Connect with us

local

എന്‍കെ അബ്ദുറഹീം ബാഖവി; വിട പറഞ്ഞത് മികച്ച ഗോളശാസ്ത്ര പണ്ഡിതന്‍

ഞായറാഴ്ച അന്തരിച്ച മലപ്പുറം കോട്ടുമല അബൂബക്കര്‍ മുസ്ല്യാര്‍ സ്മാരക ഇസ്ലാമിക് കോംപ്ലക്‌സ് സീനിയര്‍ മുദരിസും വൈസ് പ്രിന്‍സിപ്പലും കൂട്ടിലങ്ങാടി പാറടി മഹല്ല് ഖാസിയുമായിരുന്ന എന്‍.കെ.അബ്ദുറഹീം ബാഖവി വിജ്ഞാനവും വിനയവും കൊണ്ട് വെളിച്ചം വിതറിയ പണ്ഡിത ശ്രേഷ്ഠനും ഗോളശാസ്ത്ര, തര്‍ക്കശാസ്ത്ര വിഷയങ്ങളില്‍ അഗ്രകണ്യനും അഗാധ പാണ്ഡിത്യത്തിന്റെ ഉടമയുമായിരുന്നു

Published

on

റഊഫ് കൂട്ടിലങ്ങാടി

കൂട്ടിലങ്ങാടി: ഞായറാഴ്ച അന്തരിച്ച മലപ്പുറം കോട്ടുമല അബൂബക്കര്‍ മുസ്ല്യാര്‍ സ്മാരക ഇസ്ലാമിക് കോംപ്ലക്‌സ് സീനിയര്‍ മുദരിസും വൈസ് പ്രിന്‍സിപ്പലും കൂട്ടിലങ്ങാടി പാറടി മഹല്ല് ഖാസിയുമായിരുന്ന എന്‍.കെ.അബ്ദുറഹീം ബാഖവി വിജ്ഞാനവും വിനയവും കൊണ്ട് വെളിച്ചം വിതറിയ പണ്ഡിത ശ്രേഷ്ഠനും ഗോളശാസ്ത്ര, തര്‍ക്കശാസ്ത്ര വിഷയങ്ങളില്‍ അഗ്രകണ്യനും അഗാധ പാണ്ഡിത്യത്തിന്റെ ഉടമയുമായിരുന്നു.

പണ്ഡിത ലോകത്ത് കൂട്ടിലങ്ങാടി ദേശത്തിന്റെ പേരും പെരുമയും പരത്തിയ മര്‍ഹും കൂട്ടിലങ്ങാടി പുളിക്കല്‍ ബാപ്പു മുസ്‌ലിയാരുടെയും ഇ.സി. ഫാത്തിമ ഹജ്ജുമ്മയുടെയും മകനായി 1951 ല്‍ ജനിച്ച ബാഖവി പിതാവിന്റെ പൊരുളായി തന്നെയാണ് ജീവിതം നയിച്ചത്. ജ്ഞാന സമ്പാദനവും പ്രസരണവും ജീവിത സപര്യയായി കാണുകയും, അന്ത്യം വരെ അതേ വഴിയില്‍ നിലകൊള്ളുകയും ചെയ്തു.

കടുപുറത്ത് അബ്ദുല്‍ ഖാദര്‍ മുസ്ലിയാരുടെ ദര്‍സില്‍ നിന്നാണ് പഠനം തുടങ്ങിയത്. താനൂരില്‍ പിതാവിന്റെ ദര്‍സിലും ശേഷം കടുങ്ങല്ലൂര്‍, ആലത്തൂര്‍പ്പടി എന്നിവിടങ്ങളിലും പഠനത്തിന് ശേഷം 1974 ല്‍ വെല്ലുര്‍ ബാഖിയാത്തു സ്വാലിഹാത്തില്‍ ഉപരിപഠനത്തിന് ചേര്‍ന്ന് 4 വര്‍ഷത്തിന് ശേഷം നാലാം റാങ്കോടെ ബിരുദം നേടി. തുടര്‍ന്ന് കരിഞ്ചാപ്പാടി, കുന്നുമ്മല്‍, കൊയിലാണ്ടി, വെങ്ങളം, മണ്ണാര്‍ക്കാട്, കീരം കുണ്ട് ,കൂട്ടിലങ്ങാടി ടൗണ്‍ എന്നിവിടങ്ങളില്‍ മുദരിസും ഖത്തീബുമായി സേവനം ചെയ്തു.

