Connect with us

india

കലാപത്തില്‍ കൈ നഷ്ടപ്പെട്ട ആക്രം ഖാന്റെ പരുക്ക് നിസ്സാരമെന്ന് ഡല്‍ഹി സര്‍ക്കാര്‍ ആശുപത്രി; നഷ്ടപരിഹാരം വെട്ടിക്കുറച്ചു

‘ഞാന്‍ ഇപ്പോള്‍ ഒരു സ്വകാര്യ കേന്ദ്രത്തില്‍ ചികിത്സയിലാണ്. എന്റെ പരിക്കുകള്‍ നിസ്സാരമെന്ന് അവര്‍ എങ്ങനെ വിലയിരുത്തിയെന്ന് എനിക്ക് മനസ്സിലാകുന്നില്ല. എന്നെ തൊഴിലില്ലാത്തവനാക്കി. എന്നെ പരിപാലിക്കേണ്ടിവന്നതിനാല്‍ എന്റെ സഹോദരന് ആറുമാസത്തിലധികം വരുമാനം നഷ്ടപ്പെട്ടു, ”യുപിയിലെ ബുലന്ദ്ഷഹറില്‍ നിന്നുള്ള മുസ്തഫാബാദിലെ താമസക്കാരനായ അക്രം പറഞ്ഞു.

Published

on

ന്യൂഡല്‍ഹി: വടക്കുകിഴക്കന്‍ ഡല്‍ഹിയില്‍ മുസ്ലിംകള്‍ക്കെതിരേ നടന്ന വംശീയാക്രമണത്തിനിടെ ഹിന്ദുത്വ സംഘം നടത്തിയ ബോംബ് ആക്രമണത്തില്‍ ഗുരുതരാമായി പരിക്കേറ്റ 22 കാരന്റെ നഷ്ടപരിഹാരതുക വെട്ടിക്കുറച്ച് അധികൃതര്‍. കലാപത്തിനിടെയുണ്ടായ ബോബേറില്‍ ഓള്‍ഡ് മുസ്തഫാബാദില്‍ നിന്നുള്ള അക്രം ഖാന്റ വലതു കൈ പൂര്‍ണമായും ഇടതുകൈയില്‍ ഒരു വിരലും നഷ്ടപ്പെട്ടിരുന്നു. എന്നാല്‍ ഡല്‍ഹി സര്‍ക്കാറിന് കീഴിലുള്ള ജിടിബി ഹോസ്പിറ്റലില്‍ നടത്തിയ വൈദ്യശാസ്ത്ര പരിശോധനാ റിപ്പോര്‍ട്ടില്‍ ആക്രം ഖാന്റെ പരുക്ക് നിസ്സാരമാണെന്നാണ് രേഖപ്പെടുത്തിയത്. തുടര്‍ന്ന് 20,000 രൂപ മാത്രമാണ് അക്രം ഖാന് നഷ്ടപരിഹാരമായി ലഭിച്ചത്.

ഫെബ്രുവരിയില്‍ നടന്ന കലാപത്തില്‍ പരുക്കേറ്റ അക്രമിന്റെ വലതു കൈമുട്ടിന് താഴെ മുറിച്ചുമാറ്റിയിരുന്നു. കൂടാതെ ഇടത് കൈപ്പത്തിയില്‍ നിന്ന് ഒരു വിരല്‍ നീക്കം ചെയ്തതതും വയറിലേറ്റ ഗുരതര പരുക്കും 22 കാരനേറ്റ പരിക്കിന്റെ വ്യാപ്തി വ്യക്തമാക്കുന്നതായിരുന്നു. എന്നാല്‍, ഇതിനെ അയാള്‍ തന്നെ മനപ്പൂര്‍വ്വം വരുത്തിയ അപകടമാണെന്നു വരുത്തി തീര്‍ക്കാനുള്ള ശ്രമത്തിലായിരുന്നു ഡല്‍ഹി പോലിസ്. ‘അപകടം’ എന്ന നിലയിലാണ് പോലിസ് എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്തിരിന്നതും. യഥാര്‍ത്ഥവസ്തുത പുറത്തുവന്നതോടെ ഡല്‍ഹി സര്‍ക്കാര്‍ യുവാവിന് 5 ലക്ഷം രൂപ നഷ്ടപരിഹാരം അനുവദിച്ചിരുന്നു. എന്നാല്‍ ഇതാണിപ്പോള്‍ വീണ്ടും നിസ്സാരമാക്കി വെട്ടിക്കുറച്ചത്.

