Connect with us

india

കുട്ടിയുടെ കൈപ്പിഴക്ക് കുറ്റം മുസ്‍ലിം അധ്യാപകർക്ക്; ലൗ ജിഹാദ് ആരോപിച്ച് 3 അധ്യാപകർക്ക് സസ്പെൻഷൻ

രാജസ്ഥാനിലെ ബി.ജെ.പി സര്‍ക്കാറിന്റെ വര്‍ഗീയ നടപടിക്കെതിരെ വിദ്യാര്‍ഥികളും അധ്യാപകരും രംഗത്തെത്തി.

Published

on

ഹിന്ദു വിദ്യാര്‍ഥിനിയുടെ ടി.സിയില്‍ മതത്തിന്റെ കോളത്തില്‍ ഇസ്‌ലാം എന്ന് രേഖപ്പെടുത്തിയത് ലൗ ജിഹാദിന്റെ ഭാഗമാണെന്നാരോപിച്ച് കോട്ട ജില്ലയിലെ ഗവ. സ്‌കൂളിലെ മൂന്ന് മുസ്‌ലിം അധ്യാപകരെ സസ്‌പെന്‍ഡ് ചെയ്ത നടപടി വിവാദമാകുന്നു. ഫിറോസ് ഖാന്‍, മിര്‍സ മുജാഹിദ്, ഷബാന എന്നീ അധ്യാപകരെയാണ് സസ്‌പെന്‍ഡ് ചെയ്തത്.

രാജസ്ഥാനിലെ ബി.ജെ.പി സര്‍ക്കാറിന്റെ വര്‍ഗീയ നടപടിക്കെതിരെ വിദ്യാര്‍ഥികളും അധ്യാപകരും രംഗത്തെത്തി. ഫോം പൂരിപ്പിക്കുമ്പോള്‍ മതം രേഖപ്പെടുത്തേണ്ട കോളത്തില്‍ വിദ്യാര്‍ഥിനിക്ക് തന്നെ സംഭവിച്ച കൈപ്പിഴയാണ് ഒരന്വേഷണവും കൂടാതെ സ്‌കൂളിലെ മുസ്‌ലിം അധ്യാപകരുടെ തലയിലിട്ടതെന്ന് ‘ദ വയര്‍’ നടത്തിയ അന്വേഷണത്തില്‍ വ്യക്തമായി.

2019ല്‍നടന്ന ഈ സംഭവത്തില്‍ ഈ അധ്യാപകര്‍ക്കുള്ള ബന്ധം തെളിയിക്കാന്‍ പോലും വിദ്യാഭ്യാസ വകുപ്പിന് കഴിഞ്ഞിട്ടില്ല. ഇതില്‍ ഷബാനയാകട്ടെ, 3 മാസം മുമ്പാണ് ഈ സ്‌കൂളില്‍ ജോലിയില്‍ പ്രവേശിച്ചത്. തങ്ങളുടെ പ്രിയപ്പെട്ട 3 അധ്യാപകരെയും തിരിച്ചെടുക്കും വരെ തങ്ങള്‍ സ്‌കൂളില്‍ വരില്ലെന്ന് വ്യക്തമാക്കി ജാതിമത ഭേദമന്യേ വിദ്യാര്‍ഥികള്‍ പ്രതിഷേധത്തിലാണ്.

സര്‍വ ഹിന്ദു സമാജ് എന്ന ഹിന്ദുത്വ സംഘടനയുടെ പരാതിയെ തുടര്‍ന്നാണ് അധ്യാപകര്‍ക്കെതിരെ നടപടി സ്വീകരിച്ചത്. ഹിന്ദു വിദ്യാര്‍ത്ഥികളെ നമസ്‌കരിക്കാനും ഇസ്ലാമിലേക്ക് മതംമാറ്റാനും മൂന്ന് മുസ്‌ലിം അധ്യാപകര്‍ നിര്‍ബന്ധിക്കുന്നതായും ചില നിരോധിത ‘ജിഹാദി സംഘടനകളുമായി’ ഇവര്‍ക്ക് ബന്ധമുണ്ടെന്നും ആരോപിച്ച് സംഘടന ഫെബ്രുവരി 20ന് വിദ്യാഭ്യാസ മന്ത്രി മദന്‍ ദിലാവറിന് പരാതി നല്‍കുകയായിരുന്നു. ഉടനടി ഫിറോസ് ഖാന്‍, മിര്‍സ മുജാഹിദ് എന്നീ അധ്യാപകരെ സസ്പെന്‍ഡ് ചെയ്യാന്‍ മന്ത്രി ഉത്തരവിട്ടു. അധ്യാപികയായ ഷബാനക്കെതിരെ അച്ചടക്കനടപടിയും സ്വീകരിച്ചു.

