Connect with us

kerala

തോല്‍വി, കുഴല്‍പണം: ബി.ജെ.പി പൊട്ടിത്തെറിയിലേക്ക്

Published

on

 

നിയമസഭാ തെരഞ്ഞെടുപ്പിലെ ഗംഭീര തോല്‍വിക്ക് ശേഷം കുഴല്‍പണ കേസിലും പാര്‍ട്ടി പ്രതി സ്ഥാനത്തായതോ ടെ ബി.ജെ.പി പൊട്ടിത്തെറിയിലേക്ക്. തെരഞ്ഞെടുപ്പില്‍ പാര്‍ട്ടിക്ക് #ാകെയുള്ള ഒരു സീറഅറ നഷ്ടമായിരുന്നു. വോട്ട് കച്ചവടത്തില്‍ പക്ഷേ ഒന്നാം സ്ഥാനം നേടാനായി. അതിന് പിറകെയാണ് കൊടകര കുഴല്‍പണ കേസില്‍ പാര്‍ട്ടി തന്നെ പ്രതിസ്ഥാനത്തായത്. ഇന്നലെ തൃശൂരിലെ ഹോട്ടല്‍ ജീവനക്കാരന്‍ നല്‍കിയ മൊഴിയിലുടെ കോടികള്‍ വന്നത് പാര്‍ട്ടിയുടെ അറിവിലാണെന്ന് വ്യക്തമായി. ഇനി സംസ്ഥാന നേതാക്കളെ പൊലീസ് ചോദ്യം ചെയ്യാന്‍ പോവുകയാണ്.
നിയമസഭാ തെരഞ്ഞെടുപ്പ് പരാജയവുമായി ബന്ധപ്പെട്ട് മുതിര്‍ന്ന നേതാവ് ശ്രീധരന്‍പിള്ള ദേശീയ നേതൃത്വത്തിന് സമര്‍പ്പിച്ചുവെന്ന് പറയപ്പെടുന്ന റിപ്പോര്‍ട്ട് ബി.ജെ.പി സംസ്ഥാന നേതൃത്വത്തില്‍ നിലനില്‍ക്കുന്ന കലാപം രൂക്ഷമാക്കും. റിപ്പോര്‍ട്ടുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ മിസോറാ ം രാജ്ഭവന്‍ നിഷേധിക്കുന്നുണ്ടെങ്കിലും തെരഞ്ഞെടുപ്പ് പരാജയത്തിന്റെ പൂര്‍ണ ഉത്തരവാദിത്തം സംസ്ഥാന നേതൃത്വത്തിനാണെന്നത് പകല്‍ പോലെ വ്യക്തം.

കേരളത്തിലുണ്ടായ കനത്ത തിരിച്ചടിയില്‍ ദേശീയ നേതൃത്വം നേരത്തേ തന്നെ കടുത്ത നിരാശയിലായിരുന്നു. പണത്തിന് പണവും ആള്‍ക്ക് ആളെയും കൈയും കണക്കുമില്ലാതെ നല്‍കിയിട്ടും ഒരു നേട്ടവുമുണ്ടാക്കാന്‍ കഴിഞ്ഞില്ലെന്ന് മാത്രമല്ല, കഴിഞ്ഞ തവണത്തേക്കാള്‍ മോശപ്പെട്ട പ്രകടനമാണ് ഇത്തവണ ബി.ജെ.പി നടത്തിയിരുന്നത്. നരേന്ദ്ര മോദിയും അമിത് ഷായുമുള്‍പ്പെടെയുള്ള സകല നേതാക്കളും പല തവണ സംസ്ഥാനത്തെത്തിയിട്ടും അതിന്റെയൊന്നും ഗുണഫലങ്ങളുണ്ടായിരുന്നില്ല. പ്രധാനമന്ത്രിയുടേതുള്‍പ്പെടെയുള്ള പൊതുയോഗങ്ങളില്‍ ആളില്ലാതിരുന്നത് അന്നേ തന്നെ ചര്‍ച്ചാ വിഷയമായിരുന്നു. അമിത് ഷായുടെ പൊതുയോഗത്തിലൊന്ന് നിശ്ചയിച്ചിരുന്ന തലശ്ശേരിയിലെ സ്ഥാനാര്‍ത്ഥിയുടെ പത്രിക തള്ളിപ്പോയത് ദേശീയ നേതൃത്വത്തിന്റെ കടുത്ത അസംതൃപ്പതിക്ക് ഇടയാക്കിയിരുന്നു. ഈ സാഹചര്യത്തില്‍ ശ്രീധരന്‍പിള്ളയുടെ റിപ്പോര്‍ട്ട് അതീവ ഗൗരവത്തിലെടുക്കാനും അതിന്‍മേല്‍ തുടര്‍നടപടികള്‍ ഉണ്ടാവാനും സാധ്യതയുണ്ട്.

