More
30 ല്‍ ലിയോ മെസി അതിവേഗം

മാഡ്രിഡ്: 2006 ജനുവരിയില്‍ പ്രസിദ്ധീകരിച്ച ഫോര്‍ ഫോര്‍ ടു മാഗസിന്റെ കവര്‍ ചിത്രം ബ്രസീലിയന്‍ സൂപ്പര്‍ താരം റൊണാള്‍ഡിഞ്ഞോയുടേതായിരുന്നു. വലിയ റൊണാള്‍ഡിഞ്ഞോ ചിത്രത്തിനരികില്‍ മീശ മുളക്കാത്ത ഒരു പയ്യന്‍- ലിയോ മെസി. ചിത്രത്തിന്റെ തലക്കെട്ട് ഇപ്രകാരം-റൊണാള്‍ഡിഞ്ഞോ മെസിയെ അവതരിപ്പിക്കുന്നു…. ലോക ഫുട്‌ബോളില്‍ റൊണാള്‍ഡിഞ്ഞോ നിറഞ്ഞ് നില്‍ക്കുന്ന കാലമാണത്. ബ്രസീല്‍ ഫുട്‌ബോളില്‍ മാന്ത്രികനായ മധ്യനിരക്കാരന്‍ ഫിഫ ബലന്‍ഡിയോര്‍ നേടിയ വര്‍ഷവും. തന്റെ വലിയ പല്ലുകള്‍ മുഴുക്കെ കാട്ടി ചിരിക്കുന്ന റൊണാള്‍ഡിഞ്ഞോയുടെ ചിത്രമായിരുന്നു ആ സമയത്ത് ലോക ഫുട്‌ബോള്‍ പോസ്റ്റര്‍.
റൊണാള്‍ഡിഞ്ഞോയുടെ കരുത്തില്‍ ബാര്‍സിലോണ സ്പാനിഷ് ഫുട്‌ബോളിലും യൂറോപ്യന്‍ ഫുട്‌ബോളിലും നിറഞ്ഞ കാലത്താണ് മെസി ക്ലബിന്റെ ഫസ്റ്റ് ഇലവനിലേക്ക് വരുന്നത്. ആ കവര്‍ ചിത്രം നോക്കി റൊണാള്‍ഡിഞ്ഞോ പറഞ്ഞ വാക്കുകള്‍ ഇപ്രകാരമായിരുന്നു-ഈ ചിത്രം പറയുന്നത് ഞാനാണ് ലോകത്തിലെ ഏറ്റവും മികച്ച ഫുട്‌ബോളര്‍ എന്നാണ്. പക്ഷേ ബാര്‍സയിലെ മികച്ച ഫുട്‌ബോളര്‍ പോലുമല്ല ഞാന്‍. ഈ പയ്യനാണ് (മെസിയെ ചൂണ്ടി) നാളെയുടെ താരം- തന്റെ അന്നത്തെ വാക്കുകള്‍ ഇപ്പോള്‍ ഓര്‍ത്തെടുക്കുമ്പോള്‍ തന്നെ റൊണാള്‍ഡിഞ്ഞോക്ക് വലിയ സന്തോഷം. ഇവനൊപ്പമായിരിക്കും ഫുട്‌ബോള്‍ ലോകം എന്ന് അന്നേ എനിക്കുറപ്പുണ്ടായിരുന്നു. ഞങ്ങള്‍ക്കൊപ്പം അവന്‍ പരിശീലനത്തിന് വരാറുണ്ട്. അന്നേ എനിക്കുറപ്പായിരുന്നു ഞാന്‍ നില്‍ക്കുന്നത് ഒരു ഫുട്‌ബോള്‍ ഇതിഹാസത്തിന്റെ ജന്മ വേളയിലാണെന്ന്.
