Video Stories
ഇങ്ങനെയൊരാൾ ഇനി വരാനില്ല…

നജീബ് കാന്തപുരം
2015 സെപ്തംബർ 7 ന് മുസ്ലിം ലീഗിന്റെ ദേശീയ കൗൺസിൽ ചെന്നൈയിൽ സമാപിക്കുകയാണ്. അഖിലേന്ത്യാ പ്രസിഡണ്ട് എന്ന നിലയിൽ ഇ.അഹമ്മദ് സാഹിബ് ഉപസംഹാര പ്രസംഗം നടത്തുകയാണ്.
പ്രിയമുള്ള സഹോദരങ്ങളെ,
മുസ്ലിം ലീഗിന്റെ ചരിത്രത്തിലെ നിർണ്ണായകമായ ഘട്ടങ്ങൾക്ക് സാക്ഷിയാവാൻ എനിക്ക് അല്ലാഹു അവസരം നൽകിയിട്ടുണ്ട്. ഖാഇദേ മില്ലത്തിനെ കാണാൻ, സീതി സാഹിബിന്റെ ശിഷ്യനാവാൻ, സി.എച്ചിന്റെ സഹപ്രവർത്തകനാവാൻ, ശിഹാബ് തങ്ങളുടെ സമകാലികനാവാൻ, സമുദായത്തിന്റെ അഭിമാന സ്തംഭങ്ങളായ നേതാക്കൾക്കൊപ്പം കഴിയാൻ അഞ്ചു പതിറ്റാണ്ടിനിടയിലെ ജീവിതം കൊണ്ടെനിക്ക് കഴിഞ്ഞു. അൽ ഹംദു ലില്ലാഹ് !!!
ആ നേതാക്കളുടെ ആത്മാർത്ഥതയും സത്യ സന്ധതയും സമുദായ സ്നേഹവും കണ്ട് വളർന്ന എനിക്ക് ഒരിക്കൽ പോലും ഒരു മുസ്ലിം ലീഗുകാരനായതിൽ അപമാനം തോന്നിയിട്ടില്ല. എനിക്കെന്റെ പാർട്ടി എന്നും അഭിമാനമായിരുന്നു. വ്യക്തിപരമായി ഒരുപാട് ഉയർച്ചകൾ ഈ പാർട്ടി എനിക്ക് നൽകിയിട്ടുണ്ട്. അപ്പോഴൊന്നും ഞാൻ വന്ന വഴി മറന്നിട്ടില്ല. എന്റെ പാർട്ടിക്ക് അവമതിപ്പുണ്ടാക്കുന്നതൊന്നും ഞാൻ ചെയ്തിട്ടില്ല. എനിക്ക് കഴിയാവുന്ന അത്രയുമുയരത്തിൽ ഈ ഹരിത പതാക പറത്താൻ ഞാൻ ശ്രമിച്ചിട്ടുണ്ട്. എന്നാലും പോരായ്മകൾ ഉണ്ടാവും. ഒരു മനുഷ്യനെന്ന നിലയിൽ ആ വീഴ്ചകൾ പൊറുക്കുക.
പ്രിയപ്പെട്ടവരെ,
ഇനിയൊരു ദേശീയ കൗൺസിലിനെ അഭിമുഖീകരിക്കാൻ ഞാൻ ഉണ്ടാവുമോ എന്നറിയില്ല. എനിക്കെന്നും എന്റെ പാർട്ടിയായിരുന്നു എല്ലാം. മുസ്ലിം ലീഗ് എന്ന എന്റെ പാർട്ടി. ആ പാർട്ടിയെ നയിച്ച, ഞാൻ കൂടെ പ്രവർത്തിച്ച മഹാരഥന്മാരാരും ഇന്നില്ല. ഞാനും അവരോട് ചേരേണ്ടവനാണ്. ഇനിയൊരിക്കൽ ഇത് പറയാൻ ഞാൻ ഉണ്ടായില്ലെന്ന് വരാം. നിങ്ങളൊരിക്കലും ഈ പതാക താഴെ വെക്കരുത്. ഇന്ത്യയിലെ മുസ്ലിം സഹോദരങ്ങൾക്ക് വേണ്ടി നമുക്ക് കാത്ത് വെക്കാൻ ഈ പതാകയോളം വലുതായി ഒന്നുമില്ല.
