Culture
മൈ ടീം

ചന്ദ്രിക ഓണ്‍ലൈനില്‍ ഇന്ന് മുതല്‍ പ്രത്യേക ലോകകപ്പ് കോളം ആരംഭിക്കുന്നു. ചന്ദ്രിക ചീഫ് ന്യൂസ് എഡിറ്റും പ്രമുഖ ഫുട്‌ബോള്‍ നിരുപകനുമായ കമാല്‍ വരദൂര്‍ റഷ്യയില്‍ നിന്നും നേരിട്ട്
റഷ്യയില്‍ കളി ഒരാഴ്ച്ച പിന്നിട്ടിരിക്കുന്നു. എല്ലാ ടീമുകളും ആദ്യ റൗണ്ടിലെ ആദ്യ മല്‍സരവും പൂര്‍ത്തിയാക്കിയിരിക്കുന്നു. മിക്ക മല്‍സരങ്ങളും നേരില്‍ കണ്ടപ്പോള്‍ മുന്നിലേക്ക് വരുന്നത് രണ്ട് ടീമുകളാണ്. രണ്ട് പേരും ലോകകപ്പിന് മുമ്പ് നമ്മുടെ ചിത്രത്തിലുണ്ടായിരുന്നില്ല എന്നതാണ് യാഥാര്‍ത്ഥ്യം. സൂപ്പര്‍ ടീമുകള്‍ക്കും സൂപ്പര്‍ താരങ്ങള്‍ക്കും പിറകെ ഫുട്‌ബോള്‍ ലോകം പതിവ് പോലെ സഞ്ചരിച്ചപ്പോള്‍ സ്വന്തം കരുത്തില്‍ വിശ്വാസമര്‍പ്പിച്ച് ആരോഗ്യ ഫുട്‌ബോളുമായി വന്നവരാണ് എന്റെ ഫേവറിറ്റുകള്‍. ആദ്യ റൗണ്ടിലെ ആദ്യ മല്‍സരങ്ങള്‍ക്ക് ശേഷം ഞാന്‍ മാര്‍ക്കിടുന്ന ആദ്യ ടീം സെനഗല്‍. പിന്നെ മെക്‌സിക്കോ….
ഫുട്‌ബോള്‍ ലോകം സെനഗലിനെ പിന്തുടരണം. അക്ഷരാര്‍ത്ഥത്തില്‍ അതിശയിപ്പിക്കുന്ന സുന്ദര പവര്‍ സോക്കറാണ് അവരുടെ സംഭാവന. മോസ്‌ക്കോയിലെ സ്പാര്‍ട്ടക്ക് സ്‌റ്റേഡിയത്തില്‍ അവരുടെ ആദ്യ മല്‍സരം കണ്ടപ്പോള്‍ 90 മിനുട്ടും പിന്നെ നാല് മിനുട്ട് അധികസമയത്തിലെയും ഒരു സെക്കന്‍ഡ് പോലും ബോറടിച്ചിരുന്നില്ല. സത്യം പറഞ്ഞാല്‍ പാക്ക്ഡ് പവര്‍ ഫുട്‌ബോള്‍. ഞാന്‍ അവരില്‍ കണ്ട പ്രത്യേകതകള്‍ പറയാം
1-ആത്മവിശ്വാസം- പ്രതിയോഗികള്‍ ശക്തന്മാരാവുമ്പോള്‍ തല താഴ്ത്തിയുളള പ്രകടനത്തിന്റെ ഇരകളാണ് ഈജിപ്തും ടുണീഷ്യയും കൊറിയയും സഊദി അറേബ്യയുമെല്ലാം. എന്തിന് നിങ്ങള്‍ പ്രതിയോഗികളെ പേടിക്കുന്നു…? സ്വന്തം ഗെയിമില്‍ വിശ്വസമര്‍പ്പിച്ച് കളിക്കുക. അതാണ് സെനഗലിന്റെ വഴി. പോളണ്ട്-യൂറോപ്പിലെ ശക്തന്മാരാണ്. റോബര്‍ട്ടോ ലെവന്‍ഡോവിസ്‌ക്കിയെ പോലുളള അതികായന്മാര്‍. പക്ഷേ കിക്കോഫ് മുതല്‍ സെനഗല്‍ കളിച്ചത് സ്വന്തം ഗെയിം. പോളിഷ് നിരയിലെ സൂപ്പര്‍ താരങ്ങളായിരുന്നില്ല അവരുടെ മുന്നില്‍. അവര്‍ക്ക് അവരായിരുന്നു വലുത്. അതാണ് ഗെയിം-അവിടെയാണ് മാര്‍ക്ക്
