Connect with us

Video Stories

നവോത്ഥാന സംരക്ഷകര്‍ കലഹിച്ച് പോകുമ്പോള്‍

Published

on

ഒരു നൂറ്റാണ്ടിലധികം നടന്ന ചെറുതും വലുതുമായ സമരങ്ങളുടെയും ചെറുത്തുനില്‍പ്പുകളുടേയും ചരിത്രമുണ്ട് കേരള നവോത്ഥാനത്തിന്. പല കാലങ്ങളിലായി നിരവധി വഴികളിലൂടെയാണ് സാമൂഹ്യ പരിഷ്‌കരണ പ്രസ്ഥാനങ്ങള്‍ കേരളീയ സാമൂഹ്യ ജീവിതത്തിലേക്ക് സംക്രമിച്ചത്. ഇന്ത്യയുടെ പൊതുപരിപ്രേക്ഷ്യത്തില്‍നിന്നും തികച്ചും വിഭിന്നമായാണ് നവോത്ഥാന പ്രസ്ഥാനങ്ങളില്‍ മലയാളി ജീവിതത്തെ സ്വാധീനിച്ചത്. റാം മോഹന്‍ റായിയുടെയോ, ദയാനന്ദ സരസ്വതിയുടെയോ രീതിശാസ്ത്രം കേരള നവോത്ഥാന പ്രസ്ഥാനങ്ങള്‍ക്ക് പരിചിതമായിരുന്നില്ല. തികച്ചും വ്യത്യസ്തമായ സാമൂഹിക വീക്ഷണമാണ് കേരളത്തിലെ നവോത്ഥാന പ്രസ്ഥാനങ്ങള്‍ മുന്നോട്ടുവെച്ചത്.
ജാതി ഉച്ഛനീചത്വങ്ങള്‍ക്കെതിരായ അടിയാള ജനതയുടെ ഉയിര്‍ത്തെഴുന്നേല്‍പ്പ് നവോത്ഥാനത്തിന്റെ കേരള മുഖമായിരുന്നു. ജാതി പരിഷ്‌കരണമല്ല, സമൂലവും സമഗ്രവുമായ സാമൂഹിക മാറ്റമെന്ന വിശാല അജണ്ടയാണ് നവോത്ഥാന ധാരകളിലെല്ലാം ഉള്‍ച്ചേര്‍ന്നത്. മഹാത്മാഅയ്യങ്കാളിയും ശ്രീനാരായണ ഗുരുവും അയ്യാ വൈകുണ്ഠ സ്വാമിയും കുമാരഗുരുവുമെല്ലാം കേരളീയ നവോത്ഥാനത്തിന്റെ പതാകവാഹകരായിരുന്നു. ഇവരോടൊപ്പം പറയേണ്ട പേരുകള്‍ തന്നെയാണ് മക്തി തങ്ങള്‍, കുര്യാക്കോസ് ഏലിയാസ് ചാവറ, മന്നത്ത് പത്മനാഭന്‍, വി.ടി ഭട്ടതിരിപ്പാട്, വക്കം മുഹമ്മദ് അബ്ദുല്‍ ഖാദര്‍ മൗലവി എന്നിവരുടേതും. കേരള നവോത്ഥാന ചരിത്രം ഏക ശിലാത്മകമോ, ഏകധാരയോ ആയിരുന്നില്ല. അടിസ്ഥാനപരമായി അത് ജാതി വിവേചനത്തിനെതിരായ കലാപവും ആധുനികതയിലേക്കുള്ള ചുവടുവെയ്പുമായിരുന്നു. അതേസമയം പില്‍ക്കാലത്ത് കമ്യൂണിസ്റ്റു പാര്‍ട്ടികള്‍ പ്രചരിപ്പിച്ചതുപോലെ കേരളത്തിന്റെ നവോത്ഥാന ചരിത്രത്തിലെങ്ങും അവര്‍ക്ക് പ്രാധാന്യമോ പങ്കാളിത്തമോ ഉണ്ടായിരുന്നില്ല. നവോത്ഥാനത്തിന്റെ പിന്തുടര്‍ച്ചാവകാശം ഏറ്റെടുക്കാനായിരുന്നു പില്‍ക്കാലത്ത് അവരുടെ ശ്രമം. നവോത്ഥാനം സൃഷ്ടിച്ചെടുത്ത മലയാളിയുടെ ആധനുക ബോധത്തെ പ്രത്യയശാസ്ത്രപരമായി തങ്ങള്‍ക്കനുകൂലമാക്കാമെന്ന മിഥ്യാധാരണയായിരുന്നു ഇതിന്റെ കാതല്‍. എന്നാല്‍ ആധുനിക കേരളീയ സമൂഹത്തിലലിഞ്ഞ് ചേര്‍ന്ന സവിശേഷമായ ജനാധിപത്യ ബോധത്തെ ഉള്‍ച്ചേര്‍ക്കാനുള്ള വിശാല കാഴ്ചപ്പാട് ഒരു കാലഘട്ടത്തിലും കമ്യൂണിസ്റ്റുകാര്‍ക്കുണ്ടായിരുന്നില്ല.
