Connect with us

Football

ബാര്‍സയില്‍ അടുത്ത ‘പൊട്ടിത്തെറി’ക്ക് സാധ്യത; മെസി ക്യാപ്റ്റനായി തുടരണോയെന്ന് കൂമാന്‍ തീരുമാനിക്കും

കര്‍ക്കശസ്വഭാവമുള്ള പരിശീലകനാണ് കൂമാനെന്നതു കൊണ്ട് ഏതു തീരുമാനമാണ് അദ്ദേഹം കൈക്കൊള്ളുകയെന്നത് വ്യക്തമല്ല

Published

on

ബാര്‍സിലോണ: ബാര്‍സിലോണയില്‍ തുടരാനുള്ള തീരുമാനമെടുത്തതിനു ശേഷം ആദ്യ ട്രെയിനിങ് സെഷനെത്തിയ ലയണല്‍ മെസി, പരിശീലകന്‍ റൊണാള്‍ഡ് കൂമാനുമായി ചര്‍ച്ചകള്‍ നടത്തി. ബാഴ്‌സലോണയില്‍ പൂര്‍ണ ആത്മാര്‍ത്ഥതയോടെ കളിക്കുമെന്നും ടീം വിടുന്നതുമായി ബന്ധപ്പെട്ടുണ്ടായ പ്രശ്‌നങ്ങള്‍ ഇപ്പോള്‍ തന്നെ സ്വാധീനിക്കുന്നില്ലെന്നും മെസി ഡച്ച് പരിശീലകനെ അറിയിച്ചുവെന്നാണ് സ്പാനിഷ് മാധ്യമം കുവാട്രോ റിപ്പോര്‍ട്ടു ചെയ്യുന്നത്. അതേ സമയം മെസി ബാഴ്‌സലോണ നായകസ്ഥാനത്ത് തുടരുമോയെന്ന കാര്യത്തില്‍ കൂമാനാണ് ഇനി തീരുമാനമെടുക്കേണ്ടത്.

കൂമാനെ സംബന്ധിച്ച് എടുക്കാവുന്ന ഒരു തീരുമാനം കഴിഞ്ഞ സീസണിലേതു പോലെ തന്നെ കാര്യങ്ങള്‍ മുന്നോട്ടു കൊണ്ടുപോവുകയെന്നതാണ്. മെസി, ജെറാര്‍ഡ് പിക്വ, ബുസ്‌ക്വറ്റ്‌സ്, സെര്‍ജി റോബര്‍ട്ടോ എന്നിങ്ങനെ നാല് നായകന്മാരാണ് ക്ലബിലുണ്ടായിരുന്നത്. ഈ നാലു പേരും ഇപ്പോഴും ടീമിലുണ്ടെന്നതു കൊണ്ട് ഇവരെത്തന്നെ നേതൃസ്ഥാനത്ത് നിലനിര്‍ത്താവുന്നതാണ്. എന്നാല്‍ നായകനെ കൂമാന്‍ സ്വയം തിരഞ്ഞെടുക്കുകയാണെങ്കില്‍ അത് ബാഴ്‌സയില്‍ അസ്വാരസ്യങ്ങള്‍ക്ക് വഴി തെളിച്ചേക്കും.

മറ്റൊരു വഴി നായകനെ തിരഞ്ഞെടുക്കാനുള്ള തീരുമാനം ഡ്രസിങ് റൂമിനു വിട്ടുകയെന്നതാണ്. ഓരോ താരങ്ങള്‍ക്കും തങ്ങള്‍ക്ക് നായകനായി വേണ്ടയാളെ തിരഞ്ഞെടുക്കാനുള്ള സ്വാതന്ത്ര്യം നല്‍കിയാല്‍ ടീം വിടാനുള്ള പദ്ധതികള്‍ മൂലം മെസിക്ക് സഹതാരങ്ങള്‍ക്കിടയിലെ സ്വാധീനം നഷ്ടപ്പെട്ടിട്ടുണ്ടോയെന്ന് മനസിലാക്കാന്‍ കഴിയും.

കര്‍ക്കശസ്വഭാവമുള്ള പരിശീലകനാണ് കൂമാനെന്നതു കൊണ്ട് ഇതില്‍ ഏതു തീരുമാനമാണ് അദ്ദേഹം കൈക്കൊള്ളുകയെന്നത് വ്യക്തമല്ല. താരങ്ങളെ കുറച്ചെങ്കിലും ഒരുമിച്ചു നിര്‍ത്തണമെങ്കില്‍ മെസിയെത്തന്നെ വീണ്ടും നായകനാക്കുകയാണ് ഉചിതമായ കാര്യം. എന്നാല്‍ അതില്‍ നിന്നും എന്തെങ്കിലും മാറ്റം വരുത്താനുള്ള ധൈര്യം കൂമാന്‍ കാണിക്കുകയാണെങ്കില്‍ അത് ബാഴ്‌സലോണയില്‍ മെസിക്കുള്ള പ്രത്യേക അധികാരങ്ങള്‍ അവസാനിച്ചുവെന്നതിന്റെ തെളിവ് തന്നെയായിരിക്കും.

