Connect with us

More

പിണറായി ഭരണത്തില്‍ മതപണ്ഡിതര്‍ക്ക് നന്മ ഉപദേശിക്കാനാകാത്ത സാഹചര്യം: കുഞ്ഞാലിക്കുട്ടി

Published

on

 

സ്വന്തം ലേഖകന്‍
കണ്ണൂര്‍

ഇടത് ഭരണത്തില്‍ മതപണ്ഡിതര്‍ക്ക് നന്മ ഉപദേശിക്കാന്‍ പോലും പറ്റാതായെന്ന് മുസ്്‌ലിംലീഗ് ദേശീയ ജനറല്‍ സെക്രട്ടറി പി.കെ കുഞ്ഞാലിക്കുട്ടി എം.പി. വസ്ത്രധാരണത്തെ കുറിച്ച് പറഞ്ഞതിനാണ് പൊലീസ് കേസെടുത്തത്. മത പണ്ഡിതര്‍ക്ക് അവരുടെ ആശയങ്ങള്‍ പ്രചരിപ്പിക്കാനാകാത്ത സ്ഥിതിയാണ്. വായ തുറന്നാല്‍ പൊലീസ് കേസ് എന്നതാണ് ഇപ്പോഴത്തെ സ്ഥിതിയെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു.
കണ്ണൂരില്‍ മുസ്്‌ലിം യൂത്ത്‌ലീഗ് യുവജനയാത്ര പ്രഖ്യാപനം നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം. ആവിഷ്‌കാര സ്വാതന്ത്യം ചര്‍ച്ച ചെയ്യുന്ന കാലത്താണ് മതപണ്ഡിതരുടെ വായടപ്പിക്കാന്‍ ശ്രമിക്കുന്നത്. ഭക്ഷണം കഴിക്കുന്നതിലും വസ്ത്രം ധരിക്കുന്നതിലും ഓരോരുത്തര്‍ക്കും അവരവരുടേതായ സ്വാതന്ത്ര്യമുണ്ട്. കേരളത്തെ ഉത്തരേന്ത്യയാക്കാനാണോ ശ്രമം. ആവിഷ്‌കാര സ്വാതന്ത്ര്യത്തെ കുറിച്ച് പറയുന്നവര്‍ക്ക് എന്താണ് പറയാനുള്ളതെന്നും കുഞ്ഞാലിക്കുട്ടി ചോദിച്ചു.
റേഷന്‍ കടയ്ക്ക് പകരം ബാര്‍ എന്ന നയമാണ് സി.പി.എമ്മിനുള്ളത്. ഭരിക്കുന്നവര്‍ ഒരു കൂട്ടരും പൊരുതുന്നവര്‍ വേറൊരു കൂട്ടരുമെന്നതാണ് സ്ഥിതി. സി.പി.എമ്മിന്റെ ഈ നയം മാറണം. കേരളം വീണ്ടും ഭരിക്കാമെന്നാണ് സി.പി.എം കരുതുന്നത്. നയ സമീപനങ്ങള്‍ മാറാത്ത കാലത്തോളം തുടര്‍ ഭരണം ആഗ്രഹിക്കേണ്ടതില്ല. അക്രമം അവസാനിപ്പിച്ച് ഭരിക്കാന്‍ പിണറായി സര്‍ക്കാര്‍ തയ്യാറാകണം. ജനങ്ങളുമായി ചര്‍ച്ച ചെയ്ത് വേണം വികസനം നടപ്പാക്കാന്‍. എക്‌സ്പ്രസ് ഹൈവെയെ പാതാളത്തിലേക്ക് ചവിട്ടി താഴ്ത്തിയവരാണ് ഇപ്പോള്‍ വികസനത്തെ കുറിച്ച് സംസാരിക്കുന്നത്. ത്രിപുരയില്‍ തോറ്റിട്ടും സി.പി.എം സമീപനം മാറിയിട്ടില്ല. ലെനിന്റെ പ്രതിമ പന്ത് തട്ടുന്നത് പോലെയാണ് തകര്‍ത്തത്. എന്നിട്ടും സി.പി.എം കോണ്‍ഗ്രസ് വിരോധം തുടരുകയാണ്. കോണ്‍ഗ്രസാണോ ബി.ജെ.പിയാണോ ശത്രുവെന്ന് തിരിച്ചറിയാനാകാത്ത അവസ്ഥയിലാണ് സി.പി.എമ്മെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു.

