Connect with us

More

ഷൂട്ടിങ് കഴിഞ്ഞാല്‍ വീട്ടില്‍ പോകുന്നതല്ല തന്റെ രീതിയെന്ന് നിവിന്‍പോളി

Published

on

മലയാളത്തിലെ മിന്നുന്ന യുവതാരങ്ങളിലൊരാണ് നിവിന്‍പോളി. തുടര്‍ച്ചയായി ഹിറ്റ് സിനിമകളുടെ ഭാഗമായുള്ള താരം തന്റെ പുതിയ ചിത്രം സഖാവുമായി ബന്ധപ്പെട്ട് ഒരു പ്രമുഖ മാധ്യമത്തോട് സംസാരിച്ചിരുന്നു. ഷൂട്ടിങ് കഴിഞ്ഞാല്‍ വീട്ടില്‍ പോകുന്നതല്ല തന്റെ രീതിയെന്ന് ആ അഭിമുഖത്തില്‍ നിവിന്‍പോളി പറയുന്നു.

സിനിമക്ക് വേണ്ടി പണം മുടക്കിയ ആളുകള്‍ മുതല്‍ തിരക്കഥാകൃത്തും സംവിധായകനുമെല്ലാം സിനിമ നല്ല രീതിയില്‍ വിജയിക്കണമെന്ന് ആഗ്രഹിക്കുന്നവരാണ്. ജനം സിനിമ കാണുക എന്നതാണ് വിജയഘടകം. തന്റെ സാന്നിധ്യം ആളുകളെ തിയ്യേറ്ററില്‍ എത്തിക്കാന്‍ സഹായിക്കുന്നുണ്ടെങ്കില്‍ താന്‍ അവരെ നേരില്‍ കാണുമെന്നും നിവിന്‍പോളി പറയുന്നു. ‘അല്‍ഫോന്‍സ് പുത്രന്‍, എബ്രിഡ് ഷൈന്‍, സിദ്ധാര്‍ത്ഥ് ശിവ, അഞ്ജലി മേനോന്‍, വിനീത് ശ്രീനിവാസന്‍ തുടങ്ങിയ പ്രതിഭകളോടൊപ്പം ജോലി ചെയ്യാനായി എന്നതാണ് ഊര്‍ജ്ജം പകരുന്നത്. അവരുടെ കഥയിലും തിരക്കഥയിലും ജോലിയിലുമെല്ലാം ആ സിനിമയുടെ ആത്മാവുണ്ടാകും. സത്യത്തില്‍ ഞാന്‍ അവര്‍ക്കൊപ്പം എത്താന്‍ ശ്രമിച്ചുകൊണ്ടിരിക്കുകയാണ്’
-നിവിന്‍ കൂട്ടിച്ചേര്‍ത്തു.

പുതിയ കഥകളുമായി വരുന്ന പുതിയ ആളുകളോട് പറ്റില്ലെന്ന് പറയാന്‍ കഴിയാറില്ലെന്ന് പറഞ്ഞ നിവിന്‍പോളി താനും പലരുടേയും മുന്നില്‍ നടനായി നിന്നിട്ടില്ലേ എന്ന് ചോദിച്ചു. കഥയില്‍ തനിക്ക് ഇഷ്ടപ്പെട്ടതുണ്ടെങ്കില്‍ അവര്‍ക്കത് ചെയ്യാന്‍ കഴിവുണ്ടോയെന്ന് മാത്രമേ താന്‍ നോക്കാറുള്ളൂവെന്നും താരം പറയുന്നു. സഖാവിലെ കൃഷ്ണന്‍ എന്ന കഥാപാത്രം നടനെന്ന നിലയില്‍ ഒട്ടേറെ വെല്ലുവിളികള്‍ നിറഞ്ഞതായിരുന്നു. ഗീതുമോഹന്‍ദാസിന്റെ മൂത്തോന്‍, ഞണ്ടുകളുടെ നാട്ടില്‍ ഒരിടവേള എന്നിവ ഇനി പുറത്തിറങ്ങാനുള്ള ചിത്രങ്ങളാണെന്നും നിവിന്‍ പറഞ്ഞു.