അന്നത്തെ പതിനെട്ടുകാരന്‍ ഇന്ന് മുപ്പതുകാരനായിരിക്കുന്നു. ഇന്നലെയായിരുന്നു മെഗാ താരത്തിന്റെ മുപ്പതാം പിറന്നാള്‍. റൊണാള്‍ഡിഞ്ഞോ അന്ന് പറഞ്ഞ പയ്യന്‍ പന്ത്രണ്ട് വര്‍ഷത്തെ ഇടവേള കഴിഞ്ഞ് മൈതാനത്തിന്റെ പച്ചപ്പില്‍ നില്‍ക്കുമ്പോള്‍ ഗോളുകളുടെ എണ്ണം 507…! തന്റെ അന്നത്തെ പ്രവചനം തെറ്റായിരുന്നില്ലെന്ന് ഓര്‍ത്തെടുക്കുന്ന റൊണാള്‍ഡിഞ്ഞോ ഒന്ന് കൂടി പറയുന്നു-ഇവന്‍ ആയിരം ഗോളുകള്‍ നേടും. ലോക ഫുട്‌ബോള്‍ രാജാവ് പെലെക്ക് മാത്രം അവകാശപ്പെട്ടതാണ് ആയിരം ഗോളിന്റെ മാഹാത്മ്യം. പക്ഷേ സമീപകാല ഫോമില്‍ മെസിക്ക് ആയിരത്തിന്റെ കനകഭൂമിയിലെത്താനാവുമെന്ന് പറയുന്നത് റൊണാള്‍ഡിഞ്ഞോ മാത്രമല്ല ഫുട്‌ബോളിനെ അറിയുന്നവരെല്ലാം അത് സമ്മതിക്കുന്നു. കഴിഞ്ഞ സീസണില്‍ 54 ഗോളുകളാണ് മെസി ബാര്‍സക്കായി നേടിയത്. ഈ ഗോളുകളുടെ സവിശേഷമായ മെസി ടച്ച് എന്ന് പറയുന്നത് ഇതില്‍ 74.07 ഗോളുകളും അദ്ദേഹം പെനാല്‍ട്ടി ബോക്‌സിന് പുറത്ത് നിന്ന് നേടി എന്നുള്ളതാണ്. മുന്‍നിരക്കാരും മധ്യനിരക്കാരുമെല്ലാം പെനാല്‍ട്ടി ബോക്‌സിനകത്ത് കയറി നിറയൊഴിക്കുന്നവരാണെങ്കില്‍ പോയ സീസണിലെ മെസി ഗോളുകള്‍ എന്നാല്‍ സുന്ദരമായ ലോംഗ് റേഞ്ചറുകളായിരുന്നു. അതില്‍ ഏറ്റവും നല്ല ഉദാഹരണം എല്‍ ക്ലാസിക്കോയിലെ ആ ഗോള്‍ തന്നെ. മല്‍സരം സമനിലയില്‍ നില്‍ക്കുന്ന ആ അവസാന സെക്കന്‍ഡില്‍ അദ്ദേഹം പായിച്ച ലോംഗ് റേഞ്ചര്‍ റയല്‍ മാഡ്രിഡ് ഗോള്‍ക്കീപ്പര്‍ കൈലര്‍ നവാസിനെ നിസ്സഹായനാക്കിയിരുന്നു.