‘കോട്ട സംഗോഡ് പഞ്ചായത്തിലെ ഖജൂരി സീനിയര്‍ സെക്കന്‍ഡറി സ്‌കൂളിലെ ഒരു ഹിന്ദു പെണ്‍കുട്ടിയുടെ മതം ട്രാന്‍സ്ഫര്‍ സര്‍ട്ടിഫിക്കറ്റില്‍ ഇസ്‌ലാം എന്ന് രേഖപ്പെടുത്തിയിട്ടുണ്ട്. മതപരിവര്‍ത്തന, ലവ് ജിഹാദ് ഗൂഢാലോചനയുടെ ഭാഗമാണിത്. ഹിന്ദു പെണ്‍കുട്ടികളെ അവിടെ നമസ്‌കരിക്കാന്‍ നിര്‍ബന്ധിക്കുന്നുണ്ട്.

ഇത് എന്റെ ശ്രദ്ധയില്‍പ്പെട്ടയുടന്‍ മൂന്ന് അധ്യാപകര്‍ക്കെതിരെ കര്‍ശന നടപടിയെടുക്കാന്‍ തീരുമാനിച്ചു. ഫിറോസ് ഖാന്‍, മിര്‍സ മുജാഹിദ് എന്നീ 2 അധ്യാപകരെ തുടര്‍ നടപടിക്കായി സസ്പെന്‍ഡ് ചെയ്തു. ഷബാനയ്ക്കെതിരെ കേസെടുത്തു. വിശദമായ അന്വേഷണത്തിന് ശേഷം ഞാന്‍ അവര്‍ക്കെതിരെ കര്‍ശന നടപടിയെടുക്കും. ആവശ്യമെങ്കില്‍ ഞാന്‍ അവരെ പിരിച്ചുവിടും’ -എന്നാണ് ഇതുസംബന്ധിച്ച് മന്ത്രി ദിലാവര്‍ വിഡിയോ സന്ദേശത്തില്‍ പറഞ്ഞത്.

തീവ്ര ഹിന്ദുത്വ സംഘനയുടെ പരാതി കിട്ടിയ ഉടന്‍ പ്രാഥമിക അന്വേഷണം പോലുമില്ലാതെയാണ് മന്ത്രി ശിക്ഷാ നടപടി സ്വീകരിച്ചത്. കടുത്ത ആര്‍എസ്എസ് പശ്ചാത്തലമുള്ള മന്ത്രി തന്റെ ഹിന്ദുത്വ പ്രതിച്ഛായ ഉയര്‍ത്തിപ്പിടിക്കാനാണ് ഇഉത്ര തിടുക്കത്തില്‍ നടപടി സ്വീകരിച്ചതെന്ന് ദ ക്വിന്റ് റിപ്പോര്‍ട്ടില്‍ പറഞ്ഞു. ശരിയായ അന്വേഷണമില്ലാതെ മുസ്‌ലിം അധ്യാപകര്‍ക്കെതിരെ നടപടിയെടുത്തത് പ്രതിഷേധാര്‍ഹമാണെന്ന് സാമൂഹിക പ്രവര്‍ത്തകര്‍ പറഞ്ഞു.

