kerala
നാള് കുറിച്ചു; ഇനി അങ്കത്തട്ടില്‍- നിയമസഭയ്ക്ക് മുമ്പുള്ള അഗ്നി പരീക്ഷ
നിയമസഭാ തെരഞ്ഞെടുപ്പിന് മാസങ്ങള്‍ മാത്രം ദൂരം ബാക്കി നില്‍ക്കെയാണ് തദ്ദേശ തെരഞ്ഞെടുപ്പിന്റെ കാഹളം മുഴങ്ങുന്നത്. അതു കൊണ്ടു ഇടതു വലതു രാഷ്ട്രീയ സഖ്യങ്ങള്‍ക്കും ബിജെപിക്കും തദ്ദേശം അതിനിര്‍ണായകമാകുന്നു.
തിരുവനന്തപുരം: കോവിഡ് മഹാമാരിക്കിടയിലെ അനിശ്ചിതത്വങ്ങള്‍ക്കൊടുവില്‍ തദ്ദേശഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചു. ഡിസംബര്‍ 8,10,14 തിയ്യതികളില്‍ മൂന്ന് ഘട്ടമായാണ് തെരഞ്ഞെടുപ്പ്. ഡിസംബര്‍ 16ന് വോട്ടെണ്ണല്‍.
നിയമസഭയ്ക്ക് മുമ്പുള്ള അഗ്നി പരീക്ഷ
നിയമസഭാ തെരഞ്ഞെടുപ്പിന് മാസങ്ങള്‍ മാത്രം ബാക്കി നില്‍ക്കെയാണ് തദ്ദേശ തെരഞ്ഞെടുപ്പിന്റെ കാഹളം മുഴങ്ങുന്നത്. അതു കൊണ്ടു ഇടതു വലതു രാഷ്ട്രീയ സഖ്യങ്ങള്‍ക്കും ബിജെപിക്കും തദ്ദേശം അതിനിര്‍ണായകമാകുന്നു. തദ്ദേശ സ്ഥാപനങ്ങളില്‍ കൂടുതല്‍ സീറ്റുകള്‍ പിടിച്ചാല്‍ അത് പാര്‍ട്ടികളുടെ ആത്മവിശ്വാസം വര്‍ദ്ധിപ്പിക്കുമെന്ന് തീര്‍ച്ചയാണ്.
തദ്ദേശ തെരഞ്ഞെടുപ്പ് ഫലങ്ങളെ പ്രാദേശിക വിഷയങ്ങളാണ് സ്വാധീനിക്കുക. നിയമസഭകളില്‍ അത്തരം പ്രതിഫലനങ്ങള്‍ ഉണ്ടാകാറില്ല. എന്നാല്‍ തദ്ദേശ സ്ഥാപനങ്ങളിലെ വിജയം സമ്മാനിക്കുന്ന ഊര്‍ജത്തോടെ നിയമസഭയെ നേരിടാനാണ് പാര്‍ട്ടികള്‍ ശ്രമിക്കുക. അതു കൊണ്ടു തന്നെ ആവനാഴിയിലെ സകല ആയുധങ്ങളും ഇത്തവണ പാര്‍ട്ടികള്‍ പുറത്തെടുക്കുമെന്ന് ഉറപ്പ്.
മുന്നൊരുക്കങ്ങളില്‍ യുഡിഎഫ്
ജോസ് കെ മാണിയുടെ ഇടതുപക്ഷ പ്രവേശനത്തിന് ശേഷം യുഡിഎഫില്‍ കാര്യമായ പ്രശ്നങ്ങളില്ല. മുന്നണിക്ക് നേതൃത്വം നല്കുന്ന കോണ്‍ഗ്രസും മുസ്ലിം ലീഗും മികച്ച രീതിയില്‍ തന്നെ ധാരണയുമായി മുമ്പോട്ടു പോകുന്നു. ചര്‍ച്ചകള്‍ക്കായി യുഡിഎഫ് നേതാക്കള്‍ പല തവണ കൂടിക്കാഴ്ച നടത്തിയിട്ടുണ്ട്.