kerala

സ്വർണവില പുതിയ റെക്കോർഡിലേക്ക്, ഇന്ന് കൂടിയത് 600 രൂപ

പവന് 46480 രൂപയായി ഉയർന്നു

Published

on

തിരുവനന്തപുരം: സംസ്ഥാനത്ത് പുതിയ റെക്കോർഡിട്ട് കുതിച്ച് സ്വർണവില. ഒറ്റ ദിവസം കൊണ്ട് 600 രൂപയാണ് വർദ്ധനവുണ്ടായത്. ഒരു പവൻ സ്വർണത്തിന്റെ വില ഇന്ന് 5810 രൂപയാണ്. ഇതോടെ പവന് 46480 രൂപയായി ഉയർന്നു. 45920 രൂപയായിരുന്നു ഇതിന് മുമ്പ് പവന്റെ ഉയർന്ന വില. സ്വർണത്തിന്റെ രാജ്യാന്തര വില 2020 ഡോളർ ആണ്. ഗ്രാമിന് 75 രൂപയാണ് കൂടിയത്.

Continue Reading

crime

സംസ്ഥാനത്ത് ഈ വ‍ര്‍ഷം സെപ്തംബ‍ര്‍ വരെ തട്ടിക്കൊണ്ടു പോയത് 115 കുട്ടികളെ; കൊല്ലപ്പെട്ടത് 18 കുട്ടികൾ

2016 മുതൽ 2022 വരെയുള്ള വര്‍ഷങ്ങളിലും കുട്ടികൾ കൊല്ലപ്പെട്ട സംഭവങ്ങൾ നിരവധിയാണ്

Published

on

കൊല്ലത്ത് ഏഴ് വയസുകാരി പെൺകുട്ടി അബിഗേൽ സാറാ റെജിയെ തട്ടിക്കൊണ്ടു പോയ സംഭവം സംസ്ഥാനത്തെയാകെ ഞെട്ടിച്ചതാണ്. കുട്ടിക്കായി കൊല്ലം ജില്ലയ്ക്ക് അകത്തും പുറത്തും വ്യാപകമായി തെരച്ചിൽ നടന്നു. ഒടുവിൽ കൊല്ലം ആശ്രാമം മൈതാനത്താണ് ഉച്ചയ്ക്ക് ഒന്നരയോടെ അക്രമി സംഘം കുട്ടിയെ ഉപേക്ഷിച്ച് കടന്നത്. കുട്ടിക്കായി കേരളത്തിൽ പലയിടത്തും പ്രത്യേകിച്ച് കൊല്ലം ജില്ലയിലും വ്യാപക തിരച്ചിലാണ് നടന്നത്.

എന്നാൽ അബിഗേൽ സാറാ റെജി കേരളത്തിലെ ഈ വ‍ര്‍ഷത്തെ ആദ്യത്തെ തട്ടിക്കൊണ്ടു പോകൽ കേസല്ലെന്ന് സംസ്ഥാന ക്രൈം റെക്കോര്‍ഡ്സ് ബ്യൂറോയുടെ (എസ് സി ആർ ബി) കണക്കുകൾ പറയുന്നു. ഈ വ‍ര്‍ഷം സെപ്തംബ‍ര്‍ വരെ മാത്രം 115 കുട്ടികളെയാണ് സംസ്ഥാനത്ത് നിന്ന് കാണാതായത്.

എസ് സി ആ‍ര്‍ ബി കണക്കുകൾ പ്രകാരം 2016 ൽ സംസ്ഥാനത്ത് 157 കുട്ടികളെയാണ് തട്ടിക്കൊണ്ടു പോയത്. 2017 ൽ 184 കുട്ടികളെയും 2018 ൽ 205 കുട്ടികളെയും 2019 ൽ 280 കുട്ടികളെയും തട്ടിക്കൊണ്ടുപോയിട്ടുണ്ട്. 2020 ൽ 200 കുട്ടികളെയാണ് തട്ടിക്കൊണ്ടുപോയത്. 2021 ൽ 257 കുട്ടികളെ തട്ടിക്കൊണ്ടുപോയതിനും കേസ് രജിസ്റ്റ‍ര്‍ ചെയ്തിരുന്നു. ഈ കണക്ക് പ്രകാരം 2022 ൽ 269 കുട്ടികളെയാണ് തട്ടിക്കൊണ്ടുപോയത്. എന്നാൽ ഈ കേസുകളിൽ എന്ത് നടപടി സ്വീകരിച്ചുവെന്നും കുട്ടികളെയെല്ലാം വീണ്ടെടുത്തോ എന്നുമുള്ള വിവരം എസ്‌സിആര്‍ബി പുറത്തു വിട്ടിട്ടില്ല. കുട്ടികളെ തട്ടിക്കൊണ്ടുപോയതായി പരാതി ലഭിക്കുന്ന സംഭവങ്ങളിൽ എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്ത് അന്വേഷണം നടത്തുന്നത് മാത്രമാണ് എസ്‌സിആര്‍ബിയുടെ കണക്ക്.

