Culture
യുവജനയാത്ര നഗരത്തിലേക്ക്; മലബാറിന്റെ മഹാസമ്മേളനത്തിനൊരുങ്ങി കോഴിക്കോട്

കോഴിക്കോട്: യുവജനയാത്രയുടെ മഹാ സ്വീകരണ സമ്മേളനത്തിനൊരുങ്ങി മുസ്‌ലിം ലീഗ് മലബാര്‍ പ്രവിശ്യയുടെ തലസ്ഥാനമായ കോഴിക്കോട്. മുസ്‌ലിം യൂത്ത്‌ലീഗ് യുവജനയാത്രയുടെ കോഴിക്കോട് ജില്ലാ പര്യടനത്തിന്റെ സമാപനം കുറിച്ചാണ് വൈകി കോഴിക്കോട് നടക്കുന്ന സമ്മേളനം. സമാപന സമ്മേളനത്തോടനുബന്ധിച്ച് അല്‍പ സമയത്തിനകം നഗരത്തില്‍ വൈറ്റ് ഗാര്‍ഡ് പരേഡും നടക്കും.
രാവിലെ കുന്ദമംഗലം പതിമംഗലത്ത് നിന്നാരംഭിക്കുന്ന യാത്ര വെള്ളിമാടുകുന്നില്ലേക്കും തുടര്‍ന്ന് ഉച്ച കഴിഞ്ഞ് വെള്ളിമാടുകുന്ന് നിന്നും ആരംഭിക്കുന്ന യാത്ര എരഞ്ഞിപ്പാലം -നടക്കാവ് വഴി കടപ്പുറത്ത് സമാപിക്കും. ക്രിസ്ത്യന്‍ കോളജ് പരിസരത്ത് നിന്നും വൈറ്റ് ഗാര്‍ഡ് പരേഡിന്റെ അകമ്പടിയോട് കൂടിയാണ് കടപ്പുറത്തെ സ്വീകരണ സമ്മേളനത്തിലേക്ക് വരവേല്‍ക്കുക.
കടപ്പുറത്ത് നടക്കുന്ന സമാപന സമ്മേളനത്തില്‍ പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍, കോണ്‍ഗ്രസ് രാജ്യസഭാ പാര്‍ട്ടി ലീഡര്‍ ഗുലാംനബി ആസാദ്, ഡി.എം. കെ.അദ്ധ്യക്ഷന്‍ എം.കെ.സ്റ്റാലിന്‍, മുസ്്‌ലിംലീഗ് ദേശീയ പ്രസിഡന്റ്് പ്രൊഫ. കെ.എം ഖാദര്‍മൊയ്തീന്‍, ജനറല്‍ സെക്രട്ടറി പി.കെ കുഞ്ഞാലിക്കുട്ടി എം.പി, ഓര്‍ഗനൈസിംഗ് സെക്രട്ടറി ഇ.ടി മുഹമ്മദ് ബഷീര്‍ എം.പി, ദേശീയ സെക്രട്ടറി എം.പി അബ്ദുസ്സമദ് സമദാനി, സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.പി.എ മജീദ്, പാര്‍ലമെന്റി പാര്‍ട്ടി ലീഡര്‍ ഡോ. എം.കെ.മുനീര്‍, കെ.എം.ഷാജി എം.എല്‍.എ സംസാരിക്കും.
