Connect with us

More

30 ല്‍ ലിയോ മെസി അതിവേഗം

Published

on

മാഡ്രിഡ്: 2006 ജനുവരിയില്‍ പ്രസിദ്ധീകരിച്ച ഫോര്‍ ഫോര്‍ ടു മാഗസിന്റെ കവര്‍ ചിത്രം ബ്രസീലിയന്‍ സൂപ്പര്‍ താരം റൊണാള്‍ഡിഞ്ഞോയുടേതായിരുന്നു. വലിയ റൊണാള്‍ഡിഞ്ഞോ ചിത്രത്തിനരികില്‍ മീശ മുളക്കാത്ത ഒരു പയ്യന്‍- ലിയോ മെസി. ചിത്രത്തിന്റെ തലക്കെട്ട് ഇപ്രകാരം-റൊണാള്‍ഡിഞ്ഞോ മെസിയെ അവതരിപ്പിക്കുന്നു…. ലോക ഫുട്‌ബോളില്‍ റൊണാള്‍ഡിഞ്ഞോ നിറഞ്ഞ് നില്‍ക്കുന്ന കാലമാണത്. ബ്രസീല്‍ ഫുട്‌ബോളില്‍ മാന്ത്രികനായ മധ്യനിരക്കാരന്‍ ഫിഫ ബലന്‍ഡിയോര്‍ നേടിയ വര്‍ഷവും. തന്റെ വലിയ പല്ലുകള്‍ മുഴുക്കെ കാട്ടി ചിരിക്കുന്ന റൊണാള്‍ഡിഞ്ഞോയുടെ ചിത്രമായിരുന്നു ആ സമയത്ത് ലോക ഫുട്‌ബോള്‍ പോസ്റ്റര്‍.
റൊണാള്‍ഡിഞ്ഞോയുടെ കരുത്തില്‍ ബാര്‍സിലോണ സ്പാനിഷ് ഫുട്‌ബോളിലും യൂറോപ്യന്‍ ഫുട്‌ബോളിലും നിറഞ്ഞ കാലത്താണ് മെസി ക്ലബിന്റെ ഫസ്റ്റ് ഇലവനിലേക്ക് വരുന്നത്. ആ കവര്‍ ചിത്രം നോക്കി റൊണാള്‍ഡിഞ്ഞോ പറഞ്ഞ വാക്കുകള്‍ ഇപ്രകാരമായിരുന്നു-ഈ ചിത്രം പറയുന്നത് ഞാനാണ് ലോകത്തിലെ ഏറ്റവും മികച്ച ഫുട്‌ബോളര്‍ എന്നാണ്. പക്ഷേ ബാര്‍സയിലെ മികച്ച ഫുട്‌ബോളര്‍ പോലുമല്ല ഞാന്‍. ഈ പയ്യനാണ് (മെസിയെ ചൂണ്ടി) നാളെയുടെ താരം- തന്റെ അന്നത്തെ വാക്കുകള്‍ ഇപ്പോള്‍ ഓര്‍ത്തെടുക്കുമ്പോള്‍ തന്നെ റൊണാള്‍ഡിഞ്ഞോക്ക് വലിയ സന്തോഷം. ഇവനൊപ്പമായിരിക്കും ഫുട്‌ബോള്‍ ലോകം എന്ന് അന്നേ എനിക്കുറപ്പുണ്ടായിരുന്നു. ഞങ്ങള്‍ക്കൊപ്പം അവന്‍ പരിശീലനത്തിന് വരാറുണ്ട്. അന്നേ എനിക്കുറപ്പായിരുന്നു ഞാന്‍ നില്‍ക്കുന്നത് ഒരു ഫുട്‌ബോള്‍ ഇതിഹാസത്തിന്റെ ജന്മ വേളയിലാണെന്ന്.
അന്നത്തെ പതിനെട്ടുകാരന്‍ ഇന്ന് മുപ്പതുകാരനായിരിക്കുന്നു. ഇന്നലെയായിരുന്നു മെഗാ താരത്തിന്റെ മുപ്പതാം പിറന്നാള്‍. റൊണാള്‍ഡിഞ്ഞോ അന്ന് പറഞ്ഞ പയ്യന്‍ പന്ത്രണ്ട് വര്‍ഷത്തെ ഇടവേള കഴിഞ്ഞ് മൈതാനത്തിന്റെ പച്ചപ്പില്‍ നില്‍ക്കുമ്പോള്‍ ഗോളുകളുടെ എണ്ണം 507…! തന്റെ അന്നത്തെ പ്രവചനം തെറ്റായിരുന്നില്ലെന്ന് ഓര്‍ത്തെടുക്കുന്ന റൊണാള്‍ഡിഞ്ഞോ ഒന്ന് കൂടി പറയുന്നു-ഇവന്‍ ആയിരം ഗോളുകള്‍ നേടും. ലോക ഫുട്‌ബോള്‍ രാജാവ് പെലെക്ക് മാത്രം അവകാശപ്പെട്ടതാണ് ആയിരം ഗോളിന്റെ മാഹാത്മ്യം. പക്ഷേ സമീപകാല ഫോമില്‍ മെസിക്ക് ആയിരത്തിന്റെ കനകഭൂമിയിലെത്താനാവുമെന്ന് പറയുന്നത് റൊണാള്‍ഡിഞ്ഞോ മാത്രമല്ല