ശബരിമലയുമായി ബന്ധപ്പെട്ട വിഷയത്തിലും ഈ പ്രതിസന്ധിയാണ് ഇടതു സര്‍ക്കാരിനും കമ്യൂണിസ്റ്റ് പാര്‍ട്ടികള്‍ക്കും വിനയായത്. നവോത്ഥാനത്തിന്റെ പിന്തുടര്‍ച്ചക്കാരെന്നും നേരവകാശികളെന്നും മേനി നടിച്ചായിരുന്നു ശബരിമല വിഷയവുമായി ബന്ധപ്പെട്ടുണ്ടായ സുപ്രീംകോടതി വിധി നടപ്പാക്കാന്‍ യുദ്ധകാലാടിസ്ഥാനത്തില്‍ ഇടതുസര്‍ക്കാര്‍ കോപ്പുകൂട്ടിയത്. സുപ്രീംകോടതി വിധി നടപ്പാക്കാന്‍ കാട്ടിയ അമിത താല്‍പര്യം മാത്രമല്ല, ആ വിധിയിലേക്ക് നയിച്ച സംസ്ഥാന സര്‍ക്കാരിന്റെ സത്യവാങ്മൂലവും കേരളത്തിന്റെ സാമൂഹ്യ സാഹചര്യം വിലയിരുത്തിയായിരുന്നില്ല. വിശ്വാസികളുടെ ഭാഗത്ത് നിന്നുണ്ടായ ശക്തമായ എതിര്‍പ്പിനെ വനിതാമതില്‍ തീര്‍ത്തും രണ്ട് യുവതികളെ പൊലീസ് വേഷത്തില്‍ അയ്യപ്പ സന്നിധിയിലെത്തിച്ചും പരാജയപ്പെടുത്തുകയെന്ന സങ്കുചിത ചിന്തയാണ് സര്‍ക്കാരിനെ നയിച്ചത്.
എന്നാല്‍ സി.പി.എം തെറ്റു തിരുത്താന്‍ തയാറായെങ്കിലും സര്‍ക്കാര്‍ മുന്‍നിലപാടില്‍ ഉറച്ചുനില്‍ക്കുകയാണ്. ആയിരം തെരഞ്ഞെടുപ്പുകളില്‍ തോറ്റാലും ശബരിമലയില്‍ സ്ത്രീ പ്രവേശനം എന്ന നിലപാട് മാറ്റില്ലെന്ന് പ്രഖ്യാപിച്ച സി.പി.എം തങ്ങള്‍ക്ക് തെറ്റ് പറ്റിയെന്ന് ഏറ്റു പറയുമ്പോള്‍, അതേ പാര്‍ട്ടി നേതൃത്വം നല്‍കുന്ന സര്‍ക്കാര്‍ വിരുദ്ധ നിലപാട് സ്വീകരിക്കുന്നത് അത്ഭുതാവഹമാണ്. നവോത്ഥാന വീണ്ടെടുപ്പെന്ന തട്ടിപ്പ്‌നയം ആവര്‍ത്തിച്ച് സര്‍ക്കാര്‍ വിശ്വാസി സമൂഹത്തെ ആര്‍ക്കാണ് ഒറ്റിക്കൊടുക്കാന്‍ ശ്രമിക്കുന്നതെന്ന ചോദ്യം ഉയരുന്നതും ഈ സാഹചര്യത്തിലാണ്.
കേരളത്തെ വീണ്ടും ഭ്രാന്താലയമാക്കാന്‍ അനുവദിക്കില്ലെന്ന് പ്രഖ്യാപിച്ചാണ് ഒരു വര്‍ഷം മുമ്പ് മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ നവോത്ഥാന മൂല്യ സംരക്ഷണ സമിതി രൂപീകരിച്ചത്. കേരളം തിരസ്‌കരിക്കുന്ന വര്‍ഗീയ നിലപാടുകള്‍ക്ക് ചൂട്ട്പിടിച്ച രണ്ട് പേരെ ചെയര്‍മാനും വൈസ് ചെയര്‍മാനുമാക്കിയായിരുന്നു നവോത്ഥാന മൂല്യ സംരക്ഷണ സമിതിയുടെ രൂപീകരണം. ഇസ്‌ലാം മതം സ്വീകരിച്ച ഹാദിയക്കെതിരെ കൊലവിളി നടത്തിയ സി.