Connect with us

Video Stories

നോര്‍ത്ത് ഈസ്റ്റ് തോറ്റു; ചെന്നൈയിന്‍ എഫ്.സിക്ക് ചരിത്ര ജയം

Published

on

ഗുവാഹത്തി: ഹീറോ ഇന്ത്യന്‍ സൂപ്പര്‍ ലീഗില്‍ ഇന്ദിരാഗാന്ധി സ്‌റ്റേഡിയത്തില്‍ നിലവിലുള്ള ചാമ്പ്യന്മാരായ ചെന്നൈയിന്‍ എഫ്.സി ആതിഥേയരായ നോര്‍ത്ത് ഈസ്റ്റ് യുണൈറ്റഡിനെ ഏക ഗോളിനു പരാജയപ്പെടുത്തി . കഴിഞ്ഞ രണ്ടു സീസണിലും ഗോഹാട്ടിയില്‍ ചെന്നൈയിന്‍ എഫ്.സി നോര്‍ത്ത് ഈസ്റ്റ് യൂണൈറ്റഡിനെതിരെ വിജയക്കൊടി നാട്ടിയട്ടില്ല എന്ന റെക്കോര്‍ഡ് ഈ ജയത്തോടെ ചെന്നൈയിന്‍ എഫ്.സി തകര്‍ത്തു.
49 ാം മിനിറ്റില്‍ ഇറ്റാലിയന്‍ മുന്നേറ്റ താരം ഡേവിഡ് സൂചിയുടേതാണ് വിജയഗോള്‍. ചെന്നൈയിന്‍ എഫ്.സിയുടെ ബെര്‍ണാര്‍ഡ് മെന്‍ഡിയാണ് മാന്‍ ഓഫ് ദി മാച്ച്. ജയത്തോടെ ചെന്നൈയിന്‍ എഫ്.സി നാല് മത്സരങ്ങളില്‍ നിന്നും ഏഴ് പോയിന്റോടെ മൂന്നാം സ്ഥാനത്തേക്കുയര്‍ന്നു. ആറ് മത്സരങ്ങളില്‍ നിന്നും 10 പോയിന്റ് ഇതിനകം സമ്പാദിച്ച നോര്‍ത്ത് ഈസ്റ്റ് ഒന്നാം സ്ഥാനം തുടരുന്നു. നോര്‍ത്ത് ഈസ്റ്റിന്റെ ആദ്യ തോല്‍വിയാണിത്. ചെന്നൈയിന്‍ എഫ്.സി ഇന്നലെ മൂന്നു മാറ്റങ്ങള്‍ വരുത്തി ബെര്‍ണാര്‍ഡ് മെന്‍ഡി, സിയാം ഹങ്കല്‍, പെലൂസ എന്നിവരെ ആദ്യ ഇലവനിലേക്കു കൊണ്ടുവന്നു.
റിസെ,ബ്ലാസി,റാണെ എന്നിവരെ ഒഴിവാക്കി. ഇറ്റാലിയന്‍ കോച്ച് മാര്‍ക്കോ മറ്റരാസി ഇറ്റാലിയന്‍ താരങ്ങളായ പെലൂസോ,സൂച്ചി എന്നിവരെ കൃത്യമായ ആസൂത്രണത്തോടെയാണ് ഇറക്കിയത്. ഈ കണക്കുകൂട്ടല്‍ ക്ലിക്ക് ചെയ്തു.പത്താം മിനിറ്റില്‍ നോര്‍ത്ത് ഈസ്റ്റ് യൂണൈറ്റഡിന്റെ റോമറിക്കിന്റെ 40 വാര അകലെ നിന്നുള്ള ലോങ് റേഞ്ചര്‍ ചെന്നൈയിന്‍ എഫ്.സി ഗോളി കരണ്‍ജിത്തിനെ പരീക്ഷിച്ചു. 16 ാം മിനിറ്റിലായിരുന്നു ചെന്നൈയിന്‍ എഫ്.സിക്കു ആദ്യ അവസരം. സാഹ്്‌നിയുടെ ക്രോസില്‍ നോര്‍ത്ത് ഈസ്റ്റിന്റെ റൗളിങ്ങ് ബോര്‍ഹസിന്റെ ദേഹത്തു തട്ടിവന്ന പന്ത് ചെന്നൈയിന്‍ എഫ്.