കേരളത്തിനകത്തും പുറത്തും നിരവധി ശിഷ്യഗണങ്ങളുള്ള ബാഖവി 1992 ലാണ് പിതാവിന്റെയും കോട്ടുമല ബാപ്പു മുസ്ലിയാരുടെയും നിര്‍ദ്ദേശമനുസരിച്ച് കോട്ടുമല കോംപ്ലക്‌സില്‍ മുദരിസായി ജോലിയില്‍ പ്രവേശിച്ചത്. ഗോള ശാസ്ത്രത്തിലും തര്‍ക്കശാസ്ത്രത്തിലും അപാരമായ അവഗാഹം ഉള്ള ബാഖവിയുടെ ഉപദേശങ്ങള്‍ സ്വീകരിക്കാനും സംശയ നിവൃത്തി വരുത്താനും ദൂരസ്ഥലങ്ങളില്‍ നിന്ന് പോലും ആളുകള്‍ കോംപ്ലക്‌സില്‍ വരിക പതിവായിരുന്നു. ഗോളശാസ്ത്ര ഗ്രന്ഥമായ തശ്രീഹുല്‍ അഫ് ലാക് പഠിപ്പിക്കുന്നതില്‍ ഒരു പ്രത്യേക വൈദഗ്ധ്യം തന്നെയുണ്ടായിരുന്ന ബാഖവി പരന്ന വായനയിലൂടെ അറിവുകള്‍ നിരന്തരം വികസിപ്പിക്കുകയുംനര്‍മ്മത്തിന്റെ മേമ്പൊടിയോടെ ശിഷ്യര്‍ക്ക് പകര്‍ന്നു നല്‍കുകയും ചെയ്തിരുന്നു.
പട്ടിക്കാട് ജാമിഅഃ നൂരിയ്യഃ അറബിയ്യഃയിലെ ഉസ്താദുമാരായ സുലൈമാന്‍ ഫൈസി ചുങ്കത്തറ, ശിഹാബ് ഫൈസി കൂമണ്ണ, ഉമര്‍ ഫൈസി മുടിക്കോട് എന്നീ ഉസ്താദുമാര്‍ 8 വര്‍ഷക്കാലം കോട്ടുമല ഇസ്ലാമിക് കോംപ്ലക്‌സില്‍ ബാഖവിയുടെ ശിഷ്യന്‍മാരായിരുന്നു.

ഉയര്‍ന്ന പ്രമേഹവും ശ്വാസകോശ സംബന്ധമായ അസുഖവും മൂര്‍ഛിച്ച് ഒരു മാസമായി ആശുപത്രിയില്‍ ചികിത്സയിലിരിക്കെ ഞായറാഴ്ച വൈകുന്നേരമായിരുന്നു മരണം. രാത്രി 9 മണിയോടെ പാറടി ജുമാ മസ്ജിദ് ഖബര്‍സ്ഥാനില്‍ ഖബറടക്കി.

 

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

award

വി.വി പ്രകാശ് സദ്ഭാവനാ പുരസ്‌കാരം രമേഷ് പിഷാരടിക്ക്

പ്രശസ്ത സിനിമാ താരവും എഴുകത്തുകാരനുമായ രമേഷ് പിഷാരടിക്ക് മൂന്നാമത് വി.വി പ്രകാശ് സദ്ഭാവനാ പുരസ്‌ക്കാരം.

Published

on

പ്രശസ്ത സിനിമാ താരവും എഴുകത്തുകാരനുമായ രമേഷ് പിഷാരടിക്ക് മൂന്നാമത് വി.വി പ്രകാശ് സദ്ഭാവനാ പുരസ്‌ക്കാരം.അന്തരിച്ച കോണ്‍ഗ്രസ് നേതാവും,മുന്‍ മലപ്പുറം ഡിസിസി പ്രസിഡന്റുമായിരുന്ന വി.വി പ്രകാശിന്റെ ഓര്‍മ്മക്കായി ചര്‍ക്ക ഏര്‍പ്പെടുത്തിയ പുരസ്‌ക്കാരം രമേഷ് പിഷാരടിക്കാണെന്ന് ചര്‍ക്ക ചെയര്‍മാന്‍ റിയാസ് മുക്കോളി അറിയിച്ചു.ഈ വര്‍ഷം മുതല്‍ ഇരുപത്തി അയ്യായിരം രൂപയും പുരസ്‌കാരത്തോടൊപ്പം നല്‍കുന്നുണ്ട്.ആദ്യ പുരസ്‌ക്കാരം നജീബ് കാന്തപുരം എംഎല്‍എക്കും,രണ്ടാമത് എഴുത്തുകാരിയായ സുധാ മേനോനുമാണ് നല്‍കിയത്.

 

Continue Reading

kerala

പാലക്കാട് കൊടും ചൂടിനിടെ രണ്ടാം മരണം

സൂര്യാഘാതമേറ്റ് കുത്തന്നൂർ സ്വദേശിയുടെ മരണം സ്ഥിരീകരിച്ചതിന് പിന്നാലെ നിർജലീകരണം മൂലം അട്ടപ്പാടിയിൽ മധ്യവയസ്കൻ മരണപ്പെട്ടതായുള്ള റിപ്പേർട്ടും പുറത്തു വന്നു.