Football

വീണ്ടും മെസ്സി മാജിക്; നാഷ്‌വില്ലയെ തകര്‍ത്ത് മയാമി ഒന്നാമത്‌

രട്ട ഗോളും അസിസ്റ്റുമായി സൂപ്പര്‍ താരം ലയണല്‍ മെസ്സി തിളങ്ങിയ മത്സരത്തില്‍ സെര്‍ജിയോ ബുസ്‌ക്വെറ്റ്സും മയാമിക്ക് വേണ്ടി ലക്ഷ്യം കണ്ടു.

Published

on

എം.എല്‍.എസില്‍ തകര്‍പ്പന്‍ വിജയത്തോടെ ഇന്റര്‍ മയാമി തലപ്പത്ത്. നാഷ്വില്ലയ്ക്കെതിരെ നടന്ന മത്സരത്തില്‍ ഒന്നിനെതിരെ മൂന്ന് ഗോളുകളുടെ വിജയമാണ് മയാമി സ്വന്തമാക്കിയത്. ഇരട്ട ഗോളും അസിസ്റ്റുമായി സൂപ്പര്‍ താരം ലയണല്‍ മെസ്സി തിളങ്ങിയ മത്സരത്തില്‍ സെര്‍ജിയോ ബുസ്‌ക്വെറ്റ്സും മയാമിക്ക് വേണ്ടി ലക്ഷ്യം കണ്ടു.

മത്സരത്തിന്റെ രണ്ടാമത്തെ മിനിറ്റില്‍ തന്നെ ഇന്റര്‍ മയാമിയുടെ വല കുലുങ്ങി. ഫ്രാങ്കോ നെഗ്രി സെല്‍ഫ് ഗോള്‍ വഴങ്ങിയതോടെയാണ് നാഷ്വില്ല മുന്നിലെത്തിയത്. 11-ാം മിനിറ്റില്‍ മെസ്സിയിലൂടെ മയാമി സമനില പിടിച്ചു. ലൂയി സുവാരസിന്റെ പാസില്‍ നിന്നാണ് മെസ്സി ഗോള്‍ കണ്ടെത്തിയത്.

39-ാം മിനിറ്റില്‍ സെര്‍ജിയോ ബുസ്‌ക്വെറ്റ്സ് മയാമിയെ മുന്നിലെത്തിച്ചു. ഇത്തവണ മെസ്സിയുടെ അസിസ്റ്റാണ് മയാമിക്ക് തുണയായത്. മെസ്സിയുടെ കോര്‍ണര്‍ കിക്കില്‍ നിന്ന് ഒരു ഹെഡറിലൂടെയാണ് ബുസ്‌ക്വെറ്റ്സ് ഗോളടിച്ചത്. മത്സരത്തിന്റെ 81-ാം മിനിറ്റില്‍ ലഭിച്ച പെനാല്‍റ്റി ഗോളാക്കി മാറ്റി മെസ്സി മയാമിയുടെ വിജയം ഉറപ്പിച്ചു. വിജയത്തോടെ പത്ത് മത്സരങ്ങളില്‍ നിന്ന് 18 പോയിന്റുമായി ഒന്നാമതെത്താന്‍ മയാമിക്ക് കഴിഞ്ഞു.

Continue Reading

Football

ഐഎസ്എല്‍: ബ്ലാസ്‌റ്റേഴ്‌സ് ഒഡീഷയോട് തോറ്റ് സെമി കാണാതെ പുറത്ത്‌

ഇന്നു നടന്ന പ്ലേ ഓഫ് മത്സരത്തില്‍ ഒഡീഷ എഫ്‌സിയോട് 1-2 എന്ന സ്‌കോറില്‍ തോറ്റാണ് ബ്ലാസ്‌റ്റേഴ്‌സ് പുറത്തുപോയത്

Published

on

ഇന്ത്യന്‍ സൂപ്പര്‍ ലീഗ് ഫുട്‌ബോള്‍ 2023-24 സീസണിനെ സെമിഫൈനല്‍ കാണാതെ കേരളാ ബ്ലാസ്‌റ്റേഴ്‌സ് പുറത്ത്. ഇന്നു നടന്ന പ്ലേ ഓഫ് മത്സരത്തില്‍ ഒഡീഷ എഫ്‌സിയോട് 1-2 എന്ന സ്‌കോറില്‍ തോറ്റാണ് ബ്ലാസ്‌റ്റേഴ്‌സ് പുറത്തുപോയത്. അധികസമയത്തേക്കു നീണ്ട പോരാട്ടത്തിനൊടുവിലാണ് ഒഡീഷ ബ്ലാസ്‌റ്റേഴ്‌സിനെ കീഴടക്കിയത്.