സംസ്ഥാനത്ത് ഈ വര്‍ഷം സെപ്തംബര്‍ വരെ മാത്രം 18 കുട്ടികൾ കൊല്ലപ്പെട്ടതായും കണക്കുകളിൽ പറയുന്നുണ്ട്. ഏതൊക്കെ സാഹചര്യങ്ങളിലാണ് ഇങ്ങനെ സംഭവിച്ചതെന്ന് വ്യക്തമല്ല. 2016 മുതൽ 2022 വരെയുള്ള വര്‍ഷങ്ങളിലും കുട്ടികൾ കൊല്ലപ്പെട്ട സംഭവങ്ങൾ നിരവധിയാണ്. ഏറ്റവും കൂടുതൽ കുട്ടികൾ കൊല്ലപ്പെട്ടത് 2021 ലാണ്, 41. അതിന് മുൻപ് 2016 ൽ 33 കുട്ടികൾ കൊല്ലപ്പെട്ടു. 2020 ൽ 29 കുട്ടികളാണ് വധിക്കപ്പെട്ടത്. 2017 ലും 2018 ലും 28 വീതം കുട്ടികളും കൊല്ലപ്പെട്ടു. 2019 ൽ 25 കുട്ടികളാണ് കൊല ചെയ്യപ്പെട്ടതെന്നും എസ് സി ആര്‍ ബിയുടെ കണക്കുകൾ വ്യക്തമാക്കുന്നു. സംസ്ഥാനത്തെ വിവിധ പൊലീസ് സ്റ്റേഷനുകളിൽ രജിസ്റ്റര്‍ ചെയ്ത എഫ്ഐആര്‍ പ്രകാരമുള്ള വിവരങ്ങളാണിത്. സംസ്ഥാന ക്രൈം റെക്കോര്‍ഡ്സ് ബ്യൂറോയുടെ വെബ്സൈറ്റിൽ ഈ വിവരങ്ങൾ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

Continue Reading

kerala

കരുവന്നൂര്‍ കള്ളപ്പണക്കേസ്; ഗോകുലം ഗോപാലനെ ഇഡി ചോദ്യം ചെയ്യുന്നു

ഇന്ന് ഹാജരാകാന്‍ ഗോപാലന് സമന്‍സ് അയച്ചിരുന്നു

Published

on

കരുവന്നൂര്‍ കള്ളപ്പണ ഇടപാട് കേസില്‍ വ്യ്വസായി ഗോഗുലം ഗോപാലനെ ഇ.ഡി ചോദ്യം ചെയ്യുന്നു. കരുവന്നൂര്‍ ബാങ്കുമായി നടത്തിയ നാല് കോടിയുടെ സാമ്പത്തിക ഇടപാടിലാണ് ചോദ്യം ചെയ്യല്‍ നടക്കുന്നത്. ഇന്ന് രാവിലെ പത്തരയോടെയാണ് ഗോപാലന്‍ കൊച്ചി ഇഡി ഓഫീസിലെക്കെത്തിയത്.

ഇന്ന് ഹാജരാകാന്‍ ഗോപാലന് സമന്‍സ് അയച്ചിരുന്നു. ബാങ്കിലെ ഡെയ്‌ലി ഡെപ്പോസിറ്റ് സ്‌കീമുമായി ബന്ധപ്പെട്ടും കേസിലെ പ്രതികളുമായുള്ള ഇടപാടുകളെ സംബന്ധിച്ചുമാണ് ചോദ്യം ചെയ്യല്‍ എന്നാണ് റിപ്പോര്‍ട്ടുകള്‍.

Continue Reading

Trending