Connect with us

Video Stories

ഉപഗ്രഹവേധ മിസൈല്‍ 2012 ല്‍ കൈവരിച്ചത്

Published

on

നോട്ടിന്റെ കാര്യത്തില്‍ അവസാന വാക്കായിരുന്ന റിസര്‍വ് ബാങ്ക് പോലും പറയുന്നത് കേള്‍ക്കാതെ, അഹങ്കാരവും വിവരമില്ലായ്മ്മയും താന്‍പോരിമയും കൊണ്ടാണ് നോട്ടുനിരോധനം നടപ്പാക്കിയത്. കള്ളപ്പണം നോട്ടുകളായല്ല എന്ന കേന്ദ്ര സര്‍ക്കാരിന്റെ രണ്ട് ഉന്നതതല പഠന റിപ്പോര്‍ട്ടുകള്‍ പോലും ബാധകമായിരുന്നില്ല. നോട്ടുകള്‍ അപ്പടി തിരിച്ചുവരില്ലെന്ന് കോറസ് പാടിയ സംഘികളും അല്ലാത്തവരും ഇപ്പോള്‍ മിണ്ടുന്നില്ല. ലക്ഷക്കണക്കിന് ആളുകളുടെ ജീവിതം തന്റെ അധികാര പ്രമത്തതകൊണ്ട് മരവിപ്പിച്ചുനിര്‍ത്തിയിട്ട് ആളുകള്‍ ഞെട്ടുമ്പോള്‍ ആ ഞെട്ടലില്‍ സന്തോഷിക്കുന്ന ഫാസിസ്റ്റിന്റെ ചിരി കാണാന്‍ അന്നത്തെ വീഡിയോ നെറ്റില്‍ ലഭ്യമാണ്. ‘നിങ്ങളുടെ പോക്കറ്റിലെ നോട്ട് കടലാസായി’ എന്നു പറഞ്ഞ ശേഷമുള്ള ആ ചിരി. അത് നോക്കിയാല്‍ മതി. ഗുജറാത്ത് കലാപത്തിനിടെ രക്ഷിക്കാനായി ഫോണില്‍ വിളിച്ച ആളോട് ‘നിങ്ങളിതുവരെ ചത്തില്ലേ’ എന്നു തിരിച്ചു ചോദിച്ച ആളെപ്പറ്റി വായിച്ച വാര്‍ത്തകള്‍ അവിശ്വസിക്കേണ്ടതില്ല.
2012 ല്‍ ഇന്ത്യ കൈവരിച്ചിരുന്ന കഴിവാണ് ഉപഗ്രഹവേധ മിസൈല്‍. എന്തുകൊണ്ട് ഇതുവരെ പരീക്ഷിച്ചില്ല? സര്‍ക്കാര്‍ അനുമതി നല്‍കിയില്ല. എന്തുകൊണ്ട്? ബഹിരാകാശം നമ്മുടെമാത്രം സ്വന്തമല്ല. മാനവരാശിയുടെ ഭാവി തലമുറകള്‍ക്ക്കൂടി അവകാശപ്പെട്ടതാണ്. തകര്‍ക്കുന്ന ഉപഗ്രഹം നൂറുകണക്കിന് കഷണങ്ങളായി ചിതറും. ആ മാലിന്യം കിലോമീറ്ററുകള്‍ ചിതറി തെറിക്കുകയും ഓരോ കഷണങ്ങളും മണിക്കൂറില്‍ 17,000 മൈല്‍ വേഗതയില്‍ സഞ്ചരിക്കുകയും ചെയ്യും. അവ കൂട്ടിയിടിക്കുകയും അതുവഴി ആ മാലിന്യം മറ്റു ഉപഗ്രഹങ്ങളില്‍ ചെന്നിടിച്ചു കേടുപാടുകള്‍ വരുത്തും. തീരെ ചെറിയ കഷണങ്ങള്‍ ആണെങ്കില്‍ റഡാറില്‍ കാണാനാവില്ലത്രേ. നിര്‍ണ്ണായക ആവശ്യങ്ങള്‍ക്കായി ഉപയോഗിക്കുന്ന ഉപഗ്രഹങ്ങളില്‍ ചിലത് ഇതുമൂലം ഉപയോഗശൂന്യമാകാം. എന്നുമാത്രമല്ല, മാലിന്യം കാരണം ചില ഭ്രമണപഥങ്ങള്‍ ശാസ്ത്രലോകത്തിനു തലമുറകളോളം ഉപേക്ഷിക്കേണ്ടിവരും. നാസയുടെ വിഖ്യാത ശാസ്ത്രജ്ഞനായ ഡോ. കെസ്ലര്‍ ഇതേപ്പറ്റി പഠിച്ചിട്ടുണ്ട്. നൂറുകണക്കിന് കോടി രൂപ മുടക്കി രാജ്യം വിവര സാങ്കേതിക വിദ്യക്ക് വേണ്ടി വിട്ട ഉപഗ്രഹങ്ങളുടെ പാതകളാണ് ഈ മാലിന്യത്തില്‍ വരിക. നഷ്ടം പ്രവചനാതീതമാണ്. ഇപ്പോള്‍ നടത്തിയ ഉപഗ്രഹവേധത്തില്‍ മാലിന്യം കിലോമീറ്ററുകള്‍ പരക്കാന്‍ സാധ്യതയുണ്ടെന്നും നല്ല ലക്ഷണമല്ല എന്നും ഈ രംഗത്ത് വൈദഗ്ധ്യമുള്ളവര്‍ പറഞ്ഞു കഴിഞ്ഞു. ഒരു വര്‍ഷത്തിനകം മാലിന്യങ്ങള്‍ ഭൂമിയില്‍ പതിച്ചേക്കാമെങ്കിലും, ഇതെന്തോ മാതൃകയായ കാര്യമായി അവതരിപ്പിക്കുന്നത്, മറ്റു രാജ്യങ്ങളെ ഇതിനു പ്രേരിപ്പിക്കുന്നത് മാനവരാശിയോട് ചെയ്യുന്ന പാതകമാണത്രേ. അതേപ്പറ്റി വൈശാഖന്‍ തമ്പിയെപ്പോലുള്ള വിദഗ്ധര്‍ പറയട്ടെ. ലാഭനഷ്ടങ്ങളെപ്പറ്റി, ഗുണദോഷങ്ങളെപ്പറ്റി എന്ത് പഠനം നടത്തിയിട്ടാണ് ഇപ്പോഴീ ഇലക്ഷന്‍ സ്റ്റണ്ടിനു ഇറങ്ങിയത്? ഏതൊക്കെ പഠനങ്ങളുടെ അടിസ്ഥാനത്തിലാണ് ഈ തീരുമാനം? എന്തായിരുന്നു ആ പ്രോസസ്? അതീ രാജ്യത്തെ ജനത്തെ അറിയിക്കാന്‍ ബാധ്യതയില്ലേ? വനം പരിസ്ഥിതി സംബന്ധിച്ച 39 നിര്‍ണ്ണായക നിയമങ്ങളില്‍ പാര്‍ലമെന്റിനെയോ ജനങ്ങളേയോ അറിയിക്കാതെ വെള്ളം ചേര്‍ത്തത് ഇന്നാട്ടിന്റെ ദീര്‍ഘകാല ഭാവിയെ ഇങ്ങനെയൊക്കെ ദോഷകരമായി ബാധിക്കും? 1,70,000 ഹെക്ടര്‍ വനം ചങ്ങാത്ത മുതലാളിക്ക് ഖനനത്തിന് നല്‍കിയത് എത്ര പേര്‍ക്ക് അറിയാം? ഭരണത്തില്‍ ഇരുന്നവരാരും ഈ രാജ്യവും ഇവിടുത്തെ തലമുറയും നശിക്കുംവിധമുള്ള ദ്രോഹം ആലോചനാരഹിതമായി ഈ രാജ്യത്തോട് ചെയ്തിട്ടില്ല. അവനവന്റെ പെറ്റി തെരഞ്ഞെടുപ്പ് താല്‍പര്യങ്ങള്‍ക്ക്‌വേണ്ടി ഭാവിയെക്കുറിച്ച് ഒരാലോചനയും ഇല്ലാതെ അധികാരം ദുരുപയോഗിക്കുന്ന വരും കൂട്ടാളികളും ഈ രാജ്യത്ത് ഭരണത്തില്‍ എന്നല്ല, പ്രതിപക്ഷത്ത്‌പോലും വരുന്നത് സമാധാനം കാംക്ഷിക്കുന്ന മനുഷ്യര്‍ക്കെല്ലാം അപകടകരമാണ്.

