Connect with us

Video Stories

നിവധി പേരില്‍ നിന്നും പണം തട്ടി മലയാളി മുങ്ങി

Published

on

റാസല്‍ഖൈമ: താമസക്കാരില്‍ നിന്നും പതിനായിരക്കണക്കിന് ദിര്‍ഹം കൈപ്പറ്റിയ മലയാളി മുങ്ങിയതായി പരാതി. ഗള്‍ഫിലെ ഒരു പ്രമുഖ മലയാള ദിനപത്രത്തില്‍ വന്ന പരസ്യം കണ്ടാണ് ജോണി ആന്റണിയുമായി തിരുവന്തപുരം സ്വദേശി നാസിമുദ്ധീന്‍ ബദറുദ്ധീന്‍ ബന്ധപ്പെടുന്നത്. വില്ലകള്‍ വാടകക്ക് ലഭിക്കും എന്നായിരുന്നു പരസ്യം. റാസല്‍ഖൈയിമയില്‍ നിന്നും ഫോണില്‍ ബന്ധപ്പെട്ടതിനെ തുടര്‍ന്ന്

ജോണി ആന്റണി വില്ല കാണിച്ചു കൊടുക്കുകയും അഡ്വാന്‍സായി ആയിരം ദിര്‍ഹം കൈപ്പറ്റുകയും ചെയ്തു. കുറച്ചു ദിവസങ്ങള്‍ക്ക് ശേഷം വീണ്ടും ആന്റണി എത്തി മൂവായിരത്തി ഇരുനൂറ് ദിര്‍ഹം് വാങ്ങുകയും ചെയ്തതായി നാസിമുദ്ദീന്‍ പറയുന്നു പക്ഷേ വില്ലയുടെ ഉടമയായ സ്വദേശിക്ക് വാടക ലഭിക്കാതെ വന്നതോടെയാണ് സ്വദേശി ഇവര്‍ താമസിക്കുന്ന സ്ഥലത്ത് എത്തിയത്. തൊട്ടടുത്ത വില്ലയില്‍ തന്നെ താമസിക്കുന്ന തൃശൂര്‍ സ്വദേശികളായ ശാം, രാജു, ഷോബി, കണ്ണൂര്‍ സ്വദേശിയായ സാജിദ് എന്നിവരുടെ വൈദ്യുതി വിച്ഛേദിക്കപ്പെടുകയും ചെയ്തിരുന്നു.

ഇവര്‍ വാടക ഇനത്തിലും കറന്റ് ബില്ല് ഇനത്തിലും നല്‍കിയ പണം ഇദ്ദേഹം വില്ലയുടെ ഉടമക്ക് നല്‍കാതെ കബളിപ്പിക്കുകയായിരുന്നു.7300 ദിര്‍ഹം ഇവരില്‍ നിന്നും ജോണി വാങ്ങി യിട്ടുണ്ട്. റാസല്‍ഖൈമ കറാനില്‍ സ്വകാര്യ സ്ഥാപനത്തിലെ എസി മെക്കാനിക്ക് ജീവനക്കാര്‍ ആണ് ഇവര്‍. മലയാളികളെ മാത്രമല്ല പഞ്ചാബ് സ്വദേശി ജസ്തീസര്‍ സിംഗും, പാക്കിസ്ഥാന്‍ സ്വദേശി നതീമിന്നും കൂട്ടുകാര്‍ക്കും നഷ്ട്ടപെട്ടതും പതിനായിരം ദിര്‍ഹം കവിയും. എല്ലാവരെയും ഒരേ സമയത്ത് ഒരേ കാര്യങ്ങള്‍ പറഞ്ഞാണ് കബളിപ്പിച്ചത്. തൃശൂര്‍ ചാലക്കോടി സ്വദേശി ആന്റണി വര്‍ഗീസിനെ വില്ലയുടെ വാടക നല്‍കാതെ കബളിപ്പിക്കുകയായിരുന്നു.

 
ആന്റണിയില്‍ നിന്നും വില്ല വാടക്കെടുത്ത ജോണി നേരില്‍ കണ്ട് കച്ചവടം ഉറപ്പിച്ചു അഡ്വാന്‍സ് തുക കൈ മാറി. പക്ഷെ പിന്നീട് പറഞ്ഞ വാടക ലഭിക്കാതായി. ഫാമിലി വില്ല എന്ന പേരില്‍ വാടകക്കു നല്‍കിയ വില്ലയില്‍ ബാച്ചിലേഴ്‌സിനെ താമസിപ്പിക്കുകയും ചെയ്തു.
വാടകക്കു വേണ്ടി വിളിക്കുന്നവരെ ജോണി ഭീഷണിപ്പെടുത്തിയതായും പരാതിയുണ്ട്. രണ്ടു മാസത്തെ വാടകയും വൈദ്യുതി ബില്ലും നല്‍കാതിരുന്നപ്പോഴാണ് പോലീസില്‍ പരാതി നല്‍കിയത്. എന്നാല്‍ പോലീസിനോട് എല്ലാവരുടെയും കുടിശ്ശിക തീര്‍ക്കാമെന്ന് വാക്ക് നല്‍കിയ ഇയാള്‍ പിന്നീട് വഞ്ചിക്കുകയായിരുന്നു. തുടര്‍ന്നാണ് ഇടപാടുകാര്‍ ചേര്‍ന്ന് റാസല്‍ഖൈമ കോടതിയില്‍ പരാതി നല്‍കിയത്.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

