Culture
മാഡ്രിഡ് റിപീറ്റ്: ചാമ്പ്യന്‍സ് ലീഗ്; അത്‌ലറ്റികോ-റയല്‍ മാഡ്രിഡ് സെമി രണ്ടാം പാദം ഇന്ന്

മാഡ്രിഡ്: സാന്റിയാഗോ ബെര്‍ണാബുവില്‍ നിന്ന് വിസന്റെ കാല്‍ഡറോണിലേക്ക് 11 കിലോമീറ്റര്‍ ദൂരമേയുള്ളൂ. പക്ഷേ, ബെര്‍ണാബുവില്‍ വെച്ച് കഴിഞ്ഞയാഴ്ച ഏറ്റ തോല്‍വിയില്‍ നിന്ന് ചാമ്പ്യന്‍സ് ലീഗ് ഫൈനലിലേക്കുള്ള അത്‌ലറ്റികോ മാഡ്രിഡിന്റെ സ്വപ്‌നങ്ങളുടെ വഴിദൂരം കല്ലും മുള്ളും നിറഞ്ഞതാണ്. മൂന്നും അതിലധികവും ഗോളുകള്‍ക്ക് ആദ്യപാദം തോറ്റ ടീമുകള്‍ രണ്ടാം പാദത്തില്‍ ശക്തമായി തിരിച്ചുവന്ന ചരിത്രം ചാമ്പ്യന്‍സ് ലീഗിനുണ്ടെങ്കിലും ഇന്ന് വിസന്റെ കാല്‍ഡറോണില്‍ അത് ആവര്‍ത്തിക്കുമെന്ന് അധികമാരും കരുതുന്നുണ്ടാവില്ല. എങ്കിലും, മാര്‍ച്ച് എട്ടിന് നൗകാംപിലെ ബാര്‍സലോണ – പി.എസ്.ജി മത്സരത്തില്‍ സംഭവിച്ചതിന്റെ സമാനമായ ഒന്ന് കാല്‍ഡറോണിലും ആവര്‍ത്തിക്കുമെന്ന് അത്‌ലറ്റികോ ആരാധകര്‍ വെറുതെയെങ്കിലും കൊതിക്കുന്നുണ്ടാവും.
ക്രിസ്റ്റിയാനോ റൊണാള്‍ഡോ ഹാട്രിക്കുമായി തകര്‍ത്തുവാരിയ കഴിഞ്ഞ ചൊവ്വാഴ്ചത്തെ മത്സരത്തിന് അന്തിമ വിസില്‍ മുഴങ്ങുമ്പോള്‍ അത്‌ലറ്റികോ മാഡ്രിഡ് കളിക്കാരുടെ ശരീരഭാഷയില്‍ നിന്നു തന്നെ 2016-17 സീസണ്‍ യുവേഫ ചാമ്പ്യന്‍സ് ലീഗ് സെമിഫൈനലിന്റെ വിധിയെന്താണെന്ന് വ്യക്തമായിരുന്നു. പക്ഷേ, തോല്‍വിയിലും തലകുനിക്കാന്‍ മടിച്ചു നിന്ന കോച്ച് സിമിയോണി പറഞ്ഞത് ഇപ്രകാരമാണ്: ‘ആദ്യപാദം മാത്രമാണ് കഴിഞ്ഞത്. ഇനി ഒരു മത്സരം ഞങ്ങളുടെ ഗ്രൗണ്ടില്‍ കഴിയാനുണ്ട്. പ്രതീക്ഷകള്‍ എത്ര വിദൂരമാണെങ്കിലും അത് കൈവരിക്കാന്‍ വേണ്ടി ഞങ്ങള്‍ അങ്ങേയറ്റം പോരാടും…’ പരിമിതമായ വിഭവങ്ങള്‍ ഉപയോഗിച്ച് ലാലിഗയിലെ കരുത്തുറ്റ ടീമായി അത്‌ലറ്റികോയെ മാറ്റിയ സിമിയോണി എന്ന കോച്ചിനെ വിശ്വസിക്കാമെങ്കില്‍ ഇന്ന് ഇന്ത്യന്‍ സമയം രാത്രി 12.15-ന് ആദ്യവിസില്‍ മുഴങ്ങുന്നതോടെ രോമാഞ്ചമുണര്‍ത്തുന്ന പോരാട്ടത്തിനാവും മാഡ്രിഡ് സാക്ഷ്യം വഹിക്കുക.
