kerala
മാര്‍ക്സിസം വിയോജിക്കുന്നവരുടെ വായടപ്പിക്കുന്നു: കെ.എം ഷാജി ;ഇ.അഹമ്മദ് അനുസ്മരണത്തില്‍
ഇന്ത്യയില്‍ കാലങ്ങളായി നിലനില്‍ക്കുന്ന മതേതര ചേരിയെ തകര്‍ക്കാനുള്ള ശ്രമങ്ങളാണ് കുറെ വര്‍ഷങ്ങളായി ഇടത് പാര്‍ട്ടികള്‍ നടത്തുന്നത്. മതവിശ്വാസത്തെ എതിര്‍ക്കുന്ന ഇടത് പാര്‍ട്ടികള്‍ എന്തിനാണ് വിശ്വാസി സമൂഹത്തിന്റെ വിശ്വാസപ്രമാണങ്ങളില്‍ ഇടപെടുന്നതെന്നും ഷാജി ചോദിച്ചു.

കണ്ണൂര്‍: ആര്.എസ്.എസ് മുന്നോട്ടുവക്കുന്ന ഫാഷിസം ഭൗതികമായ അക്രമമാണെങ്കില്‍ മാര്‍ക്സിസം നടത്തുന്നത് വിശ്വാസങ്ങള്‍ക്ക് മേലെ ബൗദ്ധികമായ ആക്രമമാണെന്ന് മുസ്ലിംലീഗ് സംസ്ഥാന സെക്രട്ടറി കെ.എം ഷാജി. വിയോജിക്കുന്നവരുടെ വായടപ്പിക്കുന്ന രീതിയാണിതെന്നും അദ്ദേഹം പറഞ്ഞു. മുസ്ലിംലീഗ് കണ്ണൂര്‍മണ്ഡലം കമ്മിറ്റി സംഘടിപ്പിച്ച ഇ അഹമ്മദ് അനുസ്മരണസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു ഷാജി. മുസ്ലിം ലീഗ് എന്നും ഉയര്‍ത്തിപ്പിടിച്ച സ്വത്വരാഷ്ട്രീയത്തിന്റെ എക്കാലവും ഓര്‍ക്കുന്ന അഭിമാനസ്തംഭങ്ങളാണ് സി.എച്ച് മുഹമ്മദ് കോയയും ഇ അഹമ്മദും. മുസ്ലിംലീഗ് പ്രവര്‍ത്തക സമിതിയില്‍ ഉള്‍പ്പെടെ ലോക രാഷ്ട്രീയത്തെക്കുറിച്ചും അതില്‍ ന്യൂനപക്ഷസമുദായം എന്ന നിലയിലും പാര്‍ട്ടി എന്ന നിലയിലും സ്വീകരിക്കേണ്ട നിലപാടുകളെ കുറിച്ചും അദ്ദേഹം ഉത്തരവാദിത്തത്തോടെ സംസാരിച്ചിരുന്നു.
അഭിമാനകരമായ ആ അസ്തിത്വം എന്നും കാത്തുസൂക്ഷിക്കണമെന്ന നിരന്തര പ്രഖ്യാപനമാണ് അദ്ദേഹത്തിന്റെ ഓരോ വാക്കുകളും. ദേശീയ പാര്‍ട്ടി എന്ന നിലയില്‍ കോണ്‍ഗ്രസുമായി വര്‍ഷങ്ങളായി തുടരുന്ന ഐക്യത്തില്‍ ഇ അഹമ്മദിന്റെ നിലപാടുകള്‍ എന്നും സുതാര്യമായിരുന്നു. വിശ്വസിക്കാവുന്ന നേതാവ് എന്ന ബോധ്യം കോണ്‍ഗ്രസിന്റെ ദേശീയ നേതൃത്വത്തിനും ഉണ്ടായിരുന്നു. ഇന്ത്യയില്‍ കാലങ്ങളായി നിലനില്‍ക്കുന്ന മതേതര ചേരിയെ തകര്‍ക്കാനുള്ള ശ്രമങ്ങളാണ് കുറെ വര്‍ഷങ്ങളായി ഇടത് പാര്‍ട്ടികള്‍ നടത്തുന്നത്. മതവിശ്വാസത്തെ എതിര്‍ക്കുന്ന ഇടത് പാര്‍ട്ടികള്‍ എന്തിനാണ് വിശ്വാസി സമൂഹത്തിന്റെ വിശ്വാസപ്രമാണങ്ങളില്‍ ഇടപെടുന്നതെന്നും ഷാജി ചോദിച്ചു.