പതിനെട്ടുകാരനായ മെസിയുടെ ഗോളുകളിലധികവും പെനാല്‍ട്ടി ബോക്‌സിനുള്ളില്‍ നിന്നുള്ളവയായിരുന്നെങ്കില്‍ ഇപ്പോള്‍ അദ്ദേഹം കര്‍ക്കശമായി മാര്‍ക്ക് ചെയ്യപ്പെടുന്നു. വെളുത്ത വര കടക്കാന്‍ അദ്ദേഹത്തെ പ്രതിരോധക്കാര്‍ അനുവദിക്കുന്നില്ല. അവിടെയും അദ്ദേഹത്തിന്റെ തന്ത്രമെന്നാല്‍ ബോക്‌സില്‍ കയറാതെ നിറയൊഴിക്കുക എന്നതാണ്. 2011-12 സീസണില്‍ മെസി നേടിയത് 73 ഗോളുകളായിരുന്നു. ഇതില്‍ 94.52 ഗോളുകളും പെനാല്‍ട്ടി ബോക്‌സിനുള്ളില്‍ നിന്നായിരുന്നു. പ്രായത്തിന്റെ പ്രശ്‌നങ്ങള്‍ ഇത് വരെ അദ്ദേഹത്തെ ബാധിച്ചിട്ടില്ല. ഓരോ സീസണിലും കൂടുതല്‍ ഗോളുകളുമായി അദ്ദേഹം കളിക്കുന്നു. ലോകത്തെ വിലപിടിപ്പുളള ക്ലബുകള്‍ അദ്ദേഹത്തെ തേടിയെത്തുന്നു. ബാര്‍സയാണെങ്കില്‍ അദ്ദേഹത്തെ വിടില്ല എന്ന നിലപാടില്‍ ഉറച്ച് നില്‍ക്കുന്നു. മുപ്പതാം പിറന്നാള്‍ മെസി ആഘോഷിച്ചത് കുടുംബസമേതമാണ്. മുപ്പതാം വയസ്സില്‍ അദ്ദേഹം തന്റെ ജീവിത സഖിയെ ഔദ്യോഗികമായി വിവാഹം കഴിക്കുന്നുമുണ്ട്. പുതിയ സീസണിലെ പ്രധാന ദൗത്യം അര്‍ജന്റീനയെ ലോകകപ്പ് ഫൈനല്‍ റൗണ്ടിലെത്തിക്കുക എന്നതാണ്. ലാറ്റിനമേരിക്കന്‍ യോഗ്യതാ റൗണ്ടില്‍ തപ്പിതടയുകയാണിപ്പോള്‍ അര്‍ജന്റീന.
സാംപോളി പുതിയ ദേശീയ പരിശീലകനായി വന്നതോടെ ചില മാറ്റങ്ങളെല്ലാം പ്രതീക്ഷിക്കപ്പെടുന്നുണ്ട്. ഓസീസ് നഗരമായ മെല്‍ബണില്‍ നടന്ന സൗഹൃദ പോരാട്ടത്തില്‍ ബ്രസീലിനെ തോല്‍പ്പിക്കാന്‍ കഴിഞ്ഞതിന്റെ ആവേശത്തില്‍ ലോകകപ്പ് യോഗ്യതാ റൗണ്ടില്‍ അവശേഷിക്കുന്ന മൂന്ന് മല്‍സരങ്ങളില്‍ കടന്നു കയറാമെന്ന വിശ്വാസത്തിലാണ് മെസി.
kerala
യുവ അഭിഭാഷകയെ മര്‍ദിച്ച കേസ്; ബെയ്‌ലിന്‍ ദാസിന്റെ ജാമ്യാപേക്ഷയില്‍ വിധി തിങ്കളാഴ്ച
നേരത്തെ ബെയ്ലിൻ ദാസിനെ ഈ മാസം 27വരെ റിമാന്‍ഡ് ചെയ്തിരുന്നു

വഞ്ചിയൂരിൽ യുവ അഭിഭാഷകയെ മർദിച്ച കേസിൽ അറസ്റ്റിലായ സീനിയർ അഭിഭാഷകൻ ബെയ്ലിന്‍ ദാസിൻ്റെ ജാമ്യാപേക്ഷയിൽ വിധി പറയൽ തിങ്കളഴ്ചയിലേക്ക് മാറ്റി. മജിസ്‌ട്രേറ്റ് കോടതി 12 ആണ് ജാമ്യ ഹർജി പരിഗണിച്ചത്. നേരത്തെ ബെയ്ലിൻ ദാസിനെ ഈ മാസം 27വരെ റിമാന്‍ഡ് ചെയ്തിരുന്നു.
ബെയ്ലിൻ ദാസിനു ജാമ്യം നൽകരുതെന്ന് പ്രോസിക്യൂഷൻ ഇന്നലെ വാദം നടക്കുമ്പോൾ ശക്തമായി ആവശ്യപ്പെട്ടിരുന്നു.ഗൗരവമായ കുറ്റകൃത്യമാണ് ബെയ്ലിൻ ദാസ് നടത്തിയിരിക്കുന്നതെന്നായിരുന്നു പ്രോസിക്യൂഷൻ വാദം.എന്നാൽ പ്രകോപനമുണ്ടാക്കിയത് യുവ അഭിഭാഷകയെന്ന് പ്രതിഭാഗവും വാദിച്ചു. ബെയ്‌ലിന് മുഖത്ത് പരുക്കേറ്റിരുന്നുവെന്ന മെഡിക്കൽ റിപ്പോർട്ടും കോടതിയിൽ ഇന്നലെ ഹാജരാക്കിയിരുന്നു.
