Connect with us

kerala

‘മലപ്പുറം ജില്ലയും സലീമെന്ന പേരും’; നെടുമ്പാശ്ശേരിയില്‍ അനുഭവപ്പെട്ട ദുരവസ്ഥ പങ്കുവെച്ച് ഗായകന്‍ സലീം കോടത്തൂര്‍

ദിവസങ്ങള്‍ക്ക് മുമ്പ് ഖത്തറിലേക്ക് സംഗീത പരിപാടിക്കായി പുറപ്പെട്ട സലീം കോടത്തൂര്‍ ബുധനാഴ്ച പുലര്‍ച്ചെയാണ് നെടുമ്പാശ്ശേരി വിമാനത്തവളത്തില്‍ ഇന്‍ഡിഗോ വിമാനത്തില്‍ തിരിച്ചെത്തിയത്.

Published

on

മലപ്പുറം: മുസ്ലിം പേരും മലപ്പുറം ജില്ലക്കാരനുമായതിനാല്‍ നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ അനുഭവിക്കേണ്ടി വന്ന ദുരവസ്ഥ സമൂഹ മാധ്യമങ്ങളില്‍ പങ്കുവെച്ച് ആല്‍ബം ഗായകന്‍ സലീം കോടത്തൂര്‍. ഈ രണ്ടു കാരണങ്ങള്‍ കൊണ്ട് വിമാനത്താവളത്തില്‍ പ്രത്യേക പരിശോധനക്ക് വിധേയനാകേണ്ടി വന്ന ദുരവസ്ഥയാണ് സലീം ഫേസ്ബുക്ക് പോസ്റ്റിലൂടെയും ലൈവിലൂടെയും പങ്കുവെച്ചത്. ഇതു കാരണം ജില്ല മാറ്റണോ, പേരു മാറ്റണോ എന്ന സംശയത്തിലാണെന്നും സലീം തന്റെപോസ്റ്റില്‍ കുറിച്ചു.

‘മലപ്പുറം ജില്ലയും സലീം എന്ന പേരും. എയര്‍പോര്‍ട്ടിലുള്ള ചിലര്‍ക്ക് പിടിക്കുന്നില്ല. പാസ്‌പോര്‍ട്ടിലെ പേരു നോക്കി പ്രത്യേക സ്‌കാനിങ്, അടിവസ്ത്രം വരെ ഊരി പരിശോധിച്ചാലെ തൃപ്തി വരുന്നുള്ളു. ഞാന്‍ ജില്ല മാറ്റണോ പേരു മാറ്റണോ എന്ന സംശയത്തിലാണ്’ എന്നാണ് സലീമിന്റെ പോസ്റ്റ്. സലീമിന്റെ കുറിപ്പിനു താഴെ നിരവധി പേര്‍ സമാന അനുഭവങ്ങള്‍ പങ്കുവെക്കുന്നുണ്ട്. നെടുമ്പാശ്ശേരി വിമാനത്താവളം വഴി വരുന്ന മലപ്പുറം ജില്ലയിലെ 90 ശതമാനം പ്രവാസികളും അനുഭവിക്കുന്ന പ്രശ്നമാണിതെന്നും ചിലര്‍ കമെന്റില്‍ ചൂണ്ടിക്കാട്ടുന്നത്.

ദിവസങ്ങള്‍ക്ക് മുമ്പ് ഖത്തറിലേക്ക് സംഗീത പരിപാടിക്കായി പുറപ്പെട്ട സലീം കോടത്തൂര്‍ ബുധനാഴ്ച പുലര്‍ച്ചെയാണ് നെടുമ്പാശ്ശേരി വിമാനത്തവളത്തില്‍ ഇന്‍ഡിഗോ വിമാനത്തില്‍ തിരിച്ചെത്തിയത്. സ്‌കാനിങ് അടക്കമുള്ള എല്ലാവിധ പരിശോധനകളും കഴിഞ്ഞ ശേഷമാണ് ചിലര്‍ തന്നെ പ്രത്യേക പരിശോധനക്കായി കൂട്ടികൊണ്ടുപോയത്. പാസ് പോര്‍ട്ടിലെ പേരു നോക്കിയാണ് ഇവര്‍ പരിശോധന കര്‍ശനമാക്കുന്നത്. മുസ്ലിം പേരും മലപ്പുറം ജില്ലക്കാരുമായാല്‍ പ്രത്യേക പരിശോധന നടത്തുക എന്ന രഹസ്യ അജണ്ടയുടെ ഭാഗമാണ് ഇതെന്നു സംശയിക്കുന്നതായും സലീം പറഞ്ഞു.