പി സുഗതന്‍ വൈസ് ചെയര്‍മാനും കോഴിക്കോട് മാന്‍ഹോളില്‍ വീണ് ജീവന് വേണ്ടി നിലവിളിച്ച മനുഷ്യനെ രക്ഷിക്കുന്നതിനിടെ രക്തസാക്ഷിയായ നൗഷാദിന്റെ ജാതി അന്വേഷിച്ച വെള്ളാപ്പള്ളി നടേശന്‍ ചെയര്‍മാനുമായ സമിതിക്കായിരുന്നു അയ്യങ്കാളിയും ശ്രീനാരായണ ഗുരുവും വക്കം മൗലവിയും നവോത്ഥാന പാതയില്‍ നയിച്ച കേരളത്തെ നവീകരിക്കാനുള്ള ഉത്തരവാദിത്തം.
സമൂഹത്തിന്റെ സമസ്ത മേഖലയില്‍ നിന്നും വിമര്‍ശനവും എതിര്‍പ്പുമുയര്‍ന്നിട്ടും സമിതിയില്‍ മാറ്റമുണ്ടായില്ല. ന്യൂനപക്ഷങ്ങളെ മാറ്റിനിര്‍ത്തിയും വര്‍ഗീയ പ്രസ്താവനകളാല്‍ കേരളത്തെ ഇരുട്ടിലേക്ക് നയിച്ചവരെ മുന്‍നിര്‍ത്തിയും ഏച്ചുകെട്ടി ഉണ്ടാക്കിയ നവോത്ഥാന സമിതി ഇപ്പോള്‍ നെടുകെ പിളര്‍ന്നിരിക്കുകയാണ്. നവോത്ഥാനം കൊണ്ടുവന്ന സമൂല സാമൂഹ്യ പരിഷ്‌കരണത്തിന്റെ ബാറ്റണ്‍ താഴെ വീണിരിക്കുന്നു. നവോത്ഥാനത്തിന്റെ അന്തസത്തയെ ബലാത്സംഗം ചെയ്യാനിറങ്ങി പുറപ്പെട്ട സര്‍ക്കാരിന് തന്നെയാണ് ഇതിന്റെ ഉത്തരവാദിത്തം. ഹിന്ദു പാര്‍ലമെന്റിന്റെ നേതാവ് സി.പി സുഗതന്റെ നേതൃത്വത്തിലാണ് 50 ഓളം സംഘടനകള്‍ സമിതി വിട്ടത്. വിശാല ഹിന്ദു ഐക്യമെന്ന ഹിന്ദു പാര്‍ലമെന്റിന്റെ നയത്തിനെതിരാണ് സമിതിയുടെ പ്രവര്‍ത്തനങ്ങള്‍ എന്ന് ചൂണ്ടിക്കാട്ടിയാണ് സി.പി സുഗതനും കൂട്ടരും ഇറങ്ങിപോയിരിക്കുന്നത്.
പത്തൊമ്പതാം നൂറ്റാണ്ടിന്റെ മധ്യത്തില്‍ മനുഷ്യരെല്ലാം സമന്മാരെന്ന് പ്രഖ്യാപിച്ച അയ്യാ വൈകുണ്ഠ സ്വാമിയും ഒരു ജാതി, ഒരു മതം, ഒരു ദൈവം മനുഷ്യന് എന്ന് പ്രഖ്യാപിച്ച ശ്രീനാരായണ ഗുരുവും നിര്‍മിച്ചെടുത്ത നവോത്ഥാന കേരളത്തിന് കാവലാളാക്കിയവര്‍ ജാതിയും മതവും പറഞ്ഞ് ഇങ്ങിപ്പോകുമ്പോള്‍ സര്‍ക്കാര്‍ ഉത്തരം പറയുക തന്നെ വേണം. തെറ്റുകള്‍ ഏറ്റുപറഞ്ഞ് ശരിയിലേക്ക് സഞ്ചരിക്കുകയാണ് വേണ്ടത്. മൗനത്തിന്റെ വാത്മീകത്തിലിരുന്ന് തെറ്റിനെ ന്യായീകരിക്കാനുള്ള ശ്രമം ദൗര്‍ഭാഗ്യകരമാണ്. കേരളത്തെ നയിക്കേണ്ടത് ഇരുട്ടിലേക്കല്ല, വെളിച്ചത്തിലേക്കാണെന്ന നവോത്ഥാനത്തിന്റെ പ്രാഥമിക പാഠമെങ്കിലും സര്‍ക്കാര്‍ മറക്കരുത്.

