Connect with us

kerala

തോല്‍വി, കുഴല്‍പണം: ബി.ജെ.പി പൊട്ടിത്തെറിയിലേക്ക്

Published

on

 

നിയമസഭാ തെരഞ്ഞെടുപ്പിലെ ഗംഭീര തോല്‍വിക്ക് ശേഷം കുഴല്‍പണ കേസിലും പാര്‍ട്ടി പ്രതി സ്ഥാനത്തായതോ ടെ ബി.ജെ.പി പൊട്ടിത്തെറിയിലേക്ക്. തെരഞ്ഞെടുപ്പില്‍ പാര്‍ട്ടിക്ക് #ാകെയുള്ള ഒരു സീറഅറ നഷ്ടമായിരുന്നു. വോട്ട് കച്ചവടത്തില്‍ പക്ഷേ ഒന്നാം സ്ഥാനം നേടാനായി. അതിന് പിറകെയാണ് കൊടകര കുഴല്‍പണ കേസില്‍ പാര്‍ട്ടി തന്നെ പ്രതിസ്ഥാനത്തായത്. ഇന്നലെ തൃശൂരിലെ ഹോട്ടല്‍ ജീവനക്കാരന്‍ നല്‍കിയ മൊഴിയിലുടെ കോടികള്‍ വന്നത് പാര്‍ട്ടിയുടെ അറിവിലാണെന്ന് വ്യക്തമായി. ഇനി സംസ്ഥാന നേതാക്കളെ പൊലീസ് ചോദ്യം ചെയ്യാന്‍ പോവുകയാണ്.
നിയമസഭാ തെരഞ്ഞെടുപ്പ് പരാജയവുമായി ബന്ധപ്പെട്ട് മുതിര്‍ന്ന നേതാവ് ശ്രീധരന്‍പിള്ള ദേശീയ നേതൃത്വത്തിന് സമര്‍പ്പിച്ചുവെന്ന് പറയപ്പെടുന്ന റിപ്പോര്‍ട്ട് ബി.ജെ.പി സംസ്ഥാന നേതൃത്വത്തില്‍ നിലനില്‍ക്കുന്ന കലാപം രൂക്ഷമാക്കും. റിപ്പോര്‍ട്ടുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ മിസോറാ ം രാജ്ഭവന്‍ നിഷേധിക്കുന്നുണ്ടെങ്കിലും തെരഞ്ഞെടുപ്പ് പരാജയത്തിന്റെ പൂര്‍ണ ഉത്തരവാദിത്തം സംസ്ഥാന നേതൃത്വത്തിനാണെന്നത് പകല്‍ പോലെ വ്യക്തം.

കേരളത്തിലുണ്ടായ കനത്ത തിരിച്ചടിയില്‍ ദേശീയ നേതൃത്വം നേരത്തേ തന്നെ കടുത്ത നിരാശയിലായിരുന്നു. പണത്തിന് പണവും ആള്‍ക്ക് ആളെയും കൈയും കണക്കുമില്ലാതെ നല്‍കിയിട്ടും ഒരു നേട്ടവുമുണ്ടാക്കാന്‍ കഴിഞ്ഞില്ലെന്ന് മാത്രമല്ല, കഴിഞ്ഞ തവണത്തേക്കാള്‍ മോശപ്പെട്ട പ്രകടനമാണ് ഇത്തവണ ബി.ജെ.പി നടത്തിയിരുന്നത്. നരേന്ദ്ര മോദിയും അമിത് ഷായുമുള്‍പ്പെടെയുള്ള സകല നേതാക്കളും പല തവണ സംസ്ഥാനത്തെത്തിയിട്ടും അതിന്റെയൊന്നും ഗുണഫലങ്ങളുണ്ടായിരുന്നില്ല. പ്രധാനമന്ത്രിയുടേതുള്‍പ്പെടെയുള്ള പൊതുയോഗങ്ങളില്‍ ആളില്ലാതിരുന്നത് അന്നേ തന്നെ ചര്‍ച്ചാ വിഷയമായിരുന്നു. അമിത് ഷായുടെ പൊതുയോഗത്തിലൊന്ന് നിശ്ചയിച്ചിരുന്ന തലശ്ശേരിയിലെ സ്ഥാനാര്‍ത്ഥിയുടെ പത്രിക തള്ളിപ്പോയത് ദേശീയ നേതൃത്വത്തിന്റെ കടുത്ത അസംതൃപ്പതിക്ക് ഇടയാക്കിയിരുന്നു. ഈ സാഹചര്യത്തില്‍ ശ്രീധരന്‍പിള്ളയുടെ റിപ്പോര്‍ട്ട് അതീവ ഗൗരവത്തിലെടുക്കാനും അതിന്‍മേല്‍ തുടര്‍നടപടികള്‍ ഉണ്ടാവാനും സാധ്യതയുണ്ട്.

