Connect with us

india

ഒരു ക്രിമിനല്‍ റെക്കോര്‍ഡുമില്ല, എന്നിട്ടും അവര്‍ ഭീകരര്‍! സിദ്ദീഖ് കാപ്പന്റെയും സുഹൃത്തുക്കളുടെയും കഥ ടൈംസ് ഓഫ് ഇന്ത്യ റിപ്പോര്‍ട്ട് ചെയ്യുന്നത് ഇങ്ങനെ

മലപ്പുറം, ബറൈച്, രാംപൂര്‍, മുസഫര്‍നഗര്‍ എന്നിവിടങ്ങിലാണ് അറസ്റ്റിലായവരുടെ ബന്ധുക്കള്‍. എല്ലാവര്‍ക്കും ചോദിക്കാനുള്ള ഒരേയൊരു ചോദ്യം. എന്തിനാണ് ഇവരെ അറസ്റ്റു ചെയ്തത്?

Published

on

ആഗ്ര: ഒമ്പതു വര്‍ഷമായി മാധ്യമപ്രവര്‍ത്തകനാണ് സിദ്ദീഖ് കാപ്പന്‍. സിവില്‍ സര്‍വീസ് പരീക്ഷയ്ക്ക് തയ്യാറെടുക്കുന്ന വിദ്യാര്‍ത്ഥിയാണ് മസൂദ് അഹ്മദ്. അതീഖുര്‍ റഹ്മാന്‍ പിഎച്ച്ഡി ഗവേഷക വിദ്യാര്‍ത്ഥി. മറ്റൊരാള്‍ ഡ്രൈവര്‍ മുഹമ്മദ് ആലം. കൂട്ടബലാത്സംഗത്തിന് ഇരയായി കൊല്ലപ്പെട്ട ഹത്രാസിലെ പെണ്‍കുട്ടിയുടെ കുടുംബത്തെ കാണാനായി പുറപ്പെട്ടതായിരുന്നു അവര്‍. യാത്രയ്ക്കിടെ മഥുരയില്‍ വച്ച് യുപി പൊലീസ് അവരെ തടങ്കലിലാക്കി. പിന്നാലെ ഭീകരക്കുറ്റം ചുമത്തി അറസ്റ്റും. ടൈംസ് ഓഫ് ഇന്ത്യയാണ് നാലു പേരുടെ കുടുംബത്തെ കുറിച്ചുള്ള വിശദമായ വാര്‍ത്ത പ്രസിദ്ധീകരിച്ചത്.

മലപ്പുറം, ബറൈച്, രാംപൂര്‍, മുസഫര്‍നഗര്‍ എന്നിവിടങ്ങിലാണ് അറസ്റ്റിലായവരുടെ ബന്ധുക്കള്‍. എല്ലാവര്‍ക്കും ചോദിക്കാനുള്ള ഒരേയൊരു ചോദ്യം. എന്തിനാണ് ഇവരെ അറസ്റ്റു ചെയ്തത്?

‘ഒരു ബഹളത്തില്‍ പോലും അവനുണ്ടായിരുന്നില്ല. ക്രിമിനല്‍ റെക്കോര്‍ഡുമില്ല. എന്നിട്ടും വേഗത്തില്‍ അവനെതിരെ ഭീകരക്കുറ്റം ചുമത്തിയിരിക്കുന്നു’ – അതീഖിന്റെ സഹോദരന്‍ കര്‍ഷകനായ മതീന്‍ അഹ്മദ് പറയുന്നു. ‘അവന്‍ ഹൃദയരോഗിയാണ്. ഒക്ടോബര്‍ ഒന്നിന് എയിംസില്‍ ചികിത്സയ്ക്കായി പോയിരുന്നു. നാലു ദിവസത്തിന് ശേഷമാണ് അവന്‍ അറസ്റ്റിലായി എന്ന വിളി വരുന്നത്’ – മുസഫര്‍നഗറില്‍ നിന്ന് മതീന്‍ പറയുന്നു.

