Connect with us

Video Stories

പുതുപ്പള്ളിയിലെ ഭൂരിപക്ഷം: ഞെട്ടൽ മാറാതെ സിപിഎം; മുഖ്യമന്ത്രിയെ നോക്കി നേതാക്കളും അണികളും

പുതുപ്പള്ളിയിൽ തോൽവി ഏതാണ്ട് ഉറപ്പാണെങ്കിലും ഇത്രയും വലിയ ഭൂരിപക്ഷം ചാണ്ടി ഉമ്മന് ലഭിക്കുമെന്ന് സിപിഎം പ്രതീക്ഷിച്ചിരുന്നില്ല.

Published

on

കെ .പി ജലീൽ

പുതുപ്പള്ളിയിൽ സംഭവിച്ച വൻ തോൽവിക്ക് ഉത്തരവാദിയാര് ഈ ചോദ്യത്തിന് മറുപടി കാത്തിരിക്കുകയാണ് കേരളത്തിലെ സിപിഎം നേതാക്കളും അണികളും. പാർട്ടിയുടെ ചോദ്യം ചെയ്യപ്പെടാനാവാത്ത നേതാവായി മുഖ്യമന്ത്രി പിണറായി വിജയൻ നിലകൊള്ളുമ്പോൾ അദ്ദേഹത്തിന് ആര് മണികെട്ടും എന്ന ചോദ്യമാണ് അടക്കം പറച്ചിൽ ആയി സിപിഎമ്മിനുള്ളിൽ ഉയർന്നിരിക്കുന്നത് .സിപിഐ പരോക്ഷമായി പ്രതികരിച്ചെങ്കിലും സിപിഎമ്മിനകത്ത് നിന്ന് ആരും മുഖ്യമന്ത്രിക്കെതിരെ പ്രതികരിച്ചിട്ടില്ല. സർക്കാരിൻറെ ദോഷങ്ങളാണ് വൻ തിരിച്ചടിക്ക് കാരണമെന്നാണ് അണികളിൽ പലരും ധരിക്കുന്നത്.

പുതുപ്പള്ളിയിൽ തോൽവി ഏതാണ്ട് ഉറപ്പാണെങ്കിലും ഇത്രയും വലിയ ഭൂരിപക്ഷം ചാണ്ടി ഉമ്മന് ലഭിക്കുമെന്ന് സിപിഎം പ്രതീക്ഷിച്ചിരുന്നില്ല. വിജയിച്ചാലും അയ്യായിരത്തിനും പതിനായിരത്തിനും ഇടയിൽ മാത്രം വ്യത്യാസമേ ഉണ്ടാവു എന്നായിരുന്നു സിപിഎം നേതൃത്വത്തിന്റെ വിലയിരുത്തൽ. അണികളും ഇത് ഏറ്റുപിടിച്ചിരുന്നു. സഹതാപ തരംഗം യുഡിഎഫിന് അനുകൂലമാകുമെന്ന് പ്രചരിപ്പിച്ചെങ്കിലും ഭരണവിരുദ്ധ വികാരം കൂടി ചേർന്നാണ് കനത്ത തോൽവിയിലേക്ക് സിപിഎം സ്ഥാനാർത്ഥി എത്തിച്ചേർന്നത് .മൂന്നുതവണ ഒരേ മണ്ഡലത്തിൽ തോൽക്കുന്ന അപഖ്യാതി ജയ്ക് സി തോമസിന് വരുത്തിവെച്ചത് സിപിഎം നേതൃത്വത്തിലെ ചിലരെ അസ്വസ്ഥമാക്കിയിട്ടുണ്ട്. സർക്കാരിനെതിരെയും പ്രത്യേകിച്ച് മുഖ്യമന്ത്രിയുടെ കുടുംബത്തിനെതിരെയും ഉയർന്നിരിക്കുന്ന ആരോപണങ്ങൾ നേരിടനാവാതെ കുഴങ്ങുകയായിരുന്നു പാർട്ടി അണികൾ. പ്രചാരണത്തിൽ നേരിട്ട് എത്തിയപ്പോഴും പിണറായി വിജയൻ ഇതിന് വ്യക്തമായ മറുപടി പറഞ്ഞില്ല.