പ്രസംഗത്തിനിടയിൽ അഹമ്മദ് സാഹിബിന്റെ തൊണ്ട ഇടറി. സദസ്സ് വികാര ഭരിതമായി. മൂകമായ ആ വേദിയിൽ അഹമ്മദ് സാഹിബിന്റെ തൊട്ടരികിൽ ജനറൽ സെക്രട്ടറി ഖാദർ മൊയ്തീൻ സാഹിബ്. വിതുമ്പിക്കരയുകയാണദ്ദേഹം. നിറഞ്ഞൊഴുകുന്ന കണ്ണുകൾ തുടക്കുമ്പോൾ സദസ്സിൽ നിന്ന് ഒരാൾ സ്റ്റേജിലേക്ക് ഓടിക്കയറി അഹമ്മദ് സാഹിബിനെ കെട്ടിപ്പിടിച്ച് രണ്ട് കവിളിലും സ്നേഹ ചുംബനം നൽകി.
ഇസ് ഹാഖ് കുരിക്കൾ..
ചെന്നൈ സമ്മേളനത്തിൽ അഹമ്മദ് സാഹിബ് നടത്തിയ ആ വിടവാങ്ങൽ പ്രസംഗം ഇന്നും ഒരു വിങ്ങലോടെ മനസ്സിൽ നിറയുന്നു.
ആ വലിയ മനുഷ്യൻ ഇനി നമുക്കൊപ്പമില്ല..
അടിമുടി മുസ്ലിം ലീഗ് ആയിരുന്ന ഒരാൾ.
എന്റെ കാലത്തിലൂടെ കടന്ന് പോയ ചരിത്ര പുരുഷൻ. ഇനിയൊരാൾ ഇങ്ങനെ വരാനില്ല. മുസ്ലിം ലീഗിൽ ഒരാൾക്കും അഹമ്മദ് സാഹിബാകാനുമാവില്ല.
അതൊരു ചരടായിരുന്നു. മുസ്ലിം ലീഗിലെ മൂന്ന് കാലങ്ങളെ കോർത്തിണക്കിയ ചരട്.
സീതി സാഹിബിന്റെ കാലത്ത് തുടങ്ങി ,സി.എച്ചിന്റെ കാലത്തിലൂടെ നടന്ന് ,ശിഹാബ് തങ്ങളുടെ കാലവും പിന്നിട്ട് ,ചരിത്രത്തെ നമ്മുടെ കയ്യിലൊരു മുത്ത് മാലയാക്കി തന്ന ചരട്. അതിനൊരാവർത്തനമില്ല ഒരിക്കലും.
നേതാക്കളുടെ നേതാവായിരിക്കുമ്പോഴും ഒരു എം.എസ്.എഫ് പ്രവർത്തകനായി ഇറങ്ങി വന്ന ഒരാൾ. ഐക്യ രാഷ്ട്ര സഭയിൽ പ്രസംഗിക്കുമ്പോഴും ചന്ദ്രികയിൽ ഒരു വാർത്ത വരാത്തതിന് കലഹിക്കുന്ന ഒരാൾ. ഇല്ലായ്മയുടെ കാലത്ത് ഒറ്റ ഷർട്ട് കൊണ്ട് ജീവിച്ചതിന്റെ ഓർമ്മയിൽ അഭിരമിച്ച ഒരാൾ. സ്വിസ്സ് ബാങ്കിലാണ് സമ്പാദ്യമെന്ന അടക്കിപറയലുകൾ കേൾക്കുമ്പോഴും ചിരിച്ച് തള്ളി , ജീവിതത്തിലൊരു സമ്പാദ്യവുമില്ലാതെ പടിയിറങ്ങിപ്പോയ ഒരാൾ.
