Connect with us

Video Stories

മോദിയുടെ ‘മൗന്‍ കി ബാത്തും’ രാഹുലിന്റെ വാചാലതയും

Published

on

ന്യൂഡല്‍ഹി: ലോക്‌സഭാ തെരഞ്ഞെടുപ്പിന്റെ അവസാനഘട്ട പരസ്യപ്രചാരണത്തിന്റെ കൊട്ടിക്കലാശത്തിന് തൊട്ടു മുമ്പ് രാജ്യതലസ്ഥാനം ഇന്നലെ സാക്ഷ്യം വഹിച്ചത് അപൂര്‍വ മുഹൂര്‍ത്തത്തിനായിരുന്നു. അഞ്ചു വര്‍ഷം അധികാരത്തിലിരുന്ന പ്രധാനമന്ത്രി നരേന്ദ്ര മോദി ഇതാദ്യമായി മാധ്യമ പ്രവര്‍ത്തകരെ അഭിമുഖീകരിച്ചുവെന്നതായിരുന്നു ആ സവിശേഷത.
പാര്‍ട്ടി അധ്യക്ഷന്‍ അമിത് ഷായ്‌ക്കൊപ്പം വലിഞ്ഞു മുറുകിയ മുഖത്തോടെ പത്രസമ്മേളനത്തിനെത്തിയ മോദി പലപ്പോഴും താടിക്കു കൈ വെച്ച് പരാജിതന്റേതായ രീതിയില്‍ അലക്ഷ്യമായ ഇരുത്തത്തോടെ തന്റെ ശരീര ഭാഷ പ്രകടമാക്കുകയും ചെയ്തു. അമിത് ഷാ അഞ്ചു വര്‍ഷത്തെ മോദി ഭരണത്തിന്റെ ഗുണഗണങ്ങള്‍ എണ്ണിപ്പറഞ്ഞ് വീണ്ടും അധികാരത്തിലേക്ക് തിരിച്ചെത്തുമെന്ന് ആത്മ വിശ്വാസം പ്രകടിപ്പിച്ചു കൊണ്ട് 20 മിനിറ്റോളം സംസാരിച്ചപ്പോള്‍ പ്രധാന മന്ത്രിയുടെ ശരീര ഭാഷയില്‍ ഈ ആത്മവിശ്വാസം പ്രകടമായിരുന്നില്ല താനും.