സിയുടെ ഡേവിഡ് സുചിയിലേക്കു വന്നു. എന്നാല്‍ മിന്നല്‍ വേഗത്തില്‍ സുചിയുടെ കാലിലില്‍ നിന്നും വന്ന പന്ത് ചാടി വീണ നോര്‍ത്ത് ഈസ്റ്റ് ഗോളി സുബ്രതോ പോള്‍ വിഫലമാക്കി. നോര്‍ത്ത് ഈസ്റ്റിന്റെ അപകടകാരിയായ അല്‍ഫാരോയെ മാര്‍ക്ക് ചെയ്യാനുള്ള ചുമതല അല്‍ സാബിയയക്കു എല്‍പ്പിച്ചുകൊടുത്തിരുന്നു.
ഇത് വിജയകരമായി നടപ്പാക്കി. ഒന്നാം പകുതിയുടെ പകുതിയിലേക്കു നീങ്ങിയതോടെ ഇരു ടീമുകളും പരുക്കന്‍ അടവുകള്‍ പുറത്തെടുക്കാന്‍ തുടങ്ങി.
28 ാം മിനിറ്റില്‍ ചെന്നൈയിന്‍ എഫ്.സിക്കു അനുകൂലമായി ലഭിച്ച ഫ്രീ കിക്ക് അപകടമണി മുഴക്കി. 30 വാര അകലെ നിന്നും മൗറീസ്യോ പെലൂസ എടുത്ത വെടിയുണ്ടപോലുള്ള കിക്ക് സുബ്രതോ പോള്‍ തട്ടിയകറ്റി. റീ ബൗണ്ടില്‍ ഹാന്‍സ് മോള്‍ഡറിന്റെ ഹെഡ്ഡര്‍ ക്രോസ് ബാറിനു മുകളിലൂടെ അകന്നുപോയി. ഒന്നാം പകുതിയുടെ അവസാന മിനിറ്റുകളിലേക്കു അടുത്തതോടെ കളി കൂടുതല്‍ പരുക്കനായി.
അല്‍ഫാരോയെയെ ഫൗള്‍ ചെയ്തതിനു ബെര്‍ണാര്‍ഡ് മെന്‍ഡിയ്ക്ക് മഞ്ഞക്കാര്‍ഡ് നോര്‍ത്ത് ഈസ്റ്റിനു കിട്ടിയ പ്രധാന പ്രഹരം ഒന്നാം പകുതിയില്‍ നിക്കോളാസ് വെലസ് പരുക്കേറ്റു പുറത്തായതാണ്. പകരം വെല്ലിങ്ങ്ടണ്‍ പ്രയറിയ്ക്കു ഇറങ്ങേണ്ടിവന്നു. 42 ാം മിനിറ്റില്‍ ചെന്നൈയിന്‍ എഫ്.സിക്കു അനുകൂലമായി കിട്ടിയ രണ്ടാമത്തെ കോര്‍ണര്‍ കിക്കും സുബ്രതോ പോളിനെ ഒന്നു ഞെട്ടിച്ചു. കിക്കെടുത്ത പെലൂസ തന്നെ പാസ് സ്വീകരിച്ചു രണ്ടാം പോസ്റ്റിലേക്കുള്ള മിന്നല്‍ ഷോട്ട് സുബ്രതോ പോള്‍ കഷ്ടിച്ചു രക്ഷിച്ചു.
രണ്ടാം പകുതിയില്‍ ആദ്യ മിനിറ്റുകളില്‍ തന്നെ ചെന്നൈയിന്‍ എഫ്.സി ഡെഡ് ലോക്ക് തകര്‍ത്തു ഗോള്‍ നേടി. 49 ാം മിനിറ്റില്‍ ലഭിച്ച ത്രോ ഇന്നിനെ തുടര്‍ന്നായിരുന്നു ഗോള്‍. സിയാം ഹാങ്കലിന്റെ അളന്നുകുറിച്ച ക്രോസില്‍ അനായാസമായ ഫസ്റ്റ് ടൈം സൈഡ് വോളി സുബ്രതോ പോളിന്റെ ഇതുവരെ കാത്തു സൂക്ഷിച്ച ഗോള്‍ വലയം തകര്‍ത്തു. ഗോഹാട്ടിയില്‍ ചെന്നൈയിന്‍എഫ്.