2-അത്‌ലറ്റിസിസം-ഉസൈന്‍ ബോള്‍ട്ട് 100 മീറ്റര്‍ പത്ത് സെക്കന്‍ഡില്‍ താഴെ നിരന്തരം ഓടാറുണ്ട്. ആ പത്ത് സെക്കന്‍ഡ് അദ്ദേഹത്തിന് ഒരു ദിവസം ഒരു തവണ മാത്രമേ പുറത്തെടുക്കാനാവു. പക്ഷേ സാദിയോ മാനേയും സംഘവും 94 മിനുട്ടും സ്പ്രിന്റ് മികവാണ് കാണിച്ചത്. തളരാതെയുള്ള ഓട്ടം. അത് പന്തിന് പിറകെയാണ്. പന്ത് നഷ്ടമാവരുത് എന്ന ദൃഢവിശ്വാസത്തിലുള്ള ഓട്ടം.
3-ശക്തി-യൂറോപ്യന്മാര്‍ സാധാരണ ആകാരത്തില്‍ നമ്പര്‍ വണ്‍ തന്നെ. പോളണ്ടുകാരും സ്വിഡന്‍കാരുമെല്ലാം പ്രത്യേകിച്ച്. അവരുടെ ഉയരമാണ് ഫ്രീകിക്ക് വേളകളില്‍, കോര്‍ണര്‍ കിക്ക് വേളകളില്‍ എല്ലാവരും പുറത്തെടുക്കാറുള്ളത്. മറഡോണയില്‍ ഫുട്‌ബോള്‍ ലോകം കണ്ട കുറവ് അദ്ദേഹത്തിന് ഹെഡ്ഡര്‍ സാധ്യമാവില്ല എന്നാണല്ലോ.. പക്ഷേ സെനഗല്‍ താരങ്ങള്‍ ഉയരക്കുറവിലും പവര്‍ ഉപയോഗിക്കുന്നു. അത്യുയരത്തില്‍ അവര്‍ ചാടുന്നു. ചാടിയിട്ടും പന്ത് കിട്ടാത്ത പക്ഷം പ്രതിയോഗിയെ ഓടിപിടിക്കുന്നു. ഇതിനെയാണ് ശക്തി എന്ന് വിശേഷിപ്പിക്കുന്നത്
4-ഏകവ്യക്തി കേന്ദ്രീകൃതമല്ല- പോളണ്ടിനെതിരായ മല്‍സരത്തിന് മുമ്പ് രാവിലെ മീഡിയാ സെന്ററില്‍ ഞാന്‍ സെനലല്‍ മാധ്യമ പ്രവര്‍ത്തകരുമായി സംസാരിച്ചിരുന്നു. അവര്‍ വളരെ വ്യക്തമായി ടീമിനെ അപഗ്രഥിച്ചു. നിങ്ങള്‍ക്ക് അറിയാവുന്നത് സാദിയോ മാനേയെ മാത്രമാണ്. പക്ഷേ സെനഗല്‍ ടീമിലെ എല്ലാവരും മാനേകളാണ്. അതായത് തകര്‍പ്പന്‍ പ്രകടനക്കാര്‍. മല്‍സരം കണ്ടപ്പോള്‍ അത് വളരെ വ്യക്തമാവുകയും ചെയ്തു. ഗോള്‍ക്കീപ്പര്‍ ഖാദിം നിദായെ കിടിലന്‍ നിശ്ചയദാര്‍ഡ്യത്തിന്റെ പ്രതീകം. പ്രതിരോധത്തില്‍ ഖാലിദ് കോലിബാലി, ഇദ്രിസ് ഖാനെ ഗുയെ, സാലിഫ് സാനേ, മാമാ ദിയുഫ് എല്ലാവരും കേമന്മാര്‍. മധ്യനിരയില്‍ യൂസുഫ് സാബാലി, ആല്‍ഫ്രെഡ് നിദായെ, ഇസ്മായില്‍ സാര്‍, മുന്‍നിരയില്‍ എംബായേ നിയാംഗ്, മൂസ വാഗെ എല്ലാവരും മിടുക്കര്‍. റിസര്‍വ്വ് ബെഞ്ചിലുമുണ്ട് ഇതേ കരുത്ത്…..