ഷായ്ക്ക് ശേഷം ആദ്യമായി മാധ്യമ പ്രവര്‍ത്തകരോട് സംസാരിച്ച മോദിയാവട്ടെ തന്റെ സര്‍ക്കാര്‍ പ്രാപ്തിയുള്ളതാണെന്ന് സ്ഥാപിക്കാന്‍ തെരഞ്ഞെടുപ്പും ഐ.പി.എല്ലും വിദ്യാര്‍ത്ഥികളുടെ പരീക്ഷയുമെല്ലാം ഒരുമിച്ച് നടത്താന്‍ കഴിയുമെന്ന് പറഞ്ഞു.
അഞ്ചു വര്‍ഷം ഭരിച്ച പാര്‍ട്ടി അപൂര്‍വമായെ അധികാരത്തില്‍ തിരിച്ചെത്താറുള്ളൂവെന്നും വ്യക്തമാക്കി. 2019ല്‍ പാര്‍ട്ടി അധികാരത്തില്‍ തിരിച്ചെത്തുമെന്നും ആവര്‍ത്തിച്ചു. പക്ഷേ മാധ്യമ പ്രവര്‍ത്തകര്‍ ചോദ്യങ്ങള്‍ക്കായി തയാറായപ്പോള്‍ ഉത്തരം അമിത് ഷാ നല്‍കുമെന്ന് പറഞ്ഞ് ഒഴിയുകയും ചെയ്തു. പാര്‍ട്ടി അധ്യക്ഷനുള്ളപ്പോള്‍ അച്ചടക്കമുള്ള പ്രവര്‍ത്തകനെന്ന നിലയില്‍ അദ്ദേഹത്തെ പിന്തുടരുകയാണ് താനെന്ന ഒഴിവു കഴിവാണ് മോദി പറഞ്ഞത്. മോദിയില്‍ നിന്നും ഉത്തരം വേണമെന്ന് മാധ്യമ പ്രവര്‍ത്തകര്‍ ആവര്‍ത്തിച്ചപ്പോള്‍ താന്‍ മറുപടി നല്‍കാമെന്നു പറഞ്ഞ് ഷാ രംഗത്തു വരികയായിരുന്നു. എല്ലാ ചോദ്യത്തിനും പ്രധാനമന്ത്രി ഉത്തരം നല്‍കേണ്ടതില്ലെന്നും ചോദ്യം അനാവശ്യമാണെന്നുമായിരുന്നു ഷായുടെ പ്രതികരണം. മാധ്യമ പ്രവര്‍ത്തകര്‍ക്ക് നന്ദി പറഞ്ഞ മോദി പലപ്പോഴും സംസാരത്തിനിടക്ക് ചിരിക്കാന്‍ ശ്രമം നടത്തിയെങ്കിലും കൃത്രിമത്വം പ്രകടമായിരുന്നു. അവസാന ദിവസം മോദി മാധ്യമ പ്രവര്‍ത്തകരെ കണ്ടത് തന്നെ ഷായുടെ നിര്‍ബന്ധത്തിന് വഴങ്ങിയാണെന്ന വാര്‍ത്തകളും ഇതിനിടക്ക് പ്രചരിക്കുന്നുണ്ടായിരുന്നു. രാവിലെ അമിത് ഷാ വാര്‍ത്താ സമ്മേളനം നടത്തുമെന്നാണ് അറിയിപ്പ് വന്നതെങ്കിലും ഉച്ചയ്ക്ക് രണ്ടരയോടെയാണ് മോദി മാധ്യമങ്ങളെ അഭിമുഖീകരിക്കുമെന്ന രീതിയില്‍ വാര്‍ത്തകളെത്തിയത്.

അതേ സമയം ചോദ്യങ്ങളെ നേരിടാതെ പത്ര സമ്മേളനം പൂര്‍ത്തിയാക്കി മോദി മടങ്ങിയെങ്കിലും മറുഭാഗത്ത് ഇതേ സമയം തന്നെ മാധ്യമങ്ങളെ കണ്ട കോണ്‍ഗ്രസ് അധ്യക്ഷന്‍ കൂടുതല്‍ വാചാലനാവുന്ന കാഴ്ചയാണ് കണ്ടത്. ബി.ജെ.പിക്കും മോദിക്കുമെതിരെ ആഞ്ഞടിച്ച രാഹുല്‍ പ്രധാനമന്ത്രി ആദ്യമായി വാര്‍ത്താ സമ്മേളനം വിളിച്ചു ചേര്‍ത്തത് നല്ലകാര്യമാണെന്ന് പറഞ്ഞു. ഫലം വരുന്നതിന് അഞ്ച്-ആറ് ദിവസം മുമ്പ് അമിത് ഷായേയും കൂട്ടിയാണ് വാര്‍ത്താ സമ്മേളനത്തിന് വന്നത് ഇത് അസാധാരണമാണെന്നും അദ്ദേഹം പറഞ്ഞു.
റഫാലില്‍ തന്റെ ചോദ്യങ്ങള്‍ക്ക് ഉത്തരം നല്‍കാത്തതെന്തെന്നും താനുമായി ചര്‍ച്ചക്ക് മോദി എന്തു കൊണ്ട് വരുന്നില്ലെന്നും രാഹുല്‍ ചോദിച്ചു. തെരഞ്ഞെടുപ്പ് കമ്മീഷന്റെ നടപടികളെയും രാഹുല്‍ ചോദ്യം ചെയ്തു. മോദിക്കു മുന്നില്‍ 90 ശതമാനം വാതിലുകളും തങ്ങള്‍ അടച്ചതായും എതിരാളികളെ അധിക്ഷേപിച്ച് ബാക്കി 10 ശതമാനം മോദി തന്നെ കൊട്ടിയടച്ചതായും രാഹുല്‍ പറഞ്ഞു. എല്ലാ ചോദ്യങ്ങളെയും സധൈര്യം നേരിട്ട രാഹുല്‍ കൃത്യമായ മറുപടിയും നല്‍കി. മാധ്യമ പ്രവര്‍ത്തകരുടെ ചോദ്യങ്ങള്‍ മോദി അമിത് ഷായ്ക്ക് കൈമാറിയതിനേയും കോണ്‍ഗ്രസ് പരിഹസിച്ചു.മോദിയുടെ വാര്‍ത്താ സമ്മേളനം തങ്ങള്‍ക്ക് ധൈര്യം ചോര്‍ന്നില്ലെന്ന് മാധ്യമങ്ങള്‍ക്ക് മുന്നില്‍ തുറന്ന് കാണിക്കുന്നതിനായി നടത്തിയ ശ്രമമായിരുന്നുവെങ്കില്‍ രാഹുലിന്റേത് എല്ലാ അര്‍ത്ഥത്തിലും തികഞ്ഞ ആത്മവിശ്വാസത്തോടെയുള്ളതായിരുന്നു.
രാഹുലിനോട് ചോദ്യങ്ങള്‍ ചോദിക്കാന്‍ മാധ്യമ പ്രവര്‍ത്തകര്‍ മത്സരിച്ചപ്പോള്‍ ചോദ്യങ്ങള്‍ക്ക് മുഖം കൊടുക്കാതെയുള്ള മോദിയുടെ വാര്‍ത്താ സമ്മേളനം ഫലത്തില്‍ മാധ്യമങ്ങളെ മോദിക്ക് പേടിയാണെന്ന രാഹുലിന്റെ ആരോപണങ്ങള്‍ക്ക് ശക്തിപകരുന്നതായി.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