സിയുടെ ഐഎസ്എല്ലിലെ ആദ്യ ഗോള്‍ കൂടിയായിരുന്നു ഇത്. 57 ാം മിനിറ്റില്‍ ചെന്നൈയിന്‍ ഗോള്‍ മുഖത്തിനു മുന്നില്‍ കിട്ടിയ ഫ്രി കിക്ക് 30 വാര അകലെ നി്ന്നും എടുത്ത റൊമാറിക്കിനു ലക്ഷ്യത്തിലേക്കു പായിക്കാനായില്ല. പന്ത് ഇഞ്ച് വ്യത്യാസത്തില്‍ പുറത്തേക്ക്. തൊട്ടുപിന്നാലെ നോര്‍ത്ത് ഈസ്റ്റിന്റെ വെല്ലിങ്ടണ്‍ പ്രയോറി മഞ്ഞക്കാര്‍ഡ് വാങ്ങി.
. 62 ാം മിനിറ്റില്‍ കാത്സുമിയുടെ ഗോള്‍ മുഖത്തു കൂടിയുള്ള ക്രോസില്‍ ഹോളിചരണ്‍ നാര്‍സറി തൊട്ടുകൊടുത്താല്‍ അകത്താകുമായിരുന്ന അവസരം തുലച്ചു. തൊട്ടുപിന്നാലെ സൗവിക്കിനെ പിന്‍വലിച്ചു നോര്‍ത്ത് ഈസ്റ്റ് സുമിത് പാസിയെ ഇറക്കി. 67 ാം മിനിറ്റില്‍ റൊമാറിക്കിനു കിട്ടിയ അവസരം ബെര്‍ണാര്‍ഡ് മെന്‍ഡി അവസരത്തിനൊത്തുയര്‍ന്നു മനോഹരമായ ടാക്ലിങ്ങിലൂടെ അപകടം ഒഴിവാക്കി. അടുത്ത മിനിറ്റില്‍ റൊമാറിക്കിന്റെ ഹെഡ്ഡര്‍ ചെന്നൈ ഗോളി കരങ്ങളിലൊതുക്കിയും രക്ഷപ്പെടുത്തി. ചെന്നൈയിന്‍ എഫ്.സി അവസാന മിനുറ്റുകളില്‍ സുചിക്കു പകരം ഡുഡുവിനെയും സാഹ്്‌നിക്കു പകരം ജയേഷ് റാണയേയും നോര്‍ത്ത് ഈസ്റ്റ് റൊമാറിക്കിനു പകരം റോബര്‍ട്ടിനെയും കൊണ്ടുവന്നു.
നോര്‍ത്ത്് ഈസ്റ്റിന്റെ സമനില ഗോളിനുള്ള തുടരെയുള്ള ശ്രമങ്ങള്‍ എങ്ങനെയും തടയുക എന്ന ലക്ഷ്യത്തിലായിരുന്നു ചെന്നൈയിന്‍ എഫ്.സി. കാത്്‌സുമിയെ ഫൗള്‍ ചെയ്തതിനു ചെന്നൈയിന്‍ എഫ്.സിയുടെ ജെറിക്കു മഞ്ഞക്കാര്‍ഡ്.
അവസാന മിനിറ്റുകളില്‍ ചെന്നൈയിന്‍ എഫ്.സി ഗോള്‍കീപ്പര്‍ കരണ്‍ജിത്തിനു തുടരെ ഭീഷണി നേരിടേണ്ടി വന്നു. എന്നാല്‍ തുടരെയുള്ള ആക്രമണങ്ങളെ ചെന്നൈയിന്‍ എഫ്.സിയുടെ മധ്യനിരയും പ്രതിരോധനിരയും ഒത്തുചേര്‍ന്നു ഫലപ്രദമായി തടഞ്ഞു ടീമിനെ ചരിത്രം കുറിച്ച വിജയത്തിലെത്തിച്ചു.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