ലോകകപ്പ് തുടങ്ങിയിട്ടേയുള്ളു. പക്ഷേ സെനഗല്‍ കസറി കളിക്കും. അവരാണ് ഈ ലോകകപ്പിലെ കറുത്ത കുതിരകള്‍. മെക്‌സിക്കോക്ക് നല്ല തുടക്കം ലഭിച്ചിരിക്കുന്നു. ജര്‍മനിയെ തോല്‍പ്പിച്ചു എന്ന ആത്മവിശ്വാസമാണ് അവരുടെ വലിയ ആയുധം. യൂറോപ്യന്‍ ടീമുകളില്‍ സര്‍പ്രൈസ് പാക്കേജ് തീര്‍ച്ചയായും റഷ്യ തന്നെ. അവര്‍ രണ്ടാം വിജയവുമായി പ്രി ക്വാര്‍ട്ടര്‍ ഉറപ്പിച്ചിരിക്കുന്നു. ഇംഗ്ലണ്ടും ഡെന്മാര്‍ക്കും ഫ്രാന്‍സും ബെല്‍ജിയവും നിലവാരം കാത്തു. ഐസ്‌ലാന്‍ഡും സ്വിറ്റ്‌സര്‍ലാന്‍ഡും കൊമ്പന്മാരെ സമനിലയില്‍ തളച്ചിരിക്കുന്നു. ഏഷ്യയുടെ ശക്തിയായിരിക്കുന്നു കൊളംബിയയെ തോല്‍പ്പിച്ചത് വഴി ജപ്പാന്‍. ലാറ്റിനമേരിക്കയുടെ കാര്യമാണ് കഷ്ടം. ബ്രസീലും അര്‍ജന്റീനയും വിയര്‍ക്കുന്നു. പെറുവും കൊളംബിയയും തോറ്റിരിക്കുന്നു. ആഫ്രിക്കയുടെ പ്രതിനിധികളില്‍ സെനഗലിനെ മാറ്റിനിര്‍ത്തിയാല്‍ എല്ലാവരും പരാജിതരാണ്.
Film
വീണ്ടും ഇടി പടമോ ??; ‘ആലപ്പുഴ ജിംഖാന’ ശേഷം പുതിയ ചിത്രവുമായി ഖാലിദ് റഹ്മാൻ

യൂത്തിന് വേണ്ടി ഒരുക്കിയ ആലപ്പുഴ ജിംഖാന എന്ന സൂപ്പർ ഹിറ്റ് ചിത്രത്തിന് ശേഷം ഖാലിദ് റഹ്മാൻ സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ സിനിമയുടെ വിവരങ്ങൾ ഔദ്യോഗികമായി പുറത്തു വിട്ടിരിക്കുന്നു. യൂണിവേഴ്സൽ സിനിമയുടെയും പ്ലാൻ ബി മോഷൻ പിക്ച്ചേഴ്സിന്റെയും ബാനറിൽ ബി. രാകേഷ് ആണ് ചിത്രം നിർമ്മിക്കുന്നത്. പ്ലാൻ ബി മോഷൻ പിക്ചർസിന്റെ ആദ്യ നിർമ്മാണ സംരംഭമായിരുന്നു ആലപ്പുഴ ജിംഖാന.
