Connect with us

india

കാക്കിയോടുള്ള ബഹുമാനം ഒരിക്കലും നഷ്ടപ്പെടരുതെന്ന് ഐപിഎസുകാരോട് പ്രധാനമന്ത്രി മോദി

കൊറോണ വൈറസ് വ്യാപനം കാരണമാണ് തനിക്ക് ഉദ്യോഗസ്ഥരെ നേരിട്ടു കാണാന്‍ കഴിയാത്തത് എന്നും തന്റെ ഭരണകാലത്ത് എവിടെയെങ്കിലുംവെച്ച് എല്ലാവരെയും നേരില്‍ കാണാന്‍ കഴിയുമെന്നും പ്രധാനമന്ത്രി

Published

on

ന്യൂഡല്‍ഹി: ഇന്ത്യന്‍ പോലീസ് സര്‍വീസ് (ഐപിഎസ്)ലെ തുടക്കക്കാര്‍ തങ്ങളുടെ യൂണിഫോമില്‍ അഭിമാനിക്കണമെന്നും കാക്കിയോടുളള ബഹുമാനം ഒരിക്കലും നഷ്ടപ്പെടരുതെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി. മുസ്സൂരിയിലെ ലാല്‍ ബഹാദൂര്‍ ശാസ്ത്രി നാഷണല്‍ അക്കാദമി ഓഫ് അഡ്മിനിസ്‌ട്രേഷനിലേയും ഹൈദരാബാദിലെ ഡോ. മാരി ചന്ന റെഡ്ഡി എച്ച്ആര്‍ഡി ഇന്‍സ്റ്റിറ്റ്യൂട്ടിലേയും പരിശീലനം പൂര്‍ത്തിയാക്കിയ ഐപിഎസ് ഉദ്യോഗസ്ഥരോട് സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി.

യൂണിഫോമിനെക്കുറിച്ച് അഭിമാനം വേണം, പക്ഷേ, അത് അധികാരപ്രകടനത്തിലേക്ക് മാറരുത്. യൂണിഫോം ധരിച്ചുകഴിഞ്ഞാല്‍ പോലീസുകാര്‍ക്കു തോന്നും തങ്ങളെ എല്ലാവരും ഭയക്കണമെന്ന്-പ്രത്യേകിച്ചും ക്രിമിനലുകള്‍. സിങ്കം പോലെയുള്ള സിനിമകള്‍ കണ്ടതിനുശേഷം ചില പോലീസുകാര്‍ തങ്ങളെക്കുറിച്ച് അത്തരത്തില്‍ ചിന്തിക്കാന്‍ തുടങ്ങുന്നുവെന്നും മോദി അഭിപ്രായപ്പെട്ടു. ഇത് യഥാര്‍ഥ ചുമതലകള്‍ മറന്നുപോകുന്നതിന് കാരണമാകരുത്. ഇത്തരം സാഹചര്യങ്ങള്‍ ഒഴിവാക്കണം, കാരണം ഇത് അവരുടെ നല്ല പ്രവൃത്തികളെ ഇല്ലാതെയാക്കും, വെര്‍ച്വല്‍ പ്രസംഗത്തില്‍ മോദി ഉപദേശിച്ചു.

ഐപിഎസ് പ്രൊബേഷന്‍ ഓഫീസര്‍മാരുടെ ദിക്ഷാന്ത് പരേഡ് അഭിസംബോധന ചെയ്താണ് നരേന്ദ്ര മോദി സംസാരിച്ചത്. കൊവിഡ്-19 പ്രതിരോധത്തില്‍ പോലീസ് നടത്തുന്ന സേവനം സ്തുത്യര്‍ഹമാണെന്ന് പ്രധാനമന്ത്രി സൂചിപ്പിച്ചു. നിങ്ങളുടേത് ഒരു തൊഴിലാണ്, അവിടെ അപ്രതീക്ഷിതമായി എന്തെങ്കിലും നേരിടാനുള്ള സാധ്യത വളരെ കൂടുതലാണ്. അതിനാല്‍ നിങ്ങള്‍ എല്ലാവരും വളരെ ജാഗ്രത പാലിക്കുകയും അതിന് തയ്യാറായിരിക്കുകയും വേണം. പോലീസിന്റെ മനുഷ്യത്വമുള്ള മുഖമാണ് പൊതുജനങ്ങള്‍ ഓര്‍മ്മിക്കുന്നത്. സമ്മര്‍ദ്ദമുള്ള ജോലിയാണ് പോലീസുകാര്‍ ചെയ്യുന്നത്, അതിനാല്‍ യോഗയും പ്രാണായാമവും ശീലമാക്കണമെന്നും മോദി അഭ്യര്‍ഥിച്ചു.