ആരോപണങ്ങള്‍ നിഷേധിച്ച് സഹപ്രവര്‍ത്തകരും വിദ്യാര്‍ഥികളും

മുസ്‌ലിം അധ്യാപകര്‍ക്കെതിരായ ആരോപണങ്ങള്‍ സഹപ്രവര്‍ത്തകരും പ്രദേശത്തെ ഭൂരിഭാഗം ആളുകളും തള്ളിക്കളഞ്ഞു. ഈ അധ്യാപകര്‍ക്കെതിരെ ആരോപിക്കപ്പെട്ട കാര്യങ്ങള്‍ കേട്ടുകേള്‍വിയില്ലാത്തതും അടിസ്ഥാനരഹിതവുമാണെന്ന് സ്‌കൂളിലെ ജീവനക്കാരും സ്‌കൂള്‍ മാനേജ്മെന്റ് വികസന കമ്മിറ്റി അംഗങ്ങളും സ്ഥിരീകരിച്ചു.

സ്‌കൂളിലെ 15 അധ്യാപകരില്‍ നടപടി നേരിട്ട മൂന്ന് പേര്‍ മാത്രമാണ് മുസ്‌ലിംകള്‍. മന്ത്രിയുടെയും ഹിന്ദുത്വ സംഘടനയുടെയും ആരോപണങ്ങള്‍ ഹിന്ദുക്കളായ ബാക്കി 12 അധ്യാപകരും നിഷേധിച്ചു. സസ്പെന്‍ഡ് ചെയ്യപ്പെട്ട അധ്യാപകര്‍ നമസ്‌കാരം, ലൗ ജിഹാദ്, മതപരിവര്‍ത്തനം എന്നിവയുമായി ബന്ധപ്പെട്ട ഒരു പ്രവര്‍ത്തനവും നടത്തിയിട്ടില്ലെന്ന് അധ്യാപകര്‍ വിദ്യാഭ്യാസ വകുപ്പിന് അയച്ച പ്രത്യേക കത്തില്‍ വ്യക്തമാക്കി.

മുസ്‌ലിം അധ്യാപകരെ സസ്പെന്‍ഡ് ചെയ്തതില്‍ പ്രതിഷേധവുമായി വിദ്യാര്‍ത്ഥികളും രംഗത്തിറങ്ങി. അധ്യാപകരുടെ സസ്പെന്‍ഷന്‍ പിന്‍വലിച്ച ശേഷം മാത്രമേ സ്‌കൂളില്‍ പോകൂ എന്ന് ഇവര്‍ പറയുന്ന വിഡിയോ മാധ്യമങ്ങള്‍ പുറത്തുവിട്ടു.

‘ഞങ്ങളുടെ അധ്യാപകരുടെ സസ്പെന്‍ഷന്‍ പിന്‍വലിച്ച ശേഷം മാത്രമേ ഞങ്ങള്‍ പഠിക്കാന്‍ പോകൂ. ഞങ്ങളുടെ അധ്യാപകരെ എന്ത് വിലകൊടുത്തും തിരികെ കൊണ്ടുവരണം’ -വിദ്യാര്‍ഥികള്‍ പറയുന്നു. ഫെബ്രുവരി 26ന് ഖജൂരി ഗ്രാമത്തിലെ നിരവധി വിദ്യാര്‍ത്ഥികള്‍ സസ്പെന്‍ഷനെതിരെ സാംഗോഡ് ടൗണിലെ സബ് ഡിവിഷണല്‍ മജിസ്ട്രേറ്റ് ഓഫിസിലേക്ക് മാര്‍ച്ച് നടത്തി.

അധ്യാപകര്‍ക്കെതിരെ കള്ളമൊഴി നല്‍കാന്‍ വിദ്യാഭ്യാസ മന്ത്രിക്ക് പരാതി നല്‍കിയ ഹിന്ദുത്വ സംഘടന തങ്ങളെ നിര്‍ബന്ധിച്ചതായി ചില വിദ്യാര്‍ത്ഥികള്‍ വെളിപ്പെടുത്തി. സസ്പെന്‍ഡ് ചെയ്യപ്പെട്ട അധ്യാപകര്‍ സ്‌കൂളില്‍ നമസ്‌കരിക്കാറുണ്ടായിരുന്നുവെന്ന് ടിവി ചാനലിന് നല്‍കിയ അഭിമുഖത്തില്‍ ആരോപിച്ച വിദ്യാര്‍ഥി, അധ്യാപകരെ കള്ളക്കേസില്‍ കുടുക്കാന്‍ തന്നെ നിര്‍ബന്ധിച്ചതാണെന്ന് പിന്നീട് വ്യക്തമാക്കി.