ആദ്യപാദത്തിലെ 3-0 എന്ന ഗോള്‍നില മാത്രമല്ല, ചരിത്രവും കണക്കുകളുമെല്ലാം അത്‌ലറ്റികോ മാഡ്രിഡിന് എതിരാണ്. ആദ്യപാദത്തില്‍ ഒരേയൊരു തവണ മാത്രമാണ് അവര്‍ക്ക് ഗോള്‍ ലക്ഷ്യമാക്കി ഷോട്ട് തൊടുക്കാനായത്; സിമിയോണിക്കു കീഴിലെ ഏറ്റവും മോശം ചാമ്പ്യന്‍സ് ലീഗ് പ്രകടനം. തുടര്‍ച്ചയായി ഇത് നാലാം സീസണിലാണ് മാഡ്രിഡ് ടീമുകള്‍ തമ്മില്‍ ചാമ്പ്യന്‍സ് ലീഗ് നോക്കൗട്ടില്‍ ഏറ്റുമുട്ടുന്നത് ഒരിക്കല്‍പോലും അത്‌ലറ്റികോയ്ക്ക് ജയിക്കാനായിട്ടില്ല. നോക്കൗട്ട് ഘട്ടത്തില്‍ തുടര്‍ച്ചയായി അഞ്ചു ജയങ്ങള്‍ നേടിയ റയലിന്റേത് അവരുടെ ദൈര്‍ഘ്യമേറിയ കുതിപ്പാണ്. യുവന്റസിനെ കൂടാതെ, ടൂര്‍ണമെന്റില്‍ ഇത്തവണ തോല്‍വിയറിയാത്ത ഏക ടീം റയല്‍ ആണ്.
ചാമ്പ്യന്‍സ് ലീഗില്‍ കഴിഞ്ഞ 11 മത്സരങ്ങളിലും സിദാന്റെ ടീം കുറഞ്ഞത് രണ്ട് ഗോളെങ്കിലും നേടിയിട്ടുണ്ട്. എങ്കിലും അവര്‍ ഗോള്‍ വഴങ്ങാതിരുന്നത് കഴിഞ്ഞയാഴ്ച അത്‌ലറ്റികോക്കെതിരെ മാത്രമാണ്. സിമിയോണിയുടെ ടീമാണെങ്കില്‍ ടൂര്‍ണമെന്റില്‍ ഏറ്റവും കുറച്ച് ഗോളടിച്ചവരും. റയലിന്റെ സൂപ്പര്‍ താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോ അത്‌ലറ്റികോ മാഡ്രിഡ് ടീമിനേക്കാളധികം ഗോളുകള്‍ (103) നേടിയിട്ടുണ്ട്. ആദ്യഘട്ടങ്ങളില്‍ നിറം മങ്ങിയ പോര്‍ച്ചുഗീസ് താരം ക്വാര്‍ട്ടര്‍ മുതല്‍ മിന്നും ഫോമിലാണ്. മൂന്ന് മത്സരങ്ങളില്‍ റയല്‍ നേടിയ ഒമ്പത് ഗോളുകളില്‍ എട്ടും റോണോയുടെ വകയായിരുന്നു. ഫ്രഞ്ച് താരം ആന്റോയ്ന്‍ ഗ്രീസ്മന്‍ ആണ് അത്‌ലറ്റികോ ആക്രമണത്തിന്റെ തുരുപ്പുചീട്ട്. കഴിഞ്ഞ സീസണ്‍ മുതല്‍ അവരുടെ ഗോളുകളില്‍ 50 ശതമാനത്തിലും പങ്കുവഹിച്ച ഗ്രീസ്മന് പക്ഷേ, ബര്‍ണേബുവില്‍ ഒരുതവണയെങ്കിലും ഷോട്ടുതിര്‍ക്കാനോ റയല്‍ ബോക്‌സില്‍ വെച്ച് പന്ത് തൊടാനോ കഴിഞ്ഞില്ല.