അതേസമയം, ഡല്‍ഹി സര്‍ക്കാറിന് കീഴിലുള്ള ആശുപത്രിയുടെ നടപടി വിവാദമായതോടെ അക്രമിന്റെ കേസിലെ വിലയിരുത്തല്‍ അപര്യാപ്തമാണെന്നും പുനരവലോകനം നടത്തണമെന്നും ഡല്‍ഹി ആരോഗ്യ സെക്രട്ടറി പദ്മിനി സിംഗ്ലയും യമുന വിഹാര്‍ സബ് ഡിവിഷണല്‍ മജിസ്ട്രേറ്റും ഉള്‍പ്പെടെ ഡല്‍ഹി ഭരണകൂടത്തിലെ ഉന്നത ഉദ്യോഗസ്ഥര്‍ സമ്മതിച്ചു.

ഡല്‍ഹി സര്‍ക്കാരിന്റെ നഷ്ടപരിഹാര നയം അനുസരിച്ച്, ചെറിയ പരിക്കേറ്റവര്‍ക്ക് 20,000 രൂപയും ഗുരുതരമായ പരിക്കുകള്‍ക്ക് ഇരയായവര്‍ക്ക് രണ്ട് ലക്ഷം രൂപയും സ്ഥിരമായ കഴിവില്ലായ്മ അനുഭവിക്കുന്നവര്‍ക്ക് 5 ലക്ഷം രൂപയുമാണ് ലഭിക്കേണ്ടത്.

northeast delhi riots, delhi riots, delhi riots victim compensation, delhi city news, indian express

ജീന്‍സ് നിര്‍മാണ യൂണിറ്റിലെ തൊഴിളിയായിരുന്ന അക്രം ഖാന്റെ ജീവിതംതന്നെ മാറ്റായ ദുരന്തമാണ് ഡല്‍ഹി കലാപ ദിവസമുണ്ടായത്. ഫെബ്രുവരി 24ന് ഉച്ചകഴിഞ്ഞ് 2 മണിയോടെ ഖസബ്പുരയിലെ ഇജ്തമയിലേക്കായി വീട്ടില്‍നിന്നിറങ്ങിയതായിരുന്നു അക്രം. എന്നാല്‍ അക്രമം പൊട്ടിപ്പുറപ്പെട്ടതോടെ അവിടെ എത്താന്‍ സാധിച്ചില്ല. ‘താന്‍ ഭജന്‍പുര മസാറിനടുത്തെത്തിയപ്പോള്‍ ഹിന്ദുത്വര്‍ തന്നെ ആക്രമിച്ചു, താന്‍ ജീവനും കൊണ്ട് ഓടുമ്പോള്‍ മോഹന്‍ നഴ്സിംഗ് ഹോമിന് മുകളില്‍ നിന്ന് ഒരു സംഘം ബോംബ് എറിയുകയും അത് തന്റെ തൊട്ടടുത്ത് പതിക്കുകയും ചെയ്തു. ബോധം തെളിയുമ്പോള്‍ പരിക്കുകളോടെ മെഹര്‍ ആശുപത്രിയിലായിരുന്നുവെന്നും, അക്രം മാധ്യമങ്ങളോട് പറഞ്ഞു.

അടുത്ത 32 ദിവസം അദ്ദേഹം ആശുപത്രിയില്‍ തുടര്‍ന്നു. സ്‌കിന്‍ ഗ്രാഫ്റ്റിംഗിലൂടെ ഡോക്ടര്‍മാര്‍ ഇടതുകൈ പുനര്‍നിര്‍മ്മിക്കാന്‍ ശ്രമിച്ചെങ്കും സാധിച്ചിരുന്നില്ല. പക്ഷേ ജീന്‍സ് നിര്‍മാണ യൂണിറ്റില്‍ ജോലി ചെയ്തിരുന്ന അക്രമിന് ഇപ്പോള്‍ അത്തരം ഒരു ജോലിയും നിര്‍വഹിക്കാന്‍ സാധിക്കാത്ത നിലയാണ്. ”ഞാന്‍ ഇപ്പോള്‍ ഒരു സ്വകാര്യ കേന്ദ്രത്തില്‍ ചികിത്സയിലാണ്. എന്റെ പരിക്കുകള്‍ നിസ്സാരമെന്ന് അവര്‍ എങ്ങനെ വിലയിരുത്തിയെന്ന് എനിക്ക് മനസ്സിലാകുന്നില്ല. എന്നെ തൊഴിലില്ലാത്തവനാക്കി. എന്നെ പരിപാലിക്കേണ്ടിവന്നതിനാല്‍ എന്റെ സഹോദരന് ആറുമാസത്തിലധികം വരുമാനം നഷ്ടപ്പെട്ടു, ”യുപിയിലെ ബുലന്ദ്ഷഹറില്‍ നിന്നുള്ള മുസ്തഫാബാദിലെ താമസക്കാരനായ അക്രം പറഞ്ഞു.