അനുരാഗ കരിക്കിന്‍ വെള്ളം, ഉണ്ട, ലൗവ്, തല്ലുമാല എന്നിങ്ങനെ വ്യത്യസ്ത ഴോണറുകളിലുളള മികച്ച സിനിമകള്‍ മലയാളത്തിന് സമ്മാനിച്ച ഖാലിദ്റഹ്മാൻ മലയാളസിനിമയുടെ ഒരു ബ്രാൻഡ് ആയി മാറികൊണ്ടിരിക്കുന്ന സാഹചര്യത്തിലാണ് ഇത്തരത്തിലുള്ള ഒരു പുതിയ സിനിമയുടെ അറിയിപ്പ് കൂടി വന്നിരിക്കുന്നത്. ബോക്സ് ഓഫീസിലെ തകർപ്പൻ പ്രകടനത്തിന് ശേഷം ഒറ്റിറ്റിയിൽ ഗംഭീര വരവേൽപ്പാണ് ആലപ്പുഴ ജിംഖാന എന്ന ഖാലിദ് റഹ്മാൻ ചിത്രത്തിന് ലഭിച്ചത്. മികച്ച കളക്ഷൻ റിപ്പോർട്ട്കൾ സ്വന്തമാക്കാറുള്ള ഖാലിദ് റഹ്മാന്റെ പുതിയ ചിത്രവും പ്രേക്ഷക സ്വീകാര്യത നേടുമെന്നാണ് ഇതിനോടകം തന്നെ സോഷ്യൽ മീഡിയയിൽ ഉയർന്നു വരുന്ന അഭിപ്രായം. സിനിമയുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾ ഉടൻ തന്നെ പുറത്തു വരുമെന്നാണ് പ്രതീക്ഷിക്കുന്നത്.
Film
ജെഎസ്കെ വിവാദം തുടരുന്നു; ‘മാറ്റങ്ങൾ വരുത്താതെ സെൻസർ സർട്ടിഫിക്കറ്റില്ല’, സെൻസർ ബോർഡ് ഹൈക്കോടതിയിൽ
ഷോകോസ് നോട്ടീസ് അയച്ചതിന്റെ സാംഗത്യം സിനിമ നിർമാതാക്കളുടെ അഭിഭാഷകനും രാജ്യസഭാ എംപിയുമായ അഡ്വ. ഹാരിസ് ബീരാനും ചോദ്യം ചെയ്തു

കൊച്ചി: ‘ജാനകി’ എന്ന പേര് സിനിമയുടെ ടൈറ്റിലിൽ നിന്നും സംഭാഷണങ്ങളിൽ നിന്നും മാറ്റിയില്ലെങ്കിൽ യു/എ സർട്ടിഫിക്കറ്റ് പ്രകാരമുള്ള പ്രദർശനാനുമതി നൽകില്ലെന്ന് സെൻസർ ബോർഡ് വ്യക്മാക്കിയതോടെ ‘ജാനകി v/s സ്റ്റേറ്റ് ഓഫ് കേരള’ – ജെഎസ്കെ– സിനിമ വീണ്ടും വിവാദത്തിൽ. ഇന്ന് ഹൈക്കോടതിയിലാണ് സെൻസർ ബോർഡ് തങ്ങളുടെ നിലപാട് അറിയിച്ചത്. ജാനകി എന്ന പേര് മത, ജാതി, വംശ കാര്യങ്ങളുമൊക്കെയായി ബന്ധപ്പെട്ടതാണ്. സിനിമയിലാകട്ടെ, പ്രായപൂർത്തിയായവര്‍ മാത്രം കാണേണ്ട രംഗങ്ങളും അനുബന്ധ സംഭാഷണങ്ങളുമുണ്ട്. ഈ സാഹചര്യത്തിൽ ആവശ്യമായ മാറ്റങ്ങൾ വരുത്തിയാലേ സെൻസർ സർട്ടിഫിക്കറ്റ് നൽകൂ എന്ന് സിനിമ നിർമാതാക്കൾക്ക് ഷോകോസ് നോട്ടിസ് നൽകിയിട്ടുണ്ടെന്നും സെൻസർ ബോർഡ് കോടതിയെ അറിയിച്ചു. സുരേഷ് ഗോപി നായകനായ സിനിമ ഇന്നു റിലീസ് ചെയ്യാനിരിക്കെയായിരുന്നു വിവാദങ്ങൾ തലപ്പൊക്കിയത്. സെൻസർ ബോർഡ് നടപടിക്കെതിരെ സിനിമ സംഘടനകൾ തിങ്കളാഴ്ച മാർച്ച് നടത്താനും തീരുമാനിച്ചു.