കഴിഞ്ഞയാഴ്ച ലാലിഗയിലെ ഫലങ്ങളും റയലിന്റെ ആത്മവിശ്വാസം ഇരട്ടിപ്പിക്കുന്നതായിരുന്നു. ഗ്രനഡക്കെതിരെ അവരുടെ ഗ്രൗണ്ടില്‍ എതിരില്ലാത്ത നാലു ഗോളിന് റയല്‍ ജയിച്ചപ്പോള്‍ സ്വന്തം ഗ്രൗണ്ടില്‍ ഒരേയൊരു ഗോളിനാണ് എയ്ബറിനെ അത്‌ലറ്റി കീഴടക്കിയത്. മത്സരത്തില്‍ ഡീഗോ ഗോഡിന്‍ ചുവപ്പുകാര്‍ഡ് കാണുകയും ചെയ്തു.
Film
‘മിസ്റ്റര്‍ ആന്‍ഡ് മിസ്സിസ് ബാച്ചിലര്‍’ തിയറ്ററുകളിലേക്ക്

ഇന്ദ്രജിത്ത് സുകുമാരനും അനശ്വര രാജനും പ്രധാന വേഷങ്ങളിലെത്തുന്ന ‘മിസ്റ്റര്‍ ആന്‍ഡ് മിസ്സിസ് ബാച്ചിലറി’ന്റെ റിലീസ് തീയതി പ്രഖ്യാപിച്ച് നിര്‍മാതാക്കള്‍. ചിത്രം മേയ് 23 ന് തിയറ്ററില്‍ എത്തുമെന്ന് സ്ഥിരീകരിച്ച് നിര്‍മാതാക്കള്‍.
ചിത്രത്തിന്റെ റിലീസ് പലതവണ വ്യക്തമല്ലാത്ത കാരണങ്ങളാല്‍ വൈകിയിരുന്നു. അടുത്തിടെ അനശ്വരയും ചിത്രത്തിന്റെ സംവിധായകന്‍ ദീപു കരുണാകരനും തമ്മില്‍ ചെറിയ തര്‍ക്കവും ഉണ്ടായിരുന്നു. എന്നാല്‍, പ്രശ്‌നങ്ങളെല്ലാം പരിഹരിക്കപ്പെട്ടെന്നാണ് വിവരം.
രാഹുല്‍ മാധവ്, സോഹന്‍ സീനുലാല്‍, ബിജു പപ്പന്‍, ദീപു കരുണാകരന്‍, ദയാന ഹമീദ് എന്നിവര്‍ ചിത്രത്തില്‍ അഭിനയിക്കുന്നുണ്ട്. ഹൈലൈന്‍ പിക്‌ചേഴ്‌സിന്റെ ബാനറില്‍ പ്രകാശ് ഹൈലൈന്‍ ആണ് മിസ്റ്റര്‍ & മിസിസ് ബാച്ചിലര്‍ നിര്‍മിക്കുന്നത്. തിരക്കഥ എഴുതിയത് അര്‍ജുന്‍ ടി. സത്യനാണ്. പി. എസ്. ജയഹരിയാണ് ചിത്രത്തിന്റെ ശബ്ദട്രാക്കും പശ്ചാത്തല സംഗീതവും ഒരുക്കിയിരിക്കുന്നത്.
Film
ആഗോള തലത്തിൽ വമ്പൻ റിലീസിനൊരുങ്ങി ടോവിനോ ചിത്രം ‘നരിവേട്ട’; വിതരണം ചെയ്യാൻ വമ്പൻ ബാനറുകൾ
മെയ് 23 ന് ആഗോള റിലീസായി എത്താൻ ഒരുങ്ങുന്ന ചിത്രത്തിൻ്റെ ട്രെയ്‌ലർ, ഗാനങ്ങൾ എന്നിവയെല്ലാം സമൂഹ മാധ്യമങ്ങളിൽ സൂപ്പർ ഹിറ്റാണ്.