Continue Reading

Football

ബ്ലാസ്‌റ്റേഴ്‌സിന് ഇന്ന് നിര്‍ണായകം; ജയിച്ചാല്‍ സെമിയില്‍, ലൂണ കളിച്ചേക്കും

കലിംഗ സ്റ്റേഡിയത്തില്‍ രാത്രി 7.30നാണ് മത്സരം.

Published

on

ഐഎസ്എലില്‍ ഇന്ന് കേരള ബ്ലാസ്റ്റേഴ്‌സിന് നിര്‍ണായക മത്സരം. ഒഡീഷ എഫ്‌സിക്കെതിരായ ഇന്നത്തെ മത്സരം വിജയിച്ചാല്‍ ബ്ലാസ്റ്റേഴ്‌സ് സെമി കളിക്കും. കലിംഗ സ്റ്റേഡിയത്തില്‍ രാത്രി 7.30നാണ് മത്സരം. ഇന്നത്തെ മത്സരത്തില്‍ വിജയിക്കുന്നവര്‍ സെമിയില്‍ മോഹന്‍ ബഗാനെ നേരിടും.

പോയിന്റ് പട്ടികയില്‍ ഒഡീഷ എഫ്‌സി നാലാമതും ബ്ലാസ്റ്റേഴ്‌സ് അഞ്ചാമതുമായാണ് ഫിനിഷ് ചെയ്തത്. ആദ്യ ഘട്ടത്തില്‍ തകര്‍പ്പന്‍ ഫോമിലായിരുന്ന ബ്ലാസ്റ്റേഴ്‌സ് രണ്ടാം ഘട്ടത്തില്‍ അവിശ്വസനീയമാം വിധം തകര്‍ന്നിരുന്നു. ഐഎസ്എല്‍ ഷീല്‍ഡ് നേടിയ മോഹന്‍ ബഗാനെയും രണ്ടാമത് ഫിനിഷ് ചെയ്ത മുംബൈ സിറ്റിയെയും ആദ്യ ഘട്ടത്തില്‍ പരാജയപ്പെടുത്താന്‍ ബ്ലാസ്റ്റേഴ്‌സിനു കഴിഞ്ഞിരുന്നു.

എന്നാല്‍, രണ്ടാം പാദത്തില്‍ 10 മത്സരങ്ങള്‍ കളിച്ച ബ്ലാസ്റ്റേഴ്‌സ് വെറും രണ്ട് മത്സരങ്ങളില്‍ മാത്രമേ വിജയിച്ചുള്ളൂ. ഹൈദരാബാദിനെയും ഗോവയെയും പരാജയപ്പെടുത്തിയ ബ്ലാസ്റ്റേഴ്‌സ് ഈസ്റ്റ് ബംഗാളിനോടും പഞ്ചാബ് എഫ്‌സിയോടും നോര്‍ത്തീസ്റ്റ് യുണൈറ്റഡിനോടും പോലും പരാജയപ്പെട്ടു. ഗ്രൂപ്പ് ഘട്ടത്തില്‍ ഒഡീഷയ്‌ക്കെതിരെ ആദ്യ പാദ മത്സരം വിജയിച്ച ബ്ലാസ്റ്റേഴ്‌സ് രണ്ടാം പാദത്തില്‍ പരാജയപ്പെട്ടു.

തുടരെ താരങ്ങള്‍ക്കേറ്റ പരിക്കും മോശം ഫോമും ബ്ലാസ്റ്റേഴ്‌സിന്റെ രണ്ടാം ഘട്ട പ്രകടനങ്ങളെ സാരമായി ബാധിച്ചിട്ടുണ്ട്. ബ്ലാസ്റ്റേഴ്‌സ് ആക്രമണങ്ങളുടെ ചുക്കാന്‍ പിടിക്കുന്ന ദിമിത്രിയോസ് ഡയമന്റക്കോസ് ഇന്ന് കളിക്കുമോ എന്നത് സംശയമാണ്.

എന്നാല്‍, പരുക്കേറ്റ് പുറത്തായിരുന്ന സ്റ്റാര്‍ പ്ലയര്‍ അഡ്രിയാന്‍ ലൂണ ഇന്ന് കളിക്കാനിടയുണ്ട് എന്നത് ആരാധകര്‍ക്ക് ആവേശമാണ്. പ്രബീര്‍ ദാസ്, നവോച സിംഗ് എന്നിവരും ഇന്ന് ഇറങ്ങില്ല. അതുകൊണ്ട് തന്നെ, ഒഡീഷയ്‌ക്കെതിരെ വിജയിക്കുക എന്നത് ബ്ലാസ്റ്റേഴ്‌സിന് എളുപ്പമാവില്ല.

Continue Reading

Trending