Connect with us

More

ആശ്രയമായി യൂത്ത് ലീഗ്; അകം നിറഞ്ഞ് അഭയാര്‍ത്ഥികള്‍

Published

on

റോഹിങ്ക്യന്‍ അഭയാര്‍ത്ഥികള്‍ക്ക് മുസ്ലിം യൂത്ത് ലീഗ് ദേശീയ കമ്മിറ്റിയുടെ സാന്ത്വന സ്പര്‍ശം. ഡല്‍ഹിയിലെ ശരണ്‍ വിഹാറിലെയും, ഫരീദാബാദിലെയും അഭയാര്‍ത്ഥി ക്യാമ്പുകളിലെ അന്തേവാസികള്‍ക്കാണ് യൂത്ത് ലീഗ് ദേശീയ കമ്മിറ്റി പെരുന്നാള്‍ കിറ്റും, വസ്ത്രങ്ങളും വിതരണം ചെയ്തത്.

6bd83ed5-460b-493e-9a9f-5629a0e17cd3

പിറന്ന നാട്ടില്‍ നിന്ന് ആട്ടിയോടിക്കപ്പെട്ട 150 കുടുംബങ്ങളാണ് ഈ രണ്ടിടത്തെയും ക്യാമ്പുകളില്‍ താമസിക്കുന്നത്. മാന്‍മറിലെ വംശീയ കലാപത്തിലെ ഇരകളാണ് റോഹിങ്ക്യന്‍ മുസ്ലിംകള്‍. ഇന്ത്യയിലെ അഭയാര്‍ത്ഥി ക്യാമ്പുകളില്‍ നിരവധി റോഹിങ്ക്യന്‍ കുടുംബങ്ങളുണ്ട്. ന്യൂഡല്‍ഹി, കാശ്മിര്‍, ഫരീദാബാദ്, ഹൈദ്രാബാദ് എന്നിവിടങ്ങളില്‍ റോഹിങ്ക്യന്‍ അഭയാര്‍ത്ഥി ക്യാമ്പുകള്‍ പ്രവര്‍ത്തിക്കുന്നു.’പരിമിതമായ സൗകര്യങ്ങളിലാണ് കഴിയുന്നതെങ്കിലും മരണഭീതിയില്ലാതെ ജീവിക്കാന്‍ കഴിയുന്നു എന്നത് ഏറെ ആശ്വാസമാണ്. സാമൂഹ്യ സന്നദ്ധ സംഘടനകളുടെ സഹായഹസ്തങ്ങളും ഇവര്‍ക്ക് തുണയായെത്തുന്നു. കലാപത്തിന്റെ ഭീതിയില്‍ പിറന്ന് നാട് വിട്ടോടി വണ്ട അഭയാര്‍ത്ഥികളുടെ കണ്ണുകളില്‍ ഇപ്പോള്‍ ആത്മവിശ്വാസമുണ്ട്. എന്നിരുന്നാലും സ്വന്തമായി തൊഴിലെടുത്ത് ജീവിക്കാന്‍ കഴിയാത്തതും, കുട്ടികള്‍ക്ക് നല്ല വിദ്യഭ്യാസം നല്‍കാന്‍ കഴിയാത്തതും അവരെ ആശങ്കയിലാഴ്ത്തുന്നു. അവിടെയാണ് മുസ്ലിം യൂത്ത് ലീഗിന്റെ ഇടപെടല്‍ ശ്രദ്ധേയമാകുന്നത്.

