Culture
എം.വി രാഘവനെ ലീഗ് അഴീക്കോട് പിന്തുണച്ചത് മുഅ്മിനായത് കൊണ്ടായിരുന്നില്ല: എം.കെ മുനീര്‍

കോഴിക്കോട്: നോമിനേഷന്‍ നല്‍കിയ സ്ഥാനാര്‍ത്ഥിയെ പിന്‍വലിച്ച് മുസ്ലിം ലീഗ് സ്വന്തം സീറ്റില്‍ എം.വി രാഘവനെ മത്സരിപ്പിച്ചത് അദ്ദേഹം അഞ്ച് നേരം നമസ്‌കരിക്കുന്ന മുഅ്മിനായത് കൊണ്ടായിരുന്നില്ലെന്ന് ഡോ.എം കെ മുനീര്‍. കെ.എം.ഷാജിക്കും മുസ്ലിം ലീഗിനുമെതിരെ വര്‍ഗ്ഗീയത ആരോപിക്കുന്നതിനും മുഅ്മിനു വേണ്ടി വോട്ട് ചോദിച്ചുവെന്ന ലഘുലേഖേയുമായി ഇറങ്ങുന്നതിനും മുമ്പ് അദ്ദേഹത്തിന്റെ മകന്‍ നികേഷ്‌കുമാര്‍ ഇതൊക്കെ ഓര്‍ക്കണമായിരുന്നു. ഷാജി വര്‍ഗ്ഗീയത പ്രചരിപ്പിച്ചുവെന്ന് നികേഷ് ആരോപിക്കുന്ന അതേ അഴീക്കോട് മണ്ഡലത്തിലായിരുന്നു എം.വി.രാഘവനെ അന്ന് ലീഗ് സ്ഥാനാര്‍ത്ഥിയാക്കിയതെന്നും മുനീര്‍ പറഞ്ഞു.
ഡോ.മുനീറിന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റ് പൂര്‍ണ്ണരൂപം താഴെ:
‘ഒരു ജന്‍മം’ എന്ന സഖാവ് എം.വി രാഘവന്റെ ആത്മകഥ വര്‍ഷങ്ങള്‍ക്ക് മുമ്പ് പുറത്തിറങ്ങിയിട്ടുണ്ട്.ശ്രീ എം.വി നികേഷ് കുമാര്‍ സാധിക്കുമെങ്കില്‍ ആ പുസ്തകം ഒരാവര്‍ത്തിയെങ്കിലും വായിക്കണം. ഒരു രാഷ്ട്രീയ പ്രവര്‍ത്തകന്‍ സ്വജീവിതത്തില്‍ പാലിക്കേണ്ട നിരവധി പാഠങ്ങള്‍ അതിനകത്തുണ്ട്.
തെരെഞ്ഞെടുപ്പില്‍ വിജയിക്കുന്നതിന് അവസാനത്തെ രാഷട്രീയ അടവ് പയറ്റുമ്പോഴും എം.വി.ആര്‍ ഒരിക്കലും മാന്യതയുടെ അതിര്‍വരമ്പുകള്‍ ഉല്ലംഘിച്ചിരുന്നില്ല.
ശ്രീ നികേഷ്, രാഷ്ട്രീയ കേരളം താങ്കളെ ആദ്യമായി ശ്രദ്ധിക്കുന്നത് എന്നാണെന്ന് താങ്കള്‍ ഓര്‍ക്കുന്നുണ്ടോ?
മാര്‍ക്‌സിസ്റ്റ് പാര്‍ട്ടിയുടെ ആക്രമണങ്ങളില്‍ നിന്നും സംരക്ഷണം തേടി കണ്ണൂരില്‍ കുടുംബത്തോടൊപ്പം ധര്‍ണ്ണയിരുന്ന ഒരു കൊച്ചു കുട്ടിയായാണ് സമൂഹത്തിന്റെ ശ്രദ്ധയിലേക്ക് താങ്കള്‍ വരുന്നത്. കണ്ണുകളില്‍ ഭീതിയും അമ്പരപ്പുമായി ചുറ്റുപാടും നോക്കി നില്‍ക്കുന്ന ആ ചെറിയ കുട്ടിയുടെ ചിത്രം കേരളം മറന്നിട്ടില്ല.
