kerala
തോല്‍വി, കുഴല്‍പണം: ബി.ജെ.പി പൊട്ടിത്തെറിയിലേക്ക്
നിയമസഭാ തെരഞ്ഞെടുപ്പിലെ ഗംഭീര തോല്‍വിക്ക് ശേഷം കുഴല്‍പണ കേസിലും പാര്‍ട്ടി പ്രതി സ്ഥാനത്തായതോ ടെ ബി.ജെ.പി പൊട്ടിത്തെറിയിലേക്ക്. തെരഞ്ഞെടുപ്പില്‍ പാര്‍ട്ടിക്ക് #ാകെയുള്ള ഒരു സീറഅറ നഷ്ടമായിരുന്നു. വോട്ട് കച്ചവടത്തില്‍ പക്ഷേ ഒന്നാം സ്ഥാനം നേടാനായി. അതിന് പിറകെയാണ് കൊടകര കുഴല്‍പണ കേസില്‍ പാര്‍ട്ടി തന്നെ പ്രതിസ്ഥാനത്തായത്. ഇന്നലെ തൃശൂരിലെ ഹോട്ടല്‍ ജീവനക്കാരന് നല്കിയ മൊഴിയിലുടെ കോടികള്‍ വന്നത് പാര്‍ട്ടിയുടെ അറിവിലാണെന്ന് വ്യക്തമായി. ഇനി സംസ്ഥാന നേതാക്കളെ പൊലീസ് ചോദ്യം ചെയ്യാന്‍ പോവുകയാണ്.
നിയമസഭാ തെരഞ്ഞെടുപ്പ് പരാജയവുമായി ബന്ധപ്പെട്ട് മുതിര്‍ന്ന നേതാവ് ശ്രീധരന്‍പിള്ള ദേശീയ നേതൃത്വത്തിന് സമര്‍പ്പിച്ചുവെന്ന് പറയപ്പെടുന്ന റിപ്പോര്‍ട്ട് ബി.ജെ.പി സംസ്ഥാന നേതൃത്വത്തില്‍ നിലനില്‍ക്കുന്ന കലാപം രൂക്ഷമാക്കും. റിപ്പോര്‍ട്ടുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ മിസോറാ ം രാജ്ഭവന് നിഷേധിക്കുന്നുണ്ടെങ്കിലും തെരഞ്ഞെടുപ്പ് പരാജയത്തിന്റെ പൂര്‍ണ ഉത്തരവാദിത്തം സംസ്ഥാന നേതൃത്വത്തിനാണെന്നത് പകല്‍ പോലെ വ്യക്തം.
കേരളത്തിലുണ്ടായ കനത്ത തിരിച്ചടിയില്‍ ദേശീയ നേതൃത്വം നേരത്തേ തന്നെ കടുത്ത നിരാശയിലായിരുന്നു. പണത്തിന് പണവും ആള്‍ക്ക് ആളെയും കൈയും കണക്കുമില്ലാതെ നല്‍കിയിട്ടും ഒരു നേട്ടവുമുണ്ടാക്കാന്‍ കഴിഞ്ഞില്ലെന്ന് മാത്രമല്ല, കഴിഞ്ഞ തവണത്തേക്കാള്‍ മോശപ്പെട്ട പ്രകടനമാണ് ഇത്തവണ ബി.ജെ.പി നടത്തിയിരുന്നത്. നരേന്ദ്ര മോദിയും അമിത് ഷായുമുള്‍പ്പെടെയുള്ള സകല നേതാക്കളും പല തവണ സംസ്ഥാനത്തെത്തിയിട്ടും അതിന്റെയൊന്നും ഗുണഫലങ്ങളുണ്ടായിരുന്നില്ല. പ്രധാനമന്ത്രിയുടേതുള്‍പ്പെടെയുള്ള പൊതുയോഗങ്ങളില്‍ ആളില്ലാതിരുന്നത് അന്നേ തന്നെ ചര്‍ച്ചാ വിഷയമായിരുന്നു. അമിത് ഷായുടെ പൊതുയോഗത്തിലൊന്ന് നിശ്ചയിച്ചിരുന്ന തലശ്ശേരിയിലെ സ്ഥാനാര്‍ത്ഥിയുടെ പത്രിക തള്ളിപ്പോയത് ദേശീയ നേതൃത്വത്തിന്റെ കടുത്ത അസംതൃപ്പതിക്ക് ഇടയാക്കിയിരുന്നു. ഈ സാഹചര്യത്തില്‍ ശ്രീധരന്‍പിള്ളയുടെ റിപ്പോര്‍ട്ട് അതീവ ഗൗരവത്തിലെടുക്കാനും അതിന്മേല് തുടര്‍നടപടികള്‍ ഉണ്ടാവാനും സാധ്യതയുണ്ട്.
