Connect with us

Video Stories

നോര്‍ത്ത് ഈസ്റ്റ് തോറ്റു; ചെന്നൈയിന്‍ എഫ്.സിക്ക് ചരിത്ര ജയം

Published

on

ഗുവാഹത്തി: ഹീറോ ഇന്ത്യന്‍ സൂപ്പര്‍ ലീഗില്‍ ഇന്ദിരാഗാന്ധി സ്‌റ്റേഡിയത്തില്‍ നിലവിലുള്ള ചാമ്പ്യന്മാരായ ചെന്നൈയിന്‍ എഫ്.സി ആതിഥേയരായ നോര്‍ത്ത് ഈസ്റ്റ് യുണൈറ്റഡിനെ ഏക ഗോളിനു പരാജയപ്പെടുത്തി . കഴിഞ്ഞ രണ്ടു സീസണിലും ഗോഹാട്ടിയില്‍ ചെന്നൈയിന്‍ എഫ്.സി നോര്‍ത്ത് ഈസ്റ്റ് യൂണൈറ്റഡിനെതിരെ വിജയക്കൊടി നാട്ടിയട്ടില്ല എന്ന റെക്കോര്‍ഡ് ഈ ജയത്തോടെ ചെന്നൈയിന്‍ എഫ്.സി തകര്‍ത്തു.
49 ാം മിനിറ്റില്‍ ഇറ്റാലിയന്‍ മുന്നേറ്റ താരം ഡേവിഡ് സൂചിയുടേതാണ് വിജയഗോള്‍. ചെന്നൈയിന്‍ എഫ്.സിയുടെ ബെര്‍ണാര്‍ഡ് മെന്‍ഡിയാണ് മാന്‍ ഓഫ് ദി മാച്ച്. ജയത്തോടെ ചെന്നൈയിന്‍ എഫ്.സി നാല് മത്സരങ്ങളില്‍ നിന്നും ഏഴ് പോയിന്റോടെ മൂന്നാം സ്ഥാനത്തേക്കുയര്‍ന്നു. ആറ് മത്സരങ്ങളില്‍ നിന്നും 10 പോയിന്റ് ഇതിനകം സമ്പാദിച്ച നോര്‍ത്ത് ഈസ്റ്റ് ഒന്നാം സ്ഥാനം തുടരുന്നു. നോര്‍ത്ത് ഈസ്റ്റിന്റെ ആദ്യ തോല്‍വിയാണിത്. ചെന്നൈയിന്‍ എഫ്.സി ഇന്നലെ മൂന്നു മാറ്റങ്ങള്‍ വരുത്തി ബെര്‍ണാര്‍ഡ് മെന്‍ഡി, സിയാം ഹങ്കല്‍, പെലൂസ എന്നിവരെ ആദ്യ ഇലവനിലേക്കു കൊണ്ടുവന്നു.
റിസെ,ബ്ലാസി,റാണെ എന്നിവരെ ഒഴിവാക്കി. ഇറ്റാലിയന്‍ കോച്ച് മാര്‍ക്കോ മറ്റരാസി ഇറ്റാലിയന്‍ താരങ്ങളായ പെലൂസോ,സൂച്ചി എന്നിവരെ കൃത്യമായ ആസൂത്രണത്തോടെയാണ് ഇറക്കിയത്. ഈ കണക്കുകൂട്ടല്‍ ക്ലിക്ക് ചെയ്തു.പത്താം മിനിറ്റില്‍ നോര്‍ത്ത് ഈസ്റ്റ് യൂണൈറ്റഡിന്റെ റോമറിക്കിന്റെ 40 വാര അകലെ നിന്നുള്ള ലോങ് റേഞ്ചര്‍ ചെന്നൈയിന്‍ എഫ്.സി ഗോളി കരണ്‍ജിത്തിനെ പരീക്ഷിച്ചു. 16 ാം മിനിറ്റിലായിരുന്നു ചെന്നൈയിന്‍ എഫ്.സിക്കു ആദ്യ അവസരം. സാഹ്്‌നിയുടെ ക്രോസില്‍ നോര്‍ത്ത് ഈസ്റ്റിന്റെ റൗളിങ്ങ് ബോര്‍ഹസിന്റെ ദേഹത്തു തട്ടിവന്ന പന്ത് ചെന്നൈയിന്‍ എഫ്.