ടോവിനോ തോമസിനെ നായകനാക്കി അനുരാജ് മനോഹർ ഒരുക്കിയ പുതിയ ചിത്രം ‘നരിവേട്ട’ റിലീസിന് ഒരുങ്ങുന്നു. മെയ് 23 ന് ആഗോള റിലീസായി എത്താൻ ഒരുങ്ങുന്ന ചിത്രത്തിൻ്റെ ട്രെയ്‌ലർ, ഗാനങ്ങൾ എന്നിവയെല്ലാം സമൂഹ മാധ്യമങ്ങളിൽ സൂപ്പർ ഹിറ്റാണ്. മലയാളത്തിന് പുറമെ മറ്റു ഭാഷകളിലും റിലീസ് ചെയ്യുന്ന ചിത്രം ഗംഭീര പാൻ ഇന്ത്യൻ റിലീസാണ് ലക്ഷ്യമിടുന്നത്. തമിഴിൽ എ ജി എസ് എൻ്റർടൈൻമെൻ്റ് വിതരണം ചെയ്യുന്ന ചിത്രം തെലുങ്കിൽ വിതരണം ചെയ്യുന്നത് മൈത്രി മൂവി മേക്കേഴ്‌സ് ആണ്. ഹിന്ദിയിൽ വൈഡ് ആംഗിൾ മീഡിയ പ്രൈവറ്റ് ലിമിറ്റഡ് ചിത്രം പ്രദർശനത്തിന് എത്തിക്കുമ്പോൾ, കന്നഡയിൽ എത്തിക്കുന്നത് ബാംഗ്ലൂർ കുമാർ ഫിലിംസ് ആണ്. ഐക്കൺ സിനിമാസ് ആണ് ചിത്രം കേരളത്തിൽ പ്രദർശനത്തിന് എത്തിക്കുന്നത്. ഇന്ത്യൻ സിനിമാ കമ്പനിയുടെ ബാനറിൽ ഇന്ത്യ ജിസിസി ട്രേഡ് അംബാസിഡർ ഷിയാസ് ഹസ്സൻ, യു .എ .ഇ യിലെ ബിൽഡിങ് മെറ്റീരിയൽ എക്സ്പോർട്ട് ബിസിനസ് സംരംഭകൻ ടിപ്പു ഷാൻ എന്നിവർ ചേർന്നാണ് നരിവേട്ട നിർമ്മിക്കുന്നത്. ഫാർസ് ഫിലിംസ് ഗൾഫിൽ വിതരണം ചെയ്യുന്ന ചിത്രത്തിൻ്റെ, റെസ്റ്റ് ഓഫ് ദ് വേൾഡ് വിതരണം ബർക്ക്ഷെയർ ആണ്.