കെ.സുരേന്ദ്രന്, വി. മുരളീധരന് കൂട്ടുകെട്ടിനെതിരെ മുതിര്‍ന്ന നേതാക്കളെല്ലാം പടയൊരുക്കത്തിലാണ്. സീറ്റ് നിര്‍ണയത്തില്‍ വിജയസാധ്യതയേക്കാള്‍ വ്യക്തിതാല്‍പര്യങ്ങളാണ് പരിഗണിക്കപ്പെട്ടതെന്ന ആക്ഷേപം ഇവരില്‍ പലരും നേരത്തേ തന്നെ ഉന്നയിച്ചിരുന്നു. സി.കെ പത്മനാഭനും കൃഷ്ണദാസുമുള്‍പ്പെടെയുള്ളവര്‍ ഇക്കാര്യം തുറന്നിടിക്കുകയും ചെയ്തിരുന്നു. കെ. സുരേന്ദ്രന് രണ്ട് സീറ്റുകളില്‍ മത്സരിച്ചതും കഴക്കൂട്ടത്ത് ശോഭാ സുരേന്ദ്രന് അവസരം നിഷേധിക്കാന്‍ സംസ്ഥാന പ്രസിഡന്റ് അവസാന നിമിഷം വരെ ശ്രമിച്ചതുമെല്ലാം തെരഞ്ഞെടുപ്പിന്റെ മുഖത്ത് വെച്ച് പോലും പാര്‍ട്ടിയിലെ വിഭാഗീയത തുറന്നു കാണിക്കാനിടയാക്കിയിരുന്നു. സുരേന്ദ്രന്റെ ധിക്കാര സമീപനമാണ് പാര്‍ട്ടിയെ ഈ നിലയിലെത്തിച്ചതെന്നും ഈ സമീപനത്തിന് അദ്ദേഹത്തിന് പിന്തുണ നല്‍കുന്നത് വി.മുരളീധരനാണെന്നുമാണ് എതിര് പക്ഷത്തിന്റെ ആക്ഷേപം.
എല്ലാവരേയും ഒന്നിച്ചു കൊണ്ടു പോകുന്നതില്‍ സംസ്ഥാന നേത്യത്വം പരാജയപ്പെട്ടു എന്ന വിലയിരുത്തലാണ് ആര്.എസ്.എസിനുമുണ്ടായിരുന്നത്. ശോഭാ സുരേന്ദ്രനെ അവഗണിക്കുന്നുവെന്ന പരാതിയെ തുടര്‍ന്ന് തങ്ങളുടെ ആസ്ഥാനത്തേക്ക് വിളിച്ചു വരുത്തി ആര്.എസ്.എസ് സുരേന്ദ്രനോട് പ്രവര്‍ത്തന ശൈലി മാറ്റാന്‍ ആവശ്യപ്പെട്ടിരുന്നു. ഏതായാലും മുതിര്‍ന്ന നേതാക്കളുടെയും ആര്.എസ്.എസിന്റെയുമെല്ലാം അസംതൃപ്തിയുമെല്ലാമാണ് സംസ്ഥാന നേതൃത്വത്തിനെതിരായ റിപ്പോര്‍ട്ടിനു പിന്നിലെന്നാണ് വിലയിരുത്തപ്പെടുന്നത്. അതിനൊപ്പമാണ് കോടികളുടെ കുഴല്‍പ്പണം പിടിക്കപ്പെട്ടതും പാര്‍ട്ടി പ്രതിസ്ഥാനയത്തും.
kerala
ഡിജിറ്റല്‍ അറസ്റ്റ്: ബംഗളൂരു സ്വദേശിനിക്ക് 32 കോടി രൂപയുടെ നഷ്ടം
മാസങ്ങള്‍ നീണ്ടുനിന്ന 187 സാമ്പത്തിക ഇടപാടുകളിലൂടെയാണ് 31.83 കോടി രൂപ കവര്‍ന്നെടുത്തത്.
ബംഗളൂരുവിലെ 57 കാരിയായ സോഫ്റ്റ്വെയര് എന്‍ജിനീയര്‍ ‘ഡിജിറ്റല്‍ അറസ്റ്റി’ന്റെ പേരില്‍ നടന്ന വമ്പന്‍ സൈബര്‍ തട്ടിപ്പില്‍ 32 കോടി രൂപ നഷ്ടപ്പെട്ടു. മാസങ്ങള്‍ നീണ്ടുനിന്ന 187 സാമ്പത്തിക ഇടപാടുകളിലൂടെയാണ് 31.83 കോടി രൂപ കവര്‍ന്നെടുത്തത്. നവംബര്‍ 14-നാണ് അവര്‍ പരാതിയുമായി പൊലീസിനെ സമീപിച്ചത്. ആദ്യ തട്ടിപ്പ് നടന്നത് 2024 സെപ്റ്റംബര്‍ 15-നാണ്.
