Connect with us

More

ആര്‍ജെഡിയുമായി ഭിന്നത രൂക്ഷം; മഹാസഖ്യം തകര്‍ത്ത് നിതീഷ് കുമാര്‍ രാജിവെച്ചു

Published

on

ഡല്‍ഹി: മഹാസഖ്യം തകര്‍ത്ത്  മുഖ്യമന്ത്രി നിതീഷ് കുമാറും ജെഡിയു മന്ത്രിമാരും രാജിവെച്ചു. ആര്‍ജെഡിയുമായുള്ള തര്‍ക്കത്തെ തുടര്‍ന്നാണ് രാജി. ബിഹാറിലെ മഹാസഖ്യത്തെ വിള്ളല്‍ പൂര്‍ണ യാഥാര്‍ഥ്യമാക്കിയാണ് നിതീഷ് കുമാറിന്റെ രാജി.  ഗവര്‍ണറുമായി കൂടിക്കാഴ്ച നടത്തിയതിനു ശേഷമാണ് രാജികത്ത് നല്‍കിയത്.

”സമയമായി, നമ്മള്‍ ഇതു ചെയ്‌തേ പറ്റു” എന്ന് നിതീഷ് കുമാര്‍ മന്ത്രിമാരോട് പറഞ്ഞിരുന്നു. ഇതിനു പിന്നാലെയായാണ് രാജി പ്രഖ്യാപിച്ചുകൊണ്ട് കത്ത് ഗവര്‍ണര്‍ക്കു കൈമാറിയത്. ദേശീയ രാഷ്ട്രീയത്തില്‍ വന്‍ ചലനമുണ്ടാക്കുന്നതായിരിക്കും രാജി.

അഴിമതി ആരോപണത്തിന്റെ നിഴലിലായ ആര്‍ജെഡി അധ്യക്ഷന്‍ ലാലുവിന്റെ മകന്‍ മന്ത്രിസഭയില്‍ നിന്ന് രാജിവെക്കണമെന്ന മുഖ്യമന്ത്രി നിതീഷ് കുമാറിന്റെ അന്ത്യശാസനം തള്ളിയതിനെ തുടര്‍ന്നാണ് രാജി നീക്കം.

മൂന്നു മാസമായി ലാലു പ്രസാദ് യാദവിന്റെയും കുടുംബത്തിന്റെയും ബെനാമി സ്വത്തു വിവരങ്ങള്‍ ഒന്നിനു പിറകെ ഒന്നായി പുറത്തു വന്ന സാഹചര്യത്തിലാണ് മുന്നണിക്കുള്ളില്‍ തര്‍ക്കം രൂപപ്പെട്ടത്. ബിഹാര്‍ ഉപമുഖ്യമന്ത്രിയും ആര്‍ജെഡി അധ്യക്ഷന്‍ ലാലു പ്രസാദ് യാദവിന്റെ മകനുമായ തേജസ്വി യാദവിനെതിരെ സിബിഐ കേസ് റജിസ്റ്റര്‍ ചെയ്തത് തര്‍ക്കം രൂക്ഷമാക്കി. അഴിമതിക്കേസില്‍പ്പെട്ട തേജസ്വി യാദവ് രാജിവയ്ക്കണമെന്ന് നിതീഷ് ആവശ്യപ്പെട്ടിരുന്നെങ്കിലും, ആര്‍ജെഡി നേതൃത്വം ഇതിന് ചെവികൊടുത്തിരുന്നില്ല. ഇതിനു പിന്നാലെയാണ് തീര്‍ത്തും അപ്രതീക്ഷിതമായി നിതീഷിന്റെ രാജി പ്രഖ്യാപനമെത്തിയത്.