ഫുട്‌ബോളിനെ അറിയുന്നവരെല്ലാം അത് സമ്മതിക്കുന്നു. കഴിഞ്ഞ സീസണില്‍ 54 ഗോളുകളാണ് മെസി ബാര്‍സക്കായി നേടിയത്. ഈ ഗോളുകളുടെ സവിശേഷമായ മെസി ടച്ച് എന്ന് പറയുന്നത് ഇതില്‍ 74.07 ഗോളുകളും അദ്ദേഹം പെനാല്‍ട്ടി ബോക്‌സിന് പുറത്ത് നിന്ന് നേടി എന്നുള്ളതാണ്. മുന്‍നിരക്കാരും മധ്യനിരക്കാരുമെല്ലാം പെനാല്‍ട്ടി ബോക്‌സിനകത്ത് കയറി നിറയൊഴിക്കുന്നവരാണെങ്കില്‍ പോയ സീസണിലെ മെസി ഗോളുകള്‍ എന്നാല്‍ സുന്ദരമായ ലോംഗ് റേഞ്ചറുകളായിരുന്നു. അതില്‍ ഏറ്റവും നല്ല ഉദാഹരണം എല്‍ ക്ലാസിക്കോയിലെ ആ ഗോള്‍ തന്നെ. മല്‍സരം സമനിലയില്‍ നില്‍ക്കുന്ന ആ അവസാന സെക്കന്‍ഡില്‍ അദ്ദേഹം പായിച്ച ലോംഗ് റേഞ്ചര്‍ റയല്‍ മാഡ്രിഡ് ഗോള്‍ക്കീപ്പര്‍ കൈലര്‍ നവാസിനെ നിസ്സഹായനാക്കിയിരുന്നു.
പതിനെട്ടുകാരനായ മെസിയുടെ ഗോളുകളിലധികവും പെനാല്‍ട്ടി ബോക്‌സിനുള്ളില്‍ നിന്നുള്ളവയായിരുന്നെങ്കില്‍ ഇപ്പോള്‍ അദ്ദേഹം കര്‍ക്കശമായി മാര്‍ക്ക് ചെയ്യപ്പെടുന്നു. വെളുത്ത വര കടക്കാന്‍ അദ്ദേഹത്തെ പ്രതിരോധക്കാര്‍ അനുവദിക്കുന്നില്ല. അവിടെയും അദ്ദേഹത്തിന്റെ തന്ത്രമെന്നാല്‍ ബോക്‌സില്‍ കയറാതെ നിറയൊഴിക്കുക എന്നതാണ്. 2011-12 സീസണില്‍ മെസി നേടിയത് 73 ഗോളുകളായിരുന്നു. ഇതില്‍ 94.52 ഗോളുകളും പെനാല്‍ട്ടി ബോക്‌സിനുള്ളില്‍ നിന്നായിരുന്നു. പ്രായത്തിന്റെ പ്രശ്‌നങ്ങള്‍ ഇത് വരെ അദ്ദേഹത്തെ ബാധിച്ചിട്ടില്ല. ഓരോ സീസണിലും കൂടുതല്‍ ഗോളുകളുമായി അദ്ദേഹം കളിക്കുന്നു. ലോകത്തെ വിലപിടിപ്പുളള ക്ലബുകള്‍ അദ്ദേഹത്തെ തേടിയെത്തുന്നു. ബാര്‍സയാണെങ്കില്‍ അദ്ദേഹത്തെ വിടില്ല എന്ന നിലപാടില്‍ ഉറച്ച് നില്‍ക്കുന്നു. മുപ്പതാം പിറന്നാള്‍ മെസി ആഘോഷിച്ചത് കുടുംബസമേതമാണ്. മുപ്പതാം വയസ്സില്‍ അദ്ദേഹം തന്റെ ജീവിത സഖിയെ ഔദ്യോഗികമായി വിവാഹം കഴിക്കുന്നുമുണ്ട്. പുതിയ സീസണിലെ പ്രധാന ദൗത്യം അര്‍ജന്റീനയെ ലോകകപ്പ് ഫൈനല്‍ റൗണ്ടിലെത്തിക്കുക എന്നതാണ്. ലാറ്റിനമേരിക്കന്‍ യോഗ്യതാ റൗണ്ടില്‍ തപ്പിതടയുകയാണിപ്പോള്‍ അര്‍ജന്റീന.
സാംപോളി പുതിയ ദേശീയ പരിശീലകനായി വന്നതോടെ ചില മാറ്റങ്ങളെല്ലാം പ്രതീക്ഷിക്കപ്പെടുന്നുണ്ട്. ഓസീസ് നഗരമായ മെല്‍ബണില്‍ നടന്ന സൗഹൃദ പോരാട്ടത്തില്‍ ബ്രസീലിനെ തോല്‍പ്പിക്കാന്‍ കഴിഞ്ഞതിന്റെ ആവേശത്തില്‍ ലോകകപ്പ് യോഗ്യതാ റൗണ്ടില്‍ അവശേഷിക്കുന്ന മൂന്ന് മല്‍സരങ്ങളില്‍ കടന്നു കയറാമെന്ന വിശ്വാസത്തിലാണ് മെസി.