ആരംഭത്തില്‍ ഡി.എച്ച്.എല്‍ കുറിയര്‍ എക്സിക്യൂട്ടീവാണെന്ന് പറഞ്ഞ് വിളിച്ചെത്തിയ തട്ടിപ്പുകാര്‍, സ്ത്രീയുടെ പേരില്‍ മുംബൈ ഓഫീസില്‍ എംഡിഎംഎ, പാസ്പോര്ട്ടുകള്, ക്രെഡിറ്റ് കാര്‍ഡുകള്‍ അടങ്ങിയ പാഴ്സല്‍ വന്നിട്ടുണ്ടെന്ന് പറഞ്ഞു. തുടര്‍ന്ന് ‘സി.ബി.ഐ ഉദ്യോഗസ്ഥന്’ എന്ന് പരിചയപ്പെടുത്തിയ മറ്റൊരാള്‍ ഭീഷണിപ്പെടുത്തി. അറസ്റ്റ് ചെയ്യുമെന്ന ഭീഷണിക്കിടെ നിരപരാധിത്വം തെളിയിക്കാന്‍ സ്ത്രീയെ നിര്‍ബന്ധിക്കുകയും അവരുടെ എല്ലാ ചലനങ്ങളും റിപ്പോര്‍ട്ട് ചെയ്യണമെന്ന് ആവശ്യപ്പെടുകയും ചെയ്തു.
മകന്റെ വിവാഹം അടുത്തുള്ളതിനാല്‍ ഭീതിയില്‍പ്പെട്ട അവര്‍ തട്ടിപ്പുകാരുടെ നിര്‍ദ്ദേശം അനുസരിക്കേണ്ടി വന്നു. ‘ജാമ്യം’ എന്ന പേരില്‍ ആദ്യം രണ്ട് കോടി രൂപയും തുടര്‍ന്ന് ബാങ്ക് അക്കൗണ്ടുകളില്‍ നിന്നുളള മുഴുവന്‍ പണവും, സ്ഥിര നിക്ഷേപം ഉള്‍പ്പെടെ, കൈമാറി. ‘ക്ലിയറന്‍സ് സര്‍ട്ടിഫിക്കറ്റ്’ എന്ന പേരില്‍ ഒരു വ്യാജ രേഖയും തട്ടിപ്പുകാര്‍ നല്കി.
തുക തിരികെ നല്‍കുമെന്ന വാഗ്ദാനം പാലിക്കാതെ തട്ടിപ്പുകാര്‍ തീയതികള്‍ മാറ്റിനില്‍ക്കുകയായിരുന്നു. സാമ്പത്തികമായും മാനസികമായും തകര്‍ന്ന സ്ത്രീ ഒരുമാസത്തോളം ചികിത്സയില്‍ കഴിയേണ്ടിവന്നു. പിന്നീട് തട്ടിപ്പുകാരുമായി ബന്ധപ്പെടാനാകാതെ വന്നതോടെ, മകന്റെ വിവാഹശേഷം അവര്‍ പൊലീസില്‍ പരാതി നല്കി.
kerala
അതിരപ്പിള്ളിയില്‍ കാര്‍ 40 അടി താഴ്ചയിലേക്ക് മറിഞ്ഞ് എട്ട് പേര്‍ക്ക് പരിക്ക്
കാര്‍ പാര്‍ക്ക് ചെയ്യുന്നതിനായി ഡ്രൈവര്‍ പിന്നോട്ട് എടുക്കുന്നതിനിടെ നിയന്ത്രണം വിട്ടതോടെയാണ് താഴ്ചയിലേക്ക് മറിഞ്ഞത്.
അതിരപ്പിള്ളി: അതിരപ്പിള്ളിയിലുണ്ടായ ഗുരുതര വാഹനാപകടത്തില്‍ വിനോദസഞ്ചാരികളുമായി സഞ്ചരിച്ച കാര്‍ 40 അടി താഴ്ചയിലേക്ക് മറിഞ്ഞ് എട്ട് പേര്‍ക്ക് പരിക്കേറ്റു. രണ്ടാമത്തെ ചപ്പാത്തിക്ക് സമീപത്താണ് തിങ്കളാഴ്ച ഉച്ചയ്ക്ക് ഏകദേശം 1.45 ഓടെ അപകടം സംഭവിച്ചത്.
