More
മ്യാന്മര്‍ പട്ടാളക്കാര്‍ ഞങ്ങളെ പിച്ചിച്ചീന്തി: റോഹിന്‍ഗ്യ വനിതകള്‍

ധാക്ക: മ്യാന്മര്‍ സേന മുസ്്‌ലിം വേട്ട തുടങ്ങുന്നതിന് ഒരാഴ്ച മുമ്പായിരുന്നു അവരുടെ വിവാഹം. മാതാപിതാക്കളെ പട്ടാളക്കാര്‍ വെടിവെച്ചു കൊലപ്പെടുത്തിയതും സഹോദരങ്ങളെ തട്ടിക്കൊണ്ടുപോയതും അവള്‍ അറിഞ്ഞിരുന്നു. ഭര്‍തൃഗൃഹത്തില്‍ ഉറങ്ങാന്‍ കിടന്ന ആ രാത്രി ആരോ വാതിലില്‍ മുട്ടുന്നതുകേണ്ട് അവര്‍ ഞെട്ടിയുണര്‍ന്നു. വീടിനു പുറത്ത് തോക്കുമായി മ്യാന്മര്‍ പട്ടാളക്കാര്‍. അവര്‍ക്ക് വേണ്ടത് അവളെയായിരുന്നു. ഭര്‍ത്താവിനെ കയറുകൊണ്ട് കെട്ടിയിട്ട ശേഷം അവര്‍ അവളുടെ വായില്‍ തുണി കുത്തിതിരുകി. അഞ്ചുപേര്‍ ചേര്‍ന്ന് അവളെ തറയില്‍ ബലമായി പിടിച്ചുകിടത്തി ബലാത്സംഗം ചെയ്തു. ചെറുത്തുനില്‍ക്കാന്‍ ശ്രമിച്ച അവളെ വടിയെടുത്ത് അടിച്ചു. അലറിക്കരഞ്ഞ ഭര്‍ത്താവിന്റെ നെഞ്ചിലേക്ക് ഒരു സൈനികന്‍ വെടിയുതിര്‍ത്തു. മറ്റൊരാള്‍ അദ്ദേഹത്തെിന്റെ കഴുത്തറുത്തു. ബലാത്സംഗത്തിനുശേഷം അവര്‍ അവളെ പുറത്തേക്ക് വലിച്ചെറിഞ്ഞ് മുളകൊണ്ടുള്ള വീടിന് തീവെച്ചു. രണ്ടു മാസത്തിനുശേഷം അവള്‍ തിരിച്ചറിഞ്ഞു താന്‍ ഗര്‍ഭിണിയാണെന്ന്. അസോസിയേറ്റഡ് പ്രസിന്റെ അന്വേഷണ സംഘത്തോട് റോഹിന്‍ഗ്യ മുസ്്‌ലിം സ്ത്രീകള്‍ നല്‍കിയ വിവരങ്ങളില്‍ ഒന്നുമാത്രമാണിത്. മുന്‍കൂട്ടി തയാറാക്കിയ പദ്ധതി പ്രകാരമാണ് ബലാത്സംഗങ്ങള്‍ നടന്നതെന്ന് അസോസിയേറ്റഡ് പ്രസ് തയാറാക്കിയ അന്വേഷണ റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു.