എന്നാൽ സെൻസർ ബോർഡിന്റെ നടപടി കോടതിയിൽനിന്നും ചോദ്യങ്ങളുയർത്തി. എന്തു സാഹചര്യത്തിലാണ് ഇത്തരം നിയമങ്ങൾ ഈ സിനിമയ്ക്കു ബാധകമാകുകയെന്ന് കോടതി ആരാഞ്ഞു. സീത, ഗീത എന്നൊക്കെ ഇവിടെ സിനിമകളുണ്ടായിട്ടുണ്ട്. ജാനകിയുടെ അർഥവും സീത എന്നാണ്. രാം ലഖൻ എന്ന പേരിൽ ഇവിടെ സിനിമയുണ്ടായിട്ടുണ്ട്. എന്നാൽ അന്നൊന്നും ഒരു പരാതിയും ഉയർന്നിട്ടില്ല. മതപരമായ വിഷയമാണെന്ന് സെൻസർ ബോർഡ് ആവർത്തിച്ചതോടെ, ജാനകി എന്ന പേരുമാറ്റി വേറെ ആരുടെയെങ്കിലും പേരു വച്ചാൽ പ്രശ്നമില്ല എന്നാണോ ഉദ്ദേശിക്കുന്നതെന്ന് ജസ്റ്റിസ് എൻ.നഗരേഷ് ചോദിച്ചു. എന്തിനാണ് ഷോകോസ് നോട്ടിസ് അയയ്ക്കുന്നതെന്നും കോടതി ചോദ്യമുയർത്തി.
ഷോകോസ് നോട്ടീസ് അയച്ചതിന്റെ സാംഗത്യം സിനിമ നിർമാതാക്കളുടെ അഭിഭാഷകനും രാജ്യസഭാ എംപിയുമായ അഡ്വ. ഹാരിസ് ബീരാനും ചോദ്യം ചെയ്തു. എന്തുകൊണ്ടാണ് സിനിമയ്ക്ക് സർട്ടിഫിക്കറ്റ് നൽകാത്തത് എന്ന് സെൻസർ ബോർഡ് ഇതുവരെ അറിയിച്ചിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി. ഷോകോസ് നോട്ടിസ് അയയ്ക്കാൻ സെൻസർ ബോർഡിന്റെ റിവ്യൂ കമ്മിറ്റിക്ക് അധികാരമില്ലെന്നും നിർമാതാക്കൾ വാദിച്ചു. ഈ സാഹചര്യത്തിൽ നോട്ടിസിന് മറുപടി നൽകാനോ അല്ലെങ്കിൽ കോടതിയിൽ ചോദ്യം ചെയ്യാനോ ഹർജിക്കാർക്ക് മുന്നിൽ മാർഗങ്ങളുണ്ടെന്ന് കോടതി ചൂണ്ടിക്കാട്ടി. തുടർന്ന് ഹർജി തിങ്കളാഴ്ച പരിഗണിക്കാനായി മാറ്റി. ടീസറിനും ട്രെയ്‍ലറിനും അനുമതി നൽകിയ അതേ സെൻസർ ബോർഡാണ് സിനിമയ്ക്ക് അനുമതി നൽകിയതെന്ന ഹർജിക്കാരുടെ വാദം കോടതി അംഗീകരിച്ചില്ല.