കാര്‍ പാര്‍ക്ക് ചെയ്യുന്നതിനായി ഡ്രൈവര്‍ പിന്നോട്ട് എടുക്കുന്നതിനിടെ നിയന്ത്രണം വിട്ടതോടെയാണ് താഴ്ചയിലേക്ക് മറിഞ്ഞത്. കൊണ്ടോട്ടി രജിസ്ട്രേഷന് നമ്പറിലുള്ള കാറാണ് അപകടത്തില്‍ പെട്ടത്. സംഭവം നടന്ന ഉടന്‍ വിവരം പുറത്തറിഞ്ഞിട്ടില്ല; കുറച്ച് സമയത്തിന് ശേഷമാണ് രക്ഷാപ്രവര്‍ത്തകര്‍ക്ക് വിവരം ലഭിച്ചത്. കാറിലുണ്ടായിരുന്ന രണ്ട് സ്ത്രീകള്‍ക്ക് ഗുരുതരമായ പരിക്കുകളാണ് സംഭവിച്ചതെന്ന് ലഭ്യമായ വിവരങ്ങള്‍ വ്യക്തമാക്കുന്നു.
kerala
കേരളത്തില്‍ ശക്തമായ മഴ: ഏഴു ജില്ലകളില്‍ യെല്ലോ അലര്‍ട്ട്
ഇന്ന് തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു.
ബംഗാള്‍ ഉള്‍ക്കടലിനും ശ്രീലങ്കക്കും മുകളിലായി നിലനില്‍ക്കുന്ന ന്യൂനമര്‍ദ്ദത്തിന്റെ സ്വാധീനഫലമായി സംസ്ഥാനത്ത് ബുധനാഴ്ച വരെ ശക്തമായ മഴ തുടരുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. തെക്കന്‍, മധ്യ കേരള മേഖലകളിലാണ് കൂടുതല്‍ മഴയ്ക്കുള്ള സാധ്യത.
ഇന്ന് തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു.
നാളെ തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, കോട്ടയം, ഇടുക്കി, മലപ്പുറം ജില്ലകളും ബുധനാഴ്ച കോട്ടയം, ഇടുക്കി ജില്ലകളും യെല്ലോ അലര്‍ട്ടില്‍ തുടരും.
ശബരിമല മകരവിളക്ക് തീര്‍ത്ഥാടനം പുരോഗമിക്കുന്ന സാഹചര്യത്തില്‍ സന്നിധാനം, പമ്പ, നിലക്കല്‍ പ്രദേശങ്ങളില്‍ ബുധനാഴ്ച വരെ ഇടിമിന്നലോട് കൂടിയ മഴയ്ക്കുള്ള സാധ്യതയെ കുറിച്ച് കാലാവസ്ഥ വകുപ്പ് പ്രത്യേക മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.
തീര്‍ത്ഥാടകര്‍ മുന്‍കരുതലുകള്‍ സ്വീകരിക്കണമെന്ന് അധികൃതര്‍ അറിയിച്ചു.
-
india8 hours agoമദീനയിലെ ബസ് അപകടം; മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് അഞ്ച് ലക്ഷം വീതം ധനസഹായം നല്‍കുമെന്ന് തെലങ്കാന സര്‍ക്കാര്‍
-
GULF21 hours agoമക്കമദീന ഹൈവേയില്‍ ഭീകരാപകടം: ഉംറ ബസ് കത്തി, 40 പേര് മരിച്ചു
-
News10 hours agoകമാൽ വരദൂരിൻ്റെ 50 ഫുട്ബോൾ കഥകൾ പ്രകാശിതമായി
-
india2 days agoമുഹമ്മദ് അഖ്ലാഖ് കേസിലെ പ്രതികള്‍ക്കെതിരായ കേസ് പിന്‍വലിക്കാന്‍ യു.പി. സര്‍ക്കാര്‍ നീക്കം തുടങ്ങി
-
kerala2 days ago500 രൂപയുടെ കള്ളനോട്ടുകളുമായി വിദ്യാര്‍ത്ഥികള്‍ ഉള്‍പ്പെടെ അഞ്ചുപേര്‍ അറസ്റ്റില്‍
-
kerala2 days agoതദ്ദേശ തെരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ത്ഥി നിര്‍ണയത്തില്‍ അവഗണിക്കപ്പെട്ടതില്‍ മനംനൊന്ത് ആര്‍എസ്എസ് പ്രവര്ത്തകന് ആത്മഹത്യ ചെയ്തു
-
kerala2 days agoസഹപ്രവര്‍ത്തകയെ പീഡിപ്പിക്കാന്‍ ശ്രമിച്ച പൊലീസ് അസോസിയേഷന് നേതാവിനെതിരെ കേസ്
-
india2 days agoബീഹാർ തിരഞ്ഞെടുപ്പ് പോസ്റ്റൽ ബാലറ്റ് ഫലം: MGB 142, NDA 98; എന്തുകൊണ്ടാണ് ഇത് ഇവിഎമ്മിന് എതിരായിരിക്കുന്നത്?