സിയുടെ ഡേവിഡ് സുചിയിലേക്കു വന്നു. എന്നാല്‍ മിന്നല്‍ വേഗത്തില്‍ സുചിയുടെ കാലിലില്‍ നിന്നും വന്ന പന്ത് ചാടി വീണ നോര്‍ത്ത് ഈസ്റ്റ് ഗോളി സുബ്രതോ പോള്‍ വിഫലമാക്കി. നോര്‍ത്ത് ഈസ്റ്റിന്റെ അപകടകാരിയായ അല്‍ഫാരോയെ മാര്‍ക്ക് ചെയ്യാനുള്ള ചുമതല അല്‍ സാബിയയക്കു എല്‍പ്പിച്ചുകൊടുത്തിരുന്നു.
ഇത് വിജയകരമായി നടപ്പാക്കി. ഒന്നാം പകുതിയുടെ പകുതിയിലേക്കു നീങ്ങിയതോടെ ഇരു ടീമുകളും പരുക്കന്‍ അടവുകള്‍ പുറത്തെടുക്കാന്‍ തുടങ്ങി.
28 ാം മിനിറ്റില്‍ ചെന്നൈയിന്‍ എഫ്.സിക്കു അനുകൂലമായി ലഭിച്ച ഫ്രീ കിക്ക് അപകടമണി മുഴക്കി. 30 വാര അകലെ നിന്നും മൗറീസ്യോ പെലൂസ എടുത്ത വെടിയുണ്ടപോലുള്ള കിക്ക് സുബ്രതോ പോള്‍ തട്ടിയകറ്റി. റീ ബൗണ്ടില്‍ ഹാന്‍സ് മോള്‍ഡറിന്റെ ഹെഡ്ഡര്‍ ക്രോസ് ബാറിനു മുകളിലൂടെ അകന്നുപോയി. ഒന്നാം പകുതിയുടെ അവസാന മിനിറ്റുകളിലേക്കു അടുത്തതോടെ കളി കൂടുതല്‍ പരുക്കനായി.
അല്‍ഫാരോയെയെ ഫൗള്‍ ചെയ്തതിനു ബെര്‍ണാര്‍ഡ് മെന്‍ഡിയ്ക്ക് മഞ്ഞക്കാര്‍ഡ് നോര്‍ത്ത് ഈസ്റ്റിനു കിട്ടിയ പ്രധാന പ്രഹരം ഒന്നാം പകുതിയില്‍ നിക്കോളാസ് വെലസ് പരുക്കേറ്റു പുറത്തായതാണ്. പകരം വെല്ലിങ്ങ്ടണ്‍ പ്രയറിയ്ക്കു ഇറങ്ങേണ്ടിവന്നു. 42 ാം മിനിറ്റില്‍ ചെന്നൈയിന്‍ എഫ്.സിക്കു അനുകൂലമായി കിട്ടിയ രണ്ടാമത്തെ കോര്‍ണര്‍ കിക്കും സുബ്രതോ പോളിനെ ഒന്നു ഞെട്ടിച്ചു. കിക്കെടുത്ത പെലൂസ തന്നെ പാസ് സ്വീകരിച്ചു രണ്ടാം പോസ്റ്റിലേക്കുള്ള മിന്നല്‍ ഷോട്ട് സുബ്രതോ പോള്‍ കഷ്ടിച്ചു രക്ഷിച്ചു.
രണ്ടാം പകുതിയില്‍ ആദ്യ മിനിറ്റുകളില്‍ തന്നെ ചെന്നൈയിന്‍ എഫ്.സി ഡെഡ് ലോക്ക് തകര്‍ത്തു ഗോള്‍ നേടി. 49 ാം മിനിറ്റില്‍ ലഭിച്ച ത്രോ ഇന്നിനെ തുടര്‍ന്നായിരുന്നു ഗോള്‍. സിയാം ഹാങ്കലിന്റെ അളന്നുകുറിച്ച ക്രോസില്‍ അനായാസമായ ഫസ്റ്റ് ടൈം സൈഡ് വോളി സുബ്രതോ പോളിന്റെ ഇതുവരെ കാത്തു സൂക്ഷിച്ച ഗോള്‍ വലയം തകര്‍ത്തു. ഗോഹാട്ടിയില്‍ ചെന്നൈയിന്‍എഫ്.