കെ.സുരേന്ദ്രന്‍, വി. മുരളീധരന്‍ കൂട്ടുകെട്ടിനെതിരെ മുതിര്‍ന്ന നേതാക്കളെല്ലാം പടയൊരുക്കത്തിലാണ്. സീറ്റ് നിര്‍ണയത്തില്‍ വിജയസാധ്യതയേക്കാള്‍ വ്യക്തിതാല്‍പര്യങ്ങളാണ് പരിഗണിക്കപ്പെട്ടതെന്ന ആക്ഷേപം ഇവരില്‍ പലരും നേരത്തേ തന്നെ ഉന്നയിച്ചിരുന്നു. സി.കെ പത്മനാഭനും കൃഷ്ണദാസുമുള്‍പ്പെടെയുള്ളവര്‍ ഇക്കാര്യം തുറന്നിടിക്കുകയും ചെയ്തിരുന്നു. കെ. സുരേന്ദ്രന്‍ രണ്ട് സീറ്റുകളില്‍ മത്സരിച്ചതും കഴക്കൂട്ടത്ത് ശോഭാ സുരേന്ദ്രന് അവസരം നിഷേധിക്കാന്‍ സംസ്ഥാന പ്രസിഡന്റ് അവസാന നിമിഷം വരെ ശ്രമിച്ചതുമെല്ലാം തെരഞ്ഞെടുപ്പിന്റെ മുഖത്ത് വെച്ച് പോലും പാര്‍ട്ടിയിലെ വിഭാഗീയത തുറന്നു കാണിക്കാനിടയാക്കിയിരുന്നു. സുരേന്ദ്രന്റെ ധിക്കാര സമീപനമാണ് പാര്‍ട്ടിയെ ഈ നിലയിലെത്തിച്ചതെന്നും ഈ സമീപനത്തിന് അദ്ദേഹത്തിന് പിന്തുണ നല്‍കുന്നത് വി.മുരളീധരനാണെന്നുമാണ് എതിര്‍ പക്ഷത്തിന്റെ ആക്ഷേപം.

എല്ലാവരേയും ഒന്നിച്ചു കൊണ്ടു പോകുന്നതില്‍ സംസ്ഥാന നേത്യത്വം പരാജയപ്പെട്ടു എന്ന വിലയിരുത്തലാണ് ആര്‍.എസ്.എസിനുമുണ്ടായിരുന്നത്. ശോഭാ സുരേന്ദ്രനെ അവഗണിക്കുന്നുവെന്ന പരാതിയെ തുടര്‍ന്ന് തങ്ങളുടെ ആസ്ഥാനത്തേക്ക് വിളിച്ചു വരുത്തി ആര്‍.എസ്.എസ് സുരേന്ദ്രനോട് പ്രവര്‍ത്തന ശൈലി മാറ്റാന്‍ ആവശ്യപ്പെട്ടിരുന്നു. ഏതായാലും മുതിര്‍ന്ന നേതാക്കളുടെയും ആര്‍.എസ്.എസിന്റെയുമെല്ലാം അസംതൃപ്തിയുമെല്ലാമാണ് സംസ്ഥാന നേതൃത്വത്തിനെതിരായ റിപ്പോര്‍ട്ടിനു പിന്നിലെന്നാണ് വിലയിരുത്തപ്പെടുന്നത്. അതിനൊപ്പമാണ് കോടികളുടെ കുഴല്‍പ്പണം പിടിക്കപ്പെട്ടതും പാര്‍ട്ടി പ്രതിസ്ഥാനയത്തും.

kerala

ലഫ്റ്റനന്റ് ഗവര്‍ണറുടെ കേരള സന്ദര്‍ശനം, തെരഞ്ഞെടുപ്പ് കമ്മിഷൻ ഇടപെടണം: വി ഡി സതീശൻ

ഭരണഘടനാ പദവിയിരിക്കുന്ന ലഫ്റ്റനന്റ് ഗവര്‍ണ്ണര്‍ ബിജെപിക്ക് വേണ്ടി നേരിട്ട് രാഷ്ട്രീയത്തില്‍ ഇടപെടുകയാണെന്നും പ്രതിപക്ഷ നേതാവ് കത്തില്‍ ചൂണ്ടിക്കാട്ടി

Published

on

കേരള സന്ദര്‍ശനത്തിനെത്തിയ ഡൽഹി ലഫ്റ്റനന്റ് ഗവര്‍ണര്‍ക്കെതിരെ നടപടി ആവശ്യപ്പെട്ട് ഇലക്ഷന്‍ കമ്മിഷന്‍ ഓഫ് ഇന്ത്യയ്ക്ക് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ കത്ത് നല്‍കി.