Published

on

പാലക്കാട്ട് ആശങ്കയായി കൊടുംചൂടിനിടെ സംഭവിച്ച രണ്ട് മരണങ്ങൾ. സൂര്യാഘാതമേറ്റ് കുത്തന്നൂർ സ്വദേശിയുടെ മരണം സ്ഥിരീകരിച്ചതിന് പിന്നാലെ നിർജലീകരണം മൂലം അട്ടപ്പാടിയിൽ മധ്യവയസ്കൻ മരണപ്പെട്ടതായുള്ള റിപ്പേർട്ടും പുറത്തു വന്നു. അട്ടപ്പാടി ഷോളയൂർ ഊത്തുക്കുഴി സ്വദേശി ശെന്തിൽ ആണ് മരിച്ചത്. ഇന്നലെ രാത്രി ശെന്തിലിനെ സുഹൃത്തിൻ്റെ വീടിന് സമീപം അവശനിലയിൽ കണ്ടെത്തുകയായിരുന്നു.

കോട്ടത്തറ ആശുപത്രിയിലെത്തി ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. പാലക്കാട് കുത്തന്നൂർ പനയങ്കടം വീട്ടിൽ ഹരിദാസനാണ് കഴിഞ്ഞ ദിവസം സൂര്യാഘാതമേറ്റ് മരിച്ചത്. വീടിനു സമീപത്ത് പൊള്ളലേറ്റ നിലയിലായിരുന്നു മ്യതദേഹം. ഞായറാഴ്ചh വൈകീട്ട് വീട്ടുകാർ പുറത്തു പോയ സമയത്താണ് സംഭവം നടക്കുന്നത്. വീട്ടുകാർ മടങ്ങിയെത്തുമ്പോൾ ഹരിദാസനെ വീടിനു പുറത്ത് കിടക്കുന്ന നിലയിൽ കണ്ടെത്തുകയായിരുന്നു. ഉടൻ തന്നെ ഇദ്ദേഹത്തെ ആശുപത്രിയിലെത്തിച്ചെങ്കിലും മരണം സ്ഥിരീകരിക്കുകയായിരുന്നു.

ആദ്യഘട്ടത്തിൽ ഈ മരണത്തിൽ ബന്ധുക്കൾ ദുരുഹതസംശയിച്ചിരുന്നെങ്കിലും പോസ്റ്റ് മോർട്ടം റിപ്പോർട്ട് പുറത്തുവന്നപ്പോഴാണ് മരണം സൂര്യാഘാതമേറ്റാണെന്ന് സ്ഥിരീകരിച്ചത്. താരതമ്യേനെ ചൂട് കൂടുതലുള്ള പ്രദേശമാണ് കുത്തന്നൂർ. ഹരിദാസൻ്റെ ശരീരത്തിൽ സൂര്യാഘാതമേറ്റതിൻ്റെ നിരവധി പാടുകൾ ഉണ്ടായിരുന്നു.

Continue Reading

kerala

ആദിവാസി പെൺകുട്ടി വനത്തിനുള്ളിൽ മരിച്ച നിലയിൽ

നിലമ്പൂർ ചാലിയാർ പഞ്ചായത്തിലെ വാളംതോട് കണ്ടിലപ്പാറ കോളനിയിലെ ലാലു – വിജയ ദമ്പതികളുടെ മകൾ അഖില (17) ആണ് മരിച്ചത്.

Published

on

ആദിവാസി പെൺകുട്ടിയെ വനത്തിനുള്ളിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. നിലമ്പൂർ ചാലിയാർ പഞ്ചായത്തിലെ വാളംതോട് കണ്ടിലപ്പാറ കോളനിയിലെ ലാലു – വിജയ ദമ്പതികളുടെ മകൾ അഖില (17) ആണ് മരിച്ചത്. നിലമ്പൂർ ഗവ. മാനവേദൻ സ്ക്കുളിലെ ഹയർ സെക്കണ്ടറി വിദ്യാർഥിയാണ്.

ശനിയാഴ്ച വൈകുന്നേരം മൂന്ന് മണി മുതൽ കുട്ടിയെ കാണാനില്ലായിരുന്നു. വീട്ടുകാരും ബന്ധുക്കളും നാട്ടുകാരും തിരച്ചിൽ നടത്തുന്നതിനിടയിൽ രാത്രി 10 മണിയോടെ കോളനിക്ക് സമീപമുള്ള വനത്തിലെ മരത്തിൽ തൂങ്ങി നിൽക്കുന്ന നിലയിൽ കാണുകയായിരുന്നു.

വാഴകൾ കെട്ടാൻ ഉപയോഗിക്കുന്ന പ്ലാസ്റ്റിക്ക് കയറിലാണ് തൂങ്ങിയത്. നിലമ്പൂർ സി.ഐയുടെ നേതൃത്വത്തിൽ പൊലീസ് ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കി. മൃതദ്ദേഹം നിലമ്പൂർ ജില്ല ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി.

Continue Reading

Trending