ജോസ് കെ മാണി ക്യാമ്പ് വിട്ടതോടെ മധ്യ തിരുവിതാംകൂറിലെ കേരള കോണ്‍ഗ്രസ് വോട്ടുകളില്‍ വിള്ളല്‍ വീഴുമെന്നത് തീര്‍ച്ചയാണ്. മലയോര മേഖലയിലെ പരമ്പരാഗത കേരള കോണ്‍ഗ്രസ് വോട്ടുകള്‍ എത്രമാത്രം ജോസ് കെ മാണിക്കു ലഭിക്കും എന്നത് കാത്തിരുന്നു കാണേണ്ടതാണ്. വിശേഷിച്ചും ബാര്‍കോഴ ആരോപണത്തില്‍ കെഎം മാണിയെ കടന്നാക്രമിച്ച പക്ഷത്തേക്കുള്ള ജോസിന്റെ പോക്ക് ഉണ്ടാക്കിയ അതൃപ്തി ചെറുതല്ല.

പികെ കുഞ്ഞാലിക്കുട്ടി, രമേശ് ചെന്നിത്തല, എംഎം ഹസന് എന്നിവര്‍
മലബാറില്‍ മുസ്ലിംലീഗ് ഒരു മുഴംമുമ്പു തന്നെ തദ്ദേശ തെരഞ്ഞെടുപ്പിനായുള്ള ഒരുക്കങ്ങള്‍ ആരംഭിച്ചിരുന്നു. ഏതാനും സ്ഥലങ്ങളില്‍ ഒഴിച്ചാല്‍ മിക്കയിടത്തും പാര്‍ട്ടിക്ക് സ്ഥാനാര്‍ത്ഥികളായി. പ്രചാരണവും ആരംഭിച്ചു കഴിഞ്ഞിട്ടുണ്ട്. കഴിഞ്ഞ തദ്ദേശത്തില്‍ ആവര്‍ത്തിച്ച മികച്ച ജയം ആവര്‍ത്തിക്കാനുള്ള ശ്രമത്തിലാണ് മുസ്ലിം ലീഗ്.
മലബാര്‍ മേഖലയില്‍ ജമാഅത്തെ ഇസ്ലാമി ഇത്തവണ ഇടതുപക്ഷത്തിന് ഒപ്പമില്ല എന്നതും എടുത്തു പറയേണ്ടതാണ്. മുന്നാക്ക സംവരണ വിഷയത്തില്‍ കാന്തപുരം എപി അബൂബക്കര്‍ മുസ്ലിയാരുടെ നേതൃത്വത്തിലുള്ള സുന്നി വിഭാഗവും ഇടതിന് എതിരാണ്. മലബാര്‍ മേഖലയില്‍ ഇവ രണ്ടും പ്രാദേശിക ഫലങ്ങളില്‍ സ്വാധീനം ചെലുത്തും.
പ്രതിസന്ധിയൊഴിയാതെ എല്‍ഡിഎഫ്
സ്വര്‍ണക്കടത്തില്‍ ആരംഭിച്ച ശനിദശ എല്‍ഡിഎഫ് സര്‍ക്കാറിനെ ഇപ്പോഴും വേട്ടയാടിക്കൊണ്ടിരിക്കുകയാണ്. സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ മകന് ബിനീഷ് കോടിയേരിയുടെ വീട്ടില്‍
വരെ എന്‍ഫോഴ്സ്മെന്റ് അന്വേഷണം എത്തി എന്നതിലുണ്ട് സിപിഎം നേരിടുന്ന പ്രതിസന്ധിയുടെ ആഴം.