അഡ്വ. ഹരീഷ് വാസുദേവന്‍

film

മഞ്ഞുമ്മല്‍ ബോയ്സിന്റെ നിര്‍മാതാക്കള്‍ക്ക് സാമ്പത്തിക തട്ടിപ്പ് കേസില്‍ തിരിച്ചടി; ഹൈക്കോടതി കേസ് റദ്ദാക്കണമെന്ന ആവശ്യം തളളി

മഞ്ഞുമ്മല്‍ ബോയ്സ് സിനിമയുമായി ബന്ധപ്പെട്ട് തട്ടിപ്പ് കേസില്‍ നിര്‍മാതാക്കള്‍ക്ക് തിരിച്ചടി.

Published

on

കൊച്ചി: മഞ്ഞുമ്മല്‍ ബോയ്സ് സിനിമയുമായി ബന്ധപ്പെട്ട് സാമ്പത്തിക തട്ടിപ്പ് കേസില്‍ നിര്‍മാതാക്കള്‍ക്ക് തിരിച്ചടി. കേസ് റദ്ധാക്കണമെന്ന ആവിശ്യം ഹൈക്കോടതി തളളി. ഷോണ്‍ ആന്റണി, ബാബു ഷാഹിന്‍, സൗബിന്‍ ഷാഹിര്‍ എന്നിവരുടെ ഹര്‍ജിയാണ് തളളിയത്.