എന്റെ ജീവിതത്തിലെ പത്ത് പതിനഞ്ച് വർഷം (വിശേഷിച്ചും ചന്ദ്രികക്കാലം) ആ ജീവിതത്തിന്റെ വിരൽ തുമ്പിലൂടെ കടന്ന് പോയെന്നതിനേക്കാൾ വലിയ സമ്പാദ്യമൊന്നുമില്ല.
അതൊരു അക്ഷയ ഖനി ആയിരുന്നു.
അറിവിന്റെ, ഓർമ്മകളുടെ, അനുഭവങ്ങളുടെ.
കുറിച്ച് വെക്കാൻ പല തവണ തുനിഞ്ഞതാണ്. ഇരുന്നതാണ്. പക്ഷെ കഴിഞ്ഞില്ല.
തുന്നിച്ചേർക്കണം ജീവിച്ചിരിക്കുന്ന നമ്മൾ. ഇനിയുള്ളൊരു കാലത്തിന് കരുതി വെക്കാൻ.
ഇനിയില്ല ഇങ്ങനെയൊരാൾ എന്നുറപ്പുള്ളതിനാൽ ഈ ചരമ വാർഷികത്തിൽ അതെങ്കിലും നമുക്ക് ചെയ്യാനാവണം.
ഓർമ്മകൾ കുറവും മറവി കൂടുതലുമാണല്ലോ നമുക്ക്.
Video Stories
നിലമ്പൂരിലെ വിദ്യാര്‍ഥിയുടെ മരണം’ സര്‍ക്കാറിന്റെ കഴിവുകേടിന്റെ ഫലം; പി.കെ കുഞ്ഞാലിക്കുട്ടി
ഇത്രയും വലിയ ഒരു പ്രശ്‌നം ഉണ്ടായിട്ടും അതിനെ ലഘൂകരിക്കുന്നത് വിഷയത്തില്‍നിന്ന് ശ്രദ്ധ തിരിച്ചുവിടാനുള്ള പാഴ് വേലയാണ്.

സര്‍ക്കാറിന്റെ കഴിവുകേടിന്റെയും വനംവകുപ്പിന്റെ നിസ്സംഗതയുടെയും ഫലമാണ് നാട്ടില്‍ സംഭവിച്ച് കൊണ്ടിരിക്കുന്നതെന്നും വഴിക്കടവില്‍ വിദ്യാര്‍ത്ഥി ഷോക്കേറ്റ് മരിച്ചത് ഇതിന്റെ ഏറ്റവും ഒടുവിലത്തെ ഉദാഹരണമാണെന്നും മുസ്ലിംലീഗ് ദേശീയ ജനറല്‍ സെക്രട്ടറി പി.കെ കുഞ്ഞാലിക്കുട്ടി പറഞ്ഞു.
മലയോര കര്‍ഷക ജനതയുടെ പ്രശ്‌നങ്ങള്‍ ഏറ്റവും ചര്‍ച്ചയായ പ്രദേശമാണ് നിലമ്പൂര്‍. അവിടെ ഉപതെരഞ്ഞെടുപ്പ് നടക്കുന്നു എന്നത് കൊണ്ട് ഇതൊന്നും ചര്‍ച്ചയാകാതെ പോകണം എന്നാണോ പറയുന്നത്? നിരുത്തരവാദപരമായ കമന്റുകളാണ് വനം മന്ത്രി നടത്തിയത്. തെരഞ്ഞെടുപ്പ് ഉള്ളത് കൊണ്ട് ഈ പ്രശ്‌നങ്ങള്‍ പ്രശ്‌നങ്ങളല്ലാതായി മാറുന്നില്ല.