അധ്യാപകര്‍ക്കെതിരെ പരാതിയില്ലെന്നും അവരെ ഉടന്‍ തിരിച്ചെടുക്കണമെന്നും ഈ കുട്ടി ആവശ്യപ്പെട്ടു. ലോക്‌സഭാ തെരഞ്ഞെടുപ്പിന് മുമ്പ് വര്‍ഗീയ ധ്രുവീകരണം സൃഷ്ടിക്കാനുള്ള ശ്രമമാണ് വിദ്യാഭ്യാസമന്ത്രി നടത്തുന്നതെന്ന് മനുഷ്യാവകാശ പ്രവര്‍ത്തകരും മുസ്‌ലിം സംഘടനകളും ആരോപിച്ചു. ജയ്പൂരിലെ സ്‌കൂളുകളില്‍ തട്ടം നിരോധിച്ചതിനും രാജസ്ഥാനിലുടനീളമുള്ള സ്‌കൂളുകളില്‍ സൂര്യ നമസ്‌കാരം നിര്‍ബന്ധമാക്കിയതിനും പിന്നാലെയാണ് പുതിയനീക്കം.

മന്ത്രി ദിലാവര്‍ നേരത്തെ ക്രിസ്ത്യന്‍ സ്‌കൂളുകളെ ലക്ഷ്യമിട്ടു

കോട്ടയിലെ ഇമ്മാനുവല്‍ മിഷന്‍ ഇന്റര്‍നാഷണല്‍ (ഇഎംഐ) എന്ന ക്രിസ്ത്യന്‍ സംഘടനയുടെ കീഴിലുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങളും ഏറ്റെടുക്കാന്‍ 2006-ല്‍ സാമൂഹ്യക്ഷേമ മന്ത്രിയായിരിക്കെ ദിലാവര്‍ നടത്തിയ ശ്രമം വിവാദമായിരുന്നു. ഇഎംഐ സ്‌കൂളുകളും സൊസൈറ്റികളും മതപരിവര്‍ത്തന കേന്ദ്രങ്ങളാണെന്ന് ആരോപിച്ചായിരുന്നു നടപടി. രജിസ്‌ട്രേഷന്‍ റദ്ദാക്കുന്നത് ഉള്‍പ്പെടെ സ്ഥാപനങ്ങള്‍ക്കെതിരെ കടുത്ത നടപടി സ്വീകരിച്ചെങ്കിലും പിന്നീട് രാജസ്ഥാന്‍ ഹൈക്കോടതി ഉത്തരവിലൂടെ അവ പുനഃസ്ഥാപിച്ചു.

 

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

india

‘കേരളത്തിലെ ക്ഷേത്രങ്ങളിലെ വരുമാനം ഉപയോഗിക്കുന്നത് മുസ്‌ലിംകള്‍ക്കായി’; ചാനല്‍ ചര്‍ച്ചയില്‍ നുണ പ്രചരിപ്പിച്ച ബിജെപി വക്താവ്‌

പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ വിദ്വേഷ പ്രസംഗത്തെ ന്യായീകരിക്കാനാണ് സഞ്ജു വര്‍മ കേരളത്തെപ്പറ്റി ഇത്തരമൊരു കള്ളക്കഥ പറഞ്ഞത്