കെ.സുരേന്ദ്രന്‍, വി. മുരളീധരന്‍ കൂട്ടുകെട്ടിനെതിരെ മുതിര്‍ന്ന നേതാക്കളെല്ലാം പടയൊരുക്കത്തിലാണ്. സീറ്റ് നിര്‍ണയത്തില്‍ വിജയസാധ്യതയേക്കാള്‍ വ്യക്തിതാല്‍പര്യങ്ങളാണ് പരിഗണിക്കപ്പെട്ടതെന്ന ആക്ഷേപം ഇവരില്‍ പലരും നേരത്തേ തന്നെ ഉന്നയിച്ചിരുന്നു. സി.കെ പത്മനാഭനും കൃഷ്ണദാസുമുള്‍പ്പെടെയുള്ളവര്‍ ഇക്കാര്യം തുറന്നിടിക്കുകയും ചെയ്തിരുന്നു. കെ. സുരേന്ദ്രന്‍ രണ്ട് സീറ്റുകളില്‍ മത്സരിച്ചതും കഴക്കൂട്ടത്ത് ശോഭാ സുരേന്ദ്രന് അവസരം നിഷേധിക്കാന്‍ സംസ്ഥാന പ്രസിഡന്റ് അവസാന നിമിഷം വരെ ശ്രമിച്ചതുമെല്ലാം തെരഞ്ഞെടുപ്പിന്റെ മുഖത്ത് വെച്ച് പോലും പാര്‍ട്ടിയിലെ വിഭാഗീയത തുറന്നു കാണിക്കാനിടയാക്കിയിരുന്നു. സുരേന്ദ്രന്റെ ധിക്കാര സമീപനമാണ് പാര്‍ട്ടിയെ ഈ നിലയിലെത്തിച്ചതെന്നും ഈ സമീപനത്തിന് അദ്ദേഹത്തിന് പിന്തുണ നല്‍കുന്നത് വി.മുരളീധരനാണെന്നുമാണ് എതിര്‍ പക്ഷത്തിന്റെ ആക്ഷേപം.

എല്ലാവരേയും ഒന്നിച്ചു കൊണ്ടു പോകുന്നതില്‍ സംസ്ഥാന നേത്യത്വം പരാജയപ്പെട്ടു എന്ന വിലയിരുത്തലാണ് ആര്‍.എസ്.എസിനുമുണ്ടായിരുന്നത്. ശോഭാ സുരേന്ദ്രനെ അവഗണിക്കുന്നുവെന്ന പരാതിയെ തുടര്‍ന്ന് തങ്ങളുടെ ആസ്ഥാനത്തേക്ക് വിളിച്ചു വരുത്തി ആര്‍.എസ്.എസ് സുരേന്ദ്രനോട് പ്രവര്‍ത്തന ശൈലി മാറ്റാന്‍ ആവശ്യപ്പെട്ടിരുന്നു. ഏതായാലും മുതിര്‍ന്ന നേതാക്കളുടെയും ആര്‍.എസ്.എസിന്റെയുമെല്ലാം അസംതൃപ്തിയുമെല്ലാമാണ് സംസ്ഥാന നേതൃത്വത്തിനെതിരായ റിപ്പോര്‍ട്ടിനു പിന്നിലെന്നാണ് വിലയിരുത്തപ്പെടുന്നത്. അതിനൊപ്പമാണ് കോടികളുടെ കുഴല്‍പ്പണം പിടിക്കപ്പെട്ടതും പാര്‍ട്ടി പ്രതിസ്ഥാനയത്തും.

kerala

കാലിക്കറ്റ് യൂണിവേഴ്‌സിറ്റി സി സോണ്‍ കലോത്സവം 19 മുതല്‍

ജനുവരി 21ന് കലോത്സവം ഡോ :അബ്ദു സമദ് സമദാനി എം.പി ഉദ്ഘാടനം ചെയ്യും

Published

on

കൊണ്ടോട്ടി :മലപ്പുറം ജില്ലയുടെ മാനവികത ചരിത്രം കലയിലൂടെ കലഹിക്കുന്ന സന്ദേശം ഉയര്‍ത്തുന്ന കലാ’മ പേരിട്ട് കാലിക്കറ്റ് യൂണിവേഴ്‌സിറ്റി യൂണിയന്‍ സി സോണ്‍ കലോത്സവംജനുവരി 19മുതല്‍ 23വരെ കൊണ്ടോട്ടി ഇ.എം.ഇ.എ കോളേജില്‍ നടക്കും. 6 വേദികളിലായി നടക്കുന്ന കലോല്‍സവ ത്തില്‍ 139 കോളേജുകളില്‍ നിന്നായി 4232 മര്‍സരാത്ഥി കള്‍ പങ്കെടുക്കുമെന്ന് സംഘാടക സമിതി ഭാരവാഹികള്‍ പത്ര സമ്മേളനത്തില്‍ അറിയിച്ചു.വേദി ഒന്ന് സി.എച്ച് മുഹമ്മദ് കോയ, രണ്ട് എം.ടി. വാസുദേവന്‍ നായര്‍, മൂന്ന്:മോയില്‍ കുട്ടി വൈദ്യര്‍, നാല്:കമലാ സുരയ്യ , അഞ്ച്:ഉമ്മന്‍ ചാണ്ടി ,വേദി ആറ്: സീതി ഹാജി എന്നിങ്ങനെയാണ് നാമകരണം ചെയ്തിരിക്കുന്നത്.