കോവിഡ് മഹാമാരിയുടെ ആദ്യകാലത്തെ പിആര്‍ ജോലികള്‍ കൊണ്ട് ഭരണത്തുടര്‍ച്ച സ്വപ്നം കണ്ട സിപിഎമ്മിന് ഇടിത്തീ പോലെയാണ് സ്വര്‍ണക്കടത്ത് കേസ് തലയില്‍ വീണത്. മുഖ്യന്ത്രിയുടെ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം ശിവശങ്കര്‍ കേസില്‍ വഴുതി വീണതോടെ മുഖ്യമന്ത്രിയുടെ ഓഫീസ് പോലും സംശയത്തിന്റെ നിഴലിലായി. വികസന പദ്ധതികളായ ലൈഫ് മിഷന്, കെ ഫോണ്‍, സ്മാര്‍ട് സിറ്റി പദ്ധതികള്‍ പോലും സംശയത്തിന്റെ നിഴലില്‍ നില്ക്കുന്ന സാഹചര്യമാണ് നിലവിലുള്ളത്.
ഈ കേസുകളുടെ ആദ്യഘട്ടത്തില്‍ ഏത് അന്വേഷണ ഏജന്‍സിയും അന്വേഷിക്കട്ടെ എന്ന നിലപാട് സ്വീകരിച്ചിരുന്ന മുഖ്യമന്ത്രി പിണറായി വിജയന് കഴിഞ്ഞ ദിവസം നിലപാടില്‍ മലക്കം മറിയുകയുണ്ടായി. സംസ്ഥാനത്ത് സിബിഐക്ക് കേസെടുക്കാനുള്ള പൊതു സമ്മത പത്രം പിന്‍വലിക്കാനാണ് സര്‍ക്കാര്‍ തീരുമാനം.
സ്വര്‍ണക്കടത്ത്-ലഹരിക്കേസില്‍ ബിനീഷ് കോടിയേരിയെ കസ്റ്റംസ് കസ്റ്റഡിയിലെടുത്തതിന് പിന്നാലെയാണ് കേന്ദ്രഏജന്‍സികളെ വിലക്കിക്കൊണ്ടുള്ള സര്‍ക്കാര്‍ തീരുമാനം വരുന്നത് എന്നതാണ് ശ്രദ്ധേയം.

ഐടി വകുപ്പുകളുമായി ബന്ധപ്പെട്ട കേസുകളില്‍ മുഖ്യമന്ത്രിയുടെ ഓഫീസിലെ രണ്ടാമത്തെ പ്രബലനായ സിഎം രവീന്ദ്രനെ കൂടി ഇഡി ചോദ്യം ചെയ്യലിനായി വിളിപ്പിച്ചതോടെ സര്‍ക്കാര്‍ തീര്‍ത്തും പ്രതിരോധത്തിലായിട്ടുണ്ട്. മുഖ്യമന്ത്രിയുടെ ഓഫീസിലെ സ്വാധീനത്തില്‍ ശിവശങ്കറിനേക്കാള്‍ ഏറെ മുമ്പിലാണ് പാര്‍ട്ടി നോമിനിയായ രവീന്ദ്രന്. രവീന്ദ്രന് മുഖ്യമന്ത്രിയുടെ ഓഫീസിലെ രണ്ടാം വിക്കറ്റാണ് എന്ന നേരത്തെ തന്നെ പ്രതിപക്ഷം വ്യക്തമാക്കിയിരുന്നു. ഇതിനെ സാധൂകരിക്കുന്നതാണ് ഇഡിയുടെ നീക്കങ്ങള്‍.
ബിനീഷിനെ ഇഡി തേടിയെത്തിയതോടെ പ്രതിസന്ധിയിലായത് കോടിയേരി ബാലകൃഷ്ണനാണ്. മകനെ തള്ളിയിട്ടുണ്ട് എങ്കിലും അതിന്റെ രാഷ്ട്രീയ ആഘാതം കോടിയേരിയെ തേടിയെത്തുമെന്ന് തീര്‍ച്ചയാണ്.
പ്രതിസന്ധികളില്‍ സിപിഎമ്മിന് കൂടെ നിന്ന സിപിഐ വയനാട്ടിലെ മാവോയിസ്റ്റ് കൊലപാതകത്തില്‍ സര്‍ക്കാറിനെതിരെ സംസാരിച്ചത് മുന്നണിയില്‍ പുതിയ പ്രതിസന്ധി സൃഷ്ടിച്ചിട്ടുണ്ട്. താഴേത്തട്ടില്‍ ഇതിന്റെ ആഘാതങ്ങള്‍ വേണ്ടത്രയുണ്ടാകില്ല എങ്കിലും പൊരുത്തക്കേടുകള്‍ മുഴച്ചു തന്നെയിരിക്കും.