ഓണക്കാലത്തെ ‘പൊളിവചനങ്ങൾ ‘എന്നു മാത്രമാണ് അദ്ദേഹം പ്രചാരണ യോഗത്തിൽ പ്രതിപക്ഷത്തിനെതിരെ പറഞ്ഞത് . മുഖ്യമന്ത്രിയുടെ മകൾ വീണ വിജയൻ മാസപ്പടി വാങ്ങി എന്ന കേന്ദ്രസർക്കാരിലെ ഏജൻസി തന്നെ വ്യക്തമാക്കിയിട്ടും അതിനു മറുപടി നൽകാൻ കഴിഞ്ഞില്ല എന്നത് അണികളെയും വോട്ടർമാരെയും സംശയത്തിലാക്കിയിരുന്നു .കഴിഞ്ഞ ആറുമാസത്തോളമായി മുഖ്യമന്ത്രി മാധ്യമങ്ങളോട് സംസാരിക്കാതിരുന്നതും ചർച്ചാവിഷയമാണ്. ഒന്നാം പിണറായി സർക്കാരിലെ പ്രമുഖരായ മന്ത്രിമാർ പ്രതിപക്ഷ ആരോപണങ്ങൾക്ക് ശക്തമായ പ്രതിരോധം തീർത്തപ്പോൾ രണ്ടാം പിണറായി സർക്കാരിലെ മന്ത്രിമാരിൽ പലരും പരിചയസമ്പത്ത് കുറഞ്ഞവരും ചെറുപ്പക്കാരുമാണ് .പിണറായിയെ പ്രതിരോധിക്കാൻ മന്ത്രിമാർ തയ്യാറാവുന്നില്ല എന്ന് മരുമകൻ കൂടിയായ പൊതുമരാമത്ത് വകുപ്പ് മന്ത്രി മുഹമ്മദ് റിയാസ് പരസ്യമായി പ്രതികരിച്ചിട്ടും പലരും അനങ്ങിയിട്ടില്ല. തോൽവിയുടെ ആഘാതം മാറ്റാൻ എന്തു വഴി എന്ന് ആലോചന പോലും സിപിഎമ്മിനകത്ത് ഇപ്പോഴും നടക്കുന്നില്ല. മുഖ്യമന്ത്രി മറുപടി പറയട്ടെ എന്നാണ് സംസ്ഥാന സെക്രട്ടറിയേറ്റ് അംഗങ്ങൾ വരെ അടക്കം പറയുന്നത് .അദ്ദേഹം മൗനം തുടരുമ്പോൾ അണികൾ ആകെ നിശ്ചലരാണ് .പൂർണമായും സഹതാപ തരംഗം എന്നു പറയാൻ ആവില്ലെന്ന് ബേബി പോലും പരസ്യമായി പ്രതികരിച്ചു കഴിഞ്ഞു. പോരായ്മകൾ പരിശോധിക്കും, ഉമ്മൻചാണ്ടിയുടെ ജനകീയ ശൈലിയാണ് കാരണം എന്നീ പ്രസ്താവനകൾ പരസ്യമായാണ് എം എ ബേബി നടത്തിയത്. മറ്റ് നേതാങ്ങളായ എം വി ഗോവിന്ദനും എ വിജയരാഘവനും ഇതുപോലും പറയാൻ തയ്യാറായില്ല .