Published

on

കേരളത്തിലെ ദേവസ്വം ബോര്‍ഡുകള്‍ക്ക് കീഴിലുള്ള ക്ഷേത്രങ്ങളില്‍ നിന്നുള്ള വരുമാനത്തിന്റെ ഭൂരിഭാഗവും മുസ്‌ലിംകള്‍ക്ക് വേണ്ടിയാണ് ഉപയോഗിക്കുന്നതെന്ന തെറ്റായ പ്രചാരണം നടത്തി ബിജെപി വക്താവ് സഞ്ജു വര്‍മ. ഒരു പ്രമുഖ ചാനലില്‍ നടന്ന ചര്‍ച്ചയിലാണ് ബിജെപി നേതാവ് കേരളത്തിനെതിരെ നുണ തട്ടിവിട്ടത്. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ വിദ്വേഷ പ്രസംഗത്തെ ന്യായീകരിക്കാനാണ് സഞ്ജു വര്‍മ കേരളത്തെപ്പറ്റി ഇത്തരമൊരു കള്ളക്കഥ പറഞ്ഞത്.

അഞ്ച് ദേവസ്വം ബോര്‍ഡുകള്‍ നിയന്ത്രിക്കുന്ന 3500ലധികം വരുന്ന ക്ഷേത്രങ്ങളിലേക്ക് സ്ത്രീകള്‍ നേര്‍ച്ച നല്‍കുന്ന മംഗല്യസൂത്രമുള്‍പ്പെടെ 590 കോടിയോളം വരുന്ന വരുമാനത്തിന്റെ 98.2 ശതമാനവും മുസ്‌ലിം ജനവിഭാഗത്തിനു വേണ്ടിയാണ് ഉപയോഗിക്കുന്നത്, ഹിന്ദുക്കള്‍ക്ക് വേണ്ടിയല്ല എന്നായിരുന്നു സഞ്ജു വര്‍മയുടെ വാദം. മോദി പറഞ്ഞത് സത്യമാണെന്നും അവര്‍ അവകാശപ്പെട്ടു.

സഞ്ജു വര്‍മ ചാനല്‍ ചര്‍ച്ചയില്‍ പറഞ്ഞത് ‘ഗുരുവായൂര്‍, തിരുവിതാംകൂര്‍, മലബാര്‍, കൂടല്‍മാണിക്യം ദേവസ്വം ബോര്‍ഡ്, കൊച്ചി എന്നിങ്ങനെ കേരളത്തില്‍ അഞ്ച് ദേവസ്വം ബോര്‍ഡുകളാണുള്ളത്. കേരളത്തിലെ 3578 ക്ഷേത്രങ്ങളെ ഈ ദേവസ്വങ്ങളാണ് ഭരിക്കുന്നത്. അബ്ദുല്‍ റഹ്മാന്‍ എന്നാണ് കേരളത്തിലെ ന്യൂനപക്ഷ ക്ഷേമഹജ്ജ് വകുപ്പ് മന്ത്രിയുടെ പേര്. എല്ലാ വര്‍ഷവും ഈ ക്ഷേത്രങ്ങളില്‍ ലഭിക്കുന്ന 590 കോടി രൂപയോളം വരുന്ന വരുമാനത്തിന്റെ (അവയില്‍ ഭൂരിഭാഗവും നല്‍കുന്നത് ഹിന്ദു സ്ത്രീകളാണ്, അവര്‍ വളകളും മാലകളും മംഗല്‍സൂത്രമുള്‍പ്പെടെ നല്‍കുന്നു) 98.2 ശതമാനവും മുസ്‌ലിം ജനവിഭാഗത്തിനു വേണ്ടിയാണ് ഉപയോഗിക്കുന്നത്. ഹിന്ദുക്കള്‍ക്ക് വേണ്ടിയല്ല’.

നരേന്ദ്രമോദി പറഞ്ഞത് സത്യമാണ്. അത് ചെലപ്പോള്‍ നിങ്ങള്‍ക്ക് അംഗീകരിക്കാന്‍ പറ്റില്ല. ആ പറഞ്ഞതിലെന്താണ് പ്രശ്‌നം. എന്തുകൊണ്ടാണ് നമ്മള്‍ സത്യം മനസിലാക്കാത്തത്. ഹിന്ദുവിന്റെ വരുമാനം മുസ്‌ലിം സമുദായത്തിന്റെ പ്രയോജനത്തിനായി ഉപയോഗിക്കുന്നു’ സഞ്ജു വര്‍മ നുണ ആവര്‍ത്തിച്ചു.