സിയുടെ ഐഎസ്എല്ലിലെ ആദ്യ ഗോള്‍ കൂടിയായിരുന്നു ഇത്. 57 ാം മിനിറ്റില്‍ ചെന്നൈയിന്‍ ഗോള്‍ മുഖത്തിനു മുന്നില്‍ കിട്ടിയ ഫ്രി കിക്ക് 30 വാര അകലെ നി്ന്നും എടുത്ത റൊമാറിക്കിനു ലക്ഷ്യത്തിലേക്കു പായിക്കാനായില്ല. പന്ത് ഇഞ്ച് വ്യത്യാസത്തില്‍ പുറത്തേക്ക്. തൊട്ടുപിന്നാലെ നോര്‍ത്ത് ഈസ്റ്റിന്റെ വെല്ലിങ്ടണ്‍ പ്രയോറി മഞ്ഞക്കാര്‍ഡ് വാങ്ങി.
. 62 ാം മിനിറ്റില്‍ കാത്സുമിയുടെ ഗോള്‍ മുഖത്തു കൂടിയുള്ള ക്രോസില്‍ ഹോളിചരണ്‍ നാര്‍സറി തൊട്ടുകൊടുത്താല്‍ അകത്താകുമായിരുന്ന അവസരം തുലച്ചു. തൊട്ടുപിന്നാലെ സൗവിക്കിനെ പിന്‍വലിച്ചു നോര്‍ത്ത് ഈസ്റ്റ് സുമിത് പാസിയെ ഇറക്കി. 67 ാം മിനിറ്റില്‍ റൊമാറിക്കിനു കിട്ടിയ അവസരം ബെര്‍ണാര്‍ഡ് മെന്‍ഡി അവസരത്തിനൊത്തുയര്‍ന്നു മനോഹരമായ ടാക്ലിങ്ങിലൂടെ അപകടം ഒഴിവാക്കി. അടുത്ത മിനിറ്റില്‍ റൊമാറിക്കിന്റെ ഹെഡ്ഡര്‍ ചെന്നൈ ഗോളി കരങ്ങളിലൊതുക്കിയും രക്ഷപ്പെടുത്തി. ചെന്നൈയിന്‍ എഫ്.സി അവസാന മിനുറ്റുകളില്‍ സുചിക്കു പകരം ഡുഡുവിനെയും സാഹ്്‌നിക്കു പകരം ജയേഷ് റാണയേയും നോര്‍ത്ത് ഈസ്റ്റ് റൊമാറിക്കിനു പകരം റോബര്‍ട്ടിനെയും കൊണ്ടുവന്നു.
നോര്‍ത്ത്് ഈസ്റ്റിന്റെ സമനില ഗോളിനുള്ള തുടരെയുള്ള ശ്രമങ്ങള്‍ എങ്ങനെയും തടയുക എന്ന ലക്ഷ്യത്തിലായിരുന്നു ചെന്നൈയിന്‍ എഫ്.സി. കാത്്‌സുമിയെ ഫൗള്‍ ചെയ്തതിനു ചെന്നൈയിന്‍ എഫ്.സിയുടെ ജെറിക്കു മഞ്ഞക്കാര്‍ഡ്.
അവസാന മിനിറ്റുകളില്‍ ചെന്നൈയിന്‍ എഫ്.സി ഗോള്‍കീപ്പര്‍ കരണ്‍ജിത്തിനു തുടരെ ഭീഷണി നേരിടേണ്ടി വന്നു. എന്നാല്‍ തുടരെയുള്ള ആക്രമണങ്ങളെ ചെന്നൈയിന്‍ എഫ്.സിയുടെ മധ്യനിരയും പ്രതിരോധനിരയും ഒത്തുചേര്‍ന്നു ഫലപ്രദമായി തടഞ്ഞു ടീമിനെ ചരിത്രം കുറിച്ച വിജയത്തിലെത്തിച്ചു.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