ബംഗ്ലാദേശിലെ അഭയാര്‍ത്ഥി ക്യാമ്പുകളില്‍ കഴിയുന്ന 29 റോഹിന്‍ഗ്യന്‍ മുസ്്‌ലിം സ്ത്രീകള്‍ ഞെട്ടിക്കുന്ന വിവരങ്ങളാണ് നല്‍കിയത്. മുസ്്‌ലിംകള്‍ക്കിടയില്‍ ഭീതി വിതക്കുന്നതിനുള്ള ഭീകര ഉപകരണമായാണ് മ്യാന്മര്‍ സേന ബലാത്സംഗത്തെ കണ്ടതെന്ന് റിപ്പോര്‍ട്ട് വെളിപ്പെടുത്തുന്നു. മാതാപിതാക്കളുടെ കണ്‍മുന്നില്‍ കുട്ടികളെ കഴുത്തറുത്ത് കൊലപ്പെടുത്തിയ ശേഷമാണ് സ്ത്രീകളെ ബലാത്സംഗം ചെയ്തത്. ഭീകരമായ പീഡനങ്ങള്‍ക്കൊടുവില്‍ അവശരായ അവര്‍ ദിവസങ്ങളോളം കാട്ടിലൂടെ നടന്നാണ് ബംഗ്ലാദേശിലെത്തിയത്. ലോകത്ത് ഉറ്റവരെന്ന് പറയാന്‍ ആ സ്ത്രീകള്‍ക്ക് ഇനി ആരുമില്ല. മാതാപിതാക്കളെയും സഹോദരങ്ങളെയും ഭര്‍ത്താക്കന്മാരെയും മക്കളെയും മ്യാന്മര്‍ സേന കൂട്ടക്കൊല ചെയ്യുകയായിരുന്നു. പതിമൂന്നിനും മുപ്പത്തഞ്ചിനുമിടക്ക് പ്രായമുള്ള സ്ത്രീകള്‍ നല്‍കിയ വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് അസോസിയേറ്റഡ് പ്രസ് റിപ്പോര്‍ട്ട് തയാറാക്കിയത്. ഐക്യരാഷ്ട്രസഭ വംശഹത്യയെന്ന് വിശേഷിപ്പിച്ച സൈനിക നടപടിയില്‍ നൂറുകണക്കിന് ആളുകള്‍ കൊല്ലപ്പെടുകയും ആറു ലക്ഷത്തിലേറെ പേര്‍ അഭയാര്‍ത്ഥികളാവുകയും ചെയ്തു. ബംഗ്ലാദേശിലെ അഭയാര്‍ത്ഥി ക്യാമ്പുകളില്‍ നരകയാതന അനുഭവിക്കുകയാണ് റോഹിന്‍ഗ്യ മുസ്്‌ലിംകളിപ്പോള്‍. ഇവരെ ഏറ്റെടുക്കാമെന്ന് മ്യാന്മര്‍ പ്രഖ്യാപിച്ചിട്ടുണ്ടെങ്കിലും അതിന് നടപടികളായിട്ടില്ല.
kerala
ടിപ്പര്‍ ലോറിക്ക് പുറകില്‍ ഇടിച്ചു, ബൈക്ക് യാത്രക്കാരനായ യുവാവ് മരിച്ചു

തൃശൂര്‍: മണ്ണുത്തി വെട്ടിക്കലില്‍ ടിപ്പര്‍ ലോറിക്ക് പുറകില്‍ ഇടിച്ച് ബൈക്ക് യാത്രക്കാരനായ യുവാവ് മരിച്ചു. രാമവര്‍മ്മപുരം സ്വദേശി പണിക്കവീട്ടില്‍ ഉണ്ണികൃഷ്ണന്റെ മകന്‍ അര്‍ജുന്‍ (21) ആണ് മരിച്ചത്. പട്ടിക്കാട് നിന്നും മണ്ണുത്തി ഭാഗത്തേക്കുള്ള പാതയില്‍ ടയര്‍ മാറ്റാന്‍ ഒതുക്കി നിര്‍ത്തിയ ടിപ്പര്‍ ലോറിയുടെ പുറകില്‍ ബൈക്ക് ഇടിച്ചു കയറുകയായിരുന്നു. ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.