ജനുവരി 21ന് കലോത്സവം ഡോ :അബ്ദു സമദ് സമദാനി എം.പി ഉദ്ഘാടനം ചെയ്യും. കാലിക്കറ്റ് യൂണിവേഴ്സിറ്റി വൈസ് ചാന്‍സ ലര്‍ ഡോ.രവിന്ദ്രന്‍ അധ്യക്ഷനാവും.കലോത്സ വത്തിന്റെ രജിസ്‌ട്രേഷന്‍, മത്സര ഫലങ്ങള്‍ ഉള്‍പ്പടെ മുഴുവന്‍ വിവരങ്ങളും കാണാന്‍ പറ്റുന്ന രീതിയില്‍ വിപുലമായ രീതിയില്‍ വെബ്‌സൈറ്റ് സജ്ജീകരിച്ചിട്ടുണ്ട്.കലോത്സവ നഗരി സാഹിത്യ രംഗത്തെ സംഭാവനകള്‍ കൊണ്ടും,മലപ്പുറം ജില്ലയിലെ കലാ പ്രതിഭകള്‍ കൊണ്ടും സമ്പന്നമായി തീരുന്ന തരത്തിലാണ് കലോത്സവ ഒരുക്കങ്ങള്‍ പൂര്‍ത്തിയാക്കിയത്. 19 ന് ഓഫ് സ്റ്റേജ് ഇനങ്ങള്‍ നടക്കും 20 മുതല്‍ സ്റ്റേജ് ഇനങ്ങള്‍ക്ക് തുടക്കമാവും.

വിവിധ അധ്യാപകസംഘടനാ നേതാക്ക ളെയും ജനപ്രതിനിധികളെയും,വിദ്യാര്‍ത്ഥി പ്രതിനിധികളെയും ഉള്‍പ്പെടുത്തി 14 സബ് കമ്മിറ്റികളാണ് കലോത്സവ നടത്തിപ്പിനായി രൂപവത്കരിച്ചിട്ടുള്ളത്. വേദികളും കുട്ടികള്‍ ക്കുള്ള താമസസൗകര്യവും ഭക്ഷണവും ഒരുക്കുന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍ ഇതിനകം പൂര്‍ത്തിയാക്കിയിട്ടുണ്ട്.മത്സരങ്ങള്‍ സമയ ത്തിനകം ആരംഭിച്ചു മത്സരാര്‍ഥികള്‍ നേരി ടുന്ന ബുദ്ധിമുട്ടുകള്‍ ഒഴിവാക്കാനുള്ള നടപടികളും സ്വീകരിച്ചതായി സംഘാടകര്‍
പറഞ്ഞു.പത്രസമ്മേളനത്തില്‍ സിന്‍ഡിക്കേറ്റ് മെമ്പര്‍ ഡോ:റഷീദ് അഹമ്മദ് ,ഡോ. മധു , ഡോ.വി.പി.അബ്ദുല്‍ ഹമീദ് മാസ്റ്റര്‍ ,ഇ. എം. ഇ.എ പ്രിന്‍സിപ്പല്‍ ഡോ. എ.എം റിയാദ്, കബീര്‍ മുതുപറമ്പ് ,വി.എ.വഹാബ് ,സറീന ഹസീബ്,പി. കെ.മുബശീര്‍,കെ.എം. ഇസ്മായില്‍ എന്നിവര്‍ പങ്കെടുത്തു.

Continue Reading

kerala

നെയ്യാറ്റിന്‍കര സമാധിക്കേസ്; രാസ പരിശോധന വേഗത്തിലാക്കാന്‍ പൊലീസ് നിര്‍ദ്ദേശം

പരിശോധന വേഗത്തിലാക്കണമെന്ന ആവശ്യം ഉന്നയിച്ച് സംസ്ഥാന ഫോറന്‍സിക് ലബോറട്ടറിക്ക് പൊലീസ് കത്ത് നല്‍കി

Published

on

തിരുവനന്തപുരം: നെയ്യാറ്റിന്‍കര സമാധിക്കേസില്‍ ഗോപന്റെ ആന്തരിക അവയവങ്ങളുടെ രാസ പരിശോധന വേഗത്തിലാക്കാന്‍ പൊലീസ് നിര്‍ദ്ദേശം. പരിശോധന വേഗത്തിലാക്കണമെന്ന ആവശ്യം ഉന്നയിച്ച് സംസ്ഥാന ഫോറന്‍സിക് ലബോറട്ടറിക്ക് പൊലീസ് കത്ത് നല്‍കി. കുടുംബാംഗങ്ങളുടെ രണ്ടാം മൊഴിയെടുപ്പ് ഉടന്‍ ഉണ്ടായേക്കും.