f765b2e1-59de-4452-86ed-b75c63cddff4

റോഹിങ്ക്യന്‍ അഭയാര്‍ത്ഥികളുടെ പുനരധിവാസത്തിന് വേണ്ടി സ്വയംതൊഴിലിനും , കുട്ടികളുടെ വിദ്യഭ്യാസത്തിനും ഉതകുന്ന സമഗ്ര പദ്ധതി നടപ്പിലാക്കുക എന്നതാണ് യൂത്ത് ലീഗ് ദേശീയ കമ്മിറ്റി ഉദ്ദേശിക്കുന്നത്.അവരെ സ്വയംപര്യാപ്തരാക്കി തീര്‍ക്കുന്നതിലൂടെ മാത്രമേ അവര്‍ക്ക് അഭിമാനബോധം പകര്‍ന്ന് നല്‍കാനാകു.ജൂലൈ 14, 15 തിയതികളില്‍ കല്‍ക്കത്തയില്‍ നടക്കുന്ന മുസ്ലിം യൂത്ത് ലീഗ് ദേശീയ എക്‌സിക്യൂട്ടീവ് യോഗം പദ്ധതിയുടെ രൂപരേഖ തയാറാക്കുമെന്ന്യൂത്ത് ലീഗ് ദേശീയ ജനറല്‍ സെക്രട്ടറി സി കെ സുബൈര്‍ പറഞ്ഞു.ദേശീയ വൈസ് പ്രസിഡണ്ട് ആസിഫ് അന്‍സാരി (ഡല്‍ഹി), എക്‌സിക്യൂട്ടീവ് അംഗം മുഹമ്മദ് ഹലിം, ഡല്‍ഹി കെ.എം.സി.സി ജനറല്‍ സലീല്‍ ചെമ്പയില്‍.തൗഖീര്‍ ഫാറൂഖി തുടങ്ങിയവര്‍ അദ്ദേഹത്തോടൊപ്പമുണ്ടായിരുന്നു.

kerala

മലകയറ്റം കഴിഞ്ഞ് മടങ്ങവെ കാട്ടുപോത്തിന്റെ ആക്രമണം; ഇടുക്കിയില്‍ ഒരാള്‍ക്ക് സാരമായ പരിക്ക്

ഇന്ന് ഒരു മണിക്ക് ശേഷമാണ് സംഭവം

Published

on

ഇടുക്കി: ഇടുക്കിയില്‍ കാട്ടുപോത്തിന്റെ ആക്രമണത്തില്‍ ഒരാള്‍ക്ക് സാരമായി പരിക്കേറ്റു. സ്പ്രിങ്ങ് വാലിയില്‍ മുല്ലമല എം ആര്‍ രാജീവനാണ് പരിക്കേറ്റത്. രാജീവിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

ഇന്ന് ഒരു മണിക്ക് ശേഷമാണ് സംഭവം. കൂട്ടുകാര്‍ക്കൊപ്പം കുരിശുമല കയറി തിരികെ വരുമ്പോഴാണ് കാട്ടുപോത്തിന്റെ ആക്രമണം ഉണ്ടായത്. ഏലത്തോട്ടത്തില്‍ ഉണ്ടായിരുന്ന കാട്ടുപോത്ത് റോഡിലേക്ക് കയറി രാജീവിനെ ആക്രമിക്കുകയായിരുന്നു. കൂട്ടുകാര്‍ രാജീവിന്റെ രക്ഷയ്ക്ക് എത്തിയതോടെ, കാട്ടുപോത്ത് പിന്മാറുകയായിരുന്നു.

കഴിഞ്ഞദിവസം രാത്രിയില്‍ അടിമാലി ഇരുമ്പുപാലം പടിക്കപ്പില്‍ കാട്ടുപോത്ത് ഇറങ്ങിയത് നാട്ടുകാരെ പരിഭ്രാന്തിയിലാഴ്ത്തിയിരുന്നു.