india

മണിപ്പൂര്‍ കലാപം; ബി.ബി.സി റെയ്ഡ് -കേന്ദ്ര സര്‍ക്കാറിനെതിരെ രൂക്ഷവിമര്‍ശനവുമായി അമേരിക്ക

ന്യൂനപക്ഷങ്ങൾ വലിയ പീഡനം മണിപ്പൂരിൽ നേരിട്ടുവെന്ന് യു.എസ് സ്റ്റേറ്റ് ഡിപാർട്മെന്‍റിന്‍റെ വാർഷിക മനുഷ്യാവകാശ വിശകലന റിപ്പോർട്ടിൽ പറയുന്നു.

Published

on

മണിപ്പൂരിലെ വംശീയ സംഘർഷത്തിലടക്കം കേന്ദ്ര സർക്കാറിനെതിരെ രൂക്ഷ വിമർശനവുമായി അമേരിക്കൻ വിദേശകാര്യ വകുപ്പ്. ന്യൂനപക്ഷങ്ങൾ വലിയ പീഡനം മണിപ്പൂരിൽ നേരിട്ടുവെന്ന് യു.എസ് സ്റ്റേറ്റ് ഡിപാർട്മെന്‍റിന്‍റെ വാർഷിക മനുഷ്യാവകാശ വിശകലന റിപ്പോർട്ടിൽ പറയുന്നു. കേന്ദ്ര സർക്കാരിനെ വിമർശിക്കുന്ന മാധ്യമങ്ങൾ ഭീഷണി രാജ്യത്ത് നേരിടുകയാണെന്നും റിപ്പോർട്ടിൽ വിമർശനമുണ്ട്.

യു.എസ് സ്റ്റേറ്റ് ഡിപ്പാർട്ട്‌മെന്‍റ് തിങ്കളാഴ്ചയാണ് വാർഷിക മനുഷ്യാവകാശ വിശകലന റിപ്പോർട്ട് പ്രസിദ്ധീകരിച്ചത്. 200 രാജ്യങ്ങളിലെ മനുഷ്യാവകാശ പ്രശ്നങ്ങൾ ഉൾകൊള്ളുന്നതാണ് റിപ്പോർട്ട്. മണിപ്പൂരിലെ വംശീയ സംഘർഷം അടിച്ചമർത്തുന്നതിലെ പരാജയം, ഇന്ത്യയിലെ പ്രതിപക്ഷ പാർട്ടികൾ നേരിടുന്ന പ്രതിബന്ധങ്ങൾ, ഹർദീപ് സിങ് നിജ്ജറിന്‍റെ കൊലപാതകത്തിലെ ആരോപണം എന്നിവ ഇന്ത്യയിലെ ഗുരുതരമായ മനുഷ്യാവകാശ പ്രശ്‌നങ്ങളിൽ പെടുന്നുവെന്ന് റിപ്പോർട്ട് പറയുന്നു.