ഗ്രൂപ്പില്‍ ഉലഞ്ഞ് ബിജെപി
ശോഭ സുരേന്ദ്രന് ഉള്‍പ്പെടെ 24 നേതാക്കള്‍ ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രനെതിരെ കേന്ദ്ര നേതൃത്വത്തിന് പരാതി അയച്ചതാണ് ബിജെപിയിലെ ഏറ്റവും പുതിയ സംഭവവികാസം. കേന്ദ്രമന്ത്രി വി മുരളീധരന് നേതൃത്വം നല്കുന്ന പക്ഷവും സുരേന്ദ്രന് പക്ഷവും തമ്മിലാണ് ഉള്‍പ്പോര്. ശോഭ സുരേന്ദ്രനു പിന്നാലെ പിഎം വേലായുധനും കെപി ശ്രീശനും സുരേന്ദ്രനെതിരെ കഴിഞ്ഞ ദിവസം പരസ്യമായി രംഗത്തു വന്നു.

കെ സുരേന്ദ്രന്
അസംതൃപ്തരായി കഴിയുന്ന ജെആര്‍ പത്മകുമാര്‍, ബി രാധാകൃഷ്ണ മേനോന്, എന്‍ ശിവരാജന് തുടങ്ങിയവര്‍ നേതൃത്വത്തിനെതിരെ രംഗത്തു വന്നേക്കും എന്ന സൂചനകളാണ് ബിജെപി ക്യാമ്പില്‍ നിന്നുള്ളത്. കൃഷ്ണദാസ് പക്ഷവും ആര്‍എസ്എസിലെ ഒരു വിഭാഗവും തദ്ദേശ തെരഞ്ഞെടുപ്പില്‍ നിസ്സഹരിക്കുമെന്ന റിപ്പോര്‍ട്ടുകളും പുറത്തുവരുന്നു.
kerala
വാഹനാപകടത്തില്‍ കോമയിലായ ഒമ്പത് വയസ്സുകാരി ദൃഷാനക്ക് 1.15 കോടി നഷ്ടപരിഹാരം നല്കാന് കോടതി
വടകര എംഎസിടി കോടതിയാണ് ഇന്‍ഷുറന്‍സ് കമ്പനിയോട് തുക നല്കാന് ആവശ്യപ്പെട്ടത്.
വടകരയില്‍ വാഹനാപകടത്തെ തുടര്‍ന്ന് കോമയിലായ ഒമ്പത് വയസ്സുകാരി ദൃഷാനക്ക് ഒരുകോടി 15 ലക്ഷം രൂപ നഷ്ടപരിഹാരം നല്കാന് കോടതി നിര്‍ദേശം. വടകര എംഎസിടി കോടതിയാണ് ഇന്‍ഷുറന്‍സ് കമ്പനിയോട് തുക നല്കാന് ആവശ്യപ്പെട്ടത്. ഹൈക്കോടതിയുടെയും ലീഗല്‍ സര്‍വീസ് അതോറിറ്റിയുടെയും ഇടപെടലിലാണ് ദൃഷാനയുടെ കുടുംബത്തിന്റെ നിയമപോരാട്ടത്തില്‍ നിര്‍ണായകമായത്. അപകടത്തിന് കാരണക്കാരായ കാര്‍ ഇന്‍ഷുറന്‍സ് എടുത്ത കമ്പനിയാണ് ദൃഷാനയുടെ കുടുംബത്തിന് 1.15 കോടി രൂപ നഷ്ടപരിഹാരമായി നല്‍കേണ്ടതെന്നാണ് എംഎസിടി കോടതിയുടെ ഉത്തരവ്.