kerala

മോദി-പിണറായി ഭരണത്തിനെതിരെയുള്ള താക്കീതും തിരിച്ചടിയുമാവും ജനവിധിയെന്ന് രമേശ് ചെന്നിത്തല

ഇന്ത്യ എന്ന അഖണ്ഡ രാജ്യം നിലനിര്‍ത്തുന്നതിനും അതിന്റെ മതേതര ജനാധിപത്യ മൂല്യങ്ങള്‍ അതേപടി സംരക്ഷിക്കുന്നതിനും കേന്ദ്രത്തില്‍ പുതിയൊരു ഭരണകൂടം വരേണ്ടതുണ്ട് ചെന്നിത്തല പറഞ്ഞു

Published

on

തിരുവനന്തപുരം: പതിനെട്ടാം ലോക്‌സഭയിലേക്കുള്ള രണ്ടാംഘട്ട വോട്ടെടുപ്പ് ദിവസമായ നാളെ കേരളത്തിലെ വോട്ടര്‍മാര്‍ക്ക് ചരിത്രപരമായ കടമയാണു നിര്‍വഹിക്കാനുള്ളതെന്നു കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി അംഗം രമേശ് ചെന്നിത്തല. ഇന്ത്യ എന്ന അഖണ്ഡ രാജ്യം നിലനിര്‍ത്തുന്നതിനും അതിന്റെ മതേതര ജനാധിപത്യ മൂല്യങ്ങള്‍ അതേപടി സംരക്ഷിക്കുന്നതിനും കേന്ദ്രത്തില്‍ പുതിയൊരു ഭരണകൂടം വരേണ്ടതുണ്ട്.

മതേതര ജനാധിപത്യ കക്ഷികളുടെ കൂട്ടായ്മയായ ഇന്ത്യാ സഖ്യം ഈ ദൗത്യം ഏറ്റെടുക്കുമെന്ന ഉറപ്പാണ് ജനങ്ങള്‍ക്കു നല്‍കുന്നത്. അതിനു നേതൃത്വം നല്‍കാന്‍ കോണ്‍ഗ്രസിനു മാത്രമേ കഴിയൂ. ഈ യാഥാര്‍ഥ്യം തിരിച്ചറിഞ്ഞ് വോട്ടര്‍മാര്‍ വിവേകപൂര്‍വം തങ്ങളുടെ വോട്ടവകാശം വിനിയോഗിക്കണമെന്നും ചെന്നിത്തല പറഞ്ഞു.

നരേന്ദ്ര മോദി സര്‍ക്കാര്‍ ഒരിക്കല്‍ കൂടി അധികാരത്തില്‍ വന്നാല്‍ രാജ്യത്തിന്റെ ഭരണഘടന തന്നെ അസാധുവാക്കപ്പെടും. മതാധിഷ്ഠിതമായ പുതിയ ഭരണഘടനാണ് ബി.ജെ.പിയും സംഘപരിവാര സംഘങ്ങളും വിഭാവന ചെയ്യുന്നത്. കഴിഞ്ഞ ഏതാനും ദിവസങ്ങളായി പ്രധാനമന്ത്രി നരേന്ദ്ര മോദി നടത്തുന്ന മതവിദ്വേഷ പ്രസംഗങ്ങള്‍ ഗൗരവത്തോടെ കാണണമെന്നും ചെന്നിത്തല ഓര്‍മിപ്പിച്ചു.

