Connect with us

india

വിദേശ എം.ബി.ബി.എസ് വിദ്യാര്‍ഥികളുടെ ഇന്റേണ്‍ഷിപ്പ് :മെഡിക്കല്‍ കൗണ്‍സില്‍ തീരുമാനം തിരിച്ചടി

നിലവില്‍ മെഡിക്കല്‍ കോളജ് ആശുപത്രികളില്‍ പഠിച്ചിറങ്ങുന്ന വിദ്യാര്‍ഥികളുടെ എണ്ണത്തിന് പുറമേ പരമാവധി 15 വിദേശ മെഡിക്കല്‍ബിരുദധാരികളെ ഉള്‍പ്പെടുത്തിയാല്‍ മതിയെന്നും ദേശീയ മെഡിക്കല്‍ കൗണ്‍സില്‍ വ്യക്തമാക്കിയിട്ടുണ്ട്.

Published

on

കെ.ബി അബ്ദുല്‍കരീം

കൊച്ചി: വിദേശത്ത് പഠനം പൂര്‍ത്തീകരിച്ച എം.ബി.ബി.എസ് വിദ്യാര്‍ഥികളുടെ ഇന്റേണ്‍ഷിപ്പുമായി ബന്ധപ്പെട്ട് ദേശീയ മെഡിക്കല്‍ കൗണ്‍സിലിന്റെ പുതിയ തീരുമാനം കേരളത്തിലെ ആയിരക്കണക്കിന് വിദ്യാര്‍ഥികളുടെ ഭാവി തുലാസിലാക്കുകയാണ്. സംസ്ഥാനത്തും തീരുമാനം പ്രാബല്യത്തില്‍ വന്നതോടെ ജില്ലാ ജനറല്‍ ആശുപത്രികളില്‍ ഇന്റേണ്‍ഷിപ്പ് ചെയ്യുന്ന വിദ്യാര്‍ഥികളുടെ ഭാവിയാണ് ഇരുളിലായത്. വിദേശത്ത് എം.ബി.ബി.എസ് പഠനം കഴിഞ്ഞവരുടെ ഇന്റേണ്‍ഷിപ്പ് മെഡിക്കല്‍ കോളജ് ആശുപത്രികളില്‍ മാത്രമാക്കി നിജപ്പെടുത്താനാണ് തീരുമാനം. 2021 മുതല്‍ മുന്‍കാല പ്രാബല്യത്തോടെയാണ് ഉത്തരവ് ഇറങ്ങിയിരിക്കുന്നത്. ഉത്തരവ് കര്‍ശനമായി നടപ്പാക്കാന്‍ കഴിഞ്ഞ ഒക്ടോബറില്‍ ദേശീയ മെഡിക്കല്‍ കൗണ്‍സില്‍ സംസ്ഥാനങ്ങള്‍ക്ക് .നിര്‍ദേശം നല്‍കുകയും ചെയ്തു.

സംസ്ഥാനത്തെ മെഡിക്കല്‍ കോളജുകളില്‍ ബിരുദ മെഡിക്കല്‍ പഠനം പൂര്‍ത്തിയാക്കിയവര്‍ക്ക് ഹൗസ് സര്‍ജന്‍സിക്ക് അവസരം കണ്ടെത്തുന്നതിന് പുറമേയാണ് വിദേശത്തുനിന്നുള്ള എംബിബിഎസ് വിദ്യാര്‍ത്ഥികള്‍ക്കു വേണ്ടിയും ഒഴിവ് കണ്ടെത്തേണ്ടി വരുന്നത്. നിലവില്‍ മെഡിക്കല്‍ കോളജ് ആശുപത്രികളില്‍ പഠിച്ചിറങ്ങുന്ന വിദ്യാര്‍ഥികളുടെ എണ്ണത്തിന് പുറമേ പരമാവധി 15 വിദേശ മെഡിക്കല്‍ബിരുദധാരികളെ ഉള്‍പ്പെടുത്തിയാല്‍ മതിയെന്നും ദേശീയ മെഡിക്കല്‍ കൗണ്‍സില്‍ വ്യക്തമാക്കിയിട്ടുണ്ട്. ഇതോടെ വിദേശത്ത് എം.ബി.ബി.എസ് പഠനം പൂര്‍ത്തിയാക്കിയ വിദ്യാര്‍ഥികള്‍ക്ക് രണ്ടും മൂന്നും വര്‍ഷം ഹൗസ് സര്‍ജന്‍സിക്ക് കാത്തിരിക്കേണ്ട ഗതികേടും ഉണ്ടാകും. വിദേശത്ത് മെഡിക്കല്‍ പഠനം നടത്തുന്ന ഏറ്റവും കൂടുതല്‍ വിദ്യാര്‍ഥികള്‍ ഉള്ള കേരളത്തിന് പുതിയ തീരുമാനം കടുത്ത തിരിച്ചടിയായി. ഭാവിയിലും വന്‍ പ്രതിസന്ധി ഈ മേഖലയില്‍ സൃഷ്ടിക്കുന്നതാണ് പുതിയ ഉത്തരവ്. ഇത്തരത്തില്‍ നിര്‍ണായക തീരുമാനങ്ങള്‍ കൈക്കൊള്ളുമ്പോള്‍ ഇതുമായി ബന്ധപ്പെട്ട് നിലകൊള്ളുന്നവരുടെ ഭാവി കൂടി സര്‍ക്കാര്‍ പരിഗണിക്കുമായിരുന്നു.