ഇത്രയും വലിയ ഒരു പ്രശ്‌നം ഉണ്ടായിട്ടും അതിനെ ലഘൂകരിക്കുന്നത് വിഷയത്തില്‍നിന്ന് ശ്രദ്ധ തിരിച്ചുവിടാനുള്ള പാഴ് വേലയാണ്. സര്‍ക്കാര്‍ ചെയ്യേണ്ടത് ചെയ്യാതെ ഉത്തരവാദിത്തമില്ലാതെ സംസാരിച്ചാല്‍ സര്‍ക്കാര്‍ കൂടുതല്‍ പരിഹാസ്യമാവുകയാണ് ചെയ്യുക. ഉത്തരവാദിത്തത്തില്‍നിന്ന് ഒഴിഞ്ഞ് മാറിയിട്ട് കാര്യമില്ലെന്നും അദ്ദേഹം പറഞ്ഞു.
kerala
ബസിന്റെ എയര്‍ ലീക്ക് പരിശോധിക്കുന്നതിനിടെ തല കുരുങ്ങി മെക്കാനിക്ക് മരിച്ചു
കണ്ണൂര്‍ പാട്യം പത്തായക്കുന്ന് സ്വദേശി സുകുമാരന്‍(60) ആണ് മരിച്ചത്.

ബസിന്റെ എയര്‍ ലീക്ക് പരിശോധിക്കുന്നതിനിടെ തല മഡ്ഗാഡിനിടയില്‍ കുരുങ്ങി മെക്കാനിക്കിന് ദാരുണാന്ത്യം. കണ്ണൂര്‍ പാട്യം പത്തായക്കുന്ന് സ്വദേശി സുകുമാരന്‍(60) ആണ് മരിച്ചത്. ഇന്ന് രാവിലെയാണ് അപകടം സംഭവിച്ചത്.
വാഹനത്തിന്റെ പണി പൂര്‍ത്തിയാതോടെ കൈമാറുന്നതിന് മുമ്പ് എയര്‍ ബലൂണ്‍ ലീക്ക് ആകുന്നുണ്ടോ എന്ന് പരിശോധിക്കുന്നതിനിടെയാണ് അപകടം. മഡ്ഗാഡിനിടയിലൂടെ തലയിട്ട് എയര്‍ ബലൂണില്‍ സ്്രേപ ചെയ്ത് ലീക്ക് ആകുന്നുണ്ടോ എന്ന് പരിശോധിക്കുകയായിരുന്നു. എന്നാല്‍ എയര്‍ ബലൂണ്‍ താഴ്ന്നതോടെ വാഹനം തഴേക്ക് അമര്‍ന്നു. ഇതോടെ സുകുമാരന്റെ തല മഡ്ഗാഡിനിടെയില്‍ കുടുങ്ങി. സമീപവാസികള്‍ ഏറെ സമയം കഴിഞ്ഞാണ് അപകടം കണ്ടത്. പിന്നീട് ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.
kerala
യുവ അഭിഭാഷകയെ മര്‍ദിച്ച കേസ്; പ്രതി ബെയ്‌ലിന്‍ ദാസിന് വഞ്ചിയൂര്‍ പരിധിയിലുള്ള വിലക്ക് തുടരും; ഹരജി തള്ളി
രണ്ടു മാസത്തേക്ക് വഞ്ചിയൂര്‍ പൊലിസ് സ്റ്റേഷന്‍ പരിധിയില്‍ പ്രവേശിക്കരുതെന്നായിരുന്നു ജാമ്യ വ്യവസ്ഥ.