ബിഹാറിന്റെ താല്‍പ്പര്യം കണക്കിലെടുത്താണ് രാജിയെന്ന് രാജ്ഭവനു പുറത്ത് നിതീഷ് മാധ്യമങ്ങളോടു പ്രതികരിച്ചു. അഴിമതിയോടു ഒരു തരത്തിലും വിട്ടുവീഴ്ചയില്ലെന്നും നിതീഷ് വ്യക്തമാക്കി. കഴിഞ്ഞ ലോക്‌സഭാ തിരഞ്ഞെടുപ്പിനു മുന്‍പു 2013ല്‍ നരേന്ദ്ര മോദിയെ ബിജെപി പ്രധാനമന്ത്രി സ്ഥാനാര്‍ഥിയായി പ്രഖ്യാപിച്ചതില്‍ പ്രതിഷേധിച്ചു എന്‍ഡിഎ വിട്ട നിതീഷ് കുമാര്‍, പഴയ തട്ടകത്തിലേക്കു മടങ്ങുമെന്ന സൂചന ശക്തമാണ്. നിതീഷ് രാജിവച്ച രാഷ്ട്രീയ സാഹചര്യത്തില്‍, ബിജെപി നേതൃയോഗം ഉടന്‍ ചേരും. മുഖ്യമന്ത്രി സ്ഥാനത്തേക്ക് നിതീഷിനെ പുറത്തുനിന്നു പിന്തുണച്ചേക്കുമെന്നും സൂചനയുണ്ട്. പ്രധാനമന്ത്രി നരേന്ദ്ര മോദിയും യോഗത്തില്‍ പങ്കെടുക്കും.

ബിഹാറിലെ രാഷ്ട്രീയ നില

ആകെ സീറ്റ് 243
കേവല ഭൂരിപക്ഷത്തിനു വേണ്ടത് 122

കക്ഷി നില

ആര്‍ജെഡി 80
ജെഡിയു 71
കോണ്‍ഗ്രസ് 27

ബിജെപി 53

എല്‍ജെപി 2
ആര്‍എല്‍എസ്പി 2
എച്ച്എഎം 1

സിപിഐ (എംഎല്‍) 3
സ്വതന്ത്രര്‍ 4

india

ഇന്ത്യയുമായുള്ള നയതന്ത്ര ബന്ധം പ്രധാനം, കൂടുതൽ ഊഷ്‌മളമായി തുടരാനാണ് ആഗ്രഹം: കനേഡിയൻ പ്രതിരോധ മന്ത്രി ബില്‍ ബ്ലയര്‍

ഇന്ത്യയുമായുള്ള ബന്ധം തുടരണമെന്നാണ് ആഗ്രഹമെന്നും എന്നാല്‍ ഹര്‍ദീപ് സിങ് നിജ്ജറിന്റെ കൊലപാതകത്തില്‍ അന്വേഷണം തുടരുമെന്നും ബ്ലയര്‍ പ്രതികരിച്ചു

Published

on

ഖലിസ്ഥാനി ഭീകരന്റെ മരണവുമായി ബന്ധപ്പെട്ട് ഇന്ത്യ- കാനഡ തര്‍ക്കം രൂക്ഷമാകുന്നതിനിടെ ഇന്ത്യയുമായുള്ള ബന്ധം പ്രധാനമെന്നു വ്യക്തമാക്കി കാനഡ പ്രതിരോധമന്ത്രി ബില്‍ ബ്ലയര്‍. ഇന്ത്യയുമായുള്ള ബന്ധം തുടരണമെന്നാണ് ആഗ്രഹമെന്നും എന്നാല്‍ ഹര്‍ദീപ് സിങ് നിജ്ജറിന്റെ കൊലപാതകത്തില്‍ അന്വേഷണം തുടരുമെന്നും ബ്ലയര്‍ പ്രതികരിച്ചു.

ഇന്‍ഡോപസഫിക് ബന്ധം കാനഡയ്ക്കു നിര്‍ണായകമാണ്. ഹര്‍ദിപ് സിംഗ് നിജ്ജറിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട ആരോപണങ്ങള്‍ ശരിയാണെന്നു തെളിഞ്ഞാല്‍, രാജ്യത്തിന്റെ പരമാധികാരത്തെ ലംഘിച്ചതില്‍ ആശങ്കയുണ്ടാവുമെന്നും ബില്‍ ബ്ലയര്‍ കൂട്ടിച്ചേര്‍ത്തു.