Education

ഹൈദരാബാദ് ഇഫ്‌ളു യൂണിവേഴ്‌സിറ്റിയില്‍ എം.എസ്.എഫിന് ഉജ്ജ്വല വിജയം

മത്സരിച്ച എല്ലാ സീറ്റിലും വലിയ മാർജിനിൽ വിജയം കൈവരിക്കാൻ എം എസ് എഫിന്റെയും സഖ്യത്തിന്റെയും സ്ഥാനാർത്ഥികൾക്ക് സാധിച്ചു.

Published

on

ഹൈദരാബാദ് ഇംഗ്ലീഷ് ആന്റ് ഫോറിൻ ലാംഗ്വേജസ് യൂണിവേഴ്‌സിറ്റിയിൽ ഇന്നലെ നടന്ന യൂണിയൻ തെരഞ്ഞെടുപ്പിൽ എം എസ് എഫ് അടങ്ങുന്ന സഖ്യം ഇൻസാഫ് ( ഇൻക്ലൂസീവ് സ്റ്റുഡൻസ് അലൈഡ് ഫ്രന്റ് )ഉജ്ജ്വല വിജയം നേടി. മത്സരിച്ച എല്ലാ സീറ്റിലും വലിയ മാർജിനിൽ വിജയം കൈവരിക്കാൻ എം എസ് എഫിന്റെയും സഖ്യത്തിന്റെയും സ്ഥാനാർത്ഥികൾക്ക് സാധിച്ചു. കഴിഞ്ഞ നാല് അധ്യയന വർഷവും മുടങ്ങി കിടന്നിരുന്ന ഇഫ്‌ളു സ്റ്റുഡൻസ് യൂണിയൻ ഇലക്ഷൻ 2024 അധ്യയന വർഷത്തിന്റെ അവസാനത്തിലാണ് വീണ്ടും നടന്നത്.

തെരെഞ്ഞെടുപ്പ് പ്രക്രിയകൾക്ക് കേവലം ഒരാഴ്ച സമയം മാത്രമായിരുന്നു അനുവദിച്ചിരുന്നത്. വിദ്വേഷ രാഷ്ട്രീയം കളിക്കുന്ന എബിവിപിക്കെതിരെ ഒറ്റക്കെട്ടായി പോരാടുക എന്ന ലക്ഷ്യത്തോടെ നയപരമായ ഭിന്നതകൾ മാറ്റിവെച്ച് എം എസ് എഫ് , ഫ്രറ്റേണിറ്റി, എൻ എസ് യു ഐ , ടി എസ് എഫ് (തെലുങ്കാന സ്റ്റുഡൻസ് ഫെഡറേഷൻ) പ്രിസം, തുടങ്ങിയ തെലുങ്കാനയിലെ പ്രാദേശിക പാർട്ടികൾ ഉൾപ്പെടെ അടങ്ങുന്നതായിരുന്നു ഇൻസാഫ് സഖ്യം.