സിദ്ദീഖ് കാപ്പന്റെ ഭാര്യ റൈഹാനത്ത് പറയുന്നതും അതു തന്നെ. ‘അദ്ദേഹത്തിന്റെ പ്രമേഹത്തെ ചൊല്ലി എനിക്ക് ഉത്കണ്ഠയുണ്ട്. സമ്മര്‍ദം അതു ഗുരുതരമാക്കും’. ഭര്‍ത്താവ് അറസ്റ്റിലായി എന്ന് ഒരു ദിവസം മുഴുവന്‍ അവര്‍ക്ക് അറിയുമായിരുന്നില്ല. ചൊവ്വാഴ്ച മാത്രമാണ് ചില സുഹൃത്തുക്കള്‍ അതു പറഞ്ഞത്. അദ്ദേഹത്തിനോ ഞങ്ങളുടെ കുടുംബത്തിനോ ഏതെങ്കിലും തരത്തിലുള്ള രാഷ്ട്രീയച്ചായ്‌വില്ല. മാധ്യമപ്രവര്‍ത്തകന്‍ ആയതു കൊണ്ടു തന്നെ അദ്ദേഹം ഹത്രാസിലേക്ക് പോയത് അതു റിപ്പോര്‍ട്ട് ചെയ്യാന്‍ മാത്രമായിരിക്കും- അവര്‍ പറയുന്നു.

ഹത്രാസിലേക്ക് പോകുകയാണ് എന്ന് താന്‍ അറിഞ്ഞിരുന്നു എങ്കില്‍ മസൂദിനെ പോകാന്‍ സമ്മതിക്കുമായിരുന്നില്ല എന്നാണ് സഹോദരന്‍ മുനീസ് ഖാന്‍ പറയുന്നത്. നോയ്ഡയില്‍ വിദ്യാര്‍ത്ഥിയാണ് മുനീസ്. സഹോദരി വിവാഹിതയായി. പിതാവ് ഷക്കീല്‍ അഹ്മദ് ബറൈച്ചില്‍ ചെറിയ റിപ്പയര്‍ കട നടത്തുന്നു. ‘ഞങ്ങള്‍ പാവങ്ങളാണ്. തെറ്റായി ഒന്നും ചെയ്തിട്ടില്ല. അവന്‍ ആരോടെങ്കിലും അപമര്യാദയായി പെരുമാറുന്നതു പോലും കണ്ടിട്ടില്ല’ – മുനീസ് പറയുന്നു. ജാമിഅ മില്ലിയ്യയില്‍ നിന്ന് കഴിഞ്ഞ വര്‍ഷം പബ്ലിക് അഡ്മിനിസ്‌ട്രേഷനില്‍ മാസ്റ്റേഴ്‌സ് നേടിയ ശേഷം നെറ്റ് പരീക്ഷയും ജയിച്ചിരുന്നു. പിഎച്ച്ഡിക്ക് തയ്യാറെടുക്കുന്നതിനിടെയാണ് അറസ്റ്റ്.

ഡ്രൈവര്‍ ആലമിന്റെ ഉമ്മ നയീം ജഹാന്‍ തിങ്കളാഴ്ച രാവിലെ വീട്ടിലേക്ക് കുറച്ചു ആളുകള്‍ എത്തിയപ്പോള്‍ മാത്രമാണ് സംഭവം അറിയുന്നത്. ‘അടുത്ത ദിവസം അവന്റെ ചിത്രങ്ങള്‍ ടിവിയില്‍ വന്നു. അയല്‍വാസികള്‍ ചോദിച്ചു തുടങ്ങി’ – അമ്പതു കാരിയായ അവര്‍ പറഞ്ഞു. നയീമിനും ഭര്‍ത്താവ് ലൈയാക് പെഹല്‍വാനും ബീഡി തെറുപ്പാണ് ജോലി. പത്തു വര്‍ഷം മുമ്പാണ് മകന്‍ ഡല്‍ഹിയിലെത്തിയത്. ഇപ്പോള്‍ ഭാര്യയ്‌ക്കൊപ്പം താമസം അവിടെ തന്നെ. ഇപ്പോള്‍ അവന്‍ എവിടെയാണ് എന്നോ എങ്ങനെയാണ് എന്നോ ഒന്നും അറിയില്ല- അവര്‍ പറഞ്ഞു.