സംസ്ഥാനത്തെ സ്വാശ്രയ മെഡിക്കല്‍ കോളജുകളില്‍ എംബിബിഎസ് പഠനത്തിനായി ചെലവഴിക്കേണ്ട തുകയുടെ പകുതി തുകയ്ക്ക് യുക്രൈന്‍, ചൈന, ജോര്‍ജിയ, ഉസ്ബക്കിസ്ഥാന്‍ തുടങ്ങിയ രാജ്യങ്ങളില്‍ പഠനം പൂര്‍ത്തിയാക്കാമെന്നതിനാലാണ് വിദ്യാര്‍ത്ഥികള്‍ വ്യാപകമായി ഈ രാജ്യങ്ങള്‍ തിരഞ്ഞെടുക്കുന്നത്. ഇവിടങ്ങളില്‍ എംബിബിഎസ് പൂര്‍ത്തിയാക്കി ദേശീയ മെഡിക്കല്‍ കൗണ്‍സിലിന്റെ എഫ്എംജി പരീക്ഷ സ്‌ക്രീനിങ് പരീക്ഷ കൂടി വിജയിച്ചാണ് ഇവര്‍ ജില്ലാ ജനറല്‍ ആശുപത്രികളില്‍ ഇന്റേണ്‍ഷിപ്പിനായി എത്തുന്നത്.

 

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

india

‘വോട്ടുകൾ രേഖപ്പെടുത്തി കഴിഞ്ഞ 10 വർഷമായി രാജ്യത്തിന്റെ ആത്മാവിനേറ്റ മുറിവുകൾ മായ്ക്കൂ’: രാഹുൽ ഗാന്ധി

ട്വിറ്ററിലൂടെയാണ് രാഹുല്‍ ഗാന്ധി കുറിപ്പ് പങ്കുവച്ചത്.

Published

on

ലോക്സഭാ തെരഞ്ഞെടുപ്പിന്റെ ആദ്യഘട്ട തെരെഞ്ഞെടുപ്പില്‍ വോട്ടര്‍മാര്‍ക്ക് ആശംസയുമായി കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. ട്വിറ്ററിലൂടെയാണ് രാഹുല്‍ ഗാന്ധി കുറിപ്പ് പങ്കുവച്ചത്. വെറുപ്പിനെ പരാജയപ്പെടുത്തുക, ഓരോ കോണിലും സ്നേഹത്തിന്റെ കട തുറക്കണമെന്നും രാഹുല്‍ എക്സില്‍ കുറിച്ചു.

നിങ്ങളുടെ വോട്ട് ഇന്ത്യയുടെ ജനാധിപത്യത്തിന്റെയും വരും തലമുറകളുടെയും ഭാവി തീരുമാനിക്കുന്നു. കഴിഞ്ഞ 10 വര്‍ഷമായി രാഷ്ട്രത്തിന്റെ ആത്മാവിനേറ്റ മുറിവുകളില്‍ നിങ്ങളുടെ വോട്ടിന്റെ ബാം പുരട്ടി ജനാധിപത്യത്തെ ശക്തിപ്പെടുത്തണണെന്നും രാഹുല്‍ കുറിപ്പില്‍ പറയുന്നു.

Continue Reading

india

മുസ്‌ലിം പള്ളിക്ക് നേരെ അമ്പെയ്യുന്ന ആംഗ്യം; ബി.ജെ.പി സ്ഥാനാർഥി വിവാദത്തിൽ, വിഡിയോ

ഹൈദരാബാദ് ലോക്‌സഭ മണ്ഡലത്തിലെ സ്ഥാനാര്‍ഥിയായ മാധവി ലതയാണ് മുസ്‌ലിം പള്ളിക്ക് നേരെ അമ്പെയ്യുന്ന ആംഗ്യം കാണിച്ചത്.