Continue Reading

india

ദക്ഷിണേന്ത്യക്ക് ദാഹിക്കുന്നു; അണക്കെട്ടിലുള്ളത് 17 ശതമാനം വെള്ളം മാത്രമെന്ന് കേന്ദ്ര ജല കമ്മീഷൻ

Published

on

ന്യൂഡൽഹി: താപനിലയില്‍ വലിയ വർധനവ് നേരിടുന്ന ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങള്‍ വരള്‍ച്ചയുടെ വക്കില്‍. ഒരു ദശാബ്ദത്തിനിടയിലെ ഏറ്റവും മോശം അവസ്ഥയിലാണ് ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളിലെ ജല സംഭരണം എന്നാണ് റിപ്പോര്‍ട്ട്. കേരളം, തമിഴ്‌നാട്, കര്‍ണാടക, തെലങ്കാന, ആന്ധ്രപ്രദേശ് സംസ്ഥാനങ്ങളിലെ അണക്കെട്ടുകളില്‍ സംഭരിച്ചിട്ടുള്ള ജലം ശരാശരിയിലും താഴെയെന്ന് കണക്കുകള്‍ വ്യക്തമാക്കുന്നു.

ദേശീയ ജലകമ്മീഷന്‍ പുറത്തുവിട്ട ഏറ്റവും പുതിയ കണക്കുകള്‍ പ്രകാരം ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളിലെ അണക്കെട്ടുകളില്‍ 17 ശതമാനം ജലം മാത്രമാണുള്ളത്. കഴിഞ്ഞ വര്‍ഷം ഇക്കാലയളവില്‍ ഇത് 29 ശതമാനം ആയിരുന്നിടത്താണ് ജല ദൗര്‍ലഭ്യത്തിന്റെ രൂക്ഷത വെളിപ്പെടുന്നത്. 43 അണക്കെട്ടുകളാണ് ആറ് ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളിലായുള്ളത്.

വേനല്‍ കാലത്ത് അണക്കെട്ടുകളിലെ ജലനിരപ്പ് കുറയുന്നത് അസാധാരണമല്ല, എന്നാല്‍ ഇത്തവണ നേരിടുന്ന കുത്തനെയുള്ള ഇടിവ് ആശങ്കയുണര്‍ത്തുന്നതാണ്. മണ്‍സൂണ്‍ ആരംഭിക്കാന്‍ ഇനിയും ഒരു മാസമെങ്കിലും വേണ്ടിവരുമെന്നതാണ് ആശങ്കയുടെ അടിസ്ഥാനം. മണ്‍സൂണ്‍ മഴയിലെ കുറവ് ജല സംഭരണം കുറയുന്നതിന് കാരണമായി. കുടിവെള്ളത്തിനും ജലസേചന ആവശ്യങ്ങള്‍ക്കുമായി കൂടുതല്‍ വെള്ളം പിന്‍വലിക്കേണ്ടിവന്നതും പ്രതിസന്ധിക്ക് ആക്കം കൂട്ടി. വെള്ള ക്ഷാമം ഇത്തവണ രൂക്ഷമായി നേരിടുകയാണ് കര്‍ണാടക. കാവേരി നദിയിലെ ജലനിരപ്പും സംഭരണികളിലെ ജലനിരപ്പും വേനല്‍ കടുത്തതോടെ ആശങ്കപ്പെടുത്തും വിധം താഴ്ന്നത് ബെംഗളൂരു മേഖലയെ ഉള്‍പ്പെടെ ബാധിച്ചു. കാവേരി നദിയിലെ വെള്ളം ആശ്രയിച്ചാണ് ബെംഗളൂരുവിലെ ജനജീവിതം മുന്നോട്ട് പോകുന്നത്.