Continue Reading

More

ഗസ്സയിലെ വംശഹത്യ തടയണം; ഇസ്രാഈലിന് കടുത്ത നിര്‍ദേശവുമായി അന്താരാഷ്ട്ര കോടതി

ഉത്തരവ് പാലിക്കുന്നെന്ന് ഉറപ്പാക്കി ഒരു മാസത്തിനകം റിപ്പോർട്ട് നൽകണമെന്നാണ് നിർദേശം

Published

on

ഗാസയിൽ തുടരുന്ന ആക്രമണത്തിന് പിന്നാലെ ഇസ്രാഈലിന് കടുത്ത നിർദേശവുമായി അന്താരാഷ്ട്ര കോടതി. ഗാസയിലെ വംശഹത്യ തടയണമെന്ന് ഇസ്രാഈലിനോട് ആവശ്യപ്പെട്ടു. ഉത്തരവ് പാലിക്കുന്നെന്ന് ഉറപ്പാക്കി ഒരു മാസത്തിനകം റിപ്പോർട്ട് നൽകണമെന്നാണ് നിർദേശം.

ഗാസയിലെ സാഹചര്യം ഹൃദയഭേദകമെന്ന് യുഎൻ സെക്രട്ടറി ജനറൽ അന്റോണിയോ ഗുട്ടറസ് പ്രതികരിച്ചു. ഗാസയിലെ ജനങ്ങളോട് മാനുഷിക പരിഗണന അനിവാര്യമെന്നും അദ്ദേഹം പറഞ്ഞു. ഗാസയിൽ 10 ആശുപത്രികൾ ഭാഗികമായി പ്രവർത്തിക്കുന്നെന്ന് ലോകാരോഗ്യ സംഘടന അറിയിച്ചു.

അതേസമയം ഇസ്രാഈൽ സൈന്യം ഗാസ നഗരത്തിലേക്ക് പ്രവേശിക്കാൻ പോവുകയാണെന്നാണ് പ്രസിഡന്റ് ബെഞ്ചമിൻ നെതന്യാഹു മുന്നറിയിപ്പ് നൽകിയത്. ഗുരുതര സാഹചര്യമാണ് ഗാസയിലേതെന്നും പട്ടിണി തടയാനാകുന്നില്ലെന്നുമാണ് ലോകാരോഗ്യ സംഘടന മുന്നറിയിപ്പ് നൽകുന്നത്.

Continue Reading

kerala

കണ്ണൂരില്‍ ഒരാള്‍ക്ക് സൂര്യാഘാതമേറ്റു

ഇന്ന് പത്ത് ജില്ലകളില്‍ ഉയര്‍ന്ന താപനില മുന്നറിയിപ്പ് പ്രഖ്യാപിച്ചിട്ടുണ്ട്

Published

on

കണ്ണൂര്‍: കണ്ണൂരില്‍ ഒരാള്‍ക്ക് സൂര്യാഘാതമേറ്റു. ടെയ്‌ലറിങ് കടയുടമ കരുവന്‍ചാല്‍ പള്ളിക്കവല സ്വദേശി എംഡി രാമചന്ദ്രനാണ് പൊള്ളലേറ്റത്. രാമചന്ദ്രന്റെ ഇരുകാലുകള്‍ക്കും പൊള്ളലേറ്റു. രാമചന്ദ്രനെ ഉടന്‍ സമീപത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇരുപാദങ്ങളിലേയും തൊലി നീക്കം ചെയ്തു.

അതേസമയം, ഇന്ന് പത്ത് ജില്ലകളില്‍ ഉയര്‍ന്ന താപനില മുന്നറിയിപ്പ് പ്രഖ്യാപിച്ചിട്ടുണ്ട്. കൊല്ലം, തൃശൂർ, പാലക്കാട്, പത്തനംതിട്ട, കോട്ടയം, ആലപ്പുഴ, എറണാകുളം, കോഴിക്കോട്, കണ്ണൂർ, തിരുവനന്തപുരം ജില്ലകളിലാണ് മുന്നറിയിപ്പ്. സാധാരണയേക്കാൾ രണ്ട് മുതൽ നാല് ഡി​ഗ്രി സെൽഷ്യസ് വരെ ചൂട് കൂടും. ഈ ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു.

Continue Reading

Trending