kerala
കുസാറ്റിലും കുതിപ്പ് കാട്ടി എം.എസ്.എഫ്
സര്‍വകലാശാല രാഷ്ട്രീയം എസ്.എഫ്.ഐ രാഷ്ട്രീയത്തെ തിരസ്‌കരിക്കുന്നതിനും സര്‍വകലാശാലകളില്‍ എം. എസ്.എഫ് അവതരിപ്പിക്കുന്ന വിദ്യാര്‍ത്ഥിത്വ രാഷ്ട്രീയത്തെ വിദ്യാര്‍ത്ഥി സമൂഹം ഏറ്റെടുക്കുന്നതിന് തെളിവാണ് ഈ ചരിത്ര വിജയം

എറണാകുളത്തിന്റെ ഹൃദയമുറ്റത്ത് പുതിയ ചരിത്രം രചിച്ച് എം.എസ്.എഫ്. ദീര്‍ഘകാലം എസ്.എഫ്.ഐ ആധിപത്യം തുടര്‍ന്നിരുന്ന കൊച്ചി ശാസ്ത്ര സാങ്കേതിക സര്‍വകലാശാലയിലേക്ക് നടന്ന തെരഞ്ഞെടുപ്പില്‍ എം. എസ്.എഫിന് ചരിത്ര മുന്നേറ്റം. മത്സരിച്ച സീറ്റുകളില്‍ അധികവും വിജയിച്ച തെരഞ്ഞെടുപ്പില്‍ കൂടുതല്‍ യു.യു.സിമാരെ എം. എസ്.എഫിന് വിജയിപ്പിക്കാന്‍ കഴിഞ്ഞു. തെരഞ്ഞെടുപ്പിന് മുമ്പ് എസ്.എഫ് ഐ അധിപത്യം പ്രകടിപ്പിച്ചിരുന്ന ഇടങ്ങളിലാണ് എം എസ്. എഫിന് വിജയം പിടിച്ചെടുക്കാന്‍ കഴിഞ്ഞത്.
സര്‍വകലാശാലയില്‍ പതിനെട്ട് സീറ്റുകളിലേക്കാണ് എം. എസ്.എഫ് മത്സരിച്ചത്. അതില്‍ പതിമൂന്ന് സീറ്റുകളും എം. എസ്.എഫ് നേടിയെടുത്തു. എസ്.എഫ്.ഐ എതിരില്ലാതെ ജയിച്ചിരുന്ന സീറ്റുകളിലടക്കം എം എസ് .എഫ് മത്സരിക്കുകയും വിജയിക്കുകയും ചെയ്തു. സര്‍വകലാശാലയുടെ ചരിത്രത്തില്‍ ആദ്യമായാണ് ഇത്ര യു.യു.സി മാരെ എം.എസ്.എഫിന് വിജയിപ്പിക്കാന്‍ കഴിഞ്ഞത്. പരാജയപ്പെട്ട സീറ്റുകള്‍ ചെറിയ വ്യത്യാസങ്ങള്‍ക്കാണ് നഷ്ടപ്പെട്ടത്. ഒരു സീറ്റ് ടോസിലാണ് നഷ്ടപ്പെട്ടത്.
എസ്.എഫ്.ഐ ആധിപത്യം സ്ഥാപിച്ചിരുന്ന സ്‌കൂള്‍ ഓഫ് ഇന്റസട്രിയല്‍ ഫിഷറീസില്‍ നിന്നടക്കം വിദ്യാര്‍ത്ഥി പ്രതിനിധികളെ വിജയിപ്പിച്ചെടുക്കാന്‍ എം. എസ്.എഫിന് കഴിഞ്ഞു. സര്‍വകലാശാല രാഷ്ട്രീയം എസ്.എഫ്.ഐ രാഷ്ട്രീയത്തെ തിരസ്‌കരിക്കുന്നതിനും സര്‍വകലാശാലകളില്‍ എം. എസ്.എഫ് അവതരിപ്പിക്കുന്ന വിദ്യാര്‍ത്ഥിത്വ രാഷ്ട്രീയത്തെ വിദ്യാര്‍ത്ഥി സമൂഹം ഏറ്റെടുക്കുന്നതിന് തെളിവാണ് ഈ ചരിത്ര വിജയം എന്ന് എം.എസ്.എഫ് പ്രസിഡന്റ് പി.കെ നവാസ് ജനറല്‍ സെക്രട്ടറി സി.കെ നജാഫ് ട്രഷറര്‍ അഷ്ഹര്‍ പെരുമുക്ക്, എം. എസ്.എഫ് ദേശീയ സെക്രട്ടറി അഡ്വ. സജല്‍, ജലീല്‍ കാടാമ്പുഴ, എ.വി നബീല്‍, ഹാഫിസ്, റമീസ്, സി.കെ ഷാമിര്‍ , മാഹിന്‍ ഉമ്മര്‍ അഡ്വ. അജാസ് സലീം എന്നിവര്‍ പറഞ്ഞു.