സഖ്യത്തിന്റെ ഭാഗത്തുനിന്നും മത്സരിച്ച എല്ലാ സ്ഥാനാർത്ഥികളും വൻ ഭൂരിപക്ഷത്തിൽ തന്നെ വിജയച്ചു. സീറ്റ് തർക്കത്തിന്റെ പേരിൽ സഖ്യത്തിൽ നിന്നും വിട്ടു നിന്ന എസ്എഫ്‌ഐക്കും തങ്ങളുടെ പ്രാതിനിധ്യം അടയാളപ്പെടുത്താനായില്ല. എബിവിപിയുടെ വെറുപ്പിന്റെ രാഷ്ട്രീയത്തിനെതിരെ വിദ്യാർത്ഥികൾക്കിടയിൽ നല്ലവണ്ണം ബോധവൽക്കരണങ്ങൾ നടത്തി ഫാസിസ്റ്റ് മുക്ത യൂണിയൻ എന്ന ലക്ഷ്യത്തോടെ ഒന്നിച്ച് പ്രവർത്തിച്ചാണ് ഇൻസാഫ് വിജയം കൈവരിച്ചത്.

എം എസ് എഫിന്റെ പാനലിൽ മത്സരിച്ച നാല് സ്ഥാനാർത്ഥികളും വലിയ ഭൂരിപക്ഷത്തിൽ മിന്നുന്ന പ്രകടനങ്ങൾ കാഴ്ചവെച്ചു. വൈസ് പ്രസിഡണ്ട് സ്ഥാനത്തേക്ക് മത്സരിച്ച നിതാ ഫാത്തിമയാണ് ഏറ്റവും കൂടുതൽ ഭൂരിപക്ഷത്തിൽ വിജയിച്ചത്. സ്‌കൂൾ കൗൺസിലർമാരിൽ ജാഫർ അലി, ഹിബാ ഫാത്തിമ, മുഹമ്മദ് ഫെബിൻ എന്നിവരും വിജയിച്ചു. എബിവിപിയുടെ ഗുണ്ടാ രാജിനുള്ള മറുപടി ആയിട്ടാണ് ഈ വിജയത്തെ കാണുന്നതെന്ന് വിദ്യാർത്ഥി യൂണിയൻ വിലയിരുത്തി. ഇഫ്‌ളു സ്റ്റുഡൻറ് യൂണിയൻ ഇനി റാത്തോഡ് രഘുവർദ്ധൻ, നിത ഫാത്തിമ, റെന ബഷീർ, ശ്വേത സാഹ, ഉത്തര, നിശാന്ത് എന്നിവരുടെ നേതൃത്വത്തിലുള്ള മുന്നണി നയിക്കും.

Continue Reading

GULF

ഒന്നര കോടി അപഹരിച്ച് മലയാളി ഒളിവിൽ; കുടുംബവും നാട്ടിലേയ്ക്ക് മുങ്ങിയതായി പരാതി

ഈ മാസം 25ന് തിങ്കളാഴ്ച ഉച്ചയ്ക്ക് ഡ്യൂട്ടിക്ക് ഹാജരാകേണ്ടിയിരുന്ന നിയാസിൻ്റെ അസാന്നിധ്യം ശ്രദ്ധയിൽപ്പെട്ടതോടെയാണ് ഹൈപ്പർ മാർക്കറ്റ് അധികൃതർ അന്വേഷണംമാരംഭിച്ചത്

Published

on

അബുദാബി: ജോലി ചെയ്യുന്ന സ്ഥാപനത്തിൽ നിന്ന് വൻ തുക തിരിമറി നടത്തി കണ്ണൂർ സ്വദേശിയായ യുവാവ് മുങ്ങിയതായി പരാതി. അബുദാബി ഖാലിദിയ മാളിലെ ലുലു ഹൈപ്പർ മാർക്കറ്റ് ക്യാഷ് ഓഫീസ് ഇൻ ചാർജായി ജോലി ചെയ്തു വരികയായിരുന്ന കണ്ണൂർ നാറാത്ത് സുഹറ മൻസിലിൽ പൊയ്യക്കൽ പുതിയ പുരയിൽ മുഹമ്മദ് നിയാസി (38) നെതിരെയാണ് ഒന്നര കോടിയോളം രൂപ(ആറ് ലക്ഷം ദിർഹം) അപഹരിച്ചതായി ലുലു ഗ്രൂപ്പ് അബുദാബി പൊലീസിൽ പരാതി നൽകിയത്.