വംശീയ സംഘർഷം പൊട്ടിപ്പുറപ്പെട്ടതിന് ശേഷം മണിപ്പൂരിൽ ഗുരുതരമായ മനുഷ്യാവകാശ ലംഘനങ്ങളാണ് അരങ്ങേറിയത്. സായുധ സംഘട്ടനം, ലൈംഗിക അതിക്രമങ്ങൾ എന്നിവ മണിപ്പൂരിൽ നിന്നും റിപ്പോർട്ട് ചെയ്യപ്പെട്ടു -സ്റ്റേറ്റ് ഡിപ്പാർട്ട്‌മെന്‍റ് ചൂണ്ടിക്കാട്ടുന്നു.

രാഹുൽ ഗാന്ധിയെ അയോഗ്യാനാക്കിയ സംഭവം റിപ്പോർട്ടിൽ പറയുന്നുണ്ട്. സർക്കാരിനെ വിമർശിക്കുന്ന വീക്ഷണങ്ങൾ പ്രകടിപ്പിക്കുന്ന മാധ്യമപ്രവർത്തകരും മാധ്യമസ്ഥാപനങ്ങലും അറസ്റ്റിനും ഭീഷണികൾക്കും വിധേയരായിട്ടുണ്ടെന്ന് റിപ്പോർട്ട് പറയുന്നു. ആദായനികുതി വകുപ്പ് ബി.ബി.സിയുടെ ഡൽഹി, മുംബൈ ഓഫീസുകളിൽ 60 മണിക്കൂർ റെയ്ഡ് നടത്തിയതും റിപ്പോർട്ടിൽ പരാമർശിക്കുന്നു.

Continue Reading

crime

യു.പിയിൽ ബി.ജെ.പി സ്ഥാനാർഥിയുടെ പ്രചാരണ റാലിക്കിടെ വ്യാപക പോക്കറ്റടി

റാലിയില്‍ പങ്കെടുത്ത പ്രവര്‍ത്തകരും റാലി കടന്നുപോയ സ്ഥലത്തെ കച്ചവടക്കാരും പണം നഷ്ടമായത് ചൂണ്ടിക്കാട്ടി പൊലീസില്‍ പരാതി നല്‍കിയിട്ടുണ്ട്.

Published

on

ഉത്തര്‍പ്രദേശിലെ മീററ്റില്‍ ബി.ജെ.പി സ്ഥാനാര്‍ഥി അരുണ്‍ ഗോവിലിന്റെ പ്രചാരണ റാലിക്കിടെ വ്യാപക പോക്കറ്റടി. റാലിയില്‍ പങ്കെടുത്ത പ്രവര്‍ത്തകരും റാലി കടന്നുപോയ സ്ഥലത്തെ കച്ചവടക്കാരും പണം നഷ്ടമായത് ചൂണ്ടിക്കാട്ടി പൊലീസില്‍ പരാതി നല്‍കിയിട്ടുണ്ട്. മാധ്യമപ്രവര്‍ത്തകരും പോക്കറ്റടിക്ക് ഇരയായിട്ടുണ്ട്.

‘രാമായണം’ സീരിയലില്‍ ശ്രീരാമനായി അഭിനയിച്ച നടനാണ് മീററ്റിലെ ബി.ജെ.പി സ്ഥാനാര്‍ഥി അരുണ്‍ ഗോവില്‍. സീരിയലിലെ മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിച്ച താരങ്ങളെ അണിനിരത്തിയായിരുന്നു മീററ്റില്‍ പ്രചാരണ റാലി നടത്തിയത്. സീതയായി അഭിനയിച്ച ദീപിക ചിഖ്‌ലിയ, ലക്ഷ്മണനായി അഭിനയിച്ച സുനില്‍ ലാഹ്രി എന്നിവര്‍ പങ്കെടുത്തിരുന്നു.

