Connect with us

india

‘മണ്ണിടിച്ചിലിൽ കാണാതായ അർജുനെ രക്ഷിക്കാൻ നേവി സംഘം എത്തും’: എം.കെ രാഘവൻ എം പി

രക്ഷാപ്രവര്‍ത്തനത്തിന് നേവി സംഘം എത്തുമെന്ന് കര്‍ണാടക അറിയിച്ചെന്ന് എം കെ രാഘവന്‍ എം പി പറഞ്ഞു.

Published

on

കര്‍ണാടകയില്‍ മണ്ണിടിച്ചിലില്‍ കാണാതായ മലയാളി ഡ്രൈവര്‍ അര്‍ജുനെ രക്ഷിക്കാന്‍ നാവികസേന എത്തുമെന്ന് എം.കെ രാഘവന്‍ എം.പി. രക്ഷാപ്രവര്‍ത്തനത്തിന് നേവി സംഘം എത്തുമെന്ന് കര്‍ണാടക അറിയിച്ചെന്ന് എം കെ രാഘവന്‍ എം പി പറഞ്ഞു.

നാവികസേനയുടെ ഹെലികോപ്റ്ററുകള്‍ കൊണ്ടുവരാനാണ് ശ്രമിക്കുന്നത്. ഡൈവര്‍മാര്‍ ഹെലികോപ്റ്ററുകള്‍ വഴി പുഴയിലേക്കിറങ്ങി പരിശോധിക്കാന്‍ ആലോചിക്കുന്നുണ്ട്. കാര്‍വാര്‍ നാവികസേന ബേസ് കളക്ടറുടെ അഭ്യര്‍ത്ഥന പ്രകാരം ഗോവ നേവല്‍ ബേസില്‍ അനുമതി തേടി.

ഹെലികോപ്റ്ററുകളെ അടക്കം നിയോഗിക്കാന്‍ ഗോവ നാവികസേനാസ്ഥാനത്ത് നിന്ന് അനുമതി കാക്കുകയാണ്. അതേസമയം രക്ഷാ പ്രവര്‍ത്തനം മന്ദഗതിയിലാണ് മുന്‍ഗണന കൊടുക്കുന്നത് റോഡ് നന്നാക്കാന്‍. മണ്ണിനടിയില്‍ കുടുങ്ങിയത് 15ഓളം പേരാണ്. അര്‍ജുന്‍ കുടുങ്ങിയത് റോഡിന്റെ ഇടത് വശത്ത് മണ്ണ് നീക്കുന്നത് റോഡിന്റെ വലതുഭാഗതെന്നും ഭാര്യ പറഞ്ഞു.

കര്‍ണാടകയില്‍ മണ്ണിടിച്ചിലില്‍ കാണാതായ മലയാളി ഡ്രൈവര്‍ അര്‍ജുനെ രക്ഷിക്കാന്‍ കേരള സര്‍ക്കാരും പ്രതിപക്ഷവും ഇടപെടല്‍ ശക്തമാക്കി. കെ.സി വേണുഗോപാലല്‍ അടക്കമുള്ളവര്‍ ഇടപെട്ടതോടെ രക്ഷാപ്രവര്‍ത്തനം വേഗത്തില്‍ ആക്കാന്‍ കര്‍ണാടക മുഖ്യമന്ത്രിയുടെ ഓഫീസ് നിര്‍ദേശം നല്‍കി.

india

ഡല്‍ഹി വിമാനത്താവളത്തില്‍ ഇറങ്ങിയ എയര്‍ ഇന്ത്യ വിമാനത്തില്‍ തീപിടിത്തം

സംഭവത്തില്‍ യാത്രക്കാരും ജീവനക്കാരും സുരക്ഷിതരാണെന്ന് അധികൃതര്‍ അറിയിച്ചു.