kerala
‘അമ്മ’യിൽ തെരഞ്ഞെടുപ്പ് ഓഗസ്റ്റ് 15 ന്
സംഘടനയും തലപ്പത്തേക്ക് പുതിയ അംഗങ്ങൾ വരട്ടെയെന്നാണ് മോഹൻലാലിന്റെ നിലപാട്

കൊച്ചി: താരസംഘടനയായ ‘അമ്മ’യിലെ ഭരണസമിതി തെരഞ്ഞെടുപ്പ് ഓഗസ്റ്റ് 15ന് നടക്കും. ജനറൽ ബോഡിയിൽ തെരഞ്ഞെടുപ്പ് വേണ്ടെന്ന് അഭിപ്രായമുയർന്നിരുന്നെങ്കിലും പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരിക്കില്ലെന്ന് മോഹൻലാൽ പറഞ്ഞതോടെ തെരഞ്ഞെടുപ്പിലേക്ക് എത്തുകയായിരുന്നു.
സംഘടനയും തലപ്പത്തേക്ക് പുതിയ അംഗങ്ങൾ വരട്ടെയെന്നാണ് മോഹൻലാലിന്റെ നിലപാട്. ഹേമ കമ്മിറ്റി റിപ്പോർട്ടിന് പിന്നാലെ ഭരണ സമിതി പിരിച്ചുവിട്ട് അഡ്‌ഹോക്ക് കമ്മിറ്റി രൂപീകരിച്ചിരുന്നു. ഇത് കഴിഞ്ഞ മാസം പിരിച്ചുവിട്ടതോടെ ഭരണ സമിതി രൂപീകരിക്കേണ്ടത് അനിവാര്യമാവുകയായിരുന്നു.
kerala
ഡോ. ഹാരിസ് പുറത്തെത്തിച്ചത് സർക്കാർ സംവിധാനത്തിന്റെ തകർച്ച: സണ്ണി ജോസഫ്

തിരുവനന്തപുരം: ആരോഗ്യമേഖലയിലുള്ള സർക്കാർ സംവിധാനത്തിന്റെ തകർച്ചയാണ് ഡോ. ഹാരിസ് ചിറക്കൽ പുറത്തെത്തിച്ചതെന്ന് കെപിസിസി അധ്യക്ഷൻ സണ്ണി ജോസഫ്. അദ്ദേഹം അത് പറയാൻ നിർബന്ധിതനായിരിക്കുന്നു. രോഗികളുടെ ജീവൻ രക്ഷിക്കേണ്ട ഡോക്ടർ അതിൽ പരാജയപ്പെടുമ്പോഴുള്ള വിഷമമാണ് ഡോക്ടർ പ്രകടിപ്പിച്ചതെന്നും എല്ലാ ആശുപത്രികളിലും പ്രതിസന്ധിയാണെന്നും സണ്ണി ജോസഫ് പറഞ്ഞു.
പാവപ്പെട്ട ജനങ്ങളാണ് സർക്കാർ ആശുപത്രിയിലെത്തുന്നത്. ഡോ. ഹാരിസിനെ ശാസിക്കാനാണ് മുഖ്യമന്ത്രി ശ്രമിച്ചതെന്ന് സണ്ണി ജോസഫ് പറഞ്ഞു. ‘പ്രൊഫഷണൽ സൂയിസൈഡ്’ എന്ന വാക്കിലേക്ക് എത്തിച്ചേരുകയാണ് ഡോക്ടർ. അത് കാണിക്കുന്നത് അദ്ദേഹത്തിന്റെ ഹൃദയവേദനയാണ്. അത് അദ്ദേഹത്തെ കൊണ്ട് വിഴുങ്ങിക്കാൻ മുഖ്യമന്ത്രി ശ്രമിച്ചാൽ നടക്കില്ല. പ്രതിപക്ഷം പല തവണ സഭയിൽ വിഷയം ഉന്നയിച്ചതാണ്. അന്ന് ചര്‍ച്ചയ്‌ക്കെടുക്കാന്‍ സർക്കാർ തയ്യാറായില്ല. സർക്കാർ നിഷേധാത്മക നിലപാടാണ് കാണിച്ചത്. കോഴിക്കോട്, മഞ്ചേരി മെഡിക്കൽ കോളേജുകളിലെല്ലാം പ്രതിഷേധം നടത്തിയിട്ടുണ്ട്. മെഡിക്കൽ കോളേജുകളെ ഞെരുക്കി കൊല്ലാനാണ് സർക്കാർ ശ്രമിച്ചത്. സർക്കാർ തികഞ്ഞ അവഗണനാ ബോധത്തോടെയാണ് ഇതിനെ കാണുന്നത്. കോൺഗ്രസ് ഈ മാസം എട്ടിന് പ്രതിഷേധിക്കും. ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റികളുടെ നേതൃത്വത്തിൽ താലൂക്ക് ആശുപത്രിക്ക് മുന്നിൽ പ്രതിഷേധം സംഘടിപ്പിക്കുമെന്നും സണ്ണി ജോസഫ് വ്യക്തമാക്കി.