പരിപാടിയില്‍ പങ്കെടുത്തതിന്റെ പോസ്റ്ററും ഗായകനാണെന്നു തെളിയിക്കുന്ന മുഴുവന്‍ കാര്യങ്ങളും ഉദ്യോഗസ്ഥര്‍ മുമ്പാകെ കാണിച്ചു കൊടുത്തെങ്കിലും രക്ഷയുണ്ടായില്ല. കൂടെയുണ്ടായിരുന്ന സഹയാത്രികര്‍ തന്നെ ഒരു കള്ളകടത്തുകരാനായി കാണുന്ന അവസ്ഥ സങ്കടകരമാണെന്നും അദ്ദേഹം പിന്നീട് ഫേസ്ബുക്കില്‍ പങ്കുവെച്ച ലൈവ് വീഡിയോയില്‍ പറഞ്ഞു. അടിവസ്ത്രം വരെ അഴിച്ചു നടത്തിയ പരിശോധന തന്നെ മാനസികമായി തളര്‍ത്തിയെന്നും സലീം കോടത്തൂര്‍ പറയുന്നു. മണിക്കൂറുകള്‍ നീണ്ട പിശോധനക്ക് ശേഷമാണ് എയര്‍പോര്‍ട്ടില്‍ നിന്നും സലീമിന് പുറത്തിറങ്ങാനായത്.

kerala

മലകയറ്റം കഴിഞ്ഞ് മടങ്ങവെ കാട്ടുപോത്തിന്റെ ആക്രമണം; ഇടുക്കിയില്‍ ഒരാള്‍ക്ക് സാരമായ പരിക്ക്

ഇന്ന് ഒരു മണിക്ക് ശേഷമാണ് സംഭവം

Published

on

ഇടുക്കി: ഇടുക്കിയില്‍ കാട്ടുപോത്തിന്റെ ആക്രമണത്തില്‍ ഒരാള്‍ക്ക് സാരമായി പരിക്കേറ്റു. സ്പ്രിങ്ങ് വാലിയില്‍ മുല്ലമല എം ആര്‍ രാജീവനാണ് പരിക്കേറ്റത്. രാജീവിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

ഇന്ന് ഒരു മണിക്ക് ശേഷമാണ് സംഭവം. കൂട്ടുകാര്‍ക്കൊപ്പം കുരിശുമല കയറി തിരികെ വരുമ്പോഴാണ് കാട്ടുപോത്തിന്റെ ആക്രമണം ഉണ്ടായത്. ഏലത്തോട്ടത്തില്‍ ഉണ്ടായിരുന്ന കാട്ടുപോത്ത് റോഡിലേക്ക് കയറി രാജീവിനെ ആക്രമിക്കുകയായിരുന്നു. കൂട്ടുകാര്‍ രാജീവിന്റെ രക്ഷയ്ക്ക് എത്തിയതോടെ, കാട്ടുപോത്ത് പിന്മാറുകയായിരുന്നു.

കഴിഞ്ഞദിവസം രാത്രിയില്‍ അടിമാലി ഇരുമ്പുപാലം പടിക്കപ്പില്‍ കാട്ടുപോത്ത് ഇറങ്ങിയത് നാട്ടുകാരെ പരിഭ്രാന്തിയിലാഴ്ത്തിയിരുന്നു.

Continue Reading

kerala

കണ്ണൂരില്‍ ഒരാള്‍ക്ക് സൂര്യാഘാതമേറ്റു

ഇന്ന് പത്ത് ജില്ലകളില്‍ ഉയര്‍ന്ന താപനില മുന്നറിയിപ്പ് പ്രഖ്യാപിച്ചിട്ടുണ്ട്

Published

on

കണ്ണൂര്‍: കണ്ണൂരില്‍ ഒരാള്‍ക്ക് സൂര്യാഘാതമേറ്റു. ടെയ്‌ലറിങ് കടയുടമ കരുവന്‍ചാല്‍ പള്ളിക്കവല സ്വദേശി എംഡി രാമചന്ദ്രനാണ് പൊള്ളലേറ്റത്. രാമചന്ദ്രന്റെ ഇരുകാലുകള്‍ക്കും പൊള്ളലേറ്റു. രാമചന്ദ്രനെ ഉടന്‍ സമീപത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇരുപാദങ്ങളിലേയും തൊലി നീക്കം ചെയ്തു.