kerala

കൊച്ചി കപ്പലപകടം: ഷിപ്പിങ് കമ്പനിയുമായുള്ള ചര്‍ച്ചയ്ക്ക് വിദഗ്ത സമിതിയെ നിയോഗിച്ച് സര്‍ക്കാര്‍

കപ്പലില്‍ നിന്നും കടലിലേക്ക് വീണ 56 കണ്ടെയ്‌നറുകള്‍ തീരത്ത് കണ്ടെത്തിയതായി റവന്യു വകുപ്പ് അറിയിച്ചു.

Published

on

കൊച്ചി തീരത്ത് അറബിക്കടലിലുണ്ടായ കപ്പലപകടവുമായി ബന്ധപ്പെട്ട് ഷിപ്പിങ് കമ്പനിയുമായുള്ള ചര്‍ച്ചയ്ക്ക് വിദഗ്ത സമിതിയെ നിയോഗിച്ച് സര്‍ക്കാര്‍. ഷിപ്പിങ് കമ്പനിയുമായുള്ള ചര്‍ച്ചയില്‍ നഷ്ടപരിഹാരം, കപ്പലപകടം ഉണ്ടാക്കാന്‍ ഇടയുള്ള മലിനീകരണം, കപ്പലപകടം ഉണ്ടാക്കാനിടയുള്ള ആഘാതം എന്നിവ പഠിക്കാനാണ് സമിതികള്‍ രൂപീകരിച്ചത്. പരിസ്ഥിതി വകുപ്പ് സ്‌പെഷ്യല്‍ സെക്രട്ടറി, ധനവകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറി, ശാസ്ത്ര സാങ്കേതിക വകുപ്പ് സെക്രട്ടറി എന്നിവര്‍ അധ്യക്ഷന്മാരായ സമിതികളാണ് രൂപീകരിച്ചത്.