കൊറോണ വൈറസ് വ്യാപനം കാരണമാണ് തനിക്ക് ഉദ്യോഗസ്ഥരെ നേരിട്ടു കാണാന്‍ കഴിയാത്തത് എന്നും തന്റെ ഭരണകാലത്ത് എവിടെയെങ്കിലുംവെച്ച് എല്ലാവരെയും നേരില്‍ കാണാന്‍ കഴിയുമെന്നും പ്രധാനമന്ത്രി കൂട്ടിച്ചേര്‍ത്തു.

ഈ വര്‍ഷം, 28 സ്ത്രീകള്‍ ഉള്‍പ്പെടെ 131 ഐപിഎസ് പ്രൊബേഷണര്‍മാര്‍ അക്കാദമിയില്‍ നിന്നും പരിശീലനം പൂര്‍ത്തിയാക്കിയത്.

india

കൂട്ടബലാത്സംഗം ചെയ്യ്തു; ദേഹത്ത് മാരക വൈറസ് കുത്തിവെച്ചു; മുഖത്ത് മൂത്രമൊഴിച്ചു; ബിജെപി എംഎല്‍എക്കെതിരെ പരാതി നല്‍കി സാമൂഹിക പ്രവര്‍ത്തക

മണിരത്‌നത്തിന് പുറമെ വാസന്ത, ചെന്നകേശവ, കമല്‍ എന്നിവരാണ് കേസിലെ പ്രതികള്‍.

Published

on

40-കാരിയായ സാമൂഹിക പ്രവര്‍ത്തകയെ കര്‍ണാടക ബിജെപി എംഎല്‍എ മണിരത്‌നം ഉള്‍പ്പടെയുള്ള സംഘം പീഡിപ്പിച്ചതായി പരാതി. എംഎല്‍എയുടെ നേതൃത്വത്തില്‍ തന്നെ കൂട്ടബലാത്സംഗം ചെയ്യുകയും ദേഹത്ത് മാരക വൈറസ് കുത്തിവെക്കുകയും മുഖത്ത് മൂത്രമൊഴിക്കുകയും ചെയ്തുവെന്ന് യുവതി പരാതിയില്‍ പറയുന്നു. മണിരത്‌നത്തിന് പുറമെ വാസന്ത, ചെന്നകേശവ, കമല്‍ എന്നിവരാണ് കേസിലെ പ്രതികള്‍. യുവതിയുടെ പരാതില്‍ ബെംഗളൂരു പൊലീസ് കേസെടുത്ത് എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്തു.

2023 ല്‍ മണിരത്‌നയുടെ ഓഫീസിലാണ് സംഭവം നടന്നതെന്ന് പരാതിയില്‍ പറയുന്നു. ‘അവര്‍ നാല് പേരും ചേര്‍ന്ന് എന്റെ വസ്ത്രങ്ങള്‍ അഴിച്ചുമാറ്റുകയും ഞാന്‍ എതിര്‍ത്താല്‍ എന്റെ മകനെ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തു. തുടര്‍ന്ന് മണിരത്‌നയുടെ നിര്‍ദ്ദേശപ്രകാരം വാസന്തയും ചെന്നകേശവയും ചേര്‍ന്ന് എന്നെ ബലാത്സംഗം ചെയ്തു. പിന്നീട് എംഎല്‍എ എന്റെ മുഖത്ത് മൂത്രമൊഴിച്ചു’ – അവര്‍ പരാതിയില്‍ പറഞ്ഞു.

ഈ വിവരം പുറത്ത് പറഞ്ഞാല്‍ തന്റെ കുടുംബത്തെ ഇല്ലാതാക്കുമെന്നും ഭീഷണിപ്പെടുത്തി. മണിരത്‌നയുടെ നിര്‍ദ്ദേശപ്രകാരം തനിക്കെതിരെ കള്ളക്കേസുകള്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ടെന്നും നേരത്തെ അറസ്റ്റിലായിരുന്നുവെന്നും ഇവര്‍ പറയുന്നു. സംഭവത്തിന് പിന്നാലെ യുവതി ഗുരുതരാവസ്ഥയിലായിരുന്നു. ഇവര്‍ ആത്മഹത്യക്ക് ശ്രമിച്ചതായും പറയുന്നു. ഇതിന് പിന്നാലെയാണ് കേസ് നല്‍കിയത്. മണിരത്‌നക്കെതിരെരെയുള്ള കേസ് പ്രത്യേക അന്വേഷണ സംഘം (എസ്‌ഐടി) അന്വേഷിക്കുമെന്ന് പൊലീസ് വ്യക്തമാക്കി.