ആ തീക്ഷ്ണമായ അനുഭവങ്ങള്‍ക്ക് മീതെ കണ്ണുകള്‍ ഇറുക്കിയടച്ച് കേവലം ഒരു എം.എല്‍.എ എന്ന നിസ്സാര ലക്ഷ്യത്തിനായി മറുകണ്ടം ചാടുമ്പോള്‍ താങ്കള്‍ക്ക് ആത്മസംഘര്‍ഷമില്ലാതെ എങ്ങനെ ജീവിക്കാന്‍ കഴിയുന്നുവെന്ന് അത്ഭുതം തോന്നുന്നു.
സഖാവ് എം.വി.ആറിന് രാഷ്ട്രീയമായ എല്ലാ സംരക്ഷണവും നല്‍കിയ പാര്‍ട്ടിയാണ് മുസ്ലിം ലീഗ്.അങ്ങനെ ലീഗും യു.ഡി.എഫും നിലപാട് കൈ കൊണ്ടിരുന്നില്ലായിരുന്നുവെങ്കില്‍ സി.പി.എം കുലം കുത്തികള്‍ക്ക് നല്‍കുന്ന ശിക്ഷ സഖാവ്: എം.വി.ആറിനെയും തേടിയെത്തുമായിരുന്നു. ഈ വസ്തുതകള്‍ സൗകര്യപൂര്‍വ്വം താങ്കള്‍ മറന്നാലും ജനാധിപത്യവിശ്വാസികള്‍ക്ക് മറക്കാനാകില്ല. അഴീക്കോടിന്റെയും കഴക്കൂട്ടത്തിന്റെയുമൊക്കെ രാഷട്രീയ ചരിത്രം കൂടിയാണിത്. നോമിനേഷന്‍ നല്‍കിയ സ്ഥാനാര്‍ത്ഥിയെ പിന്‍വലിച്ച് മുസ്ലിം ലീഗ് സ്വന്തം സീറ്റില്‍ എം.വി.ആറിനെ മത്സരിപ്പിച്ചത് എം.വി.ആര്‍ അഞ്ച് നേരം നമസ്‌കരിക്കുന്ന മുഅമിനായത് കൊണ്ടായിരുന്നില്ല. മറിച്ച് മുസ്ലിം ലീഗിന്റെ രാഷ്ട്രീയ മാന്യതയായിരുന്നു അത്. മുസ്ലിം ലീഗ് ഇസ്മാഈല്‍ സാഹിബില്‍ നിന്നും പാഠമുള്‍കൊണ്ട രാഷ്ട്രീയ സംഘടനയത്രെ. ഭരണഘടനയുണ്ടാക്കിയ കോണ്‍സ്റ്റിറ്റിയവന്റ് അസംബ്ലിയിലായിരുന്നു ഇസ്മാഈല്‍ സാഹിബ് ഉണ്ടായിരുന്നത്. എന്ന് പറഞ്ഞാല്‍ രാജ്യത്തിന്റെ മതേതരത്വ മൂല്യങ്ങളടങ്ങുന്ന ഒരു ഭരണഘടനയില്‍ സംഭാവനയര്‍പ്പിച്ച പാര്‍ട്ടിയാണ് മുസ്ലിം ലീഗ് എന്ന് വ്യംഗ്യം. അങ്ങനെയുള്ള ഒരു രാഷട്രീയ പ്രസ്ഥാനം മതേതരത്വത്തിന് വിരുദ്ധമായി പ്രവര്‍ത്തിക്കുമെന്ന് പറഞ്ഞാല്‍ പിന്നെ ആ പാര്‍ട്ടിയുടെ പ്രസക്തി എന്താണ്?
