Connect with us

kerala

‘മന്ത്രി മുഹമ്മദ് റിയാസ് വാദിയെ പ്രതിയാക്കുന്നു’: സണ്ണി ജോസഫ് എംഎല്‍എ

Published

on

നിര്‍മ്മാണത്തിലിരുന്ന ദേശീയപാത തകര്‍ന്ന സംഭവത്തില്‍ പാര്‍ലമെന്റ് പബ്ലിക്ക് അക്കൗണ്ട്‌സ് കമ്മിറ്റി ചെയര്‍മാന്‍ എന്ന നിലയില്‍ കാര്യക്ഷമമായി ഇടപെട്ട കെ.സി.വേണുഗോപല്‍ എംപിയെ വിമര്‍ശിക്കുക വഴി പൊതുമരാമത്ത് മന്ത്രി മുഹമ്മദ് റിയാസ് വാദിയെ പ്രതിയാക്കാനാണ് ശ്രമിക്കുന്നതെന്ന് കെപിസിസി പ്രസിഡന്റ് അഡ്വ. സണ്ണി ജോസഫ് എംഎല്‍എ.

ദേശീയപാതയുമായി ബന്ധപ്പെട്ട് മന്ത്രി റിയാസിന് ആദ്യം തള്ളലായിരുന്നു. പിന്നീട് പാതയില്‍ വിള്ളല്‍ വന്നു. ഈ വിഷയത്തില്‍ കെ.സി.വേണുഗോപാല്‍ ജനങ്ങളുടെ പ്രതിഷേധം രേഖപ്പെടുത്തിയപ്പോള്‍ ഇപ്പോള്‍ മന്ത്രിക്കത് പൊള്ളലായി മാറിയെന്നും സണ്ണിജോസഫ് പരിഹസിച്ചു. കൂരിയാട് കേരളത്തിലാണെങ്കില്‍ ദേശീയപാതയിലെ തകര്‍ച്ചയില്‍ മന്ത്രി റിയാസ് ഉത്തരം പറയണം. നിര്‍മ്മാണം പ്രവര്‍ത്തന പുരോഗതി വിലയിരുത്തല്‍,അവലോകനം, റീല്‍സിടല്‍ അങ്ങനെ എന്തെല്ലാം അവകാശവാദങ്ങള്‍ ഉന്നയിച്ച വ്യക്തിയാണ് മന്ത്രി റിയാസ്. ദേശീയപാത തകര്‍ന്ന സംഭവത്തില്‍ മന്ത്രി റിയാസ് ആരുടെ കൂടെയാണ് നില്‍ക്കുന്നത്? പ്രതികളുടെ കൂടെയാണോ? പ്രതികളെ സംരക്ഷിക്കാനാണോ അദ്ദേഹം പരിശ്രമിക്കുന്നത്? ദേശീയപാതയുടെ തകര്‍ച്ചയ്ക്ക് ഉത്തരാവദിയായവരുടെ പേരില്‍ നടപടിയെടുക്കണം. ജനപക്ഷത്ത് നിന്ന് ന്യായത്തിനായിട്ടാണ് മന്ത്രി റിയാസ് വാദിക്കേണ്ടതെന്നും സണ്ണി ജോസഫ് ആവശ്യപ്പെട്ടു.

ദേശീയപാത നിര്‍മ്മാണ കരാറുമായി ബന്ധപ്പെട്ട് കോടികളുടെ അഴിമതി നടന്നിട്ടുണ്ട്. അത് പുറത്ത് കൊണ്ടുവരാനാണ് കേരളത്തിലെയും രാജ്യത്തെയും പ്രതിപക്ഷം ശബ്ദം ഉയര്‍ത്തുന്നത്. കെ.സി.വേണുഗോപാല്‍ പാര്‍ലമെന്റ് പബ്ലിക്ക് അക്കൗണ്ട്‌സ് കമ്മിറ്റി ചെയര്‍മാന്‍ എന്ന നിലയില്‍ അപകട സ്ഥലങ്ങള്‍ സന്ദര്‍ശിക്കുകയും ദേശീയപാത അതോറിറ്റി ചെയര്‍മാനെയും ഗതാഗത സെക്രട്ടറിയും ഉള്‍പ്പെടെയുള്ള ഉദ്യോഗസ്ഥരെ വിളിച്ചുവരുത്തി വിശദീകരണം തേടുകയും ചെയ്തു. എന്നാല്‍ കേരളത്തിന്റെ മുഖ്യമന്ത്രിയും പൊതുമരാമത്ത് മന്ത്രിയും ദേശീയപാതയില്‍ അപകടവും വിള്ളലും വീണ കൂരിയാട് ഉള്‍പ്പെടെയുള്ള സ്ഥലങ്ങള്‍ സന്ദര്‍ശിക്കാന്‍ പോലും തയ്യാറായില്ലെന്നും സണ്ണി ജോസഫ് പറഞ്ഞു.