യുവ അഭിഭാഷകയെ മര്‍ദ്ദിച്ച കേസില്‍ പ്രതി ബെയിലിന്‍ ദാസിന് വഞ്ചിയൂര്‍ പരിധിയിലുള്ള വിലക്ക് തുടരും. വിലക്ക് നീക്കണമെന്ന ബെയിലിന്റെ ഹര്‍ജി കോടതി തള്ളി. രണ്ടു മാസത്തേക്ക് വഞ്ചിയൂര്‍ പൊലിസ് സ്റ്റേഷന്‍ പരിധിയില്‍ പ്രവേശിക്കരുതെന്നായിരുന്നു ജാമ്യ വ്യവസ്ഥ.
ഉപാധികളോടെയായിരുന്നു പ്രതി ബെയിലിന്‍ ദാസിന് കോടതി ജാമ്യം അനുവദിച്ചത്.
കഴിഞ്ഞ മാസമാണ് വഞ്ചിയൂര്‍ കോടതിയില്‍ യുവ അഭിഭാഷകയെ ബെയിലിന്‍ അതിക്രൂരമായി മര്‍ദിച്ചത്. യുവതിയുടെ ഇടതു കവിളില്‍ രണ്ടു തവണ ബെയ്ലിന്‍ അടിച്ചു ഗുരുതര പരിക്കേല്‍പ്പിച്ചിരുന്നു. അഭിഭാഷകന്‍ മോപ്സ്റ്റിക് കൊണ്ട് മര്‍ദിച്ചുവെന്നും അഭിഭാഷക പറഞ്ഞിരുന്നു.
ഇതിന് പിന്നാലെ ബെയിലിന്‍ ദാസിനെ പ്രാക്റ്റീസ് ചെയ്യാന്‍ അനുവദിക്കില്ലെന്ന് ബാര്‍ കൗണ്‍സില്‍ അറിയിച്ചിരുന്നു. അടിയന്തര ബാര്‍ കൗണ്‍സില്‍ യോഗം ചേര്‍ന്നാണ് നടപടി എടുത്തത്. പിന്നാലെ പ്രതിക്ക് കാരണം കാണിക്കല്‍ നോട്ടീസ് അയച്ചു.
-
kerala11 hours ago
കീബോര്‍ഡ് ആര്‍ട്ടിസ്റ്റ് രഞ്ജു ജോണിനെ കാണാനില്ലെന്ന് പരാതി
-
kerala3 days ago
‘സഹോദരങ്ങളെ പൈസ കയ്യിലില്ലാ, സഹായിക്കണം’ പ്രചാരണത്തിന് ധനസഹായം ചോദിച്ച് പി വി അൻവർ
-
kerala2 days ago
ബിജെപി നേതാവ് ജി.കൃഷ്ണകുമാറിനെതിരെ തട്ടിക്കൊണ്ടുപോകലിന് കേസ്
-
kerala2 days ago
ഷൈൻ ടോം ചാക്കോയുടെ പിതാവ് സി പി ചാക്കോയുടെ സംസ്കാരം തിങ്കളാഴ്ച
-
More2 days ago
ബലി പെരുന്നാള്‍ ദിനത്തിലും ഗസ്സയില്‍ നരഹത്യ തുടര്‍ന്ന് ഇസ്രായേല്‍; ഇന്നലെ കൊല്ലപ്പെട്ടത് 42 പേര്
-
GULF2 days ago
ഈദ് നമസ്കാരവും ജുമുഅയും; ഹറമിലെത്തിയത് പത്തുലക്ഷത്തിലേറെ ഹാജിമാര്‍
-
kerala2 days ago
സംസ്ഥാനത്ത് ഇന്ന് നേരിയ മഴയ്ക്ക് സാധ്യത; വിവിധ ജില്ലകളിൽ യെല്ലോ അലർട്ട്
-
india3 days ago
‘അന്വേഷണത്തിന് ഉത്തരവിട്ടു, കേസെടുത്തു സര്‍ക്കാര്‍ ഇതില്‍ക്കൂടുതല്‍ എന്താണ് ചെയ്യേണ്ടത്’: ഡി.കെ ശിവകുമാര്‍