ലഫ്റ്റനന്റ് ഗവര്‍ണറുടെ കേരള സന്ദര്‍ശനം രാഷ്ട്രീയ ലക്ഷ്യങ്ങളോടെയാണ്. ഭരണഘടനാ പദവിയിരിക്കുന്ന ലഫ്റ്റനന്റ് ഗവര്‍ണ്ണര്‍ ബിജെപിക്ക് വേണ്ടി നേരിട്ട് രാഷ്ട്രീയത്തില്‍ ഇടപെടുകയാണെന്നും പ്രതിപക്ഷ നേതാവ് കത്തില്‍ ചൂണ്ടിക്കാട്ടി.

 

Continue Reading

kerala

കുവൈത്ത് കെഎം.സി.സി കണ്ണൂർ ജില്ലാ കമ്മിറ്റിയൊരുക്കിയ വോട്ട് വിമാനം കരിപ്പൂരിലെത്തി

കൊണ്ടോട്ടി മണ്ഡലം മുസ്ലിംലീഗിന്റെ പ്രവർത്തകരും കുവൈത് കെഎംസിസി കൊണ്ടോട്ടി മണ്ഡലം നേതാക്കളുമായ കബീർ സി കെ കോട്ടപ്പുറം,റമീസ് വാഴക്കാട് എന്നിവരുടെ നേതൃത്വത്തിൽ യു ഡി എഫ് നേതാക്കളുടേയും പ്രവർത്തകരുടേയും സാന്നിധ്യത്തിൽ ഊഷ്മളമായ സ്വീകരണമാണ് ഒരുക്കിയത്

Published

on

കണ്ണൂർ: നിർണ്ണായകമായ പാർലമെന്റ് തിരഞ്ഞെടുപ്പിൽ വോട്ട് രേഖപ്പെടുത്തുന്നതിനു വേണ്ടി കുവൈത്ത് കെ.എം.സി.സി. കണ്ണൂർ ജില്ലാകമ്മറ്റി ഏർപ്പെടുത്തിയ വോട്ട് വിമാനം കോഴിക്കോടെത്തി. സലാം എയർലൈൻസിൽ കണ്ണൂർ ജില്ലാപ്രസിഡണ്ട് ഷുഹൈബ് ചെമ്പിലോടിന്റെ നേതൃത്വത്തിൽ നൂറോളം കെ.എം.സി.സി. നേതാക്കളും പ്രവർത്തകരുമടങ്ങിയ സംഘമാണ് വ്യാഴാഴ്ച പുലർച്ചെ 3 മണിക്ക് കോഴിക്കോട് ലാൻഡ് ചെയ്തത്.

കൊണ്ടോട്ടി മണ്ഡലം മുസ്ലിംലീഗിന്റെ പ്രവർത്തകരും കുവൈത് കെഎംസിസി കൊണ്ടോട്ടി മണ്ഡലം നേതാക്കളുമായ കബീർ സി കെ കോട്ടപ്പുറം,റമീസ് വാഴക്കാട് എന്നിവരുടെ നേതൃത്വത്തിൽ യു ഡി എഫ് നേതാക്കളുടേയും പ്രവർത്തകരുടേയും സാന്നിധ്യത്തിൽ ഊഷ്മളമായ സ്വീകരണമാണ് ഒരുക്കിയത്. മലബാർ മേഖലയിലെ ശക്തമായ മത്സരം നടക്കുന്ന മണ്ഡലങ്ങളിലുൾപ്പെട്ടവരാണ് വോട്ട് വിമാനത്തിൽ നാട്ടിലെത്തിയത്.

കുവൈത്ത് കെഎം.സി.സി.യുടെ ചരിത്രത്തിൽ ജില്ലാകമ്മറ്റികളുടെ നേതൃത്വത്തിൽ ആദ്യമായാണ് വോട്ട് രേഖപ്പെടുത്താൻ പ്രത്യേക വിമാനം ഏർപ്പാട് ചെയ്തിരിക്കുന്നത്. കെഎംസിസി മുൻ സംസ്ഥാനകമ്മിറ്റി വൈസ് പ്രസിഡന്റ് പി വി ഇബ്രഹീം,കണ്ണൂർ ജില്ലാ വൈസ് പ്രസിഡന്റ് മുസ്തഫ ഊർപ്പള്ളി,കോഴിക്കോട് ജില്ലാ സെക്രെട്ടറി ഗഫൂർ മുക്കാട്ട്, കുറ്റിയാടി മണ്ഡലം പ്രസിഡന്റ് ഫൈസൽ ഹാജി,ശബാദ് ബാലുശ്ശേരി തുടങ്ങി- വിവിധ ജില്ലാ മണ്ഡലം നേതാക്കളും സംഘത്തിൽ ഉൾപ്പെടുന്നു.

