖ്യം 218റണ്‍സിന്റെ കൂട്ടുകെട്ടുണ്ടാക്കി. ഒരു ഘട്ടത്തില്‍ അവര്‍ 17 ഓവറില്‍ മൂന്നുവിക്കറ്റിന് 65 എന്ന നിലയിലായിരുന്നു. അതേ സമയം ധോണിയുടെ കളി കാണാനെത്തിയവര്‍ക്ക് വളരെ നിരാശയുണ്ടാക്കുന്നതായിരുന്നു മത്സരം. സര്‍വീസസിന്റെ മോശം ഫീല്‍ഡിങ് കൂടിയായതോടെ ജാര്‍ഖണ്ഡിന് കൂടുതല്‍ വിക്കറ്റ് നഷ്ടമായില്ല. ഇതോടെ കാണികള്‍ ക്രുദ്ധരായി സൗരഭ് തിവാരിയേയും ജക്ഷിയേയും ചീത്തവിളിക്കാന്‍ പോലും മുതിര്‍ന്നു. തിവാരിയെ കാണികള്‍ കൂവി വിളിക്കുകയും ചെയ്തു. തങ്ങലുടെ പ്രിയതാരം മഹേന്ദ്ര സിങ് ധോണിയുടെ ബാറ്റിങ് നേരിട്ടു കാണാന്‍ സാധിക്കാത്തതായിരുന്നു കാണികളുടെ ദേഷ്യത്തിന് കാരണം. ജാര്‍ഖണ്ഡിന്റെ ആദ്യജയത്തില്‍ ധോണി സെഞ്ചുറി നേടിയിരുന്നു. കാണികളുടെ ദേഷ്യം മനസിലാക്കാവുന്നതേയുള്ളെന്ന് ഏറ്റവും കൂടുതല്‍ ചീത്തവിളി കേട്ട സൗരഭ് തിവാരി മല്‍സരശേഷം പ്രതികരിച്ചു. മഹി ഭായ് ബാറ്റു ചെയ്യുന്നത് അവര്‍ നേരിട്ടു കണ്ടിട്ടില്ല. അതുകൊണ്ട് അദ്ദേഹം ബാറ്റിങ്ങിന് ഇറങ്ങുന്നത് കാത്തിരിക്കുകയായിരുന്നു അവര്‍.ഒരു പ്രൊഫഷണല്‍ താരമെന്ന നിലയില്‍ കാണികളുടെ വികാരം മനസിലാക്കി കളിക്കുകയായിരുന്നു തങ്ങളെന്നും തിവാരി പറഞ്ഞു. ക്ഷമയോടെ കളിച്ചാല്‍ റണ്‍സ് താനേ വരുമെന്നുള്ള’ ധോണിയുടെ ഉപദേശമാണ് തങ്ങളെ വിജയത്തിലേക്കു ബാറ്റേന്തിച്ചതെന്നും ജക്ഷിയും തിവാരിയും മല്‍സരശേഷംപറഞ്ഞു. അടുത്തത് ബാറ്റു ചെയ്യാന്‍ വരുന്നത് ധോണിയാണെന്ന ചിന്തയും സമ്മര്‍ദ്ദം കൂടാതെ കളിക്കാന്‍ തങ്ങള്‍ക്ക് സഹായകരമായെന്ന് ഇരുവരും വ്യക്തമാക്കി.

kerala

കെഫോണിനെയല്ല, അതിനുപിന്നിലെ അഴിമതിയെയാണ് വിമര്‍ശിച്ചത്: വി.ഡി സതീശന്‍

50% ടെന്‍ഡര്‍ എക്‌സസ് അനുവദിച്ചത് കൊടിയ അഴിമതിയാണ് പത്ത് ശതമാനം മാത്രമേ അനുവദിക്കാവുവെന്ന് ധനകാര്യ വകുപ്പിന്റെ ഉത്തരവുണ്ട്

Published

on

എ.ഐ കാമറ , കെ. ഫോണ്‍ അഴിമതി ആരോപിച്ച പ്രതിപക്ഷത്തെ മുഖ്യമന്ത്രി പരിഹസിക്കുന്നുവെന്ന് വി ഡി സതീശന്‍. പദ്ധതിയെയല്ല പ്രതിപക്ഷം വിമര്‍ശിച്ചത്,പദ്ധതിയിലെ അഴിമതിയാണ് വിമര്‍ശിക്കുന്നത്.