അതേസമയം, ഇന്ന് പത്ത് ജില്ലകളില്‍ ഉയര്‍ന്ന താപനില മുന്നറിയിപ്പ് പ്രഖ്യാപിച്ചിട്ടുണ്ട്. കൊല്ലം, തൃശൂർ, പാലക്കാട്, പത്തനംതിട്ട, കോട്ടയം, ആലപ്പുഴ, എറണാകുളം, കോഴിക്കോട്, കണ്ണൂർ, തിരുവനന്തപുരം ജില്ലകളിലാണ് മുന്നറിയിപ്പ്. സാധാരണയേക്കാൾ രണ്ട് മുതൽ നാല് ഡി​ഗ്രി സെൽഷ്യസ് വരെ ചൂട് കൂടും. ഈ ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു.

Continue Reading

kerala

കാറില്‍ മല്‍പ്പിടിത്തം, ഓടിക്കൊണ്ടിരിക്കെ ഡോര്‍ 3 തവണ തുറന്നു; വെളിപ്പെടുത്തലുമായി ദൃക്സാക്ഷി

അമിത വേഗതയിലായിരുന്ന കാര്‍ രണ്ട് തവണ എതിര്‍ ദിശയിലേക്ക് പോയിരുന്നു

Published

on

അടൂർ പട്ടാഴിമുക്കിൽ ലോറിയിൽ കാറിടിച്ച് രണ്ടു പേർ മരിച്ച അപകടത്തിൽ വെളിപ്പെടുത്തലുമായി ദൃക്സാക്ഷി. അനുജയും ​ഹാഷിമുമായി കാറിൽ മൽപിടുത്തം നടന്നിരുന്നതായി ഏനാദിമം​ഗലം പഞ്ചായത്ത് അം​ഗം ശങ്കർ മരൂർ. അപകടത്തിന് മുൻപ് കാർ ശ്രദ്ധയിൽപ്പെട്ടിരുന്നതായും ആലയിൽപ്പടിയിൽ വെച്ച് കാർ കണ്ടിരുന്നുവെന്നും ശങ്കർ പറയുന്നു.

സുഹൃത്തിനൊപ്പം കൊല്ലത്ത് പോയി തിരിച്ചുവരുമ്പോഴാണ് മുമ്പില്‍ പോവുകയായിരുന്ന കാര്‍ ശ്രദ്ധിച്ചത്. കാര്‍ ഓടിക്കൊണ്ടിരിക്കുമ്പോള്‍ സ്ത്രീ ഇരുന്ന ഭാഗത്തെ ഡോര്‍ മൂന്ന് തവണ തുറന്നു. ശാരീരികമായി ഉപദ്രവിക്കാന്‍ ശ്രമിക്കുകയാണെന്ന് തോന്നലുണ്ടായിരുന്നു. അമിത വേഗതയിലായിരുന്ന കാര്‍ രണ്ട് തവണ എതിര്‍ ദിശയിലേക്ക് പോയിരുന്നു. അപകടത്തില്‍പ്പെട്ട കാറിന്റെ ദൃശ്യം കണ്ടാണ് തിരിച്ചറിഞ്ഞതെന്നും ശങ്കര്‍ പറഞ്ഞു.

അമിത വേ​ഗതയിൽ എത്തിയ കാർ ലോറിയിലേക്ക് ഇടിക്കുകയായിരുന്നുവെന്ന് ലോറി ഡ്രൈവറിന്റെ മകൻ പറഞ്ഞു. ഇടിയുടെ ആഘാതത്തിൽ ഇരുവരും തൽക്ഷണം മരിച്ചിരുന്നു. നൂറനാട് സ്വദേശിയാണ് അനുജ. തുമ്പമൺ നോർത്ത് ജിഎച്ച്എസ്എസിലെ അധ്യാപിക കൂടിയാണ് മരിച്ച അനുജ. കായംകുളം സ്വദേശിയാണ് ഭർത്താവ്.

Continue Reading

Trending