ആലപ്പുഴ സ്വദേശിയുടെ പരാതിയെ തുടര്‍ന്ന് പൊലീസ് അന്വേഷണം നടത്തുകയും റിപ്പോര്‍ട്ട് ഹൈക്കോടതിയില്‍ സമര്‍പ്പിക്കുകയും ചെയ്തിരുന്നു. തുടര്‍ന്ന് കേസ് റദ്ദാക്കണമെന്ന ആവശ്യവുമായി നിര്‍മാതാക്കള്‍ കോടതിയെ ബന്ധപ്പെടുകയായിരുന്നു.

200 കോടിയോളം രൂപ നേടി ഹിറ്റായി മാറിയ ചിദംബരം സംവിധാനം ചെയ്ത ചിത്രമാണ് മഞ്ഞുമ്മല്‍ ബോയ്സ്.

Continue Reading

Video Stories

ദേശീയപാത നിര്‍മ്മാണത്തിലെ അശാസ്ത്രീയത; ഉദ്യോഗസ്ഥരുമായി കൂടിക്കാഴ്ച നടത്തി സമദാനി

Published

on

സംസ്ഥാനത്ത് വിവിധയിടങ്ങളില്‍ ദേശീയപാത വികസന പ്രവര്‍ത്തനവുമായി ബന്ധപ്പെട്ടുണ്ടായ പ്രശ്നങ്ങള്‍ അന്വേഷിക്കാനെത്തിയ നാഷണല്‍ ഹൈവേ അഥോറിറ്റി ഉദ്യോഗസ്ഥരെ ഡോ. എം.പി അബ്ദുസ്സമദ് സമദാനി എം.പി സന്ദര്‍ശിച്ച് ചര്‍ച്ച നടത്തി. കേരള റീജ്യണല്‍ ഓഫീസര്‍ ബി.എല്‍. മീണയുടെ നേതൃത്വത്തിലുള്ള സംഘത്തെയാണ് സമദാനി സന്ദര്‍ശിച്ചത്.

Continue Reading

News

രാജ്യത്തിനായി ഞായറാഴ്ച്ച പ്രത്യേക പ്രാര്‍ത്ഥന; ആഹ്വാനവുമായി മലങ്കര ഓര്‍ത്തഡോക്‌സ് സഭ

അതിര്‍ത്തി സംരക്ഷിക്കുന്ന സൈനികര്‍ സുരക്ഷിതരായിരിക്കാന്‍ പ്രാര്‍ത്ഥിക്കണമെന്നും യുദ്ധത്തിലേക്ക് നീങ്ങാതെ സമാധാനം പുനഃസ്ഥാപിക്കപ്പെടാന്‍ വേണ്ടി പ്രാര്‍ത്ഥിക്കണമെന്നും പരിശുദ്ധ കാതോലിക്കാബാവാ ആവശ്യപ്പെട്ടു.

Published

on

രാജ്യത്തിനായി ഞായറാഴ്ച്ച പ്രത്യേകം പ്രാര്‍ത്ഥന നടത്താന്‍ ആഹ്വാനവുമായി മലങ്കര ഓര്‍ത്തഡോക്‌സ് സഭ. ഭാരതത്തിനും, സൈനികര്‍ക്കും, അതിര്‍ത്തിയിലെ ജനസമൂഹത്തിനും വേണ്ടി പ്രത്യേക പ്രാര്‍ത്ഥന നടത്തണമെന്ന് പരിശുദ്ധ ബസേലിയോസ് മാര്‍ത്തോമ്മാ മാത്യൂസ് തൃതീയന്‍ കാതോലിക്കാ ബാവാ ആഹ്വാനം ചെയ്തു.

അതിര്‍ത്തി സംരക്ഷിക്കുന്ന സൈനികര്‍ സുരക്ഷിതരായിരിക്കാന്‍ പ്രാര്‍ത്ഥിക്കണമെന്നും യുദ്ധത്തിലേക്ക് നീങ്ങാതെ സമാധാനം പുനഃസ്ഥാപിക്കപ്പെടാന്‍ വേണ്ടി പ്രാര്‍ത്ഥിക്കണമെന്നും പരിശുദ്ധ കാതോലിക്കാബാവാ ആവശ്യപ്പെട്ടു. ഞായറാഴ്ച്ച വിശുദ്ധ കുര്‍ബാന മധ്യേ മലങ്കരസഭയിലെ മുഴുവന്‍ പള്ളികളിലും രാജ്യത്തിന് വേണ്ടി പ്രാര്‍ത്ഥന നടത്തുമെന്നും അദ്ദേഹം പറഞ്ഞു.

അതേസമയം ഇന്ത്യയുടെ തിരിച്ചടിയില്‍ പാകിസ്താന് വന്‍ നാശനഷ്ടമുണ്ടായതായും റിപ്പോര്‍ട്ടുണ്ട്.

Continue Reading

Trending