Health

കണ്ണൂര്‍ സ്വദേശിയായ മൂന്നര വയസുകാരന് അമീബിക് മസ്തിഷ്‌ക ജ്വരം സ്ഥിരീകരിച്ചു

തളിപ്പറമ്പില്‍ വെള്ളച്ചാട്ടത്തില്‍ കുളിച്ച ശേഷമാണ് കുട്ടിക്ക് രോഗലക്ഷണങ്ങളുണ്ടായത്.

Published

on

സ്വകാര്യ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന മൂന്നര വയസ്സുകാരന് അമീബിക് മസ്തിഷ്‌കജ്വരം സ്ഥിരീകരിച്ചു. പോണ്ടിച്ചേരിയില്‍ നടന്ന പിസിആര്‍ പരിശോധനയിലാണ് രോഗം സ്ഥിരീകരിച്ചത്. രോഗലക്ഷണങ്ങളോടെ പരിയാരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ച കുട്ടിയെ കഴിഞ്ഞ ശനിയാഴ്ച്ചയാണ് കോഴിക്കോട് സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റിയത്. വെന്റിലേറ്ററില്‍ കഴിയുന്ന കുട്ടി മരുന്നുകളോട് പ്രതികരിക്കുന്നുണ്ടെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചു. തളിപ്പറമ്പില്‍ വെള്ളച്ചാട്ടത്തില്‍ കുളിച്ച ശേഷമാണ് കുട്ടിക്ക് രോഗലക്ഷണങ്ങളുണ്ടായത്.

അതേസമയം മറ്റൊരു കുട്ടി കൂടി അമീബിക് മസ്തിഷ്‌കജ്വര ലക്ഷണങ്ങളുമായി കോഴിക്കോട് ആശുപത്രിയില്‍ ചികിത്സയിലാണ്. കോഴിക്കോട് സ്വദേശിയായ നാലു വയസ്സുകാരന്‍ ആണ് ചികിത്സയിലുള്ളത്. ഈ കുട്ടിയുടെ പരിശോധനാഫലം ഇതുവരെ പുറത്തുവന്നിട്ടില്ല.

അമീബിക് മസ്തിഷ്‌കജ്വരം ബാധിച്ച് ചികിത്സയിലായിരുന്ന 14 വയസ്സുകാരന്‍ അഫ്നാന്‍ കഴിഞ്ഞദിവസം രോഗമുക്തി നേടിയിരുന്നു. രാജ്യത്ത് തന്നെ അപൂര്‍വമായാണ് അമീബിക് മസ്തിഷ്‌ക ജ്വരം സ്ഥിരീകരിച്ച ഒരാള്‍ രോഗമുക്തി നേടുന്നത്. ലോകത്ത് തന്നെ ഇത്തരത്തില്‍ രോഗമുക്തി കൈവരിച്ചിട്ടുള്ളത് 11 പേര്‍ മാത്രമാണ്. 97% മരണ നിരക്കുള്ള രോഗത്തില്‍ നിന്നാണ് കുട്ടിയെ ജീവിതത്തിലേക്ക് തിരികെയെത്തിക്കാന്‍ സാധിച്ചത്.

വളരെ വിരളമായി കണ്ടുവന്നിരുന്ന അമീബിക് മസ്തിഷ്‌കജ്വരം കേരളത്തില്‍ ആശങ്കയാവുകയാണ്. റിപ്പോര്‍ട്ട് ചെയ്തശേഷം ഏഴുവര്‍ഷത്തിനിടെ ആറുപേര്‍ക്കുമാത്രം ബാധിച്ച രോഗം മൂലം രണ്ടുമാസത്തിനിടെ മൂന്ന് പേരാണ് മരിച്ചത്.