india

ബെംഗളൂരുവിൽ മുതിർന്ന പൗരൻമാരുടെ പോസ്റ്റൽ വോട്ട് ചെയ്യിക്കാൻ ഉദ്യോഗസ്ഥർക്കൊപ്പം ബി.ജെ.പി ഏജന്റും എത്തിയതായി പരാതി

ബെംഗളൂരു സെന്‍ട്രല്‍ ലോക്സഭാ മണ്ഡലത്തിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ഥി മന്‍സൂര്‍ അലി ഖാന്‍ ഇതിനെതിരെ തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കി.

Published

on

മുതിര്‍ന്ന പൗരന്‍മാരുടെ പോസ്റ്റല്‍ വോട്ട് ചെയ്യിക്കാന്‍ തെരഞ്ഞെടുപ്പ് കമ്മീഷന്‍ ഉദ്യോഗസ്ഥര്‍ക്കൊപ്പം ബി.ജെ.പി ഏജന്റും എത്തിയതായി പരാതി. ബെംഗളൂരു സെന്‍ട്രല്‍ ലോക്സഭാ മണ്ഡലത്തിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ഥി മന്‍സൂര്‍ അലി ഖാന്‍ ഇതിനെതിരെ തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കി.

ബി.ജെ.പി ഏജന്റ് തെരഞ്ഞെടുപ്പ് കമ്മീഷന്‍ ഉദ്യോഗസ്ഥര്‍ക്കൊപ്പം വോട്ടറുടെ വീട്ടിലെത്തുന്നതിന്റെ ദൃശ്യങ്ങള്‍ മാധ്യമപ്രവര്‍ത്തകനായ മുഹമ്മദ് സുബൈര്‍ ട്വീറ്റ് ചെയ്തു. ഇതിന്റെ വീഡിയോ പകര്‍ത്താന്‍ ശ്രമിച്ചവരോട് ഇയാള്‍ ക്ഷുഭിതനാവുന്നതിന്റെ ദൃശ്യങ്ങളും വീഡിയോയിലുണ്ട്. തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥര്‍ക്കൊപ്പമെത്തിയ ബി.ജെ.പി ഏജന്റ് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാക്കൊപ്പം നില്‍ക്കുന്നതിന്റെ ഫോട്ടോയും പുറത്തുവന്നിട്ടുണ്ട്.

85 വയസ്സിന് മുകളില്‍ പ്രായമുള്ളവര്‍ക്കാണ് വീട്ടില്‍നിന്ന് പോസ്റ്റല്‍ വോട്ട് ചെയ്യാന്‍ സൗകര്യമുള്ളത്. ഇത്തരത്തില്‍ വോട്ട് ചെയ്യേണ്ടവര്‍ ബന്ധപ്പെട്ട നിയോജക മണ്ഡലത്തിലെ വരണാധികാരിക്ക് നിശ്ചിത ഫോമില്‍ തെരഞ്ഞെടുപ്പ് വിജ്ഞാപനം വന്ന് 5 ദിവസത്തിനകം അപേക്ഷ നല്‍കണം.

അപേക്ഷകള്‍ പരിശോധിച്ച ശേഷം വോട്ട് ചെയ്യുന്നവരുടെ പട്ടിക വരണാധികാരി തയ്യാറാക്കും. തുടര്‍ന്ന് പോളിങ് ഉദ്യോഗസ്ഥര്‍ ഇവരെ സന്ദര്‍ശിച്ച് വോട്ട് രേഖപ്പെടുത്തിയ ശേഷം ബാലറ്റ് തിരിച്ചുവാങ്ങുകയാണ് ചെയ്യുക.

 

Continue Reading

india

മൊബൈൽ റീചാർജിങ് നിരക്ക് വർധിപ്പിച്ചേക്കും

എയർടെൽ, ജിയോ തുടങ്ങിയ പ്രധാന ടെലികോം കമ്പനികൾ താരിഫ് നിരക്ക് വർധിപ്പിച്ചേക്കുമെന്ന് ആൻ്റിക് സ്റ്റോക്ക് ബ്രോക്കിം​ഗ് അനലിസ്റ്റുകളെ ഉദ്ധരിച്ച് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.