Published

on

ഡല്‍ഹി വിമാനത്താവളത്തില്‍ എയര്‍ ഇന്ത്യ വിമാനത്തിന് തീപിടിച്ചു. ഇന്ന് ഉച്ചയ്ക്ക് ലാന്‍ഡ് ചെയ്ത ഹോങ്കോങ് – ഡല്‍ഹി എയര്‍ ഇന്ത്യ വിമാനത്തിന്റെ ഓക്‌സിലറി പവര്‍ യൂണിറ്റിനാണ് തീപിടിച്ചത്. സംഭവത്തില്‍ യാത്രക്കാരും ജീവനക്കാരും സുരക്ഷിതരാണെന്ന് അധികൃതര്‍ അറിയിച്ചു.

”ജൂലൈ 22ന് ഹോങ്കോങ്ങില്‍നിന്ന് ഡല്‍ഹിയിലേക്ക് സര്‍വീസ് നടത്തിയ എഐ 315 വിമാനത്തിലെ ഒരു ഓക്‌സിലറി പവര്‍ യൂണിറ്റിന് (എപിയു) ലാന്‍ഡിങ് നടത്തി ഗേറ്റില്‍ പാര്‍ക്ക് ചെയ്തതിനു തൊട്ടുപിന്നാലെ തീപിടിച്ചു. യാത്രക്കാര്‍ ഇറങ്ങാന്‍ തുടങ്ങിയപ്പോഴായിരുന്നു സംഭവം. തീപിടിച്ച എപിയു ഉടന്‍ തന്നെ ഓട്ടോമാറ്റിക്കായി പ്രവര്‍ത്തനം നിര്‍ത്തി.” എയര്‍ ഇന്ത്യ വക്താവ് പ്രസ്താവനയിലൂടെ പറഞ്ഞു.

Continue Reading

india

ധര്‍മസ്ഥലയിലെ മലയാളിയുടെ മരണം; ദുരൂഹതയെന്ന് മകന്റെ പരാതി; പിന്നാലെ ഭീഷണി

ധര്‍മസ്ഥലയിലെ ദുരൂഹ മരണങ്ങള്‍ക്കു സമാനമാണ് പിതാവിന്റെ മരണമെന്ന് പരാതിയില്‍ അനീഷ് ആരോപിച്ചു.

Published

on

ബെംഗളൂരുവിലെ ധര്‍മസ്ഥലയിലെ മലയാളിയുടെ മരണത്തില്‍ ദുരൂഹതയെന്ന് പരാതി. 2018ല്‍ വാഹനം ഇടിച്ചു മരിച്ച ഇടുക്കി സ്വദേശി കെ.ജെ.ജോയിയുടേത് കൊലപാതകമെന്ന് ആരോപിച്ച് മകന്‍ തളിപ്പറമ്പ് പുളിമ്പറമ്പിലെ കക്കാട്ടുവീട്ടില്‍ അനീഷ് തളിപ്പറമ്പ് പൊലീസില്‍ പരാതി നല്‍കി. ധര്‍മസ്ഥലയിലെ ദുരൂഹ മരണങ്ങള്‍ക്കു സമാനമാണ് പിതാവിന്റെ മരണമെന്ന് പരാതിയില്‍ അനീഷ് ആരോപിച്ചു.

അനീഷ് ധര്‍മസ്ഥലയിലെത്തി പരാതി നല്‍കിയിരുന്നു. ഇതോടെ ഭീഷണി ശക്തമായി. ഒടുവില്‍ അവിടെനിന്ന് രക്ഷപ്പെട്ട് നാട്ടില്‍ എത്തിയെന്നും അനീഷ് പറഞ്ഞു. ധര്‍മസ്ഥലയിലെ പ്രമുഖന്റെ നിര്‍ദേശപ്രകാരം ഇരുചക്ര വാഹനത്തില്‍ സഞ്ചരിക്കുമ്പോള്‍ പിതാവിനെ വാഹനം ഇടിച്ച് കൊലപ്പെടുത്തിയെന്നാണ് പരാതി.