ഈ മാസം 25ന് തിങ്കളാഴ്ച ഉച്ചയ്ക്ക് ഡ്യൂട്ടിക്ക് ഹാജരാകേണ്ടിയിരുന്ന നിയാസിൻ്റെ അസാന്നിധ്യം ശ്രദ്ധയിൽപ്പെട്ടതോടെയാണ് ഹൈപ്പർ മാർക്കറ്റ് അധികൃതർ അന്വേഷണംമാരംഭിച്ചത്. മൊബൈലിൽ ബന്ധപ്പെടാൻ ശ്രമിച്ചെങ്കിലും ഫോൺ ഓഫായിരുന്നു. തുടർന്ന് നടത്തിയ പരിശോധനയിൽ ക്യാഷ് ഓഫിസിൽ നിന്ന് 6 ലക്ഷം ദിർഹം കുറവുള്ളതായി കണ്ടെത്തി.

ക്യാഷ് ഓഫിസിൽ ജോലി ചെയ്യുന്നത് കൊണ്ട് നിയാസിൻ്റെ പാസ്പോർട്ട് കമ്പനിയാണ് നിയമപ്രകാരം സൂക്ഷിക്കുന്നത്. അതു കൊണ്ട് നിയാസിന് സാധാരണ രീതിയിൽ യുഎഇയിൽ നിന്ന് പുറത്ത് പോകാൻ സാധിക്കില്ലെന്ന് ലുലു അധികൃതർ പറഞ്ഞു.

നിയാസ് കഴിഞ്ഞ 15 വർഷമായി ലുലു ഗ്രൂപ്പിലാണ് ജോലി ചെയ്തിരുന്നത്. എറണാകുളം വെണ്ണല ചളിക്കാവട്ടം സ്വദേശിനിയായ ഭാര്യയും രണ്ട് കുട്ടികളും അബുദാബിയിൽ ഒപ്പം താമസിച്ചിരുന്നു. നിയാസിൻ്റെ തിരോധാനത്തിനു ശേഷം ഭാര്യയും കുട്ടികളും ആരെയും അറിയിക്കാതെ പെട്ടെന്ന് നാട്ടിലേയ്ക്ക് മുങ്ങുകയും ചെയ്തു. എംബസി മുഖാന്തിരം നിയാസിനെതിരെ കേരള പൊലീസിലും ലുലു ഗ്രൂപ്പ് പരാതി നൽകിയിട്ടുണ്ട്.

Continue Reading

kerala

‘ഇ.ഡി അന്വേഷണം തിരഞ്ഞെടുപ്പ് സ്റ്റണ്ട് മാത്രം, കരുവന്നൂരിന്റെ കാര്യം എന്തായി’: വി.ഡി. സതീശൻ

അരവിന്ദ് കേജ്‍രിവാളിനോടും ചിദംബരത്തോടുമുള്ള സമീപനമല്ല ഇ.ഡിക്ക് പിണറായി വിജയനോട് ഉള്ളതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി

Published

on

തിരുവനന്തപുരം∙ മാസപ്പടിയുമായി ബന്ധപ്പെട്ട് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി) അന്വേഷണം പ്രഖ്യാപിച്ചത് തിരഞ്ഞെടുപ്പ് സ്റ്റണ്ട് മാത്രമാണെന്ന വിമർശനവുമായി പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. തങ്ങൾ തമ്മിൽ പോരിലാണെന്ന് കാണിക്കാനുള്ള ബിജെപി, സിപിഎം ശ്രമം മാത്രമാണ് ഈ കേസെന്ന് സതീശൻ പരിഹസിച്ചു. അതേസമയം, ഇ.ഡി അന്വേഷണം പ്രഖ്യാപിച്ചെങ്കിലും തനിക്ക് അമിതാവേശമില്ലെന്ന് മൂവാറ്റുപുഴ എംഎൽഎ മാത്യു കുഴൽനാടൻ വ്യക്തമാക്കി.

കരുവന്നൂർ സഹകരണ ബാങ്ക് തട്ടിപ്പിലും സ്വർണക്കടത്തിലും ലൈഫ് മിഷൻ ആരോപണങ്ങളിലും ഇ.ഡി നടത്തുന്ന അന്വേഷണത്തിന്റെ കാര്യം എന്തായെന്ന് സതീശൻ ചോദിച്ചു. കേരളത്തിലെത്തുമ്പോൾ മാത്രം ഇ.ഡിയുടെ സമീപനം വ്യത്യസ്തമാണ്. അരവിന്ദ് കേജ്‍രിവാളിനോടും ചിദംബരത്തോടുമുള്ള സമീപനമല്ല ഇ.ഡിക്ക് പിണറായി വിജയനോട് ഉള്ളതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

Continue Reading

Trending