യുപി പൊലീസ് കസ്റ്റഡിയിലുള്ള നാലു പേരും ഇപ്പോള്‍ താല്‍ക്കാലിക ജയിലിലാണ്. കോവിഡ് ഫലം കാത്തിരിക്കുകയാണ് ഇപ്പോള്‍. അതിനു ശേഷം മഥുരയിലെ ജില്ലാ ജയിലിലേക്ക് മാറ്റും- മുതിര്‍ന്ന പൊലീസ് ഉദ്യോഗസ്ഥന്‍ ടൈംസ് ഓഫ് ഇന്ത്യയോട് പറഞ്ഞു. യുഎപിഎയിലെ വകുപ്പുകള്‍ പ്രകാരം രാജ്യദ്രോഹക്കുറ്റമാണ് ഇവര്‍ക്കെതിരെ ചുമത്തിയിട്ടുള്ളത്.

ടൈംസ് ഓഫ് ഇന്ത്യയുടെ വാര്‍ത്ത ഈ ലിങ്കില്‍ വായിക്കാം

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

india

യാത്രക്കാരുടെ ശ്രദ്ധയ്ക്ക്; ഊട്ടി-കൊടൈക്കനാല്‍ യാത്രയ്ക്ക് മെയ് ഒന്ന് മുതല്‍ ഗതാഗത നിയന്ത്രണം

Published

on

ഊട്ടി സമ്മര്‍ സീസണ്‍ തുടങ്ങുന്നത് കൊണ്ട് 1.5.2024 മുതല്‍ 30.5.2024 വരെ ഊട്ടിയില്‍ ട്രാഫിക് നിയമങ്ങള്‍ മാറ്റം വരുത്തിയിട്ടുണ്ട് വരുന്ന വാഹനങ്ങളില്‍ ഊട്ടി ടൗണില്‍ പ്രവേശിക്കാന്‍ പറ്റുകയില്ല. ഊട്ടി ടൗണ്ഡ് ഔട്ടര്‍സൈഡുകളില്‍ വണ്ടികള്‍ക്ക് പാര്‍ക്കിംഗ് കൊടുത്ത് അവിടുന്ന് ഗവണ്‍മെന്റ് ബസ്സില്‍ പോയി ചുറ്റിക്കണ്ട് തിരിച്ച് അതേ വണ്ടിയില്‍ അവിടെ കൊണ്ടുപോയി വിടും.

അതുമാത്രമല്ല ഈ കൊല്ലം തമിഴ്‌നാട് പോലീസ് ഒരു മാപ്പ് റെഡിയാക്കിയിട്ടുണ്ട് അത് ചെറിയ വാഹനങ്ങള്‍ക്ക് ഉള്ളതാണ് നമ്മള്‍ ഊട്ടി എന്റര്‍ ആവുമ്പോള്‍ തന്നെ ഒരു പോലീസ് ഒരു പേപ്പര്‍ തരും. ആ പേപ്പറില്‍ കാണുന്ന ക്യു ആര്‍ കോഡ് സ്‌കാന്‍ ചെയ്യുക സ്‌കാന്‍ ചെയ്യുമ്പോള്‍ നമ്മള്‍ക്ക് ആ സ്‌കാനില്‍ റൂട്ട് മാപ്പ് കാട്ടിത്തരും ആ റൂട്ട് മാപ്പ് പ്രകാരം മാത്രമേ പോകാന്‍ പാടുള്ളൂ ഇത് പോലീസിന്റെ സ്ട്രിക്ട് ഓര്‍ഡര്‍ ആണ് വേറെ റൂട്ട് മാറി പോകാന്‍ പാടില്ല വരുന്ന വാഹനങ്ങള്‍ കുന്നൂര്‍ വഴി വരികയും ആവിന്‍ പാല്‍ പാര്‍ക്കിങ്ങില്‍ പാര്‍ക്ക് ചെയ്യുകയും വേണം. തിരിച്ചു പോകുന്ന വാഹനങ്ങള്‍ കോത്തഗിരി വഴി പോവുകയും ചെയ്യണം ഗൂഡല്ലൂര്‍ വഴി വരുന്ന വാഹനങ്ങള്‍ എച്ച്പിഎഫിന്റെ അവിടെ പാര്‍ക്ക് ചെയ്യുകയും ചെയ്യണം.