crime

നവകേരള യാത്ര; പ്രതിഷേധം ചിത്രീകരിച്ച മാധ്യമപ്രവര്‍ത്തകര്‍ക്ക് ഡിവൈഎഫ്‌ഐ മര്‍ദനം

ദി ഫോര്‍ത്ത് ടിവി കൊച്ചി റിപ്പോര്‍ട്ടര്‍ വിഷ്ണു പ്രകാശിനെയും ക്യാമറ മാന്‍ മാഹിന്‍ ജാഫറിനെയുമാണ് ക്രൂരമായി മര്‍ദിച്ചത്.

Published

on

എറണാകുളത്ത് നവകേരള യാത്രയ്‌ക്കെതിരെയുള്ള പ്രതിഷേധങ്ങള്‍ ചിത്രീകരിച്ച മാധ്യമപ്രവര്‍ത്തകരെ ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകര്‍ മര്‍ദ്ദിച്ചതായി പരാതി. ദി ഫോര്‍ത്ത് ടിവി കൊച്ചി റിപ്പോര്‍ട്ടര്‍ വിഷ്ണു പ്രകാശിനെയും ക്യാമറ മാന്‍ മാഹിന്‍ ജാഫറിനെയുമാണ് ക്രൂരമായി മര്‍ദിച്ചത്.

ബൈക്കില്‍ പോയ ചെറുപ്പക്കാരനെ തടഞ്ഞു നിര്‍ത്തി ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകര്‍ മര്‍ദിച്ചത് ഷൂട്ട് ചെയ്തതിനായിരുന്നു ആക്രമണം. മാധ്യമപ്രവര്‍ത്തകരുടെ ക്യാമറയും മൊബൈലും പിടിച്ചു വാങ്ങാന്‍ ശ്രമിച്ചു .

ഇത് നല്‍കാതെ വന്നതോടെ വളഞ്ഞിട്ട് തല്ലുകയായിരുന്നു. തലയ്ക്കും നെഞ്ചിലും പുറത്തും തുടര്‍ച്ചയായി ഇടിച്ചു. ദൃശ്യങ്ങള്‍ സംപ്രേഷണം ചെയ്താല്‍ കൊന്നുകളയുമെന്ന് ഭീഷണത്തിപ്പെടുത്തിയെന്നും മര്‍ദ്ദനമേറ്റവര്‍ പറയുന്നു.

പൊലീസ് നോക്കി നില്‍ക്കുമ്പോഴാണ് ഡി.വൈ.എഫ്ഐ. പ്രവര്‍ത്തകര്‍ മാധ്യമപ്രവര്‍ത്തകരെ മര്‍ദ്ദിച്ചത്. ആലുവ പറവൂര്‍ കവലയില്‍ വെച്ചാണ് സംഭവം ഉണ്ടായത്.

 

 

Continue Reading

kerala

നവകേരള സദസ്സ്: ബസ് എത്തിക്കാന്‍ സര്‍ക്കാര്‍ അതിഥി മന്ദിരത്തിന്റെ മതില്‍ പൊളിച്ചുനീക്കി

വൈക്കം കായലോരത്തെ സര്‍ക്കാര്‍ അതിഥി മന്ദിരത്തിന്റെ തെക്കുഭാഗത്തെ മതിലിന്റെ ഏതാനും മീറ്ററാണ് ബസിനു സുഗമമായി കടന്നുപോകാവുന്ന വിധത്തില്‍ നീക്കിയത്.

Published

on

വൈക്കത്ത് നവകേരള സദസിന്റെ വേദിയിലേക്ക് മുഖ്യമന്ത്രിയും മന്ത്രിമാരും സഞ്ചരിക്കുന്ന ബസ് എത്തിക്കാനായി സര്‍ക്കാര്‍ അതിഥിമന്ദിരത്തിന്റെ മതില്‍ പൊളിച്ചുനീക്കി. വൈക്കം കായലോരത്തെ സര്‍ക്കാര്‍ അതിഥി മന്ദിരത്തിന്റെ തെക്കുഭാഗത്തെ മതിലിന്റെ ഏതാനും മീറ്ററാണ് ബസിനു സുഗമമായി കടന്നുപോകാവുന്ന വിധത്തില്‍ നീക്കിയത്.