ദേശീപാതയുമായി ബന്ധപ്പെട്ട ഇന്നലെ വരെയുള്ള മന്ത്രിയുടെയും സര്‍ക്കാരിന്റെയും തള്ളലുകളും അവകാശവാദങ്ങളും മറയ്ക്കാനും മായ്ക്കാനുമാണ് ശ്രമിക്കുന്നത്. ദേശീയപാത നിര്‍മ്മാണത്തിലെ അശാസ്ത്രീയത,ഏകോപനം, അഴിമതി എന്നിവയിലെല്ലാം കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ക്ക് കൂട്ടുത്തരവാദിത്തമാണുള്ളത്.അത് മന്ത്രി സമ്മതിക്കുകയും ചെയ്യുന്നു. ദേശീയപാത തകര്‍ന്നതിന്റെ കാരണം പ്രതിപക്ഷം ചോദിക്കുമ്പോള്‍ ഞങ്ങളെ പ്രതിക്കൂട്ടില്‍ നിര്‍ത്താനാണ് സിപിഎം ശ്രമിക്കുന്നത്. അത് വിലപ്പോകില്ല. ദേശീയപാത നിര്‍മ്മാണത്തിലെ അപാകത പരിഹരിക്കുകയും ജനങ്ങളുടെ ആശങ്ക അവസാനിപ്പിക്കുകയും വേണമെന്നും സണ്ണി ജോസഫ് ആവശ്യപ്പെട്ടു.

മുഖ്യമന്ത്രിയുടെ മലപ്പുറം വിരുദ്ധ പരാമര്‍ശം വീണ്ടും ചര്‍ച്ചയാകുന്നതിനെ സിപിഎം ഭയക്കുന്നു.നിയമസഭയില്‍ പോലും ഇക്കാര്യം ചര്‍ച്ച ചെയ്യാന്‍ തയ്യാറായില്ല. അന്ന് താന്‍ ഈ വിഷയത്തില്‍ അടിയന്തര പ്രമേയത്തിന് നിയമസഭയില്‍അനുമതി തേടിയപ്പോള്‍ നിഷേധിച്ചു. അവതരണാനുമതി തേടിയുള്ള പ്രസംഗത്തെ പോലും സര്‍ക്കാര്‍ ഭയന്നു. അതിന്റെ കാരണം വ്യക്തമാണ്. സിപിഎം മലപ്പുറത്തെ ജനങ്ങളെ അവഹേളിക്കുന്നത് മനപൂര്‍വ്വമാണ്. ദ ഹിന്ദുവിലെ മലപ്പുറം വിരുദ്ധ പരാമര്‍ശം അടങ്ങുന്ന അഭിമുഖം മുഖ്യമന്ത്രിയും അദ്ദേഹത്തിന്റെ പി ആര്‍ ഏജന്‍സിയും അങ്ങോട്ട് വിളിച്ച് ദിനപത്രത്തിന് നല്‍കിയതാണ്. മുസ്സീം വിശ്വാസികളെ പ്രശ്‌നക്കാരായി ചിത്രീകരിക്കുന്ന സിപിഎം പിബി അംഗം എ.വിജയരാഘവന്റെ വാക്കുകള്‍ അവര്‍ക്ക് വിഴുങ്ങാന്‍ സാധിക്കുമോ? പി.ജയരാജന്റെ പുസ്തകത്തിലെ ഉള്ളടക്കം എന്തായിരുന്നു? ഇക്കഴിഞ്ഞ പാര്‍ലമെന്റ് തിരഞ്ഞെടുപ്പിലെ സിപിഎമ്മിന്റെ ദയനീയപരാജയത്തിന് അവര്‍ കുറ്റപ്പെടുത്തിയത് ആരെയാണ്? പ്രത്യേക മതവിഭാഗത്തെ ഉന്നംവെച്ചല്ലെ സിപിഎം പ്രിയങ്കാഗാന്ധിയുടെ വയനാട് ലോക്‌സഭാ മണ്ഡലത്തിലെ വിജയത്തെപോലും വര്‍ഗീയ ചുവ നല്‍കി ആക്ഷേപിച്ചതെന്നും സണ്ണി ജോസഫ് ചോദിച്ചു.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

kerala

വരും ദിവസങ്ങളില്‍ മഴ തുടരും; നാളെ നാല് ജില്ലകളില്‍ യെല്ലോ അലേര്‍ട്ട്

24 ന് മലപ്പുറം, കോഴിക്കോട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ ആണ് യെല്ലോ അലര്‍ട്ടുള്ളത്.

Published

on

സംസ്ഥാനത്ത് വരും ദിവസങ്ങളില്‍ മഴ തുടരുമെന്ന് കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നല്‍കി. ഒറ്റപ്പെട്ടയിടങ്ങളില്‍ ശക്തമായ മഴക്കും മണിക്കൂറില്‍ 40 കിലോമീറ്റര്‍ വേഗതയില്‍ കാറ്റിനും സാധ്യതയുള്ളതിനാല്‍ പതിനൊന്ന് ജില്ലകളില്‍ ഇന്ന് യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിരുന്നു. പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശൂര്‍, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലാണ് യെല്ലോ പ്രഖ്യാപിച്ചിരുന്നത്.