2023ന് മുമ്പുള്ള വര്‍ഷങ്ങളെ അപേക്ഷിച്ച് 34 ശതമാനം മഴയുടെ കുറവാണ് കഴിഞ്ഞ തവണ കേരളത്തില്‍ രേഖപ്പെടുത്തിയത്. ഇത് വ്യാപക കൃഷി നാശങ്ങള്‍ക്കും കുടിവെള്ള ക്ഷാമത്തിനും വഴിവച്ചിരുന്നു. എന്നാല്‍ ഈ വര്‍ഷം സാധാരണയില്‍ കവിഞ്ഞ മഴ ലഭിക്കുമെന്നാണ് സൂചന. എല്‍നിനോ പ്രതിഭാസമായിരുന്നു കഴിഞ്ഞ തവണ വില്ലനായത്. ജൂണ്‍ മുതല്‍ സെപ്റ്റംബര്‍ വരെ നീണ്ടുനില്‍ക്കുന്ന കാലവര്‍ഷത്തില്‍ സംസ്ഥാനത്ത് സാധാരണയില്‍ കൂടുതല്‍ മഴ ലഭിക്കുമെന്നാണ് ആദ്യ ഘട്ട പ്രവചനം. സാധാരണഗതിയില്‍ 2018.6 മില്ലിമീറ്റര്‍ മഴയാണ് കേരളത്തില്‍ ലഭിക്കുക. എന്നാല്‍ കഴിഞ്ഞ വര്‍ഷം 1327 മില്ലിമീറ്റര്‍ മാത്രമായിരുന്നു പെയ്തത്. അതേസമയം,ഈ വര്‍ഷം കേരളം ഉള്‍പ്പെടെയുള്ള മേഖലയില്‍ ശക്തമായ കാലവര്‍ഷം ലഭിക്കുമെന്നാണ് കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ പ്രവചനം.

Continue Reading

crime

അജ്മീറില്‍ മസ്ജിദിനുള്ളില്‍ കയറി ഇമാമിനെ അടിച്ചു കൊന്നു

മുഖംമൂടി ധരിച്ചെത്തിയ മൂന്ന് അക്രമികള്‍ മൗലവി മരിക്കുന്നതുവരെ മര്‍ദിച്ചു

Published

on

അജ്മീര്‍: രാജസ്ഥാനിലെ അജ്മീറില്‍ പള്ളിക്കുള്ളില്‍ കയറി ഇമാമിനെ അടിച്ച് കൊന്ന് മുഖംമൂടിധാരികള്‍. ദൗറായി പ്രദേശത്തെ മൊഹമ്മദി മദീന മസ്ജിദിനുള്ളില്‍ ഇന്ന് പുലര്‍ച്ചയോടെയാണ് അക്രമം നടന്നത്. ഉത്തര്‍ പ്രദേശിലെ രാംപൂര്‍ സ്വദേശി മൗലാന മാഹിര്‍ (30) ആണ് ദാരുണമായി കൊല്ലപ്പെട്ടത്.

മുഖംമൂടി ധരിച്ചെത്തിയ മൂന്ന് അക്രമികള്‍ മൗലവി മരിക്കുന്നതുവരെ മര്‍ദിച്ചു. ഇതേ സമയം ആറ് കുട്ടികളും പള്ളിക്കുള്ളില്‍ ഉണ്ടായിരുന്നു. ബഹളം വെച്ചാല്‍ കൊന്നു കളയുമെന്നും അക്രമികള്‍ ഭീഷണി പ്പെടുത്തി.

മസ്ജിദിന് പിറകിലൂടെയാണ് അക്രമികള്‍ പള്ളിക്കകത്തേക്ക് എത്തിയത്. കൊലപ്പെടുത്തിയ ശേഷം അതേ വഴിയിലൂടെ ഇവര്‍ രക്ഷപ്പെടുകയും ചെയ്തു. മുഖം മൂടി ധരിച്ച മൂന്ന് വ്യക്തികളാണ് കുറ്റവാളികളെന്നാണ് പ്രാഥമിക റിപ്പോര്‍ട്ട്. സംഭവത്തില്‍ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

Continue Reading

Trending