വ്യാപാരിയായ കുല്‍ഭൂഷണ്‍ എന്നയാള്‍ 36,000 രൂപ പോക്കറ്റടിച്ചതായി കാണിച്ച് പൊലീസില്‍ പരാതി നല്‍കി. റാലി കണ്ടപ്പോള്‍ കടയില്‍ നിന്നിറങ്ങി അടുത്തേക്ക് പോയതാണെന്ന് കുല്‍ഭൂഷണ്‍ പറഞ്ഞു. കടയിലെ പണം പോക്കറ്റില്‍ വെച്ചിരുന്നു. റാലി കണ്ട് തിരികെയെത്തിയപ്പോഴാണ് പോക്കറ്റിലെ പണം നഷ്ടമായത് അറിയുന്നത് -കുല്‍ഭൂഷണ്‍ പറഞ്ഞു.

https://twitter.com/i/status/1782609046484500905

ബി.ജെ.പി പ്രാദേശിക നേതാവായ അലോക് സിസോദിയയുടെ മൊബൈല്‍ ഫോണ്‍ റാലിക്കിടെ മോഷ്ടിക്കപ്പെട്ടു. റാലിയിലെ തിരക്ക് മുതലെടുത്ത് ചില മോഷ്ടാക്കള്‍ കടന്നുകയറിയെന്നാണ് ബി.ജെ.പി നേതാക്കള്‍ പറയുന്നത്.

അതേസമയം, മോഷണസംഭവങ്ങളില്‍ മൂന്ന് പേരെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. ഏപ്രില്‍ 26ന് നടക്കുന്ന രണ്ടാംഘട്ടത്തിലാണ് മീററ്റില്‍ തെരഞ്ഞെടുപ്പ്.

 

 

Continue Reading

Article

വിശ്രമമില്ലാതെ പാണക്കാട് കുടുംബം

വീട്ടില്‍ വരുന്ന നൂറുകണക്കിനു സാധാരണക്കാരുടെ വിഷയങ്ങളില്‍ സാന്ത്വനം പകര്‍ന്ന് അയച്ച ശേഷ യു.ഡി.എഫിനു വന്‍ വിജയമോ താന്‍ കിലോമിറ്ററുകള്‍ താണ്ടുകയാണിവര്‍.

Published

on

ഇഖ്ബാല്‍ കല്ലുങ്ങല്‍

മലപ്പുറം: കേരളീയ സമൂഹത്തിന്റെ സുകൃതമാണ് പാണക്കാട് സയ്യിദ് ശിഹാബ് തങ്ങള്‍ കുടുംബം. മുസ്‌ലിം ലീഗിന്റെ നേത്യരംഗത്ത് ശോഭ വിതറുന്ന ശിഹാബ് തങ്ങള്‍ കുടുംബത്തിനു തിരഞ്ഞെടുപ്പ് കാലത്ത് തിരക്കുകള്‍ കൂടുന്ന ദിനങ്ങളാണ്. വീട്ടില്‍ വരുന്ന നൂറുകണക്കിനു സാധാരണക്കാരുടെ വിഷയങ്ങളില്‍ സാന്ത്വനം പകര്‍ന്ന് അയച്ച ശേഷ യു.ഡി.എഫിനു വന്‍ വിജയമോ താന്‍ കിലോമിറ്ററുകള്‍ താണ്ടുകയാണിവര്‍. മുസ്ലിംലീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍, മുസ്ലിം ലീഗ് മലപ്പുറം ജില്ലാ പ്രസിഡന്റ് പാണക്കാട് സയ്യിദ് അബ്ബാസലി ശിഹാബ് തങ്ങള്‍, മുസ്ലിം യൂത്ത് ലീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങള്‍, സയ്യിദ് റഷീദലി ശിഹാബ് തങ്ങള്‍, സയ്യിദ ്ഹമീദലി ശിഹാബ് തങ്ങള്‍, സയ്യിദ് ബഷീറലി ശിഹാബ് തങ്ങള്‍, സയ്യിദ് മുഈനലി ശിഹാബ് തങ്ങള്‍. തുടങ്ങിയവര്‍ വോട്ട് അഭ്യാര്‍ത്ഥിച്ച് പൊതുസമ്മേളനങ്ങള്‍ മുതല്‍ കു ടുംബ സംഗമങ്ങള്‍ വരെ വിശ്രമമില്ലാതെ ഓടുകയാണ്.