വളരെ പ്രസക്തമായ ഒരു വിഷയമാണ് ചിത്രം ചർച്ച ചെയ്യുന്നത് എന്നും ടോവിനോ തോമസിൻ്റെ ഗംഭീരമായ പ്രകടനമാണ് ചിത്രത്തിൽ ഉള്ളതെന്നുമാണ് അണിയറ പ്രവർത്തകർ സൂചിപ്പിക്കുന്നത്. കേന്ദ്ര സാഹിത്യ ആക്കാദമി അവാർഡ് ജേതാവ് അബിൻ ജോസഫ് ആണ് ചിത്രത്തിൻ്റെ തിരക്കഥ രചിച്ചിരിക്കുന്നത്. പ്രേക്ഷകരിൽ ഏറെ ആകാംഷയും ആവേശവും നിറക്കുന്ന രീതിയിലാണ് ചിത്രം ഒരുക്കിയിരിക്കുന്നതെന്നാണ് ട്രെയ്ലർ കാണിച്ചു തരുന്നത്. കേരള ചരിത്രത്തിൽ നടന്ന യഥാർത്ഥ സംഭവങ്ങളിൽ നിന്ന് പ്രചോദനമുൾക്കൊണ്ടാണ് ചിത്രം ഒരുക്കിയിരിക്കുന്നതെന്നും ട്രെയ്‌ലർ പറയുന്നുണ്ട്. ബിഗ് ബഡ്ജറ്റ് ചിത്രമായി ഒരുക്കിയ നരിവേട്ടയിലൂടെ പ്രശസ്ത തമിഴ് നടനായ ചേരൻ ആദ്യമായി മലയാള സിനിമയിൽ എത്തുന്നു. ടോവിനോ തോമസ്, ചേരൻ എന്നിവർ കൂടാതെ സുരാജ് വെഞ്ഞാറമൂട്, പ്രിയംവദ കൃഷ്ണ, ആര്യ സലിം, റിനി ഉദയകുമാർ, എന്നിവരും ഈ ചിത്രത്തിന്റെ താരനിരയിലുണ്ട്. തന്റെ വ്യത്യസ്തമായ സിനിമാ തിരഞ്ഞെടുപ്പുകളിലൂടെയും വേഷപ്പകർച്ചകളിലൂടെയും ഒരു നടനെന്ന നിലയിലും, വമ്പൻ ബോക്സ് ഓഫീസ് ഹിറ്റുകളിലൂടെ ഒരു താരമെന്ന നിലയിലും ഇന്ന് മലയാള സിനിമയിൽ തിളങ്ങി നിൽക്കുന്ന ടോവിനോ തോമസിന്റെ കരിയറിലെ മറ്റൊരു പൊൻതൂവലായി നരിവേട്ട മാറുമെന്ന പ്രതീക്ഷയിലും വിശ്വാസത്തിലുമാണ് അണിയറ പ്രവർത്തകർ. എൻ എം ബാദുഷയാണ് നരിവേട്ടയുടെ എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ.
ഛായാഗ്രഹണം – വിജയ്, സംഗീതം- ജേക്സ് ബിജോയ്, എഡിറ്റർ- ഷമീർ മുഹമ്മദ്, ആർട്ട് – ബാവ, കോസ്റ്യൂം ഡിസൈൻ – അരുൺ മനോഹർ, മേക്കപ്പ് – അമൽ സി ചന്ദ്രൻ, പ്രൊഡക്ഷൻ എക്സിക്യൂട്ടീവ് – സക്കീർ ഹുസൈൻ, പ്രതാപൻ കല്ലിയൂർ, പ്രൊജക്റ്റ് ഡിസൈനർ -ഷെമി ബഷീർ, സൗണ്ട് ഡിസൈൻ – രംഗനാഥ് രവി, പി ആർ ഒ & മാർക്കറ്റിംഗ് – വൈശാഖ് വടക്കേവീട്, ജിനു അനിൽകുമാർ, സ്റ്റീൽസ്- ഷൈൻ സബൂറ, ശ്രീരാജ് കൃഷ്ണൻ, ഡിസൈൻസ്- യെല്ലോടൂത്ത്, മ്യൂസിക് റൈറ്റ്സ്- സോണി മ്യൂസിക് സൗത്ത്.