50% ടെന്‍ഡര്‍ എക്‌സസ് അനുവദിച്ചത് കൊടിയ അഴിമതിയാണ്. പത്ത് ശതമാനം മാത്രമേ അനുവദിക്കാവുവെന്ന് ധനകാര്യ വകുപ്പിന്റെ ഉത്തരവുണ്ട്. 40 ലക്ഷം പേര്‍ക്ക് കണക്ഷന്‍ കൊടുക്കുമെന്ന് പറയുന്നു. 60,000 പേര്‍ക്ക് കൊടുക്കാനുള്ള അനുമതി മാത്രമാണുള്ളത്. രണ്ടര ലക്ഷം പേര്‍ക്ക് കൂടി കണക്ഷന്‍ കൊടുക്കാനുള്ള ടെന്‍ഡര്‍ വിളിച്ചു. അത് കറക്ക് കമ്പനികള്‍ക്ക് പുറത്തുള്ള ഒരു കമ്പനിക്ക് ടെന്‍ഡര്‍ എല്‍ വണ്‍ വന്നു. അവരെ ഇല്ലാത്ത പരാതി കൊടുത്ത് ടെന്‍ഡറില്‍ നിന്ന് പുറത്താക്കി.എസ്ആര്‍ഐടി ക്ക് ടെന്‍ഡര്‍ ലഭിക്കുന്നതിന് ടെന്‍ഡര്‍ വ്യവസ്ഥകളില്‍ മാറ്റം വരുത്തി. മറ്റുള്ളവരെ ഒഴിവാക്കി. ഇത് ജനങ്ങളെ വെല്ലുവിളിച്ചു കൊണ്ടുള്ള തട്ടിപ്പാണ്. ഇന്നലെ കുത്തക കമ്പനികള്‍ക്കെതിരെ പറഞ്ഞു. ഈ കണക്ഷന്റെ 50% ടെലികോം സര്‍വീസുകള്‍ക്ക് കൊടുക്കാന്‍ തീരുമാനം. അവരല്ലേ കുത്തകകളെന്ന് വി ഡി സതീശന്‍ ചോദിച്ചു.

ഇന്ത്യയില്‍ നിന്നും സാധനം വാങ്ങുമെന്ന് എഴുതിവെച്ചിട്ട് ചൈനയില്‍ നിന്നും വാങ്ങി. എന്നിട്ട് മുഖ്യമന്ത്രി ന്യായീകരിക്കുന്നു. ധൂര്‍ത്തല്ല എന്ന് ഇന്നലെ മുഖ്യമന്ത്രി പറഞ്ഞു. 4.3 കോടി രൂപ കേരളത്തില്‍ ഈ പരിപാടിക്കായി അനുവദിച്ചു. ഇത് ധൂര്‍ത്തല്ലേ, സാങ്കേതികമായി മുന്നേറി എന്ന് പറയുന്ന കേരളം ആദ്യം റേഷന്‍ കൊടുക്കാനുള്ള സര്‍വര്‍ നന്നാക്കണം. ആളുകള്‍ക്ക് റേഷന്‍ ഇല്ല, ഒരുലക്ഷം ഡോളര്‍ തരുന്നവരുമായി ഊണ് കഴിക്കാന്‍ മുഖ്യമന്ത്രി പോകുന്നു.

Continue Reading

kerala

സുരേഷ് ഗോപിയുടെ വാഹനത്തിന് സൈഡ് കൊടുത്തില്ലെന്ന് പരാതി; ലോറി ഡ്രൈവര്‍ അറസ്റ്റില്‍

ഇയാള്‍ മദ്യപിച്ചിരുന്നതായി പൊലീസ് പറഞ്ഞു

Published

on

സുരേഷ് ഗോപിയുടെ വാഹനത്തിന് സൈഡ് കൊടുത്തില്ലെന്ന പരാതിയുടെ അടിസ്ഥാനത്തില്‍ ലോറിഡ്രൈവറെ അറസ്റ്റ് ചെയ്തു. തമിഴ്‌നാട് സ്വദേശിയായ ഭരത്തിനെയാണ് കളമശേരി പൊലീസ് അറസ്റ്റ് ചെയ്തത്. ഇയാള്‍ മദ്യപിച്ചിരുന്നതായി പൊലീസ് പറഞ്ഞു.

Continue Reading

india

മണിപ്പൂരില്‍ വീണ്ടും സംഘര്‍ഷം; മൂന്നു പേര്‍ കൊല്ലപ്പെട്ടു; നാലുപേര്‍ക്ക് പരിക്ക്

സംഘര്‍ഷം തുടരുന്ന സാഹചര്യത്തില്‍ പലമേഖലകളിലും ഇന്റര്‍നെറ്റ് വിലക്ക് തുടരുകയാണ്

Published

on

മണിപ്പൂരില്‍ വീണ്ടും സംഘര്‍ഷം. ഇരുവിഭാഗങ്ങള്‍ തമ്മില്‍ ഇന്നലെയുണ്ടായ ഏറ്റുമുട്ടലില്‍ 3 പേര്‍ കൊല്ലപ്പെട്ടു. നാലുപേര്‍ക്ക് പരിക്കേറ്റു. സംഘര്‍ഷം തുടരുന്ന സാഹചര്യത്തില്‍ പലമേഖലകളിലും ഇന്റര്‍നെറ്റ് വിലക്ക് തുടരുകയാണ്.

ദേശീയപാത അടക്കം തടസ്സപ്പെടുത്തിയായിരുന്നു അക്രമം. മണിപ്പൂരിലെ നാഗാ വിഭാഗം എംഎല്‍എമാരുമായി അമിത് ഷാ ഇന്ന് ചര്‍ച്ച നടത്താനിരിക്കെയാണ് പുതിയ സംഘര്‍ഷം. കേന്ദ്രത്തിന്റെ ഇടപെടല്‍ സംഘര്‍ഷത്തില്‍ യാതൊരു വിധ മാറ്റവും ഉണ്ടാക്കിയിട്ടില്ലെന്ന് ഇപ്പോഴത്തെ സാഹചര്യം കൊണ്ട് തന്നെ മനസ്സിലാക്കാവുന്നതാണ്.

Continue Reading

Trending