ഇക്കാലമത്രയും ഞങ്ങള്‍ പോരാടിയത് രാജ്യത്തിന്റെ മതേതരത്വ മൂല്യങ്ങള്‍ക്ക് തുരങ്കം വെക്കാന്‍ നോക്കുന്ന എസ്.ഡി.പി.ഐ, പോപ്പുലര്‍ ഫ്രണ്ട്, പോലെയുള്ള സംഘടനകളുമായിട്ടാണ്. പക്ഷേ നികേഷ് കുമാര്‍, ഒരു തെരെഞ്ഞെടുപ്പ് ജയിക്കുക എന്ന മിനിമം അജന്‍ഡക്ക് വേണ്ടി ഇപ്പറഞ്ഞ സംഘടനകളുമായൊക്കെ സന്ധി ചെയ്യുന്നതില്‍ താങ്കള്‍ക്ക് യാതൊരുവിധ പ്രയാസങ്ങളുമുണ്ടായിരുന്നില്ല. ഇപ്പോഴും താങ്കളുടെ വാക്കുകളില്‍ മുസ്ലിം ലീഗും കേരള കോണ്‍ഗ്രസ്സുമാണ് വര്‍ഗ്ഗീയ പ്രസ്ഥാനങ്ങള്‍. അപ്പോഴും ബി.ജെ.പിയും ആര്‍.എസ്.എസ്സും താങ്കളുടെ വര്‍ഗ്ഗീയതയുടെ പരിധിക്കുള്ളില്‍ വരുന്നേയില്ല. ഇതില്‍ നിന്നും വ്യക്തമാണ് അങ്ങയുടെ ഉള്ളിലിരിപ്പ് എന്താണ് എന്നത്.
കെ.എം ഷാജിക്കെതിരെ ഇപ്പോള്‍ നിങ്ങളാഘോഷിക്കുന്ന ലഘുലേഖ വ്യാജ നിര്‍മ്മിതിയുടെ അങ്ങേയറ്റമാണെന്ന് സാമാന്യ ബോധമുള്ള ആര്‍ക്കും മനസ്സിലാകും. മറ്റാരെക്കാളും അതിന്റെ ഉറവിടമടക്കം താങ്കള്‍ക്കുമറിയാം. തെരഞ്ഞെടുപ്പില്‍ ജയിക്കാന്‍ നെറികേടിന്റെ ഏതറ്റം വരെയും പോകുന്ന താങ്കളുടെ രാഷ്ട്രീയ യജമാനന്മാര്‍ക്കും അതറിയാം. ലഘുലേഖ പുറത്തുവന്നതോടു കൂടി കേരളത്തിലെ പ്രബുദ്ധ ജനതയ്ക്കും അത് മനസ്സിലായിട്ടുണ്ട്. എല്ലാമറിഞ്ഞിട്ടും അഴീക്കോട് നിയോജകമണ്ഡലത്തെ കുതന്ത്രങ്ങളുടെ പരീക്ഷണശാലയാക്കാന്‍ നിന്നുകൊടുത്തതില്‍ താങ്കള്‍ക്ക് യാതൊരു കുറ്റബോധവും തോന്നുന്നില്ലേ..?
തെരെഞ്ഞെടുപ്പുകള്‍ വരും പോകും.ഒപ്പം ജയപരാജയങ്ങളും. പക്ഷേ രാഷ്ട്രീയത്തിലെ ബാലപാഠം എങ്ങനെ കുതന്ത്രങ്ങള്‍ മാനിപ്പുലേറ്റ് ചെയ്യാമെന്നതല്ല, തോല്‍വിയിലും ധാര്‍മ്മികത കൈമോശം വരാതെ എങ്ങനെ മൂല്യവത്തായ വിജയം വരിക്കാമെന്നതാണ്.
കൂത്തുപറമ്പിലെ സഖാവ് പുഷ്പന്‍ ജീവിക്കുന്ന രക്തസാക്ഷിയാണ്. ബാലിശമായ ഒരു സമരത്തിന്റെ പേരില്‍ അഞ്ച് നിരപരാധികളുടെ ജീവന്‍ സി.പി.എം ബലികൊടുത്തപ്പോള്‍ ഭാഗ്യം കൊണ്ട് രക്ഷപ്പെട്ടയാള്‍. സഖാവ് എം.വി.ആറിന്റെ പേരിലുള്ള അവാര്‍ഡ് പുഷ്പന് നല്‍കിയതില്‍ സന്തോഷമുണ്ട്.കാരണം, സി.പി.എം അല്ല, എം.വി.ആര്‍ ആയിരുന്നു ശരിയെന്ന് ആ അവാര്‍ഡ് സഖാവ്, പുഷ്പനെ ബോധ്യപ്പെടുത്തും. ഒപ്പം നികേഷ്, താങ്കള്‍ ഒരു വാചകം കൂടി ശ്രീ പുഷ്പനോട് പറയണമായിരുന്നു. പുഷ്പനെ ജീവിക്കുന്ന രക്തസാക്ഷിയാക്കി മാറ്റിയ പാര്‍ട്ടി സ്വാശ്രയ വിദ്യാഭ്യാസ നയം തിരുത്തിയിട്ട് കാലമേറെ കഴിഞ്ഞുഎന്ന സത്യം. പുഷ്പനെയും അഞ്ച് രക്തസാക്ഷികളെയും സൃഷ്ടിച്ച പാര്‍ട്ടി നിലപാട് തെറ്റായിരുന്നു എന്ന സത്യം. പാര്‍ട്ടി നേതാക്കള്‍ക്ക് ബുദ്ധിയുദിക്കാന്‍ വൈകിയാല്‍ അതിന്റെ വിലകൊടുക്കേണ്ടി വരിക പുഷ്പനെ പോലുള്ള നിരപരാധികളാണ് എന്ന കാര്യം.