പ്രതിക്ക് നിയമത്തിൽ ധാരണയുണ്ടെന്നു പ്രോസിക്യൂഷൻ കോടതിയിൽ വാദിച്ചു. ഇരയുടെ രഹസ്യ മൊഴി ശേഖരിച്ചില്ല . അതുകൊണ്ടുതന്നെ ജാമ്യം ഇപ്പോൾ നൽകുന്നത് ശരിയാണോയെന്നത് കോടതി പരിഗണിക്കണമെന്നും പ്രോസിക്യൂഷൻ വാദിച്ചു. എന്നാൽ പ്രതിക്കും മർദനമേറ്റിട്ടുണ്ടെന്നായിരുന്നു പ്രതിഭാഗത്തിന്റെ വാദം. ബെയ്‌ലിന്റെ മെഡിക്കൽ സർട്ടിഫിക്കറ്റും കോടതിയിൽ പ്രതിഭാഗം ഉയർത്തികാട്ടിയിരുന്നു. എന്നാൽ ഇരു ഭാഗങ്ങളുടേയും വാദം കേട്ട കോടതി ജാമ്യം 19ലേക്ക് മാറ്റുകയായിരുന്നു.
kerala
ടെന്റ് തകര്‍ന്നുവീണ് യുവതി മരിച്ച സംഭവത്തില്‍ അന്വേഷണം ആവശ്യപ്പെട്ട് കുടുംബം

മലപ്പുറം: ടെന്റ് തകര്‍ന്നുവീണ് യുവതി മരിച്ച സംഭവത്തില്‍ പ്രതികരണവുമായി നിഷ്മയുടെ അമ്മ ജെസീല. നിഷ്മയുടെ സുഹൃത്തുക്കള്‍ക്ക് ആര്‍ക്കും പരിക്ക് പറ്റിയില്ലെന്നും തന്റെ മകള്‍ മാത്രമാണ് അപകടത്തില്‍ പെട്ടതെന്നും അമ്മ പറഞ്ഞു. ഹട്ടില്‍ താമസിക്കാന്‍ പെര്‍മിറ്റ് ഉണ്ടായിരുന്നോ, എന്ത് കൊണ്ട് നിഷ്മക്ക് മാത്രം ഇത് സംഭവിച്ചു എന്നും ജസീല ചോദിച്ചു.
അപകടത്തിന്റെ വ്യക്തമായ കാരണം അറിയണമെന്നും നീതി കിട്ടണമെന്നും അമ്മ പറഞ്ഞു. യാത്ര പോയതിന് ശേഷം മൂന്ന് തവണ സംസാരിച്ചിരുന്നു പിന്നീട് റേഞ്ച് കിട്ടിയിരുന്നില്ല.എ ത്ര പേരാണ് കൂടെ പോയതെന്നോ ആരോക്കെ ഉണ്ടായിരുന്നെന്നോ അറയില്ല. മകള്‍ക്ക് എന്താണ് സംഭവിച്ചതെന്ന് കേസെടുത്ത് അന്വേഷണം നടത്തണമെന്നും ജെസീല ആവശ്യപ്പെട്ടു.