kerala
തെന്നല ബാലകൃഷ്ണപിളളയ്ക്ക് വിട നല്‍കി കേരളം; സംസ്‌കാര ചടങ്ങ് തൈക്കാട് ശാന്തി കവാടത്തില്‍ നടന്നു

തിരുവനന്തപുരം: മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും കെപിസിസി മുന്‍പ്രസിഡന്റുമായ തെന്നല ബാലകൃഷ്ണപിള്ളയ്ക്ക് വിട. തിരുവനന്തപുരം തൈക്കാട് ശാന്തി കവാടത്തില്‍ ഔദ്യോഗിക ബഹുമതികളോടെ സംസ്‌കാര ചടങ്ങുകള്‍ നടന്നു. മുഖ്യമന്ത്രി പിണറായി വിജയന്‍ ഉള്‍പ്പെടെ തെന്നലയ്ക്ക് അന്തിമോപചാരമാര്‍പ്പിച്ചു.
ചടങ്ങില്‍ ഗോവ ഗവര്‍ണര്‍ പി എസ് ശ്രീധരന്‍പിള്ള, മുഖ്യമന്ത്രി പിണറായി വിജയന്‍ തുടങ്ങിയവര്‍ കെപിസിസി ആസ്ഥാനത്തേക്ക് എത്തി അന്തിമോപചാരമര്‍പ്പിച്ചു. പുതുതലമുറ മാതൃകയാക്കേണ്ട നേതാവായിരുന്നു തെന്നല ബാലകൃഷ്ണപിള്ളയെന്ന് ഗവര്‍ണര്‍ പി. എസ് ശ്രീധരന്‍ പിള്ള പറഞ്ഞു. നെട്ടയത്തെ വീട്ടിലും കെപിസിസി ഓഫീസിലുമായി നേതാക്കള്‍ അടക്കം ആയിരങ്ങളാണ് തെന്നല ബാലകൃഷ്ണപിള്ളയ്ക്ക് അന്തിമോപചാരമര്‍പ്പിക്കാന്‍ എത്തിയത്.
kerala
ബിജെപി നേതാവ് ജി.കൃഷ്ണകുമാറിനെതിരെ തട്ടിക്കൊണ്ടുപോകലിന് കേസ്
മകള്‍ ദിയ കൃഷ്ണയുടെ സ്ഥാപനത്തിലെ വനിതാ ജീവനക്കാരുടേതാണ് പരാതി

തിരുവനന്തപുരം: ബിജെപി നേതാവും നടനുമായ കൃഷ്ണ കുമാറിനും മകള്‍ക്കും എതിരെ തട്ടിക്കൊണ്ട് പോവല്‍ കേസ്. കൃഷ്ണകുമാറിന്റെ രണ്ടാമത്തെ മകളും സോഷ്യല്‍ മീഡിയ ഇന്‍ഫ്‌ളുവന്‍സറുമായി ദിയയുടെ സ്ഥാപനത്തിലെ ജീവനക്കാരുടെ പരാതിയിലാണ് നടപടി.
കവടിയാറില്‍ ഒ ബൈ ഓസി എന്ന പേരില്‍ നടത്തുന്ന സ്ഥാപനത്തിലെ ജീവനക്കാരാണ് പരാതി നല്‍കിയത്. തട്ടിക്കൊണ്ട് പോയി ഭീഷണിപ്പെടുത്തി പണം വാങ്ങാന്‍ ശ്രമിച്ചു എന്നാണ് പരാതി. ക്യൂആര്‍ കോഡില്‍ കൃത്രിമം കാട്ടി ദിയയുടെ സ്ഥാപനത്തില്‍ നിന്നും പണം തട്ടിയെന്ന് കാട്ടി ജീവനക്കാര്‍ക്ക് എതിരെ നേരത്തെ പരാതി നല്‍കിയിരുന്നു. 69 ലക്ഷം രൂപ തട്ടിയെടുത്തു എന്നായിരുന്ന പരാതിയില്‍ മ്യൂസിയം പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്യുകയും ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് പുതിയ സംഭവം.