രാഷ്ട്രീയത്തില്‍ നിശ്ചയദാര്‍ഢ്യമുള്ള നിലപാടുകളുടെ പ്രതീകമായിരുന്നു എം.വി.ആര്‍. ശാരീരിക അവശതകള്‍ അലട്ടിയ ജീവിതത്തിന്റെ അവസാന നാളുകളിലും മാനസികമായ കരുത്തും രാഷ്ട്രീയ നിലപാടുകളില്‍ ദൃഢതയും പ്രകടിപ്പിച്ച ധീരന്‍. ഒരു പ്രലോഭനത്തിലും വീഴാത്ത, ഒരു വിലപേശലിനും വഴങ്ങാത്ത മനുഷ്യന്‍.താങ്കള്‍ക്ക് എത്തിപ്പിടിക്കാനാവുന്നതിലും വളരെയേറെ ഉയരത്തിലാണ് ആ ഉജ്ജ്വല ജീവിതമാതൃക.പിന്തുടരാന്‍ താങ്കള്‍ക്കാവുമെന്ന് കരുതുന്നില്ല. പക്ഷെ, ഒറ്റിക്കൊടുക്കാതിരിക്കുകയെങ്കിലും ചെയ്യണമെന്നും മുനീര്‍ ഫെയ്‌സ്ബുക്കില്‍ കുറിച്ചു.
Film
ഫിലിം പ്രൊഡ്യുസേഴ്‌സ് അസോസിയേഷന്റെ പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരിക്കാന്‍ തയ്യാറെടുത്ത് സാന്ദ്ര തോമസ്
ഫിലിം പ്രൊഡ്യൂസേഴ്‌സ് അസോസിയേഷന്‍ പ്രസിഡന്റ് സ്ഥാനത്തേക്ക് മല്‍സരിക്കാന്‍ നാമ നിര്‍ദേശ പത്രികയുമായി സാന്ദ്ര തോമസ്.

ഫിലിം പ്രൊഡ്യൂസേഴ്‌സ് അസോസിയേഷന്‍ പ്രസിഡന്റ് സ്ഥാനത്തേക്ക് മല്‍സരിക്കാന്‍ നാമ നിര്‍ദേശ പത്രികയുമായി സാന്ദ്ര തോമസ്. ഓഗസ്റ്റ് 14 നാണ് നിര്‍മ്മാതാക്കളുടെ സംഘടനയിലേക്കുള്ള തിരഞ്ഞടുപ്പ് നടക്കുക.
സംഘടന കയ്യടക്കിയ കുത്തകകളുടെ മാറ്റത്തിനായാണ് തന്റെ മത്സരമെന്നും നാമനിര്‍ദേശ പത്രിക ഇന്ന് സമപ്പിക്കുമെന്നും സാന്ദ്ര തോമസ് പറഞ്ഞു.
സിനിമകളുടെ ലാഭനഷ്ടക്കണക്ക് പുറുത്തുവിട്ട സംഘടനാനടപടി പരാജയമാണെന്നും താന്‍ പ്രസിഡന്റായാല്‍ നല്ല മാറ്റം കൊണ്ടുവരുമെന്നും സാന്ദ്ര പറഞ്ഞു.
സാന്ദ്ര തോമസ് തന്നെ നവമാധ്യമങ്ങളിലൂടെ അപമാനിച്ചുവെന്ന് ചൂണ്ടിക്കാട്ടി ലിസ്റ്റിന്‍ സ്റ്റീഫന്‍ പരാതി നല്‍കിയിരുന്നു. സാന്ദ്രയ്‌ക്കെതിരെ രണ്ട് കോടി രൂപ ആവശ്യപ്പെട്ട് മാനനഷ്ടക്കേസും നല്‍കിയിരുന്നു.