ഖലിസ്ഥാനി നേതാവിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട അന്വേഷണം നടക്കുമ്പോള്‍ തന്നെ, ഇന്തോ – പസഫിക് സഹകരണം ഉള്‍പ്പെടെയുള്ള മേഖലകളില്‍ ബന്ധം കൂടുതല്‍ ഊഷ്മളമായി തുടരാനാണ് കാനഡ ആഗ്രഹിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

Continue Reading

kerala

രണ്ട് ചക്രവാതച്ചുഴി; സംസ്ഥാനത്ത് ഇന്നും ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത

സെപ്റ്റംബര്‍ 24, 27, 28 തീയതികളില്‍ ഒറ്റപ്പെട്ട ശക്തമായ മഴക്കും സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു

Published

on

ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദ്ദ സാധ്യതയുള്ളതിനാല്‍ വരും ദിവസങ്ങളിലും മഴ തുടരുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. സെപ്റ്റംബര്‍ 24, 27, 28 തീയതികളില്‍ ഒറ്റപ്പെട്ട ശക്തമായ മഴക്കും സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.

തെക്ക് കിഴക്കന്‍ ഉത്തര്‍പ്രദേശിന് മുകളില്‍ ചക്രവാതച്ചുഴി സ്ഥിതി ചെയ്യുന്നു. തെക്ക് കിഴക്കന്‍ അറബിക്കടലിനും ലക്ഷദ്വീപിനും മുകളില്‍ മറ്റൊരു ചക്രവാതച്ചുഴിയും സ്ഥിതിചെയ്യുന്നുണ്ട്. ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദ്ദ സാധ്യതയുമുണ്ട്.

മറ്റന്നാള്‍ 3 ജില്ലകളില്‍ യെല്ലോ അലേര്‍ട്ട് പ്രഖ്യാപിച്ചു. ആലപ്പുഴ, എറണാകുളം, ഇടുക്കി ജില്ലകളിലാണ് യെല്ലോ അലേര്‍ട്ട്. 28ന് ആറു ജില്ലകള്‍ക്കും യെല്ലോ അലേര്‍ട്ടുണ്ട്. കൊല്ലം ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി കോഴിക്കോട്, വയനാട് ജില്ലകള്‍ക്കാണ് മഴ മുന്നറിയിപ്പ്.

Continue Reading

india

പാലക്കാട് സ്വദേശിയെ എൻ.ഐ.എ അറസ്റ്റ് ചെയ്‌തു

ഇന്നലെ വീട്ടില്‍ വച്ചാണ് കസ്റ്റഡിയിലെടുത്തത്

Published

on

പാലക്കാട്: മണ്ണാര്‍ക്കാട് സ്വദേശിയായ ഐസിസ് ഭീകരന്‍ അലനല്ലൂര്‍ കാട്ടുകുളം ഇരട്ടപ്പുലാക്കല്‍ വീട്ടില്‍ സഹീര്‍ തുര്‍ക്കിയെ എന്‍.ഐ.എ അറസ്റ്റ് ചെയ്തു. ഇന്നലെ വീട്ടില്‍ വച്ചാണ് കസ്റ്റഡിയിലെടുത്തത്. സൈബര്‍ തെളിവുകളും കണ്ടെടുത്തു.

നബീല്‍ അഹമ്മദിന് വ്യാജ സിം കാര്‍ഡും പണവും നല്‍കി ഒളിവില്‍ പോകാന്‍ സഹായിച്ചത് സഹീറാണെന്നാണ് ഉദ്യോഗസ്ഥരുടെ കണ്ടെത്തല്‍. നബീലിനെ പത്തുദിവസം ഒളിവില്‍ താമസിപ്പിച്ച അവനൂരിലെ ലോഡ്ജില്‍ നിന്ന് രേഖകളും കണ്ടെടുത്തു. നബീലില്‍ നിന്നാണ് സഹീറിന്റെ വിവരം ലഭിച്ചത്.

Continue Reading

Trending