സ്ഥാനത്തില്‍ നിന്നും പണം നഷ്ടപ്പെട്ട സംഭവത്തില്‍ ആരോപണ വിധേയരായ ജീവനക്കാരുമായി കൃഷ്ണ കുമാറും ദിയയും ചര്‍ച്ച നടത്തിയിരുന്നു. ഈ ചര്‍ച്ചയില്‍ പണം തിരികെ നല്‍കാന്‍ ആവശ്യപ്പെട്ടിരുന്നു. അതുപ്രകാരം എട്ട് ലക്ഷം രൂപ നല്‍കി. ബാക്കി പിന്നീട് നല്‍കാമെന്നായിരുന്നു ജീവനക്കാരികളും അവരുടെ ബന്ധുക്കളും അറിയിച്ചത്.
kerala
ഷൈൻ ടോം ചാക്കോയുടെ പിതാവ് സി പി ചാക്കോയുടെ സംസ്കാരം തിങ്കളാഴ്ച
തൃശൂർ മുണ്ടൂരിലെ വീട്ടിൽ നാളെ വൈകിട്ട് നാല് മണി മുതലാണ് പൊതുദർശനം

തമിഴ്നാട്ടിലെ വാഹനാപകടത്തിൽ മരിച്ച നടൻ ഷൈൻ ടോം ചാക്കോയുടെ പിതാവ് സി പി ചാക്കോയുടെ സംസ്കാരം തിങ്കളാഴ്ച. തൃശൂർ മുണ്ടൂർ പരികർമ്മല മാതാ പള്ളിയിലാണ് സംസ്കാരം. അപകടത്തിൽ പരുക്കേറ്റ് തൃശൂരിലെ ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന ഷൈൻ ടോം ചാക്കോയെയും അമ്മയെയും കേന്ദ്രമന്ത്രി സുരേഷ് ഗോപിയും സിനിമ പ്രവർത്തകരും സന്ദർശിച്ചു.
തൃശൂർ മുണ്ടൂരിലെ വീട്ടിൽ നാളെ വൈകിട്ട് നാല് മണി മുതലാണ് പൊതുദർശനം. മുണ്ടൂർ പരികർമ്മല മാതാ പള്ളിയിൽ തിങ്കളാഴ്ച മൃതദ്ദേഹം സംസ്കരിക്കാനാണ് കുടുംബത്തിൻറെ തീരുമാനം.വിദേശത്തുള്ള ഷൈനിന്റെ സഹോദരിമാർ ഇന്ന് രാത്രിയോടെ നാട്ടിലെത്തും. സംസ്കാരത്തിനുശേഷം ഷൈൻ ടോമിന്റെയും അമ്മ മരിയയുടെയും ശസ്ത്രക്രിയ നടത്തും.
ഇരുവരുടെയും ആരോഗ്യസ്ഥിതിയിൽ ആശങ്കപ്പെടേണ്ടതില്ലെന്ന് ആശുപത്രിയിൽ സന്ദർശനം നടത്തിയ ശേഷം കേന്ദ്രമന്ത്രി സുരേഷ്ഗോപി പ്രതികരിച്ചു. കൈക്ക് പരുക്കേറ്റ ഷൈൻ ടോം ചാക്കോയും നടുവിന് പരിക്കേറ്റ അമ്മയും
തൃശൂരിലെ സൺ ആശുപത്രിയിൽ ചികിത്സയിൽ തുടരുകയാണ്.
-
kerala2 days ago
തീര്‍ത്ഥാടകര്‍ക്ക് കേരള ഹജ്ജ് കമ്മിറ്റി സര്‍പ്രൈസ് ഗിഫ്റ്റ് കൊടുക്കുന്നതായി വ്യാജ പ്രചരണം
-
kerala2 days ago
ബലി പെരുന്നാള്‍; സംസ്ഥാനത്തെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും നാളെ അവധി
-
film2 days ago
അന്ന് മുതല്‍ ഇന്ന് വരെ ചിരിപ്പിച്ചു ബൈജു സന്തോഷ് ; ‘വ്യസനസമേതം ബന്ധുമിത്രാദികള്‍’ ജൂണ്‍ 13ന്
-
india2 days ago
തപാല്‍ വകുപ്പും ഇനി ഡിജിറ്റലാവും; പിന്‍കോഡിന് പകരം ഇനി ഡിജിപിന്‍
-
kerala2 days ago
വിദ്യാര്‍ഥിനിക്ക് എതിരായ വ്യാജപ്രചാരണം; അധ്യാപികയ്ക്ക് സസ്പെന്ഷന്
-
india3 days ago
ആര്‍സിബി ആഘോഷത്തിനിടെയുണ്ടായ തിക്കിലും തിരക്കിലും പെട്ട് 11 മരണം; 47 പേര്‍ക്ക് പരിക്ക്
-
india3 days ago
രാജ്യത്തെ കോവിഡ് കേസുകള്‍ 4,866 ആയി ഉയര്‍ന്നു; മരിച്ചവരില്‍ 5 മാസം പ്രായമായ കുഞ്ഞും
-
india3 days ago
‘അതുല്യനായ നേതാവ്’; ഖാഇദെ മില്ലത്തിന്റെ ഖബറിടം സന്ദര്‍ശിച്ച് തമിഴ്നാട് മുഖ്യമന്ത്രി എം.കെ സ്റ്റാലിന്