നേരത്തെ, സിനിമ സംബന്ധിച്ച് കോടതിയുടെ അഭിപ്രായത്തിനു കാത്തിരിക്കുകയാണെന്ന് ഫെഫ്ക ജനറൽ സെക്രട്ടറി ബി.ഉണ്ണികൃഷ്ണൻ വ്യക്തമാക്കിയിരുന്നു. തിങ്കളാഴ്ച തിരുവനന്തപുരത്ത് വിവിധ സിനിമാസംഘടനകൾക്കൊപ്പം ഫെഫ്കയും പ്രതിഷേധിക്കുമെന്ന് ഉണ്ണികൃഷ്ണൻ അറിയിച്ചു. ഫെഫ്ക, അമ്മ, നിര്‍മാതാക്കളുടെ സംഘടന, സീരിയൽ താരങ്ങളുടെ സംഘടനയായ ആത്മ അടക്കം സിനിമ മേഖലയിലെ എല്ലാ സംഘടനകളും പ്രതിഷേധത്തിന് എത്തുമെന്നാണ് കരുതുന്നത്. സെൻസർ ബോർഡ് ഉൾപ്പടെ സ്വയം എഴുതിച്ചേർത്ത മാർഗനിർദേശങ്ങൾ അനുസരിച്ചാണ് പ്രവർത്തിക്കുന്നതെന്നും സിനിമയുടെ മാത്രം പ്രശ്നമല്ല ഇതെന്നും രഞ്ജി പണിക്കർ അഭിപ്രായപ്പെട്ടു. സെൻസർ ബോർഡിന്റെ നടപടി സംബന്ധിച്ച് കേരളത്തിലെ എല്ലാ രാഷ്ട്രീയ പാർട്ടികളുമായും സംസാരിച്ചെന്നും ഇത് ചോദ്യം ചെയ്യപ്പെടേണ്ടതാണെന്ന് എല്ലാവരും അറിയിക്കുകയും ചെയ്തെന്ന് ഫെഫ്ക ഭാരവാഹികൾ പറഞ്ഞു.
Film
ജോജു ജോര്‍ജിന്റെ ആരോപണങ്ങള്‍ തള്ളി ലിജോ ജോസ് പെല്ലിശ്ശേരി; ചുരുളിക്ക് കൊടുത്ത കാശിന്റെ കണക്കുമായി സംവിധായകന്‍

കൊച്ചി: ചുരുളി സിനിമയുമായി ബന്ധപ്പെട്ട നടന്‍ ജോജു ജോര്‍ജിന്റെ ആരോപണങ്ങള്‍ തള്ളി സംവിധായകന്‍ ലിജോ ജോസ് പെല്ലിശ്ശേരി. സിനിമയില്‍ അഭിനയിച്ചതിന് ജോജുവിന് പണം നല്‍കിയിട്ടുണ്ടെന്നും സിനിമ തിയറ്ററില്‍ റിലീസ് ചെയ്തിട്ടില്ലെന്നും സംവിധായകന്‍ ഫേസ്ബുക്ക് പോസ്റ്റില്‍ പറയുന്നു.