പരിസ്ഥിതി വകുപ്പ് സ്‌പെഷ്യല്‍ സെക്രട്ടറിയാണ് പ്രിന്‍സിപ്പല്‍ ഇംപാക്ട് അസെസ്‌മെന്റ് ഓഫീസര്‍. ഇദ്ദേഹമാണ് കപ്പല്‍ കമ്പനിയുമായി ചര്‍ച്ച നടത്തുന്ന നോഡല്‍ ഓഫീസര്‍. നഷ്ടപരിപരിഹാരം ഉള്‍പ്പടെയുള്ള കാര്യങ്ങള്‍ ധനവകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറി അധ്യക്ഷനായ സമിതി ചര്‍ച്ച ചെയ്യും. മലിനീകരണം പഠിക്കാനാണ് ശാസ്ത്ര സാങ്കേതിക വകുപ്പ് സെക്രട്ടറി അധ്യക്ഷനായ സമിതി.

അതേസമയം കപ്പലില്‍ നിന്നും കടലിലേക്ക് വീണ 56 കണ്ടെയ്‌നറുകള്‍ തീരത്ത് കണ്ടെത്തിയതായി റവന്യു വകുപ്പ് അറിയിച്ചു. മെയ് 29ന് വൈകിട്ട് 5.30 വരെയുള്ള കണക്കനുസരിച്ച് കൊല്ലത്ത് നിന്ന് 43 എണ്ണവും ആലപ്പുഴ തീരത്ത് നിന്ന് രണ്ടെണ്ണവും തിരുവനതപുരംത്ത് നിന്ന് 13 എണ്ണവുമാണ് കണ്ടെത്തിയത്.

നിലവില്‍ അപകടകാരിയായ കാല്‍സ്യം കാര്‍ബൈഡ് അടങ്ങിയ കണ്ടെയ്‌നറുകള്‍ കണ്ടെത്താനായിട്ടില്ല.

Continue Reading

india

ഫുഡ് ലേബലിംഗിലും പ്രമോഷനുകളിലും ഉപഭോക്താക്കളെ തെറ്റിദ്ധരിപ്പിക്കുന്ന ‘100%’ ക്ലെയിമുകള്‍ ഉപയോഗിക്കരുത്: എഫ്എസ്എസ്എഐ

ഫുഡ് ലേബലുകള്‍, പാക്കേജിംഗ്, പ്രൊമോഷണല്‍ ഉള്ളടക്കം എന്നിവയില്‍ ഈ പദം ഉപയോഗിക്കുന്നതില്‍ നിന്ന് വിട്ടുനില്‍ക്കാന്‍ അപെക്‌സ് ഫുഡ് റെഗുലേറ്റര്‍ എല്ലാ ഫുഡ് ബിസിനസ്സ് ഓപ്പറേറ്റര്‍മാരോടും (FBOs) നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്

Published

on

ന്യൂഡല്‍ഹി: ഫുഡ് സേഫ്റ്റി ആന്‍ഡ് സ്റ്റാന്‍ഡേര്‍ഡ് അതോറിറ്റി ഓഫ് ഇന്ത്യ (എഫ്എസ്എസ്എഐ) ഫുഡ് ലേബലിംഗിലും പ്രൊമോഷണല്‍ മെറ്റീരിയലുകളിലും ‘100%” എന്ന പദം ഉപയോഗിക്കുന്നതിനെതിരെ ശക്തമായ ഉപദേശം നല്‍കി, ഉപഭോക്താക്കളെ തെറ്റിദ്ധരിപ്പിക്കാനുള്ള സാധ്യത ചൂണ്ടിക്കാട്ടി.

ഫുഡ് ലേബലുകള്‍, പാക്കേജിംഗ്, പ്രൊമോഷണല്‍ ഉള്ളടക്കം എന്നിവയില്‍ ഈ പദം ഉപയോഗിക്കുന്നതില്‍ നിന്ന് വിട്ടുനില്‍ക്കാന്‍ അപെക്‌സ് ഫുഡ് റെഗുലേറ്റര്‍ എല്ലാ ഫുഡ് ബിസിനസ്സ് ഓപ്പറേറ്റര്‍മാരോടും (FBOs) നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്, നിലവിലുള്ള റെഗുലേറ്ററി വ്യവസ്ഥകള്‍ക്ക് കീഴിലുള്ള അവ്യക്തതയും തെറ്റായ വ്യാഖ്യാനത്തിനുള്ള സാധ്യതയും കാരണം.