Continue Reading

india

ഡല്‍ഹിയില്‍ ഭീകരാക്രമണം നടത്താന്‍ ആസൂത്രണം; രണ്ട്‌പേര്‍ പിടിയില്‍

പാക് ചാര സംഘടനയായ ഐഎസ്‌ഐ ബന്ധം ഉള്ളവരാണ് പിടിയിലായവരെന്ന് ഏജന്‍സികള്‍ അറിയിക്കുന്നത്.

Published

on

ഡല്‍ഹിയില്‍ ഭീകരാക്രമണം നടത്താനുള്ള പദ്ധതി തകര്‍ത്ത് രഹസ്യാന്വേഷണ സംഘം. ഭീകരാക്രമണം ആസൂത്രണം ചെയ്ത രണ്ട്‌പേര്‍ അറസ്റ്റിലായി. പാക് ചാര സംഘടനയായ ഐഎസ്‌ഐ ബന്ധം ഉള്ളവരാണ് പിടിയിലായവരെന്ന് ഏജന്‍സികള്‍ അറിയിക്കുന്നത്. പ്രതികള്‍ വിദഗ്ധ പരിശീലനം ലഭിച്ചവരും ഡല്‍ഹിയിലെ സൈനിക കേന്ദ്രങ്ങളുടെ വിവരങ്ങള്‍ ശേഖരിച്ചെന്നും വിവരമുണ്ട്.

പാകിസ്താന്‍ ഹൈക്കമ്മിഷനില്‍ നിന്ന് ഇന്ത്യ പുറത്താക്കിയ രണ്ടു ഉദ്യോഗസ്ഥര്‍ക്കും ഇതില്‍ പങ്കുണ്ടെന്നും ഏജന്‍സികള്‍ പറയുന്നു. അറസ്റ്റിലായവരെ വിശദമായി ചോദ്യം ചെയ്തുവരികയാണ്. ജനുവരിയില്‍ ഇന്ത്യന്‍ രഹസ്യാന്വേഷണ ഏജന്‍സികള്‍ക്ക് ലഭിച്ച വിവരത്തെ തുടര്‍ന്നാണ് അന്വേഷണം ആരംഭിച്ചത്. തുടര്‍ന്നാണ് ഭീകരരെ അറസ്റ്റ് ചെയ്യുന്നത്.

Continue Reading

india

പാക് ഹൈക്കമ്മീഷന്‍ ഓഫീസിലെ ഉദ്യോഗസ്ഥനെ പുറത്താക്കി ഇന്ത്യ; 24 മണിക്കൂറിനുള്ളില്‍ രാജ്യം വിടാന്‍ നിര്‍ദേശം

ഉദ്യോഗസ്ഥന്റെ പേരുവിവരങ്ങള്‍ പുറത്തുവിട്ടിട്ടില്ല.

Published

on

ഡല്‍ഹിയിലെ പാക് ഹൈക്കമ്മീഷന്‍ ഓഫീസിലെ ഉദ്യോഗസ്ഥനെ പുറത്താക്കി ഇന്ത്യ. 24 മണിക്കൂറിനുള്ളില്‍ രാജ്യം വിടാനും നിര്‍ദേശം നല്‍കി. പദവിക്ക് നിരക്കാത്ത പെരുമാറ്റത്തിന്റെ പേരിലാണ് ഉദ്യോഗസ്ഥനെതിരെയുള്ള നടപടിയെന്നാണ് സൂചന. ഉദ്യോഗസ്ഥന്റെ പേരുവിവരങ്ങള്‍ പുറത്തുവിട്ടിട്ടില്ല. ഉദ്യോഗസ്ഥര്‍ പ്രത്യേക അവകാശങ്ങള്‍ ദുരുപയോഗം ചെയ്യുന്നില്ലെന്ന് ഉറപ്പുവരുത്തണമെന്ന് പാക് ഹൈക്കമ്മീഷന് ഇന്ത്യ കര്‍ശന നിര്‍ദേശം നല്‍കി.

അതേസമയം, ഇന്ത്യയുടെ സര്‍വകക്ഷി പ്രതിനിധി സംഘങ്ങളുടെ യാത്ര ആരംഭിച്ചു. പാക്ഭീകരത ലോകരാജ്യങ്ങളെ ബോധ്യപ്പെടുത്തന്നതിനായി ജപ്പാനിലേക്കുള്ള ആദ്യസംഘം ഡല്‍ഹിയില്‍ നിന്ന് പുറപ്പെട്ടു. യുഎഇയിലേക്കുള്ള രണ്ടാം സംഘം ഇന്ന് രാത്രി പുറപ്പെടും. യുഎഇ സംഘത്തില്‍ ഇ.ടി മുഹമ്മദ് ബഷീറും എംപിയും ഉണ്ടാകും.

Continue Reading

Trending