ചോദ്യങ്ങൾക്ക് ബിജെപി ബന്ധം എന്ന ഒഴുക്കൻ മറുപടി മാത്രമാണ് സിപിഎം നേതാക്കൾ പറയുന്നത്. ബിജെപിക്ക് 5000ത്തിലധികം വോട്ടുകൾ കുറഞ്ഞെങ്കിലും മുപ്പത്തിയേഴായിരത്തിലധികം ഭൂരിപക്ഷം എങ്ങനെ യുഡിഎഫിന് ലഭിച്ചെന്ന് മറുപടി പറയാൻ അണികൾക്ക് കഴിയുന്നില്ല. പന്ത്രണ്ടായിരത്തോളം വോട്ടാണ് ജയ്ക് സി തോമസിനെ കഴിഞ്ഞതവണത്തേക്കാൾ കുറഞ്ഞിരിക്കുന്നത് .തൃക്കാക്കര ഉപതെരഞ്ഞെടുപ്പിൽ വോട്ടുകൾ കുറഞ്ഞില്ലെന്ന വാദം പോലും പറയാൻ ഇത്തവണ കഴിയുന്നില്ല .ഈ അവസ്ഥ എത്ര കാലം എന്നതാണ് ചോദ്യം .സഹതാപ തരംഗം പറയുമ്പോഴും ത്രിപുരയിലെ സിപിഎം സ്ഥാനാർത്ഥി പിതാവ് മരണപ്പെട്ട ഒഴിവിൽ മത്സരിച്ചിട്ടും പരാജയപ്പെട്ടതും ഉത്തരം കിട്ടാത്ത ചോദ്യമാണ്. തുടർതോൽവികൾ സിപിഎമ്മിന്റെ കേരളത്തിലെ അടിത്തറയും തകർക്കുമോ എന്നാണ് അണികൾ പരസ്പരം ചോദിക്കുന്നത് .എല്ലാത്തിനും ഒരാൾ മാത്രം മറുപടി പറയട്ടെ .എന്നാൽ അത് ഉണ്ടാവുന്നില്ല എന്നതാണ് സിപിഎമ്മിന്റെയും കേരളത്തിലെ ഇടതുപക്ഷത്തിന്റെയും ഇന്നത്തെ സങ്കടം.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

kerala

കൊച്ചി കപ്പലപകടം: ഷിപ്പിങ് കമ്പനിയുമായുള്ള ചര്‍ച്ചയ്ക്ക് വിദഗ്ത സമിതിയെ നിയോഗിച്ച് സര്‍ക്കാര്‍

കപ്പലില്‍ നിന്നും കടലിലേക്ക് വീണ 56 കണ്ടെയ്‌നറുകള്‍ തീരത്ത് കണ്ടെത്തിയതായി റവന്യു വകുപ്പ് അറിയിച്ചു.

Published

on

കൊച്ചി തീരത്ത് അറബിക്കടലിലുണ്ടായ കപ്പലപകടവുമായി ബന്ധപ്പെട്ട് ഷിപ്പിങ് കമ്പനിയുമായുള്ള ചര്‍ച്ചയ്ക്ക് വിദഗ്ത സമിതിയെ നിയോഗിച്ച് സര്‍ക്കാര്‍. ഷിപ്പിങ് കമ്പനിയുമായുള്ള ചര്‍ച്ചയില്‍ നഷ്ടപരിഹാരം, കപ്പലപകടം ഉണ്ടാക്കാന്‍ ഇടയുള്ള മലിനീകരണം, കപ്പലപകടം ഉണ്ടാക്കാനിടയുള്ള ആഘാതം എന്നിവ പഠിക്കാനാണ് സമിതികള്‍ രൂപീകരിച്ചത്. പരിസ്ഥിതി വകുപ്പ് സ്‌പെഷ്യല്‍ സെക്രട്ടറി, ധനവകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറി, ശാസ്ത്ര സാങ്കേതിക വകുപ്പ് സെക്രട്ടറി എന്നിവര്‍ അധ്യക്ഷന്മാരായ സമിതികളാണ് രൂപീകരിച്ചത്.