കേരളത്തില്‍ വോട്ടെടുപ്പ് അട്ടിമറിക്കാനുള്ള പല നീക്കങ്ങളും നടക്കുന്നുണ്ട്. ജനഹിതം എതിരാവുമെന്ന ആശങ്കയില്‍ ജനങ്ങളെ ഭയപ്പെടുത്തി വോട്ടെടുപ്പില്‍ നിന്ന് മാറ്റി നിര്‍ത്താനുള്ള ശ്രമം നടക്കുന്നു. അതിന് ഏറ്റവും വലിയ ഉദാഹരണമാണ് കഴിഞ്ഞ ദിവസം കരുനാഗപ്പള്ളിയില്‍ സി.ആര്‍ മഹേഷ് എം.എല്‍.എ അടക്കമുള്ള യു.ഡി.എഫ് പ്രവര്‍ത്തകരെ ആക്രമിച്ചു പരുക്കേല്പിച്ച നടപടി. കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ക്കെതിരായ ഭരണ വിരുദ്ധ തരംഗമാണ് കേരളത്തില്‍ അലയടിക്കുന്നത്. അതില്‍ വിറളി പൂണ്ടാണ് ബി.ജെ.പിയും സി.പി.എമ്മും അക്രമം അഴിച്ചു വിടുന്നത്. പക്ഷേ, അതുകൊണ്ടൊന്നും വോട്ടര്‍മാര്‍ പിന്മാറില്ല. റെക്കോഡ് പോളിം?ഗ് ആവും ഇന്ന് കേരളത്തില്‍ നടക്കുക. സമസസ്ത മേഖലകളിലും വന്‍ പരാജയമായ മോദി-പിണറായി ഭരണ കൂടങ്ങള്‍ക്കെതിരേ നല്‍കുന്ന ശക്തമായ താക്കീതും തിരിച്ചടിയുമാവും ജനവിധി. സംസ്ഥാനത്തെ 20ല്‍ 20 സീറ്റും യുഡിഎഫ് നേടുമെന്നും അദ്ദേഹം ആത്മവിശ്വാസം പ്രകടിപ്പിച്ചു.

Continue Reading

crime

കുടുംബ കലഹം: ആലപുഴയില്‍ ഭര്യയെ വെട്ടിക്കൊന്ന് ഭര്‍ത്താവ് ജീവനൊടുക്കി

കുടുംബ വഴക്കിനെ തുടര്‍ന്നാണ് സംഭവ മെന്നാണ് പ്രാഥമിക വിവരം

Published

on

ആലപുഴ: വെണമണി പുന്തലയില്‍ ഭാര്യയെ വെട്ടികൊലപ്പെടുത്തിയ ശേഷം ഭര്‍ത്താവ് ജീവനെടുക്കി. സുധിലത്തില്‍ ദീപ്തിയാണ് കൊല്ലപ്പെട്ടത്. രാവിലെ ആറേ മുക്കാലോടെയാണ് ദാരുണ്യ സംഭവം. കുടുംബ വഴക്കിനെ തുടര്‍ന്നാണ് സംഭവ മെന്നാണ് പ്രാഥമിക വിവരം.

Continue Reading

kerala

പാലക്കാട് ജില്ലയില്‍ ഇനി ഉഷ്ണതരംഗം; മുന്നറിയിപ്പുമായി കേന്ദ്ര കാലാവസ്ഥ വകുപ്പ്

പാലക്കാട് കുത്തനൂരില്‍ കഴിഞ്ഞ ദിവസമായിരുന്നു സൂര്യാതാപമേറ്റ് ഒരാള്‍ മരിച്ചത്

Published

on

സംസ്ഥാനത്ത് ചൂട് കൂടുന്ന സാഹചര്യത്തില്‍ പാലക്കാട് ജില്ലയില്‍ ഉഷ്ണതരംഗ മുന്നറിയിപ്പ് പ്രഖ്യാപിച്ച് കേന്ദ്ര കാലാവസ്ഥ വകുപ്പ്.ജില്ലയിലെ പലയിടങ്ങളിലും 26 വെരെ ഉഷ്ണതരംഗ സാധ്യതയുണ്ടെന്നും കേന്ദ്രകാലവസ്ഥ വകുപ്പ് അറിയിച്ചു.
ജില്ലയിലെ മറ്റു പ്രദേശങ്ങളില്‍ മറ്റന്നാള്‍ വരെ 41 ഡിഗ്രി സെല്‍ഷ്യസ് താപനില ഉയര്‍ന്നേക്കാം എന്നും വ്യക്തമാക്കി.

പാലക്കാട് കുത്തനൂരില്‍ കഴിഞ്ഞ ദിവസമായിരുന്നു സൂര്യാതാപമേറ്റ് ഒരാള്‍ മരിച്ചത്. ഇതിനു പിന്നാലെയിണ് കാലവസ്ഥവകുപ്പ് ഉഷ്ണതരംഗ മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്.

Continue Reading

Trending