2024 ഫെബ്രുവരി 14നാണ് അപകടമുണ്ടായത്. അപകടത്തില്‍ കോമയിലായ ദൃഷാനയും മുത്തശ്ശി ബേബിയും വടകര ചേറോട് ദേശീയപാത മുറിച്ചുകടക്കുന്നതിനിടെയാണ് കാര്‍ ഇടിച്ചുതെറിപ്പിച്ചത്. ഇടിയുടെ ആഘാതത്തില്‍ ബേബി തല്‍ക്ഷണം മരിച്ചിരുന്നു. കുട്ടി അന്ന് മുതല്‍ കോമയിലേക്ക് വീഴുകയായിരുന്നു.
ഇരുവരെയും ഇടിച്ച കാര്‍ നിര്‍ത്താതെ പോയിരുന്നു. ഹൈക്കോടതി സ്വമേധയാ കേസെടുക്കുകയും പ്രത്യേക അന്വേഷണ സംഘത്തെ രൂപീകരിക്കുകയും ചെയ്തിരുന്നു. ഇതിനെ തുടര്‍ന്നുള്ള അന്വേഷണത്തിലാണ് അപകടത്തിന് പത്ത് മാസങ്ങള്‍ക്ക് ശേഷം കാറുടമയെയും കാറിനെയും പൊലീസ് കണ്ടെത്തുന്നത്. നൂറുകണക്കിന് വര്‍ക്ക്ഷോപ്പുകളും സിസിടിവി ദൃശ്യങ്ങളും ശേഖരിച്ചതിന് പിന്നാലെയാണ് പ്രതിയെ പിടികൂടിയത്.
kerala
രാഷ്ട്രീയ നിലപാടുകള്‍ കൊണ്ടും മതസ്വത്വം കൊണ്ടും ഇത്രമേല്‍ അവഗണിക്കപ്പെട്ട മറ്റൊരു നടനും ഉണ്ടാവില്ല; ഗീവര്‍ഗീസ് മാര്‍ കൂറിലോസ്
ഇന്ത്യന്‍ സിനിമയില്‍ മെത്തേഡ് ആക്റ്റിംഗിന്റെ അവസാന വാക്കാണ് മമ്മൂട്ടിയെന്നും ഇന്ത്യന്‍ സിനിമയുടെ ഡാനിയേല്‍ ഡേ ലൂയിസും റോബര്‍ട്ട് ഡി നീറോ ആണ് അദ്ദേഹമെന്നും അദ്ദേഹം കുറിച്ചു.
മമ്മൂട്ടിയുടെ അഭിനയത്തെ കുറിച്ചുള്ള കുറിപ്പുമായി യാക്കോബായ നിരണം ഭദ്രാസനാധിപന്‍ ഗീവര്‍ഗീസ് മാര്‍ കൂറിലോസ്. തന്റെ രാഷ്ട്രീയ നിലപാടുകള്‍ കൊണ്ടും മതസ്വത്വം കൊണ്ടും ഇത്രമേല്‍ അവഗണിക്കപ്പെട്ട മറ്റൊരു നടനും ഇന്ത്യന്‍ സിനിമയില്‍ ഉണ്ടാവില്ലെന്നും ഗീവര്‍ഗീസ് മാര്‍ കൂറിലോസ് പറഞ്ഞു. ഇന്ത്യന്‍ സിനിമയില്‍ മെത്തേഡ് ആക്റ്റിംഗിന്റെ അവസാന വാക്കാണ് മമ്മൂട്ടിയെന്നും ഇന്ത്യന്‍ സിനിമയുടെ ഡാനിയേല്‍ ഡേ ലൂയിസും റോബര്‍ട്ട് ഡി നീറോ ആണ് അദ്ദേഹമെന്നും അദ്ദേഹം കുറിച്ചു. മമ്മൂട്ടിയെ ഇളം തലമുറ പാഠപുസ്തകമാക്കണം എന്നും അദ്ദേഹം ഫേസ്ബുക്കില്‍ കുറിച്ചു.