അതേസമയം, ധര്‍മസ്ഥലയില്‍ നിരവധി പേരുടെ മൃതദേഹങ്ങള്‍ വനമേഖലയില്‍ മറവു ചെയ്‌തെന്ന കേസിലെ എസ്‌ഐടി അന്വേഷണത്തെ ക്ഷേത്ര ട്രസ്റ്റ് സ്വാഗതം ചെയ്തു. നൂറിലധികം സ്ത്രീകളുടെയും കുട്ടികളുടെയും മൃതദേഹങ്ങള്‍ വനമേഖലയില്‍ മറവു ചെയ്‌തെന്ന, ക്ഷേത്രത്തിലെ മുന്‍ ശുചീകരണ തൊഴിലാളിയുടെ വെളിപ്പെടുത്തലില്‍ സ്വതന്ത്രവും സുതാര്യവും നീതിപൂര്‍വകവുമായ അന്വേഷണം വേണമെന്നു ട്രസ്റ്റ് വക്താവ് കെ.പാര്‍ശ്വനാഥ് ജെയിന്‍ ആവശ്യപ്പെട്ടു.

Continue Reading

india

ആസമിലെ വിവേചനപരമായ സര്‍ക്കാര്‍ സമീപനം: അടിയന്തര പ്രമേയത്തിന് നോട്ടീസ് നല്‍കി മുസ്‌ലിം ലീഗ് എം.പിമാര്‍

Published

on

ആസാമിൽ ജനങ്ങൾക്കിടയിൽ അശാന്തി പരത്തുന്ന തരത്തിലുള്ള നടപടികളിൽ നിന്ന് സർക്കാർ അടിയന്തരമായി പിന്തിരിയണമെന്നും വളരെ ആശങ്കാജനകമായ വിധത്തിൽ നടക്കുന്ന കാര്യങ്ങൾ സംബന്ധിച്ച് പാർലമെന്റിൽ ചർച്ച ചെയ്യണമെന്നും ആവശ്യപ്പെട്ട് മുസ്ലിം ലീഗ് എംപിമാരായ ഇ.ടി മുഹമ്മദ് ബഷീർ, ഡോ. എം.പി അബ്ദുസമദ് സമദാനി, നവാസ് ഗനി എന്നിവർ ലോക്സഭയിൽ അടിയന്തര പ്രമേയത്തിന് നോട്ടീസ് നൽകി. ദേശീയ മാനദണ്ഡം പാലിക്കുന്നതിനു പകരം, ജില്ല തിരിച്ചുള്ള അടിസ്ഥാനത്തിൽ ന്യൂനപക്ഷ പദവി പുനർ നിർവചിക്കാനുള്ള അസം സർക്കാരിന്റെ നിർദ്ദേശം, ജനങ്ങളുടെ സംരക്ഷണമില്ലായ്മക്കും ക്ഷേമ പദ്ധതികളിലെ വിവേചനത്തെ കുറിച്ചുള്ള ഭയത്തിനും കാരണമായിട്ടുണ്ട്.

ആറ് മത വിഭാഗങ്ങൾക്ക് ന്യൂനപക്ഷ സർട്ടിഫിക്കറ്റുകൾ നൽകാനുള്ള പദ്ധതി, പ്രത്യേകിച്ച് ബംഗാളി വംശജരായ മുസ്ലിംകൾക്കിടയിൽ, ദുഷ്ടലാക്കോടെയുള്ള രാഷ്ട്രീയ ലക്ഷ്യവും ഉദ്യോഗസ്ഥ രംഗത്ത് നിന്നുള്ള നിഷ്കാസനവും വലിയ തോതിൽ ആശങ്ക ഉയർത്തിയിട്ടുണ്ട്.

നിരവധി ജില്ലകളിലും ഹിന്ദുക്കൾ ന്യൂനപക്ഷങ്ങളായി മാറിയിട്ടുണ്ടെന്നും കുടുംബാസൂത്രണം, ബഹു ഭാര്യത്വം നിരോധിക്കൽ തുടങ്ങിയ നടപടികളിലൂടെ ജനസംഖ്യാ സന്തുലിതാവസ്ഥ പുനഃസ്ഥാപിക്കണമെന്നും മുഖ്യമന്ത്രി ആവശ്യപ്പെട്ടിരിക്കുന്നു.