Continue Reading

india

ഹജ്ജ് മൂന്നാം ഗഡു: തീയതി മേയ് നാലുവരെ നീട്ടി

അപേക്ഷകർ രേഖപ്പെടുത്തിയ ഹജ്ജ് എംബാർക്കേഷൻ പോയന്റ് അടിസ്ഥാനത്തിലാണ് ബാക്കി തുക അടക്കേണ്ടത്.

Published

on

സംസ്ഥാന ഹജ്ജ് കമ്മിറ്റി മുഖേന ഈ വർഷം ഹജ്ജിന് പോകുന്നവരുടെ മൂന്നാം ഗഡു അടക്കേണ്ട സമയപരിധി മേയ് നാല് വരെ നീട്ടി. അപേക്ഷകർ രേഖപ്പെടുത്തിയ ഹജ്ജ് എംബാർക്കേഷൻ പോയന്റ് അടിസ്ഥാനത്തിലാണ് ബാക്കി തുക അടക്കേണ്ടത്.

തീർഥാടകർ കവർ നമ്പർ ഉപയോഗിച്ച് ഹജ്ജ് കമ്മിറ്റി വെബ്സൈറ്റ് പരിശോധിച്ചാൽ അടക്കേണ്ട തുക സംബന്ധിച്ച വിവരങ്ങൾ ലഭിക്കും.

Continue Reading

crime

യുവതിയെ കൂട്ടബലാത്സംഗം ചെയ്ത് വയലില്‍ ഉപേക്ഷിച്ച് കടന്ന നാലംഗ സംഘം പിടിയില്‍

ബിഹാറിലെ കിഷന്‍ഗഞ്ചില്‍ 30 വയസുകാരിയെ കൂട്ടബലാത്സംഗം ചെയ്ത കേസില്‍ നാലുപേര്‍ അറസ്റ്റില്‍

Published

on

പറ്റ്ന: ബിഹാറിലെ കിഷന്‍ഗഞ്ചില്‍ 30 വയസുകാരിയെ കൂട്ടബലാത്സംഗം ചെയ്ത കേസില്‍ നാലുപേര്‍ അറസ്റ്റില്‍.ഉത്തരാഗണ്ഡിലെ ഹരിദ്വാര്‍ സ്വദേശികളായ ഷേര്‍ സിംഗ ്(55), ആകാശ് സിംഗ് (27), ബ്രിജ്ലാല്‍ സിംഗ് (30), ഷയാമു സിംഗ ്(25) എന്നിവരാണ് അറസ്റ്റിലായത്. ശനിയാഴ്ചയാണ് കിഷന്‍ഗഞ്ച് പൊലീസ് സ്റ്റേഷന്‍ പരിധിയിലെ ഹലീം ചൗക്കിലുള്ള വീട്ടില്‍ നിന്ന് യുവതിയെ നാലംഗ സംഘം തട്ടിക്കൊണ്ടുപോയത്.

യുവതിയെ ഒരു ചോളത്തോട്ടത്തില്‍ എത്തിച്ച് ക്രൂരമായി മര്‍ദിക്കുകയും ബലാത്സംഗം ചെയ്യുകയും സംഭവം പുറത്ത് പറഞ്ഞാല്‍ കൊന്ന് കളയുമെന്നും ഭീഷണിപ്പെടുത്തി. തുടര്‍ന്ന് വീട്ടില്‍ എത്തിയ യുവതി കുടുംബത്തോട് വിവരം പറയുകയും ഉടന്‍ തെന്നെ പൊലീസില്‍ പരാതി നല്‍കുകയും ചെയ്തു.

പൊലീസ് നടത്തിയ അന്വോഷണത്തില്‍ അരാരിയ ജില്ലയിലെ മഹല്‍ഗാവില്‍ നിന്ന് പ്രതികളെ പിടികൂടുകയും ഐപിസി 363,366,376 ഡി,506,34 വകുപ്പുകള്‍ പ്രകാരം എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്യുകയും ചെയ്തു.

 

Continue Reading

Trending