പരിസ്ഥിതി വകുപ്പ് സ്‌പെഷ്യല്‍ സെക്രട്ടറിയാണ് പ്രിന്‍സിപ്പല്‍ ഇംപാക്ട് അസെസ്‌മെന്റ് ഓഫീസര്‍. ഇദ്ദേഹമാണ് കപ്പല്‍ കമ്പനിയുമായി ചര്‍ച്ച നടത്തുന്ന നോഡല്‍ ഓഫീസര്‍. നഷ്ടപരിപരിഹാരം ഉള്‍പ്പടെയുള്ള കാര്യങ്ങള്‍ ധനവകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറി അധ്യക്ഷനായ സമിതി ചര്‍ച്ച ചെയ്യും. മലിനീകരണം പഠിക്കാനാണ് ശാസ്ത്ര സാങ്കേതിക വകുപ്പ് സെക്രട്ടറി അധ്യക്ഷനായ സമിതി.

അതേസമയം കപ്പലില്‍ നിന്നും കടലിലേക്ക് വീണ 56 കണ്ടെയ്‌നറുകള്‍ തീരത്ത് കണ്ടെത്തിയതായി റവന്യു വകുപ്പ് അറിയിച്ചു. മെയ് 29ന് വൈകിട്ട് 5.30 വരെയുള്ള കണക്കനുസരിച്ച് കൊല്ലത്ത് നിന്ന് 43 എണ്ണവും ആലപ്പുഴ തീരത്ത് നിന്ന് രണ്ടെണ്ണവും തിരുവനതപുരംത്ത് നിന്ന് 13 എണ്ണവുമാണ് കണ്ടെത്തിയത്.

നിലവില്‍ അപകടകാരിയായ കാല്‍സ്യം കാര്‍ബൈഡ് അടങ്ങിയ കണ്ടെയ്‌നറുകള്‍ കണ്ടെത്താനായിട്ടില്ല.

Continue Reading

india

ഫുഡ് ലേബലിംഗിലും പ്രമോഷനുകളിലും ഉപഭോക്താക്കളെ തെറ്റിദ്ധരിപ്പിക്കുന്ന ‘100%’ ക്ലെയിമുകള്‍ ഉപയോഗിക്കരുത്: എഫ്എസ്എസ്എഐ

ഫുഡ് ലേബലുകള്‍, പാക്കേജിംഗ്, പ്രൊമോഷണല്‍ ഉള്ളടക്കം എന്നിവയില്‍ ഈ പദം ഉപയോഗിക്കുന്നതില്‍ നിന്ന് വിട്ടുനില്‍ക്കാന്‍ അപെക്‌സ് ഫുഡ് റെഗുലേറ്റര്‍ എല്ലാ ഫുഡ് ബിസിനസ്സ് ഓപ്പറേറ്റര്‍മാരോടും (FBOs) നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്

Published

on

ന്യൂഡല്‍ഹി: ഫുഡ് സേഫ്റ്റി ആന്‍ഡ് സ്റ്റാന്‍ഡേര്‍ഡ് അതോറിറ്റി ഓഫ് ഇന്ത്യ (എഫ്എസ്എസ്എഐ) ഫുഡ് ലേബലിംഗിലും പ്രൊമോഷണല്‍ മെറ്റീരിയലുകളിലും ‘100%” എന്ന പദം ഉപയോഗിക്കുന്നതിനെതിരെ ശക്തമായ ഉപദേശം നല്‍കി, ഉപഭോക്താക്കളെ തെറ്റിദ്ധരിപ്പിക്കാനുള്ള സാധ്യത ചൂണ്ടിക്കാട്ടി.

ഫുഡ് ലേബലുകള്‍, പാക്കേജിംഗ്, പ്രൊമോഷണല്‍ ഉള്ളടക്കം എന്നിവയില്‍ ഈ പദം ഉപയോഗിക്കുന്നതില്‍ നിന്ന് വിട്ടുനില്‍ക്കാന്‍ അപെക്‌സ് ഫുഡ് റെഗുലേറ്റര്‍ എല്ലാ ഫുഡ് ബിസിനസ്സ് ഓപ്പറേറ്റര്‍മാരോടും (FBOs) നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്, നിലവിലുള്ള റെഗുലേറ്ററി വ്യവസ്ഥകള്‍ക്ക് കീഴിലുള്ള അവ്യക്തതയും തെറ്റായ വ്യാഖ്യാനത്തിനുള്ള സാധ്യതയും കാരണം.