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം:
kerala
തദ്ദേശ തിരഞ്ഞെടുപ്പ്; ക്രിസ്മസ് പരീക്ഷ പുനക്രമീകരിച്ചു; ഡിസംബര്‍ 15 മുതല്‍ 23 വരെ പരീക്ഷ
ജനുവരി അഞ്ചിന് ക്ലാസുകള്‍ പുനരാരംഭിക്കും. അക്കാദമിക് കലണ്ടര്‍ അനുസരിച്ച് നേരത്തെ 19 ന് അവധി തുടങ്ങുന്ന തരത്തിലായിരുന്നു ടൈം ടേബിള്‍.
സംസ്ഥാനത്തെ തദ്ദേശ തിരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തില്‍ സ്കൂളുകളിലെ ക്രിസ്മസ് പരീക്ഷ പുനക്രമീകരിച്ചു. 1 മുതല്‍ 10 വരെയുള്ള ക്ലാസുകള്‍ക്ക് ഡിസംബര്‍ 15 മുതല്‍ 23 വരെയാണ് പരീക്ഷ നടക്കുക. ഡിസംബര്‍ 23 ന് സ്കൂളുകളില്‍ ക്രിസ്മസ് അവധി തുടങ്ങും. ജനുവരി അഞ്ചിന് ക്ലാസുകള്‍ പുനരാരംഭിക്കും. അക്കാദമിക് കലണ്ടര്‍ അനുസരിച്ച് നേരത്തെ 19 ന് അവധി തുടങ്ങുന്ന തരത്തിലായിരുന്നു ടൈം ടേബിള്‍. നേരത്തെ രണ്ട് ഘട്ടങ്ങളിലായി പരീക്ഷ നടത്താന്‍ ആയിരുന്നു തീരുമാനം. എന്നാല്‍ തദ്ദേശ തെരഞ്ഞെടുപ്പ് നടക്കുന്ന സാഹചര്യത്തില്‍ സ്കൂളുകള്‍ തെരഞ്ഞെടുപ്പ് ആവശ്യങ്ങള്‍ക്കായി വിട്ടു നല്കേണ്ടതിനാല് പരീക്ഷ ഡിസംബര്‍ 15 മുതല്‍ 23 വരെ ഒറ്റഘട്ടമായി നടത്താനാണ് നീക്കം.
-
india1 day agoമദീനയിലെ ബസ് അപകടം; മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് അഞ്ച് ലക്ഷം വീതം ധനസഹായം നല്‍കുമെന്ന് തെലങ്കാന സര്‍ക്കാര്‍
-
GULF2 days agoമക്കമദീന ഹൈവേയില്‍ ഭീകരാപകടം: ഉംറ ബസ് കത്തി, 40 പേര് മരിച്ചു
-
News1 day agoകമാൽ വരദൂരിൻ്റെ 50 ഫുട്ബോൾ കഥകൾ പ്രകാശിതമായി
-
india2 days agoബീഹാർ തിരഞ്ഞെടുപ്പ് പോസ്റ്റൽ ബാലറ്റ് ഫലം: MGB 142, NDA 98; എന്തുകൊണ്ടാണ് ഇത് ഇവിഎമ്മിന് എതിരായിരിക്കുന്നത്?
-
kerala1 day agoശബരിമല സ്വര്‍ണ്ണക്കൊള്ള; സന്നിധാനത്ത് പ്രത്യേക അന്വേഷണ സംഘം പരിശോധന നടത്തി
-
india1 day agoഹരിയാനയില്‍ ക്രിസ്ത്യാനികള്‍ക്കും മുസ്ലിംകള്ക്കും നേരെ ഹിന്ദുത്വവാദികളുടെ ആക്രമണം
-
kerala2 days agoബിഎല്‍ഒയുടെ മരണം; അനീഷ് ജീവനൊടുക്കിയത് സിപിഎം ഭീഷണിയെ തുടര്‍ന്ന്; രജിത് നാറാത്ത്
-
News3 days agoസൂപ്പര്‍ ലീഗ് കേരള: കൊച്ചിക്ക് തുടര്‍ച്ചയായ ഏഴാം തോല്‍വി; തിരുവനന്തപുരം കൊമ്പന്‍സ് ഏക ഗോളിന് വിജയം