india

രൂപയുടെ മൂല്യമിടിഞ്ഞതിനെ ന്യായീകരിച്ച് നിര്‍മല സീതാരാമന്‍; ആഗോള പ്രതിഭാസമെന്ന് പ്രതികരണം

ഡോളര്‍ കരുത്താര്‍ജിക്കുന്നതാണ് ഇപ്പോഴുള്ള രൂപയുടെ മൂല്യമിടിയുന്നതിനുള്ള കാരണം. രൂപയുടെ പ്രശ്‌നം കൊണ്ടല്ല നിലവിലുള്ള സ്ഥിതിവിശേഷമുണ്ടായതെന്നും നിര്‍മല സീതാരാമന്‍ ലോക്‌സഭയില്‍ പറഞ്ഞു.

Published

on

രൂപയുടെ മൂല്യമിടിഞ്ഞതിനെ ന്യായീകരിച്ച് ധനമന്ത്രി നിര്‍മല സീതാരാമന്‍. ഡോളറിനെതിരെ മറ്റ് കറന്‍സികളുടെ മൂല്യം ഇടിയുന്നത് ഒരു ആഗോളപ്രതിഭാസമാണെന്ന് നിര്‍മല സീതാരാമന്‍ പറഞ്ഞു. ഡോളര്‍ കരുത്താര്‍ജിക്കുന്നതാണ് ഇപ്പോഴുള്ള രൂപയുടെ മൂല്യമിടിയുന്നതിനുള്ള കാരണം. രൂപയുടെ പ്രശ്‌നം കൊണ്ടല്ല നിലവിലുള്ള സ്ഥിതിവിശേഷമുണ്ടായതെന്നും നിര്‍മല സീതാരാമന്‍ ലോക്‌സഭയില്‍ പറഞ്ഞു.

പണപ്പെരുപ്പം നിയന്ത്രിക്കുന്നതിനാണ് സര്‍ക്കാറിന്റെ പ്രഥമ പരിഗണന. റീടെയില്‍ പണപ്പെരുപ്പം കേന്ദ്രസര്‍ക്കാറിന്റെ ലക്ഷ്യമായ രണ്ട് ശതമാനത്തിനും ആറ് ശതമാനത്തിനും ഇടയില്‍ തന്നെ നിലനിര്‍ത്താന്‍ സാധിച്ചിട്ടുണ്ടെന്നും നിര്‍മല സീതാരാമന്‍ പറഞ്ഞു. ഈ സാമ്പത്തിക വര്‍ഷത്തില്‍ ഭക്ഷ്യവസ്തുക്കളുടെ പണപ്പെരുപ്പം ക്രമാതീതമായി ഉയരില്ലെന്നും നിര്‍മല സീതാരാമന്‍ പറഞ്ഞു.

മൂലധനച്ചെലവുകള്‍ വെട്ടിച്ചുരുക്കില്ലെന്നും ധനമന്ത്രി പറഞ്ഞു. കാര്‍ഷിക, ഗ്രാമീണമേഖല, നഗരവികസനം, ഗതാഗതം, ആരോഗ്യം, വിദ്യാഭ്യാസം, പ്രതിരോധം തുടങ്ങിയ മേഖലകളിലെല്ലാം മൂലധനച്ചെലവുകള്‍ വര്‍ധിപ്പിക്കുമെന്നും നിര്‍മല സീതാരാമന്‍ പറഞ്ഞു. വലിയ അനിശ്ചിതത്വങ്ങളുടെ സാഹചര്യത്തിലാണ് ഈ വര്‍ഷത്തെ ബജറ്റ് അവതരിപ്പിച്ചത്.