ഭക്ഷ്യ ഉല്‍പന്ന ലേബലുകളിലും പരസ്യ പ്ലാറ്റ്ഫോമുകളിലും ‘100%” ഉപയോഗത്തില്‍ ശ്രദ്ധേയമായ വര്‍ദ്ധനവ് എഫ്എസ്എസ്എഐ വ്യാഴാഴ്ച പുറത്തിറക്കിയ ഒരു ഉപദേശത്തില്‍ എടുത്തുകാട്ടി. നിലവിലെ നിയന്ത്രണങ്ങള്‍ പ്രകാരം ഈ പദം നിര്‍വചിക്കപ്പെട്ടിട്ടില്ലെന്നും ഉപഭോക്താക്കള്‍ക്കിടയില്‍ തെറ്റിദ്ധരിപ്പിക്കുന്ന മതിപ്പ് സൃഷ്ടിക്കാന്‍ കഴിയുമെന്നും അതോറിറ്റി ഊന്നിപ്പറഞ്ഞു.

2018ലെ ഫുഡ് സേഫ്റ്റി ആന്‍ഡ് സ്റ്റാന്‍ഡേര്‍ഡ്‌സ് (പരസ്യവും ക്ലെയിമുകളും) റെഗുലേഷന്‍സ് അനുസരിച്ച്, 2006ലെ ഫുഡ് സേഫ്റ്റി ആന്റ് സ്റ്റാന്‍ഡേര്‍ഡ് ആക്ട് പ്രകാരമോ അതിന് കീഴിലുള്ള ഏതെങ്കിലും നിയമങ്ങളും നിയന്ത്രണങ്ങളും പ്രകാരം ‘100%” എന്ന പദം നിര്‍വചിക്കുകയോ പരാമര്‍ശിക്കുകയോ ചെയ്തിട്ടില്ല.

കൂടാതെ, മേല്‍പ്പറഞ്ഞ നിയന്ത്രണങ്ങളുടെ ഉപനിയന്ത്രണം 10(7) മറ്റ് നിര്‍മ്മാതാക്കളെ ഇകഴ്ത്തുന്നതോ ഉപഭോക്താക്കളെ തെറ്റിദ്ധരിപ്പിക്കുന്നതോ ആയ ഏതെങ്കിലും പരസ്യമോ ??അവകാശവാദമോ വ്യക്തമായി നിരോധിക്കുന്നു. സബ്-റെഗുലേഷന്‍ 4(1) പ്രകാരം, എല്ലാ ക്ലെയിമുകളും സത്യസന്ധവും അവ്യക്തവും അര്‍ത്ഥവത്തായതും തെറ്റിദ്ധരിപ്പിക്കുന്നതും അല്ലാത്തതും ഉപഭോക്താക്കള്‍ക്ക് നല്‍കിയിരിക്കുന്ന വിവരങ്ങള്‍ മനസ്സിലാക്കാന്‍ സഹായിക്കുന്നതുമായിരിക്കണം.

‘100%’ എന്ന പദം സ്വന്തമായോ മറ്റ് വിവരണങ്ങളുമായി സംയോജിപ്പിച്ചോ ഉപയോഗിക്കുന്നത് കേവലമായ പരിശുദ്ധിയോ ശ്രേഷ്ഠതയോ തെറ്റായി നിര്‍ദ്ദേശിക്കാന്‍ സാധ്യതയുണ്ടെന്ന് FSSAI അഭിപ്രായപ്പെട്ടു. ”ഇത് വിപണിയില്‍ ലഭ്യമായ മറ്റ് താരതമ്യപ്പെടുത്താവുന്ന ഉല്‍പ്പന്നങ്ങള്‍ നിലവാരം കുറഞ്ഞതോ അല്ലെങ്കില്‍ റെഗുലേറ്ററി മാനദണ്ഡങ്ങള്‍ പാലിക്കാത്തതോ ആണെന്ന് ഉപഭോക്താക്കളെ തെറ്റിദ്ധരിപ്പിക്കും,” പ്രസ്താവനയില്‍ പറയുന്നു.