മണ്ഡലം പ്രസിഡന്റ് ഫാറൂഖ് വട്ടപ്പൊയില്‍ അധ്യക്ഷനായി. ജില്ലാ വൈസ് പ്രസിഡന്റ്ടി.എ തങ്ങള്‍ പ്രാര്‍ഥന നടത്തി. ജില്ലാ പ്രസിഡന്റ് പി കുഞ്ഞിമുഹമ്മദ്, ജനറല്‍ സെക്രട്ടറി അബ്ദുല്‍ കരീം ചേലേരി, ട്രഷറര്‍ വി.പി വമ്പന്‍, ഡിസിസി പ്രസിഡന്റ് മാര്ട്ടിന് ജോര്‍ജ്, കെ.എ ലത്തീഫ്,സി.സമീര്‍, കെ ഷബീന, പി ഷമീമ, പി മഹമൂദ്, സി എറമുള്ളാന്, എം.എ കരീം, കെ സൈനുദ്ദീന്‍, ടി.കെ. നൗഷാദ്, കോളേക്കര മുസ്തഫ, പി.സി അമീനുല്ല, പി.കെ റിയാസ്, എം.പി മുഹമ്മദലി, മുസ്ലിഹ് മഠത്തില്‍, സിയാദ് തങ്ങള്‍, സി.സീനത്ത്, റഷീദ മഹലില്‍, പി.കൗലത്ത്, അല്‍ത്താഫ് മാങ്ങാടന്‍, സി.എം ഇസുദ്ദീന്‍, അസ്ലം പറേത്ത്, ടി.പി അബ്ദുല്‍ ഖാദര്‍, കെ.പി ഇസ്മായില്‍ ഹാജി, യൂനുസ് പടന്നോട്ട്, അഹമ്മദ് തളയങ്കണ്ടി, കെ.പി മുനാസ്, പി.സി അഹമ്മദ്കുട്ടി പങ്കെടുത്തു.
kerala
കോന്നി കുളത്തുമണ്ണില്‍ കാട്ടാന ചരിഞ്ഞ സംഭവം; പ്രതികള്‍ക്ക് മുന്‍കൂര്‍ ജാമ്യം
കൈത തോട്ടത്തിന്റെ കരാറുകാരും തൊടുപുഴ സ്വദേശികളുമായ ജയ്മോന്, കെ മാത്യു, ബൈജു ജോബ് എന്നിവര്‍ക്കാണ് ജാമ്യം ലഭിച്ചത്

കോന്നി കുളത്തുമണ്ണില്‍ കാട്ടാന ചരിഞ്ഞ സംഭവത്തില്‍ വനം വകുപ്പ് കേസെടുത്ത പ്രതികള്‍ക്ക് മുന്‍കൂര്‍ ജാമ്യം. പത്തനംതിട്ട പ്രിന്‍സിപ്പല്‍ ജില്ലാ സെഷന്‍സ് കോടതിയാണ് പ്രതികള്‍ക്ക് മുന്‍കൂര്‍ ജാമ്യം അനുവദിച്ചത്. വൈദ്യുത ഷോക്കേറ്റ് കാട്ടാന ചൊരിഞ്ഞ കൈത തോട്ടത്തിന്റെ കരാറുകാരും തൊടുപുഴ സ്വദേശികളുമായ ജയ്മോന്, കെ മാത്യു, ബൈജു ജോബ് എന്നിവര്‍ക്കാണ് ജാമ്യം ലഭിച്ചത്
കൈതക്കൃഷിക്കായി ഭൂമി പാട്ടത്തിനെടുത്തവര്‍ സ്ഥാപിച്ചിരുന്ന വേലിയില്‍ കൂടുതല്‍ വൈദ്യുതി കടത്തിവിട്ടതാണ് ആന ഷോക്കേറ്റ് വീഴാന്‍ കാരണമെന്നാണ് വനം വകുപ്പിന്റെ നിഗമനം. ഭൂമി കരാറിനടുത്ത ആളെയും സഹായിയേയും വനം വകുപ്പ് പ്രതി ചേര്‍ത്തിരുന്നു. എന്നാല്‍ നിയമവിരുദ്ധമായാണ് ഇയാളെ കസ്റ്റഡിയില്‍ എടുത്തതെന്ന് ആരോപിച്ച് കെ യു ജനീഷ് കുമാര്‍ എംഎല്‍എ രംഗത്തെത്തിയിരുന്നത് വലിയ വാര്‍ത്തയായിരുന്നു.