പാണക്കാട് കുടുംബത്തില്‍ നിന്നും വോട്ട് അഭ്യാര്‍ത്ഥിച്ച് എത്തുന്നത് വോട്ടര്‍മാരില്‍ വലിയ സ്വാധീനമാണുളവാക്കുന്നത്. മതസാഹോദര്യത്തിനു ഊന്നല്‍ നല്‍കികൊണ്ട് രാജ്യത്തെ രക്ഷിക്കേണ്ട പോരാട്ടമാ ണിതെന്ന് പറഞ്ഞ് വോട്ട് അഭ്യര്‍ത്ഥിക്കുന്നത് വോട്ടര്‍മാര്‍ സ്‌നേഹപൂര്‍വമാണ് സ്വീകരിക്കുന്നത്. മുസ്ലിം ലീഗ് ദേശീയ രാഷ്ട്രീയകാര്യസമിതി ചെയര്‍മാന്‍ കൂടിയായ സാദിഖലി ശിഹാബ് തങ്ങള്‍ കേരളത്തിനകത്തും പുറത്തും പ്രചാരണത്തില്‍ ശ്രദ്ധകേന്ദ്രീകരിക്കുന്നു. രാഹുല്‍ ഗാന്ധിക്കൊപ്പം ഇന്ത്യമുന്നണിക്ക് സാദിഖലി ശിഹാബ് തങ്ങള്‍ പകരുന്ന ആവേശവും കരുത്തും ചെറുതല്ല. മുസ്ലിം ലീഗ് സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ച സാദിഖലി ശിഹാബ് തങ്ങള്‍ തന്നെയാണ് ഇ.ടി മുഹമ്മദ് ബഷീറിന്റെയും അബ്ദുസമദ് സമദാനിയുടെയും പ്രചാരണങ്ങള്‍ക്ക് തുടക്കം കുറിച്ചതും. യുഡിഎഫിന്റെ വിവിധ സ്ഥാനാര്‍ത്ഥികളുടെ പ്രചാരണങ്ങള്‍ക്ക് സാദിഖലി ശിഹാബ്ദ് തങ്ങളുടെ സാന്നിധ്യം എന്തൊന്നില്ലാ ആത്മവിശ്വാസമാണ് പകരുന്നത്. സംസ്ഥാനത്തിന്റെ ഒരറ്റം മുതല്‍ മറ്റേയറ്റം വരെ സാദിഖലി ശിഹാബ് തങ്ങള്‍ വിശ്രമമില്ലാതെ സഞ്ചരിക്കു കയാണ്. കേരളത്തില്‍ എല്ലാ സീറ്റിലും യു.ഡി.എഫ് വിജയം വരിക്കുന്നതിനു ആവശ്യമായ കര്‍മപഥമാണ് സാദിഖലി ശിഹാബ് തങ്ങള്‍ തുറക്കുന്നത്. എല്ലായിടത്തും കുടുംബ സംഗമങ്ങളിലും തീരദേശ മലയോര മേഖലകളിലും സാദിഖലി ശിഹാബ് തങ്ങളുടെ പര്യടനങ്ങള്‍ക്ക് ഗംഭീര സ്വീകാര്യതയാണ്.

മുസ്ലിംലീഗ് സ്ഥാനാര്‍ത്ഥികള്‍ക്ക് നാമനിര്‍ദേശ പത്രികയും കെട്ടിവെക്കാനുള്ള തുകയും കൈമാറിയ ശേഷം വയനാട്ടില്‍ രാഹുല്‍ഗാന്ധിയുടെ റോഡ്‌ഷോയിലും പത്രിക സമര്‍പ്പണത്തിലും പാണക്കാട് സയ്യിദ് അബ്ബാസലി ശിഹാബ്തങ്ങള്‍ നിറസാന്നിധ്യമായിരുന്നു. തിരഞ്ഞെടുപ്പ് കണ്‍വന്‍ഷനുകളിലും പ്രചാരണ ഉദ്ഘാടനങ്ങളും കുടുംബ സംഗമങ്ങളിലും പങ്കെടുത്ത് സയ്യിദ് അബ്ബാസലി ശിഹാബ്തങ്ങള്‍ യു.ഡി.എഫിന്റെ വിജയമോതുന്നു. വിവിധ സ്ഥലങ്ങളിലെ പര്യടനത്തിലുടനീളം ജനകീയ വരവേല്‍പ്പാണ് അബ്ബാസലി തങ്ങള്‍ക്ക് ലഭിക്കുന്നത്.