ഈ ആശങ്കകളുടെ വെളിച്ചത്തില്‍, ഭക്ഷ്യ ഉല്‍പ്പന്ന ലേബലുകള്‍, പാക്കേജിംഗ്, ഏതെങ്കിലും തരത്തിലുള്ള പ്രമോഷണല്‍ ഉള്ളടക്കം എന്നിവയില്‍ ‘100%’ ഉപയോഗിക്കുന്നത് ഒഴിവാക്കാന്‍ എല്ലാ FBO-കളോടും നിര്‍ദ്ദേശിച്ചിട്ടുണ്ട്.

ഉപഭോക്തൃ താല്‍പ്പര്യങ്ങള്‍ സംരക്ഷിക്കുന്നതിനും അറിവോടെയുള്ള തീരുമാനമെടുക്കല്‍ പ്രോത്സാഹിപ്പിക്കുന്നതിനുമായി ഫുഡ് ലേബലിംഗില്‍ സുതാര്യതയും നീതിയും ഉറപ്പാക്കുന്നതിനുള്ള പ്രതിബദ്ധത FSSAI ആവര്‍ത്തിച്ചു.

Continue Reading

Video Stories

എറണാകുളത്ത് കോണ്‍ക്രീറ്റ്കട്ട തലയില്‍ വീണ് യുവതിക്ക് ദാരുണാന്ത്യം

Published

on

സംസ്ഥാനത്ത് മഴക്കെടുതിയില്‍ വീണ്ടും മരണം. ജോലി കഴിഞ്ഞു മടങ്ങവെ വൈകീട്ട് കെട്ടിടത്തിന്റെ മുകളില്‍ നിന്നും കോണ്‍ക്രിറ്റ് കട്ട തലയില്‍ വീണ് യുവതിക്ക് ദാരൂണാന്ത്യം. വടക്കേക്കര സത്താര്‍ ഐലന്റ് സ്വദേശിനി ആര്യാ ശ്യാംമോനാണ് മരിച്ചത്. മൂന്നാം നിലയില്‍ നിന്നും കോണ്‍ക്രീറ്റ് കട്ട യുവതിയുടെ തലയിലേക്ക് പതിക്കുകയായിരുന്നു.

തുടര്‍ന്ന് ആര്യയെ നാട്ടുക്കാര്‍ ആശുപത്രിയിലെത്തിച്ചു. എന്നാല്‍ ഇന്ന് രാവിലെ ചികിത്സയിലിരിക്കെ മരണം സംഭവിച്ചു. മകള്‍ക്കൊപ്പമാണ് ആര്യ ബസ് സ്റ്റോപ്പില്‍ പോയിരുന്നത്. എന്നാല്‍ അപകടത്തില്‍ പരുക്കേല്‍ക്കാതെ കുട്ടി രക്ഷപ്പെടുകയായിരുന്നു. സംസ്ഥാനത്തെ മഴക്കെടുതിയില്‍ ഇന്ന് മാത്രം മൂന്ന് പേരാണ് മരണപ്പെട്ടത്.

എറണാകുളത്ത് മഴക്കെടുതിയില്‍ വ്യാപകനഷ്ടമാണ് ഉണ്ടായത്. കണ്ണമാലി, നായരമ്പലം എന്നീ ഭാഗങ്ങളിലും കനത്ത മഴയിലും കാറ്റിലും വ്യാപക നാശനഷ്ടമാണ് ഉണ്ടായിരിക്കുന്നത്. തെക്കന്‍ കേരളത്തിലും ശക്തമായ മഴ തുടരുകയാണ്. തിരുവനന്തപുരത്തും കൊല്ലത്തും നിരവധി വീടുകള്‍ തകര്‍ന്നു. പത്തനംതിട്ടയില്‍ വിവിധ നദികളില്‍ ജലനിരപ്പ് ഉയര്‍ന്നു.

Continue Reading

Trending