Connect with us

kerala

കുസാറ്റിലും കുതിപ്പ് കാട്ടി എം.എസ്.എഫ്

സര്‍വകലാശാല രാഷ്ട്രീയം എസ്.എഫ്.ഐ രാഷ്ട്രീയത്തെ തിരസ്‌കരിക്കുന്നതിനും സര്‍വകലാശാലകളില്‍ എം. എസ്.എഫ് അവതരിപ്പിക്കുന്ന വിദ്യാര്‍ത്ഥിത്വ രാഷ്ട്രീയത്തെ വിദ്യാര്‍ത്ഥി സമൂഹം ഏറ്റെടുക്കുന്നതിന് തെളിവാണ് ഈ ചരിത്ര വിജയം

Published

on

എറണാകുളത്തിന്റെ ഹൃദയമുറ്റത്ത് പുതിയ ചരിത്രം രചിച്ച് എം.എസ്.എഫ്. ദീര്‍ഘകാലം എസ്.എഫ്.ഐ ആധിപത്യം തുടര്‍ന്നിരുന്ന കൊച്ചി ശാസ്ത്ര സാങ്കേതിക സര്‍വകലാശാലയിലേക്ക് നടന്ന തെരഞ്ഞെടുപ്പില്‍ എം. എസ്.എഫിന് ചരിത്ര മുന്നേറ്റം. മത്സരിച്ച സീറ്റുകളില്‍ അധികവും വിജയിച്ച തെരഞ്ഞെടുപ്പില്‍ കൂടുതല്‍ യു.യു.സിമാരെ എം. എസ്.എഫിന് വിജയിപ്പിക്കാന്‍ കഴിഞ്ഞു. തെരഞ്ഞെടുപ്പിന് മുമ്പ് എസ്.എഫ് ഐ അധിപത്യം പ്രകടിപ്പിച്ചിരുന്ന ഇടങ്ങളിലാണ് എം എസ്. എഫിന് വിജയം പിടിച്ചെടുക്കാന്‍ കഴിഞ്ഞത്.

സര്‍വകലാശാലയില്‍ പതിനെട്ട് സീറ്റുകളിലേക്കാണ് എം. എസ്.എഫ് മത്സരിച്ചത്. അതില്‍ പതിമൂന്ന് സീറ്റുകളും എം. എസ്.എഫ് നേടിയെടുത്തു. എസ്.എഫ്.ഐ എതിരില്ലാതെ ജയിച്ചിരുന്ന സീറ്റുകളിലടക്കം എം എസ് .എഫ് മത്സരിക്കുകയും വിജയിക്കുകയും ചെയ്തു. സര്‍വകലാശാലയുടെ ചരിത്രത്തില്‍ ആദ്യമായാണ് ഇത്ര യു.യു.സി മാരെ എം.എസ്.എഫിന് വിജയിപ്പിക്കാന്‍ കഴിഞ്ഞത്. പരാജയപ്പെട്ട സീറ്റുകള്‍ ചെറിയ വ്യത്യാസങ്ങള്‍ക്കാണ് നഷ്ടപ്പെട്ടത്. ഒരു സീറ്റ് ടോസിലാണ് നഷ്ടപ്പെട്ടത്.

എസ്.എഫ്.ഐ ആധിപത്യം സ്ഥാപിച്ചിരുന്ന സ്‌കൂള്‍ ഓഫ് ഇന്റസട്രിയല്‍ ഫിഷറീസില്‍ നിന്നടക്കം വിദ്യാര്‍ത്ഥി പ്രതിനിധികളെ വിജയിപ്പിച്ചെടുക്കാന്‍ എം. എസ്.എഫിന് കഴിഞ്ഞു. സര്‍വകലാശാല രാഷ്ട്രീയം എസ്.എഫ്.ഐ രാഷ്ട്രീയത്തെ തിരസ്‌കരിക്കുന്നതിനും സര്‍വകലാശാലകളില്‍ എം. എസ്.എഫ് അവതരിപ്പിക്കുന്ന വിദ്യാര്‍ത്ഥിത്വ രാഷ്ട്രീയത്തെ വിദ്യാര്‍ത്ഥി സമൂഹം ഏറ്റെടുക്കുന്നതിന് തെളിവാണ് ഈ ചരിത്ര വിജയം എന്ന് എം.എസ്.എഫ് പ്രസിഡന്റ് പി.കെ നവാസ് ജനറല്‍ സെക്രട്ടറി സി.കെ നജാഫ് ട്രഷറര്‍ അഷ്ഹര്‍ പെരുമുക്ക്, എം. എസ്.എഫ് ദേശീയ സെക്രട്ടറി അഡ്വ. സജല്‍, ജലീല്‍ കാടാമ്പുഴ, എ.വി നബീല്‍, ഹാഫിസ്, റമീസ്, സി.കെ ഷാമിര്‍ , മാഹിന്‍ ഉമ്മര്‍ അഡ്വ. അജാസ് സലീം എന്നിവര്‍ പറഞ്ഞു.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

kerala

കണ്ണൂരില്‍ വിവിധയിടങ്ങളിലായി മൂന്ന് വിദ്യാര്‍ഥികള്‍ മുങ്ങി മരിച്ചു

നെല്ലിപ്പറമ്പ് സ്വദേശി ഷാഹിദ്, പുതിയങ്ങാടി സ്വദേശി ഫൈറൂസ്, അലീന എന്നിവരാണ് മരിച്ചത്.