ആഗോള സാമ്പത്തികരംഗത്ത് വലിയ വെല്ലുവിളികള്‍ നിറഞ്ഞുനിന്നിരുന്നു. ഇത് ബജറ്റ് ഒരുക്കങ്ങളേയും വെല്ലുവിളിനിറഞ്ഞതായി മാറ്റിയിരുന്നുവെന്നും ധനമന്ത്രി പറഞ്ഞു. കഴിഞ്ഞ കുറേ ദിവസങ്ങളായി രൂപയുടെ മൂല്യത്തില്‍ വന്‍ ഇടിവാണ് രേഖപ്പെടുത്തുന്നത്. ഇതിനിടെയാണ് ധനമന്ത്രിയുടെ പ്രസ്താവന.

Continue Reading

india

മനുഷ്യരാശിയുടെ കോഡുകള്‍ എഴുതുകയാണ് ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ്; നരേന്ദ്ര മോദി

രാഷ്ട്രീയം,സുരക്ഷ, സമ്പദ്‌വ്യവസ്ഥ എന്നിവയെയെല്ലാം എഐ മാറ്റിമറിക്കുകയാണ്

Published

on

ഈ നൂറ്റാണ്ടില്‍ മനുഷ്യരാശിയുടെ കോഡുകള്‍ എഴുതുകയാണ് ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് എന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഏതൊരാള്‍ക്കും ഉപയോഗിക്കാവുന്നതും ജനാധിപത്യപരവുമായ സാങ്കേതികവിദ്യകള്‍ക്കും പക്ഷപാതരഹിതമായ വിവരങ്ങള്‍ക്കും മോദി ആഹ്വാനം ചെയ്യുകയും നവീകരണവും സുതാര്യതയും പ്രോത്സാഹിപ്പിക്കുന്ന സാങ്കേതിക ഭരണത്തിനായി പ്രേരിപ്പിക്കുകയും ചെയ്തു. പാരീസില്‍ നടക്കുന്ന എഐ മേഖലയില്‍ അന്താരാഷ്ട്ര സഹകരണം ശക്തിപ്പെടുത്തുന്നതുമായി ബന്ധപ്പെട്ട എഐ ഉച്ചകോടിയെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു നരേന്ദ്ര മോദി.

രാഷ്ട്രീയം,സുരക്ഷ, സമ്പദ്‌വ്യവസ്ഥ എന്നിവയെയെല്ലാം എഐ മാറ്റിമറിക്കുകയാണ്. ഈ നൂറ്റാണ്ടില്‍ മനുഷ്യരാശിയുടെ കോഡെഴുതുകയാണ് എഐ. എന്നാല്‍, മനുഷ്യരാശിയുടെ ചരിത്രത്തിലെ മറ്റു നാഴികകല്ലുകളില്‍നിന്ന് വ്യത്യസ്തമാണ് എഐ. മറ്റേത് ടെക്‌നോളജിയേക്കാളും അതിവേഗത്തിലാണ് ഇതിന്റെ വളര്‍ച്ച സംഭവിക്കുന്നത്. എഐയുടെ നിയന്ത്രണത്തിനായി മാര്‍ഗനിര്‍ദേശങ്ങള്‍ കൊണ്ടുവരാന്‍ ആഗോളതലത്തില്‍ ശ്രമമുണ്ടാവണം. വ്യവസായം, കാര്‍ഷികമേഖല, പരിസ്ഥിതി തുടങ്ങിയവയെല്ലാം എഐ മാറ്റിമറിക്കും. എന്നിരുന്നാലും ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് ജോലിയെ ബാധിക്കില്ല. അതിന്റെ വ്യാപനം ഉണ്ടാവുമ്പോള്‍ പുതിയതരം തൊഴിലുകള്‍ സൃഷ്ടിക്കപ്പെടും.- മോദി പറഞ്ഞു.

എഐയുടെ വൈവിധ്യം കണക്കിലെടുത്ത് ഇന്ത്യ സ്വന്തമായി വലിയ ലാംഗ്വേജ് മോഡല്‍ നിര്‍മിക്കുകയാണ്. കമ്പ്യൂട്ടിംഗ് പവര്‍ പോലുള്ള കാര്യങ്ങള്‍ക്കായി രാജ്യത്ത് സവിശേഷമായ പൊതു-സ്വകാര്യ പങ്കാളിത്ത മാതൃകയുണ്ടെന്നും മോദി ചൂണ്ടിക്കാട്ടി.