വ്യാഴാഴ്ച ഉച്ചയോടെയാണ് ജെ.സി.ബി. ഉപയോഗിച്ച് മതില്‍ പൊളിച്ചുനീക്കാനാരംഭിച്ചത്. മതിലിലോടു ചേര്‍ന്നുള്ള വൃക്ഷത്തിന്റെ ശിഖരവും പൊളിച്ചു നീക്കി. നിലവില്‍ സര്‍ക്കാര്‍ അതിഥി മന്ദിരത്തിന്റെ മുന്നിലൂടെ കായലോര ബീച്ചിലേയ്ക്കുള്ള വഴിയില്‍ കെ.ടി.ഡി.സിയുടെ മോട്ടലിനു മുന്നിലെ ഭാഗത്തുകൂടി ബസ് കടന്നുപോകാത്തതു മൂലമാണ് സര്‍ക്കാര്‍ അതിഥി മന്ദിരത്തിന്റെ മതില്‍ പൊളിക്കുന്നതിന് പൊതുമരാമത്ത് വകുപ്പ് അധികൃതര്‍ തീരുമാനിച്ചത്.

പിന്നീട് മതില്‍ പുനഃനിര്‍മ്മിക്കുമ്പോള്‍ ഈ ഭാഗത്ത് ഒരു കവാടം സ്ഥാപിച്ചാല്‍ ഭാവിയില്‍ ബീച്ചില്‍ നടക്കുന്ന വലിയ സമ്മേളനങ്ങളില്‍ വി.ഐ.പികള്‍ വരുമ്പോള്‍ ഗേറ്റുതുറന്ന് വാഹനങ്ങള്‍ കടത്തിവിടാനുമാകും.

നവകേരള സദസ്സിനായി ആദ്യം തീരുമാനിച്ചത് ആശ്രമം സ്‌കൂളായിരുന്നു. ജനങ്ങള്‍ കൂടുതലായി എത്തുന്നതും സുരക്ഷാ കാര്യങ്ങളും മുന്‍നിര്‍ത്തി ജില്ലാ ഭരണകൂടവും പോലീസും അനുമതി നല്‍കാതിരുന്നതോടെ കായലോര ബീച്ചില്‍ നവകേരള സദസ്സിനു വേദിയൊരുക്കാന്‍ അധികൃതര്‍ തീരുമാനിക്കുകയായിരുന്നു. ഡിസംബര്‍ 14-ന് ഉച്ചകഴിഞ്ഞ് മൂന്നിനാണ് വൈക്കം നിയോജക മണ്ഡലത്തിലെ നവകേരള സദസ്സ്.

 

Continue Reading

Health

സംസ്ഥാനത്ത് കൊവിഡ് കേസുകളില്‍ വര്‍ധന; 430 ആക്ടീവ് കേസുകള്‍

ഇന്ത്യയില്‍ മൊത്തം 587 ആക്ടീവ് കേസുകളാണ് നിലവില്‍ ഉള്ളത്.

Published

on

സംസ്ഥാനത്ത് കൊവിഡ് കേസുകളില്‍ വര്‍ധന. നാലാം തീയതി മാത്രം കേരളത്തില്‍ കൊവിഡ് സ്ഥിരീകരിച്ചത് 104 പേര്‍ക്കാണ്. സംസ്ഥാനത്തെ ആക്ടീവ് കൊവിഡ് കേസുകളുടെ എണ്ണം 430 ആയി. ഇന്ത്യയില്‍ മൊത്തം 587 ആക്ടീവ് കേസുകളാണ് നിലവില്‍ ഉള്ളത്. കൊവിഡ് ബാധിച്ച് ഒരു മരണവും രേഖപ്പെടുത്തിയിട്ടുണ്ട്.

ശ്വാസതടസം ഉള്‍പ്പെടെ ലക്ഷണങ്ങള്‍ ഉള്ളതും കിടത്തി ചികിത്സ വേണ്ടതുമായ ബി കാറ്റഗറി രോഗികളുടെ എണ്ണമാണ് കൂടുന്നത്. പ്രായമായവരിലും മറ്റ് അസുഖങ്ങളുള്ളവരിലുമാണ് ഒരു ഇടവേളക്കുശേഷം കൊവിഡ് കേസുകള്‍ കൂടുതലായി ഉണ്ടാവുന്നത്. ആര്‍ടിപിസി ആര്‍ പരിശോധനകളുടെ എണ്ണം കൂട്ടിയിട്ടുണ്ട്.

ഒരു കൊവിഡ് കേസ് പോലും ഇല്ലാത്തിടത്ത് നിന്നാണ് കൊവിഡ് രോഗികളുടെ എണ്ണം ഇപ്പോള്‍ മൂന്നക്ക സംഖ്യയിലേക്ക് എത്തിയത്. വാക്‌സിന്‍ അടക്കം എടുത്തതിനാല്‍ ആന്റി ബോഡി സംരക്ഷണം ഉള്ളതുകൊണ്ട് രോഗം ഗുരുതരമാകുന്നില്ലെന്നാണ് ആരോഗ്യ വിദഗ്ധര്‍ പറയുന്നത്.

 

Continue Reading

Trending