ചുരുളി സിനിമയുമായി ബന്ധപ്പെട്ട് കഴിഞ്ഞ ദിവസം ഒരു അഭിമുഖത്തിലാണ് ജോജു വിമര്‍ശനവുമായി രംഗത്തെത്തിയത്. ചുരുളി സിനിമയിലെ തെറി പറയുന്ന ഭാഗം അവാര്‍ഡിന് അയക്കുക മാത്രമേയുള്ളൂവെന്ന് പറഞ്ഞതു കൊണ്ടാണ് തെറി പറഞ്ഞ് അഭിനയിച്ചത്. അതിപ്പോള്‍ ഞാനാണ് ചുമന്നു കൊണ്ടു നടക്കുന്നത്. ചുരുളിയുടെ തെറി ഇല്ലാത്തൊരു പതിപ്പുണ്ട്. തെറിയില്ലാത്തൊരു പതിപ്പ് ഞാന്‍ ഡബ്ബ് ചെയ്തിരുന്നു. അതാകും തിയറ്ററിലെത്തുകയെന്നാണ് കരുതിയത്. ഈ പതിപ്പ് റിലീസാകുമെന്ന് കരുതിയില്ല. തനിക്ക് ചുരുളിയില്‍ അഭിനയച്ചതിന്റെ പ്രതിഫലം കിട്ടിയിട്ടില്ല എന്നിങ്ങനെയായിരുന്നു ജോജുവിന്റെ ആരോപണങ്ങള്‍.
എന്നാല്‍, എ സര്‍ട്ടിഫിക്കറ്റ് ഉള്ള സിനിമ തീയേറ്ററുകളില്‍ ഇതുവരെ റിലീസ് ചെയ്തിട്ടില്ലെന്നും മൂന്ന് ദിവസത്തെ അതിഥി വേഷം ചെയ്ത ജോജുവിന് 5,90,000 രൂപ നല്‍കിയിട്ടുണ്ടെന്നും രേഖകള്‍ സഹിതം ലിജോ ജോസ് പറയുന്നു. സുഹൃത്തുക്കളായ നിര്‍മാതാക്കള്‍ക്കുണ്ടായ മനോവിഷമം കണക്കിലെടുത്താണ് ഈ വിശദീകരണം എന്ന് വ്യക്തമാക്കിയാണ് ലിജോയുടെ പ്രതികരണം.
-
kerala3 days ago
വളര്‍ത്തു പൂച്ച മാന്തിയതിനു പിന്നാലെ വാക്സിനെടുത്ത് ചികിത്സയിലായിരുന്ന വിദ്യാര്‍ഥിനി മരിച്ചു
-
kerala1 day ago
മലക്കം മറിഞ്ഞ് മന്ത്രി; പ്രതിഷേധം ശക്തമായപ്പോള്‍ സ്കൂള്‍ സമയമാറ്റത്തില്‍ ചര്‍ച്ചക്ക് തയ്യാറാണെന്ന് മന്ത്രി ശിവന്‍കുട്ടി
-
kerala3 days ago
കീമിന്റെ പുതുക്കിയ ഫലം പ്രസിദ്ധീകരിച്ചു; കേരള സിലബസുകാര്‍ പിന്നില്‍
-
kerala3 days ago
കേരള സര്‍വകലാശാല വിവാദം; കെ എസ് അനില്‍ കുമാര്‍ തീര്‍പ്പാക്കുന്ന ഫയലുകള്‍ മാറ്റിവയ്ക്കണമെന്ന് വിസിയുടെ നിര്‍ദേശം
-
india3 days ago
ടെന്നീസ് താരം രാധിക യാദവ് പിതാവിന്റെ വെടിയേറ്റ് മരിച്ചു
-
kerala3 days ago
മലപ്പുറത്ത് പുതിയ നിപ കേസുകളില്ല; ജില്ലയിലെ നിയന്ത്രണങ്ങള്‍ പിന്‍വലിച്ചു
-
kerala2 days ago
നിമിഷ പ്രിയയുടെ മോചന ഫണ്ടിലേക്ക് ഒരു കോടി രൂപ നൽകും: ബോബി ചെമ്മണ്ണൂർ
-
india2 days ago
കരാര്‍ സംബന്ധിച്ച് തീരുമാനമായില്ല; ഐഎസ്എല്‍ അനിശ്ചിതകാലത്തേക്ക് നീട്ടി