മേയ് 21-ന് മലപ്പുറം മൂന്നിയൂര്‍ സ്വദേശിയായ അഞ്ചുവയസ്സുകാരിയും ജൂണ്‍ 16-ന് കണ്ണൂരില്‍ 13-കാരിയുമാണ് ജൂലായ് മൂന്നിന് കോഴിക്കോട് ഫാറൂഖ് കോളേജ് സ്വദേശിയായ പന്ത്രണ്ടു വയസ്സുകാരനുമാണ് അമീബിക് മസ്തിഷ്‌കജ്വരം ബാധിച്ച് മരിച്ചത്. ഇതില്‍ അഞ്ചുവയസ്സുകാരി കടലുണ്ടിപ്പുഴയിലും മറ്റുരണ്ടുപേരും കുളത്തിലും കുളിച്ചതിനെത്തുടര്‍ന്നാണ് രോഗം ബാധിച്ചത്.

Continue Reading

Health

നിപ, 8 പേരുടെ പരിശോധനാ ഫലങ്ങള്‍ കൂടി നെഗറ്റീവ്: വീണാ ജോര്‍ജ്

472 പേരാണ് നിലവില്‍ സമ്പര്‍ക്ക പട്ടികയിലുള്ളത്. അതില്‍ 220 പേരാണ് ഹൈറിസ്‌ക് വിഭാഗത്തിലുള്ളത്.

Published

on

എട്ടു  പേരുടെ നിപ പരിശോധനാ ഫലങ്ങള്‍ കൂടി നെഗറ്റീവ് ആയതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. ഇതുവരെ ആകെ 66 സാമ്പിളുകളാണ് നെഗറ്റീവായത്. പുതുതായി 2 പേരാണ് അഡ്മിറ്റായത്. ഇതോടെ ആകെ 8 പേരാണ് ഇപ്പോള്‍ മഞ്ചേരി, കോഴിക്കോട് മെഡിക്കല്‍ കോളേജുകളിലായി ചികിത്സയിലുള്ളത്. മലപ്പുറം കളക്ടറേറ്റില്‍ വൈകുന്നേരം ചേര്‍ന്ന നിപ അവലോകന യോഗത്തില്‍ മന്ത്രി വീണാ ജോര്‍ജ് ഓണ്‍ലൈനായി പങ്കെടുത്തു.

472 പേരാണ് നിലവില്‍ സമ്പര്‍ക്ക പട്ടികയിലുള്ളത്. അതില്‍ 220 പേരാണ് ഹൈറിസ്‌ക് വിഭാഗത്തിലുള്ളത്. നിപ പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി പാണ്ടിക്കാട്, ആനക്കയം പഞ്ചായത്തുകളിലെ ആരോഗ്യ പ്രവര്‍ത്തകരുടെ ഭവന സന്ദര്‍ശനം പൂര്‍ത്തിയാക്കി. ഇന്ന് 1477 വീടുകളില്‍ സന്ദര്‍ശനം നടത്തി. ആകെ 27,908 വീടുകളിലാണ് ഇതുവരെ സന്ദര്‍ശനം നടത്തിയത്. ഇന്ന് 227 പേര്‍ക്ക് മാനസിക ആരോഗ്യ സേവനങ്ങള്‍ നല്‍കി.

സമ്പര്‍ക്കപ്പട്ടികയിലുള്ള എല്ലാവരും ഐസോലേഷന്‍ മാര്‍ഗ നിര്‍ദേശങ്ങള്‍ കൃത്യമായി പാലിക്കണം. 21 ദിവസമാണ് ഐസോലേഷന്‍. ഡിസ്ചാര്‍ജ് ആയവരും ഐസോലേഷന്‍ മാര്‍ഗ നിര്‍ദേശങ്ങള്‍ പാലിക്കണം. അല്ലാത്തവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുന്നതാണ്.