Film
കറുപ്പിന്റെ ടീസറിന് പിന്നാലെ സൂര്യ 46 ന്റെ പോസ്റ്റർ പുറത്ത്

ആർ ജെ ബാലാജിയുടെ സംവിധാനത്തിൽ സൂര്യ നായകനാകുന്ന കറുപ്പിന്റെ ടീസറിന് പിന്നാലെ അതിനു ശേഷം റിലീസ് ചെയ്യാനിരിക്കുന്ന സൂര്യ 46 ന്റെ പോസ്റ്റർ റിലീസ് ചെയ്തു. ദുൽഖർ സൽമാന്റെ സൂപ്പർഹിറ്റ് ചിത്രം ലക്കി ഭാസ്കറിന് ശേഷം വെങ്കി അറ്റ്ലൂരി സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ ചിത്രീകരണം പുരോഗമിക്കുകയാണ്.
പോസ്റ്ററിൽ സൂര്യ ക്ലീൻ ഷേവൻ ലുക്കിൽ ഒരു ബ്രൗൺ ജാക്കറ്റ് ധരിച്ച് കൊണ്ട് നിൽക്കുന്ന ചിത്രമാണുള്ളത്. മമിതാ ബൈജുവാണ് ചിത്രത്തിൽ സൂര്യയുടെ നായികയാകുന്നത്. സിതാര എന്റർടൈൻമെൻറ്സിന്റെയും ഫോർച്യൂൺ ഫോർ സിനിമാസിന്റെയും ബാൻസറുകളിൽ നാഗ വംശിയും സായ് സൗജന്യയും ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്.
ജി.വി പ്രകാശ് കുമാർ സംഗീത സംവിധാനം നിർവഹിക്കുന്ന സൂര്യ 46 ൽ രാധിക ശരത് കുമാർ, രവീണ ടാണ്ടൻ എന്നിവരും മുഖ്യ കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്. കെജിഎഫ് 2 വിന് ശേഷം രവീണ ടാണ്ടൻ വീണ്ടുമൊരു തെന്നിന്ത്യൻ ചിത്രത്തിലഭിനയിക്കുന്നു എന്നതും സൂര്യ 46 പ്രത്യേകതയാണ്. ധനുഷിന്റെ വാത്തിയാണ് വെങ്കി അറ്റ്ലൂരിയുടെ മുൻ തമിഴ് ചിത്രം.
പ്രേമലു 2 വിന് ശേഷം തമിഴിലും പ്രേക്ഷക ശ്രദ്ധ നേടിയ മമിതാ ബൈജു സൂര്യ 46 കൂടാതെ ദളപതി വിജയ് അഭിനയിക്കുന്ന ജനനായകനിലും മുഖ്യ വേഷത്തിലെത്തുന്നുണ്ട്. മലയാളിയായ നിമിഷ രവിയാണ് ചിത്രത്തിന്റെ ചായാഗ്രഹണം നിർവഹിക്കുന്നത്. ദേശീയ പുരസ്‌കാര ജേതാവായ നവീൻ നൂലിയാണ് സൂര്യ 46 ന്റെ എഡിറ്റിങ് നിർവഹിക്കുന്നത്.
Film
വിഷ്ണു മഞ്ചുവിന്‍റെ കണ്ണപ്പ ഒ.ടി.ടിയിലേക്ക്

വിഷ്ണു മഞ്ചു നായകനായ കണ്ണപ്പ ഒ.ടി.ടിയിലേക്ക്. ജൂലൈ 25ന് ആമസോണ്‍ പ്രൈമിലാണ് സ്ട്രീമിങ് ആരംഭിക്കുന്നത്. ചിത്രം തെലുങ്ക്, തമിഴ്, മലയാളം, കന്നഡ, ഹിന്ദി, ഇംഗ്ലീഷ് തുടങ്ങി ആറോളം ഭാഷകളിലായാണ് വേൾഡ് വൈഡ് റിലീസ് ചെയ്തത്. മോഹൻലാൽ, അക്ഷയ് കുമാർ, പ്രഭാസ് ഉൾപ്പടെ വൻ താരനിരയാണ് ചിത്രത്തിലുള്ളത്.