kerala
കൂരിയാട് ദേശീയപാത തകര്‍ന്ന സംഭവം; പരിശോധന നടത്തി മൂന്നംഗ വിദഗ്ധ സംഘം
ദേശീയപാത അതോറിറ്റിക്ക് ഉടന്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കും

കൂരിയാട് ദേശീയപാത തകര്‍ന്ന സ്ഥലത്ത് പരിശോധന നടത്തി മൂന്നംഗ വിദഗ്ധ സംഘം. ദേശീയപാത നിര്‍മാണത്തില്‍ പിഴവ് സംഭവിച്ചു എന്ന നാട്ടുകാരുടെ പരാതി നിലനില്‍ക്കെയാണ് പരിശോധന. ദേശീയപാത അതോറിറ്റിക്ക് ഉടന്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കും
പ്രദേശത്ത് ദേശീയപാതയുടെ നിര്‍മാണ പ്രവര്‍ത്തനം കൂരിയാട്ടെ ഭൂപ്രകൃതിക്ക് അനുയോജ്യമായല്ല നടന്നതെന്ന് നാട്ടുകാര്‍ നിരന്തരം പരാതി ഉന്നയിച്ചിരുന്നു. ഇതാണ് അപകടത്തിന് കാരണമായതെന്ന് ഇവര്‍ പറയുന്നു . ഇതിനിടെയാണ് അപകടത്തെ കുറിച്ച് പഠിക്കാന്‍ ദേശീയപാത അതോറിറ്റി നിയോഗിച്ച മൂന്നംഗ സംഘം സ്ഥലത്ത് പരിശോധന നടത്തിയത് .
പരിശോധന പൂര്‍ത്തിയാക്കിയതായും അടുത്ത ദിവസം റിപ്പോര്‍ട്ട് ദേശീയപാത അതോറിറ്റിക്ക് സമര്‍പ്പിക്കുമെന്നും വിദഗ്ദ സംഘം മാധ്യമങ്ങളോട് പ്രതികരിച്ചു. സ്ഥലത്ത് നിലവിലെ നിര്‍മിതിക്ക് പകരം മേല്‍പ്പാലം വേണമെന്നാണ് നാട്ടുകാരുടെ ആവശ്യം . സ്ഥലം സന്ദര്‍ശിച്ച സംഘം നല്കുന്ന റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലായിരിക്കും തുടര്‍നടപടി.
kerala
മലപ്പുറം കാളികാവില്‍ യുവാവിനെ കൊലപ്പെടുത്തിയ കടുവയെ കണ്ടെത്തി; മയക്കുവെടി വെക്കും
കേരള എസ്റ്റേറ്റിനു സമീപം മദാരി എസ്റ്റേറ്റിലെ എസ് വളവിലാണ് കടുവയെ കണ്ടത്.