ഡിജിപി വിഷയം വിവാദമാക്കിയത് പി ജയരാജനാണെന്നും സണ്ണി ജോസഫ് ആരോപിച്ചു. റവാഡ ചന്ദ്രശേഖർ എന്തുകൊണ്ടും ഡിജിപി ആവാൻ യോഗ്യനാണ് എന്നുള്ള സർക്കാർ കണ്ടെത്തൽ പി ജയരാജനെയെങ്കിലും ബോധിപ്പിക്കാൻ കഴിയുമോയെന്നും അദ്ദേഹം ചോദിച്ചു. മത്സ്യത്തൊഴിലാളികളെ അവഹേളിക്കുകയാണ് മന്ത്രി സജി ചെറിയാൻ. തെറ്റായ പ്രസ്താവന തിരുത്താൻ സജി ചെറിയാൻ തയ്യാറാവണമെന്നും കെപിസിസി അധ്യക്ഷൻ പറഞ്ഞു.
-
india3 days ago
‘അധികാരത്തിൽ വന്നാൽ വഖഫ് ഭേദഗതി ചവറ്റുകുട്ടയിലെറിയും’; ബീഹാർ വഖഫ് സംരക്ഷണ റാലിയിൽ തേജസ്വി യാദവ്
-
kerala3 days ago
ഒരു വയസുകാരന്റെ മരണം; മഞ്ഞപ്പിത്തം ബാധിച്ചതിനെ തുടര്‍ന്നെന്ന് പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട്
-
kerala3 days ago
ചൂരല്‍മലയിലെ പ്രതിഷേധം; ദുരിതബാധിതരുള്‍പ്പെടെ ആറുപേരെ അറസ്റ്റ് ചെയ്ത് പൊലീസ്
-
kerala3 days ago
സംസ്ഥാനത്തെ പുതിയ പൊലീസ് മേധാവിയായി ചുമതലയേറ്റ് റവാഡ ചന്ദ്രശേഖര്‍
-
kerala3 days ago
ത്രിഭാഷ നയം; പിന്മാറി മഹാരാഷ്ട്ര സര്‍ക്കാര്‍
-
india3 days ago
തായ്ലന്ഡില് നിന്ന് 16 ജീവനുള്ള പാമ്പുകളുമായി മുംബൈ വിമാനത്താവളത്തിലെത്തിയ യാത്രക്കാരന് പിടിയില്‍
-
india3 days ago
തെലങ്കാനയിലെ കെമിക്കല്‍ ഫാക്ടറിയില്‍ പൊട്ടിത്തെറി; 10 മരണം
-
local3 days ago
നിരവധി ജീവനുകൾ രക്ഷിക്കുന്നതിനിടെ ഉരുളെടുത്തു; മുണ്ടക്കൈയുടെ നോവായി മാറിയ പ്രജീഷിന്റെ സ്വപ്നം യാഥാർഥ്യമായി; കുടുംബം പുതിയ വീട്ടിലേക്ക്