Continue Reading

Video Stories

നിപ: 17 പേരുടെ ഫലം നെഗറ്റീവ്, സമ്പര്‍ക്ക പട്ടികയില്‍ 460 പേര്‍: മന്ത്രി വീണാ ജോര്‍ജ്

ഐസൊലേഷനിലുള്ളവര്‍ ക്വാറന്റയിന്‍ പൂര്‍ത്തിയാക്കണം

Published

on

നിപ രോഗബാധയുമായി ബന്ധപ്പെട്ട് ഇന്ന് (ജൂലൈ 23) പുറത്തു വന്ന 17 സ്രവ പരിശോധനാ ഫലങ്ങളും നെഗറ്റീവ് ആണെന്ന് സംസ്ഥാന ആരോഗ്യ കുടുംബക്ഷേമ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് അറിയിച്ചു. മലപ്പുറം കളക്ടറേറ്റ് കോണ്‍ഫ്രന്‍സ് ഹാളില്‍ വൈകീട്ട് ചേര്‍ന്ന നിപ അവലോകന യോഗത്തിനു ശേഷം സംസാരിക്കുകയായിരുന്നു മന്ത്രി. ഐസൊലേഷനില്‍ കഴിയുന്നവര്‍ 21 ദിവസത്തെ ക്വാറന്റയിനില്‍ തുടരണമെന്നും പ്രോട്ടോകോള്‍ ലംഘിക്കുന്നവര്‍ക്കെതിരെ പൊതുജനാരോഗ്യ നിയമപ്രകാരമുള്ള നിയമനടപടികള്‍ സ്വീകരിക്കുമെന്നും മന്ത്രി അറിയിച്ചു.

നിലവില്‍ 460 പേരാണ് സമ്പര്‍ക്ക പട്ടികയില്‍ ഉള്ളത്. ഇതില്‍ 220 പേര്‍ ഹൈറിസ്ക് വിഭാഗത്തില്‍ ഉള്‍പ്പെട്ടവരാണ്. ഹൈ റിസ്ക് വിഭാഗത്തില്‍ ഉള്‍പ്പെട്ടവരില്‍ 142 പേര്‍ ആരോഗ്യ പ്രവര്‍ത്തകരാണ്. സമ്പര്‍ക്ക പട്ടികയില്‍ ഉള്‍പ്പെട്ട 19 പേരാണ് വിവിധ ആശുപത്രികളില്‍ അഡ്മിറ്റായി ചികിത്സ തുടരുന്നത്. മഞ്ചേരി മെഡിക്കല്‍ കോളേജില്‍ 17 പേരും തിരുവനന്തപുരത്ത് രണ്ടു പേരും.

രോഗ പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി ഫീല്‍ഡ് തലത്തില്‍ ശക്തമായ പ്രതിരോധ പ്രവര്‍ത്തനങ്ങളാണ് നടന്നു വരുന്നത്. പാണ്ടിക്കാട്, ആനക്കയം ഗ്രാമപഞ്ചായത്തുകളിലായി ആരോഗ്യ വകുപ്പിന്റെ നേതൃത്വത്തില്‍ ഇതുവരെ 18055 വീടുകള്‍ സന്ദര്‍ശിച്ചു. പാണ്ടിക്കാട് 10248 വീടുകളും ആനക്കയത്ത് 7807 വീടുകളും സന്ദര്‍ശിച്ചു. പാണ്ടിക്കാട് 728 പനി കേസുകളും ആനക്കയത്ത് 286 പനിക്കേസുകളുമാണ് റിപ്പോര്‍ട്ട് ചെയ്തത്. രോഗ ബാധയുമായി ബന്ധപ്പെട്ട് യാതൊരു ആശങ്കയുടെയും ആവശ്യമില്ല. സി.സി.ടി.വി ദൃശ്യങ്ങള്‍ സഹിതം പരിശോധിച്ച് ഒരാളെ പോലും വിട്ടു പോവാത്ത വിധം കുറ്റമറ്റ രീതിയിലാണ് സമ്പര്‍ക്ക തയ്യാറാക്കുന്നത്.