Published

on

ലോക്സഭാ തെരഞ്ഞെടുപ്പിന് ശേഷം മൊബൈൽ റീ ചാർജിങ് നിരക്ക് വർധിക്കുമെന്ന് റിപ്പോർട്ടുകൾ. എയർടെൽ, ജിയോ തുടങ്ങിയ പ്രധാന ടെലികോം കമ്പനികൾ താരിഫ് നിരക്ക് വർധിപ്പിച്ചേക്കുമെന്ന് ആൻ്റിക് സ്റ്റോക്ക് ബ്രോക്കിം​ഗ് അനലിസ്റ്റുകളെ ഉദ്ധരിച്ച് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.
15 മുതൽ 17 ശതമാനം വരെയായിരിക്കും വർധന. 2027 സാമ്പത്തിക വർഷത്തോടെ എയർടെൽ എആർപിയു (ഓരോ ഉപയോക്താവിൽ നിന്നും ലഭിക്കുന്ന ശരാശരി വരുമാനം) 208 രൂപയിൽ നിന്ന് 286 രൂപയായി ഉയർത്തുമെന്നും റിപ്പോർട്ടിൽ പറയുന്നു. ഏപ്രിൽ 19 നും ജൂൺ 4 നും ഇടയിൽ ഏഴ് ഘട്ടങ്ങളിലായാണ് രാജ്യത്ത് തെരഞ്ഞെടുപ്പ് നടക്കുന്നത്.
നിരക്ക് ഉയർത്തുന്നതോടെ അടുത്ത മൂന്ന് വർഷത്തിൽ എയർടെല്ലിന്റെ വരുമാനം ഇരട്ടി വർധിക്കുമെന്നും പറയുന്നു. അതേസമയം, ചെലവിൽ ​ഗണ്യമായ കുറവും വരും. അതുകൊണ്ടുതന്നെ, ഭാരതി എയർടെല്ലിൻ്റെ വരുമാനം അടുത്ത മൂന്ന് വർഷത്തിനുള്ളിൽ വ്യവസായ ശരാശരിയുടെ ഇരട്ടിയായി വളരുമെന്ന് അനലിസ്റ്റുകൾ പ്രതീക്ഷിക്കുന്നു. 2024-26 കാലയളവിൽ ഭാരതി എയർടെല്ലിൻ്റെ മൂലധനച്ചെലവ് 75,000 കോടി രൂപയായിരിക്കും. കൂടാതെ 5G വരുന്നതോടെ ചെലവ് വീണ്ടും കുറയുമെന്നും വിദ​ഗ്ധർ പറയുന്നു. എയർടെൽ നിരക്ക് ഉയർത്തുന്നതോടെ ജിയോ അടക്കമുള്ള മറ്റു കമ്പനികളും നിരക്ക് ഉയർത്തും.
വോഡഫോൺ ഐഡിയയുടെയും ബിഎസ്എൻഎല്ലിൻ്റെയും തകർച്ചക്കിടയിലും കഴിഞ്ഞ അഞ്ച് വർഷമായി ജിയോയും എയർടെല്ലും എങ്ങനെയാണ് വിപണി വിഹിതം വർധിപ്പിക്കുന്നതെന്നും റിപ്പോർട്ട് വെളിപ്പെടുത്തുന്നു.ഈ കാലയളവിൽ വിപണി വിഹിതം 21.6 ശതമാനത്തിൽ നിന്ന് 39.7 ശതമാനമായി ഉയർത്തിയ ജിയോയാണ് ഏറ്റവും വലിയ ഗുണഭോക്താവ് .

Continue Reading

Video Stories

യു.പി പൊലീസ് തിരയുന്ന ഗുണ്ടാ നേതാവ് സോനു കനോജിയ ബി.ജെ.പിയിൽ

ബി.ജെ.പി നേതാവും യു.പിയിലെ ഓണ്‍ലയില്‍നിന്നുള്ള ലോക്സഭാ അംഗവുമായ ധര്‍മേന്ദ്ര കശ്യപ്, യു.പി ജലസേചന മന്ത്രി ധരംപാല്‍ സിങ് ഉള്‍പ്പെടെയുള്ള പ്രമുഖരുടെ സാന്നിധ്യത്തിലായിരുന്നു സോനുവിനു സ്വീകരണം നല്‍കിയതെന്ന് ഹിന്ദി ടെലിവിഷന്‍ ചാനലായ ഭാരത് സമാചാര്‍ ടി.വി റിപ്പോര്‍ട്ട് ചെയ്തു.