Continue Reading

india

കുംഭമേളയിലെ ഗതാഗതക്കുരുക്ക്; മാഘി പൂര്‍ണിമ സ്‌നാനിന് മുന്നോടിയായി വാഹന നിരോധന മേഖല പ്രഖ്യാപിച്ചു

കഴിഞ്ഞ ദിവസം തീര്‍ഥാടകര്‍ പലയിടത്തും 30 മണിക്കൂറിലധികം ഗതാഗതക്കുരുക്കില്‍ കുടുങ്ങിയതിനെ തുടര്‍ന്നാണിത്.

Published

on

മഹാകുംഭമേളയോട് അനുബന്ധിച്ച് നാളെ നടക്കാനിരിക്കുന്ന മാഘി പൂര്‍ണിമ സ്‌നാന്‍ ആഘോഷത്തില്‍ ഗതാഗതക്കുരുക്ക് ഒഴിവാക്കാന്‍ പദ്ധതികള്‍ തയ്യാറാക്കി. മഹാകുംഭ പ്രദേശം മുഴുവന്‍ ‘വാഹന നിരോധന മേഖല’യായി പ്രഖ്യാപിക്കും. കഴിഞ്ഞ ദിവസം തീര്‍ഥാടകര്‍ പലയിടത്തും 30 മണിക്കൂറിലധികം ഗതാഗതക്കുരുക്കില്‍ കുടുങ്ങിയതിനെ തുടര്‍ന്നാണിത്.

ഇന്നലെ 300 കിലോമീറ്റര്‍ ദൂരത്തില്‍ ഉണ്ടായ വന്‍ ഗതാഗതക്കുരുക്കില്‍ മഹാ കുംഭമേളയ്ക്കായി പ്രയാഗ്‍രാജിലേക്ക് പോകുന്ന ആയിരക്കണക്കിന് ഭക്തര്‍ കുടുങ്ങിയിരുന്നു. കഴിയുമെങ്കില്‍ പിന്തിരിയാന്‍ പോലീസ് ആളുകളോട് ആവശ്യപ്പെടുകയും ചെയ്തിരുന്നു. ഇതിനെതിരെ രൂക്ഷമായ വിമര്‍ശനവും ഉയര്‍ന്നുവന്നിരുന്നു.

മാനേജ്മെന്റിലെ പിഴവുകൊണ്ടല്ല, മറിച്ച് ചരിത്രത്തിലെ ഏറ്റവും വലിയ മനുഷ്യസമൂഹത്തിന് സാക്ഷ്യം വഹിക്കുന്ന മഹാ കുംഭമേളയില്‍ ഭക്തരുടെ എണ്ണത്തിലുള്ള വര്‍ധനവ് കാരണമാണ് ഗതാഗത പ്രശ്‌നങ്ങളുണ്ടായതെന്ന് ഉത്തര്‍പ്രദേശ് ഡിജിപി പ്രശാന്ത് കുമാര്‍ വാര്‍ത്താ ഏജന്‍സിയായ പിടിഐയോട് പറഞ്ഞു.

ജനുവരി 13 ന് മഹാ കുംഭമേള ആരംഭിച്ചതിനുശേഷം 40 കോടിയിലധികം ഭക്തര്‍ സംഗമത്തില്‍ പുണ്യസ്‌നാനം നടത്തിയിട്ടുണ്ടെന്നും , ഇപ്പോഴും എല്ലാ ദിവസവും ദശലക്ഷക്കണക്കിന് ആളുകള്‍ എത്തിച്ചേരുന്നുണ്ടെന്നും ഉന്നത പോലീസ് ഉദ്യോഗസ്ഥന്‍ അറിയിച്ചു. ‘മാഘി പൂര്‍ണിമ സ്‌നാന്‍’ കാണാന്‍ കൂടുതല്‍ ഭക്തര്‍ എത്തുമെന്ന് പ്രതീക്ഷിച്ചാണ് മഹാ കുംഭ ജില്ലാ ഭരണകൂടം ഗതാഗത പദ്ധതി തയ്യാറാക്കിയിരിക്കുന്നത്.

Continue Reading

Trending