കഴിഞ്ഞ ദിവസമായിരുന്നു നെയ്യാറ്റിന്‍കര ഗോപന്റെ കല്ലറ പൊളിച്ച് മൃതദേഹം പുറത്തെടുത്തത്. അരവരെ അഴുകിയ നിലയിലായിരുന്നു മൃതദേഹം. കഴുത്ത് വരെ പൂജാദ്രവ്യങ്ങള്‍ കൊണ്ട് മൂടിയിരുന്നു. അടക്കം ചെയ്ത കല്ലറ വിപുലീകരിച്ചായിരുന്നു അദ്ദേഹത്തിന്റെ മൃതദേഹം സംസ്‌കരിച്ചത്.

Continue Reading

kerala

ജനങ്ങളോടൊപ്പം സഞ്ചരിച്ച നായകനായിരുന്നു കെ മുഹമ്മദുണ്ണി ഹാജി; സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍

നാടിന്റെ പ്രിയപ്പെട്ട മമ്മുണ്ണിഹാജിയുടെ വിയോഗം കനത്ത നഷ്ടമാണെന്നും സാദിഖലി ശിഹാബ് തങ്ങള്‍ പറഞ്ഞു

Published

on

മുന്‍ എംഎല്‍എ കെ മുഹമ്മദുണ്ണി ഹാജിയുടെ നിര്യാണത്തില്‍ അനുശോചിച്ച് സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍. ജനങ്ങളോടൊപ്പം സഞ്ചരിച്ച നായകനായിരുന്നു കെ മുഹമ്മദുണ്ണി ഹാജിയെന്നും ആറര പതിറ്റാണ്ട് കാലം സേവന, സന്നദ്ധ പ്രവര്‍ത്തനങ്ങളില്‍ മുഴുകിയുള്ള ജീവിതമായിരുന്നു അദ്ദേഹത്തിന്റേതെന്നും സാദിഖലി ശിഹാബ് തങ്ങള്‍ പറഞ്ഞു. തന്റെ അവസാനകാലങ്ങളില്‍ പ്രവര്‍ത്തന മേഖലയില്‍ കര്‍മനിരതനാകാന്‍ കഴിയാതിരുന്നപ്പോഴും അചഞ്ചലമായിരുന്നു അദ്ദേഹത്തിന്റെ മനസും രാഷ്ട്രീയവും. വെള്ളുവമ്പ്രം, കൊണ്ടോട്ടി പ്രദേശങ്ങളിലെ രാഷ്ട്രീയ, സാമൂഹിക, സാംസ്‌കാരിക, മത, വിദ്യാഭ്യാസ, ജീവകാരുണ്യ, സേവന മേഖലകളില്‍ തുല്യതയില്ലാത്ത പ്രവര്‍ത്തനങ്ങളാണ് മുഹമ്മദുണ്ണി ഹാജിനടത്തിപ്പോന്നിരുന്നതെന്നും തങ്ങള്‍ സമൂഹമാധ്യമത്തില്‍ കുറിച്ചു.

പാര്‍ട്ടി ഏല്‍പ്പിക്കുന്ന ചുമതലകള്‍ അങ്ങേയറ്റം ആത്മാര്‍ത്ഥതയോടെ നിര്‍വഹിച്ചിരുന്ന വ്യക്തിയായിരുന്നു അദ്ദേഹം. ചന്ദ്രികയെ തന്റെ ജീവശ്വാസം പോലെ കണ്ട മുഹമ്മദുണ്ണി ഹാജി പത്രത്തിന്റെ വളര്‍ച്ചക്കായി കഠിനാധ്വാനം ചെയ്തിരുന്നു. പാണക്കാട് കുടുംബവുമായി അദ്ദേഹത്തിന് അഭേധ്യമായ ബന്ധമാണുണ്ടായിരുന്നത്. നിഷ്‌കളങ്ക സ്നേഹത്തിന്റെ പ്രതീകമായിരുന്ന നാടിന്റെ പ്രിയപ്പെട്ട മമ്മുണ്ണിഹാജിയുടെ വിയോഗം കനത്ത നഷ്ടമാണെന്നും സാദിഖലി ശിഹാബ് തങ്ങള്‍ പറഞ്ഞു.

Continue Reading

Trending