യുവജന യാത്രയുടെ കോഴിക്കോട് ജില്ലയിലെ അവസാന ദിവസമായ ഇന്നത്തെ പര്യടനം ആരംഭിച്ചത് ജാഥാ ഉപനായകന്‍ പി.കെ ഫിറോസിന്റെ ജന്മ നാടായ പതിമംഗലത്ത് നിന്നാണ്. അധിനിവേശ ശക്തികളെ പോരാട്ടവീര്യം കൊണ്ട് വിറപ്പിച്ച ടിപ്പുസുല്‍ത്താന്റെ പടയോട്ടത്തിന് സാക്ഷ്യം വഹിച്ച മണ്ണിലൂടെ നടക്കുന്ന യാത്രയെ വരവേല്‍ക്കാന്‍ ഉജ്വലമായ ഒരുക്കങ്ങളാണ് പ്രദേശങ്ങളിലെല്ലാം നടത്തിയിരിക്കുന്നത്. ജാഥ ആരംഭിക്കുന്ന പതിമംഗലം മുതല്‍ സമാപന സമ്മേളനം നടക്കുന്ന കോഴിക്കോട് ബീച്ച് വരെ ദേശീയ പാതയുടെ ഇരുവശങ്ങളും ഹരിതവര്‍ണം പുതച്ചിരിക്കുകയാണ്. യാത്രക്കുള്ള മുഴുവന്‍ ഒരുക്കങ്ങളും പൂര്‍ത്തിയായതായി കുന്ദമംഗലം മണ്ഡലം മുസ്‌ലിം ലീഗ്, യൂത്ത് ലീഗ് ഭാരവാഹികള്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. കൊടുവള്ളി, തിരുവമ്പാടി, കുന്ദമംഗലം, ബേപ്പൂര്‍, എലത്തൂര്‍, കോഴിക്കോട് സൗത്ത്, നോര്‍ത്ത് മണ്ഡലങ്ങളില്‍ നിന്ന് രജിസ്റ്റര്‍ ചെയ്ത അയ്യായിരത്തോളം വരുന്ന വളണ്ടിയര്‍മാര്‍ ജാഥയില്‍ അണിനിരന്നു.
യൂത്ത് ലീഗ് ആസ്ഥാ മന്ദിരത്തിന് പഞ്ചായത്ത് കമ്മറ്റികള്‍ സ്വരൂപിച്ച ഫണ്ട് ചടങ്ങില്‍ കൈമാറും. കുന്ദമംഗലം നിയോജക മണ്ഡലത്തില്‍ നിന്നും പരിശീലനം പൂര്‍ത്തിയാക്കിയ ഇരുന്നൂറോളം വരുന്ന വൈറ്റ്ഗാര്‍ഡ് അംഗങ്ങള്‍ അടിയന്തിര സന്നദ്ധ പ്രവര്‍ത്തനത്തിന് സജ്ജരായതായും കെ.മൂസ മൗലവി, ഖാലിദ് കിളി മുണ്ട, എം.ബാബുമോന്‍, ഒ. എം നൗഷാദ്, ജാഫര്‍ സാദിഖ്, ഒ.സലീം, എന്‍.എം യൂസുഫ് എന്നിവര്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.
Film
വാഹനാപകടം; നടന്‍ ഷൈന്‍ ടോം ചാക്കോയുടെ പിതാവിന്റെ മൃതദേഹം വീട്ടിലെത്തിച്ചു
മൃതദേഹം ഇന്ന് വീട്ടില്‍ പൊതുദര്‍ശനത്തിന് വെക്കും.

തമിഴ്നാട്ടിലെ വാഹനാപകടത്തില്‍ മരിച്ച നടന്‍ ഷൈന്‍ ടോം ചാക്കോയുടെ പിതാവ് സി പി ചാക്കോയുടെ മൃതദേഹം തൃശൂര്‍ മുണ്ടൂരിലെ വീട്ടിലെത്തിച്ചു. മൃതദേഹം ഇന്ന് വീട്ടില്‍ പൊതുദര്‍ശനത്തിന് വെക്കും. നാളെ മുണ്ടൂര്‍ പരികര്‍മ്മല മാതാ പള്ളിയിലാണ് സംസ്‌കാര ചടങ്ങുകള്‍ നടക്കുക.