കൃത്യമായ രേഖകൾ ഉണ്ടായിട്ട് പോലും ഭൂമി ഒഴിപ്പിക്കൽ നീക്കങ്ങൾ വിവേചനപരമായി നടപ്പാക്കപ്പെടുന്നുണ്ട്. ബംഗ്ല ഭാഷ സംസാരിക്കുന്ന മുസ്ലിംകളെ വിവേചന പരമായി ലക്ഷ്യം വച്ച് കൊണ്ടുള്ള പ്രവർത്തനങ്ങൾ വ്യാപകമാണ്. അതേസമയം മറ്റു വിഭാഗങ്ങളുടെ സമാനമായ കൈയേറ്റങ്ങൾ ചോദ്യം ചെയ്യപ്പെടാതെ പോയി. ഈ നടപടികൾ നിയമപരമായ പരിശോധനയ്ക്ക് കാരണമാവുകയും സംസ്ഥാനം അനുവദിച്ച വിവേചനത്തെയും ഭവന, സ്വത്തവകാശ ലംഘനങ്ങളെയും കുറിച്ചുള്ള ഗുരുതരമായ ആശങ്കകൾ ഉയർത്തുകയും ചെയ്തു.

സമാന്തരമായി, ‘അനധികൃത കുടിയേറ്റക്കാർ’ എന്ന് വിളിക്കപ്പെടുന്നവരെ തിരിച്ചറിഞ്ഞ് നാട് കടത്താനുള്ള ശ്രമങ്ങൾ സംസ്ഥാനം ശക്തമാക്കിയിട്ടുണ്ട്. നിരവധി വ്യക്തികളെ, പ്രത്യേകിച്ച് ബംഗാളി വംശജരായ മുസ്ലീങ്ങളെ, അസമിലെ വിദേശ ട്രൈബ്യൂണലുകൾ ‘വിദേശികൾ’ ആയി പ്രഖ്യാപിച്ചിട്ടുണ്ട്. സംശയാസ്പദമായതോ പിഴവുകളുള്ളതോ ആയ നടപടിക്രമങ്ങൾ പാലിച്ചുകൊണ്ട്, നിയമപരമായി പരിമിതമായ നിയമ സഹായത്തോടെ, പലരെയും വർഷങ്ങളോളം തടങ്കൽ കേന്ദ്രങ്ങളിൽ തടങ്കലിൽ വച്ചു. ചില കേസുകളിൽ, ഇന്ത്യൻ പൗരന്മാരെ തെറ്റായി തിരിച്ചറിഞ്ഞ് അവരുടെ കുടുംബങ്ങളിൽ നിന്ന് വേർപെടുത്തി. അടുത്തിടെ, മനുഷ്യാവകാശ ആശങ്കകൾ ഉന്നയിച്ച് അസം സർക്കാർ ഒരു കൂട്ടം ആളുകളെ ബംഗ്ലാദേശിലേക്ക് നാട് കടത്തി.

മൊത്തത്തിൽ, ഈ സംഭവവികാസങ്ങൾ ഭരണത്തിലെ വർഗീയ ചട്ടക്കൂട്, പ്രത്യേക സമുദായങ്ങളെ അരികു വൽക്കരിക്കൽ, അസമിലെ ഭരണഘടനാ സംരക്ഷണങ്ങൾ ദുർബലപ്പെടുത്തൽ എന്നിവയുടെ അസ്വസ്ഥതയുണ്ടാക്കുന്ന പ്രവണതയെ പ്രതിഫലിപ്പിക്കുന്നു. ഇക്കാര്യങ്ങളിൽ പാർലമെൻ്റ് അടിയന്തരമായി ഇടപെടുകയും ഫലപ്രദമായ നിയമ നിർമാണം നടത്തുകയും വേണമെന്ന് മുസ്ലിം ലീഗ് എം പിമാർ ആവശ്യപ്പെട്ടു.

Continue Reading

Trending