നിപ സ്രവ പരിശോധയ്ക്കായി നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് വൈറോളജിയുടെ മൊബൈല്‍ ലബോറട്ടറി കോഴിക്കോട് പ്രവര്‍ത്തനം തുടങ്ങിയിട്ടുണ്ട്. കൂടുതല്‍ സാംപിളുകള്‍ ഇവിടെ നിന്ന് പരിശോധിക്കാനാവും.

സമ്പര്‍ക്ക പട്ടികയില്‍ ഉള്ളവര്‍ക്കായി ശക്തമായ മാനസിക പിന്തുണയാണ് നല്‍കി വരുന്നത്. നിപ സംശയനിവാരണത്തിനായും മാനസിക പിന്തുണയ്ക്കായും ആരംഭിച്ച കാള്‍ സെന്റര്‍ വഴി 329 പേര്‍ക്ക് പിന്തുണ നല്‍കാനായി. നിപ ബാധിത മേഖലയിലെ സ്കൂളുകളില്‍ ഓണ്‍ലൈന്‍ വഴി ക്ലാസ് നടക്കുന്നുണ്ട്. സമ്പര്‍ക്കപട്ടികയില്‍ ഉള്‍പ്പെട്ടതു മൂലം ക്ലാസുകളില്‍ ഹാജരാവാന്‍ സാധിക്കാത്ത, മറ്റു സ്കൂളുകളില്‍ പഠിക്കുന്നവര്‍ക്ക് ഓണ്‍ലൈനായി പഠനം നടത്താനുള്ള സംവിധാനം ഒരുക്കും. പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി ബോധവത്കരണ ക്ലാസുകളും പരിശീലനങ്ങളും നല്‍കി വരുന്നുണ്ട്.

വവ്വാലുകളില്‍ നിന്നും സാംപിള്‍ ശേഖരിക്കുന്നതിനായി പൂനെ എൻ.ഐ.വിയില്‍ നിന്നും ഡോ. ബാലസുബ്രഹ്‍മണ്യത്തിന്റെ നേതൃത്വത്തിലുള്ള വിദഗ്ധ സംഘം രോഗബാധിത മേഖലയിലെത്തി പ്രവര്‍ത്തനം തുടങ്ങിയിട്ടുണ്ട്. വവ്വാലുകളുടെ സ്രവ സാംപിള്‍ ശേഖരിച്ച് വൈറസിന്റെ സാന്നിദ്ധ്യം കണ്ടെത്തിയാല്‍ ഇവര്‍ ജനിതക പരിശോധന നടത്തും. വവ്വാലുകളുടെ സാന്നിദ്ധ്യം കണ്ടെത്താനായി രോഗ ബാധിത പ്രദേശങ്ങളില്‍ സി.സി.ടി.വി ക്യാമറകള്‍ സ്ഥാപിച്ചിട്ടുണ്ട്. വൈറസ് സാന്നിദ്ധ്യമുണ്ടെങ്കില്‍ കണ്ടെത്തുന്നതിനായി മൃഗസംരക്ഷണ വകുപ്പിന്റെ നേതൃത്വത്തില്‍ കന്നുകാലികളില്‍ നിന്നും വളര്‍ത്തുമൃഗങ്ങളില്‍ നിന്നുള്ള സാംപിള്‍ ശേഖരിച്ച് ഭോപ്പാലില്‍ നിന്നുള്ള വിദഗ്ധ സംഘത്തിന് കൈമാറുന്നുണ്ട്.

നിപരോഗ ബാധയുമായി ബന്ധപ്പെട്ട് സോഷ്യല്‍ മീഡിയയില്‍ വ്യാജവാര്‍ത്തകള്‍ പ്രചരിപ്പിച്ചതിനും വിദ്വേഷ പ്രചരണം നടത്തിയതിനും രണ്ടു കേസുകള്‍ പൊലീസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ടെന്നും അവര്‍ അറിയിച്ചു.

Continue Reading

Trending