Published

on

കണ്ണൂരില്‍ വിവിധയിടങ്ങളിലായി മൂന്ന് വിദ്യാര്‍ഥികള്‍ മുങ്ങി മരിച്ചു. ചൂട്ടാട് ബീച്ചില്‍ കുളിക്കാനിറങ്ങിയ ഒരു വിദ്യാര്‍ഥിയാണ് മരിച്ചത്. പുതിയങ്ങാടി സ്വദേശി ഫൈറൂസ് (12) ആണ് മരിച്ചത്. ബീച്ചിനോട് ചേര്‍ന്ന അഴിമുഖത്താണ് അപകടം. പുതിയങ്ങാടി ജമാഅത്ത് സ്‌കൂളിലെ ആറാം ക്ലാസ് വിദ്യാര്‍ഥിയാണ്. മൂന്നുപേരെ രക്ഷപ്പെടുത്തി ആശുപത്രിയിലേക്ക് മാറ്റി.

തള്ളിപ്പറമ്പ് കൂവേരി പുഴയിലാണ് മറ്റൊരു വിദ്യാര്‍ഥി മരിച്ചത്. നെല്ലിപ്പറമ്പ് സ്വദേശി ഷാഹിദ് (19) ആണ് മരിച്ചത്. സുഹൃത്തുക്കള്‍ക്കൊപ്പം പുഴയില്‍ കുളിക്കാന്‍ ഇറങ്ങിയപ്പോഴായിരുന്നു അപകടം.

പയ്യാവൂര്‍ കൊയിപ്രയില്‍ ഒമ്പതാം ക്ലാസ് വിദ്യാര്‍ഥിനി മുങ്ങി മരിച്ചു. സഹോദരനൊപ്പം പുഴയില്‍ കുളിക്കാന്‍ ഇറങ്ങിയ അലീന (14) ആണ് മരിച്ചത്.

Continue Reading

kerala

സംസ്ഥാനത്ത് നാളെ ഓണ്‍ലൈന്‍ ടാക്‌സി ഡ്രൈവര്‍മാര്‍ പണിമുടക്കും

നാളെ രാവിലെ പത്ത് മണിയോടുകൂടി ഓണ്‍ലൈന്‍ ടാക്‌സി ഡ്രൈവര്‍മാര്‍ എറണാകുളം കളക്ടറേറ്റിലേക്ക് പ്രത്യക്ഷ സമരം നയിക്കും.

Published

on

സംസ്ഥാനത്ത് നാളെ ഓണ്‍ലൈന്‍ ടാക്‌സി ഡ്രൈവര്‍മാര്‍ പണിമുടക്കും. വിവിധ യൂണിയനുകള്‍ സംയുക്തമായാണ് പണിമുടക്ക് നടത്തുക. യുബര്‍ അടക്കമുള്ള വന്‍കിട കുത്തക കമ്പനികളുടെ തൊഴില്‍ ചൂഷണത്തിനെതിരെയാണ് പണിമുടക്ക് പ്രഖ്യാപിച്ചിരിക്കുന്നത്. നാളെ സ്വകാര്യ ഓണ്‍ലൈന്‍ ടാക്‌സി ഡ്രൈവര്മാരെ തടയാനും കൊച്ചിയില്‍ പ്രത്യക്ഷ സമരത്തിലേക്ക് പോകാനും യൂണിയനുകള്‍ തീരുമാനിച്ചിട്ടുണ്ട്. കൂടാതെ സിഐടിയു, എഐടിയുസി തുടങ്ങിയ യൂണിയനുകള്‍ സമരത്തിന് പിന്തുണ നല്‍കും.

ഈ സമരം ഏറ്റവും കൂടുതല്‍ ബാധിക്കുക കൊച്ചി നഗരത്തെ തന്നെയായിരിക്കും. നാളെ രാവിലെ പത്ത് മണിയോടുകൂടി ഓണ്‍ലൈന്‍ ടാക്‌സി ഡ്രൈവര്‍മാര്‍ എറണാകുളം കളക്ടറേറ്റിലേക്ക് പ്രത്യക്ഷ സമരം നയിക്കും.

Continue Reading

kerala

കണ്ണൂരില്‍ ബീച്ചില്‍ കുളിക്കാനിറങ്ങിയ വിദ്യാര്‍ഥി മുങ്ങി മരിച്ചു; മൂന്ന് പേരെ രക്ഷപ്പെടുത്തി

പുതിയങ്ങാടി ജമാഅത്ത് സ്‌കൂളിലെ ആറാം ക്ലാസ്സ് വിദ്യാര്‍ഥി ആണ്.

Published

on

കണ്ണൂര്‍ ചൂട്ടാട് ബീച്ചില്‍ കുളിക്കാനിറങ്ങിയ ആറാം ക്ലാസ്സ് വിദ്യാര്‍ഥി മുങ്ങി മരിച്ചു. പുതിയങ്ങാടി സ്വദേശി ഫൈറൂസ് (12) ആണ് മരിച്ചത്. പുതിയങ്ങാടി ജമാഅത്ത് സ്‌കൂളിലെ ആറാം ക്ലാസ്സ് വിദ്യാര്‍ഥി ആണ്.

ചൂട്ടാട് ബീച്ചിനോട് ചേര്‍ന്നുള്ള അഴിമുഖത്തായിരുന്നു അപകടം. നാല് പേരായിരുന്നു ബീച്ചില്‍ കുളിക്കാനിറങ്ങിയത്. മൂന്ന് പേരെ രക്ഷപ്പെടുത്തി ആശുപത്രിയിലേക്ക് മാറ്റി.

Continue Reading

Trending