എ.വി.എ എന്‍റർടെയ്ൻമെന്‍റ്, 24 ഫ്രെയിംസ് ഫാക്ടറി എന്നീ ബാനറുകളിൽ ഡോ. മോഹന്‍ ബാബു നിര്‍മിച്ച് മുകേഷ് കുമാര്‍ സിങ് സംവിധാനം ചെയ്ത പാന്‍ ഇന്ത്യന്‍ ചിത്രത്തിന് മുകേഷ് കുമാര്‍ സിങ്, വിഷ്ണു മഞ്ചു, മോഹന്‍ ബാബു എന്നിവര്‍ ചേര്‍ന്നാണ് സംഭാഷണം ഒരുക്കിയിരിക്കുന്നത്. ബോളിവുഡ് സംവിധായകനും നിര്‍മാതാവുമായ മുകേഷ് കുമാര്‍ സിങ്ങിന്‍റെ തെലുങ്കിലെ അരങ്ങേറ്റ ചിത്രം കൂടിയാണ് കണ്ണപ്പ.
കിരാത എന്ന കഥാപാത്രത്തെയാണ് ചിത്രത്തിൽ മോഹൻലാൽ അവതരിപ്പിച്ചിരിക്കുന്നത്. ഏകദേശം 200 കോടി ബജറ്റിലാണ് ചിത്രം നിർമിച്ചത്. ഹോളിവുഡ് ഛായാഗ്രാഹകന്‍ ഷെല്‍ഡന്‍ ചാവു ആണ് കണ്ണപ്പക്ക് കാമറ ചലിപ്പിച്ചിരിക്കുന്നത്. കെച്ചയാണ് ആക്ഷന്‍ കൊറിയോഗ്രാഫര്‍. സംഗീതം സ്റ്റീഫന്‍ ദേവസി, എഡിറ്റര്‍ ആന്‍റണി ഗോണ്‍സാല്‍വസ്.
-
Film3 days ago
കറുപ്പിന്റെ ടീസറിന് പിന്നാലെ സൂര്യ 46 ന്റെ പോസ്റ്റർ പുറത്ത്
-
india2 days ago
ഇന്ത്യയില്‍ നിന്നും നൂറുകണക്കിന് മുസ്ലിംകളെ നിയമവിരുദ്ധമായി ബംഗ്ലാദേശിലേക്ക് നാടുകടത്തിയതായി ഹ്യൂമന്‍ റൈറ്റ്സ് വാച്ച് റിപ്പോര്‍ട്ട്
-
india2 days ago
മുംബൈയില്‍ ‘ദൃശ്യം’ മോഡല്‍ കൊലപാതകം; ഭര്‍ത്താവിന്റെ മൃതദേഹം ടൈലുകള്‍ക്കടിയില്‍ കുഴിച്ചിട്ട് ഭാര്യ
-
GULF3 days ago
തിരക്കേറിയ ട്രാമിൽ സാധാരണക്കാർക്കൊപ്പം യാത്ര ചെയ്ത് ദുബായ് ഭരണാധികാരി ഷെയ്ഖ് മുഹമ്മദ്
-
crime2 days ago
ബിഹാറിൽ ആക്രി കച്ചവടക്കാരനെ വെടിവെച്ചുകൊന്നു
-
EDUCATION2 days ago
പ്ലസ് വണ്‍ ട്രാന്‍സ്ഫര്‍ അലോട്മെന്റ് പ്രവേശനം നാളെ മുതല്‍
-
india2 days ago
‘മതവികാരം വ്രണപ്പെടും’; കര്‍ണാടകയില്‍ സര്‍ക്കാര്‍ സ്കൂളില്‍ മുട്ട വിതരണത്തിനെതിരെ രക്ഷിതാക്കള്‍
-
More3 days ago
“ഞങ്ങൾ വിശപ്പിൽ മുങ്ങുകയാണ്, ക്ഷീണത്താൽ വിറയ്ക്കുകയാണ്”; ഗാസയിലെ മാധ്യമപ്രവർത്തകരെ സംരക്ഷിക്കാൻ ആഗോളതലത്തിൽ നടപടി ആവശ്യപ്പെട്ട് അൽ ജസീറ