Published

on

മുസ്‌ലിം പള്ളിക്ക് നേരെ അമ്പെയ്യുന്ന ആംഗ്യം കാണിച്ച ബി.ജെ.പി നേതാവിന്റെ നടപടി വിവാദത്തില്‍. ഹൈദരാബാദ് ലോക്‌സഭ മണ്ഡലത്തിലെ സ്ഥാനാര്‍ഥിയായ മാധവി ലതയാണ് മുസ്‌ലിം പള്ളിക്ക് നേരെ അമ്പെയ്യുന്ന ആംഗ്യം കാണിച്ചത്. ബുധനാഴ്ച നടന്ന രാമനവമി ഘോഷയാത്രക്കിടെയായിരുന്നു സംഭവം. ഇതിന്റെ വിഡിയോ പുറത്ത് വന്നിട്ടുണ്ട്.

വിഡിയോയില്‍ മാധവി കൈകള്‍ മടക്കി മുസ്‌ലിം പള്ളിക്ക് നേരെ അമ്പെയ്യുന്ന രീതിയിലുള്ള ആംഗ്യം കാണിക്കുകയായിരുന്നു. വെള്ളത്തുണി കൊണ്ട് മറച്ച പള്ളിക്ക് നേരെയായിരുന്നു അവര്‍ പ്രതീകാത്മകമായി അമ്പെയ്തത്. വിഡിയോ പുറത്ത് വന്നതിന് പിന്നാലെ പ്രതികരണവുമായി എ.ഐ.എം.ഐ.എം അധ്യക്ഷന്‍ അസദുദ്ദീന്‍ ഉവൈസി രംഗത്തെത്തി.

പ്രകോപിപ്പിക്കുന്ന നീക്കങ്ങളാണ് ബി.ജെ.പിയുടേയും ആര്‍.എസ്.എസിന്റേയും ഭാഗത്ത് നിന്ന് ഉണ്ടാവുന്നതെന്ന് ഉവൈസി പറഞ്ഞു. എനിക്ക് പറയാനുള്ളത് ഇവിടത്തെ യുവാക്കളോടാണ്. ഹൈദരാബാദിലെ സമാധാനം തകര്‍ക്കാന്‍ ബി.ജെ.പിയും ആര്‍.എസ്.എസും എന്താണ് ചെയ്യുന്നതെന്ന് നിങ്ങള്‍ കണ്ടില്ലേ.

ഇതിനെതിരായി വേണം നിങ്ങള്‍ വോട്ട് ചെയ്യാന്‍. ഹൈദരാബാദിലെ ജനങ്ങളെ നശിപ്പിക്കാനാണ് ബി.ജെ.പി ശ്രമം. ഇതാണോ മോദിയുടെ എല്ലാവര്‍ക്കും ഒപ്പം എല്ലാവരുടേയും വികസനമെന്ന നയമെന്നും ഉവൈസി ചോദിച്ചു.

Continue Reading

india

പിണറായി വിജയനും മകളും കേരളത്തെ കട്ടുമുടിക്കുന്നു: രേവന്ത് റെഡ്ഢി

തെലങ്കാനയിൽ ചന്ദ്രശേഖർ റാവുവും മക്കളും എങ്ങനെ കൊള്ളയടിച്ചോ അതുപോലെയാണ് പിണറായിയും കുടുംബവും കേരളത്തിൽ ചെയ്യുന്നത്.

Published

on

മുഖ്യമന്ത്രി പിണറായി വിജയനും മകളും കേരളത്തെ കട്ടുമുടിക്കുകയാണെന്ന് തെലങ്കാന മുഖ്യമന്ത്രി രേവന്ത് റെഡ്ഢി. തെലങ്കാനയിൽ ചന്ദ്രശേഖർ റാവുവും മക്കളും എങ്ങനെ കൊള്ളയടിച്ചോ അതുപോലെയാണ് പിണറായിയും കുടുംബവും കേരളത്തിൽ ചെയ്യുന്നത്.

ഈ അഴിമതി കാരണം നരേന്ദ്രമോദിക്കെതിരെ പോരാടാൻ പിണറായിക്കു കഴിയുന്നില്ലന്നും ആറ്റിങ്ങൽ ലോക്സഭാ മണ്ഡലത്തിലെ കല്ലറയിൽ നടന്ന പൊതുയോഗത്തിൽ രേവന്ത് റെഡ്ഢി പറഞ്ഞു. മോദിക്ക് വേണ്ടി യുഡിഎഫിനെ പരാജയപ്പെടുത്താൻ ആണ് പിണറായി വിജയന്റെ ശ്രമം. ഇന്ത്യയുടെ അടുത്ത പ്രധാനമന്ത്രി കേരളത്തിൽ നിന്നായിരിക്കുമെന്നും അദ്ദേഹം പറഞ്ഞു.

Continue Reading

Trending