രണ്ടു ദിവസം മുമ്പാണ് ടെന്റ് തകര്‍ന്ന് യുവതി മരുച്ചത്. നിലമ്പൂര്‍ അകമ്പാടം സ്വദേശി നിഷ്മയാണ് മരിച്ചത്. മേപ്പാടി 900 കണ്ടിയിലാണ് സംഭവം. മൂന്ന്പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. 900 വെഞ്ചേഴ്സിന്റെ ടെന്റ് ഗ്രാമിലാണ് ്പകടം ഉണ്ടായത്. മരത്തടി കൊണ്ട് നിര്‍മ്മിച്ച പുല്ലുമേഞ്ഞ ടെന്റാണ് തകര്‍ന്നുവീണത്. മഴ പെയ്ത് മേല്‍ക്കുരക്ക് ഭാരം കൂടിയതാണ് അപകടകാരണമെന്ന് പ്രാഥമിക നിഗമനം.
crime
മദ്യലഹരിയില്‍ സുഹൃത്ത് യുവാവിനെ കുത്തി കൊലപ്പെടുത്തി; രണ്ടുപേര്‍ അറസ്റ്റില്‍

പത്തനംതിട്ട: പത്തനംതിട്ട വടശ്ശേരിക്കര പേങ്ങാട്ട് കടവിലെ യുവാവിന്റെ മരണം കൊലപാതകമെന്ന് പൊലീസ്. കൊല്ലപ്പെട്ട ജോബിയുടെ ബന്ധു റെജി, റെജിയുടെ സുഹൃത്ത് വിശാഖ് എന്നിവരെ പൊലീസ് അറസ്റ്റ് ചെയ്തു. മദ്യലഹരിയില്‍ തുടര്‍ന്ന തര്‍ക്കം കൊലപാതകത്തില്‍ അവസാനിക്കുകയായിര്‍ന്നു.
കയ്യില്‍ കത്തിയുമായി റെജിയുടെ വീട്ടില്‍ എത്തിയ വിശാഖ് ജോബിയുടെ കൈത്തണ്ടയില്‍ കുത്തുകയായിരുന്നു. ആക്രമണത്തിന് ശേഷം കത്തി കഴുകി വൃത്തിയാക്കിതിന് ശേഷം സുഹൃത്തിനെ തിരികെ ഏല്‍പ്പിക്കുകയായിരുന്നു. ഇന്നലെയായിരുന്നു ജോബിയുടെ മൃതദേഹം വടശ്ശേരിക്കരയിലെ വീട്ടില്‍ പരിക്കുകളോടെ കണ്ടെത്തിയത്.
-
News2 days ago
ട്രംപ് ഭരണകൂടം തടവിലാക്കിയ ഇന്ത്യന്‍ വിദ്യാര്‍ത്ഥിയെ മോചിപ്പിക്കാന്‍ ജഡ്ജി ഉത്തരവിട്ടു
-
india3 days ago
രാഷ്ട്രപതിയും ഗവര്‍ണര്‍മാരും ബില്ലുകള്‍ അംഗീകരിക്കുന്നതിന് സുപ്രീം കോടതിക്ക് സമയപരിധി നിശ്ചയിക്കാന്‍ കഴിയുമോ?: ദ്രൗപതി മുര്‍മു
-
india2 days ago
ജമ്മുകശ്മീരില്‍ ഏറ്റുമുട്ടല്‍: രണ്ട് ഭീകരരെ വധിച്ചതായി റിപ്പോര്‍ട്ട്
-
kerala3 days ago
മലപ്പുറത്ത് വീണ്ടും കടുവാ ആക്രമണം; യുവാവ് കൊല്ലപ്പെട്ടു
-
india2 days ago
കേണല്‍ സോഫിയ ഖുറേഷിക്കെതിരായ പരാമര്‍ശം; മധ്യപ്രദേശ് ഹൈക്കോടതി ഉത്തരവിന് പിന്നാലെ ബിജെപി മന്ത്രിക്കെതിരെ എഫ്ഐആര്‍
-
news1 day ago
ഹോങ്കോങ്ങിലും സിംഗപ്പൂരിലും കോവിഡ് കേസുകള്‍ വര്‍ധിക്കുന്നതായി റിപ്പോര്‍ട്ട്
-
india2 days ago
മുസ്ലിം ലീഗ് ദേശീയ കമ്മിറ്റി ഭാരവാഹികളെ പ്രഖ്യാപിച്ചു
-
kerala2 days ago
വനം വകുപ്പ് കസ്റ്റഡിയിലെടുത്തയാളെ ബലമായി മോചിപ്പിച്ചു; സിപിഎം എംഎല്‍എക്കെതിരെ പരാതി