വെള്ളിയാഴ്ച ധര്‍മപുരിയെയും ഹൊസൂറിനെയും തമ്മില്‍ ബന്ധിപ്പിക്കുന്ന പുതുതായി നിര്‍മിച്ച അതിവേഗ ദേശീയപാത 844ലൂടെ കാറില്‍ ബെംഗളുരുവിലേക്ക് സഞ്ചരിക്കവെയായിരുന്നു ഇവര്‍ അപകടത്തില്‍പ്പെട്ടത്. അപകടത്തില്‍ നടന്റെ ഷോള്‍ഡറിന് താഴെ മൂന്ന് പൊട്ടലുകള്‍, നട്ടെല്ലിനും ചെറിയ പൊട്ടല്‍ സംഭവിച്ചു. ശസ്ത്രക്രിയ അനിവാര്യമെങ്കിലും സംസ്‌കാര ചടങ്ങുകള്‍ക്ക് ശേഷം തിങ്കളാഴ്ച ശസ്ത്രക്രിയ നടത്താനാണ് തീരുമാനം.
അപകടത്തില്‍ കൂടുതല്‍ പരുക്ക് മാതാവിനാണെങ്കിലും ഇരുവരുടെയും ആരോഗ്യസ്ഥിതിയില്‍ ആശങ്കപ്പെടേണ്ടതില്ലെന്ന് ഡോക്ടര്‍മാര്‍ വ്യക്തമാക്കി.
Film
സാന്ദ്ര തോമസിനെതിരെ വധഭീഷണി; പരാതി നല്‍കിയിട്ടും പൊലീസ് നടപടിയെടുത്തില്ല
പരാതി നല്‍കി രണ്ട് മാസം കഴിഞ്ഞിട്ടും കാര്യമായ നടപടികളൊന്നുമുണ്ടായില്ലെന്നാണ് ആരോപണം.

നിര്‍മാതാവ് സാന്ദ്ര തോമസിനെതിരായ വധഭീഷണിയില്‍ പരാതി നല്‍കിയിട്ടും പൊലീസ് നടപടിയെടുക്കുന്നില്ലെന്ന് ആരോപണം. പരാതി നല്‍കി രണ്ട് മാസം കഴിഞ്ഞിട്ടും കാര്യമായ നടപടികളൊന്നുമുണ്ടായില്ലെന്നാണ് ആരോപണം. പാലാരിവട്ടം പൊലീസിനെതിരെ ഡിജിപിക്ക് പരാതി നല്‍കുമെന്നും നിര്‍മാതാവ് വ്യക്തമാക്കി.
പ്രൊഡക്ഷന്‍ കണ്‍ട്രോളറുടെ വാട്സ്ആപ്പ് ഗ്രൂപ്പില്‍ ആണ് വധഭീഷണി സന്ദേശമെത്തിയത്. ഭീഷണിയുടെ ശബ്ദസന്ദേശമടക്കം പരാതി നല്‍കിയിട്ടും പൊലീസിന്റെ ഭാഗത്ത് നിന്ന് നടപടിയുണ്ടായില്ലെന്ന് സാന്ദ്ര ആരോപിച്ചു. സാന്ദ്രയുടെ പിതാവിനെതിരെയും വധഭീഷണി മുഴക്കിയിരുന്നു.
പൊലീസിനെതിരെ ഡിജിപിക്കും വിജിലന്‍സിനും പരാതി നല്‍കുമെന്നും ഉദ്യോഗസ്ഥരുടെ ഫോണ്‍ പരിശോധിക്കണമെന്നും സാന്ദ്ര ആവശ്യപ്പെടുന്നു.
സാന്ദ്രയെ ‘തല്ലിക്കൊന്ന് കാട്ടിലെറിയും’ എന്നാണ് ശബ്ദസന്ദേശത്തിലുള്ള ഭീഷണി. സാന്ദ്രയുടെ പിതാവ് തോമസിനെ കൊല്ലുമെന്നും ഓഡിയോ സന്ദേശത്തിലുണ്ട്.