ഭക്ഷ്യ ഉല്‍പന്ന ലേബലുകളിലും പരസ്യ പ്ലാറ്റ്ഫോമുകളിലും ‘100%” ഉപയോഗത്തില്‍ ശ്രദ്ധേയമായ വര്‍ദ്ധനവ് എഫ്എസ്എസ്എഐ വ്യാഴാഴ്ച പുറത്തിറക്കിയ ഒരു ഉപദേശത്തില്‍ എടുത്തുകാട്ടി. നിലവിലെ നിയന്ത്രണങ്ങള്‍ പ്രകാരം ഈ പദം നിര്‍വചിക്കപ്പെട്ടിട്ടില്ലെന്നും ഉപഭോക്താക്കള്‍ക്കിടയില്‍ തെറ്റിദ്ധരിപ്പിക്കുന്ന മതിപ്പ് സൃഷ്ടിക്കാന്‍ കഴിയുമെന്നും അതോറിറ്റി ഊന്നിപ്പറഞ്ഞു.

2018ലെ ഫുഡ് സേഫ്റ്റി ആന്‍ഡ് സ്റ്റാന്‍ഡേര്‍ഡ്‌സ് (പരസ്യവും ക്ലെയിമുകളും) റെഗുലേഷന്‍സ് അനുസരിച്ച്, 2006ലെ ഫുഡ് സേഫ്റ്റി ആന്റ് സ്റ്റാന്‍ഡേര്‍ഡ് ആക്ട് പ്രകാരമോ അതിന് കീഴിലുള്ള ഏതെങ്കിലും നിയമങ്ങളും നിയന്ത്രണങ്ങളും പ്രകാരം ‘100%” എന്ന പദം നിര്‍വചിക്കുകയോ പരാമര്‍ശിക്കുകയോ ചെയ്തിട്ടില്ല.

കൂടാതെ, മേല്‍പ്പറഞ്ഞ നിയന്ത്രണങ്ങളുടെ ഉപനിയന്ത്രണം 10(7) മറ്റ് നിര്‍മ്മാതാക്കളെ ഇകഴ്ത്തുന്നതോ ഉപഭോക്താക്കളെ തെറ്റിദ്ധരിപ്പിക്കുന്നതോ ആയ ഏതെങ്കിലും പരസ്യമോ ??അവകാശവാദമോ വ്യക്തമായി നിരോധിക്കുന്നു. സബ്-റെഗുലേഷന്‍ 4(1) പ്രകാരം, എല്ലാ ക്ലെയിമുകളും സത്യസന്ധവും അവ്യക്തവും അര്‍ത്ഥവത്തായതും തെറ്റിദ്ധരിപ്പിക്കുന്നതും അല്ലാത്തതും ഉപഭോക്താക്കള്‍ക്ക് നല്‍കിയിരിക്കുന്ന വിവരങ്ങള്‍ മനസ്സിലാക്കാന്‍ സഹായിക്കുന്നതുമായിരിക്കണം.

‘100%’ എന്ന പദം സ്വന്തമായോ മറ്റ് വിവരണങ്ങളുമായി സംയോജിപ്പിച്ചോ ഉപയോഗിക്കുന്നത് കേവലമായ പരിശുദ്ധിയോ ശ്രേഷ്ഠതയോ തെറ്റായി നിര്‍ദ്ദേശിക്കാന്‍ സാധ്യതയുണ്ടെന്ന് FSSAI അഭിപ്രായപ്പെട്ടു. ”ഇത് വിപണിയില്‍ ലഭ്യമായ മറ്റ് താരതമ്യപ്പെടുത്താവുന്ന ഉല്‍പ്പന്നങ്ങള്‍ നിലവാരം കുറഞ്ഞതോ അല്ലെങ്കില്‍ റെഗുലേറ്ററി മാനദണ്ഡങ്ങള്‍ പാലിക്കാത്തതോ ആണെന്ന് ഉപഭോക്താക്കളെ തെറ്റിദ്ധരിപ്പിക്കും,” പ്രസ്താവനയില്‍ പറയുന്നു.