Published

on

ലോക്സഭാ തെരഞ്ഞെടുപ്പിനു തൊട്ടുമുന്‍പായി ബി.ജെ.പിയില്‍ ചേര്‍ന്ന് ഉത്തര്‍പ്രദേശിലെ ബറേലിയില്‍നിന്നുള്ള ഗുണ്ടാ നേതാവ്. കൊലപാതകം, കവര്‍ച്ച, തട്ടിക്കൊണ്ടുപോകല്‍, ഭൂമി തട്ടിപ്പ് ഉള്‍പ്പെടെ 21ലേറെ കേസുകളില്‍ പ്രതിയായ സോനു കനോജിയയാണ് പാര്‍ട്ടി അംഗത്വം സ്വീകരിച്ചത്.

ബി.ജെ.പി നേതാവും യു.പിയിലെ ഓണ്‍ലയില്‍നിന്നുള്ള ലോക്സഭാ അംഗവുമായ ധര്‍മേന്ദ്ര കശ്യപ്, യു.പി ജലസേചന മന്ത്രി ധരംപാല്‍ സിങ് ഉള്‍പ്പെടെയുള്ള പ്രമുഖരുടെ സാന്നിധ്യത്തിലായിരുന്നു സോനുവിനു സ്വീകരണം നല്‍കിയതെന്ന് ഹിന്ദി ടെലിവിഷന്‍ ചാനലായ ഭാരത് സമാചാര്‍ ടി.വി റിപ്പോര്‍ട്ട് ചെയ്തു.

ദേശീയ സുരക്ഷാ നിയമം(എന്‍.എസ്.എ) ചുമത്തപ്പെട്ട ഗുണ്ടാ നേതാവാണ് സോനു കനോജിയ. ബുധനാഴ്ച ധര്‍മേന്ദ്ര കശ്യപിന്റെ ഓണ്‍ലയിലെ എം.പി ക്യാംപ് ഓഫിസില്‍ നടന്ന ബി.ജെ.പി ബൂത്ത് അധ്യക്ഷന്മാരുടെ സമ്മേളനത്തിലാണ് ഇയാള്‍ ബി.ജെ.പിയില്‍ ചേര്‍ന്നത്. മുന്‍ മന്ത്രി സുരേഷ് റാണ ഉള്‍പ്പെടെയുള്ള നേതാക്കള്‍ ചേര്‍ന്നാണു മാലയിട്ട് പാര്‍ട്ടിയിലേക്കു സ്വീകരിച്ചത്.

ഒരു ഏറ്റുമുട്ടല്‍ കൊലപാതക്കേസില്‍ പൊലീസ് തിരഞ്ഞുകൊണ്ടിരിക്കെയാണ് സോനു കനോജിയ ബി.ജെ.പിയില്‍ ചേരുന്നതെന്ന കൗതുകവുമുണ്ട്. നേരത്തെ, സമാജ്വാദി പാര്‍ട്ടിയില്‍ സോനുവിന് അംഗത്വമുണ്ടായിരുന്നു. ഇത് ബി.ജെ.പി എസ്.പിക്കെതിരെ ആയുധമാക്കുകയും ചെയ്തിരുന്നു.

യു.പിയിലെ ബറേലി ജില്ലയിലെ പ്രധാന നഗരങ്ങളിലൊന്നാണ് ഓണ്‍ല. സംസ്ഥാനത്തെ എണ്ണപ്പെടുന്ന മുസ്ലിം സ്വാധീന മണ്ഡലങ്ങളിലൊന്നു കൂടിയാണിത്. 35 ശതമാനം മുസ്ലിം വോട്ടര്‍മാരാണ് ഇവിടെയുള്ളത്. 65 ശതമാനം ഹിന്ദു വോട്ടുമുണ്ട്. ദലിത്-മുസ്ലിം സമവാക്യമാണ് ദീര്‍ഘകലമായി ഇവിടത്തെ തെരഞ്ഞെടുപ്പ് ഫലങ്ങളില്‍ നിര്‍ണായകമാകാറുള്ളത്. ക്ഷത്രിയ-കശ്യപ് വിഭാഗങ്ങള്‍ക്കും വലിയ സ്വാധീനമുണ്ട്. 2014, 2019ലും ലക്ഷത്തിലേറെ വോട്ടിന്റെ ഭൂരിപക്ഷത്തിനു ജയിച്ച ധര്‍മേന്ദ്ര കശ്യപിനെ തന്നെയാകും ഇത്തവണയും ബി.ജെ.പി ഇറക്കുക.

Continue Reading

Trending