നാളെ മലപ്പുറം, കോഴിക്കോട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ യെല്ലോ അലര്‍ട്ടാണ്. 24 ന് മലപ്പുറം, കോഴിക്കോട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ ആണ് യെല്ലോ അലര്‍ട്ടുള്ളത്. 24 മണിക്കൂറില്‍ 64.5 മില്ലിമീറ്റര്‍ മുതല്‍ 115.5 മില്ലിമീറ്റര്‍ വരെ മഴ ലഭിക്കുന്ന സാഹചര്യത്തെയാണു ശക്തമായ മഴ എന്നതു കൊണ്ട് അര്‍ഥമാക്കുന്നത്.

Continue Reading

kerala

അതിരപ്പിള്ളി വാഴച്ചാലില്‍ ട്രക്കിങ്ങ് സംഘത്തിന് നേരെ കാട്ടാന ആക്രമണം

സംഘത്തിനൊപ്പം വനം വകുപ്പ് ഉദ്യോഗസ്ഥരുണ്ടായിരുന്നു.

Published

on

അതിരപ്പിള്ളി വാഴച്ചാലില്‍ ട്രക്കിങ്ങ് സംഘത്തിന് നേരെ കാട്ടാന ആക്രമണം. ആക്രമണത്തില്‍ ഒരാള്‍ക്ക് പരിക്കേറ്റു. വനം വകുപ്പ് ഡിവിഷന് കീഴില്‍ നടത്തുന്ന ട്രക്കിങ്ങില്‍ പങ്കെടുത്തവരാണ് കാട്ടാന ആക്രമണം നേരിട്ടത്. സംഘത്തിനൊപ്പം വനം വകുപ്പ് ഉദ്യോഗസ്ഥരുണ്ടായിരുന്നു. ഉള്‍വനത്തിലെ കാരാമ്പാറ എന്ന സ്ഥലത്ത് വച്ചാണ് ട്രക്കിങ്ങ് സംഘത്തിന് നേരെ കാട്ടാന ആക്രമണം ഉണ്ടായത്. പരിക്കേറ്റയാളെ ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്.

Continue Reading

kerala

പത്മനാഭസ്വാമി ക്ഷേത്രത്തില്‍ നിന്ന് 25 ലിറ്റര്‍ പാല്‍ മോഷ്ടിച്ച ജീവനക്കാരന്‍ പിടിയില്‍

മോഷണം മറച്ചുവെയ്ക്കാന്‍ ശ്രമം നടന്നതായും ആരോപണമുണ്ട്.

Published

on

പത്മനാഭസ്വാമി ക്ഷേത്രത്തില്‍ വീണ്ടും മോഷണം. 25 ലിറ്റര്‍ പാല്‍ മോഷ്ടിച്ച ജീവനക്കാരന്‍ പിടിയില്‍. അസിസ്റ്റന്റ് സ്റ്റോര്‍ കീപ്പറാണ് പിടിയിലായത്. ക്ഷേത്ര വിജിലന്‍സ് ആണ് ഇയാളെ പിടികൂടിയത്. അതേസമയം മോഷണം മറച്ചുവെയ്ക്കാന്‍ ശ്രമം നടന്നതായും ആരോപണമുണ്ട്.

കഴിഞ്ഞമാസം ക്ഷേത്രത്തില്‍ 13 പവന്റെ സ്വര്‍ണദണ്ഡ് കാണാതായിരുന്നു. പിന്നാലെ രണ്ടു ദിവസത്തിനുശേഷം മണലില്‍ പൊതിഞ്ഞനിലയില്‍ സ്വര്‍ണദണ്ഡ് കണ്ടെത്തിയിരുന്നു.

സംഭവത്തില്‍ എട്ട് പേരെ നുണപരിശോധനയ്ക്ക് വിധേയരാക്കണമെന്നാവശ്യപ്പെട്ട് ഫോര്‍ട്ട് പൊലീസ് കോടതിയെ സമീപിച്ചിരുന്നു. അഞ്ച് ക്ഷേത്ര ജീവനക്കാരും ശ്രീകോവിലിന്റെ വാതില്‍ സ്വര്‍ണം പൊതിയുന്ന ജോലിചെയ്ത മൂന്ന് പേരും ഉള്‍പ്പെടെ എട്ടുപേര്‍ക്കായിരുന്നു നുണപരിശോധന. ഇവരെ ചോദ്യം ചെയ്തപ്പോള്‍ പരസ്പരവിരുദ്ധമായ മൊഴികളാണ് ലഭിച്ചത്.

വടക്കേ ശീവേലിപ്പുരയ്ക്ക് സമീപത്തെ മണലില്‍നിന്ന് ദണ്ഡ് കണ്ടെത്തിയതാണ് സംശയത്തിനിടയാക്കിയത്. വാതില്‍ സ്വര്‍ണംപൂശുന്ന ജോലിക്കാര്‍, ഒരു വിഭാഗം ജീവനക്കാര്‍, കാവല്‍നിന്ന പൊലീസുകാര്‍ എന്നിവരെ കേന്ദ്രീകരിച്ചായിരുന്നു അന്വേഷണം.

Continue Reading

Trending