മലപ്പുറം കാളികാവ് അടയ്ക്കാകുണ്ടില്‍ യുവാവിനെ കടിച്ചു കൊന്ന കടുവയെ കണ്ടെത്തി. കടുവയെ മയക്കുവെടി വയ്ക്കാനായി ദൗത്യസംഘം പുറപ്പെട്ടു. നാല് സംഘങ്ങളായി തിരിഞ്ഞാണ് കടുവയെ മയക്കുവെടി വയ്ക്കാനുള്ള ശ്രമം. കേരള എസ്റ്റേറ്റിനു സമീപം മദാരി എസ്റ്റേറ്റിലെ എസ് വളവിലാണ് കടുവയെ കണ്ടത്.
കഴിഞ്ഞ വ്യാഴാഴ്ചയാണ് കാളികാവില്‍ ടാപ്പിങ്ങ് തൊഴിലാളിയായ അബ്ദുല്‍ ഗഫൂറിനെ കടുവാ ആക്രമിച്ച് കൊലപ്പെടുത്തുകയായിരുന്നു. കടുവയെക്കണ്ടപ്പോള്‍ കൂടെയുണ്ടായിരുന്നവര്‍ ഓടി രക്ഷപ്പെട്ടു. നാട്ടുകാര്‍ നടത്തിയ തിരച്ചിലിലാണ് ഗഫൂറിന്റെ മൃതദേഹം കണ്ടെത്തിയത്. കഴുത്തിന്റെ പിറകിലും കശേരുക്കളിലും കടുവയുടെ കോമ്പല്ല് കൊണ്ടു ആഴത്തില്‍ കടിയേറ്റു. ശരീരമാസകലം പല്ലിന്റെയും നഖത്തിന്റെയും പാടുകളെന്നും പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടിലുണ്ട്. അമിതമായ രക്തസ്രാവവും മരണത്തിനിടയാക്കിയെന്നും റിപ്പോര്‍ട്ട് പറയുന്നു.
-
Cricket3 days ago
രാജസ്ഥാനെ 10 റൺസിന് വീഴ്ത്തി പഞ്ചാബ് കിങ്സ് പ്ലേ ഓഫ് ഉറപ്പിച്ചു
-
kerala3 days ago
‘വേടന് എന്ന പേര് തന്നെ വ്യാജം, അവന്റെ പിന്നില്‍ ജിഹാദികള്‍’: വീണ്ടും വിദ്വേഷ പ്രസ്താവനയുമായി എന്‍.ആര് മധു
-
india1 day ago
മുസ്ലിം വാദ്യാര്‍ഥിനികള്‍ക്ക് പ്രവേശനം നിഷേധിച്ചു; നാഗ്പൂരില്‍ സ്കൂള്‍ അധികൃതര്‍ക്കെതിരെ കേസെടുത്ത് പൊലീസ്
-
india2 days ago
ബ്ലാക്കൗട്ട് സമയത്തും യൂട്യൂബര്‍ ജ്യോതി മല്‍ഹോത്ര പാകിസ്താന് ഏജന്‍സികളുമായി സമ്പര്‍ക്കം പുലര്‍ത്തിയതായി കണ്ടെത്തല്‍
-
kerala2 days ago
പിണറായിക്കാലം, കാലിക്കാലം; സർക്കാരിനെ വിചാരണ ചെയ്ത് മുസ്ലിം യൂത്ത് ലീഗ് സമരക്കോലം
-
kerala3 days ago
സംസ്ഥാനത്ത് മഴ മുന്നറിയിപ്പില്‍ മാറ്റം: എട്ട് ജില്ലകളില്‍ യെല്ലോ അലേര്‍ട്ട്
-
kerala1 day ago
കണ്ണൂരിൽ യുവാവിനെ വീട്ടിൽ കയറി വെട്ടിക്കൊന്നു
-
kerala2 days ago
അഭിഭാഷകയെ മര്‍ദിച്ച സംഭവം; പ്രതി ബെയ്ലിന് ദാസിന് ജാമ്യം