സയ്യിദ് അബ്ബാസലി ശിഹാബ് തങ്ങള്‍, സയ്യിദ് ബഷീറലി ശിഹാബ് തങ്ങള്‍, സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങള്‍,സയ്യിദ് റഷീദലി ശിഹാബ് തങ്ങള്‍, സയ്യിദ് ഹമീദലി ശിഹാബ് തങ്ങള്‍, സയ്യിദ് മുഈനലി ശിഹാബ് തങ്ങള്‍ മുസ്ലിംയൂത്തീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങള്‍ പൊന്നാനിയിലും മലപ്പുറത്തും മറ്റു ലോക്‌സഭാ മണ്ഡലങ്ങളിലും ആവേശം വിതറുന്നു. രാജ്യത്തെ ഭിന്നിപ്പിച്ച് ഭരിക്കുന്ന ഭരണകൂടത്തിനെതിരെയും ജനദ്രോഹനയങ്ങള്‍ തുടരുന്ന കേരളസര്‍ക്കാറിനെതിരെയും പ്രതികരിക്കാനുള്ള അവസരമാണിതെന്ന് ഓരോ കേന്ദ്രത്തിലും സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങള്‍ പറഞ്ഞു. യംഗ് ഇന്ത്യ പരിപാടികളിലും തങ്ങള്‍ ശ്രദ്ധേയമായി. തിരൂരിലും മറ്റുമായി വിവിധ കുടുംബസംഗമങ്ങളില്‍ പങ്കെടുത്ത് മലപ്പുറം മണ്ഡലും മുസ്ലിംലീഗ് പ്രസിഡന്റു കൂടിയായ സയ്യിദ് റഷീദലി ശിഹാബ് തങ്ങള്‍ അനുഗ്രഹ സാന്നിധ്യമായി കേന്ദ്ര-സംസ്ഥാന സര്‍ക്കാറുകളുടെ ജനദ്രോഹ ഭരണം സയ്യിദ് റഷീദലി ശിഹാബ് തങ്ങള്‍ വിശദീകരിക്കുമ്പോള്‍ വോട്ടര്‍മാര്‍ അതേറ്റുവാങ്ങുന്നു.

പ്രചാരണപ്രവര്‍ത്തനങ്ങളില്‍ സജീവമാണ് മലപ്പുറം മുനിസിപ്പല്‍ മുസ്ലിംലീഗ് പ്രസിഡന്റ് കൂടിയായ സയ്യിദ് ഹമീദലി ശിഹാബ് തങ്ങള്‍, മലപ്പുറത്തും പൊന്നാനിയിലും മറ്റിടങ്ങളിലും കുടുംബസംഗമങ്ങളിലും കണ്‍വന്‍ഷനുകളിലും പ്രചാരണ ഉദ്ഘാടനങ്ങളിലും ഹമിദലി ശിഹാബ് തങ്ങള്‍ യു.ഡി.എഫ് വിജയ ത്തിന്റെ അനിവാര്യത ബോധ്യപ്പെടുത്തി.

പാണക്കാട് സയ്യിദ് ബഷീറലി ശിഹാബ് തങ്ങളും കുടുംബസംഗമങ്ങളില്‍ പങ്കെടുത്തു. പാണക്കാട് സയ്യിദ് മുഈനലി ശിഹാബ് തങ്ങള്‍ എടപ്പാളിലുള്‍പ്പെടെ തിരഞ്ഞെടുപ്പ് കാമ്പയിന്‍ നയിച്ചതും ശ്രദ്ധേയമായി. പാണക്കാട് സയ്യിദ് കുടുംബം പങ്കെടുക്കുന്ന തീരദേശ റോഡ്‌ഷോകളും കുടുംബസംഗമങ്ങളും വിജയകരമായി മുന്നേറുകയാണ്. മണ്‍മറഞ്ഞ പിഎംഎസ്എ പൂക്കോയ തങ്ങള്‍, സയ്യിദ് മുഹമ്മദലി ശിഹാബ് തങ്ങള്‍, സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍, സയ്യിദ് ഉമറലി ശിഹാബ് തങ്ങള്‍ എന്നിവരും തിരഞ്ഞെടുപ്പ് കാലത്ത് നയിച്ച പര്യടനങ്ങള്‍ ജനങ്ങളുടെ ഓര്‍മകളില്‍ മങ്ങാതെ നില്‍ക്കുന്ന ഹൃദ്യമായ കാഴ്ച്ചകളാണ്.

 

Continue Reading

Trending