ഈ ആശങ്കകളുടെ വെളിച്ചത്തില്‍, ഭക്ഷ്യ ഉല്‍പ്പന്ന ലേബലുകള്‍, പാക്കേജിംഗ്, ഏതെങ്കിലും തരത്തിലുള്ള പ്രമോഷണല്‍ ഉള്ളടക്കം എന്നിവയില്‍ ‘100%’ ഉപയോഗിക്കുന്നത് ഒഴിവാക്കാന്‍ എല്ലാ FBO-കളോടും നിര്‍ദ്ദേശിച്ചിട്ടുണ്ട്.

ഉപഭോക്തൃ താല്‍പ്പര്യങ്ങള്‍ സംരക്ഷിക്കുന്നതിനും അറിവോടെയുള്ള തീരുമാനമെടുക്കല്‍ പ്രോത്സാഹിപ്പിക്കുന്നതിനുമായി ഫുഡ് ലേബലിംഗില്‍ സുതാര്യതയും നീതിയും ഉറപ്പാക്കുന്നതിനുള്ള പ്രതിബദ്ധത FSSAI ആവര്‍ത്തിച്ചു.

Continue Reading

Video Stories

എറണാകുളത്ത് കോണ്‍ക്രീറ്റ്കട്ട തലയില്‍ വീണ് യുവതിക്ക് ദാരുണാന്ത്യം

Published

on

സംസ്ഥാനത്ത് മഴക്കെടുതിയില്‍ വീണ്ടും മരണം. ജോലി കഴിഞ്ഞു മടങ്ങവെ വൈകീട്ട് കെട്ടിടത്തിന്റെ മുകളില്‍ നിന്നും കോണ്‍ക്രിറ്റ് കട്ട തലയില്‍ വീണ് യുവതിക്ക് ദാരൂണാന്ത്യം. വടക്കേക്കര സത്താര്‍ ഐലന്റ് സ്വദേശിനി ആര്യാ ശ്യാംമോനാണ് മരിച്ചത്. മൂന്നാം നിലയില്‍ നിന്നും കോണ്‍ക്രീറ്റ് കട്ട യുവതിയുടെ തലയിലേക്ക് പതിക്കുകയായിരുന്നു.

തുടര്‍ന്ന് ആര്യയെ നാട്ടുക്കാര്‍ ആശുപത്രിയിലെത്തിച്ചു. എന്നാല്‍ ഇന്ന് രാവിലെ ചികിത്സയിലിരിക്കെ മരണം സംഭവിച്ചു. മകള്‍ക്കൊപ്പമാണ് ആര്യ ബസ് സ്റ്റോപ്പില്‍ പോയിരുന്നത്. എന്നാല്‍ അപകടത്തില്‍ പരുക്കേല്‍ക്കാതെ കുട്ടി രക്ഷപ്പെടുകയായിരുന്നു. സംസ്ഥാനത്തെ മഴക്കെടുതിയില്‍ ഇന്ന് മാത്രം മൂന്ന് പേരാണ് മരണപ്പെട്ടത്.

എറണാകുളത്ത് മഴക്കെടുതിയില്‍ വ്യാപകനഷ്ടമാണ് ഉണ്ടായത്. കണ്ണമാലി, നായരമ്പലം എന്നീ ഭാഗങ്ങളിലും കനത്ത മഴയിലും കാറ്റിലും വ്യാപക നാശനഷ്ടമാണ് ഉണ്ടായിരിക്കുന്നത്. തെക്കന്‍ കേരളത്തിലും ശക്തമായ മഴ തുടരുകയാണ്. തിരുവനന്തപുരത്തും കൊല്ലത്തും നിരവധി വീടുകള്‍ തകര്‍ന്നു. പത്തനംതിട്ടയില്‍ വിവിധ നദികളില്‍ ജലനിരപ്പ് ഉയര്‍ന്നു.

Continue Reading

Trending