kerala
പുലിപല്ലിലെ കേസുമായി ബന്ധപ്പെട്ട അറസ്റ്റില്‍ കോടനാട് റേഞ്ച് ഓഫീസര്‍ക്ക് സ്ഥലം മാറ്റവും ഡ്യൂട്ടി മാറ്റവും

തിരുവനന്തപുരം: റാപ്പര്‍ വേടന്റെ അറസ്റ്റ് വിവാദങ്ങള്‍ക്ക് പിന്നാലെ കോടനാട് റേഞ്ച് ഓഫീസര്‍ക്ക് സ്ഥലം മാറ്റവും ഡ്യൂട്ടി മാറ്റവും. റേഞ്ച് ഓഫീസര്‍ ആര്‍.അതീഷിനെ ടെക്‌നിക്കല്‍ അസിസ്റ്റ് പദവിയിലേക്കാണ് മാറിയത്. കേസില്‍ ഉദ്യോസ്ഥര്‍ തെറ്റായ നിലപാട് സ്വീകരിച്ചതായി വനംവകുപ്പ് കണ്ടെത്തിയിരുന്നു. റേഞ്ചിലെ മറ്റ് ചുമതലകള്‍ അതീഷിന് മന്ത്രി വിലക്കിയിട്ടുണ്ട്. തുടര്‍ന്നാണ് എറണാക്കുളത്ത് ഡിഎഫ്ഒ ഓഫീസിലെത്തി ടെക്‌നിക്കല്‍ പദവി ഏറ്റെടുക്കാന്‍ നിര്‍ദേശം നല്‍കിയത്. ഈ നടപടി ഫീല്‍ഡ് ഡ്യൂട്ടിയില്‍ നിന്ന് പൂര്‍മായും മാറ്റി നിര്‍ത്തുന്നു. റാപ്പര്‍ വേടനെ വനംവകുപ്പ് പുലിപ്പല്ല് കേസില്‍ അറസ്റ്റ് ചെയ്തത് കഞ്ചാവ് കേസില്‍ കസ്റ്റഡിയിലെടുത്ത് ജാമ്യം ലഭിച്ചതിന് പിന്നാലെയാണ്. പ്രതിയുടെ ശ്രീലങ്കന്‍ ബന്ധം ഉള്‍പ്പെടെ സ്ഥിരീകരിക്കാത്ത പ്രസ്താവനകള്‍ അന്വേഷണ ഉദ്യോഗസ്ഥര്‍ നാധ്യമങ്ങള്‍ക്ക് മുന്നില്‍ വെളിപ്പെടുത്തിയത് വലിയ വിവാദം ആയിരുന്നു. ഇതിനെതിരെ വേടനും പ്രതികരിച്ചിരുന്നു.
-
kerala3 days ago
ശശി തരൂരിനെ സര്‍വ്വകക്ഷി പ്രതിനിധി സംഘത്തിലേക്ക് തെരഞ്ഞെടുത്തതില്‍ രാഷ്ട്രീയം നോക്കേണ്ടതില്ല: മുസ്ലിംലീഗ്
-
Film3 days ago
‘മിസ്റ്റര്‍ ആന്‍ഡ് മിസ്സിസ് ബാച്ചിലര്‍’ തിയറ്ററുകളിലേക്ക്
-
Cricket3 days ago
രാജസ്ഥാനെ 10 റൺസിന് വീഴ്ത്തി പഞ്ചാബ് കിങ്സ് പ്ലേ ഓഫ് ഉറപ്പിച്ചു
-
News3 days ago
ലിയോ പതിനാലാമന്‍ മാര്‍പാപ്പ ചുമതലയേറ്റു
-
kerala3 days ago
‘വേടന് എന്ന പേര് തന്നെ വ്യാജം, അവന്റെ പിന്നില്‍ ജിഹാദികള്‍’: വീണ്ടും വിദ്വേഷ പ്രസ്താവനയുമായി എന്‍.ആര്‍ മധു
-
kerala3 days ago
കോഴിക്കോട് തീപിടിത്തം: രണ്ടുമണിക്കൂര്‍ പിന്നിട്ടിട്ടും തീ അണക്കാനായില്ല; കരിപ്പൂര്‍ വിമാനത്താവളത്തിലെ അഗ്നിശമന സേനയും സ്ഥലത്തെത്തി
-
kerala3 days ago
കോഴിക്കോട് പുതിയ ബസ് സ്റ്റാൻഡിൽ വൻ തീപിടിത്തം; സമീപത്തെ കടകൾ ഒഴിപ്പിച്ചു
-
india3 days ago
പാകിസ്താന് വേണ്ടി ചാരപ്പണി; ഒരാള്‍ അറസ്റ്റില്‍