‘എന്തുകൊണ്ടാണ് ഹേമാ കമ്മിറ്റിയിലെ പരാതിക്കാര്‍ മുന്നോട്ട് വന്നില്ലായെന്നത് ഇപ്പോള്‍ മനസ്സിലായില്ലേ. ആരെങ്കിലും ശബ്ദമുയര്‍ത്തിയാല്‍ അവരെ നിശബ്ദമാക്കുന്നതാണ് രീതി. സംഭവത്തില്‍ തൊട്ടടുത്ത ദിവസം പരാതി നല്‍കിയിരുന്നു. സ്ത്രീ ആയതുകൊണ്ടാണ് ഇത്തരത്തില്‍ ആക്രമിക്കുന്നത്. ഇവര്‍ക്കെല്ലാം സ്വാധീനമുള്ളവരുടെ പിന്തുണയുണ്ട്. ഔദ്യോഗിക ഗ്രൂപ്പില്‍ സന്ദേശം എത്തിയിട്ടും ഫെഫ്ക ജനറല്‍ സെക്രട്ടറി നടപടിയെടുത്തില്ല. രണ്ട് മാസമായി പൊലീസിന്റെ ഭാഗത്ത് നിന്നും നടപടിയുണ്ടായിട്ടില്ല. വേദനാജനകമാണ്. ഇതില്‍ നിന്നും പിന്നോട്ടില്ല’, എന്നായിരുന്നു സാന്ദ്രാ തോമസിന്റെ പ്രതികരണം.
രണ്ടുമാസം മുന്‍പ് ഒരു യൂട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍മാര്‍ക്കെതിരെ സാന്ദ്ര തോമസ് രംഗത്തെത്തിയത്.
Art
ഇന്നുവീണ മുറിവ് നാളെ അറിവല്ലേ… ‘തെരുവിന്റെ മോൻ’ മ്യൂസിക് വീഡിയോയുമായി വേടൻ

-
kerala1 day ago
കീബോര്‍ഡ് ആര്‍ട്ടിസ്റ്റ് രഞ്ജു ജോണിനെ കാണാനില്ലെന്ന് പരാതി
-
india22 hours ago
‘കപ്പലില്‍ അപകടകരമായ കാര്‍ഗോ, ബേപ്പൂര്‍ തുറമുഖത്തെ സജ്ജമാക്കി’; അഴീക്കല്‍ പോര്‍ട്ട് ഓഫീസര്‍ ക്യാപ്റ്റന്‍
-
crime3 days ago
മഴു ഉപയോഗിച്ച് ഭാര്യയുടെ തലവെട്ടി, വെട്ടിയ തലയുമായി സ്കൂട്ടറിൽ യാത്ര; യുവാവ് പിടിയിൽ
-
kerala2 days ago
പണം നല്‍കിയില്ലെങ്കില്‍ മാനഭംഗപ്പെടുത്തുമെന്ന് ഭീഷണിപ്പെടുത്തി; കൃഷ്ണകുമാറിനെതിരെ എഫ്ഐആറില്‍ ഗുരുതര ആരോപണങ്ങള്‍
-
kerala2 days ago
വീണ്ടും മഴ വരുന്നു; വിവിധ ജില്ലകള്‍ക്ക് മുന്നറിയിപ്പ്
-
kerala2 days ago
വ്യാപാര സ്ഥാപനത്തിലെ സാമ്പത്തിക തട്ടിപ്പ്; ദിയ കൃഷ്ണയുടെയും ജീവനക്കാരുടെയും അക്കൗണ്ടുകള്‍ പരിശോധിക്കും
-
kerala2 days ago
വഴിക്കടവില്‍ വിദ്യാര്‍ഥി ഷോക്കേറ്റ് മരിച്ച സംഭവം; ഒന്നാം പ്രതി സര്‍ക്കാര്‍ തന്നെ; പി.എം.എ സലാം
-
kerala2 days ago
തൃശൂരിലെ സര്‍ക്കാര്‍ എല്‍പി സ്കൂളില്‍ ഭക്ഷ്യ വിഷബാധ; 500 ല്‍ പരം കുട്ടികള്‍ ചികിത്സയില്‍