വോട്ട് വിമാനത്തിൽ നാട്ടിലേക്ക് പോകുന്നവർക്ക് കുവൈത്ത് വിമാനത്താവളത്തിൽ നൽകിയ യാത്രയപ്പിൽ സംസ്ഥാനഭാരവാഹികളായ ഷാഫി കൊല്ലം, സെക്രട്ടറിയായിരുന്ന ടി.ടി ഷംസു,ശഹീദ് പാടില്ലത്ത്,മുസ്തഫ സികെ,സംസ്ഥാ ന പ്രവർത്തക സമിതിയംഗങ്ങൾ, അസ്സീസ് നരക്കോട്ട് തുടങ്ങി വിവിധ ജില്ലാ – മണ്ഡലം ഭാരവാഹികൾ പങ്കെടുത്തു. തുടർന്നുള്ള ദിവസങ്ങളിലും മറ്റു വിമാനത്താവളങ്ങളിലേക്ക് പ്രവർത്തകർ ‘ എത്തുമെന്ന് കുവൈത്ത് കെ.എം.സി.സി. കണ്ണൂർ ജില്ലാ നേതൃത്വം അറിയിച്ചു

Continue Reading

kerala

വയനാട്ടിൽ ഭക്ഷ്യകിറ്റ് പിടികൂടിയ സംഭവം: 1500 കിറ്റുകൾക്ക് ഓർഡർ നൽകിയത് ബി.ജെ.പി നേതാക്കളെന്ന് ടി.സിദ്ധിഖ്‌

തെരഞ്ഞെടുപ്പ് കമ്മീഷന്‍ ഇടപെടണമെന്നാവശ്യപ്പെട്ട് യുഡിഎഫ് രംഗത്തെത്തി

Published

on

ബിജെപി സ്ഥാനാര്‍ത്ഥി കെ. സുരേന്ദ്രന്‍ മത്സരിക്കുന്ന വയനാട്ടില്‍ വോട്ടര്‍മാരെ സ്വാധീനിക്കാന്‍ ബി.ജെ.പി വ്യാപകമായി ഭക്ഷ്യക്കിറ്റുകള്‍ വിതരണം ചെയ്യുന്നതായി ആരോപണം. വിതരണത്തിന് തയാറാക്കിയ ആയിരത്തിയഞ്ഞൂറോളം കിറ്റുകള്‍ സുല്‍ത്താന്‍ ബത്തേരിയില്‍ നിന്ന് പിടികൂടി. മാനന്തവാടി അഞ്ചാം മൈലിലെയും കല്‍പ്പറ്റ മേപ്പാടി റോഡിലെയും സൂപ്പര്‍മാര്‍ക്കറ്റുകളില്‍ നിന്ന് സമാനമായ രീതിയില്‍ കിറ്റുകള്‍ വിതരണത്തിന് കൊണ്ടുപോയതായും പരാതിയുണ്ട്.

തെരഞ്ഞെടുപ്പ് കമ്മീഷന്‍ ഇടപെടണമെന്നാവശ്യപ്പെട്ട് യുഡിഎഫ് രംഗത്തെത്തി. കിറ്റ് തയ്യാറാക്കിയത് ബി.ജെ.പിയാണെന്ന് ടി.സിദ്ധിഖ് എം.എല്‍.എ ആരോപിച്ചു. 1500 കിറ്റുകള്‍ക്ക് ഓര്‍ഡര്‍ നല്‍കിയത് ബി.ജെ.പി പ്രാദേശിക നേതാക്കളാണെന്നും അദ്ദേഹം ആരോപിച്ചു.’ആദിവാസി കോളനികളിലെ വോട്ട് പിടിക്കാനാണ് കിറ്റ് തയ്യാറാക്കിയത്, സംഭവത്തില്‍ സമഗ്ര അന്വേഷണം വേണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ പൊലീസ് നടത്തിയ പരിശോധനയിലാണ് സുല്‍ത്താന്‍ ബത്തേരിയിലെ മൊത്തവിതരണ സ്ഥാപനത്തിന് മുന്നില്‍ ലോറിയില്‍ കയറ്റിയ നിലയില്‍ ആവശ്യസാധനങ്ങള്‍ അടങ്ങിയ കിറ്റുകള്‍ കണ്ടെത്തിയത്. പഞ്ചസാര, ചായപ്പൊടി, വെളിച്ചെണ്ണ, സോപ്പ്, സോപ്പ് പൊടി, ബിസ്‌ക്കറ്റ്, റസ്‌ക് തുടങ്ങിയവയായിരുന്നു കിറ്റിലുണ്ടായിരുന്നത്. ചില കിറ്റുകളില്‍ വെറ്റില, അടക്ക, പുകയില എന്നിവയും കണ്ടെത്തിയത്.

 

Continue Reading

Trending